Search the blog

Custom Search

ഇത് ഹനുമാന്‍ സേനയല്ല ... GUNMEN സേനയാണ് !!!


post courtesy : Bin Hussain

തീവ്രവാദത്തിന്‍റെ അട്ടിപ്പേര്‍ അവകാശം മുഴുക്കെ മുസ്ലിംകളില്‍ ചാര്‍ത്തിയത് കൊണ്ട് , ശേഷിത സൃഷ്ട്ടികളുടെ ചെയ്തികള്‍ എല്ലാം വെറും "ക്രിമിനല്‍ ഒഫെന്സുകള്‍ ' ആയി ലളിതവല്‍ക്കരിച്ച നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ ... ചാനല്‍ ചര്‍ച്ചകളുടെ മുഖ്യ കപ്പിത്താന്‍ ആയി നായരും നസ്രാണിയും കോട്ടും സ്യൂട്ടും ധരിച്ചെത്തി അപഗ്രഥന തേങ്ങാക്കൂട്ടത്തില്‍ ദാര്‍ശനികതയുടെ പാറക്കോല്‍ പിടിക്കുമ്പോള്‍ ... അമേരിക്കന്‍ കപ്പലോ ... അതിലെ ആയുധങ്ങളോ ,അന്തേവാസികളോ , അതില്‍ ഇന്ധനം നിറക്കാന്‍ "ധനം " കൊടുത്തവന്റെ മതമോ വിശ്വാസമോ വിഷയമേ ആവുകയില്ല !! സൈബര്‍ ചര്‍ച്ചകളില്‍ ചിന്തക വേഷം പൂണ്ടിരിക്കുന്ന ചില ചിലന്തികല്‍ക്കും ഒന്ന് അനങ്ങാന്‍ തോന്നണം എങ്കില്‍ വലയില്‍ വീണത്‌ ഒരു മുസ്ലിം നാമം ആയിരിക്കണം ..!! അല്ലെങ്കില്‍ വാ കീറല്‍ യന്ജത്തിനു വാടകയും വാങ്ങി ഭുജിക്കുന്ന ഈ വാല്‍മാക്രികള്‍ മിണ്ടില്ല .. 

