Search the blog

Custom Search
വിജയങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിജയങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

റീന ഫിലിപ്പിന് ആശംസകള്‍ -


വ്യത്യസ്തന്‍ റീന ഫിലിപ്പിന്റെ ഒരു ആരാധകനല്ല . പല കാര്യത്തിലും എതിര്‍പ്പ്‌ ഉണ്ട്. എന്നാലും ചില സത്യങ്ങള്‍ റീന പറയുന്നത് കാണുമ്പോള്‍ സമ്മതിച്ചു കൊടുക്കുക അല്ലാതെ വേറെ മാര്‍ഗമില്ല . അത്രയും കണിശമായ ചില കാര്യങ്ങളെയും വിമര്‍ശനങ്ങളെയും ആണ് റീന അദ്ധേഹത്തിന്റെ ചില പോസ്റ്റുകളില്‍ അവതരിപ്പിച്ചു കാണുന്നത്. ഇവിടെ മദനിക്ക് വേണ്ടി ഇത്ര ശക്തമായ ഒരു വാക്കുകള്‍ ഉപയോഗിച്ചത് കാണുമ്പോള്‍ ഇത്രയും അര്‍ത്ഥവത്തായ വാക്കുകള്‍ മുസ്ലിം നേതാക്കന്മാര്‍ പോലും ഉറക്കെ പറയാന്‍ മടിക്കുനതാണ് എന്ന് തോന്നിപോവും. റീന ഒരു ഇടതന്‍ ആശയക്കാരി ആണെന്നുള്ളത് ഒഴിച്ചാല്‍ ബാക്കിയൊക്കെ ഒരു യുക്തി ഭദ്രമായ കാര്യങ്ങളാണ്‌ പറഞ്ഞു കാണുന്നത്. ഇനി നിങ്ങള്ക്ക്ഇവരുടെ മറ്റു പോസ്റ്റുകളില്‍  എതിരഭിപ്രായം ഉണ്ടെങ്കിലും സങ്കികള്‍ക്ക് ചങ്കില്‍ കൊള്ളുന്ന ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഉയര്‍ന്നു കേള്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ടാണ് ഇവിടെ ഇത് റീ-പോസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചത്. അനീതിക്കെതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും വ്യത്യസ്തന്‍ അവരെ അഭിനന്ദിക്കാന്‍ എന്നും തയ്യാറാണ്. കാരണം വ്യത്യസ്തന്‍ അനീതിക്കെതിരെയും സങ്കികളുടെയും മനുഷ്യത്വരഹിതരായ തെമ്മടിക്കൂട്ടതിന്റെയും അക്രമങ്ങള്‍ക്ക്‌ എതിരെയും ശബ്ദം ഉയര്‍ത്താന്‍ എന്നും മുന്‍ നിരയില്‍ ഉണ്ടാകും എന്നത് കൊണ്ട് തന്നെയാണ് . ഇന്‍ ശ അല്ലാഹ് - റീന കൂടുതല്‍ കാര്യങ്ങളെ പറ്റി പഠിച്ചു വ്യക്തമായ നല്ല കയ്ച്ചപ്പാടോടെ മുന്നോട്ട് പോകാനും വ്യത്യസ്തന്റെ ആശംസകള്‍ - 

അനാഥ ബാലന്‍ ലോകത്തെ മാറ്റി മറിച്ചത് എങ്ങനെ ??? വായിക്കുക - Amazing article in Zakeen - Must read

posted by Ashkar Lessirey
" പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ. മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക"

click this link to read it full :

കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ....



subscribe to Zakeen youtube channel : http://www.youtube.com/user/ZakeenTV

സുബ്ഹി ജമാഅത്ത് ആയി നിസ്കരിചില്ലേല്‍ എന്തെ പുളിക്കുമോ??? പുളിക്കുമെന്നു പറയുന്നവര്‍ ഇവര്‍

posted by .......... (പേര് വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്ത ഒരാള്‍ )

ഇത് ഒരു അനുഭവ കഥയാണ്. കുറച്ചു വര്ഷം മുന്‍പ്‌ നടന്ന ഒരു സത്യം . മുഴുവന്‍ വായിക്കണം എന്ന് പറയുന്നില്ല.പക്ഷെ വായിച്ചാല്‍ നിങ്ങള്‍ക്ക്‌ പല സത്യങ്ങളും മനസ്സിലാകും .


കുറച്ച വര്ഷം മുന്‍പ് ഒരു സംഘടനയിലെ  പ്രവര്‍ത്തകനായിരുന്നു ഞാന്..,.അത്ര വലിയ ഇസ്ലാമിക ചിട്ട ഇല്ലാതിരുന്ന ഞാന്‍ ഈ സംഘടനയുടെ  ആശയവും പ്രവര്‍ത്തന ശുദ്ധിയും മനസ്സിലാക്കി അതില്‍ ആകൃഷ്ടനായി ഈ സങ്കടനയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇസ്ലാമിന്റെ ആശയം മുറുകെ പിടിച്ചു അത് അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സങ്കടയാണ് ഇത്. ഈ സങ്കടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഞ്ചു നേരം ജമാഅത്ത് ആയി പള്ളിയില്‍ പോയി നിസ്കരിക്കുന്നവര്‍ ആണ്. വഴി തെറ്റി പോകുന്ന മുസ്ലിം യുവാക്കളെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആശയതിലെക്കും അത് വഴി രാജ്യത്തിനും ഇസ്ലാമിനും വേണ്ടി  കൈ പിടിച്ചു ഉയര്‍ത്തി ഒരു നല്ല നാളേക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടു ഞാന്‍ . കൂടുതല്‍ ആവേശം തോന്നി എനിക്ക്. ഞാന്‍ നല്ല ഒരു സംഘടനയില്‍  തന്നെ എത്തി എന്നതില്‍ അല്ലാഹുവിനു നന്ദി പറഞ്ഞു. മുന്നേ എസ് എസ് എഫ് എന്ന ഇസ്ലാമിക സംഘടന   എസ് എഫ് ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍     ്പ്രവര്‍ത്തിച്ചു മനം മടുത്ത് ആണ് ഞാന്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ എത്തുന്നത്‌.,. 

ഇസ്ലാമിക ചിട്ട ഇത്രയും കണിശമായ ഈ സംഘടന   എല്ലാ മീറ്റിങ്ങിലും ചര്‍ച്ചയിലും നമസ്കാരത്തെ പറ്റിയും കൂടുതല്‍ ശക്തമായും പറയുന്നത് കേട്ടു. ഞാന്‍ അത്ര വലിയ ഒരു ശ്രദ്ധ അതില്‍ കൊടുത്തില്ല. കാരണം ഞാന്‍ അഞ്ചു നേരവും നിസ്കരിക്കാറുണ്ട് . കൃത്യമായി അത് ചെയ്യുന്നുണ്ടോ എന്ന് ഇത് വരെ ഞാന്‍ പ്രവര്‍ത്തിച്ച സംഘടന   എന്നോട് ചോദിച്ചിട്ടില്ല. (എസ് എസ് എഫ് ). അവിടെ ഞാന്‍ നിസ്കരിച്ചാല്‍ മതിയായിരുന്നു. അത് സമയം കഴിഞ്ഞിട്ടോ അല്ലേല്‍ ജമാഅത്തു ആയോ എന്നൊന്നും അവിടെ പ്രശ്നമില്ലായിരുന്നു. ആദ്യം അതുപോലെ തന്നെ മാത്രമായിരുന്നു ഞാന്‍ ഇവിടെയും കണ്ടത്. അഞ്ചു വക്ത് നിസ്കരിക്കണം എന്ന് മാത്രമേ ഞാന്‍ പഠിച്ചിരുന്നതും അവര്‍ എന്നെ പഠിപ്പിച്ചിരുന്നതും. പക്ഷെ ഇവിടെ സംഭവം അങ്ങനെയല്ലായിരുന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ പോരാളികള്‍ ആയ ഇവര്‍ക്ക് നമസ്കാരം വെറും അഞ്ചു നേരത്തെ ഒരു സുജൂദില്‍ ഒതുക്കാന്‍ സമ്മതിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. കൃത്യ സമയത്ത് എന്ന് മാത്രമല്ല സുബ്ഹി അടക്കമുള്ള എല്ലാ നമസ്കാരവും ജമാഅത്ത് ആയി നിസ്കരിക്കണം എന്ന ഇസ്ലാമിന്റെ കണിശമായ സ്വഭാവം പിന്‍ പറ്റുന്ന ഈ സംഘത്തിന്റെ ആശയം കണ്ടപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. കാരണം ഇങ്ങനെ ഇസ്ലാമിക ആശയത്തോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇതിനു മുന്നേ ഞാന്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല എന്നതാണ് സത്യം. 

