Search the blog

Custom Search

കല്ലേറില്‍ മുങ്ങിയ സലിം രാജ് കേസ്

ഇപ്പോള്‍ എല്ലാ പത്രവും ടി വി ന്യൂസ്‌ ചാനലിലും ഉള്ള ഒരേ ഒരു ന്യൂസ്‌ തന്ത ആരെന്നു അറിയാത്ത ഒരു കല്ലും കുറേ അനുമാനങ്ങളും. മുഖ്യനെ കല്ലെറിഞ്ഞത് ആരു? ആ കല്ല്‌ തെക്ക് നിന്ന് വടക്കൊട്ടാണോ വടക്ക് നിന്ന് തെക്കൊട്ടാണോ അതോ അകത്തു നിന്നോ പുറത്തു നിന്നോ വന്നത് എന്നുമുള്ള ചൂടേറിയ ചര്‍ച്ച നടകുന്നു.. ഇനിയിപ്പോള്‍ അല്‍പ്പം കഴിഞ്ഞാല്‍ കല്ലേറ് വേണേല്‍ ഇന്ത്യന്‍ മുജാഹിദീന്‍ ന്റെ തലയില്‍ വേണേല്‍ കെട്ടി വെച്ച് അതിന്റെ കൂടെ സുടപികളെ കൂടി ചേര്‍ക്കുകയും ചെയ്യാം. 
പക്ഷെ ഇതിന്‍റെയൊക്കെ ഇടയില്‍ ചുളുവില്‍ കിട്ടിയ ഗാപ്പിലൂടെ ഒരാള്‍ മുങ്ങുന്നതും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന ഒരാളുണ്ട് ,,, നമ്മുടെ മുഖ്യന്റെ സ്വന്തം സലിം രാജ്.." ഗണ്‍മാന്‍ " എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഇയാളുടെ കണക്കില്ലാത്ത സ്വത്തും സമ്പാദ്യവും മുക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിട്ടല്ലേ മുഖ്യന്‍ ഇതിനെ പെരുപ്പിച്ചു കാണിച്ചതും ഇത്ര വലിയ ചര്‍ച്ചാ വിഷയം ആക്കി മാറ്റിയതും എന്ന് തികച്ചും സംശയിക്കാവുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കി നടക്കുന്ന ഈ പൊറോട്ട നാടകം മനസ്സിലകുന്നവര്‍ വീണ്ടും സലിം രാജ് ന്റെ കേസ് ഉയര്‍ത്തിക്കൊണ്ടു വരണം എന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവനാണ് ഈ വ്യത്യസ്തന്‍....

നാല് വോട്ടിനു തരം താഴുന്ന മോഡി ഭക്തര്‍


നാല് വോട്ടു കിട്ടാൻ വേണ്ടി മോഡിയും അനുയായികളും ഏത് അറ്റം വരെയും പോകും എന്ന് മനസ്സിൽ ആക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അടുത്തത് മോഡി കക്കൂസ് കഴുകുന്ന പടം വെച്ചാവും വോട്ടു പിടിത്തം ...

പോപുലര്‍ ഫ്രണ്ടിനെതിരേ മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കാന്‍ ഉതകുന്ന ഒരു വിവരവും മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.സി.ഐ.)യില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചില ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം പ്രസ് കൗണ്‍സിലില്‍ മൊത്തം പത്ത് പരാതികളാണു പോപുലര്‍ ഫ്രണ്ട് സമര്‍പ്പിച്ചിരുന്നത്. അഞ്ചെണ്ണം ജൂലൈ 16ന് പ്രസ് കൗണ്‍സില്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയിലാണ് ഇന്നലെ വാദം കേട്ടത്. 
സണ്‍ഡേ ഗാര്‍ഡിയന്‍, ഏഷ്യന്‍ ഏജ്, പയനിയര്‍ തുടങ്ങിയ പത്രങ്ങളില്‍ വന്ന വാര്‍ത്തകളായിരുന്നു പരാതിക്ക് ആധാരം. വാര്‍ത്തകള്‍ എന്‍.ഐ.എയും ഐ.ബിയുമാണ് നല്‍കിയതെന്നായിരുന്നു പ്രസ് കൗണ്‍സിലില്‍ അന്വേഷണ കമ്മീഷന് ഈ പത്രങ്ങള്‍ നല്‍കിയ മറുപടി. തുടര്‍ന്നാണ് ഐ.ബിക്കും എന്‍.ഐ.എക്കും പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചത്. 

''
എന്‍.ഐ.എയും ഐ.ബിയും തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ഉത്തരവാദിത്തം അവര്‍ തന്നെ നിഷേധിച്ചുകഴിഞ്ഞ

ഇതാണ് യഥാര്‍ത്ഥ ജന പ്രധിനിധി - ഇതാണ് നമ്മള്‍ ആഗ്രഹിച്ചത്‌

ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ കോണ്ഗ്രസ്സിന്റെ കൗണ്‍സില്‍ മെമ്പര്‍മാര്‍ സോണിയാഗാന്ധിയുടെ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ട അവധിയെടുത്ത് പോയപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ ഏകയായി ഇരിക്കുന്ന SDPI കൗണ്‍സില്‍ മെമ്പര്‍ നാസ്നി ബീഗം .
ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ മീറ്റിങ്ങില്‍ നിന്നുള്ള കാഴ്ച 


( The show must go on: With Congress councillors leaving for Mandya to attend Sonia Gandhi's rally, alone Independent SDPI councilor Nazni Begam sits in the Opposition benches of the BBMP council in Bangalore on Monday. Photo: K. Murali Kumar )

ഇങ്ങനെയുള്ള ഒരു ജന പ്രധിനിധിയെ ആണ് നമുക്ക് ആവശ്യം... ഇനിയും അനേകായിരം നാസ്നി ബീഖങ്ങള്‍ ഉണ്ടാകട്ടെ !!!

ഒരു വയര്‍(കറന്റ്‌ വയറിംഗ് കേബിള്‍ ) മതി നിങ്ങളുടെ ജീവിതം മാറ്റാന്‍


നിങ്ങള്‍ മോഡിയോ സംഗപരിവാര്‍ നടത്തുന്ന ഏതെങ്കിലും റാലി നടക്കുന്ന അല്ലെങ്കില്‍ നടത്താന്‍ ഉദേഷിക്കുന്ന ജില്ലയില്‍ താമസിക്കുന്ന ആളാണോ???


എങ്കില്‍!!!



