Search the blog

Custom Search

ഇതൊരു ഇസ്ലാമിക ആചാരമോ?

ഇതൊരു ഇസ്ലാമിക ആചാരമോ? ഇതിനെയും അനുകൂലിച്ചു ഹദീസും ആയതും കൊണ്ടുവരുമോ


ഉണ്ടാകും തലേകെട്ടുകാര്‍ കാണികുന്നത് എല്ലാം ഇസ്ലാമികം എന്ന് തലച്ചോറ് മരവിച്ചവര്‍ വാദിക്കും 




ഒഹബി എന്ന് പറഞ്ഞു ഇത്തരം ദുരാചാരങ്ങള്‍ എതിര്കുന്നവ്നെ മുദ്രകുത്തും. പഠിക്കൂ സഹോദരാ
ചെറിയ കൊടിയേറ്റവും വലിയ കൊടിയേറ്റവും ഉറൂസും നേര്‍ച്ചയും ഒന്നും നബി പഠിപ്പിച്ച ഇസല്മില്‍ ഇല്ല എന്ന് സ്നഘടനാ പരമായി കാണാതെ ഇസ്ലാമികമായി പഠിക്കൂ , പരലോകം രക്ഷപ്പെടുത്തൂ 

കേരളത്തിലെ സി പി എമ്മിനും അമേരിക്കക്കാര്‍ക്കും ഒരേ മനസ്സോ ???

posted by Sdpi Mattul
**********************

ഷഹീദ്‌ ഫസൽ ചെറിയ പെരുന്നാൾ തലേ ദിവസം പ്രഭാത നമസ്ക്കാരത്തിൻ പള്ളിയിൽ പോകവേ കേരളത്തിലെ സി.പി.എം ഭീകരന്മാർ കൊലചെയ്തു... ഇതിലൂടെ മുസ്ലിം സമുദായത്തിന്റെ പെരുന്നാൾ പോലും ആഘോഷിക്കുന്നത്‌ തടയുക എന്ന ഒരു നിഗൂഡ ലക്ഷ്യം കൂടി ഉണ്ടായിരുന്നു.... ....അതെ വർഷം തന്നെ മുസ്ലിം സമുദായത്തിന്റെ മറ്റൊരു ആഘോഷമായ ബലി പെരുന്നാൾ തലേ ദിവസം സദ്ധാം ഹുസൈനെ തൂക്കിലേറ്റി കൊണ്ട്‌ അമേരിക്ക ഒരിക്കൽ.കൂടി മുസ്ലിം വിദ്വേശം ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിച്ചു...കേരളത്തിലെ സി.പി.എം നും അമേരിക്കക്കും ഒരേ മൻസ്സ്‌ എന്ന് തന്നെ വേണം എന്ന് കരുതാൻ....

മോറിസിനു ദൃഷ്ടാന്തമായ ഫറോവന്‍ മമ്മി


posted by Rushad Shad
***********************************
1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര്‍ മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്‍ സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തത്. 1981-ല്‍ ഫ്രാന്‍സോ മത്‌റാന്‍ ഫ്രാന്‍സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില്‍ ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന്‍ ഫ്രാന്‍സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലെ പാരീസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം നല്‍കി. പിന്നീട് ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെ പ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെ മാറ്റി. അക്കാലത്തെ ഏറ്റവും വിദഗ്ധരായ പുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ച ഗവേഷണപഠനങ്ങളില്‍ ഏര്‍പെട്ടു. മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഫ്രഞ്ചുകാരന്‍ തന്നെയായിരുന്ന മോറീസ് ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവ കുടുംബത്തില്‍ പിറന്ന, വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്‍സിലെ അറിയപ്പെടുന്ന സര്‍ജനായിരുന്നു. ഫ്രഞ്ച് അക്കാദമി 1988-ല്‍ ചരിത്രത്തില്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മിയുടെ പഴക്കം, അതിന്റെ ശരീരത്തിന് സംഭവിച്ച മാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും പരിശോധിച്ചത്. അതേസമയം ഇവരില്‍ നിന്ന് ഭിന്നമായി ഈ ഫറോവ രാജാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ് മോറീസ് ബുക്കായി അന്വേഷിച്ചത്. നിരന്തര പഠനത്തിന് ശേഷം ഒരു ദിവസം രാത്രിയുടെ അന്ത്യയാമങ്ങളില്‍ അദ്ദേഹം തന്റെ അവസാന നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു. മമ്മിയുടെ പേശിയുടെ ഏറ്റവും ചെറിയ ഭാഗമെടുത്ത് മൈക്രോസ്‌കോപ് കൊണ്ട് പരിശോധിച്ച അദ്ദേഹം അവയെല്ലാം പൂര്‍ണസുരക്ഷിതമാണെന്ന് മനസ്സിലാക്കുകയുണ്ടായി. വളരെ കുറഞ്ഞ നേരത്തേക്ക് പോലും വെള്ളത്തില്‍ കിടന്ന ഒരു ശരീരം ഇപ്രകാരം പൂര്‍ണസുരക്ഷിതമായിരിക്കുകയില്ല എന്നതാണ് വസ്തുത. എന്നിരിക്കെ, ശരീരത്തില്‍ പറ്റിപ്പിടിച്ച ഉപ്പുകണികള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രകാരം കടലില്‍ മുങ്ങി മരിച്ച ഒരു വ്യക്തിയുടെ മൃതദേഹം ഇത്ര സുരക്ഷിതമായി എങ്ങനെ അവശേഷിക്കുന്നു എന്ന ചോദ്യം മോറീസ് ബുക്കായിയെ വല്ലാതെ അലട്ടി. മാത്രമല്ല, ഈജിപ്ത് ഭരിച്ച മറ്റ് ഫറോവമാരുടെ മൃതദേഹത്തേക്കാള്‍ സുരക്ഷിതമായിരുന്നു കടലില്‍ നിന്നെടുത്ത ഫറോവയുടെ മൃതദേഹമെന്നത് കൂടുതല്‍ അല്‍ഭുതകരമായിരുന്നു. സൂക്ഷ്മപരിശോധനയില്‍ ബോധ്യപ്പെട്ട കാര്യം ഫറോവയുടെ മൃതദേഹം അധികകാലം കടല്‍ വെള്ളത്തില്‍ കിടന്നിട്ടില്ല എന്നാണ്. കാരണം വെള്ളത്തില്‍ അധികം നിന്നതിന്റെ എന്തെങ്കിലും കേട് ആ മൃതദേഹത്തില്‍ പ്രകടമായിരുന്നില്ല. അതൊരു പുതിയ കണ്ടെത്തലായിരുന്നു എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം അവസാന റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. അപ്പോഴാണ് ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നുവെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞത്. ഇത് കേട്ട അദ്ദേഹം അദ്ഭൂതസ്തബ്ധനായിരുന്നുപോയി. കാരണം ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ അത്തരമൊരു വിജ്ഞാനം ലഭിക്കുക അസാധ്യമാണ്. അതിനാല്‍ മുസ് ലിംകളുടെ വിശ്വാസത്തെ അദ്ദേഹം നിഷേധിച്ചു. പക്ഷേ വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവുകയും സൂറ യൂനുസ് 92-ാം വചനത്തില്‍ അക്കാര്യം കണ്ടെത്തുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യം തനിക്കുമുമ്പ് ആരും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. '1898-ലാണ് ഫറോവയുടെ മമ്മി ലഭിച്ചത്. അതിനും ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു' എന്നാണ് പിന്നീട് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ എഴുതിയത്. അതിന് ശേഷമുള്ള പത്തുവര്‍ഷം ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളും വിശുദ്ധ ഖുര്‍ആനിലെ സൂചനകളും തമ്മിലെ പാരസ്പര്യത്തെക്കുറിച്ച് അദ്ദേഹം പഠനമാരംഭിച്ചു. വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷേ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ ഒരു അസത്യവും കടന്നുകൂടിയിട്ടില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടിവന്നു.പ്രസ്തുത പഠനത്തെ തുടര്‍ന്ന് അദ്ദേഹം രചിച്ച ഗ്രന്ഥം പാശ്ചാത്യ ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. 'ഖുര്‍ആന്‍, തൗറാത്ത്, ഇഞ്ചീല്‍:ആധുനിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ വേദങ്ങളെക്കുറിച്ച പഠനം' എന്നായിരുന്നു ആ ഗ്രന്ഥത്തിന്റെ തലക്കെട്ട്. ബുക്കായ് പറയുന്നു:'വിശുദ്ധ ഖുര്‍ആന്റെ പ്രമാണങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയെ ആദ്യം ആശ്ചര്യപ്പെടുത്തുക അതിലെ ശാസ്ത്രീയ വിഷയങ്ങളുടെ സമ്പന്നതയാണ്. തൗറാത്തിലും ഇഞ്ചീലിലും ഭീമമായ ശാസ്ത്രീയ അബദ്ധങ്ങള്‍ കാണുമ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ഒരു ചെറിയ വീഴ്ച പോലും കാണാന്‍ സാധിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഒരു സാധാരണ മനുഷ്യന്റെ വചനങ്ങളാണെങ്കില്‍ ഒമ്പതാം നൂറ്റാണ്ടില്‍ അസംഭവ്യമെന്ന് കരുതപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എങ്ങനെ അവയില്‍ കടന്നുവന്നു?'തൗറാത്തിലെയും ഇഞ്ചീലിലെയും വൈരുധ്യങ്ങള്‍ തുറന്ന് കാണിച്ച അദ്ദേഹം അവ രണ്ടും ഒരു കാലത്ത് എഴുതപ്പെട്ടതല്ല എന്ന് സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, അവ ഈസാ, മൂസാ പ്രവാചകന്മാരിലേക്ക് ചേര്‍ക്കുന്നത് കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ പ്രവാചകന്മാരുടെ കാലശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവ എഴുതപ്പെട്ടതെന്ന് അദ്ദേഹം തെളിയിച്ചു. ഫറോവയുടെ മൃതദേഹം സൂക്ഷ്മമായി പരിചരിച്ച് പഠനങ്ങള്‍ക്കുവിധേയമാക്കിയശേഷം തിരികെ ഈജിപ്തിന് ഫ്രാന്‍സ് കൈമാറി. ആഢംബരപൂര്‍ണമായ സ്ഫടികക്കൂട്ടിലായിരുന്നു മമ്മിയെ കിടത്തിയിരുന്നത്. പ്രൊഫസര്‍ മോറീസ് ബുക്കായ് 1982-ല്‍ ഇസ്ലാം സ്വീകരിച്ചു. യൂറോപിന്റെയും ക്രൈസ്തചര്‍ച്ചിന്റെയും ഹൃദയത്തില്‍ പൊട്ടിത്തെറിച്ച ബോംബായിരുന്നു അത്.