അങ്ങനെ അടുത്ത മീറ്റിംഗ് എത്തി. മീറ്റിംഗ് നിയന്ത്രിക്കുന്ന യൂണിറ്റ് കണ്‍വീനര്‍ പ്രവര്‍ത്തകരുടെ ദീനി ബോധത്തെ പറ്റി ചോദിക്കുനതിനു ഇടയില്‍ എന്നോട് ചോദിച്ചു - നീ എല്ലാ നിസ്കാരവും ജമാത്ത്‌] ആയിട്ടാണോ നിസ്കരിക്കുന്നത് എന്ന്. സംഘടനയുടെ ആശയം മനസ്സിലാക്കിയ ഞാന്‍ ആ ഒരു ആഴ്ച മിക്കവാറും നിസ്കാരം ജമാത്ത് ആയി നിര്‍വഹിച്ചിട്ടുണ്ട് - സുബ്ഹി ഒഴികെ. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ ആളുടെ ഭാവം മാറി. എന്ത് കൊണ്ട് സുബ്ഹി ജമാത്ത്‌ ഇല്ല എന്ന ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഞെട്ടി . കാരണം എല്ലാ നിസ്കാരവും നിര്‍വഹിച്ച - അതും ജമാഅത്ത് ആയി നിസ്കരിച്ച എന്നോട് എന്തിനു വേണ്ടി ഇങ്ങനെ മുഖം കറുപ്പിക്കുന്നു എന്ന് ഞാന്‍ സംശയിച്ചു. പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞു - മറ്റു എല്ലാ നിസ്കാരത്തിന്റെ സമയത്തിലും നെ തിരക്കിലാവും - എന്നിട്ടും നീ ജമാഅത്ത് ആയി നിസ്കരിച്ചു. പക്ഷെ നിനക്ക് ഒരു തിരക്കും ഇല്ലാത്ത വെറുതെ ഇരിക്കുന്ന ഒരു സമയത്ത് നിനക്ക് എന്ത് കൊണ്ട് പള്ളിയില്‍ പോയി ജമാഅത്ത് ആയി നിസ്കരിക്കാന്‍ പറ്റുന്നില്ല. എന്ത് കൊണ്ട് അവിടെ ഉറക്കും മറ്റുമുള്ള ചെറിയ തടസ്സങ്ങള്‍ നിന്നെ അതില്‍ നിന്നും തടയുന്നു. നിര്‍ബന്ധമായും സ്വയം നിര്‍വഹ്ക്കേണ്ട ഒരു കാര്യം - വളരെ ബേസിക് ആയ ഒരു കാര്യം നിനക്ക് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ നീ ഈ നാടിനു വേണ്ടി എന്ത് ചെയ്യാന്‍ തയ്യാറാവും, നീ ഇസ്ലാമിന് വേണ്ടി എന്തിനു ചെയ്യാന്‍ തയ്യാറാവും.--- ഈ ഒരു കാര്യത്തിന്റെ പേരില്‍ മാത്രം അന്നത്തെ മീറ്റിംഗ് നിര്‍ത്തി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കും ആശ്ചര്യം തോന്നും - പക്ഷെ അതാണ് സത്യം.  അതിനു ശേഷം ഉള്ള ദിവസം ഞാന്‍ ജമാത്ത്‌ ആയി പള്ളിയില്‍ പോയി തന്നെ നിസ്കരിക്കാന്‍ ആരംഭിച്ചു . അല്ഹമ്ദുലില്ലഹ് - എത്ര സുന്ദരം ഇവരുടെ ആശയം - ഇങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു എന്നതിന് നൂറു നൂറു നന്ദി അല്ലാഹുവിനു. നൂറു ശതമാനം ഈ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അംഗീകരിക്കുന്ന ഞാന്‍ പക്ഷെ ഇപ്പോള്‍ ആ സംഘടനയില്‍ ഇല്ല. എന്റെ പ്രവര്‍ത്തനത്തിലും ഇസ്ലാമിക കണിശതയിലും വന്ന ചില പിഴവ് കാരണം സംഘടന തന്നെ എന്നെ പുറത്താക്കുകയായിരുന്നു. ഇതും ഒരു സംഘടനയിലും കാണാത്തതാണ്. എല്ലാ സംഘടനയിലും ആളുകളെ തല്ലിക്കൂട്ടി നിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ പുറത്താക്കുനത് കണ്ടതും എന്നെ ഈ സംഘടനയോടുള്ള ഇഷ്ടം കൂട്ടി കൊണ്ടിരുന്നു. പക്ഷെ ഇന്നും ഞാന്‍ ആ സംഘടനയുടെ പ്രവര്‍ത്തകന്‍ തന്നെ ആണ് - മനസ്സ് കൊണ്ട്. പുറത്തു നിന്ന് കൊണ്ട് തന്നെ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഞാന്‍ ഈ സംഘടനക്ക് വേണ്ടി ഇന്നും ചെയ്യുന്നുമുണ്ട്. മരണം വരെ ഉണ്ടാവണം എന്നും ആഗ്രഹമുണ്ട്‌ - ഇന്‍ ഷാ അല്ലാഹ്. 

നിങ്ങള്‍ക്കിപ്പോള്‍ ഒരു സംശയം തോന്നുന്നുണ്ടാവും - ഏതാടാ ഇങ്ങനെയൊരു സംഘടന ??? അതും ഇങ്ങനെയൊരു സംഘടന കേരളത്തില്‍ ???? അത് വേറെ ഒരു സന്ഘടയും അല്ല - പഴയ എന്‍ ഡി എഫ് - ഇപ്പോയാത്തെ പോപ്പുലര്‍ ഫ്രണ്ട് - ഇത് വെറും കഥയല്ല. കള്ളമല്ല .സത്യം. ഹൃദയത്തില്‍ തൊട്ട സത്യം. 



Popular Front announces scholarship scheme - ( share to the poorest )

Popular Front announces scholarship scheme

New Delhi, July 2: Following the three-months long School Chalo campaign across the country, Popular Front of India has launched a scholarship scheme for poor and meritorious students who wish to pursue higher studies after completing Higher Secondary (12th) education.
Applications are invited from students who have secured admission in the academic year 2013–14. This is the third consecutive year Popular front is implementing a national scholarship scheme.
The scholarship is an interest-free loan to the students. Recipients are therefore required to refund the scholarship in easy installments when they join a job or after two years from the completion of the course, whichever is earlier. This is necessary because the scholarship is a grant to the community to be recycled for further benefit of maximum number of needy students.
The scholarship is open to the students who are meritorious but financially needy and have passed (10+2) examination and are desirous to pursue Degree, Diploma Courses or other higher studies whose course duration is not less than a year. Students pursuing PG courses are also eligible.
Application Form duly completed with required documents should be submitted to the concerned Coordinator, Popular Front Loan Scholarship Program-2013 in the following address or should be mail to popularfrontscholarship@gmail.com :-



No.   State - Address

  1. Rajasthan 256, Near PNB Muslim school, Moti Doongri Road, Jaipur, Rajasthan
  2. West Bengal 32/A Lower range, 2nd floor,Beck bagan,kolkota-700017
  3. Manipur Lilong Bazaar, Arapti Lamkhai, Thoubal District, Manipur-795130
  4. Andhra Pradesh 18-13-8/A/56,Bandlaguda,Chandrayangutta,Hyderabad, Andhra Pradesh-500005
  5. Karnataka No. 5, SK Garden, Benson Town, Bangalore, Karnataka-560046
  6. Tamilnadu & Pondicherry New 184/Old 229,2nd floor, Lingi chetty street, Mannadi, Chennai 600001
  7. Kerala Unity House, Rajaji Road, Calicut, Kerala-673004
  8. Goa Konkan House ,2nd Floor SAS Manzil,Near Alfa corner ,Chandrawada, Fatorda Goa-403602
  9. Maharashtra No-3 ,Golden Appartment 1041-New Nanapeth , Pune-2 Maharashtra
  10. All other states and union territories G-66, 3rd floor , kalindikunj, Noida Road ,New Delhi-110025
The last date for the receipt of application is 10 August 2013. Application Form and details can be obtained from the above offices or can be downloaded from website: www.popularfrontindia.org
“The total scholarship amount earmarked for the current year by all states together is Rs one crore which is much more than that of the previous year allotment. We hope to further extend the scheme in the coming years with generous public contribution and support,” said O.M.A Salam, General Secretary, Popular Front of India.

നിലനില്‍ക്കാന്‍ നിങ്ങളുടെ അനുമതി വേണ്ട

ഒരു കാലത്ത് കാശ്മീർ ബന്ധമാരോപിച്ച് പോപുലർ ഫ്രണ്ടിനെ അപ്പാടെ വിഴുങ്ങിക്കളയാമെന്ന് ധരിച്ച് സി.പി.എം രംഗത്തു വന്നു. പാർട്ടി സെക്രട്ടറിപറഞ്ഞു 'ഫിനിഷ് ചെയ്യു'മെന്ന്... പക്ഷെ ഇന്നും അത് രാജ്യത്ത് നിർഭയം പ്രവത്തിച്ചുകൊണ്ടിരിക്കുന്നു...

പ്രവാചക നിന്ദ നടത്തിയ ജോസഫെന്ന അധ്യാപഹേന്റെ കൈ ആരോ മുറിച്ചുമാറ്റിയതിന്റെ പേരിൽ പോപുലർ ഫ്രണ്ടിനെതിരെ കാടുകീറി സി.പി.എം... നിരവധി പ്രവർത്തകരെ യു.എ.പി.എ പ്രകാരം ജയിലിലടച്ചു...പക്ഷെ അതികം താമസിക്കുന്നതിനു മുമ്പുതന്നെ ടി.പി വധക്കേസിൽ സി.പി.എം പിടയുന്നതാണ് നാം കണ്ടത്..

ഇപ്പോൾ നാറാത്ത് സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ പോപുലർ ഫ്രണ്ടിനു നേരെ കുതിര കയറിക്കൊണ്ടിരിക്കുന്നു.. 21 പ്രവർത്തകരെ യു.എ.പി.എ പ്രകാരം ജയിലടച്ചു... പക്ഷെ ഇന്ന് സരിതയുടെ സോളാറി കുടുങ്ങിക്കിടക്കുന്നു യു.ഡി.എഫ്.. ഒപ്പം തെറ്റയിലെന്റെ വേലിചാട്ടത്തിന്റെ മധുരം നുകർന്ന് സി.പി.എമും...

ഈ രാജ്യത്ത് ഒരു പ്രസ്ഥാനത്തെ നില നിറുത്തണമെന്ന് സർവ്വ ലോക രക്ഷിതാവ് വിചാരിച്ചു കഴിഞ്ഞാൽ പിന്നെ, അതിനെ തകർക്കാൻ ഏത് കൊലകൊമ്പൻ വിചാരിച്ചാലും നടക്കുകയില്ല എന്നതിന്റെ ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണമാണിതെല്ലാ.... 

 : : : : Abu Dhilsaf: : : : 

ഇമാമുമാരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌ - പരമാവധി എത്തിക്കുക ...

നാല്‍പതു കോടിക്ക് പള്ളി ഉണ്ടാകുമ്പോള്‍.........,......ഇതും കൂടി നോക്ക്....


റിയല്‍ എസ്റ്റേറ്റ്‌ ഭൂമി വാങ്ങികൂട്ടി മുസ്ലിം ന്റെ പേരില്‍ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി മുസ്ലിമിന്  പോയിട്ട് കൂടെ നില്‍കുന്ന പള്ളിയിലെ ഇമാമിനോ മദ്രസ അധ്യാപകനോ വേണ്ടി ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത...... 

