Search the blog

Custom Search

ഏഷ്യാനെറ്റിനു എന്ത് മദനി... അല്ലെ ???


ഇതാ ഇപ്പോള്‍ 11/07/2014 -- 01:50 ദുബായ് ടൈം ... മുകളില്‍ കാണുന്നത് ഏഷ്യാനെറ്റിന്റെ പേജ് ലെ ഈ സമയത്തെ അപ്ഡേറ്റ്... മദനിക്ക് ജാമ്യം കിട്ടിയിട്ട് അര മണിക്കൂര്‍ ... ഇതുവരെ ആ വാര്‍ത്ത ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നാ ദുഃഖ വാര്‍ത്ത‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.. ബ്രസീല്‍ ന്റെ തോല്‍വിയും അര്‍ജെന്റിന ജയിച്ചതും ഉടനടി റിപ്പോര്‍ട്ട്‌ ചെയ്തവര്‍ക്ക് ഈ വാര്‍ത്ത‍ കൊടുക്കാന്‍ എന്തെ മടി ??? പ്രതികരിക്കൂ സഹോദരങ്ങളെ .... നിങ്ങള്‍ ലൈക്‌ അടിച്ചവര്‍ ആണെങ്കില്‍ ഉടനടി അണ്‍ ലൈക്‌ ചെയ്യണമെന്നു അഭ്യര്ത്തികുന്നു ..... 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി


Israel Sderot Cinema. Israelis bringing chairs to the hilltops of Sderot to watch bombs fall on Gaza. Clapping and celebrating every time they hear a blast. Shame..


Confirmed by Al-Jazeera. 

ഈ ചിത്രത്തില്‍ നിങ്ങള്ക്ക് എന്താണ് കാണാന്‍ സാധിക്കുനത്
സഹോദരങ്ങളെ ഇവര്‍ ഈ ഇരിക്കുനത് കടലിന്റെ ഭംഗി ആസ്വദിക്കാന്‍ അല്ല...
ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങളെ കാണാനും അല്ല... 
ഇവര്‍ ഈ ഒത്തു കൂടി ഇരിക്കുന്ന ഇസ്രയേല്‍ നിന്നുള്ള മനുഷ്യത്വം ഇല്ലാത്തവര്‍ ഇരിക്കുന്നത് ഗാസയിലേക്ക് വീഴുന്ന ഡ്രോണ്‍ ബോംബുകള്‍ കണ്ടു ആസ്വദിക്കാന്‍ ആണെന്ന് കേള്കുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷെ സംശയിച്ചേക്കാം.. പക്ഷെ ഇത് അല്‍ - ജസീറ ചാനല്‍ സ്ഥിരീകരിച്ചിട്ടുള്ളത് ആണ്..

 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി.. 

ഇറാഖിലെ അമേരിക്കന്‍ ഒത്താഷക്കാരായ ശിയക്കള്‍ക്ക് വേദനിക്കുമ്പോള്‍ മാത്രം വരുന്ന യു എന്നും അവരുടെ ശിങ്കിടികളും ഐക്യമെന്നു പറഞ്ഞു വരുന്ന ലോക നേതാക്കളും ആരും ഇവിടേയ്ക്ക് തിരിഞ്ഞുനോകുനില്ല.. 

കാരണം ശത്രു ഭാഗത്ത് ഇസ്രയേല്‍ ഭീകരര്‍ ആണെന്ന പേടി ഒന്ന് മാത്രം.... 
മുസ്ലിം രാജ്യങ്ങള്‍ പോലും അതിനു നേരെ കണ്ണടച്ച് ഇരിക്കുന്നു എന്നത് ആണ് ഏറ്റവും വേദനാജനകം .... 


ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹി വാ നി'മല്‍ വകീല്‍ .........................................................