ആദ്യ വാക്ക് പാലിച്ചു - തുടര്‍ന്നും കൂടുതല്‍ ജനം പ്രതീക്ഷിക്കുന്നു...

posted by Third Eye Reporter
------------------------------------------------------------------
ദില്ലിയില്‍ വെള്ളം സൗജന്യം   



ഏത് പാര്‍ട്ടി എന്നല്ല; എന്ത് ചെയ്തു എന്ന് നോക്കിയാല്‍ മതി. രാജ്യത്തിന്റെ നന്മയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ പാര്‍ട്ടി നോക്കാതെ നമുക്ക് അഭിനന്ദിക്കാം. ഒരായിരം അഭിനന്ദനങ്ങള്‍ !
ജയ് ഹിന്ദ്‌ !


നമ്മുടെ ജനപ്രതിനിധികള്‍ - നമ്മുടെ നികുതി പണം - പ്രതികരിക്കുക

------------------------------------------------------------
സംസ്ഥാന നിയമസഭ ഈ വർഷം 37 ദിവസമേ സമ്മേളിച്ചുള്ളൂ. പക്ഷേ, അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളത്തിനും മറ്റുമാ
യി ഒരു വർഷത്തിനിടെ ചെലവഴിച്ചത് 64 കോടി രൂപ. പൊലീസിന്റെ സുരക്ഷാ ക്രമീകരണത്തിനും, ചോദ്യോത്തരവും സബ്മിഷനുകളുടെ മറുപടിയും മറ്റും തയ്യാറാക്കുന്നതിനും ഓരോ സമ്മേളനകാലത്തും വിവിധ സർക്കാർ വകുപ്പുകൾ ചെലവഴിക്കുന്ന കോടികൾ വേറെ. ഈ സഭ നിലവിൽ വന്ന ശേഷമുള്ള 25 മാസത്തിനിടെ പ്രതിപക്ഷം 91 തവണ ഇറങ്ങിപ്പോയി. 35 പ്രാവശ്യം നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസപ്പെടുത്തി. ഒരു മിനിട്ട് സമ്മേളിക്കുന്നതിന് ഖജനാവിൽ നിന്ന് 1230 രൂപ ചെലവഴിക്കെയാണ് നിസാരകാര്യങ്ങൾക്ക് പോലും ഇറങ്ങിപ്പോക്ക്. സോളാർ കേസിലെ സരിതയുടെ പേരിൽ പല ദിവസവും നടപടികൾ തടസപ്പെട്ടു. സഭാ നടപടികൾ തടസപ്പെട്ടാലും അംഗങ്ങൾക്ക് ദിവസവും 750 രൂപ വീതം സിറ്റിംഗ് അലവൻസ് ലഭിക്കും. ബഹളം നടക്കുന്ന ദിവസം സഭയിൽ എത്തിയില്ലെങ്കിലും ചില അംഗങ്ങൾ അടുത്ത ദിവസമെത്തി തലേദിവസത്തെ ഹാജർ കൂടി രേഖപ്പെടുത്തി സിറ്റിംഗ് ഫീസ് വാങ്ങാറുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള എം.എൽ.എമാർക്ക് ഒരു മാസം 40, 500 രൂപ ശന്പളമായി ലഭിക്കും. മറ്റ് ജില്ലകളിലെ എം.എൽ.എമാർക്ക് യാത്രാബത്ത കൂടുതലായതിനാൽ വരുമാനം കൂടും. ഒരു കിലോമീറ്ററിന് എട്ട് രൂപയാണ് യാത്രാബത്ത. സഭയുടെ കമ്മിറ്റികൾ ചേരുകയാണെങ്കിൽ സിറ്റിംഗ് ഫീസായി 750 രൂപ വേറെ ലഭിക്കും. പുസ്തകങ്ങൾ വാങ്ങാൻ ഒരു വർഷം 15,000 രൂപയുടെ അലവൻസുണ്ട്. വീടു വയ്ക്കാൻ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. വാഹനം വാങ്ങാൻ നൽകുക അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയാണ്. പതിമ്മൂന്നാം നിയമസഭ 2011 ൽ തുടങ്ങിയപ്പോൾ 55 ദിവസം സമ്മേളിച്ചു. 2012 ൽ 49 ദിവസമായി ചുരുങ്ങി. ഈ വർഷം വെറും 37 ദിവസം. ധനാഭ്യർത്ഥനകളിൽ 45 എണ്ണത്തിൽ 36 എണ്ണവും ചർച്ച കൂടാതെയാണ് പാസാക്കിയത്. ചർച്ച കൂടാതെ പാസാക്കിയ ബില്ലുകളുടെ എണ്ണവും വളരെ കൂടി. ഫലപ്രദമായ ചർച്ചയോ സംവാദമോ നടത്തുന്നതിന് പകരം അംഗങ്ങൾക്ക് ഇറങ്ങിപ്പോക്കിലും നടുത്തളത്തിലിറങ്ങിയുള്ള തടസപ്പെടുത്തലിലുമാണ് താത്പര്യം. ചർച്ചയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പോടെയല്ല പല അംഗങ്ങളും സഭയിൽ എത്തുന്നത്.

ആഹ്സനിയുടെ വികൃതികള്‍ - എന്തിനിങ്ങനെ പണ്ഡിതന്മാര്‍ ???

അല്ല നമ്മളെ അഹ്സനി ആദ്യം പറഞ്ഞതും നിങ്ങള്‍ - രണ്ടാമതും പറയുന്നത് നിങ്ങള്‍ തന്നെ... അപ്പോള്‍ ഒന്നുകില്‍ നിങ്ങള്ക്ക് ജിന്ന് കേറിയിട്ടുണ്ടാകും ....അല്ലേല്‍ നിങ്ങള്‍ മദ്യപിച്ചു കാണും. ,,, ആദ്യം പറയുന്നത് വളരെ ഉഷാറായിട്ടുണ്ട്... രണ്ടാമത്തെ വീഡിയോ എന്തോ ഒരു ഉഷാര്‍ ഇല്ലാത്ത പോലെ ഉണ്ടല്ലോ??? ഇതില്‍ ഏതിലാണ് നിങ്ങള്‍ ശെരിക്കും പറഞ്ഞത് ??? ഏതിലാണ് വെറുതെ പറഞ്ഞത്... പാവം നമ്മള്‍ ജനങ്ങള്‍ ഏതു ആണ് വിശ്വസിക്കേണ്ടത് ??? നിങ്ങളെ പോലെ ഉള്ള പണ്ഡിതന്മാരെ ആണോ സാധാരണക്കാരെ വിശ്വസിക്കേണ്ടത് ???? ആദ്യത്തെ വീഡിയോ നിങ്ങള്‍ എല്ലാ സത്യവും വിളിച്ചു പറയാനുള്ള ആവേശവും നിങ്ങളുടെ സാധാരണ കണ്ടു വരാറുള്ള രീതിയും ആയിരുന്നു...പക്ഷെ രണ്ടാമത്തെ വീഡിയോ ആകെ തളര്‍ന്നു വശംകെട്ട് പറയുന്നതാണോ?? അതോ ആദ്യത്തെ വീഡിയോ പറയുന്നത് പോലെ വല്ല ഓഫര്‍ കിട്ടിയോ?? സ്ഥാനമാനങ്ങള്‍ക്കും പവര്‍ കിട്ടാനും വേണ്ടി ആണോ ???? എന്തിനാ മനുഷ്യനെ ഇങ്ങനെ പറ്റിക്കുന്നത് ....നിര്‍ത്തി പോയ്കൂടെ ??? 