അവരുടെ ജീവിത നിലവാരം പള്ളി മുറ്റത്തെ പുസ്തക വില്പനയോ മൌലീദ് പാരായണം ചെയ്തു കിട്ടുന്ന പണം കൊണ്ടോ ജീവിതം മുന്നോട്ട് പോക്കേണ്ട അവസ്ഥയില്‍ ആണെന്ന് അറിഞ്ഞിട്ടും അറിയാത്ത പണ്ഡിതന്മാര്‍ക്ക്.......

ഒരു വ്യക്തമായ്‌ മാതൃക ആയി ഒരു സംഘം മുന്നോട്ട് വരുന്നു എന്നത് ശ്ലാഘനീയമാണ് ....

ഓള്‍ ഇന്ത്യ ഇമംസ്‌ കൌണ്‍സില്‍ എന്ന ഈ സംഘം മുസ്ലിം പണ്ഡിതന്മാരുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി ഇന്ത്യയില്‍ മുഴുവന്‍ പണി എടുക്കുന്ന ഒരു സംഘമാണ്... പള്ളി പണിയുന്നവരും തല്ലു കൂടാനും മാത്രം പണി എടുക്കുന്നവര്‍ മറന്ന പല കാര്യവും ഇവര്‍ ഇടയ്ക്കിടെ ഒര്മിപിക്കുന്നു..... അഭിവാദ്യങ്ങള്‍ ... 

അപേക്ഷ ഫോറം ഡൌണ്‍ലോഡ് ചെയ്യാന്‍ : www.imamscouncil.org എന്ന വെബ്സൈറ്റ് കാണുക.... 

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക :

 :  +918086631780,+919656000174,+9846801100

ഇമെയില്‍ : imamscouncilkerala@gmail.com

പത്തരമാറ്റു തനി തങ്കം - ഇതാണ് മനുഷ്യത്ത്വം




പത്തരമാറ്റ് സ്വര്‍ണ്ണത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലുമാകാം എന്ന് തെളിയിച്ച സ്വര്‍ണ്ണ വ്യാപാരി .ദുബായ്: ഗള്‍ഫ് നാടുകളില്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് സഹായവുമായി ഒരു ഇന്ത്യന്‍ വ്യവസായി. പണമില്ലാത്തതുകൊണ്ട് മാത്രം ജയിലില്‍ കഴിയുന്ന 3700 തടവുകാരെയാണ് ഈ വ്യവസായി സഹായിച്ചത്. ജ്വല്ലറി ഉടമയായ ഫിറോസ് ജി മെര്‍ച്ചന്റ് എന്ന ഇന്ത്യന്‍ വ്യവസായി 2011 മുതല്‍ 3700 ജയില്‍ പുള്ളികളെയാണ് മോചിതരാക്കിയത്. ഈ വര്‍ഷം മാത്രം 500 പേരെ ഫിറോസ് സഹായിച്ചു.

Dear sdpi cadres,members,supporters.....



Dear sdpi cadres,members,supporters.....


2009 il India rajyath parannu thudagiya redgreen flag enn 2013 ethi nilkumpol India maharajyathinte 85% vum cover chaithu athinte yathra thudarnn kondirikugayaa.....e yathrayil namuk niravathi thadasagal neridendi vannitund...ath pala roopathil aayirunnu...pakshe sdpi pravarthagarude manassil athilum valiya sangadagalum prayasagalum maayirunnu......

Chila deshiya party kaar prasamgich nadannu makkale RSS karude koode vittalum sdpi karude koode vidaruth enn....Chila sthalagalil samyuktha mahallu committee ( Muslim masjid committee) sdpi kare vilaki ....Kerala thil Muslim galude visayam discuss cheyyan sdpi kare anuvathikilla enn chilar fathwa eraki......bharana koodam UAPA ,NIA,CBI,IB, Assam issue,Bangalore bomb blast,hawala,videsha panam,love jihad,naya vett,kai vett ,....thudagi niravathi sambavagal paranju adich amarthaan noki....athin avare sahayikaan dysp sukumaran ,manorama,mathrubhoomi thudagiya varum......PAKSHE ALLAH NTE THEERUMANAM MATONN AAYIRUNNU 

Verum 4 varsam kond India yude 85% sthalam cover cheyyan sathichu....(sdpi k ethire fathwa eraki dhesiya party karan 65 varsam kond Kerala thile 2.5 jilla yilek othugi ) sdpi k Kerala thil 50 nn thaye janaprathinidhigal athil panchayath,municipality,block thudagiyava pedum ...Tamil naatil 70 nn mugalil janaprathinidhigal athil corporation seat galum pedum. Karnataka yil 100 nn aduth janaprathinidhigal athil corporation,panchayath president,Bangalore metropolitan ward ,....pedum Rajasthan il ward members and panchayath president ,goa,Manipur thudagiya sthalagalil prathinidhigal........

Karnataka assembly election il 100000 nn mugalil votes( 65 varsam aya league nn 1289 cpim nn 9000) West Bengal il jangipur mandalathil 24000 vote ( 1970 galil league nn avide MLA ,manthri maar thudagiyavar undayirunnu..) enn sdpi Ye chavitty valikum enn parayunna league avide...? 
Ethinidayil sdpi niravathi samaragalkum nethrathom koduthu ( party nethakkalude bhoomi kayyetam samrakshi kano? Business samrakshi kano all) nurse marude samaram,toll plaza samaram,bot samaram,randaam bhoosamaram,malappuram jilla vibajanam,reservation campaign,uapa virutha kootayima, bheema palli ..thudagi niravathi......niravathi.......

Sdpi nethakkal epol andraprathesh (ap) local body election theyyaredupila..( Kerala thile Chila dhesiya party karan AP nekurich ketirikumo avo?) 

Insha Allah nammude founder president e abubaker shahib parayunnath pole first election il mammal parajaya pedum next election il nammal parajaya peduthum next election il vija yikuga thanne cheyyum 

Sdpi member " Delhi dhoor nahihe Delhi ham pass he #

കുട്ടിപ്പ എന്ന ലീഗുകാരന്‍ എസ് ഡി പി ഐ ആയ കഥ

posted by നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.



=============================
കുട്ടിപ്പ ശക്തനായ ലീഗ് പ്രവര്‍ത്തകനായിരുന്നു.. തിരഞ്ഞടുപ്പ് അടുത്താല്‍ അരയും തലയും മുറുക്കി ലീഗിന് വേണ്ടി കുട്ടിപ്പയെ പോലെ പ്രവര്‍ത്തിച്ചിരുന്ന വേറെ ആളുകള്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്... കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പ് കാലത്ത് ലീഗിന് വേണ്ടി (ഇ അഹമ്മദ്) പ്രവര്‍ത്തിക്കുകയും ലീഗ് വിജയിക്കുകയും ചെയ്തു. തിരഞ്ഞടുപ്പ് റിസള്‍ട്ട് എണ്ണുന്ന സ്ഥലത്തേക്ക് സ്ഥലത്തെ പ്രധാന ലീഗ് പ്രവര്‍ത്തകര്‍ ഒക്കെ പോകുകയായിരുന്നു.. ശാന്തനായ കുട്ടിപ്പയും അവരുടെ കൂടെ പോകാന്‍ വേണ്ടി വാഹനത്തില്‍ കയറുമ്പോള്‍ ആണ് കുട്ടിപ്പയെ ലീഗില്‍ നിന്നും അകറ്റാന്‍ കാരണമായ വാ വാക്ക് ഒരു ലീഗ് നേതാവിന്റെ വായില്‍ നിന്നും കേട്ടത്... "എന്താ നീ ഈ കോളത്തില്‍.. പോയി നല്ല വസ്ത്രം ധരിച്ചു വാ.. നേതാക്കളൊക്കെ വരുന്ന സ്ഥലമാ .. ഈ മുഷിഞ്ഞ വേഷത്തില്‍ ഇതില്‍ കയറണ്ട".. ആ ലീഗ് നേതാവ് മറന്നു പോയി കുട്ടിപ്പയുടെ വസ്ത്രം ലീഗിന് വേണ്ടി പണിയെടുത്ത് മുഷിഞ്ഞതാണ് എന്ന്... വാഹനത്തില്‍ നിന്ന് കുട്ടിപ്പയെ ഇറക്കി വിട്ടപ്പോള്‍ പാവം ആരും ഇല്ലാതെ താന്‍ ജീവന് തുല്യം സ്നേഹിച്ച പാര്ട്ടിപ്രവര്‍ത്തകര്‍ എന്നെ ആട്ടിപ്പുരത്താക്കിയത്തില്‍ കുട്ടിപ്പക്ക് സങ്കടം സഹിച്ചില്ല.. പിന്നെ ആ ലീഗില്‍ നിന്ന് റാജി വെച്ചു പോരാന്‍ കുട്ടിപ്പാക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ എസ് ഡി പി ഐ ഊരകം യാറം പടി ബ്രാഞ്ച് സെക്ക്രട്ടരി ആയി പ്രവര്‍ത്തിക്കുന്നു.. കുട്ടിപ്പയുടെ വീട്ടില്‍ വന്നു എസ് ഡി പി ഐ നേതാവ് നാസറുധീന്‍ എളമരം യൂസുഫ് കാക്ക (കുട്ടിപ്പയുടെ ഉപ്പ)യെ സന്ദര്‍ശിച്ചു
ഇപ്പോള്‍ കുട്ടിപ്പ ഒരു പ്രദേശത്തെ എല്ലാമെല്ലാം ആണ്..
പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