അല്ല ... നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ .. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് നാട്ടുകാര്‍ മുഴുക്കെ കാണെ , ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി പട്ടാ പകല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ ഒരു പരിപാടിയെ ഏതു വിധേനയാണ് സന്ഘു പരിവാരത്തിനു ദല്ലാള്‍ പണി ചെയ്യുന്ന ചില മാധ്യമങ്ങളും ചില കാവി മനസ്ക കാക്കി ധാരികളും കൂടി ചേര്‍ന്ന് 'ഒരു കൊടിയ ഭീകര തീവ്ര നിഗൂഡ സംഭവം ' ആക്കി പൊലിപ്പിച്ചു എടുത്തത് . 'ബോംബിനെ ' പോലെ തോന്നിപ്പിക്കുന്ന ചില സാധനങ്ങള്‍ ആണ് തൊണ്ടി മുതലായി മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന ഇവന്മാര്‍ തപ്പിയെടുത്തത് !! ചേമ്പും ബോംബും കണ്ടാല്‍ തിരിച്ചറിയാത്തവന്മാര്‍ ആണോ തിരുവഞ്ചൂര്‍ നായരുടെ കാക്കിപ്പട ? ആ വിഷയം ഒരു പാട് ചര്‍ച്ച ചെയ്തത് ആയത് കൊണ്ടും കോടതിയുടെ മുമ്പില്‍ ആയത് കൊണ്ടും അതെ പറ്റി ദീര്‍ഘിപ്പിക്കുന്നില്ല ....പക്ഷെ .... ചിലതിനെ പോലെ തോന്നിപ്പിക്കുന്നു എന്ന ചിന്തയില്‍ മറ്റു ചിലതിനെ പ്രാപിക്കാനും പ്രകോപിപ്പിക്കാനും തുനിയുന്നത് ആശാസ്യമല്ല എന്ന് പറയാതെ വയ്യ . തീവ്ര ഭീകര വേട്ടയുടെ തെയ്യം കെട്ടിയാടല്‍ ത്വരിതഗതിയില്‍ ഗമനം ചെയ്യുമ്പോള്‍ .... "തേക്കിനെ ' പോലെ തോന്നിപ്പിക്കുന്നതല്ലാത്ത 'തോക്ക് ' കൊണ്ട് തന്നെ സന്ഘി സദസ്സിലെ ചിന്ന സന്ഘി ...ഹനുമാന്‍ സേനയുടെ സംസ്ഥാന - ജില്ല ഭാരവാഹികള്‍ അടങ്ങുന്ന സംഘം മനുഷ്യനെ ഭീഷണിപ്പെടുത്തി കമ്മീഷന്‍ കരസ്ഥമാക്കാനും കാശിടപാടുകള്‍ നടത്താനും ധൈര്യം കാട്ടുമ്പോള്‍ ... അതെ പറ്റി ഒരക്ഷരം ഉരിയാടാന്‍ ഒരാള്‍ക്കും ചങ്കൂറ്റമില്ല . മാത്രമല്ല , പരാതിക്കാര്‍ കൊടുത്ത കേസിന്റെ പേരില്‍ ഇഴഞ്ഞു നീങ്ങിയ പോലീസ്‌ നടപടിയില്‍ പ്രകോപിതരായി തസ്കര സംഘം കണ്ണുരുട്ടിയപ്പോഴേക്കും ആഭ്യന്തര മന്ത്രി അവരെ ക്ഷണിച്ചു വരുത്തി കേസ്‌ പുനരന്വേഷിക്കാം എന്ന ഉറപ്പും നല്‍കി ! അവര്‍ ഉപയോഗിച്ച തോക്കും , അതില്‍ നിറച്ചതും , നിറക്കാനായി കരുതി വെച്ച ഉണ്ടകളും എവിടെ നിന്ന് കിട്ടി ? ആര് നല്‍കി , കോടികള്‍ മറിയുന്ന സാമ്പത്തിക ഇടപാടുകളിലെ വന്‍ കമ്മീഷനുകള്‍ വാങ്ങിക്കൊടുക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍ ആയി ഇവര്‍ നേടുന്ന ലക്ഷങ്ങള്‍ ഏതു മാര്‍ഗത്തില്‍ ആണ് ഉപയോഗിക്കുന്നത് ? വിധംസക പ്രവര്‍ത്തങ്ങളുടെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ട ഹനുമാന്‍ സേന എന്ന തീവ്ര ഹിന്ദുത്വ വര്‍ഗീയ സംഘടനയുടെ സംസ്ഥാന സാരഥികള്‍ , നാട്ടിലെ പേര് കേട്ട ഗുണ്ടകളുമായി ചേര്‍ന്ന് നടത്തിയ ഒരു പോക്കിരിത്തത്തെ തെച്ചുമായ്ച്ചു കളയാന്‍ സംസ്ഥാന അഭ്യന്തര മന്ത്രി തന്നെ അരു നില്‍ക്കുന്നതിനെ വിമര്‍ശിക്കാന്‍ പോട്ടെ ... ഒന്ന് വിലയിരുത്താനെങ്കിലും ആരും വരുന്നില്ല !!

സ്തോഭജനകമായ ഒരു അരുതായ്മയെ കുറിച്ച് ആലോചിച്ച് ഇരിക്കുമ്പോള്‍ ആണ് അതിനേക്കാള്‍ ഭയാനകമായ മറ്റൊരു വാര്‍ത്ത കേട്ടത് . ഈ പറഞ്ഞ തോക്ക് ചൂണ്ടി പണം പിരിക്കുന്ന ഹനുമാന്‍ സേനയുടെ അതെ ആളുകള്‍ തന്നെ കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ എന്ന സ്ഥലത്ത് പുഴയില്‍ നിന്ന് കിട്ടിയ ഒരു വിഗ്ഗ്രഹത്തിന്റെ പേരും പറഞ്ഞു സര്‍ക്കാര്‍ വക സ്ഥലം കയ്യേറി പ്രതിഷ്ഠയുടെ പേരില്‍ പ്രകോപനം സൃഷ്ട്ടിക്കുന്നത് !! ഒറ്റ ദൈവത്തിലും ഒരു കോടി ദൈവങ്ങളിലും വിശ്വസിക്കുന്നവരും ' ഒരു ' ദൈവത്തിലും വിശ്വസിക്കാത്തവരും അടങ്ങുന്ന ജനതയുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത കരം കൊണ്ട് മുന്നേറുന്ന സര്‍ക്കാര്‍ ഭൂമിയില്‍ , ചക്കാത്തിനു പ്രതിഷ്ട്ട സ്ഥാപിക്കുന്നതിലെ ധാര്‍മികത ഏതു വേദത്തില്‍ നിന്നാണ് ഹനുമാന്‍ സേനക്കാരാ വിവരിക്കാന്‍ ആവുക ? അറിഞ്ഞിടത്തോളം ഹൈന്ദവ പുരാണത്തിലെ ഹനുമാന്‍ ,, അന്യരുടെ സ്വത്തും മുതലും അപഹരിച്ചില്ലെന്നു മാത്രമല്ല , അന്യായ അപഹര്‍ത്താക്കള്‍ക്കെതിരെ ആഗ്നേയ മനസ്സോടെ ആഞ്ഞടിച്ചവന്‍ ആണ് !! അത് കൊണ്ടാണ് സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോയ രാവണനെ ലങ്കാ ദഹനം നടത്തി രാമസന്നിധിയില്‍ എത്തിക്കാന്‍ ആവേശം കാട്ടിയത് .. അവകാശിളുടെ വസ്തു വഹകള്‍
അന്യധീനപ്പെടുന്നതോ അപഹരിക്കപ്പെടുന്നതോ തെല്ലും അന്ഗീകരിക്കാത്ത ഒരു ഇതിഹാസ നായകന്‍റെ പേരില്‍ സംഘടന രൂപീകരിച്ചു തന്നെ വേണോ സമ്മിശ്ര സന്ഘികളെ ഈ വെട്ടിപ്പിടുത്തവും എച്ചില്‍ തീറ്റയും ?? രാമന്‍ ആയാലും റഹ്മാന്‍ ആയാലും ഹനുമാന്‍ ആയാലും സുലൈമാന്‍ ആയാലും ആശ്രമവും വിശ്രമവും പ്രതിഷ്ട്ടയും പ്രസംഗ പീഠവും അവരെ ആദരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നവരില്‍ നിന്ന് സ്വരൂപിച്ച കാശ് കൊണ്ടാവണം !! അതല്ലാതെ ചെറ്റത്തരവും ചട്ടമ്പിത്തരവും കാട്ടി ആരാന്റെ മണ്ണും മനസ്സും മാന്തി പൊളിച്ചാവരുത് . അവിടമേ ഈശ്വര സാന്നിധ്യം ഉണ്ടാവൂ .. അല്ലാത്തിടത്ത് ശ്വാനസംയോഗം നടത്താനേ ഉപകരിക്കൂ .. മറക്കേണ്ട ...