ആരുടെയെങ്കിലും വീട്ടില്‍ കരന്റിനു വേണ്ടി വയറിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം പിഴുത് കളയണം. അല്ലെങ്കില്‍ ബോംബ്‌ ഉണ്ടാക്കാനുള്ള വയറുകള്‍ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ച് സൂക്ഷിച്ചു എന്ന് പറഞ്ഞായിരിക്കും കേസ്. സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് സകല മാപ്പുകളും പറിച്ചു കളയണം.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ഗൂഗിള്‍ മാപ്സ്, ബിംഗ് മാപ്സ്, ടൈമര്‍, സേര്‍ച്ച്‌ ഫസിലിറ്റി (അതുപയോഗിച്ചു ബിന്‍ ലാദിന്‍ എന്ന് സേര്‍ച്ച്‌ ചെയ്യാന്‍ പറ്റും എന്നവര്‍ തെളിവായി സമര്‍പ്പിക്കും), ബ്രൌസറുകള്‍ (അതുപയോഗിച്ച് ബിന്‍ ലാദിന്റെ പോട്ടം കാണാമല്ലോ), കോള്‍ ചെയ്യാനുള്ള ഫെസിലിറ്റി (അതുകൊണ്ട് ഭീകരര്‍ക്ക്‌ വിളിക്കാന്‍ പറ്റുമല്ലോ) തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ വീട്ടില്‍ പ്രഷര്‍ കുക്കര്‍, വയറുകള്‍, മാര്‍ബിള്‍ എന്നിവ ഒഴിവാക്കുക. ഇഷ്ട്ടികകള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കണം.

post courtesy : സത്യം മനസ്സിലാക്കുക

ഇതൊരു ഭീഷണിയാണ്. സങ്കിയുടെ ഭീഷണി


ഇതൊരു ഭീഷണിയാണ്. സംഘപരിവാര്‍ ദശകങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ആത്യന്തിക ലക്ഷ്യം. മോഡി കൊല്ലപ്പെട്ടില്ലെങ്കില്‍ ഗോധ്രയും മക്കാ മസ്ജിദും, മലെഗാവും ഉണ്ടാക്കിയത് പോലെ അവര്‍ കൊല്ലാനും തയ്യാറാവും. ആനന്ദമഠം, വിചാര ധാര, കേസരി, ഓര്‍ഗനൈസര്‍, ഹിന്ദു ജനജാഗൃതി തുടങ്ങിയ അനേകം പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും അവര്‍ കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി അഹോരാത്രം പണിയെടുക്കുന്നതിന്‍റെ പരിസമാപ്തി. ഒരു സമുദായത്തെ വൃത്തികെട്ട രീതിയില്‍ ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാണെന്ന് ചിത്രീകരിക്കുകയും അവരുടെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ സ്വപ്നം കാണുന്ന വര്‍ണ്ണാശ്രമ സമ്പ്രദായം അടിസ്ഥാനമാക്കുന്ന ആര്‍ഷ ഭാരതം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കു എന്നും അവര്‍ നാസികളെപ്പോലെ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ജാതികള്‍ക്ക് അതീതമായ എല്ലാ മതങ്ങളെയും ഇസങ്ങളെയും സംഘികള്‍ക്ക് വെറുപ്പായത് കൊണ്ട് മാനവിക സമത്വം ഏറ്റവും ശക്തമായി പ്രഖ്യാപിക്കുന്ന ഇസ്ലാം മതവും മുസ്ലിംകളും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ശത്രുവാകുന്നത് സ്വാഭാവികം. 

ഇനിയുള്ള ദിനങ്ങള്‍ ഭയാനകമാണ്. ഗുജറാത്തില്‍ കലാപാനന്തരം മുസ്ലിംകള്‍ മുഴുവനും ഗെറ്റോവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (http://www.thehindu.com/opinion/op-ed/worlds-apart-in-a-divided-city/article5278661.ece?homepage=true) ജൂതരെ നാസി ജര്‍മ്മനി ഗെറ്റോകളില്‍ തള്ളിയത് പോലെ. ഇനി മോഡി വന്നാല്‍ അവര്‍ക്ക് ചെയ്യാനുള്ളത് കര്‍മ്മ മണ്ഡലമാണ്.

ആ തെരുവ് വിളക്കുകള്‍ തല്ലിയുടക്കൂ ...ഞങ്ങളൊന്നു മോഷ്ട്ടിക്കട്ടെ ...

ഈ ആപ്പ ഊപ്പ വളിപ്പന്‍ കോമഡികള്‍ ഒന്നും കേട്ടാല്‍ അധരം ചലിപ്പിച്ചു ചിരിക്കാത്ത എനിക്ക് , ഒന്ന് ചിരിക്കാന്‍ സൂപര്‍ ക്വാളിറ്റി ജോക്ക് തന്നെ വേണമെന്നിരിക്കെ വയറു നിറക്കാനും വാരിക്കൊടുക്കാനും മാത്രം ഹാസ്യം സമ്മാനിച്ച്‌ കൊണ്ട് നമ്മുടെ ആര്‍ എസ് എസ് കാരന്റെ പ്രമേയ പ്രഹസന അതിസാര മാമാങ്കം കൊച്ചിയില്‍ "ചിരി " സമാപ്തി കുറിച്ചു . അല്ലെങ്കില്‍ തന്നെ തൈലക്കുപ്പിയിലെ തൂവല്‍ തണ്ട് പോലെ ഈ ആര്‍ എസ് എസുകാരന്റെ ' സൌസര്‍ ' ഇട്ടു കൊണ്ടുള്ള ആ നിര്‍ത്തം കണ്ടാല്‍ തന്നെ എന്നിലെ ഹാസ്യോദ്ദീപക നാഡി ശ്രേണികള്‍ ഓട്ടന്‍ തുള്ളല്‍ ആരംഭിക്കും .ധരിച്ച കുടവയറന്‍റെ രണ്ടു കാലും ഒന്നിച്ചും ,കൂട്ടക്കാരും കുടുംബക്കാരും മുഴുവന്‍ കാലിട്ടാലും പിന്നെയും യഥെഷ്ട്ടം സ്ഥല വ്യാപ്തിയുള്ള ഈ സൌസറിന്റെ വിശാലത കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദ്യം പ്രത്യയശാസ്ത്രപരമല്ലാത്തതിനാല്‍ ഉന്നയിച്ചില്ല , എങ്കിലും സംശയം ഇപ്പോഴും ബാക്കി തന്നെ ..കാര്യം അതല്ല ...