അദ്വാനിക്കും തൊഴിലാളി വിഭാഗം - തൊഴിലാളികള്‍ക്ക്‌ മാതൃക


നമ്മുടെ തൊഴിലാളി സംഘടനയായ എസ് ഡി ടി യു വിന്റെ സംസ്ഥാന പ്രസിഡനന്റ് ഗ്രോ വാസുവേട്ടന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ മാതൃകയാണ് . തിരക്കിട്ട സാമൂഹ്യ പ്രവര്‍ത്തനത്തിന് അദേഹം കണ്ടെത്തിയ ഉപജീവാനമാര്‍ഗം കുട നിര്‍മാണം ആണ്. ഒരു മഴക്കാലത്ത് വില്‍ക്കുന്ന കുടകളില്‍ നിന്നുള്ള മിച്ചമാണ് വാസുഏട്ടന്റെ വരുമാനം.....ജീവിക്കാനും പൊതുപ്രവര്‍ത്തനത്തിനുമുള്ള ചിലവ് കാശ് മാത്രമാണ് ലാഭമെന്ന പേരില്‍ വാസുവേട്ടന്‍ എടുക്കുന്നത്........തിരുനെല്ലിക്കേസില്‍ ജയില്‍മോചിതനായ ശേഷം ജീവിക്കാനൊരു തൊഴില്‍ തേടിയപ്പോഴാണ് ഈ വിപ്ളവകാരിക്ക് ശീലിച്ച തൊഴില്‍ തുണയായത്........ഇദേഹത്തിന്റെ കുടയുടെ പേര് "മാരിവില്‍ ", മഴ കനക്കുകയാണ്..ഇനി കോഴിക്കോട്ട് പോകുന്നവര്‍ മാരിവില്‍ കുട ചോദിച്ചു വാങ്ങുമല്ലോ 

ആധുനിക ലോകത്തെ ജന നായകന്‍ - റജബ് തയ്യിബ് ഉര്‍ദുഗാന്‍


ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങല്ല, ലോകകപ്പ്ഫുട്ബാൾ മാമാങ്കവുമല്ല, 
2003 മുതൽ 25 മത് തുർക്കി പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാമതും അധികാരത്തിൻറെ ഉന്നത സ്ഥാനങ്ങളിൽ ലോക രാജ്യങ്ങളുടെ അധികായകന്മാരെ നാണിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളും, സാമ്പത്തിക സൈനിക സ്വയം പര്യാപ്തതയും കൈവരിക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന ജനനായകാൻ 'റജബ് തയ്യിബ് ഉർദുഗാൻ' ഇന്ന് ഇസ്താമ്പൂൾ നഗരത്തിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ റാലിയാണിത്.
അറ്റം കാണാത്ത ജന സഞ്ചയത്തെ, ദശലക്ഷക്കണക്കിനു വരുന്ന എ കെ പാർട്ടി പ്രവർത്തകരും ഉർദുഗാൻ അനുകൂലികളും അടങ്ങുന്ന പ്രബുദ്ധമായ മനുഷ്യ സമുദ്രം ലോക രാഷ്ട്ര നായകന്മാരുടെ ഇന്ന് ജീവിച്ചിരിക്കുന്ന മാതൃകാ വ്യക്തിത്വം സ്വത്വസിദ്ധമായ ശൈലിയിൽ മണിക്കൂറുകളോളം തുടരുന്ന സംമ്പാഷണം ആവേശകരമായ ആർപ്പുവിളികളുടെയും ഹർഷാരവങ്ങളോടെയും ശ്രവിച്ചുകൊണ്ടിരിക്കുന്നു 

എന്ത് കൊണ്ട് സഹിയിച്ചു കൂടാ..?

ദിവസവും അനവധി പണം അവിടേം ഇവിടേം ആയി കളയുന്നവര്‍ ആണ് നമ്മള്‍..,... സിനിമ തിയേറ്റര്‍, സിഗരറ്റ്,പുതിയ പാന്റ്സ് , ഷര്‍ട്ട്‌,അങ്ങനെ എല്ലാം വാങ്ങും. മക്കള്‍ക സ്കൂള്‍ലേക്ക്‌ ബാഗ്‌ . അതും സാദാരണ നിരയുപോര ബെന്‍ ടെന്‍ (BEN 10) വാട്ടര്‍ ബോട്ട്ലെ അങ്ങനെ പലതും. ഇതൊക്കെ എന്റെ മോനിക്കല്ലേ അതിനു വ്യത്യസ്തന് എന്താണ് എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ... നിന്റെ അയല്‍പക്കത്ത്‌ ഉള്ളവനും മകനുണ്ട് .അല്ലേല്‍ മകള്‍ ഉണ്ട.. അവനും പഠിക്കേണ്ടേ അവള്‍ക്കും പഠിക്കേണ്ടേ ... അതിനു അവരുടെ മാതാപിതാക്കള്‍ക്ക് വഴി കാണില്ല... അല്ലേല്‍ അവര്‍ക്ക്‌ പിതാവ്‌ ഉണ്ടാവില്ല.. അപ്പൊ നമുക്ക്‌ എന്ത് കൊണ്ട സഹായിച്ചു കൂടാ.. ആ വെറുതെ ചെലവാകുന്ന ഒരു അമ്പത്‌ രൂപ അല്ലേല്‍ നൂറു രൂപ ... ഗള്‍ഫ്‌ നടില്‍ ഉള്ളവരണേല്‍ പത്തു ദിര്‍ഹം അല്ലേല്‍ ഇരുപതു  ദിര്‍ഹം കൊടുക്കാന്‍ തയ്യാറായാല്‍ ഒരുപാട കുഞ്ഞു മനസ്സുകളില്‍ അക്ഷരങ്ങള്‍  കൊണ്ട് നിറയും . അവര്‍ പിന്നീട് അവരുടെ അറിവുകള്‍ ഏതെന്കിലും നല്ല കാര്യങ്ങല്കായി ചെയ്താല്‍ അത് നിങ്ങള്കൊരു പുണ്യമായി മാറും നിങ്ങള്‍ അറിയാതെ.. ഇനി നിങ്ങള്‍ക്ക്‌ ആളെ തപ്പി ബുദ്ധിമുട്ടാന്‍ മടി ഉണ്ടോ ?? അല്ലെങ്കില്‍ ആളെ കണ്ടത്താന്‍ വയ്യാത്ത അവസ്ഥ ആണോ... എങ്കില്‍ തീര്ച്ചയും നിങ്ങളുടെ പണം തായേ കാണുന്ന വിശ്വസ്തമായ കരങ്ങളില്‍ എത്തിക്കുക...ഇന്ന് വരെ ഒരു അഴിമതിയിലും പെടാത്ത കൈകള്‍... ,... അര്‍ഹതപെട്ടവന് മാത്രം എത്തുന്ന സേവനം.. കമ്മിഷന്‍ എടുത്ത് നക്കി ബാക്കി എത്തിക്കുക എന്ന നയം വച്ച് പുലര്‍ത്താത്ത യഥാര്‍ത്ഥ വിശ്വാസികള്‍... ,.... ഇവര്‍ നിങ്ങള്‍ക്ക്‌ വേണ്ടി ബുദ്ധിമുട്ടാന്‍ തയ്യാറാണ്... തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ (ദൈവത്തിന്റെ കാരുണ്യം അല്ലാതെ ) ...... സഹായിക്കു....അറിവ് നല്‍കു 
------------------------------------------------------------------------------------------------------------
ACCOUNT DETAILS : POPULAR FRONT OF INDIA 
ACCOUNT NO : 90861010000865
SYNDICATE BANK,DELHI Dtc. DEPOT SUKHDEV VIHAR
IFS CODE : SYNB0009086
------------------------------------------------------------------------------------
SCHOOL CHALO 

" വോയിസ്‌ ഓഫ് ഇന്ത്യ " - " VOICE OF INDIA " പുതിയ രാഷ്ട്രീയ മാസിക -

advertisement 

പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമായി കഴിഞ്ഞു.
ജനകീയ ജനാധിപത്യത്തിന്
പുത്തൻശീലുകൾ തീർക്കാൻ ഒരു പ്രസിദ്ധീകരണം.
നേരിന്റെ പക്ഷത്ത് നീതിയുടെ
കരുത്തുമായി "വോയ്സ് ഓഫ് ഇന്ത്യ".
അധികാരവും നിയമവാഴ്ചയും
രാഷ്ട്രീയരംഗവും മാധ്യമലോകവും
ജനപക്ഷത്ത് നിന്ന് വഴിമാറുമ്പോൾ
ജനങ്ങൾക്കൊപ്പം നിൽക്കാൻ
വോയ്സ് ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ട്.
സത്യം തുറന്നുകാണിക്കേണ്ടതിന്
ചീന്തിയെറിണ്ട മുഖംമൂടി ഏതെന്ന്
വോയ്സ് ഓഫ് ഇന്ത്യക്ക് കൃത്യതയുണ്ട്.
വിവേചനങ്ങളില്ലാത്ത ക്ഷേമരാഷ്ട്രത്തിന്
പ്രതിബദ്ധതയോടെ പൊരുതുന്ന
സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രം.