ഏഷ്യാനെറ്റിന്റെ കപടമുഖം: കണ്ടു നോക്കൂ.... Must SHARE this



ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകളുടെ ഈ കള്ളത്തരങ്ങള്‍ കാണാതിരിക്കാനാവില്ല....
ചാനലുകള്‍ നന്മ പകരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ....
എങ്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യൂ.... 

സുരേന്ദ്രന്റെ ഇല്ലാത്ത തെളിവുകളും പൊക്കി പിടിച്ചു നാണമില്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഏഷ്യാനെറ്റിനെ ബഹഷ്കരിക്കുക ...... ആര്‍ എസ് എസ് - ബി ജെ പി അനുകൂല നിലപാടെടുക്കുന്ന ഇവരെ ഒറ്റപ്പെടുത്തുക.... ഇല്ലാതാക്കുക......

ദയവായി ഇദ്ദേഹത്തെ സഹായിക്കുക - പ്ലീസ്‌


മദനിക്ക് ഒരു വോട്ട് - സാധാരണക്കാരന്റെ പ്രതിഷേധം ആവണം ആ വോട്ട് -



മികച്ച എം എല്‍ എ ഇല്ല .... മികച്ച എം പി യും ഇല്ല.... മികച്ച മന്ത്രിയും ഇല്ല... ഉണ്ട് നമുക്കൊരു ജനനേതാവ് .... അനീതിയുടെ കാരഗ്രഹത്തില്‍ ദുഷ്ടരായ ഭരണ മേലാളന്മാരുടെ ചതിയില്‍ പെട്ട് പോയ ഒരു ധീര പോരാളി... ഇരട്ട നീതിയുടെ ഇര ......
" മദനി സാഹിബ് "
അദ്ധേഹത്തിനു നല്‍കുക ഒരു വോട്ട്... അനീതിക്കെതിരെ സാധാരണക്കാരന്റെ പ്രതിഷേധം ആവട്ടെ ആ വോട്ട്... 
ജനഹിതം ഭരണ വര്‍ഗ്ഗ മേലാലന്മാരെ അറിയിക്കാനുള്ള ഈ അവസരം നിങ്ങള്‍ ഉപയോഗപ്പെടുത്തുക.....

വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് സന്ദര്‍ശിക്കുക:http://www.reporterlive.com/

ഏശ്യാനെറ്റിന്റെ BJP ബന്ധം പുറത്താവുന്നു


Excellent in Madikkeri - മടിക്കേരി പൊളിച്ചു മച്ചൂ !!! - feeling happy


മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പ്: മുഖ്യധാരാ പാര്‍ട്ടികളെ ഞെട്ടിച്ച് എസ്.ഡി.പി.ഐ.
മുസ്ലിം-ദലിത്-ന്യൂപക്ഷ വിഭാഗങ്ങളെ അധികാരത്തിലെറ്ററുള്ള ഉപകരണമായി മാത്രം കാണുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിച്ച് മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ മിന്നുന്ന പ്രകടം. വെല്ലുവിളികളെ അതിജീവിച്ചാണ് ഈ ട്ടേം കൈവരിച്ചത്. 
നഗരസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജവിധി തേടിയ പാര്‍ട്ടിക്ക് മല്‍സരിച്ച എട്ട് സീറ്റുകളില്‍ ാലു സീറ്റുകളില്‍ വിജയിക്കാനായി. മൂന്നിടത്ത് രണ്ടാം സ്ഥാം ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതല്‍ വോട്ടെടുപ്പ് ദിവസം വരെ ആക്രമണം അഴിച്ചുവിട്ടും ഭരണസ്വാധീം ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയും പ്രവര്‍ത്തകരുടെ മാവീര്യം തകര്‍ക്കാന്‍ ശ്രമം ടന്നിരുന്നു. ഇവയെല്ലാം അതിജീവിച്ചാണ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ക്ക് എസ്.ഡി.പി.ഐ. കത്ത തിരിച്ചടി ല്‍കിയിരിക്കുന്നത്. ഗരസഭയില്‍ എസ്.ഡി.പി.ഐ. ആകെ വോട്ട് രണ്ടക്കം തികയ്ക്കില്ലെന്നായിരുന്നു പ്രചാരണവേളയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. കേന്ദ്രങ്ങള്‍ പരിഹസിച്ചിരുന്നത്. 
എന്നാല്‍, 22nd വാര്‍ഡില്‍ എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി അമീന്‍ മുഹ്സിന്‍ 350 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് സ്ഥനാര്‍ഥിയെ തോല്‍പ്പിച്ചത്. 23rd വാര്‍ഡില്‍ എസ്.ഡി.പി.ഐ. പ്രദേശിക തോവ് കെ മന്‍സൂര്‍ 198 വോട്ടിനും അഞ്ചാം വാര്‍ഡില്‍ ീമാ ഹര്‍ഷാദ് 133 വോട്ടിും ാലാം വാര്‍ഡില്‍ കെ ജി പീറ്റര്‍ 62 വോട്ടിനും വിജയിച്ചത്. ആറാം വാര്‍ഡില്‍ അഞ്ചുവോട്ടിന്റെയും മൂന്നാം വാര്‍ഡില്‍ 22 വോട്ടിന്റെയും വ്യത്യാസത്തിലാണു പരാജയപ്പെട്ടത്. കുപ്രചാരണങ്ങളെ അതിജീവിച്ച് പാര്‍ട്ടി സ്ഥാാര്‍ഥികളെ വിജയി പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും എസ്.ഡി.പി.ഐ. കുടക് ജില്ലാ കമ്മിറ്റി അഭിന്ദിച്ചു.

കൈ ഇല്ലാത്തവന്‍ കളിയാക്കുന്നു നിനക്ക് വിരലില്ലെന്നു - ഹി ഹി ഹി

മദനി നിയമ സഹായ നിധി എന്നൊരു കമ്മിറ്റി എന്‍ ഡി എഫ് ഉണ്ടാക്കിയിട്ടില്ല..!! മദനി നിയമ സഹായ സമിതി ആയിരുന്നു..!!
അന്ന് പള്ളികളില്‍ അതിനു വേണ്ടി പിരിച്ചു തുക അതാതു പള്ളികളിലെ ഇമാമിന്റെയും മറ്റു രണ്ടു സാക്ഷികളുടെയും സാനിധ്യത്തിൽ എന്നി തിട്ടപ്പെടുത്തി ഒപ്പ് വെച്ച് നോട്ടീസ് പതിച്ചിരുന്നു അപ്പോൾ തന്നെ..
പിരിച്ചു കിട്ടിയ തുക മദനിയുടെ ഭാര്യ സൂഫിയ മദനിയുടെയും ഗ്രോ വസുവിന്റെയും പേരില് ജോയിന്റ് അക്കൌണ്ടിൽ ബാങ്കിൽ നിക്ഷേപിച്ചു..സൂഫിയ മദനിയുടെ അറിവില്ലാതെ ഒരു ന് അയ പൈസയും ബാങ്കിൽ നിന്ന് പുറത്തു പോവില്ല എന്ന് ചുരുക്കം..
മദനി ജയിൽ മോചിതാൻ ആയപ്പോൾ പത്ര സമ്മേളനം വിളിച്ചു കണക്കുകൾ ബോധിപ്പിച്ചി ആ കമ്മിറ്റി പിരിച്ചു വിട്ടു..
"ഇനി സൂഫിയ മദനി ഫണ്ട് മുക്കി എന്ന് "മുക്കി ശീലമുള്ളവര" പറയാതിരുന്നാൽ മതി"



മുസാഫര്‍ നഗര്‍ ഫണ്ടിന്റെ കാര്യത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി മറു ചോദ്യങ്ങളും പരിഹസ്യങ്ങലുമായി ചില മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കാണുന്നു.മദനി നിയമ സഹായ സമിതിയുടെ പേരില്‍ എന്‍ ഡി എഫ് പിരിച്ച പണം എവിടെ പോയി എന്നും , നിങ്ങള്‍ സമിതിയുടെ പണം മുക്കിയത് കൊണ്ടല്ലേ മദനി ജസ്റ്റിസ്‌ ഫോറത്തില്‍ ഉള്പെടുതാതിരുന്നത് എന്നും ഉള്ള ചോദ്യം അതിലൊന്നാണ്. മദനിയെ അകാരണമായി അറസ്റ്റ് ചെയ്ത കോയമ്പത്തൂര്‍ ജയില കൊണ്ട് പോയി ഇട്ടപ്പോള്‍ അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാത്ത ലീഗ് ആ കേസ് വളരെ ഭംഗിയായി നടത്തിയ മദനി നിയമ സഹായ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ നട്ടം തിരിയുന്ന ലീഗുകാരന്റെ നില തെറ്റിയ മാനസികാവസ്ഥ യെ ഓര്‍മ്മിക്കുന്നു..
സ്വന്തം നേതാക്കളുടെ കൊല്ലരുതായ്മയെ ന്യായീകരിക്കാതെ നീതിയുടെ പക്ഷത് നിന്നുകുടെ ലീഗ് സുഹ്ര്തുക്കളെ ?..