രാഹുലിനോട് ഒരു അപേക്ഷ - രാജ്യസ്നേഹത്തില്‍ തൊട്ടു കളിക്കരുത്


മുസഫര്‍ നഗര്‍ കലാപത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളെ ഐ.എസ്.ഐ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ കിരീടാവകാശി രാഹുല്‍ജി മൊഴിഞ്ഞിരിക്കുന്നു.
ഒന്നേ പറയാനുള്ളു... ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഞങ്ങളെ സഹായിച്ചില്ലെങ്കിലും ദയവ് ചെയ്ത് ഞങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യരുത്. മുസ്‌ലിംകള്‍ മുഴുവന്‍ ഐ.എസ്.ഐക്ക് വിടുപണിയെടുക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന താങ്കളുടെ ദുസ്സൂചന രാജ്യത്തിന്റെ ശത്രുക്കളെ മാത്രമേ സഹായിക്കൂ.
സ്വാതന്ത്ര്യ ഭാരതത്തിനു വേണ്ടി പടപൊരുതിയ മുസ്ലിംകളെ താങ്കള്‍ അറിയില്ലെങ്കില്‍ പൂര്‍വികര്‍ പറഞ്ഞു തരും. അപ്പോള്‍ മനസ്സിലാകും ഇന്ത്യയിലെ മുസ്ലിമിന് ഇന്ത്യയോടുള്ള കൂറും സ്നേഹവും. സ്വന്തം രാജ്യതിനു വേണ്ടി പടപൊരുതിയ ധീര പോരാളികള്‍ അന്ന് മതം സംസാരിച്ചിരുന്നില്ല. അത് ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കുകയും ഇല്ല... 