2013 ജൂണ്‍ 28ന് പുറത്തിറങ്ങുന്നു.
നിങ്ങളും വരിക്കാരനാവുക.
ഒറ്റപ്രതി 10 രൂപ
വാർഷികവരിസംഖ്യ 100 രൂപ

ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും

posted by vyathyastan

പ്രതിഷേധിക്കുക എന്നത് പൌരന്റെ അവകാശമാണ്. അത് ആര് തെറ്റ് ചെയ്താലും പ്രതിഷേധിക്കണം. അല്ലാതെ പോലീസ് എന്ത് തെറ്റ് ചെയ്താലും നോക്കി കയ്യും കെട്ടി നില്‍ക്കാന്‍ ഇത് പഴയ കാലം അല്ല. ഇത് ആണത്തം ആര്‍കും പണയം വെക്കാത്ത മാനഭിമാനം ഉയര്ത്തിപിടിക്കുന്ന ഇന്ത്യന്‍ മുസല്‍മാന്റെ പോരാട്ട കാലമാണ്. ഇസ്ലാമിനെതിരെ മുസ്ലിമിനെതിരെ വിവരക്കേടിന്റെ ഭണ്ടാരം  അഴിച്ചു വിട്ട ഡിവൈ .എസ പി സുകുമാരനു എതിരെ പോസ്റ്റര്‍ പതിച്ച കാരണത്തിന് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി വ്യക്തമാകുന്നത് പോലീസ് രാജ്‌ എന്ന് നാം വിളിക്കുന്ന പോലീസിന്റെ തെമ്മാടിത്തം ഒന്ന് മാത്രമാണ് . പോലീസുകാര്‍ മുസ്‌ലിം സമുദായത്തെ നോക്കി കണ്ടത്‌ മുസ്‌ലിം ലീഗ് - സുന്നി - മുജാഹിദ്‌ പോലെ ഉള്ള നിഷ്ക്രിയരായ ഒരു  പറ്റം മുസ്ലിമിനെ മാത്രമാണ്. പോലീസിനെ കണ്ടാല്‍ തിരിഞ്ഞോടുന്ന അറസ്റ്റ് - ജയില്‍ എന്ന് കേട്ടാല്‍ മുട്ടിടിക്കുന്ന ഒരു യുവത്വത്തെ മാത്രമാണ്. എന്നാല്‍ ഇതൊന്നും കേട്ടാല്‍ പേടിക്കാത്ത എന്തിന്യും നേരിടാന്‍ തയ്യാറായി മാറ്റിയെടുത്ത ഒരു വന്‍ സഘം ഇന്ന് ഇന്ത്യയുടെ മണ്ണില്‍ ഉള്ള കാര്യം സുകുവിനെ പോലുള്ള ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മറന്നു പോവുന്നുണ്ടോ എന്ന് ഒരു സംശയം. നാലും അഞ്ചും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ തീരുന്ന പ്രതിഷേധം ആണ് ഇതെന്നു മനസ്സില്‍ ഒരു തോനാല്‍ ഉണ്ടേല്‍ അത് വെറും ആഗ്രഹം മാത്രമാണെന്ന് ഒര്കുക്ക സുകുമാരാ........

കമ്മ്യൂണിസ്റ്റ്‌ സഖാകള്‍ കണ്ണൂര്‍ നഗരം മുയുവന്‍ അടിച്ച തകര്തപ്പോയും ഐ .ജി യെ നാട് കടത്താന്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോയും പ്രതിക്കരിക്കാത്ത അവരുടെ നേതാക്കളെ പോയിട്ട അണികളെ പോലും തൊടാന്‍ തയ്യാറാവാത്ത പോലീസുകാരാ നിനക്കെന്തേ അന്ന് മുട്ട് വിറച്ചു... ഇന്ന് നീ എന്ത് ധൈര്യത്തിലാണ് പോപ്പുലര്‍ ഫ്രന്റ്‌ ന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.. മറുപടി പറയിക്കും ഇവര്‍ .. കാരണം ഇവര്‍ വാരിയം കുന്നതിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ........


മുസ്ലിം ഐക്യം ... ഒരു വിളിപ്പാടകലെ ....


ഇന്ന് ഇന്ത്യയിലുള്ള വിവിധ തരം മുസ്ലിം സംഘടനകള്‍ നടത്തിയ പരിപാടികളുടെ ചിത്രങ്ങള്‍ ആണ് ഇവിടെ  കാണുന്നത്. ഇത് കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്കും അവരെ തമ്മില്‍ താരതമ്യം ചെയ്യുകയും ഒരാളെ താഴ്ത്തി മറ്റേ ആളെ പൊക്കി വെക്കാന്‍ വേണ്ടി ഉള്ളതാണ് ഈ ചിത്രം എന്ന്.. അല്ല... വ്യത്യസ്തന്റെ ലക്‌ഷ്യം ഭിന്നിപ്പ് അല്ല.. മറിച് ഇസ്ലാമിന്റെ ഉമ്മത്തിന്റെ ഹൃദയത്തില്‍ നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്ന ഐക്യം എന്ന ഒരു ഫര്‍ള് വീണ്ടും ഒന്ന് മനസിലേക്ക് എത്തിക്കാനാണ്.

ഏതൊരു സംഘടന എടുത്ത് നോകിയാലും അവര്‍ക്ക്‌ അവരുടേതായ ആശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം . പക്ഷെ ഇസ്ലാമിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും മറ്റു മതക്കാരെ കൊണ്ട ചിരിപ്പികുകയും ചെയ്യുന്ന കോമാളികള്‍ ആയി മാറുന്ന തരത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ മാറി പോവുന്ന ഒരു സ്ഥിതി ഇന്നുണ്ട് എന്നത് ദുഖകരം തന്നെ. സ്വന്തം വാദം ശരിയാണ് എന്ന് സമര്‍ഥിക്കാന്‍ എന്ത് കളവും എന്ത് തെമ്മാടിത്തം ചെയ്യാനും തയ്യാറായി ചിലര്‍ മാറി പോകുന്നത് നോക്കി നില്കേണ്ടി വരുന്നു മുസല്‍മാന്‍.

അന്യ മതസ്ഥന്‍ സലാം പറഞ്ഞാല്‍ " വ അലൈകും " എന്ന് തിരിച്ച് പറയാന്‍ പഠിപ്പിച്ച നബി (സ്വ) ആണ്. അതിനര്‍ത്ഥം ആര് സലാം പറഞ്ഞാലും മടക്കണം എന്നാണ്. പക്ഷെ ഇവിടെ കുറെ ആളുകള്‍ .. (സുന്നി - മുജാഹിദ്‌ വിഭാഗത്തില്‍ പെട്ടത് ) പരസ്പരം കണ്ടാല്‍ സലാം പറയില്ല. ഇനി ഒരാള്‍ പറഞ്ഞാല്‍ മറ്റേ ആള്‍ തിരിച്ച് മടക്കില്ല. എവിടെയാണ് ഇസ്ലാമില്‍ ഇങ്ങനെ ഒന്ന് പഠിപ്പിച്ചത് സഹോദരങ്ങളെ. അന്യ മത സഹോദരന്മാരുടെ കൈ ചേര്‍ത്ത് പിടിച് സ്റ്റേജ്കളില്‍ പ്രത്യക്ഷപ്പെടാറുള്ള മുസ്ലിം നേതാക്കള്‍ക്ക്‌ എന്തെ സ്വന്തം സമുദായത്തില്‍ പെട്ട സഹോദരനെ അവന്‍ മറ്റൊരു ആശയക്കാരന്‍ ആണെന്നുള്ള കാരണം പറഞ്ഞു അകറ്റി നിര്‍ത്തുന്നത്‌..., 

എന്താണ് ഇവര്‍ തമ്മിലുള്ള പ്രശ്നം .?? ഇസ്ലാമിന്റെ എല്ലാ ഫര്‍ള് ആയ കാര്യത്തിലും ഇവര്‍ യോജിച്ച അഭിപ്രായക്കാര്‍ ആണ്. നിസ്കാരം എല്ലാര്ക്കും അഞ്ചു വക്ത് ആണ് . നോമ്പ് മുപ്പത്. ഹജ്ജ്‌ , സകാത്ത്‌ എന്നിവയിലും യോജിപ്പുണ്ട്. പിന്നെ പ്രശനം ആകെ ഉള്ളത നിസ്കാരത്തില്‍ കൈ എവിടെ കെട്ടണം.. സുന്നത്ത്‌ ആയ തറാവീഹ്‌ നിസ്കാരം എത്ര , ഇങ്ങനെയുള്ള ചില കാര്യങ്ങള്‍.,,, ഇതിലാണ് ഇവര്‍ കൊമ്പ് കോര്കുന്നതും അടിചെയ്യുന്നതും . അപ്പൊ നിങ്ങള്‍ ചോദിക്കും " ഇസ്തിആസ " , " ജുമുഅ ഖുതുബ എന്നൊക്കെ ??? ഇതൊക്കെ മനുഷ്യന് നിര്‍ബന്ധമാകിയത് അല്ലാലോ.. ജുമുഅ ഖുതുബയുടെ ഭാഷ എവിടെയും രേഘപ്പെടുതിയിട്ടില്ല.. മുജാഹിദ്‌ കാരന്‍ ദുബൈയില്‍ വന്നാല്‍ അറബി ഖുതുബ നടക്കുനിടത് അല്ലെ നിസ്കരിക്കുന്നത് . അതുപോലെ സുന്നിക്കാരന്‍ ഹജ്ജ്‌ നു പോയാല്‍ ഇമാം സുന്നി ആണെന്ന് നോക്കിയാണോ പിന്‍തുടരുക. അല്ലാലോ. അള്ളാഹുവിനോട്  മാത്രം ദുആ ചെയ്താല്‍ സ്വര്‍ഗം ലഭിക്കില്ലെന്ന് വിശ്വസിക്കുനവര്‍ എത്ര ഉണ്ട സുന്നിയില്‍??? അങ്ങനെ ആണേല്‍ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്ത്‌ അല്ലെ . അങ്ങനെയുള്ള സ്ഥിതിക്ക്‌ മറ്റൊരാളോട് ദുആ ചെയ്യേണ്ടതിനെ പറ്റി ഉള്ള ചര്‍ച്ച തന്നെ എന്തിനു? 