പിന്നെ മറ്റൊരു കാര്യം.. പ്രൊഫസർ കൊയക്കു മുമ്പിലിരിക്കൻ ധൈര്യമുള്ള, നിലവാരമുള്ള ,ഒരാളെ നൽകാമെങ്കിൽ കോയ സാഹിബും നല്കും മറുപടി..

മുസാഫിര്‍ നഗറും അരക്കോടിയും ലീഗും



_________________________________________________________________________________
ലീഗിന്റെ മുസഫര്‍ നഗര്‍ ഫണ്ട് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള തല്ല് നടക്കുകയാണല്ലോ. ഇരുഭാഗത്തെയും അമിതാവേശക്കാരെ ഒഴിവാക്കി ആത്മാര്‍ത്ഥതയുള്ള ലീഗ് പ്രവര്‍ത്തകര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വച്ച് നെഞ്ചത്ത് കൈവച്ച് ആലോചിച്ച് നോക്കൂ, പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയോ എന്ന്‌

----------------------------------------------------------------

1. ലീഗ് ഫണ്ട് പിരിച്ചിട്ടുണ്ട്
2. പിരിവ് നടത്തിയത് സപ്തംബര്‍ 27ന്
3. തുക നിക്ഷേപിച്ചത് ലീഗിന്റെ ചെന്നൈ ശാഖയിലെ SBI A/C No: 32476975149 എന്ന എക്കൗണ്ടില്‍(എക്കൊണ്ട് നമ്പര്‍ ചന്ദ്രികയില്‍ വന്നത്)
4. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കാര്യമായ പിരിവ് നടന്നു.
5. തുക എത്രയാണെന്ന് കൃത്യമായി ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധമുള്ള ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലായത് അരക്കോടിയോളം പിരിച്ചിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റില്‍ 40 ലക്ഷം പിരിച്ച കാര്യം ഇന്നലെ പറഞ്ഞപ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. 
6. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം ഉമര്‍ ഈ മാസം 19ന് ഇട്ട ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു(അതിനര്‍ഥം ചുരുങ്ങിയത് ഈ വ്യാഴാഴ്ച വരെ കേന്ദ്ര ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നാണ്)
7. ഖുര്‍റം ഉമര്‍ വളണ്ടിയര്‍മാരുടെ സഹായം തേടുന്നത് സ്വന്തമായി സ്വരൂപിച്ച സഹായം വിതരണം ചെയ്യുന്നതിനാണ്(അക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം). 
8. എഷ്യാനെറ്റിലും ഓണ്‍ലൈനിലും സംഭവം ചര്‍ച്ചയായിട്ടും ലീഗ് ഇതുവരെ നിഷേധക്കുറിപ്പിറക്കിയില്ല.
9. ഏഷ്യാനെറ്റ് ചാനലില്‍ ഫണ്ട് വിതരണം ചെയ്തില്ലെന്ന കാര്യമോ ലക്ഷങ്ങള്‍ പിരിച്ച കാര്യമോ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. പകരം കൃത്യമായി പ്ലാന്‍ തയ്യാറാക്കാതെ അങ്ങനെയങ്ങ് എടുത്ത് കൊടുക്കാനാവുമോ, ഞങ്ങള്‍ യോഗം കൂടി തീരുമാനിക്കും എന്നൊക്കെയാണ് അദ്ദേഹം പ്രതികരിച്ചത്
10. ഗുജറാത്ത്, അസം, സുനാമി ഫണ്ടുകള്‍ മുക്കുകയോ വക മാറ്റുകയോ ചെയ്തതായി ലീഗിനെതിരേ നേരത്തേ (അകത്തും പുറത്തും നിന്ന്) ആരോപണമുയര്‍ന്നിട്ടുണ്ട്‌
------------------------------------------------------------------

ആകെ 1000 പുതപ്പുകള്‍ മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ലീഗ് നേതാക്കള്‍ തന്നെ ഇന്ന് സമ്മതിച്ചിരിക്കുന്നു(വാര്‍ത്ത താഴെ). ഈ പുതപ്പുകള്‍ കൊടുത്തത് ഒക്ടോബറിലാണെന്നും അവര്‍ പറയുന്നു. സപ്തംബര്‍ 27ന് പിരിച്ച തുക ശാഖകളില്‍ നിന്നൊക്കെ കലക്ട് ചെയ്ത് എത്തി ഒക്ടോബറില്‍ കൊടുക്കാന്‍ സാധ്യതയില്ല. ഇനി അങ്ങനെയാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ 1000 പുതപ്പിന് എന്ത് തുക വരുമെന്ന് കണക്ക് കൂട്ടി നോക്കുക. 

ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കിത്രയേ പറയാനുള്ളു. ബാക്കി തുക എന്ത് ചെയ്തുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ അന്വേഷിക്കുക. ചെലഴിക്കാതെ ബാങ്കില്‍ കിടക്കുന്നുവെങ്കില്‍ അത് ഉടന്‍ ആ പാവങ്ങള്‍ക്ക് എത്തിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുക. ഇനി ആരുടെയെങ്കിലും വായിലേക്ക് പോയെങ്കില്‍ പുതിയ കെ ടി ജലീലുമാരുണ്ടാവുന്നതിന് മുമ്പ് ഉത്തരവാദികളെ ചെവിക്ക് പിടിച്ച് പുറത്തിടുക.

തലോടലില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കുക - യാഥാര്‍ത്ഥ്യം മനസിലാക്കുക







___________________________________________

ഭരണാധികാരികള്‍ ഇങ്ങനെ തൊട്ടുതലോടി വലിയ വാഗ്ദാനങ്ങളും നല്‍കിപ്പോവും. പിഞ്ചുകുഞ്ഞുങ്ങള്‍ തണുപ്പില്‍ മരവിച്ച് മരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ബക്കറ്റിലേക്കിട്ടു തന്ന നാണയത്തുട്ടുകള്‍ കൊണ്ട് കിട്ടുന്നത് വാങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളു. ബാങ്കില്‍ പണം കെട്ടിപ്പൂട്ടിവച്ച് അടയിരിക്കുന്നവര്‍ അതിങ്ങ് വിട്ടുതന്നാല്‍ ഇവര്‍ക്കൊരു പുതപ്പ് കൂടുതല്‍ നല്‍കാന്‍ കഴിയും
----------------------------------------------------------------------
മുസഫര്‍നഗറില്‍ തണുപ്പ് നേരിടാന്‍ പോപുലര്‍ ഫ്രണ്ട് സഹായം

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ അഭയാര്‍ഥി കാംപുകളിലെ ദുരിതം കൊടുംതണുപ്പില്‍ രൂക്ഷമായതോടെ പോപുലര്‍ ഫ്രണ്ട് നടത്തി വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൗലാന മുഹമ്മദ് ശദാബ് അറിയിച്ചു. അതിശൈത്യത്തില്‍ കാംപുകളിലെ നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. 
കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ വിലയിരുത്തിയതായി മുഹമ്മദ് ശദാബ് പറഞ്ഞു. പുതപ്പുകളും കാര്‍പെറ്റുകളും ഒരു മാസത്തേക്കാവശ്യമായ ബേബി ഫുഡും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. ജോല, ലോയി, ഹുസയ്ന്‍പൂര്‍, ജോഗദിയ ഖേഡ, മലക്പൂര്‍, പാത്തെഡ്, റോതന്‍, സുനേതി എന്നവിടങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തിലുള്ള 300 കിറ്റുകള്‍ വിതരണം ചെയ്തു. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് ഇത് മൂന്നാംതവണയാണ് പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 
കൊടും തണുപ്പില്‍ കുട്ടികള്‍ മരിച്ചിട്ട് പോലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ശദാബ് പറഞ്ഞു. ടെന്റുകളിലുള്ള അഭയാര്‍ഥികളെ ഉടന്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മരണം ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്ത് - മറന്നോ നീ ???