ദേശീയ നിര്‍വഹണത്തിന്റെ (? ) ഉത്തരം താങ്ങി വ്യാളികള്‍ ഉന്നയിച്ച ആവശ്യം കേട്ടോ നിങ്ങള്‍ ? അതാണ്‌ രസം .. പോപ്പുലര്‍ ഫ്രന്റ് ഈ രാജ്യത്ത് സാമൂഹിക അശാന്തി വിതക്കുന്നുവെന്നും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയ ചേരി തിരിവുകള്‍ ഉണ്ടാക്കുന്നുവെന്നും മേപ്പടി കാരണങ്ങള്‍ കൊണ്ട് , ഉപരി സംഘടനയെ നിരോധിക്കണം എന്നും !! പറയുന്നത് ആരെന്നു അറിയണം ... സമാധാനത്തിനുള്ള നോബല്‍ സമ്മാനങ്ങള്‍ അടിക്കടി നേടിയെടുത്തു കൊണ്ട് സ്വീഡിഷ് അക്കാദമിയെയും വിശ്വ വിശാലതയെയും അത്ഭുത പരതന്ത്രര്‍ ആക്കിയ ആര്‍ എസ് എസ് ആസാമിമാര്‍ !! ജലദോഷക്കാരന്റെ മൂക്കിലെ മൂക്കള പ്രവാഹം പോലെ എന്റെ ചിരി പ്രവാഹവും അനിയന്ത്രിതമാ കൂട്ടരേ .. എന്താണീ കേള്‍ക്കുന്നത് ? ലൈംഗിക തൊഴിലാളികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു ജീവിതം വഴിമുട്ടിയെന്നും അതിന്റെ പേരില്‍ ഇനി മുതല്‍ വിവാഹം നിരോധിക്കണം എന്നും പറയും പോലെ ഒക്കെയുള്ള ഒരു സൂപര്‍ കൂപര്‍ കോമഡി അല്ലെ ഇത് ?


അല്ല ആര്‍ എസ് എസുകാരാ ... അറിയാന്‍ വേണ്ടി തന്നെയാണ് ചോദിക്കുന്നത് . സ്വാതന്ത്ര്യ ലബ്ധിക്കു മുന്നും പിന്നുമായി രാജ്യത്ത് നടന്ന എണ്ണമറ്റ വര്‍ഗീയ കലാപങ്ങളുടെ പേരില്‍ എണ്ണിയാല്‍ തീരാത്ത മനുഷ്യരുടെ ജീവനും ജീവിതവും കശക്കിയെറിഞ്ഞ നിങ്ങള്‍ , നിങ്ങളോട് ലളിതമായി ഒരു ചോദ്യം ... ഈ രാജ്യത്ത് ഈ പറഞ്ഞ പോപ്പുലര്‍ ഫ്രന്റുകാരന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു നിര്‍വഹിച്ച ഒരൊറ്റ സാമുദായിക സംഘര്‍ഷമോ വര്‍ഗീയ കലാപമോ ചൂണ്ടിക്കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് ത്രാണിയുണ്ടോ ? ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യൂ .എന്നിട്ട് പറയൂ . ഇനി ഇത് പറയുന്ന നിങ്ങളോ ? സ്വച്ചന്ദമായ ശാന്തി പരിസരങ്ങളില്‍ പോലും വിദ്വേഷത്തിന്റെ കളകള്‍ വിതറാന്‍ കരുതിക്കൂട്ടി ചരട് വലിച്ചവര്‍ നിങ്ങള്‍ .. അമ്പല മുറ്റത്തെ പോത്തിന്‍ തല മുതല്‍ , കൊടി മരക്കംബിലെ പാകിസ്താന്‍ പതാക വരെ , തീരുന്നില്ല പാതകങ്ങള്‍ !! രാജ്യത്ത് നൂറ്റാണ്ടുകളായി നെയ്തെടുത്ത ഹിന്ദു മുസ്ലിം മൈത്രിയുടെ പവിഴ പരവതാനികളില്‍ ചാണകം വിതറിയ ചണ്ടാള മനസുകള്‍ ,,, കടല്‍ മത്സ്യങ്ങളെ പിടിച്ച് വിറ്റ് ഉപജീവനം കഴിക്കുന്ന മുക്കുവ മനസ്സുകളില്‍ പോലും കാലുഷ്യത്തിന്റെ മതിലുകള്‍ തീര്‍ക്കുന്നു . വര്‍ണാശ്രമ വ്യവസ്ഥിതിയുടെ ബലിയാടുകളായി സവര്‍ണ തമ്പ്രാന്റെ അടിമത്ത്വ നുകം ചുമലിലേറ്റപ്പെട്ട് കിടപ്പാടം പോലും ഇല്ലാത്ത കീഴാള ഹിന്ദു യുവത്വത്തെ ,ഉള്ളതെല്ലാം മുഹമ്മദ്‌ ഗോറിയും ബാബറും കൊണ്ട് പോയതാണെന്നും അതിനാല്‍ അവരുടെ പിന്തലമുറയെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കാന്‍ 'ഹിന്ദു ഉണരണം ' എന്നും പറഞ്ഞു യുദ്ധ സജ്ജരാക്കി ഒരു സമാന്തര സേനാ വിഭാഗത്തെ സുസജ്ജമാക്കി നിര്‍ത്തിയ നിങ്ങളാണോ ഇവിടെ സാമുദായിക മൈത്രിയെയും മാനവിക സഹോദര്യത്തെയും പ്രതി പോപ്പുലര്‍ ഫ്രന്റിനെ നിരോധിക്കാന്‍ മുറവിളി കൂട്ടുന്നത്‌ ??? പോപ്പുലര്‍ ഫ്രന്റുകാരന്‍ ഒരമ്പലം തകര്‍ക്കുന്നത് പോയിട്ട് അതെ പറ്റി ആലോചിക്കുന്നതായി പോലും ആരും കേട്ടിട്ടില്ല !! ഒരു വര്‍ഗീയ സംഘര്‍ഷവും ഉണ്ടാക്കിയിട്ടില്ല . ഒരു ഹിന്ദു സഹോദരിയുടെയും മാനം മാന്തി പൊളിച്ചിട്ട് ഇല്ല . വ്യാജ വീഡിയോ ഫൂട്ടേജ് ഉണ്ടാക്കി സാമുദായിക കലാപത്തിനു തിരികൊളുത്തിയിട്ടില്ല . അപ്പോള്‍ പിന്നെ പോപ്പുലര്‍ ഫ്രന്റ് എന്ത് ചെയ്തിട്ടാണ് ആര്‍ എസ് എസുകാര്‍ നെറ്റി ചുളിക്കുന്നതു ? തീരെ തീ ഇല്ലെങ്കില്‍ പുക വരില്ലല്ലോ അല്ലെ ..

