Search the blog

Custom Search

വൻസാരയും മോഡിയും ഭഡ്ക്കലും തമ്മിലുള്ള ബന്ധമെന്ത്?


മിനിമം ഗൃഹപാഠം ചെയ്യാതെ സംഘികൾ സംഘിത്തരത്തിനു ഇറങ്ങിയാൽ ഇങ്ങിനെ ഇരിക്കും..

ഇത്  പോലെ..

സംഘികൾ സ്വന്തം കാശ്കൊണ്ട് വളർത്തിവലുതാക്കി താടിയും തൊപ്പിയുമൊക്കെ അണിയിപ്പിച്ച കുപ്രശസ്തരായ ചില ക്രിമിനലുകളെ ആദ്യം എൻ ഡി എഫുമായും പിന്നീട് പോപ്പുലർ ഫ്രെണ്ടുമായും കൂട്ടി യോചിപ്പിക്കാന് സംഘികളും സംഘിത്തരമുള്ള ചില മാധ്യമ പരിശകളും അവരുടെ ഗോഡ്ഫാദർമാരായ ചില കാവി പോലീസുകാരും ചേർന്നു ശ്രമ തുടങ്ങിയിട്ട് കാലം കുറെയായി..

പക്ഷെ എത്ര യോചിപ്പിചിട്ടും ഈ പേരുകളുമായി സംഘടനയുമായി കൂട്ടിയോചിപ്പിക്കാൻ സാധിക്കുന്നില്ല. മുൻപ് തടിയന്റവിട നസീർ ആയിരുന്നു താരം. അങേരു വേറൊരു സ്ഥലവും ഉറങ്ങാൻ കിട്ടാതെ വന്നപ്പോൾ പോപുലർ ഫ്രെണ്ട് ഓഫീസിലായിരുന്നു കുറെ ദിവസം അന്തിയുറങ്ങിയത് എന്ന് കാച്ചിവിട്ടു ഈ സംഘിപരിശകൾ.. തടിയന്റവിട നസീരിന്റെ ഉപ്പാപ്പാടെ മക്കളാണ് സുഡാപ്പികൾ എന്നും ഗദ എഴുതി. ആ കഥ  ഇനിയും മുന്നോട്ടു പോകാനാകാതെ തട്ടിത്തടഞ്ഞു നിൽക്കുന്നു.

കഥ മുന്നോട്ടു പോകണം എങ്കിൽ പുതിയ താരോദയം വേണമെന്നു തോന്നിയപ്പൊൾ പുതിയ കഥാപാത്രങ്ങളെ രംഗത്തിറക്കേണ്ടിവന്നു. അത്തരമൊരു കഥാപാത്രമാണ് ഈ ഭഡ്ക്കൽ എന്ന സാധനം. ഈ ഭഡക്കൽ എന്നയാളെ തന്നെയാണോ പൊലീസ് പിടിച്ചിരിക്കുന്നത് എന്നതു ഇപ്പോഴും സംശയമാണ്. ഭഡ്ക്കലിനെ അല്ല മറ്റൊരാളെയാണ് പോലീസ് പിടിച്ചിരിക്കുന്നത് എന്ന വാദം ഉയരുന്നുണ്ട്. അതെന്തോ ആകട്ടെ, പിടിച്ചത് ഭഡ്കലിനെ തന്നെ ആണെന്നു വെയ്യ്..

എങ്കിൽ ഇനി ചെയ്യാനുള്ള നസീർക്കാന്റെ കമ്പനിക്കായി ഭഡ്ക്കലിനെ കൂടെ ഗദയിലേക്ക് കടത്തിവിടലാണ്. ആ തിരക്കഥയാണ് ഇന്നു രാവിലെ മുതൽ നടക്കുന്നത്. ഇത്തരം ഗദകൾ വരുന്നതിനും ഒരു പശ്ചാതലം ഉണ്ടാകും. അതായത് സംഘി കൊലയാളികൾ എന്തെങ്കിലും നിലക്കുള്ള പ്രതിസന്ധി നേരിടുമ്പോഴൊക്കെയാണ് ആ വാർത്തയെ മുക്കി വിടും നിലക്ക് ഇത്തരം വാർത്തകൾ ഇറങ്ങുക.

ഇന്നും അത്തരമൊരു വാർത്ത ഈ കൊലയാളി സംഘത്തെ കുറിച്ചു ഉണ്ട്. അതു പുറത്തു നിന്നല്ല്, അകത്തു നിന്നു തന്നെ. കൊലയാളി മുഖ്യന്റെ സന്തതസഹചാരിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തന്റെ നേതാവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ വാജ ഏറ്റുമുട്ടൽ കൊലയുടെ മാസ്റ്റർ ബ്രെയിൽ ഈ കൊലയാളി നേതാവാണെന്നും ഞങ്ങൾ വെറും നടത്തിപ്പുകാർ മാത്രമായിരുന്നു എന്നും അങ്ങെരു പറ്ഞ്ഞു കളഞ്ഞു..