അല്‍ അഖ്‌സയും ബാബരിയും തിരിച്ചു പിടിക്കുന്ന നാള്‍

From the album: Timeline Photos
By ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമ്പൂര്‍ണ്ണ ശാക്തീകരണം.
ബാബരി തകര്‍ത്തവര്‍ അതിനെ രാമക്ഷേത്രമെന്നുവിളിച്ചു, തകര്‍ക്കുന്നത് നോക്കിനിന്നവര്‍ അതിനെ തര്‍ക്കമന്ദിരം എന്നും വിളിച്ചു. അത് നാലര നൂറ്റാണ്ടുകാലം മുസ്ലിംകള്‍ ആരാധന നടത്തിയ പള്ളിയാനെന്നു വിളിച്ചു പറഞ്ഞവരെ എല്ലാവരും ചേര്‍ന്ന് തീവ്രവാദികളെന്നു വിളിച്ചു..... 

ഡിസംബര്‍ 6, ഒരു പള്ളിയുടെ മാത്രം ഓര്‍മദിനം അല്ല. തകര്കപെട്ട നിയമ വ്യവസ്ഥയുടെയും കിനാവ്‌ കാണുന്ന നീതിയുടെയും ഓര്‍മ്മകള്‍ കൂടിയാണ്. ബാബരി തകര്‍ത്ത് രണ്ടായിരം മുസ്ലികളെ കൊന്നോടുക്കികൊണ്ട് മുംബയില്‍ ആഘോഷിച്ച താക്കറെയെ എങ്ങനെയാണ് മീഡിയയും ഇന്ത്യന്‍ ജനാതിപത്യ സംവിധാനവും പരിപാലിച്ചത്. മുസ്ലിംകളെ കടലിലിറങ്ങാന്‍ അനുവധികുകയില്ലെന്നു പരസ്യമായി പറയുന്ന തൊഗാഡിയയും, ഏറ്റവും വലിയ കലാപകാരി മോഡിയും, മുസ്ലിം രക്തത്തിലൂടെ രഥയാത്രനടത്തിയ അദ്വാനിയും എല്ലാം എങ്ങനെയാണ് പരിപാലിക്കപെടുന്നത്. കുറ്റവാളികളെ പിടിച്ചു ശിക്ഷിക്കുന്നതിനു പകരം അവര്‍ക്ക് അധികാരം നല്‍കി ആദരിക്കുന്ന ദയനീയ കാഴ്ച്ച. 

ലോകമുസ്ലിംകള്‍ നേരിടുന്ന നീതി നിഷേധത്തിന്റെ പ്രതീകമാണ്
അല -അഖ്‌സ. ചതിയിലൂടെയും ആക്രമണത്തിലൂടെയും ചിലര്‍ കൈവഷപെടുത്തിയ അഖ്‌സ പുണ്ണ്യ ഗ്രഹവും ഖുദ്സ് എന്ന പുണ്ണ്യ ഭൂമിയും. ലോകത്ത് ആസന്നമായ ഒരു മുസ്ലിം ഉഴര്‍ത്തെഴുന്നേല്പ് അഖ്‌സയുടെ വിമോചനം എന്നത് ലക്ഷ്യമാക്കികൊണ്ടുല്ലതായിരിക്കും... അതിനായുള്ള മാറ്റങ്ങള്‍ നാം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നു. ആ ഉഴര്‍ത്തെഴുന്നേല്പ് ഇന്ത്യയില്‍ പ്രതിഫലിക്കുമ്പോള്‍ ബാബരിയും സ്വതന്ത്രമാകും, അവിടെ ബാങ്കോലികള്‍ വീണ്ടും സജീവമാകും. ഇന്ഷഅല്ലാഹ്.

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "



അന്ന് സുവരെസ്‌ എന്ന ഫുട്ബോള്‍ തരാം മറ്റൊരു താരത്തെ കടിച്ചപ്പോള്‍ വേദനിച്ച യുവത്വമേ ..നെയ്മാര്‍ വീണു ഉറക്കെ കരഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞ ഫുട്ബോള്‍ പ്രേമികളെ ..... രാത്രി മുഴുവന്‍ ഉറക്കമിളച്ചു അതിനെ പറ്റി കമ്മന്റ് എഴുതി അസഭ്യം വര്‍ഷിച്ച കൌമരമേ... എന്തെ നിനക്ക് ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് മാറ്റി കളയാന്‍ തോനുന്നു... " അയ്യോ ...എനിക്ക് ഇതൊന്നും കാണാന്‍ വയ്യേ " എന്ന് മുട്ടുന്യായങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.... എന്തേ നിനക്ക് അതിനെ പറ്റി ഒരു കമന്റ്‌ എഴുതാന്‍ പോലും സമയം ഇല്ലാതായോ ??? അവര്‍ക്ക് വേണ്ടി ഐക്യം പ്രകടിപിക്കാന്‍ നിന്റെ കൈകള്‍ ഉയരുന്നില്ലേ???