അമ്മ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണര്ന്നത്.. "എന്തൊരു ഉറക്കമാണ് മോനെ ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ നീയ്?" അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ.. ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു...... !!! എന്റെ അമ്മ അതൊന്നും കേള്ക്കുന്നില്ലാ.. എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. അമ്മ കേള്ക്കുന്നില്ലാ.. ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു.. ആരും കേള്ക്കുന്നില്ലാ.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പുന്നാര അമ്മ എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ അമ്മയോട് പറയുന്നത് ഒന്നും അമ്മ കാണുന്നെ ഇല്ലാ.. പിന്നീട് അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി.. ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു... അവരോടായി അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്‌ "ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ എന്റെ മോൻ അനങ്ങുന്നില്ല" എന്ന്.... ഞാൻ ഉറക്കെ പറയാൻ ശ്രമിച്ചു,, "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,,,, എന്റെ കയ്കാലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്.. പക്ഷെ എന്റെ സംസാരം അവരാരും കേള്കുന്നു പോലുമില്ലാ.. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്… അവര്കിടയിൽ കിടന്നു എന്റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട്‌ അത് പോലും അമ്മ കേള്കുന്ന്നില്ല.. അമ്മ വാവിട്ടു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു.. അവരിൽ ചിലര് അടുത്തുള്ളവരോട് ചോദികുന്നത് ഞാൻ കേട്ടു, "എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!..എന്നെ ആരോ വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു.. ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു “ഞാൻ മരിച്ചിട്ടില്ല എന്ന്” എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല... എന്റെ കൂട്ടുകാര്,കുടുംബക്കാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്റെ വീട്ടിലേക്കു വരാൻ തുടങ്ങി.. എന്റെ ഒരു അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.. അവര്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് അമ്മ എന്നും പറയുമായിരുന്നു, ഞാൻ അങ്ങോട്ട്‌ ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്. പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വായ്‌യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്..എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു കച്ചവടക്കാരൻ.. അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു, ഒരുവട്ടം പോലും മിണ്ടാൻ ഞാൻ പോയിട്ടില്ല.. അദ്ദേഹവും എന്നെ കാണാൻ വന്നു. അതുപോലെ എന്റെ ഒരു അയൽവാസി, അയാൾക്ക്‌ കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിരുന്നു… അങ്ങോട്ട്‌ ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നു…അയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്റെ വീട്ടില് എന്റെ തൊട്ടരികിൽ നില്കുകയാണ്.. ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്,, മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട് എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു. എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3 കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.. അവനും എന്നെ നോക്കി കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി.. ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്കുന്നില്ല.. പെട്ടെന്ന് എന്റെ തലക്ക് മുകളിലെ ഫാനിന്റെ കറക്കം നിന്നു. മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,, ആരോ എമർജൻസി തെളിയിച്ചതും എന്റെ അമ്മ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു.....! "യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന് ഓഫീസിലൊന്നും പോണില്ലേ.....?" ഞാൻ ചാടി എണീറ്റു.. അതെ.. ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.. ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു..അതെ..എല്ലാം...! എന്റെ വെപ്രാളം കണ്ടു അമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ പറഞ്ഞു..ഇല്ല..ഇന്ന് ഓഫീസിൽ പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും, കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം… വരുന്ന വഴിക്ക് എന്റെ സുഹുര്തിന്റെ വീട്ടിലും പോകണം. ഓർക്കുക മരണം ചെരുപ്പിന്റെ വാർ കാലിനോട് അടുത്തതു പോലെ നമ്മുടെ അടുത്തുണ്ടാകും... ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം....

പാലമായാലും മുസാഫിര്‍ നഗര്‍ ആയാലും ദൈവത്തിന്റെ തലയിലിടാലോ;അല്ലെ ??

ഇവന്മാരുടെയൊക്കെ കട്ടുമുടിക്കല്‍ ദൈവപരീക്ഷണമായി അവതരിപ്പിക്കാനുള്ള ഈ മൂരികളുടെ തൊലിക്കട്ടി.... എന്തിനു ഇങ്ങനെ ഒരു മുസ്‌ലിം പാര്‍ട്ടി ??? ഏതു മുസ്ലിമിനെ ആണ് നിങ്ങള്‍ സംരക്ഷിചിടുള്ളത്... ??? ഏതു ഇസ്ലാമിന് വേണ്ടി ആണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്??? സ്വന്തം പാര്‍ട്ടിക്കാരെ പോലും സംരക്ഷിക്കാം പറ്റാത്ത നിങ്ങള്‍ ഇതൊക്കെ നിര്‍ത്തി പോകുന്നതല്ലേ നല്ലത് ???? 

ഇനി മുസാഫിര്‍ നഗര്‍ അഴിമതിയും അവിടുത്തെ തണുപ്പും ദൈവത്തിന്റെ തലയില്‍ ഇട്ടു ഇതുപോലെ ഒരു ഹിന്ദി പോസ്റ്റര്‍ കൂടി എപ്പോയാണ് ഇറക്കുന്നത് ???



RSS മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ തുടങ്ങിയത് ഇങ്ങിനെ !!!! >:o




ജനങ്ങളുടെ ആവശ്യം നേരിട്ടറിയുന്ന " റീഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ " - യഥാര്‍ത്ഥ മാതൃക



--------------------------

One of the most serious problems in India is access to clean drinking water and sanitation. Nearly 226 million people in the Country do not have access to safe drinking water. 

Drinking water project - installation of hand pumps at the Bhanskadi Village in Jhalwar District of Rajasthan. 

"Water is critical for sustainable development, including environmental integrity and the alleviation of poverty and hunger, and is indispensable for human health and well-being."

United Nations




മദനിയെ ഭയക്കുന്നവര്‍ ഇവര്‍ - സിറാജ് അടക്കം ???

മദനിക്കെതിരെ ഒളിയമ്പുകള്‍ വിടുന്ന കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-സംഘി കൂട്ടുകെട്ട് എന്തിനു വേണ്ടി ഇത് ചെയ്യുന്നു ???? കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നത്തില്‍ അക്കാലത്ത്‌ ശക്തമായ ഇടപെട്ട ഒരേ ഒരു വ്യക്തി മാത്രമാണ് - മദനി സാഹിബ്‌. അത് കൊണ്ട് തന്നെ വലിയ ഒരു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കി തീര്‍ക്കാന്‍ മദനിക്ക് സാധിക്കും എന്ന് മനസ്സിലാക്കിയ ഈ കൂട്ടുകെട്ട് കക്ഷികള്‍ അന്ന് തുടങ്ങിയ തന്ത്രം ആണ് മദനിയുടെ മേല്‍ ആരോപിച്ച ഓരോ കുറ്റകൃത്യങ്ങളും. പക്ഷെ അന്ന്‌ അവര്‍ വിചാരിച്ചത് അങ്ങനെ ഒരു കേസ് തലയില്‍ ഇട്ടാല്‍ ആരും തിരിഞ്ഞു നോകില്ലെന്നയിരുന്നു.. പക്ഷെ അന്നും ഇന്നും ജനം അദ്ധേഹത്തിന്റെ കൂടെ തന്നെ ഉണ്ടെന്നതിന്റെ തെളിവ്‌ ആണ് അദ്ദേഹം ഇന്നും കൊല്ലപ്പെടാതെ ഇരികുന്നത്. മുസ്ലിം ലീഗ് ന്റെ ഒത്താശ കൂടി ആയപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി ജോര്‍ ആയി. കാരണം മദനി കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് ലീഗിന് ആണെന്നത് തീര്‍ച്ച. അത് കൊണ്ട് തന്നെ എല്ലാരും കൂടി മദനി യെ പൂട്ടി. അല്ലായിരുന്നെങ്കില്‍ ഇന്ന് ജനത്തിന് വേണ്ടി സംസാരിക്കുന്ന ഒരു ആം ആദ്മി ആയിരുന്നേനെ മദനി. 

വെറും സന്ഘികളുടെ മാത്രം കുബുദ്ധി മാത്രമായിരുന്നു ഇതിനു പിന്നില്‍ എങ്കില്‍ കോയമ്പത്തൂര്‍  നിന്നും വെറുതെ വിട്ടപോയും കര്‍ണാടകയില്‍ ബി ജെ പി ഭരണം മാറിയപ്പോള്‍ എങ്കിലും മദനിയെ വിട്ടയക്കുമായിരുന്നു. ഇത് പക്ഷെ ബി ജെ പി ഭീകരര്‍ ചെയുന്നതിനെക്കാള്‍ ക്രൂരത ആണ് കോണ്‍ഗ്രസുകാര്‍ മദനിയോട് ചെയുന്നത്. കോയമ്പത്തൂരില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ തോളില്‍ എടുത്തു നടക്കുനെന്നു വരുത്തി തീര്‍ത്തു വീണ്ടും കുഴിയില്‍ കൊണ്ട് ഇട്ടതു സി പി എം കമ്മ്യൂണിസ്റ്റ്‌ ബംബന്മാര്‍ തന്നെ... എല്ലാരുടെയും കൂടെ സ്വന്തം പാളയത്തില്‍ നിന്നുള്ള ആരൊക്കെയോ ഒറ്റുക കൂടി ചെയ്തപോള്‍ മദനിക്ക്‌ ഉള്ള വേട്ടയില്‍ ശെരിക്കും കൃത്യത കൂടി. 


ഒറ്റിയ ആളെ ആര്‍കും അറിയില്ല.. പക്ഷെ പി ഡി പി മദനിക്ക് വേണ്ടി എന്നൊക്കെ പ്രതിഷേധം നടത്തിയപ്പോയും പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്ന ഒരു വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഉണ്ട്. ഇന്ന് വരെ മദനിക്ക് വേണ്ടി ശക്തമായ ഒരു പ്രസ്താവനയോ പ്രധിശേധാമോ നടത്താത്ത അയാള്‍ ഒരു യൂദാസ്‌ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... ആരുടെയൊക്കെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടാണ് ഈ ചതി എന്നത് അറിയില്ല. ഇനി പണമല്ല മറിച്ചു മദനി സാഹിബ്‌ തിരിച്ചു വന്നാല്‍ ഈ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ സ്ഥാനം ഇല്ലതായിപ്പോവും അതെ തുടര്‍ന്ന് പ്രശസ്തി നഷ്ടപ്പെടും എന്ന പേടി ആണോ എന്നും അറിയില്ല... മദനിയുടെ മകന്‍ അടക്കം പങ്കെടുത്ത ഈ അടുത്ത് നടന്ന ഒരു പരിപാടിയില്‍ പോലും സിറാജിന്റെ അസാനിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു... ... അനീതിക്കെതിരെ പട നയിച്ച മദനിക്കെതിരെ അനീതി നടക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍കുന്നത് ശെരിയാണോ???  ഇതുപോലെ  പല സംശയവും ഉണ്ട് ... എല്ലാം മറനീക്കി പുറത്തു വരും. 