നിങ്ങള്‍ക്കൊരു കൈ സഹായം


ആയുധക്കടത്ത് : അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം

 തൂത്തുക്കുടിയില്‍ ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായ എം.വി. സീമാന്‍ ഗാര്‍ഡ് ഒഹായോ എന്ന അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന്. കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുപറയുന്നതിന് അധികൃതര്‍ തയ്യാറാവാത്തത് സര്‍ക്കാരിനുമേല്‍ കടുത്ത അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ആയുധവ്യാപാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡ്വന്റ്‌ഫോര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയുടേതാണു കപ്പല്‍ എന്നാണ് റിപോര്‍ട്ട്. രേഖകളില്ലാത്ത നിരവധി അത്യാധുനിക തോക്കുകളും വെടിക്കോപ്പുകളും കപ്പലില്‍നിന്നു കണ്ടെത്തിയിരുന്നു. ഒമ്പത് ഇന്ത്യക്കാരുള്‍പ്പെടെ 10 നാവികരെയും 25 ഗാര്‍ഡുകളെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ ജലാതിര്‍ത്തിക്കകത്തു ദിവസങ്ങളോളം സംശയകരമായ സാഹചര്യത്തില്‍ കപ്പല്‍ ചുറ്റിസഞ്ചരിച്ചത് ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ തീരസുരക്ഷാ പദ്ധതിയുടെ വിശ്വാസ്യതയെക്കൂടിയാണു സംഭവം ചോദ്യംചെയ്യുന്നത്. 
കൂടംകുളം ആണവോര്‍ജ പദ്ധതി, ക്രയോജനിക് റോക്കറ്റ് പ്ലാന്റ് തുടങ്ങി തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ഉള്ള പ്രദേശത്താണു കപ്പല്‍ കണ്ടെത്തിയത്. അനധികൃത ആയുധക്കടത്തിലും ചാരവൃത്തിയിലും ഏര്‍പ്പെട്ടിട്ടുള്ള നിരവധി അമേരിക്കന്‍ കമ്പനികളുണ്ട്. 
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒന്നിലധികം ഏജന്‍സികളടങ്ങിയ സംഘത്തെ നിയോഗിക്കണം. സുരക്ഷാ പാളിച്ചയ്ക്കുത്തരവാദികളായവര്‍കെതിരേ നടപടി സ്വീകരിക്കുകയും ജനങ്ങള്‍ക്കു മുന്നില്‍ യാഥാര്‍ഥ്യം വ്യക്തമാക്കുകയും ചെയ്യണം. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ അടിയറവ് പറയരുത് .

കാരണം മറയുന്ന കാവി പത്രം

പത്രം ആണേല്‍ ഇങ്ങനെ ആവണം. ഒരു മതക്കാരെ മാത്രം ഫോക്കസ് ചെയ്തിട്ട് അവര്‍കെതിരെ നീങ്ങുക .... വേറൊരു മതത്തില്‍ പെട്ട ഒരാള്‍ എന്ത് ചെയ്താലും അതിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രത. എന്ത് പറഞ്ഞാലും ആവിഷ്കാര സ്വാതന്ത്യ്രം അവര്‍ക്കും ഉണ്ടല്ലോ അല്ലെ... ബട്ട്‌ ഇതൊരു മറ്റെടത്തെ ആവിഷ്കാരം ആയിപോയി. ആ സുടാപ്പി പത്രം പൂട്ടികാനുള്ള നോട്ടീസ് ന്റെ ഒരു കോപ്പി എങ്കിലും ഇവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ജനം ആ നീക്കത്തെ അനുകൂലിച്ചു ആ കാര്യം ഏറ്റെടുത്തു നിര്‍വഹിക്കുമായിരുന്നു. പക്ഷെ അതിനുള്ള ആര്‍ജവം ഈ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇല്ല. അങ്ങനെയണേല്‍ കേരളത്തില്‍ നടക്കുന്ന എല്ലാ ഫിത്നയും ഇല്ലാതാകും.
വരന്‍ ഹിന്ദുവെങ്കില്‍ അത് ലൗ എക്‌സ്പ്രസും ഭാരതീയ സംസ്‌കാരത്തോടുള്ള അടങ്ങാത്ത അഭിനിവേശവും. വരന്‍ മുസ്‌ലിമെങ്കില്‍ ലൗ ജിഹാദും തീവ്രവാദവും. ഇന്നത്തെ ജന്മഭൂമി പത്രത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ നോക്കൂ........ അന്തക്കേട് മൂത്താല്‍ അവന്‍ ജന്മഭൂമിയുടെ എഡിറ്ററാവും എന്ന് പറയുന്നത് വെറുതെയല്ല .

പോപ്പുലര്‍ ഫ്രണ്ട് നിരോധനം - ഗിരീഷ്‌ ബാബുവിന്റെ ഹരജി കോടതി തള്ളി


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും സംഘടനയെ നിരോധിക്കണമെന്നും മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിന്റെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജി നല്‍കിയത്. എന്നാല്‍ സംഘടനകളെ നിരോധിക്കല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അധ്യാപകനെ ആക്രമിച്ച കേസ് നിലവില്‍ എന്‍.ഐ.എ. അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്റെ ഈ ആവശ്യത്തിനും പ്രസക്തിയില്ലെന്നു വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഏതെങ്കിലും സംഘടനകളെ നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
മുസ്‌ലിം മതമൗലികവാദികള്‍ ഉള്‍പ്പെട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഡി.ജി.പി, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രസിഡന്റ് വി പി നാസറുദ്ദീന്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രറട്ടറി എം കെ മനോജ്കുമാര്‍, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി 2010 ജൂലൈയില്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.

link

Related Posts Plugin for WordPress, Blogger...