വ്യത്യസ്തന്റെ അനുഭവത്തില്‍ ഉണ്ടായ ഒരു സംഭവം ഉണ്ട " പള്ളിയില്‍ നിസ്കരിക്കാന്‍ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള കുറച്ച പേര്‍ പോയി. പള്ളി കണ്ടപ്പോള്‍ പഴയ ഒരു നാലുകെട്ട് പള്ളി. നിസ്കരിക്കാന്‍ വന്ന ഇവരുടെ കൂട്ടത്തില്‍ സുന്നി ആശയക്കാരനും ഉണ്ട് ആശയങ്ങള്‍ക്ക്‌ അടിമപ്പെടാത്ത ആളുകളും ഉണ്ട്. എല്ലാരും ചേര്‍ന്ന് വുളു എടുത്ത് ഇമാമിനോട് ചേര്‍ന്ന് നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങാന്‍ പോകുമ്പോള്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായ രണ്ടു പേര്‍ മാറി നിന്ന് ജമാത്ത്‌ ആയി നിസ്കരിക്കുന്ന്നു. നിസ്കാരം കഴിഞ്ഞു കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞു മുന്നേ നടന്ന ജമാഅത്ത്നുള്ള ഇമാമിന്റെ തലയില്‍ കെട്ടിന് ഒരു വാലുണ്ട്. അതില്‍ നിന്നും അയാള്‍ ഒരു സുന്നി ആശയക്കാരന്‍ അല്ല എന്ന് മനസ്സിലായി. അതിനാല്‍ അയാളെ പിന്‍ തുടരാന്‍ പാടില്ലെന്നാണ് പഠിച്ചത്. അതുകൊണ്ട് വേറെ ഒരു ജമാഅത്ത് ഞങ്ങള്‍ ഇവിടെ നടത്തി എന്ന്. വ്യത്യസ്തന്‍ ആ സഹോദരന്മാരോട് ചോദിച്ചു : ഫിഖ്‌ഹ് ന്റെ അടിസ്ഥാനത്തിലും മറ്റു മത വിദ്യഭ്യാസത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെ വാല് നോകി നിങ്ങള്‍ ഇമാമിന്റെ ആശയം തീരുമാനിച് പിന്‍ തുടരാന്‍ പാടില്ല എന്ന് നിങ്ങളെ ആര് പഠിപ്പിച്ചു ?? ഏതു ഖിതാബില്‍ ആണ് അങ്ങനെ പഠിപ്പിച്ചത് എന്ന്. അപ്പൊ ആ വ്യക്തി പറഞ്ഞു എന്റെ ഉസ്താദുമാര്‍ എന്ന്. സുന്നി ആശയക്കാരനായ ഈ വ്യക്തിയുടെ അപ്പോള്‍ നിര്‍വഹിച്ച നമസ്കാരം അള്ളാഹു സ്വീകരിക്കും എന്ന് നിങ്ങള്‍ക തോന്നുണ്ടോ. ഒരു ജമാഅത്തെ നടക്കുമ്പോള്‍ അതില്‍ നിന്നും വിട്ടു മറ്റൊന്ന് അതേ സ്ഥലത്ത് നടത്തിയാല്‍ ആദ്യം നടന്നത് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ് മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ്വ) നമ്മെ പഠിപ്പിച്ചത് . അല്ലെ !!!!

ഇനിയെങ്കിലും ഇങ്ങനെയുള്ള വിഡ്ഢിത്തം നിര്‍ത്തി ഇസ്ലാമിന്റെ ഐക്യത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കു സഹോദര... കണ്ടില്ലേ മുകളില്‍ ഉള്ള ഫോട്ടോ. ഈ ജന സാഗരം ഒന്നിച്ചാല്‍ പിന്നെ ഒരു ശത്രുവിനെയും പേടിക്കേണ്ട ആവശ്യം ഇല്ല. മറ്റു മതത്തില്‍ പെട്ട സഹോദരന്മാരെയും നിങ്ങള്‍ക്ക് സഹായിക്കാന്‍ ആവും. അവരില്‍ ചിലര്‍ മാത്രം ആണ് ഇസ്ലാമിന്റെ ശത്രുക്കള്‍.. ..........,, ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാവിപ്പട.. ഹിന്ദുത്വ വാദികള്‍ ... ഹിന്ദുക്കള്‍ - ക്രിസ്ത്യാനി തുടങ്ങിയവര്‍ നമ്മുടെ സഹോദരങ്ങള്‍ ആണ് . അവരെയും നമ്മള്‍ യോജിപിച് നിര്‍ത്തിയാല്‍ ഒരു ശത്രുവിനെയും ഭയപ്പെടേണ്ടതില്ല......

ഇന്ഷാ അല്ലാഹ് ....... നിങ്ങളുടെ അഭിപ്രായങ്ങള്‍ തായെ എയുതുക ......

അള്ളാഹു നമ്മളെയും നമ്മുടെ സഹോദരങ്ങളെയും ഐക്യപ്പെട്ടു ജീവിക്കാന്‍ സഹായിക്കട്ടെ 

പ്രയത്നിക്കുന്ന യൌവനം നേടുന്ന വിജയങ്ങള്‍


posted by Abdul Basith

SiO ഇടപെടലിനു വിജയം ,നിര്‍മ്മല സ്കൂളില്‍ ശിരോവസ്ത്രം ധരിക്കാം....


ആലുവ നിര്‍മ്മല സ്കൂളില്‍ കഴിഞ്ഞ വര്ഷത്തെ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക്ശിരോവസ്ത്രം ധരിച്ചു വരാം.SiO നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് DYSP യുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ആരെങ്കിലും ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്താല്‍ മാതാപിതാക്കള്‍ക്ക്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കാമെന്നും തീരുമാനിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് സംബന്ധിച്ച് പരാതി ഉള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും ധാരണയായി. ചര്‍ച്ചയിലെ തീരുമാങ്ങള്‍ അന്ഗീഗ്കരിച്ചു കൊണ്ട്‌ സ്കൂള്‍ പ്രിന്‍സിപ്പാളും, സ്കൂള്‍ അധികാരികളും ഒപ്പ്‌ വച്ചു.


രാവിലെ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂളിന് മുന്നില്‍ പോലിസ്‌ മാര്‍ച്ച് തടയുകയും 28 പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തു. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ നടന്ന ധര്‍ണ SiO സംസ്ഥാന സെക്രട്ടറി തൌഫീഖ് മമ്പാട്‌ ഉദ്ഘാടനം ചെയ്തു. SiO ജില്ല പ്രസിഡന്റ് K.M ഷഫ്രിന്‍, GIO സെക്രട്ടറി ലബീബ, ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ്‌ പ്രസിഡന്റ് P.E ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനം ജില്ല സെക്രട്ടറി S.S musthafa, Abdul Azeez,Fasalurahman തുടങ്ങിയവര്‍ നയിച്ചു........................

പറഞ്ഞു നടക്കല്‍ അല്ല... പ്രവര്‍ത്തിച്ചു കാണിക്കുനവര്‍ ഇവര്‍


posted by Kpa Vahab

വേങ്ങര: കൂരിയാട് എസ്.ഡി.പി.ഐ ടൗണ്‍കമ്മിറ്റി സൗജന്യ പഠനോപകരണ വിതരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂരിയാട് ഭാഗത്ത് വര്‍ഷങ്ങളായി നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൂരിയാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സൗജന്യ പഠനോപകരണ വിതരണം നടത്തിവരുന്നുണ്ട്. 50ല്‍പരം കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷത്തില്‍ പഠനോപകരണ വിതരണം നടത്തിയത്. 
എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍കരീം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് അഡ്വ. എ എ റഹീം നിര്‍വഹിച്ചു. വി കെ നാസര്‍, കെ ഷൗക്കത്ത്, എന്‍ എം ഷറഫുദ്ദീന്‍, എം വി അബ്ദുല്ല സംസാരിച്ചു. 
വേങ്ങര കൂരിയാട് എസ്.ഡി.പി.ഐ നടത്തിയ സൗജന്യ പഠനോപകരണ വിതരണം എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍ കരീം നിര്‍വഹിക്കുന്നു

മുകളിലുള്ള വാര്‍ത്ത‍ നിങ്ങള്‍ വായിച്ച കാണുമല്ലോ 

ഇന്ന് കേരളത്തില്‍ മൊത്തം എത്ര സംഘടനകള്‍ ഉണ്ടാകും . ഇന്ത്യയില്‍ എത്ര ഉണ്ട് . അതിന്റെ സെന്‍സെസ് എടുക്കുകയല്ല ഇവിടെ. എന്നാലും വിരലില്‍ എണ്ണിയാല്‍ തീരാത്ത (കാലിന്റെ കൂടി എണ്ണിയാലും) അത്ര ഉണ്ട്. പല പല കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷെ അത് അവര്‍ക്ക്‌ ലാഭം ഉണ്ടാകനല്ലാതെ വേറൊന്നിനും അല്ല.. ലാഭം ഇല്ലാത്ത ഒന്നും അവര്‍ ചെയ്യില്ല. ചെയ്താല്‍ തന്നെ രണ്ടോ മൂന്നോ പേര്‍ക്ക്‌ ചെയ്തിട്ട് ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുത്തു ആളെ കാണിക്കും.. പക്ഷെ അതും ആര്‍കും ഉപകാരം ഇല്ലാത്ത കുറെ " ഉപകാരങ്ങള്‍ " മാത്രം. പക്ഷെ ഇവിടെ അതില്‍ നിന്നും വ്യത്യസ്തമായി ഒരു സംഘം.. അത് ആരും ആയിക്കൊള്ളട്ടെ. അവര്‍ ചെയ്യുന്ന ഈ പുണ്യ പ്രവര്‍ത്തിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. ഇന്നേ വരെ ഇത്ര ആത്മാര്‍ഥമായി ഇങ്ങനെ ഒരു പുണ്യ പ്രവര്‍ത്തി ചെയ്ത കണ്ടിട്ടില്ല ഈ  വ്യത്യസ്തന്‍ . "വിദ്യാഭ്യാസം - അത് ചൈന യില്‍ പോയിട്ട് ആണേലും നിര്‍വഹിക്കണം എന്ന് പറഞ്ഞ നബി വചനത്തിലൂടെ വിദ്യഭ്യാസത്തിന്റെ മഹത്വം മനസ്സിലാകി തന്ന ഇസ്ലാമിന്റെ സഹോദരന്മാര്‍ ജാതി മത വര്‍ണ ഭേദമന്യേ ചെയ്യുന്ന ഈ പുണ്ണ്യ പ്രവര്‍ത്തിയില്‍ എല്ലാവരും ഒരു രൂപ എങ്കിലും കൊടുത്ത് പങ്കാളി ആയി എങ്കില്‍ ആഖിറത്തില്‍ തീര്‍ച്ചയായും അത് ഒരു വന്‍ പുണ്യമായി അവനു തീരുമെന്ന് തീര്‍ച്ച... 