ആപ്പ് ആര്‍ക്കാണ് ആപ്പ് വയ്ക്കുന്നത്?



Mtp Rafeek
----------------------------------------
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ഇന്ത്യയില്‍ ശക്തമായ ജനവികാരം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍. ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തിലും ആദിവാസി-ദലിത്-ന്യൂനപക്ഷ വിഷയങ്ങളിലുമുള്ള നിലപാടുകളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെന്നല്ലാതെ രണ്ട് കൂട്ടരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു ഐക്യനിര വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആപ്പ് പൊട്ടിമുളക്കുന്നത്. എപ്പോഴും വലതുപക്ഷ താല്‍പര്യങ്ങളെ പിന്തുണച്ചിരുന്ന കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ ആപ്പിന് നല്‍കി വരുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന മട്ടില്‍ ആപ്പിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉണര്‍വിനെ വഴിതിരിച്ച് വിടുകയാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കാന്‍ ന്യായമില്ലേ. അഴിമതി മാത്രമാണ് ഇന്ത്യയിലെ പ്രശ്‌നം എന്ന മട്ടിലുള്ള ആപ്പിന്റെ പ്രചാരണവും സംശയാസ്പദമാണ്.

സ്റ്റുഡന്റ് ഫ്രട്ടേണിറ്റി സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് – 2013 സംഘടിപ്പിക്കുന്നു.



ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഫ്രട്ടേണിറ്റി; ആക്സസ് ഗൈഡൻസ് ഇന്ത്യയുമായി (അഡ്വാൻസ്ഡ് സെന്റർ ഫോർ കരിയർ എഡുകേഷൻ ആൻഡ് സോഷ്യല്‍ സർവീസ്-ഇന്ത്യ Advanced Centre for Career Education and Social Service) സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് (എസ്.ഒ.സി) സംഘടിപ്പിക്കുന്നു. ഡിസംബർ 27,28 വെള്ളി, ശനി ദിനങ്ങളിലായാണ് ക്യാംപ് നടക്കുന്നത്. 

വിദ്യാര്‍ത്ഥികളില്‍ പോസിറ്റിവ് മനോഭാവവും ആത്മവിവിശ്വാസവും നല്ല സൗഹൃദങ്ങളും വളര്‍ത്തിയെടുക്കുക, ഫലപ്രദവും ഉപകാരപ്രദവുമായ പഠനരീതികള്‍ പരിചയപ്പെടുത്തുക, സർഗ്ഗാത്മകത വളർത്തികൊണ്ടുവരിക എന്നിവക്കൊപ്പം ധാർമ്മികതയിൽ ഊന്നിക്കൊണ്ടുള്ള വ്യക്തിത്വ-നേതൃത്വ വികസന പരിശീലനമാണ് ക്യാംപ് ലക്ഷ്യമിടുന്നത്.. 

നിശ്ചിത അഡ്മിഷന്‍ മാത്രമുള്ള ക്യാംപില്‍ 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ആക്സസ് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ഡോ: അബ്ദുല്‍ വഹാബ്, ഡോ: അനസ് നിലമ്പൂര്‍ , ഡോ: സി.കെ അബ്ദുല്ല എന്നിവര്‍ ക്യാംപിനു നേതൃത്വം നല്കും.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77664147, 70056833 എന്നീ നമ്പറുകളിലോ sffqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . ???

കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള് വഴിയരികില് നാടന് ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില് ഉച്ച ഭക്ഷണം കഴിക്കാന് കയറി , സാമാന്യം തിരക്കുണ്ട്‌ .ഞങ്ങള് ഇരുന്ന മേശക്കു സമീപം മധ്യ വയസ്സ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൌഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു , ഈ സമയം മേശ ക്ലീനാക്കാന് ഒരു പയ്യനെത്തി , അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള് എടുത്തു മാറ്റുന്നതിനിടയില് കൈ തട്ടി ഗ്ലാസ്സിളിരുന്ന വെള്ളം അവരുടെ സാരിയില് വീണു . അവര് ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു , പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു , അവന് യാചനാ സ്വരത്തില് പറഞ്ഞു " ക്ഷമിക്കണം അമ്മാ , ഒരു അബദ്ധം പറ്റിയതാ മാപ്പ് " അത് അവര്ക്ക് തീരെ പിടിച്ചില്ല അതോടെ അവര് ഹോടലിന്റെ മനജരോടായി കയര്പ്പു .. അവരുടെ ഭര്ത്താവ് സമാധാനിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല അവര് ആക്രോശിക്കുകയാണ് " ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിരുതിയിരിക്കുന്നതിനു , നിങ്ങളുടെ പേരില് നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ " തുടങ്ങി ആയമ്മ കത്തി കയറി എനിക്ക് കലിപ്പ് അടക്കാന് പറ്റുന്നില്ല സാരിയില് അല്പ്പം വെള്ളം വീണു . അതിനിത്ര ബഹളം വെക്കണോ ഞാന് പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള് എന്റെ കൈയില് പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു . കുറെ നേരം ബഹളം വെച്ചിട്ട് ,ബില്ലും കൊടുത്തു അവരുപോയി ആ പയ്യന്റെ മുഖം വിളറി ,അവനു ദയനീയമായി ഞങ്ങളെ നോക്കി , ഞാന് അവനെ ആാസ്വസിപ്പിചു " സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ " ഞങ്ങള് ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുക്കുമ്പോ ഹോടലിന്റെ മാനേജര് പറഞ്ഞു "സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത്‌ എനിക്ക് ലാഭാതിനല്ല ...അവന്റെ അവസ്ഥ അറിഞ്ഞിട്ടാ .." ആ മനുഷ്യന് പറഞ്ഞത് മുഴുവനും കേട്ടപ്പോ കണ്ണുനിറഞ്ഞു . അവന്റെ അച്ഛന് തമിഴ് വംശജനാണ് , അമ്മ ഇവിടുത് കാരിയും , അച്ഛന് ലോറിയില് പണിക്കുപോയി ഒരു അപകടത്തി
ല് പെട്ട് , നാല് വര്ഷങ്ങളായി കിടപ്പിലാ , തോട്ടത്തില് പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മായുടെ ശല്യം കാരണം പണി ചെയ്യാന് വയ്യ , അവന്റെ മൂത്തത് ഒരു പെന്കുട്ട്യാണ് അത് പന്ത്രണ്ടാം ക്ലാസ്സില് പഠിക്കുന്നു കുടുംബം പുലര്താന് വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ രാവിലെ ഒരു ചായ പീടികയില് ചായകൊടുക്കാന് നിക്കും 1 0 0 രൂപ അവരുകൊടുക്കും , ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ ആ സമയം ഇവിടെ നിക്കും അതിനു 2 0 0 രൂപ കൊടുക്കും വൈകിട്ടവന് അങ്ങാടിയില് ലോട്ടറി വിക്കാന് പോകും അവിടെ ഞാന് കണ്ട രണ്ടു മുഖങ്ങള് ! പെങ്ങള് കുട്ടിയുടെ പഠനം ,അച്ഛനമ്മമാരുടെ ചികിത്സ , ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി ! സാരിയില് അല്പ്പം വെള്ളം വീണതിനു ഇത്രമേല് ബഹളം ഉണ്ടാക്കിയ , ബാലാ വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !! തിരികെ ഒന്നും പ്രതികരിക്കാത്ത , നിസ്സഹായരോട് കയര്ക്കുന്ന സ്വഭാവം പലര്ക്കുമുണ്ട് , ഒന്നോര്ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില് നിറയുന്ന കണ്ണ് നീരിനു നിങ്ങളുടെ എല്ലാ സവ്ഭാഗ്യങ്ങളും തകര്ത് കളയാനുള്ള ശക്തി ഉണ്ട് ! ബാലവേല നിയമം കൊണ്ട് നിരോധിക്കാം പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമൊ

ഹലോ.. ഓട്ടം പോവ്വോ..?? -

സ്നേഹം മനസ്സില്‍ ഉണ്ടെങ്കില്‍ മുഴുവന്‍ വായിക്കുക !!!!