അതെ ,, അതാണ്‌ തലവാചകത്തില്‍ ഞാന്‍ സൂചിപ്പിച്ചത് . മോഷണം പതിവാക്കിയ തസ്കര വീരന്മാര്‍ക്കു , നിയമപാലക സുരക്ഷാ വിഭാഗങ്ങളില്‍ നിന്ന് കാര്യമായി അസൌകര്യങ്ങള്‍ ഒന്നും നേരിട്ടില്ലെങ്കിലും നഗരത്തില്‍ പുതുതായി നാട്ടിയ തെരുവ് വിളക്കുകകള്‍ അനായാസ പ്രയാണത്തിന് അല്‍പം അസ്വസ്ഥത ഉണ്ടാക്കി . അര്‍ദ്ധ രാത്രിഉടെ വിജനതയില്‍ കയ്യില്‍ കിട്ടവുന്നതെല്ലാം അയല്‍വീടില്‍ നിന്ന് മോഷ്ട്ടിച്ചു , നേരം പുലര്‍ന്നാല്‍ അത് അന്യ ദേശക്കാരായ അപരിചിതരില്‍ ആരോപിച്ചു നല്ല പിള്ള ചമയുന്ന വേലത്തരം ... വിളക്ക് മരം ചൊരിഞ്ഞ പ്രഭാ വലയത്തില്‍ പൊളിഞ്ഞു പാളീസായി .. അപ്പോള്‍ വെളിച്ചമാണ് പ്രശനം .. ആ "തേജസ്‌ ' ഇനിയും നിലനിന്നാല്‍ ..അപകടം ..

ഇരുളിന്റെ ഇടനാഴികളിലൂടെ പകയുടെ വിഷ ശരങ്ങളും ഏന്തി ദേശവാസികളെ തന്നെ വെട്ടി നുറുക്കാന്‍ വരുന്ന വിദ്രോഹ സംഘങ്ങളെ കാണിച്ചു കൊടുക്കാന്‍ സഹായമകാം വിധം , തമസ്സിനെ തമസ്കരിക്കുന്ന ഒരു പ്രകാശ രേണുവായി നിലകൊണ്ടു എന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രന്റ് ചെയ്ത അപരാധമെങ്കില്‍ , നിരോധിക്കെണ്ടതും നിര്‍ത്തലാക്കെണ്ടതും തമസിന്റെ മറവില്‍ വിലസുന്ന തസ്കര സന്ഘത്തെയോ .. പ്രകാശ വലയം തീര്‍ത്ത്‌ പ്രശ്നക്കാരെ അകറ്റി നിര്‍ത്തുന്ന പോപ്പുലര്‍ ഫ്രെന്റിനെയോ ?

post courtesy : Bin Hussain

ഉമ്മന് ഏറു കൊണ്ട് ; തങ്ങള്‍ക്കു പൊള്ളി

അണികള്‍ പള്ളിയും മദ്രസയും പൊളിച്ചു!!! മിണ്ടിയില്ല... ബോംബുണ്ടാക്കി!!!മിണ്ടിയില്ല... പക്ഷെ ഉമ്മന്‍ചാണ്ടി സാഹിബിനു ഏറു കൊണ്ട് ; തങ്ങള്‍ക്കു ചൂടായി .... എന്താണ് തങ്ങളെ നിങ്ങള്‍ മുസ്ലിം ലീഗ് ന്റെ ആളാണോ അതോ ഉമ്മന്റെ ആളാണോ?? 