എല്ലാ അധ്യയന വര്‍ഷാരംഭം ഇവര്‍ രാജ്യം മുഴുവന്‍ ഈ പരിപാടി നടത്താറുണ്ട് . അതാത് സ്റ്റേറ്റ് കമ്മിറ്റി - കേരള കര്‍ണാടക തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ്‌ രാജസ്ഥാന്‍ മഹാരാഷ്ട്ര വെസ്റ്റ്‌ ബംഗാള്‍ മണിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് നടന്നു വരുന്നുണ്ട്. കഴിഞ്ഞ വര്ഷം ഒരു ലക്ഷം സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ഇവര്‍ക്ക്‌ സാധിച്ചു. രണ്ടു കോടിക്ക് മേല്‍ ഇതിനു ചിലവായിടുണ്ട് എന്നാണ് കണക്ക്‌ . ഇത് സന്മനസ്സുള്ള ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക ആണ് .

നിങ്ങള്‍ ഇതിനെ അനുകൂളിചില്ലേലും എതിര്കതിരിക്കുക... നിങ്ങള്‍ ഇതു പ്രസ്ഥാനക്കാര്‍ ആയാലും.. ഇവരെ പ്രോത്സാഹിപ്പിക്കുക.... എല്ലാരും ഈ മാതൃക ഏറ്റെടുക്കുക....

ഇത് പോലെ ഒരിക്കലും പ്രതികരിക്കരുത് : 

ഒരു ഫേസ്ബുക്ക് കമന്റ്‌ നോക്കു : 
Sharafudheen P K Pulinjal മോളെ നോകനെ മിക്കവാറും അതിനടിയില്‍ എവിടെ എങ്കിലും ബോംബു ഉണ്ടാകും സുടാപികലാണ് വിശ്വസിക്കാന്‍ കൊള്ളില്ലത്തവര്‍ .. ജൂതന്മാരുടെ എജെന്റാണ് .. 

ഇദ്ദേഹത്തെ അപമാനിക്കനല്ല...പകരം ഇത് പോലെ ഉള്ള നീച്ച മനസ്സുകളെ പുറത്ത്‌ കാട്ടുക മാത്രമാണ് ചെയ്യുനത് 
എന്ന് വിനീതനായ വ്യത്യസ്തന്‍  



യുഎപിഎ വിരുദ്ധ പ്രതിഷേധ മഹാസംഗമവും ദേശാഭിമാനിയുടെ ചൊറിയും!!!

posted by Pulari Pk


‘കുരുടൻ ആനയെ കണ്ടതു പോലെ‘ എന്നൊരു ചൊല്ലുണ്ട്. യുഎപിഎ എന്ന കരിനിയമത്തിനെതിരെ പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടന്ന യുഎപിഎ വിരുദ്ധ പ്രതിഷേധ റാലിയെയും പൊതുസമ്മേളനത്തെയും ദേശാഭിമാനി കണ്ടത് മേല്പറഞ്ഞ കുരുടന്റെ കണ്ണോടെയെന്ന് പറയാതെ വയ്യ. മറ്റൊന്നും കിട്ടാതെ വന്നപ്പോൾ റാലിയോടനുബന്ധിച്ചു പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ എകെജി സെന്റരിനു മുന്നിലൂടെ മുദ്രാവാക്യം വിളിച്ചു എന്നത് മഹാപാതകം പോലെയാണ് ദേശാഭിമാനി മുൻപേജിൽ പ്രധാന വാർത്തയായി കൊടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുന്നതെന്നും ദേശാഭിമാനി വാർത്ത എഴുതി. മാത്രാമല്ല എകെജി സെന്റരിലേക്കും തിരികെ പുറത്തേക്കും ആളുകൾക്കു സഞ്ചരിക്കാനാകാത്ത വിധം പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഉപരോധം നടത്തിയെന്നും, ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്നും ദേശാഭിമാനി എഴുതിവെച്ചു.


ഈ വാർത്തയോടെ അവസാനിപ്പിച്ചില്ല ദേശാഭിമാനിയുടെ പ്രതിഷേധം, ജൂൺ ഒന്നാം തിയതി പ്രധാന എഡിറ്റോറിയൽ ലേഖനം തന്നെ പോപ്പുലർ ഫ്രെണ്ടിന്റെ (ദേശാഭിമാനി ഭാഷ്യത്തിൽ എസ്ഡിപിഐ യുടെ) പ്രതിഷേധ റാലിയെ കുറിച്ചാണ്. പി എം മനോജ് എന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പേരുവെച്ചെഴുതിയ ലേഖനത്തിൽ പ്രധാനമായും അദ്ദേഹം പറയുന്നതു എകെജി സെന്റരിനു മുന്നിലെ പ്രകടനവും, ഉപരോധവും മാത്രമല്ല യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്, ഉമ്മൻ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിക്കാതെ സിപീഎമ്മിനു നേരെയാണ് പോപ്പുലർ ഫ്രെണ്ട് മുദ്രാവാക്യം വിളിക്കുന്നതു, നാറാത്ത് നടന്നത് ഭീകര പരിശീലനം തന്നെയാണ്, പ്രധാന പ്രതിക്ക് വിദേശത്തു നിന്ന് ധാരാളം പണം വന്നിട്ടുണ്ട്, അരിയിൽ ശുക്കൂർ വധവും, ഫസൽ വധവും പൊലീസ് കെട്ടിച്ചമച്ച കേസാണ്.


യുഎപിഎക്കെതിരെ നടന്ന പ്രതിഷേധ മഹാസംഗമം നടത്തിയത് പിഎം മനോജ് സൂചിപ്പിച്ചതു പോലെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടി അല്ല. പോപ്പുലർ ഫ്രെണ്ട് എന്ന നവസാമൂഹിക പ്രസ്ഥാനം ആണ് ഈ മഹാസംഗമം നടത്തിയതു എന്ന അദ്ദേഹത്തെ ആദ്യമായി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.


വിഷയത്തിലേക്കു വന്നാൽ ദേശാഭിമാനിയിൽ വാർത്തയായും പിറ്റേന്നു ലേഖനമായും വന്ന പ്രധാന ആരോപണം എകെജി സെന്ററിനു മുന്നിലെ പോപ്പുലർ ഫ്രെണ്ട് പ്രകടനം ആണ്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്ററിനു മുന്നിൽ പ്രകടനം നടക്കുന്നതും, പോലീസ് പ്രകടനത്തിനു അനുമതി നൽകുന്നതും. ഗുരുവായൂർ ക്ഷേത്രവളപ്പ്, തിരുവനന്തപുരത്തെ പത്മനാഭക്ഷേത്ര പരിസരം, ഹൈകോടതി കോമ്പൌണ്ട് ഇവിടെയൊക്കെ നിലനിൽക്കുന്നതു പോലുള്ള പ്രകടന നിരോധനം മാർക്കിസ്റ്റ് പാർട്ടി അസ്ഥാനത്തിനു മുന്നിലുള്ള റോഡിലും നിലനിൽക്കുന്നുണ്ടോ? എകെജി സെന്ററിനു മുന്നിൽ പ്രകടനം നടത്തുന്നതിനു നിയമപരമായ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ? അന്വേഷിച്ചപ്പോൾ അത്തരം വിലക്കുകളോ, നിരോധനമോ നിലവിലില്ല എന്നാണ് അറിയാൻ സാധിച്ചതു. എകെജി സെന്റരിലേക്ക് മാത്രമായി ഒരു മാർച്ച് സംഘടിപ്പിച്ചു ഉപരോധം നടത്തുകയാണെങ്കിൽ അതൊരു വാർത്തയാണ്. യുഎപിഎക്കെതിരെയുള്ള പ്രതിഷേധ മഹാസംഗമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളിലൂടെയും പ്രകടനം നീങ്ങുമ്പോൾ എകെജി സെന്റരിനു മുന്നിലെത്തിയാൽ മുദ്രാവാക്യം വിളിച്ചു നിശ്ശബ്ദരായി കടന്നു പോകണെമെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്? ആരാധനാലയങ്ങൾ പോലെ ദിവ്യത്വമോ വിശുദ്ധ പഥവിയോ എകെജി സെന്റരിനു പാർട്ടിയോ സർക്കാരോ നൽകിയിട്ടുണ്ടോ? ഇതര പാർട്ടി ഓഫീസുകൾക്ക് മുന്നിലൂടെ പ്രകടവുമായി പോകുമ്പൊൾ സിപീഎം പ്രവർത്തകർ നിശ്ശബ്ദരായാണോ നീങ്ങാറുള്ളത്? സിപീഎം പ്രവർത്തകർ സ്വയം പാലിക്കാത്ത മര്യാദകൾ ഇതരപർട്ടി പ്രവർത്തകർ സിപീഎം ആസ്ഥാനത്തൊട് കാണിക്കണം എന്നത് പി എം മനോജിന്റെ അധികവായനയായി മാത്രമേ കണക്കാക്കാൻ സാധിക്കൂ..


പ്രകടനം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മുന്നോട്ടു സഞ്ചരിക്കാനാകാത്തവിധം വലിയ ജനസഞ്ചയം ഈ പ്രതിഷേധ മഹാസംഗമത്തിനെത്തിയതു കൊണ്ട് പലപ്പോഴും പ്രകടനത്തിനു പ്രതീക്ഷിച്ച വേഗത്തിൽ സമ്മേളന സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ പ്രവർത്തകർക്ക് പലസ്ഥലത്തും ധാരാളം സമയം മുന്നൊട്ടു സഞ്ചരിക്കാനാകാതെ വരികയും ചെയ്തു. ദേശാഭിമാനി എഡിറ്റർ തെറ്റിദ്ധരിച്ചതു പോലെ എകെജി സെന്റർ ഉപരോധമായിരുന്നില്ല അതിനു കാരണം. രസകരമായ വിഷയം എന്തെന്നാൽ ദിവസങ്ങൾക്കു മുൻപാണ് സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിച്ചു കൊണ്ട് സിപീഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഓഫീസ് ഉപരോധസമരം നടന്നതു. സമരത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും സർക്കാർ ഉഗ്യോഗസ്ഥർക്കും ഇല്ലാത്തെ എന്തു പ്രയാസമാണ് അല്പസമയം എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുമ്പോഴേക്ക് പാർട്ടിക്ക് നേരിടേണ്ടി വന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ചോരച്ചാലുകൾ നീന്തി കടന്നുവന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം അല്പ സമയത്തെ മുദ്രാവാക്യം വിളി കേൾക്കുമ്പോഴെക്ക് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ആ പാർട്ടി അവകാശപ്പെടുന്ന വിപ്ലവ പാരമ്പര്യത്തിനു ചേർന്നതല്ല എന്നു മാത്രം ഓർമ്മപ്പെടുത്തുന്നു.