എന്നാല്‍ നീ ഓര്‍ത്തു കൊള്ളുക... നാളെ നീ മരണപ്പെട്ടാല്‍ നിന്നോട് ഈ ചോദ്യം ചോദിക്കപ്പെടാതെ നിനക്ക് മോചനം ഇല്ല... എന്തെന്നാല്‍ " നീ നിന്റെ കൌമാരം എന്തിനു വേണ്ടി ചിലവഴിച്ചു ??? ആ കുഞ്ഞുങ്ങള്‍ അവിടെ പിടഞ്ഞു മരിക്കുമ്പോള്‍ നീ എന്തേ പന്തിനെ പിന്നാലെ ഓടുന്നവനെ നോക്കി ആര്‍പ് വിളിച്ചിരുന്നു.. ഫ്രീ കിക്ക്‌ വരുമ്പോള്‍ പെനല്‍റ്റി ഷൂട്ട്‌ വരുമ്പോള്‍ നീ ആവേശഭരിതനവുന്നു... അത് നഷ്ടപ്പെടുമ്പോള്‍ തീരാ ദുഖിതനാവുന്നു... പക്ഷെ ഗോള്‍ അടിക്കുന്ന ലാഘവത്തോടെ ഗസ്സയിലെക്ക് ഇസ്രയേല്‍ ഭീകരന്മാര്‍ ഡ്രോണ്‍ ബോംബുകള്‍ വര്ഷിക്കുമ്പോള്‍ നീ അത് എന്തേ കേട്ടില്ല ??? നിന്റെ ടി വി യുടെ ശബ്ദം അല്പം കുറച്ചു വച്ചിരുന്നെങ്കില്‍ നിനക്ക് ആ ശബ്ദം കേള്‍ക്കാന്‍ പറ്റുമായിരുന്നു... അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പോയിക്കാന്‍ എങ്കിലും കഴിയുമായിരുന്നു.. എന്തേ നീ അത് ചെയ്തില്ല " എന്ന് ചോദിക്കുമ്പോള്‍ നീ എന്ത് ഉത്തരം പറയും സഹോദരാ ??? 

ഒരു തെറ്റ് കണ്ടാല്‍ അത് കൈ കൊണ്ട് എതിര്‍ക്കുക ... അതിനു സാധിക്കത്തവന്‍ വായ കൊണ്ട് എതിര്‍ക്കുക... അതിനും സാധിക്കത്തവന്‍ ആ തെറ്റിനെ മനസ്സ് കൊണ്ടെങ്കിലും വെറുത്തു കൊള്ളട്ടെ ...എന്നല്ലേ നമ്മളെ നമ്മുടെ പ്രവാചകന്മാര്‍ പടിപിച്ചത് .... 

അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ത്ത് ധര്‍മത്തിന്റെ വഴിയിലേക്ക്‌ അതിനെ എത്തിക്കണം എന്നും പഠിച്ചതല്ലേ നമ്മള്‍....

എന്നിട്ടും എന്തേ നിങ്ങള്‍ അമാന്തിക്കുന്നു ????

ഉയരട്ടെ നിങ്ങളുടെ പ്രതിഷേധം... ഇസ്രയേല്‍ ചാരന്‍ " മാര്‍ക്ക്‌ സുക്കന്‍ബര്‍ഗ്" ഫേസ്ബുക്ക് തുടങ്ങിയത് എന്തിനു വേണ്ടി തന്നെ ആയാലും ആ ഫേസ്ബുക്ക് ഉപയോഗിച്ച് എങ്കിലും നമ്മള്‍ നമ്മുടെ പ്രതിഷേധം അറിയിക്കണം... അതാണ്‌ നമ്മുടെ കടമ...

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "


ഗസാ മക്കള്‍ക്ക്‌ വേണ്ടി .....