നമുക്ക് മഅദനിയോടു ഐക്യപ്പെടാം


 
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

അബ്ദുൽ നാസിർ മഅ്ദനിയുടെ രണ്ടാം ജയിൽവാസത്തിനു ഇന്ന് മൂന്നേകാല്‍ വർഷം ആയി. കോയമ്പത്തൂരിനു സമാനമായ മറ്റൊരു കെയ്സിൽ കേവലം ആരോപണങ്ങളുടെ പേരിൽ ഒരു മൂന്നേകാല്‍ വർഷം കൂടി ജയിലിൽ കഴിയേണ്ടി വരുന്ന ഈ മനുഷ്യൻ ഇതിനകം പന്ത്രണ്ടര വർഷം ജയിലിൽ തെറ്റ് ചെയ്യാതെ അല്ലെങ്കിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെടാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു ! ആരോപിക്കപ്പെട്ട കെയ്സുകൾ ഒരിക്കൽ പോലും തെളിയിക്കാൻ കഴിയില്ലെന്ന് അന്വേഷിക്കുന്ന എയ്ജെൻസികൾ തന്നെ അടക്കം പറയുന്ന കെയ്സിൽ ശിക്ഷ വാങ്ങി കൊണ്ടുക്കാൻ കഴിയാത്തവർ മഅ്ദനിയുടെ വിഷയത്തിൽ കണ്ടുപിടിച്ച വിദ്യയാണ് വിചാരണത്തടവ് !
പൊതുജീവിതത്തിൽ ഇത്രയധികം ആരോപണങ്ങൾ നേരിടേണ്ടി വന്ന ഒരു മനുഷ്യൻ ഒരു പക്ഷേ, ചരിത്രത്തില തന്നെ അപൂർവ്വമായിരിക്കും ? എന്തൊക്കെ കള്ളങ്ങൾ ! ഒരു കള്ളം സമർഥിക്കാൻ നൂറു കള്ളങ്ങൾ !
മറവിയുടെ മാറാല ബാധിച്ചിട്ടില്ലാത്തവർ കഴിഞ്ഞ കാലങ്ങളിൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു പിന്നീട് എന്ത് സംഭവിച്ചുവെന്നും എത്ര വലിയ കള്ളങ്ങളാണ് അണ്ണാക്ക് തൊടാതെ പലരും നമ്മെ വിഴുങ്ങാൻ പ്രേരിപ്പിച്ചതെന്നും ചിന്തിച്ചിട്ടുണ്ടോ ?
എന്തിനേറെ, അദ്ദേഹത്തിന്‍റെ വലതു കാൽ നഷ്ടപ്പെട്ടത് ബോംബ്‌ സംസ്കാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഈ കക്ഷി കയ്യിൽ ബോംബ്‌ കൊണ്ട് നടക്കുമ്പോൾ വീണു പൊട്ടുകയും കാലു നഷ്ടപ്പെടുകയായിരുന്നുവെന്നും നമ്മെ വിശ്വസിപ്പിക്കാൻ ഒരു കൂട്ടർ ശ്രമിച്ചില്ലേ ?
ഭൂലോക തീവ്രവാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിൻലാദിനുമായി വരെ ഇദ്ദേഹത്തെ ബന്ധിപ്പികാൻ എന്തിനു ഹൈദരാബാദിൽ വെച്ച് അദ്ദേഹം ബിൻലാദിനെ കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഒരു സംസ്ഥാനത്തിന്‍റെ ഭരണം നിയന്ത്രിച്ച മുഖ്യമന്ത്രി വിളിച്ചു പറഞ്ഞില്ലേ ? തീർന്നോ, തീവ്രവാദികൾ കാണ്ടഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടു പോയപ്പോൾ തീവ്രവാദികൾ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടു എന്ന് ഇന്ത്യയുടെ ഒരു സഹമന്ത്രി പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു!
ബാംഗ്ലൂർ കെയ്സിലും സംഭവിച്ചത് എന്താണ് ? നമ്മുടെ സാമാന്യബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളുടെ പേരിലല്ലേ അദ്ദേഹത്തെ തടവിൽ വെച്ചിരിക്കുന്നത്? ഇരുപത്തിനാലു മണിക്കൂറും സർക്കാർ സുരക്ഷയുള്ള ഒരു വ്യക്തി അംഗരക്ഷകരുടെ അകമ്പടിയിൽ മറ്റൊരു സംസ്ഥാനത്ത് പോയി തീവ്രവാദി കെയ്സിൽ പങ്കെടുത്തുവെങ്കിൽ അതിന്‍റെ പേരിൽ ആദ്യം ജയിലിൽ അടക്കേണ്ടത് അതിനു അദ്ദേഹത്തിന് സൗകര്യം ഒരുക്കിയ അന്ന് സംസ്ഥാനത്തിന്റെ ആഭ്യന്തരം നിയന്ത്രിച്ചിരുന്നവരെ അല്ലേ ? (ഈ സംഭവത്തിന്‌ സാക്ഷിയായി എന്ന് പറയപ്പെടുന്നവര്‍ തന്നെ പിന്നീട് തങ്ങള്‍ ഒരു മൊഴി കൊടുത്തില്ല എന്നാണു വെളിപ്പെടുത്തിയത് എന്നത് വേറെ കാര്യം!)
മഅ്ദനി നസീറുമായി കൂടിക്കാഴ്ച നടത്തി എന്നതിന് സാക്ഷി മൊഴി രേഖപ്പെടുത്തിയ ജോസ് എന്ന വ്യക്തിയും കന്നഡ ഭാഷയില്‍ ഒരു മൊഴി എഴുതിയുണ്ടാക്കി തന്നെ നിർബന്ധിച്ചു ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നുവെന്നും പറഞ്ഞില്ലേ ?
പ്രിയപ്പെട്ടവരേ ഇവിടെ നമുക്ക് മഅ്ദനിയുടെ രാഷ്ട്രീയവും അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും മറക്കാം. ഒരു മനുഷ്യന്‍റെ അന്യായമായ വിചാരണത്തടവ് എന്ന പേരിലുള്ള ഈ ശിക്ഷയെ അപലപിക്കാം. അതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് കരുത്തു പകരണം. ഇത് ഇവിടം കൊണ്ട് അവസാനിക്കണം; ഒരു മനുഷ്യനും വരുംനാളിൽ ഇത്തരം ക്രൂരതക്ക് ഇരയാവാൻ പാടില്ല. തെറ്റ് ചെയ്തെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ പക്ഷെ, ഇനിയും ഈ വിചാരണത്തടവ് നീണ്ടു പോവാൻ നാം അനുവദിച്ചു കൂടാ.
എല്ലാവരും LIKE ചെയ്തും ഷെയെര്‍ ചെയ്തും ഈ പെയ്ജിലേക്ക് കൂട്ടുകാരെ ക്ഷണിച്ചും സഹകരിക്കുക. സുപ്രീം കോടതി കാണട്ടെ, ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ?




 "നുണയന്‍മുഖ്യമന്ത്രി "

മുഖ്യമന്ത്രി, മലയാളമനോരമയോട് പറഞ്ഞ കള്ളത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കണ്ണൂരില്‍ നടന്ന കല്ലേറ് പരിപാടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടന്നതാണ് എന്നതാണ്.

മുഖ്യമന്ത്രി മനോരമയോട് പറയുന്നു : 'ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ ആകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ച ശേഷം വലതുചില്ല് തകര്‍ത്ത് പുറത്തേക്ക് പോയി. നെഞ്ചില്‍ നേരിയ വെദനയുണ്ട്. ചില്ലിന്റെ പൊട്ടിയ കഷണങ്ങള്‍ തറച്ചാണ് നെറ്റിയിലെ മുറിവ്'. മുഖ്യമന്ത്രിയും മനോരമയും ചമച്ച കള്ളം വായിച്ച് മനോരമയുടെ വലതുപക്ഷ-നിഷ്പക്ഷ വായനക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ? ചില്ല് തകര്‍ത്ത് അകത്തേക്ക് പതിക്കുക. അവിടെ നിന്നും മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുക. അല്‍പ്പ സമയം അവിടെ വിശ്രമിച്ച ശേഷം വലതുഭാഗത്തെ ചില്ല് പൊട്ടിക്കാന്‍ അവിടെ നിന്ന് തെറിക്കുക! മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, താങ്കള്‍ മലയാളമനോരമയോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസിലാക്കാന്‍ ഹിന്ദുപത്രത്തിലെ കാറിന്റെ ചില്ല് പൊളിഞ്ഞുവീഴുന്ന ഫോട്ടോ മാത്രം മതി.

ആ ഫോട്ടോ കുറെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. താങ്കളുടെ കാറിന്റെ മുന്‍സീറ്റിലിരുക്കുന്ന വ്യക്തിക്ക് കല്ല് വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. ഉന്നം തെറ്റി കല്ല് തന്റെ ഗ്ലാസില്‍ കൊള്ളുമോ എന്ന് ഭയന്ന് അദ്ദേഹം പേപ്പര്‍ കൊണ്ട് മറ പിടിക്കുന്നു. മുഖ്യമന്ത്രിയാണെങ്കില്‍ കൂസലന്യേ ഇരിക്കുകയാണ്.ഹിന്ദു ഫോട്ടോ എടുക്കുമ്പോള്‍ ഗ്ലാസ് പൊളിച്ച കല്ല്, മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുന്ന സമയമാവും. നെഞ്ചില്‍ കല്ല് കൊള്ളുമ്പോള്‍ ആരും ഇത്തരത്തില്‍ നിസംഗതയോടെ ഇരിക്കില്ല. കൈകൊണ്ട് നെഞ്ച് പൊത്തിപ്പിടിക്കുകയെങ്കിലും ചെയ്യും.