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! കരിയിലക്കര ജംഗ്ഷന് വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അധികപറ്റായി ഞാനൊന്നും വാങ്ങില്ല.. പോരെ..?? നിന്ന് ചിണുങ്ങാതെ എത്രയാന്ന് വെച്ചാ പറയെടോ..!! പോയ്യാ മാത്രം പോരെ..?? അല്ല.. ആ
ജംഗ്ഷന് പൊക്കിയെടുത്ത് ഇവിടെ കൊണ്ട് വരണം.. എന്താ പറ്റ്വോ..?? ചൂടാകാതെ ചേച്ചി.. 30 രൂപയാകും...!! 20 രൂപ തരും.. പറ്റുമെങ്കില് വണ്ടി വിട്..!! (കയ്യില് ഇരുന്ന വലിയ ഒരു കവര് വളരെ പ്രയാസപ്പെട്ട് അവര് ഒട്ടോയിലേക്ക് എടുത്ത് വെച്ചു..) (ഈശോയേ.. കൈനീട്ടമാ..!! കുരിശാണ് വന്നതെങ്കിലും എങ്ങനെ ഒഴിവാക്കും..) ഉം.. കേറ്.. ഉള്ളത് മതി.. വയറ്റി പിഴപ്പാ..!! നിങ്ങള് ഫെമിനിസ്റ്റാ...?? അല്ല.. കമ്മ്യൂണിസ്റ്റാ.. താന് വണ്ടി വിടെടോ..!! (രാവിലെ ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ച് ഇറങ്ങുന്നെടാ..) ഡോ.. ദേ ആ കാണുന്ന സിഗ്നലിന്റെ അടുത്തോട്ട് നിര്ത്ത്.. (ഓട്ടോ നിര്ത്തി അവര് ഇറങ്ങി പൈസ കൊടുക്കുന്നതിന് മുന്പ് അയാളോട് പറഞ്ഞു..) ഡോ.. ആ കവര് എടുത്തിട്ട് എന്റെ കൂടെ വാ..!! എനിക്കെങ്ങും വയ്യാ.. പോയിട്ട് വേറെ ഓട്ടമുള്ളതാ.. ചേച്ചി ആ കാശിങ്ങ് തന്നേ..!! ഞാന് കാശ് തന്നാലല്ലേ താന് ഇവിടുന്ന് പോകൂ.. എടുത്തോണ്ട് വാടോ...!! ഈശോയേ.. നീ രാവിലെ തന്നെ ഒരു മാരണത്തെയാണല്ലോ എന്റെ തലയില് വെച്ച് തന്നത്..?? ഇന്നത്തെ കാര്യം പോക്കാ.. എന്താടോ നിന്ന് പിറുപിറുക്കുന്നേ..?? ഒന്നുമില്ല.. വരുവാ.. (ഇവര് വല്ല പോലീസിലുമാണോ.. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാന് തോന്നുന്നു..) അയാള് കവറുമെടുത്ത് അവരുടെ പുറകെ നടന്നു.. നല്ല ഭാരം.. ഈ പെണ്ണുമ്പിള്ള എങ്ങനെ ഇതും തൂക്കി അവിടം വരെ വന്നു..?? എന്തായിരിക്കും ഇതില്..?? വീട്ടിലെ വേസ്റ്റ് വല്ലതും ആയിരിക്കും.. എന്ത് പണ്ടാരമെങ്കിലും ആവട്ടെ..!! ഡോ.. ആ കവര്.. ദോ അവിടെ വെയ്ക്ക്.. അവര് ഇരിക്കുന്നിടത്ത്..!! കുറെ ഭിക്ഷക്കാര്.. കുഷ്ഠരോഗികളും.. മുടന്തരും.. കുരുടരും.. നിരന്നിരിക്കുന്നു.. അയാള് ആ പൊതി അവിടെ വെച്ചു.. അവര് വന്ന് പൊതി അഴിച്ച്.. അതില് നിന്നും റൊട്ടിയും പാത്രത്തിലുള്ള കറിയും എടുത്ത് പുറത്ത് വെച്ചു.. പേപ്പര് പ്ലേറ്റില് അവര്ക്കെല്ലാം അത് വിതരണം ചെയ്യുമ്പോള്.. അയാള്ക്കത് നോക്കി നില്ക്കാനായില്ലാ..!! ചേച്ചി.. ഇങ്ങെട്.. ഞാന് വിളമ്പാം.. പണ്ട് ഓര്ഫനേജില് നില്ക്കുമ്പോള് ‍ ഞാനും ഇതൊക്കെ ചെയ്യുമായിരുന്നു... പട്ടിണിയുടെ വില എനിക്ക് ശരിക്കും അറിയാം.. ചേച്ചി ഒന്ന് മാറി നിന്നാട്ടെ...!! എല്ലാവര്ക്കും കൊടുത്ത് കഴിഞ്ഞ്.. കുശലം ചോദിച്ച് പിരിയാന് തുടങ്ങുമ്പോള്.. ഒരു 50 ന്റെ നോട്ട് അയാള്ക്ക് നേരെ നീട്ടിയിട്ട് അവര് പറഞ്ഞു.. ഇതിരിക്കട്ടെ.. ബാക്കിയൊന്നും വേണ്ടാ.. ഞാന് അങ്ങനെയൊക്കെ സംസാരിച്ചതും പെരുമാറിയതും വേറൊന്നുമല്ല.. നേരെ പറഞ്ഞാല് ആരും സഹായിക്കാന് വരില്ല.. ക്ഷമിക്കണം..!! ഞാന് ഇത് വാങ്ങില്ല ചേച്ചി.. അതിനും കൂടി നാളെ അവര്ക്ക് റൊട്ടി വാങ്ങി കൊടുത്തോളൂ.. നാളെയും വിളിക്കണം.. ഞാന് അവിടെ തന്നെ കാണും... കൈവീശി യാത്ര പറഞ്ഞു പോകുമ്പോള്.. അവരുടെ കയ്യിലെ പണത്തിന് സ്നേഹം എന്നൊരു അര്ത്ഥം കൂടി ഉണ്ടെന്ന് അയാള്ക്ക് മനസ്സിലായി.. 

കുറ്റിചൂലിന്റെ ഗദ്ഗദം - കാര്‍ട്ടൂണ്‍ by അന്‍വര്‍ സാദത്ത്‌

Cartoon by : Anwar Sadath

ബാബരി ദിനത്തിലെ മുസ്‌ലിം സംഘടനകള്‍

ബാബരി ധ്വംസനത്തിനം നടത്തി സംഘി ഭീകരര്‍ ഇന്ത്യന്‍ മതേതരത്വം തച്ചുടച്ച ഡിസംബര്‍ 6 എന്ന ബാബരി ദിനത്തില്‍ പോപ്പുലര്‍ഫ്രണ്ട്‌,ഇമംസ്‌ കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ ധര്‍ണ തികച്ചും ശ്രദ്ധേയമായി .അവര്‍ നടത്തിയ ധര്‍ണ കൊള്ളേണ്ട ഇടത്ത് തന്നെ കൊണ്ടിട്ടുണ്ട്. അതെ സ്ഥലത്ത് തന്നെ ബാബരി പള്ളി പുനര്‍ നിര്‍മിക്കും എന്ന് അവര്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യന്‍ സമൂഹത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ ഒരു പുത്തന്‍ പ്രസ്ഥാനം ഉണ്ടെന്ന ആഹ്ലാദവും ഉണ്ട്..
പതിറ്റാണ്ടുകളായി മുസ്ലിമുകള്‍ നാഥനായ ദൈവത്തെ സുജൂദ്‌ ചെയ്ത സ്ഥലം ഭരണകൂടത്തിന്റെയും സംഘപരിവാര്‍ ഭീകരരുടെയും കൈകളാല്‍ തകര്‍ത്ത ദിനം. പക്ഷെ ഇത് എന്തിനു വേണ്ടി എന്ന് ഇന്നും ഒരാള്‍ക്കും വ്യക്തമാക്കാന്‍ പറ്റാത്ത ഈ ചതിയെ ന്യയീകരിക്കുന്നതില്‍ മുസ്‌ലിം സമൂഹത്തില്‍ പോലും ആളുകള്‍ ഉണ്ടെന്നത് സങ്കടം ഉണ്ടാക്കുന കാര്യമാണ്. ഇതിന്റെ തെളിവാണ് ഈ കഴിഞ്ഞ ബാബരി ദിനത്തില്‍ എല്ലാവരും ശക്തമായി പ്രതിഷേധ ദിനം ആചരിച്ചപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിച്ച ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിം ലീഗ് എന്ന കുഞാപ്പയുടെ ലീഗ് പാര്‍ട്ടി ആഘോഷ ദിനം ആയിട്ടാണ് കൊണ്ട് നടന്നത്. ബാന്റ്‌ മേളവും ആഹ്ലാദ പ്രകടനവും ആയി നടന്ന റാലി ആണ് കേരളത്തിലെ ജനം കണ്ടത്. ഇത് പോലെ തന്നെ ആണ് ദുബൈയില്‍ കാന്തപുരത്തിന്റെ കുഞ്ഞുമക്കള്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാം. ആഘോഷിച്ചും പാട്ട് പാടിയും അവരും ആടി തിമിര്‍ത്തു. എന്തേ സുഹ്രത്തേ നിങ്ങള്‍ പള്ളിയെ മറന്നോ?? ഒരു മഹലില്‍ പെട്ട ഒരു മദ്രസ അടക്കേണ്ടി വന്നാല്‍ ആ മഹലില്‍ പെട്ട എല്ലാവരും കുറ്റക്കാര്‍ ആണെന് ഇസ്ലാം പടിപികുന്നു. അപ്പോള്‍ ഇത്രയും പഴക്കം നിറഞ്ഞ ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തില്‍ ഇടം ഉള്ള ബാബരി പള്ളി നിഷ്കരുണം തകര്‍ത്ത സഘികള്‍ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ " ഇനിയും നിങ്ങള്ക്ക് ഈ പള്ളി മറക്കാന്‍ ആയില്ലേ " എന്ന് ചോദിക്കുമ്പോള്‍ കൊള്ളുന്നത്‌ ഇന്ത്യയുടെ മതെതരത്വതെയും ഇസ്ലാമിനെയും ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഇന്ത്യയിലെ മുസ്ലിമിന്റെ ചങ്കില്‍ ആണ്. കാരണം അവര്‍ ഇത്രയും കാലം വിശ്വസിച്ച ഇവരെ പോലെ ഉള്ള രാഷ്ട്രീയക്കാരും മത സംഘടനകളും ഇവരെ യഥാര്‍ത്ഥത്തില്‍ ചതിക്കുകയാണ് എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന സങ്കടം. മാറുക നിങ്ങള്‍.... അല്ലെങ്കില്‍ നിങ്ങളെ ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തും എന്ന് തീര്‍ച്ച ...