മുഹമ്മദ് ഷഫീക്ക് ഷാ
Yesterday at 12:09am


ഇസ്രയേല്‍ നേതൃത്വത്തെ ഭീതിപ്പെടുത്താനും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കാനും മാത്രം വലിയ മഹാരാഷ്ട്രമായി ഗസ്സ മാറിയോ എന്ന് നമുക്കറയില്ല. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എഫ്-16 ഇനത്തില്‍ പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നിരവധി ആക്രമണങ്ങള്‍ അവര്‍ നടത്തി. കരുതല്‍ സേനയില്‍ നിന്ന് നാല്‍പതിനായിരം പേരെ വിളിപ്പിക്കുകയും ചെയ്തു. മുന്‍ യുദ്ധങ്ങളിലെ അനുഭവങ്ങള്‍ ഇസ്രയേല്‍ നേതൃത്വത്തിന് നന്നായിട്ടറിയാം. അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല രാഷ്ട്രീയമായും സൈനികമായും അവര്‍ക്ക് ദോഷമാണത് ഉണ്ടാക്കിയത്. എന്നാല്‍ അതിലെല്ലാം ഗസ്സയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതും വസ്തുതയാണ്.
ഈജിപ്തും ഇസ്രയേലും ഒന്നിച്ച് ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിയില്‍ കഴിയുന്ന ഗസ്സയിലെ ഹമാസിനും മറ്റ് പോരാട്ട ഗ്രൂപ്പുകള്‍ക്കും ഈ ഏറ്റുമുട്ടലിലും അവരെ പരാജയപ്പെടുത്താനാവില്ല. ഉപരോധം ഇല്ലാതാക്കി കിട്ടുന്നതിന് പഠിച്ച പണി പതിനെട്ടും പയറ്റിയവരാണ് ഗസ്സക്കാര്‍. യാതൊരു ഉപാധികളുമില്ലാതെ ഭരണം അബ്ബാസിന് കൈമാറിയത് പോലും അതിനായിരുന്നു. എന്നാല്‍ അവര്‍ക്ക് മേലുള്ള ഉപരോധവും പട്ടിണിയും തുടരുകയാണ്. അവിടത്തെ നാല്‍പതിനായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് ഏഴ് മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ല. വിശുദ്ധ റമദാനില്‍ പോലും അവരോട് ഒരിറ്റ് കാരുണ്യമോ അനുകമ്പയോ കാണിച്ചിട്ടില്ല.
എല്ലാ തരത്തിലുള്ള ദ്രോഹങ്ങളും അടിച്ചേല്‍പ്പിച്ച് ഗസ്സയെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നത് അവരുടെ പ്രതിരോധത്തെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇസ്രയേല്‍ കയ്യേറ്റങ്ങളില്‍ നിന്ന് തങ്ങളുടെ അഭിമാനത്തിനും അന്തസിനും വേണ്ടിയുള്ള ന്യായമായ പ്രതിരോധമാണ് അവര്‍ നടത്തുന്നത്. ഹമസിന്റെയും ജിഹാദുല്‍ ഇസ്‌ലാമിയുടെയും മറ്റ് പോരാട്ട ഗ്രൂപ്പുകളുടെയും ആവനാഴിയില്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല. തെല്‍അവീവിലും ജറൂസലേമിലും എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ നിരവധി ഇസ്രയേല്‍ കുടിയേറ്റക്കാരെ അവിടം വിടാന്‍ പ്രേരിപ്പിക്കുമെന്നത് നേരത്തെയുള്ള രണ്ട് അനുഭവങ്ങളിലൂടെ വ്യക്തമായതാണ്. അയണ്‍ ഡോം ഒരുക്കുന്ന രക്ഷാകവചം അവര്‍ക്ക് മതിയാവില്ല. പോരാട്ട ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തൊടുത്ത നൂറോളം മിസൈലുകളില്‍ അറുപത് എണ്ണം മാത്രമാണ് അയണ്‍ ഡോമിന് തടയാനായത്. മറ്റുള്ളവ അസ്ഖലാനിലും ഉസ്ദൂദിലും എത്തുന്നതില്‍ വിജയിച്ചു എന്നാണ് മനസിലാക്കേണ്ടത്.