ഇടതുഭാഗത്തെ ഗ്ലാസ് കല്ലേറ് കൊണ്ട് തകര്‍ന്നതാണെങ്കില്‍ വലതുഭാഗത്തെ ഗ്ലാസ് ആരുതകര്‍ത്തു? മുഖ്യമന്ത്രി സത്യം പറയണം. ഈ സത്യം തിരുവഞ്ചൂരിന്റെ പോലീസിന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മതി. കല്ലേറ് നടത്തി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സുധാകരന്‍മാരുടെ വീരകഥകള്‍ മൊത്തം പുറത്തേക്ക് വരും.

നുണപരിശോധനയ്ക്ക് ഉമ്മന്‍ചണ്ടി തയ്യാറാണോ?.....

post courtesy :Mustafa Kadangode

മദനി സാഹിബിന്റെ മക്കളുടെ പ്രതിഷേധം



ഉമര് മുഖ്താരിന്റെയും ,അയ്യൂബിയുടെയും നിലയ്ക്കാത്ത നിലവിളിക്ക്‌ കരുത്തു പകരാൻ അനന്തപുരിയിൽ 
ഒഴുകിയെത്തുന്ന പതിനായിരങ്ങൾ തീര്ക്കുന്ന പ്രതിഷേതം ഒരുക്കുന്നത് പുതിയൊരു പോരാട്ടത്തിന്റെ 
പോർക്കളം ആണ് .ആ പ്രിയ മക്കളുടെ കണ്ണീരിനു സ്വാന്തനം പകരാൻ പോരാട്ട ഭൂമികയിലേക്ക് കേരളത്തിന്റെ 
പൊതുബോധം ഒന്നായി ഒഴുകിയെത്തുന്നു .ഭരണകൂടങ്ങളും ,ഫാഷിസവും ഒന്നിച്ചു വില പറഞ്ഞെടുത്ത 
പതിനാലു വര്ഷത്തെ തങ്ങളുടെ പ്രിയ പിതാവിന്റെ ജീവിതത്തിനു വില വാങ്ങാനല്ല .ഒത്തിരി രോഗങ്ങളുമായി 
തടവറയിൽ എരിഞ്ഞു തീരുന്ന പിതാവിന്റെ ഇനിയുള്ള ജീവിതം തിരിച്ചു പിടിക്കാൻ ആണത്.
പ്രതിശേതത്തിന്റെ അഗ്നി ജ്വാലകൾ അനന്തപുരിയിൽ തീകാറ്റായി ആഞ്ഞടിക്കുന്നു .
തുല്യതയില്ലാത്ത ഭരണകൂട ,ഫാഷിസ ഭീകരതയ്ക്ക് എതിരെ അണപൊട്ടിയ 
ജനരോക്ഷം അനന്തപുരിയിൽ ജന സാഗരം തീര്ക്കുന്നു .മദനിയുടെ ജീവന് 
വേണ്ടി മദനിയുടെ മക്കളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു നാടിന്റെ 
നാനാ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന പതിനായിരങ്ങള്ക്ക് അഭിവാദ്യങ്ങൾ.....





ശാസ്താംകോട്ട പോലീസ് പിടിച്ച പുലിവാല്‍

പിടിക്കപ്പെട്ട ഒരാള്‍ മനോരോഗിയാണെന്ന് അറിയാന്‍ ഒരാഴ്ച വേണ്ടിവന്നു. കാരണം പേര് പറഞ്ഞ് കിട്ടണ്ടേ... പാവം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് വര്‍ഗീയ ഭ്രാന്ത് പിടിപ്പെട്ട വിവരം അതിന് മുമ്പ് ഭ്രാന്തനായ ഗുര്‍ബ്രീത് സംഗ് അറിഞ്ഞു കാണില്ല. ചെറുപത്തില്‍ പഠിച്ച ഇന്ത്യയുടെ ഭൂപടം കണ്ടപ്പോള്‍ തന്റെ മാഞ്ഞുപോയ ബുദ്ധിക്കിടയിലും മറഞ്ഞുപോകാത്ത ഹൃദയബന്ധം കൊണ്ട് സൂക്ഷിച്ചതാകും. ഏതായാലും ഈ പാവത്തിനെ തല്ലിക്കൊല്ലിയില്ലല്ലോ എന്നതില്‍ നമ്മുക്ക് ദൈവത്തിന് നന്ദി പറയാം..

post courtesy : നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.