നിയമസഭ തിരഞ്ഞെടുപ്പ്:കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ - ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?!!!



 നിയമസഭ  തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ....അല്ല ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?
*********************************************************************************



ഇന്നലെ പുറത്ത്‌ വന്ന നിയമസഭ  റിസൾട്ടിൽ കോൺഗ്രസ്സ്‌ പാഠം പടിക്കണം എന്ന കുഞ്ഞാപ്പയുടെ ഉപദേശം ഇന്ന് മലയാളത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും അതീവ്വ പ്രാധാന്യതേടെ നൽകുന്നത്‌ കണ്ടു... കുഞ്ഞാപ്പയുടെ സംസാരം കണ്ടാൽ തോന്നും ലീഗ്‌ മൽസരിച്ച സീറ്റിൽ എല്ലാം വിജയിച്ചിരിക്കുകയാണെന്ന്.......


ബംഗാളിൽ മുസ്ലിം ലീഗിന്ന് ഒരു കാലത്ത്‌ 7 എം.എൽ.എ മാരും മന്ത്രിമാരും ഉണ്ടായിരുന്നു...ലീഗ്‌ അവിടെ പ്രവർത്തനം അവസാനിപ്പിച്ചിട്ട്‌ 40 വർഷത്തിൽ അതികമായി..എന്തു കൊണ്ട്‌ കോൺഗ്രസ്സ്‌ നെ ഉപദേശിച്ച കുഞ്ഞാപ്പ ബംഗാളിലെ ലീഗ്‌ നെ മറന്നു...മുർഷിദാബാദ്‌ മണ്ടലത്തിൽ നിന്ന് ലീഗ്‌ പ്രതിനിധി ലോകസദ യിലെക്ക്‌ പോയ കാലം ഉണ്ടായിരുന്നു...എന്ത്‌ കൊണ്ട്‌ പിന്നീട്‌ വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ്‌ പാഠമുൾകൊണ്ടില്ല? 


അസ്സാം.കർണ്ണാടക,തമിഴ്‌നാട്‌,പുതുച്ചേരി,മഹാരാഷ്ട്ര, ഡെൽഹി,ഉത്തർപ്രദേശ്‌..തുടങ്ങിയ സ്ഥലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിരുന്ന ലീഗ്‌ 65 വർഷം കൊണ്ട്‌ എങ്ങി നെ മലപ്പുറത്ത്‌ എത്തി എന്ന് പഠിക്കണ്ടെ മിസ്റ്റർ കുഞ്ഞാപ്പ...


അധികാരവും, സമ്പത്തും ധാരാളം ഉണ്ടായിട്ടും ഇന്നലെ വന്ന എസ്‌.ഡി.പി.ഐ ക്ക്‌ ലഭിക്കുന്ന സ്വീകാര്യത പോലും എന്ത്‌ കൊണ്ട്‌ നമുക്ക്‌ ലഭിക്കുന്നില്ല എന്ന് പഠിക്കണ്ടെ? കർണ്ണാടകയിൽ 5 മണ്ടലത്തിൽ മൽസരിച്ചിട്ട്‌ കിട്ടിയത്‌ വെറും 1280 വേട്ട്‌ അത്‌ എന്ത്‌ കൊണ്ട്‌ എന്ന് ലീഗ്‌ ഏതെങ്കിലും കമ്മിറ്റിയിൽ ചർച്ച ചൈതിട്ടുണ്ടേ? അവസാനം ഇതാ ലീഗ്‌ ദേശീയ പ്രസിഡന്റ്‌ ന്റെ സ്വന്തകാരൻ മുസ്ലിം ഭൂരിപക്ഷ മണ്ടലമായ ഒക്ല
യിൽ മൽസരിച്ചിട്ടും കിട്ടിയത്‌ 270 വേട്ട്‌.. 65 വർഷത്തെ ചരിത്രം പറയാനുള്ള ഒരു പാർട്ടി,എം.എൽ.എ മാരും,മന്ത്രിമാരും,ഒരു കേന്ദ്ര മന്ത്രിയും ഉണ്ടായിട്ട്‌ എന്ത്‌ കൊണ്ട്‌ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി ക്ക്‌ പുറകിൽ വരുന്നു കുഞ്ഞാപ്പയും പരിവാരങ്ങളും ചിന്തിച്ച്‌ കാണില്ല..


ലീഗ്‌ കാരെ ഷിഹാബ്‌ തങ്ങളുടെ ഫോട്ടോ വെച്ച്‌ വോട്ടു തട്ടുന്ന പരിപാടി കേരളത്തിനു പുറത്തു ചിലവാവില്ല...കുഞ്ഞാപ്പയും പരിവാരങ്ങളും ലീഗ്‌ ന്റെ ചരിത്രത്തിൽ നിന്ന് പാഠമുൾകൊണ്ടില്ലായങ്കിൽ മലപ്പുറത്തെ ലീഗ്‌ ബംഗാളിലെ ലീഗ്‌ ആവാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല ...

post courtesy : Muhammed Shereef Thanikkodan

ശിയാക്കളുടെ വഴി സ്വീകരിച്ച കേരള സുന്നി

19.കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല. 
20.ഇരുളും വെളിച്ചവും സമമല്ല. 
21.തണലും വെയിലും ഒരുപോലെയല്ല. 
22.ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. 
തീര്ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്പ്പി്ക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്പ്പിുക്കാന്‍ നിനക്കാവില്ല. (35 .aL Fathir 19:22)"


Congratulations Mr. Mohammed Shafi , kotta,Rajasthan.

ഇതൊരു നല്ല തുടക്കമാവട്ടെ ..............................

വര്ഗീയത തുപ്പുന്ന ശംഖു പരിവാരത്തിനും......
അഴിമതിയിൽ മുങ്ങിയ കൊണ്ഗ്രസിന്നും ഒരു ബതലായി ഇന്ത്യയിൽ ഒരു പുത്തൻ കാറ്റ് ആഞ്ഞു വീശട്ടെ .......!!!!



രാജസ്ഥാനിൽ SDPI ക്ക് മികച്ച നേട്ടം
ആദ്യ തെരഞ്ഞെടുപ്പിൽ നേടിയത് 13545
രാജസ്ഥാന്‍ കോട്ട ാര്‍ത്തില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിയ്ക്ക്
: രാജസ്ഥാന്‍ കോട്ട ാര്‍ത്ത് ിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിക്ക്. രാജസ്ഥാന്‍ സംസ്ഥാ പ്രസിഡന്റ് മുഹമ്മദ് ഷാഫിയാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന തോക്കള്‍ക്കെതിരെ ജവിധി തേടിയത്. ബി.ജെ.പി സ്ഥാാര്‍ത്ഥി 14861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതേസമയം 13545 വോട്ടുകള്‍ ടിേ ിര്‍ണായക സ്വാധീം എസ്.ഡി.പി.ഐയ്ക്ക് ഉറപ്പിക്കാായി. ആദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥി ഇവിടെ മത്സരിക്കുന്നത്. ജങ്ങളില്‍ ിന്ന് ല്ല പ്രതികരണമാണ് എസ്.ഡി.പി.ഐയ്ക്ക ലഭിച്ചത്. അഞ്ചു വര്‍ഷം കൂടുന്നതിനുസരിച്ച് രാജസ്ഥാില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി ഭരണത്തിലിരുന്നിട്ടും യാതൊരു വികസവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വരും കാലങ്ങളില്‍ രാജസ്ഥാില്‍ എസ്.ഡി.പി.ഐയ്ക്ക് രാഷ്ട്രീയ സ്വാധീമുണ്ടാക്കാാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍

link

Related Posts Plugin for WordPress, Blogger...