ചില മിസൈലുകളെ തടഞ്ഞു നിര്‍ത്താന്‍ അയണ്‍ ഡോമിന് സാധിക്കുന്നുണ്ട് എന്നത് മുന്നൊരുക്കങ്ങൡ നിന്ന് ഇസ്രയേലിനെ ഒരിക്കലും തടയുന്നില്ല. ഗസ്സയില്‍ നിന്ന് കുടിയേറ്റ കേന്ദ്രങ്ങളുടെ ഉള്ളറകളില്‍ എത്താന്‍ ശേഷിയുള്ള പോരാളികളുടെ മിസൈലുകള്‍ ഇസ്രയേല്‍ സൈനികര്‍ക്കിടയില്‍ പോലും സംസാരവിഷയമാവാറുണ്ട്. തെക്കന്‍ ലബനാനിലെ ഹിസ്ബുല്ലയില്‍ നിന്നാണ് ഹമാസ് ഈ സാങ്കേതിക പരിജ്ഞാനം നേടിയെടുത്തത്. ഗസ്സയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ഗിലാഡ് ഷാലിതിനെ റാഞ്ചാന്‍ സാധിച്ചത് അതിന്റെ ആദ്യ നേട്ടമായിരുന്നു.
ഈജിപ്ത് ഭരണകൂടം നയതന്ത്രപരമായി ഇസ്രയേലിന്റെ സഖ്യം തന്നെ. ഈജിപ്ത് ഇന്റലിജന്‍സ് മേധാവി നടത്തിയ രഹസ്യ സന്ദര്‍ശനം അതാണ് ശക്തിപ്പെടുത്തുന്നത്. ഈജിപ്ത് സ്വീകാര്യനായ മധ്യസ്ഥനാകുന്നത് അസാധ്യമാണ്. അവരുടെ ഈ റോളിനെ സംശയത്തോടെയാണ് കാണേണ്ടത്. കാരണം അവരില്‍ വേരുറച്ചിരിക്കുന്ന ഹമാസ് വിരോധം തന്നെ. ഹമാസിന്റെ ഇഖ്‌വാന്‍ അനുകൂല നിലപാടും പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് നല്‍കുന്ന പിന്തുണയുമാണ് അതിന്റെ കാരണം. ഗസ്സയെയും അതിലുള്ളവരെയും ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കടലിലാഴ്ത്താനാണ് അവര്‍ മോഹിക്കുന്നത്. ഇസ്ഹാഖ് റാബീന്റെയും ഇപ്പോഴത്തെ ഇസ്രയേല്‍ നേതൃത്വത്തിന്റെയും മോഹവും അത് തന്നെ. തന്റെ മോഹങ്ങള്‍ പൂര്‍ത്തീയാക്കാനാകാതെ റാബീന്‍ മരിച്ചു. ഗസ്സ പ്രതിരോധത്തിലുറച്ചും വെല്ലുവിളിയായും നിലനില്‍ക്കെ തന്നെ അവശേഷിക്കുന്നവരും മരിക്കും.
ഈ ഭരണകൂടങ്ങള്‍ ഗസ്സയിലേക്കുള്ള മുഴുവന്‍ തുരങ്കങ്ങളും തകര്‍ത്തു. ഇസ്രയേല്‍ അതിക്രമങ്ങളെ നേരിടാനും സ്വന്തം ജനതക്ക് വേണ്ടി പ്രതിരോധിക്കാനുമുള്ള അത്യാധുനിക ആയുധങ്ങള്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന തുരങ്കങ്ങളും അക്കൂട്ടത്തിലുണ്ട്. റഫ അതിര്‍ത്തി ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ അടഞ്ഞാണ് കിടക്കുന്നത്. അതിനിടയില്‍ വളരെ അടിയന്തിരമായ ഘട്ടങ്ങളില്‍ ഏതാനും മണിക്കൂര്‍ മാത്രമാണ് അത് തുറന്നിട്ടുള്ളത്. എന്നാല്‍ തന്നെ അതിലൂടെ കടന്ന് പോകുന്നവരെ അങ്ങേയറ്റം നിന്ദിക്കുകയും അപമാനിക്കുകയും ചെയ്താണ് കടത്തി വിട്ടിട്ടുള്ളത്. റഫ അതിര്‍ത്തിയിലല്ലാതെ ലോകത്തൊരിടത്തും ഇത്തരം പീഢനങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തില്‍ പെരുമാറാന്‍ മാത്രം എന്താണ് അവര്‍ ഈജിപ്ത് ഭരണകൂടത്തോട് ചെയ്തതെന്നും എനിക്കറിയില്ല.