കല്യാണ പിറ്റേന്ന് മകന് കിട്ടിയ ഉമ്മയുടെ കത്ത്

കല്യാണ ദിവസം ആ ഉമ്മ മകന് ഒരു കത്ത് കൊടുത്തു അവനോ ട് പറഞ്ഞു മോനെ നീ നിന്റെ ഭാര്യ യുമയി പുതിയോ രു ജീവിതം തുടങ്ങുന്നതിനു മുമ്പ് ഇതൊന്ന് വായിക്കണം ..... എന്റെ പോന്നു മോനേ എനിക്കന്ന് ചർദ്ധി കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല അന്നാണ് ഞാൻ മനസ്സിലാക്കിയത് ഞാനെന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അന്ന് ഞാൻ എത്ര സന്തോഷിച്ചിരുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുകയില്ല ,എനിക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ,എനിക്ക് എത്ര ക്ഷീണമുണ്ടായിരുന്നിട്ടും ഒരിക്കലും ഞാനെന്റെ മോനെ ഒരു വെറുപ്പും കാണിച്ചില്ല ,വെറുപ്പുള്ള ഒരു വാക്ക് മനസ്സ് കൊണ്ട് പോലും ഞാൻ പറഞ്ഞില്ല .എന്റെ മോനെ പിന്നീട് നീ എന്റെ വയറിൽ വളരാൻ തുടങ്ങിയപ്പോൾ എനിക്ക് ഭാരവും വർദ്ധിച്ചു എനിക്ക് ഏറെ നേരം നിൽകാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് ഞാൻ ആഗ്ര ഹിക്കുന്ന രീതിയിൽ കിടന്നുറങ്ങാൻ സാധിക്കുമായിരുന്നില്ല അപ്പോഴും എന്റെ കുഞ്ഞിനോട് ഒരു വെറുപ്പും കാണിച്ചില്ല മോനേ .പിന്നീട് ആ ദിവസ്സം വന്നു മോനെ വേദന കൊണ്ട് ഞാൻ പുളഞ്ഞു ഞാൻ മരിച്ച് പോകുമെന്ന് ഉറപ്പിച്ച സമയം ,ഞാൻ ഒരിക്കലും രക്ഷപ്പെടില്ല എന്നുറച്ച സമയം ഒരോ നിമിഷവും എന്റെ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതിയ ആ ദിവസമായിരുന്നു കുഞ്ഞേ നീ ഈ ലോകത്തേക്ക് പിറന്നു വീണത് എന്റെ പോന്നു മോനേ അന്നും ഞാൻ മനസ്സ് കൊണ്ട്ട് പോലും എന്റെ മോനെ വെറുത്തില്ല മോനെ ,അപ്പോഴും ഒരോ നിമിഷവും നിന്നെ കാണാനുള്ള നിന്റെ പൂമുഖം ഒരു നോക്കു കാണാനുള്ള നിന്നെ മാറോട് ചേർത്തണക്കാനുള്ള ആഗ്രഹമായിരുന്നു ,നീ പിറന്നു വീണു നിന്റെ കുഞ്ഞു മുഖം കണ്ടപ്പോൾ ഞാന്റെ എല്ലാ വേദനകളും മറന്നു എന്റെ കണ്ണുകൾ നിറഞ്ഞു ,അത് സന്തോഷത്തിന്റെ കണ്ണ് നീരായിരുന്നു ,മോനെ അതിനു ശേഷം നീ എന്റെ കൂടെ കിടന്നുറങ്ങിയപ്പോൾ നീ എന്തെങ്കിലും ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയാൽ നിനക്ക് എന്തെങ്കിലും സംഭവിച്ചു പോകുമെന്ന ഭയത്താൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .നീ ആദ്യമായി പുഞ്ചിരിച്ച ദിവസം ,നീ ആദ്യമായി എന്നെ ഉമ്മാ എന്ന വിളിച്ച ദിവസം എന്റെ സന്തോ ഷത്തിന് അതിരില്ലായിരുന്നു ,നീ ആദ്യമായി സ്കൂളിൽ പോയ ദിവസം നീ കുറെ കരഞ്ഞു ,ഞാനും കുറെ കരഞ്ഞു നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണല്ലോ എന്നോര്ത്ത് സമാധാനിച്ചു ,ഇന്ന് നീ വളര്ന്നു വലുതായി നീ ഇന്ന് ഒരു ജീവിത പങ്കാളിയുമായി ഒരു ജീവിതം തുടങ്ങുകയാണ് ,അവൾ നിന്റെ കുഞ്ഞിന്റെ ഉമ്മയാകേണ്ടവളാണ് ,ഉമ്മയുടെ വില നില നീ മനസ്സിലാക്കണം ഒരു സ്ത്രീയുടെ വില നീ മനസ്സിലാക്കണം അവളെയും നീ ബഹുമാനിക്കണം നീ സ്നേഹിക്കണം ... ഒരിക്കലും അവളെ വേദനിപ്പിക്കരുത് ..ഇതാണ് ഈ ഉമ്മയ്ക്ക് നിന്നോട് പറയാനുള്ളത് .

ഇത് ഹനുമാന്‍ സേനയല്ല ... GUNMEN സേനയാണ് !!!


post courtesy : Bin Hussain

തീവ്രവാദത്തിന്‍റെ അട്ടിപ്പേര്‍ അവകാശം മുഴുക്കെ മുസ്ലിംകളില്‍ ചാര്‍ത്തിയത് കൊണ്ട് , ശേഷിത സൃഷ്ട്ടികളുടെ ചെയ്തികള്‍ എല്ലാം വെറും "ക്രിമിനല്‍ ഒഫെന്സുകള്‍ ' ആയി ലളിതവല്‍ക്കരിച്ച നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ ... ചാനല്‍ ചര്‍ച്ചകളുടെ മുഖ്യ കപ്പിത്താന്‍ ആയി നായരും നസ്രാണിയും കോട്ടും സ്യൂട്ടും ധരിച്ചെത്തി അപഗ്രഥന തേങ്ങാക്കൂട്ടത്തില്‍ ദാര്‍ശനികതയുടെ പാറക്കോല്‍ പിടിക്കുമ്പോള്‍ ... അമേരിക്കന്‍ കപ്പലോ ... അതിലെ ആയുധങ്ങളോ ,അന്തേവാസികളോ , അതില്‍ ഇന്ധനം നിറക്കാന്‍ "ധനം " കൊടുത്തവന്റെ മതമോ വിശ്വാസമോ വിഷയമേ ആവുകയില്ല !! സൈബര്‍ ചര്‍ച്ചകളില്‍ ചിന്തക വേഷം പൂണ്ടിരിക്കുന്ന ചില ചിലന്തികല്‍ക്കും ഒന്ന് അനങ്ങാന്‍ തോന്നണം എങ്കില്‍ വലയില്‍ വീണത്‌ ഒരു മുസ്ലിം നാമം ആയിരിക്കണം ..!! അല്ലെങ്കില്‍ വാ കീറല്‍ യന്ജത്തിനു വാടകയും വാങ്ങി ഭുജിക്കുന്ന ഈ വാല്‍മാക്രികള്‍ മിണ്ടില്ല .. 