സംഘികൾക്കിത് സഹിക്കുമോ, അവർ ഈ വാർത്തയെ മുക്കാനായി മറ്റൊരു കഥ കൂടി പെട്ടെന്നു തട്ടിക്കൂട്ടി..പക്ഷെ അമിതോത്സാഹം കാരണം വേണ്ടത്ര ഗൃഹപാടം ചെയ്യാനുള്ള സമയം കിട്ടിയില്ല. അതുകൊണ്ട് കുറെ അബദ്ധങ്ങൾ വന്നുപെട്ടു.

കഥയുടെ റ്റൈറ്റിൽ ഇങ്ങിനെ..
ഭഡ്ക്കലിനു എൻ ഡി എഫുമായി ബന്ധം..

ബഡ്കലിനെ സുഡാപികളുമായി ബന്ധിപ്പിക്കാൻ ആദ്യം പറഞ്ഞ കഥയിൽ മംഗലാപുരത്തെ എൻ ഡി എഫ് നടത്തിയ ഫ്രീഡം പരേഡിൽ ഭദ്കൽ പങ്കെടുത്തു എന്നാണ്. മംഗലാപുരമെന്നത് കർണ്ണാടക എന്ന സംഘികൾ ഇക്കാലം വരെ ഭരിച്ചിരുന്ന സംസ്ഥാനമാണ്. 2008ഇലും അവിടെ ഭരിച്ചിരുന്നത് സംഘികൾ തന്നെ.
രസകരമായ സംഘതി എൻ ഡി എഫ് കേരളത്തിൽ മാത്രം പ്രവർത്തിചിരുന്ന സംഘടനയാണ്. കേരളത്തിനു പുറത്ത് ഈ സംഘടനക്ക് വേരൊ, പ്രവർത്തനമോ ഒരിക്കലും ഉണ്ടായിട്ടില്ല.

പിന്നെ എന്തടിസ്ഥാനത്തിലാണ് മംഗലാപുരത്തെ എൻ ഡി എഫ് എന്നു പറയുക?
കർണ്ണാടകയിൽ പ്രവർത്തിക്കാത്ത ഒരു സംഘടനയുടെ പേരു വെച്ചു അടിച്ചു വിടുക. കാരണം ഇതു വായിക്കുന്നത് മലയാളികൾ ആണല്ലോ, അവർക്ക് ഈ നുണ മനസ്സിലാകണം എങ്കിൽ അവർക്ക് പരിചയം ഉള്ള പേരുകൾ തന്നെ വേണം. അതാണ് കർണ്ണാടകയിൽ ഇല്ലാത്ത ഒരു സംഘടനയുടെ പേരു കേരളത്തിൽ പറഞ്ഞു പരത്തുന്നതിന്റെ കാരണം.
സംഭവത്തിലെ വിഡ്ഡിത്തം മനസ്സിലായ്പ്പോൾ ഉടനെ പ്ലേറ്റ് തിരിച്ചിട്ടു. ഒറ്റ നിമിഷം കൊണ്ട് എൻ ഡി എഫ് എന്ന പേരു മാറി പകരം കെ എഫ് ഡി ആയി മാറി വാർത്തകളിൽ.
ഈ തെറ്റ് ആരുടെതാണ്?

ഭദ്കലിനെ പിടിച്ച എൻ ഐ എയുടേതോ അതോ എൻ ഐ എയുടെതെന്നു പറഞ്ഞ ഗദ ഉണ്ടാക്കിയ സംഘി മാധ്യമങ്ങളുടെയോ?

സാധാരണ എൻ ഐ എ ഒരു കേസ് അന്വേഷിക്കുമ്പൊൾ ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പതിവുണ്ടോ?

മുൻപ് സംഘടനയുമായി ബന്ധപ്പെടുത്തി ഇതെ മാധ്യമങ്ങൾ പ്രചരിപ്പിച്ച് അപസർപ്പകഥകളുടെ അവസ്ത ഇന്നു എന്താണ്?

എന്തായാലും ബ്രാഹ്മനിസം അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ഉറപ്പ്.അതാണ് എക്കാലത്തെയും പോലെ നേർക്കു നെർ ഏറ്റുമുട്ടാതെ ഇത്തരം ഉഡായിപ്പുകൾ വഴി ഈ മുന്നെറ്റത്തെ ഇല്ലാതാക്കൻ ശ്രമിക്കുന്നത്.

ആ പരിപ്പ് ഇവിടെ വേവില്ല, അതിനു വേണ്ടി വാങ്ങിവെച്ചത് മറ്റെവെടെയെങ്കിലും ഒഴുക്കിക്കളയുകയാണ് നല്ലത് എന്നു മാത്രം വിനീതമായി പറയുന്നു.

post courtesy : Pulari Pk

link

Related Posts Plugin for WordPress, Blogger...