ഹുസ്‌നി മുബാറകിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ഞാന്‍ വിമര്‍ശിച്ചു. ഇപ്പോഴും വിമര്‍ശിക്കുന്നു. അതങ്ങനെ തുടരുകയും ചെയ്യും. എന്നാല്‍ അയാളുടെ ഭരണകൂടം ഒരൊറ്റ തുരങ്കം പോലും തകര്‍ത്തിട്ടില്ല. ആയുധങ്ങളും സൈനിക ഉപകരണങ്ങളും സമ്പത്തും കടത്തുന്നതിന് അതിര്‍ത്തി തുറന്നിടുകയും ചെയ്തു. സ്വന്തം ജനതയോട് അദ്ദേഹം കാണിച്ച അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഇസ്രയേലുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ പേരിലുമായിരുന്നു ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നത്. നിലവിലെ ഭരണകൂടം ഇസ്രയേല്‍ ബന്ധം നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല ഒന്ന് കൂടി ശക്തിപ്പെടുത്തിയിരിക്കുന്നു.
ഈജിപ്ത് തങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം എടുത്തു കളയാത്ത കാലത്തോളം അവരുടെ മധ്യസ്ഥത ഹമാസ് അംഗീകരിക്കരുത്. റഫ അതിര്‍ത്തി വര്‍ഷം മുഴുവന്‍ തുറന്നിടുകയും ഗസ്സയുടെ മക്കളായി മനുഷ്യരായി കണ്ട് പെരുമാറുകും ചെയ്യട്ടെ. നെതന്യാഹു ഭരണകൂടത്തോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത്. പോരാട്ട ഗ്രൂപ്പുകളുടെ അടിത്തറ തകര്‍ക്കുമെന്നാണ് നെതന്യാഹു വെല്ലുവിളിച്ചിരിക്കുന്നത്. എന്ത് അടിത്തറയാണ് അവിടെ തകര്‍ക്കാനുള്ളത്? അംബരചുംബികളായ കെട്ടിടങ്ങളോ, ആണവ റിയാക്ടറുകളോ അതുമല്ലെങ്കില്‍ വിമാനങ്ങളും ടാങ്കുകളും പീരങ്കികളും നിര്‍മിക്കാനുള്ള ഫാക്ടറികളോ? അതൊന്നുമല്ലെങ്കില്‍ ഇന്ധനക്ഷാമം കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ച വൈദ്യുത നിലയങ്ങളാണോ, അതല്ല തുരുമ്പെടുത്തു തുടങ്ങിയ ജലശുദ്ധീകരണ ഫാക്ടറിയാണോ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നത്?
ഈ യുദ്ധത്തിന് ശേഷം ഗസ്സയില്‍ എന്ത് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് നെതന്യാഹുവിനോട് നമുക്ക് ചോദിക്കാനുള്ളത്. ഗസ്സയില്‍ നിലനില്‍ക്കാന്‍ അയാളൊരിക്കലും ധൈര്യപ്പെടില്ല. പിന്നെ ഹമാസിന്റെ കഥ കഴിച്ച ശേഷം ആര് അവിടം ഭരിക്കും? പ്രസിഡന്റ് അബ്ബാസിന് ആ വിടവ് നികത്താനാവുമോ? അദ്ദേഹത്തിന്റെ ഭരണകൂടവും സുരക്ഷാ സേനയും പഴയകാല നടപടികള്‍ ഗസ്സയില്‍ ആവര്‍ത്തിക്കുമോ?