ലേഖനത്തിന്റൈ ഇടയിലൂടെ അദ്ദേഹം കടത്തിവിടാൻ ശ്രമിച്ച മറ്റൊരു വിഷയം യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടി ആണെന്നായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ്ങ് നടത്തിയ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർക്കു നേരെ കരിനിയമമായ യുഎപിഎ പ്രയോഗിച്ചതു എന്നത് വാസ്തവമാണ്. ഇതിനെ തുടർന്നാണ് കരിനിയമത്തിനെതിരെയുള്ള പ്രതിഷേധ കാമ്പയിനും സമ്മേളനവും നടന്നതു. എന്നാൽ ഈ കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയതും, മുസ്ലിംകൾക്കു നേരെ ആദ്യമായി പ്രയോഗിച്ചതും സിപീഎം സർക്കാർ ആണെന്നതാണ് വാസ്തവം. ഇടതു ഭരണകാലത്ത് മുവാറ്റുപുഴയിൽ പ്രവാചകനിന്ദ നടത്തിയ ആധ്യാപകനു നേരെ നടന്ന അക്രമണത്തിന്റെ പേരിൽ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകരും അല്ലാതവരുമായ അൻപത്തിനാലോളം പേർക്കെതിരെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന് ഈ കരിനിയമം കേരളത്തിൽ പ്രയോഗിച്ചതു. മാത്രമല്ല അന്നു സർക്കാർ സംവിധാനങ്ങൽക്കൊപ്പം സിപീഎമ്മിന്റെ പാർട്ടി സംവിധാനങ്ങളും ഈ വേട്ടക്ക് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുഎപിഎ എന്ന കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയ സർക്കാരെന്ന നിലക്ക് സിപീഎമ്മിന്റെ ആഭ്യന്തരവകുപ്പിനു ഈ കരിനിയമത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ നിന്നു മാറി നിൽക്കാനാകില്ല. സ്വാഭാവികമായും യുഎപിഎ എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നു ഈ കരിനിയമം പ്രയോഗിച്ച സർക്കാരുകളെയും അതിനു നേതൃത്വം നൽകിയ പാർട്ടികളെയും ഒഴിവാക്കാൻ സാധിക്കില്ല.


മാത്രമല്ല നാറാത്ത് നടന്ന ഫിസിക്കൽ ട്രെയിനിങ്ങിനെ ഭീകര പരിശീലനമാക്കു മുദ്രകുത്തുവാനും, ഭരണകൂടത്തെ കൊണ്ട് കരിനിയമങ്ങൾ പ്രയോഗിക്കിപ്പിക്കുവാനും മറ്റാരേക്കാൾ ആവേശത്തൊടെയാണ് സിപീഎമ്മും പാർട്ടി പത്രവും പ്രചാരണം നടത്തുന്ന വസ്തുത വിസ്മരിക്കാനാകില്ല. ടീപി ചന്ദ്ര ശേഖരൻ വധവും,ഷുക്കൂർ വധവും അന്വേഷിക്കുന്ന കേരള പോലീസും, ഫസൽ വധം അന്വേഷിക്കുന്ന സിബിഐയുമൊക്കെ അഴിമതിക്കാരും കോങ്രസിന്റെ സ്വകാര്യം പോലീസും അവർ കണ്ടെത്തിയ വസ്തുതകൾ പെരും നുണകളുമായി പാർട്ടിയും പാർട്ടി മാധ്യമങ്ങളും പ്രചാരണം നടത്തുമ്പോൾ തന്നെയാണ് ഇതേ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്ന (ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുകുമാരനെ ചാനലുകൾക്കു മുൻപിൽ വെച്ച് അസഭ്യം പറഞ്ഞത് പാർട്ടി സെക്രട്ടരിയേറ്റ് അംഗമായ എം വി ജയരാജനാണ്, ഇതേ പോലീസ് ഉഗ്യോഗസ്ഥൻ തന്നെയാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ് കേസും അന്വെഷിക്കുന്നത്) പോലീസ് ഉഗ്യോഗസ്ഥർ എല്ലാം തികഞ്ഞ സത്യസന്ധരും, അവർ പുറത്തു വിടുന്ന വാർത്തകൾ പരമസത്യവുമായി പാർട്ടിപത്രത്തിലും ചാനലുകളിലും അവതരിക്കുന്നതു.


സമീപകാലത്തായി ന്യൂനപക്ഷ വിഷയങ്ങളിൽ പലപ്പോഴും സംഘപരിവാര ഭാഷ്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പാർട്ടിക്കും പാർട്ടി മാധ്യമങ്ങൾക്കുമെതിരെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നു നാമമാത്ര പ്രതിഷേധം പോലും ഉണ്ടാകില്ല എന്നു പാർട്ടിയും പാർട്ടി മാധ്യമങ്ങളും തെറ്റിദ്ധരിക്കരുതു എന്നു മാത്രം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

ഈ സ്വമിക്കുള്ള ധൈര്യം നമ്മടെ മൌല്യാക്കള്‍ക്ക് ഇല്ലാതായി പോയല്ലോ

Repeal UAPA popular front of india. 30/05/2013 trivadrum - swami speech 




COMMENT AND LIKE 

ചരിത്രം വഴിമാറുന്നു...ഇവര്‍ക്ക്‌ മുന്നില്‍






ചിലര്‍ക്ക് ഭയം, ചിലര്‍ക്ക് മൌനം. മറ്റുചിലര്‍ ഒന്നിച്ചെതിര്‍ക്കാന് ആഹ്വാനം ചെയ്യുന്നു. ‍ഇങ്ങനെയൊരു മുന്നേറ്റമില്ലെന്ന് നടിച്ചവര്‍, ഉണ്ടെങ്കിലും അതൊരു ഭീഷണിയെയല്ലന്നു വീമ്പുപറഞ്ഞവര്‍. ഇന്നുന്ടെങ്കിലും നാളെ സ്വയം ഇല്ലാതായിത്തീരുമെന്നു ആശ്വസിച്ചവര്‍... എല്ലാവര്‍ക്കും കാര്യങ്ങള് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ഉപഗ്രഹങ്ങലാല്‍ മറച്ചുപിടിച്ച ചാനലുകള്‍ മിഴിതുറന്നു. വികലമായും വികൃതമായും അച്ചുനിരത്തിയിരുന്ന പത്രങ്ങള്‍ അക്ഷരങ്ങളെ മയപ്പെടുത്തി. ചരിത്രം വഴിമാറുന്നു. ചിലര്‍ക്ക് സന്ധിയാവണം, മറ്റുചിലര്‍ക്ക് സഹകരിക്കണം.... 

ആടുതരാം മാടുതരാം കൊഴിതരാം. സമ്മേളനത്തിനുവന്നാല്‍ പഞ്ചായത്തിന്റെ വീടുതരാം. പ്രകടനത്തില്‍ നിന്നാല്‍ ദിവസക്കൂലിതരാം. ഇതൊക്കെ ചെയ്താലും മലപ്പുറം കോഴിക്കോട് കാസര്‍കോഡ് അതിനുമപ്പുറം നാലാളെക്കൂട്ടാന്‍ ജീവിച്ചിരിക്കുന്ന അഹ്ലുബൈത് നേരിട്ട് ശ്രമിച്ചാലും നടക്കുകയുമില്ല... നിങ്ങള്‍ക്കറിയാം, തലസ്ഥാനത്തെത്തിയ ജനക്കൂട്ടം ഒരുരാഷ്ട്രീയപാര്‍ട്ടിയുടെയും പണിയാളുകളല്ല. രാഷ്ട്രീയലാഭങ്ങള്‍ക്കും ഭൌതീകസുഖങ്ങള്‍ക്കും പകരം ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ഭീകരനിയമങ്ങളും തടവറകളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഈ ജനക്കൂട്ടത്തിനറിയാം. എന്നിട്ടും നേരിന്റെ- നീതിയുടെ- വിളിക്കുത്തരം നല്‍കാന്‍ ഇവര്‍ രണ്ടാമതൊന്നലോചിച്ചില്ല. ആര്‍ജ്ജവവും ആണത്തവും നിശ്ചയദാര്‍ഢൃത്തിന്റെ പ്രതീകവുമായ മനുഷ്യജന്മങ്ങള്‍... 

അധര്‍മ്മവും അനീതിയുമല്ലാതെ ഇവര്‍ക്ക് വിരോധിളില്ല. നീതിയോടും ന്യായത്തോടുമല്ലാതെ ഇവര്‍ക്ക് വിധേയത്വവുമില്ല. എന്നിട്ടും ഇവര്‍ നിങ്ങള്‍ക്ക് മൌനം-ഭയം നല്‍കുന്നുവെങ്കില്‍ നിങ്ങളതര്‍ഹിക്കുന്നു... 

21 യുവാക്കളെ അകാരണമായി അറസ്റ്റുചെയ്ത് ഭീകരനിയമം ചാര്‍ത്തി ജയിലിലെക്കയക്കുമ്പോള്‍... അത് ചെയ്തവരും അതിന് വഴികാട്ടിയവരും അതില്‍ സന്തോഷിച്ചവരും അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഒറ്റുകാരുടെ പിതാക്കളും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. നിങ്ങള്‍ക്കൊന്നു പ്രതീക്ഷിക്കാം, ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഈ യാത്രാസംഘം ചരിത്രം തിരുത്തുകതന്നെ ചെയ്യും. ചരിത്രം... അത് തിരുത്താനുള്ളത് തന്നെയാണ്. മൂടിപ്പുതച്ചുറങ്ങാനുള്ളതല്ല.....

LIKE THIS PAGE TO READ MORE POSTS FROM THAT : 

link

Related Posts Plugin for WordPress, Blogger...