ഗസ്സയില്‍ എനിക്ക് ബന്ധുക്കളുണ്ട്. അവരില്‍ ചിലര്‍ ഹമാസ് പ്രവര്‍ത്തകരാണ്. ഫത്ഹില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും ഇതര പോരാട്ട ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും അവരിലുണ്ട്. എന്നാല്‍ സുരക്ഷയും നിയമവും നടപ്പാക്കുന്നതില്‍ ഹമാസ് പോലീസ് വിജയമാണെന്നതില്‍ അവര്‍ക്ക് ആര്‍ക്കും എതിരഭിപ്രായമില്ല. അനുരഞ്ജനത്തിലൂടെ ഫലസ്തീന്‍ ഭരണകൂടത്തിലേക്ക് മടങ്ങുന്നതും അരാജകത്വം ഉണ്ടാകുന്നതുമാണ് അവര്‍ ഭയക്കുന്നത്.
പ്രതിരോധത്തിന്റെ കഥ കഴിക്കുക എന്ന മുമ്പ് പരാജയപ്പെട്ട ലക്ഷ്യം നേടുന്നതില്‍ ഇത്തവണ നെതന്യാഹു വിജയിക്കുമോ എന്നതില്‍ നാം സംശയിക്കുന്നു. പ്രതിരോധമെന്നത് ഓരോ ഫലസ്തീനിയുടെയും ജീനില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതും പാരമ്പര്യത്തിലൂടെ അവര്‍ കൈമാറി വന്നതുമാണ്. ഫലസ്തീന്‍ ജനത അവരുടെ അന്തസിന് വേണ്ടി വിപ്ലവം നയിക്കും. ഇസ്രയേല്‍ ആക്രമണത്തെ ചെറുക്കുന്നതിന് രക്തസാക്ഷികളെ സമ്മാനിക്കുകയും ചെയ്യും. അതേസമയം പ്രസിഡന്റ് അബ്ബാസ് ഇസ്രയേല്‍ പത്രം ഒരുക്കുന്ന സമാധാന സമ്മേളനത്തില്‍ സംസാരിക്കുയായിരിക്കും. അദ്ദേഹത്തിന്റെ 'വിശുദ്ധ'മായ സുരക്ഷാ സഹകരണം രക്തസാക്ഷിയായ മുഹമ്മദ് അബൂ ഖദീറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോകുന്നതിന് പോലും അനുവദിക്കുന്നില്ല. എത്ര ദുഷിച്ച സഹകരണമാണിത്!
ഗസ്സക്കാര്‍ ചങ്കൂറ്റത്തോടെയും ധീരതയോടെയും സ്വയം പ്രതിരോധിക്കും. മറ്റാരുടെയെങ്കിലും സഹായമോ അമേരിക്കയുടെ കല്‍പ്പനക്കനുസരിച്ച് അവര്‍ക്ക് ആയുധം വാങ്ങാന്‍ എത്തുന്ന ഡോളറുകളോ അവര്‍ കാത്തുനില്‍ക്കുന്നില്ല. ഇസ്രയേല്‍ അതിക്രമത്തിന്റെയും അറബികളുടെ ലജ്ജാകരമായ മൗനത്തിന്റെയും പശ്ചാത്തലത്തില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം അവര്‍ക്ക് മുന്നിലില്ല. മുമ്പ് നടത്തിയ എല്ലാ ആക്രമണങ്ങളിലേയും പോലെ ഇസ്രയേലിന്റെ പുതിയ ആക്രമണത്തിന്റെ ചാരക്കൂനയില്‍ നിന്നും തലയുയര്‍ത്തി അവര്‍ പുറത്തു വരും. ത്യാഗത്തിന്റെയും അനുഗ്രഹത്തിന്റെയും ഈ വിശുദ്ധമാസത്തില്‍ നോമ്പെടുക്കുന്നവരും വിശ്വാസികളുമായ അവരെ അല്ലാഹു ഒരിക്കലും കൈവിടില്ല



What if your neighborhood was a giant prison ????

Posted by If Americans Knew

The ADL posted the graphic on the left to their Twitter account, and it's been retweeted 37 times. In response, @selfagency created the graphic on the right, which has now been retweeted 1,022 times. Every time propaganda is countered with facts, people of conscience are making their voices heard. Please share if you agree with the graphic on the right! 


link

Related Posts Plugin for WordPress, Blogger...