അല്ല ... നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ .. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് നാട്ടുകാര്‍ മുഴുക്കെ കാണെ , ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി പട്ടാ പകല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ ഒരു പരിപാടിയെ ഏതു വിധേനയാണ് സന്ഘു പരിവാരത്തിനു ദല്ലാള്‍ പണി ചെയ്യുന്ന ചില മാധ്യമങ്ങളും ചില കാവി മനസ്ക കാക്കി ധാരികളും കൂടി ചേര്‍ന്ന് 'ഒരു കൊടിയ ഭീകര തീവ്ര നിഗൂഡ സംഭവം ' ആക്കി പൊലിപ്പിച്ചു എടുത്തത് . 'ബോംബിനെ ' പോലെ തോന്നിപ്പിക്കുന്ന ചില സാധനങ്ങള്‍ ആണ് തൊണ്ടി മുതലായി മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന ഇവന്മാര്‍ തപ്പിയെടുത്തത് !! ചേമ്പും ബോംബും കണ്ടാല്‍ തിരിച്ചറിയാത്തവന്മാര്‍ ആണോ തിരുവഞ്ചൂര്‍ നായരുടെ കാക്കിപ്പട ? ആ വിഷയം ഒരു പാട് ചര്‍ച്ച ചെയ്തത് ആയത് കൊണ്ടും കോടതിയുടെ മുമ്പില്‍ ആയത് കൊണ്ടും അതെ പറ്റി ദീര്‍ഘിപ്പിക്കുന്നില്ല ....പക്ഷെ .... ചിലതിനെ പോലെ തോന്നിപ്പിക്കുന്നു എന്ന ചിന്തയില്‍ മറ്റു ചിലതിനെ പ്രാപിക്കാനും പ്രകോപിപ്പിക്കാനും തുനിയുന്നത് ആശാസ്യമല്ല എന്ന് പറയാതെ വയ്യ . തീവ്ര ഭീകര വേട്ടയുടെ തെയ്യം കെട്ടിയാടല്‍ ത്വരിതഗതിയില്‍ ഗമനം ചെയ്യുമ്പോള്‍ .... "തേക്കിനെ ' പോലെ തോന്നിപ്പിക്കുന്നതല്ലാത്ത 'തോക്ക് ' കൊണ്ട് തന്നെ സന്ഘി സദസ്സിലെ ചിന്ന സന്ഘി ...ഹനുമാന്‍ സേനയുടെ സംസ്ഥാന - ജില്ല ഭാരവാഹികള്‍ അടങ്ങുന്ന സംഘം മനുഷ്യനെ ഭീഷണിപ്പെടുത്തി കമ്മീഷന്‍ കരസ്ഥമാക്കാനും കാശിടപാടുകള്‍ നടത്താനും ധൈര്യം കാട്ടുമ്പോള്‍ ... അതെ പറ്റി ഒരക്ഷരം ഉരിയാടാന്‍ ഒരാള്‍ക്കും ചങ്കൂറ്റമില്ല . മാത്രമല്ല , പരാതിക്കാര്‍ കൊടുത്ത കേസിന്റെ പേരില്‍ ഇഴഞ്ഞു നീങ്ങിയ പോലീസ്‌ നടപടിയില്‍ പ്രകോപിതരായി തസ്കര സംഘം കണ്ണുരുട്ടിയപ്പോഴേക്കും ആഭ്യന്തര മന്ത്രി അവരെ ക്ഷണിച്ചു വരുത്തി കേസ്‌ പുനരന്വേഷിക്കാം എന്ന ഉറപ്പും നല്‍കി ! അവര്‍ ഉപയോഗിച്ച തോക്കും , അതില്‍ നിറച്ചതും , നിറക്കാനായി കരുതി വെച്ച ഉണ്ടകളും എവിടെ നിന്ന് കിട്ടി ? ആര് നല്‍കി , കോടികള്‍ മറിയുന്ന സാമ്പത്തിക ഇടപാടുകളിലെ വന്‍ കമ്മീഷനുകള്‍ വാങ്ങിക്കൊടുക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍ ആയി ഇവര്‍ നേടുന്ന ലക്ഷങ്ങള്‍ ഏതു മാര്‍ഗത്തില്‍ ആണ് ഉപയോഗിക്കുന്നത് ? വിധംസക പ്രവര്‍ത്തങ്ങളുടെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ട ഹനുമാന്‍ സേന എന്ന തീവ്ര ഹിന്ദുത്വ വര്‍ഗീയ സംഘടനയുടെ സംസ്ഥാന സാരഥികള്‍ , നാട്ടിലെ പേര് കേട്ട ഗുണ്ടകളുമായി ചേര്‍ന്ന് നടത്തിയ ഒരു പോക്കിരിത്തത്തെ തെച്ചുമായ്ച്ചു കളയാന്‍ സംസ്ഥാന അഭ്യന്തര മന്ത്രി തന്നെ അരു നില്‍ക്കുന്നതിനെ വിമര്‍ശിക്കാന്‍ പോട്ടെ ... ഒന്ന് വിലയിരുത്താനെങ്കിലും ആരും വരുന്നില്ല !!

സ്തോഭജനകമായ ഒരു അരുതായ്മയെ കുറിച്ച് ആലോചിച്ച് ഇരിക്കുമ്പോള്‍ ആണ് അതിനേക്കാള്‍ ഭയാനകമായ മറ്റൊരു വാര്‍ത്ത കേട്ടത് . ഈ പറഞ്ഞ തോക്ക് ചൂണ്ടി പണം പിരിക്കുന്ന ഹനുമാന്‍ സേനയുടെ അതെ ആളുകള്‍ തന്നെ കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ എന്ന സ്ഥലത്ത് പുഴയില്‍ നിന്ന് കിട്ടിയ ഒരു വിഗ്ഗ്രഹത്തിന്റെ പേരും പറഞ്ഞു സര്‍ക്കാര്‍ വക സ്ഥലം കയ്യേറി പ്രതിഷ്ഠയുടെ പേരില്‍ പ്രകോപനം സൃഷ്ട്ടിക്കുന്നത് !! ഒറ്റ ദൈവത്തിലും ഒരു കോടി ദൈവങ്ങളിലും വിശ്വസിക്കുന്നവരും ' ഒരു ' ദൈവത്തിലും വിശ്വസിക്കാത്തവരും അടങ്ങുന്ന ജനതയുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത കരം കൊണ്ട് മുന്നേറുന്ന സര്‍ക്കാര്‍ ഭൂമിയില്‍ , ചക്കാത്തിനു പ്രതിഷ്ട്ട സ്ഥാപിക്കുന്നതിലെ ധാര്‍മികത ഏതു വേദത്തില്‍ നിന്നാണ് ഹനുമാന്‍ സേനക്കാരാ വിവരിക്കാന്‍ ആവുക ? അറിഞ്ഞിടത്തോളം ഹൈന്ദവ പുരാണത്തിലെ ഹനുമാന്‍ ,, അന്യരുടെ സ്വത്തും മുതലും അപഹരിച്ചില്ലെന്നു മാത്രമല്ല , അന്യായ അപഹര്‍ത്താക്കള്‍ക്കെതിരെ ആഗ്നേയ മനസ്സോടെ ആഞ്ഞടിച്ചവന്‍ ആണ് !! അത് കൊണ്ടാണ് സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോയ രാവണനെ ലങ്കാ ദഹനം നടത്തി രാമസന്നിധിയില്‍ എത്തിക്കാന്‍ ആവേശം കാട്ടിയത് .. അവകാശിളുടെ വസ്തു വഹകള്‍
അന്യധീനപ്പെടുന്നതോ അപഹരിക്കപ്പെടുന്നതോ തെല്ലും അന്ഗീകരിക്കാത്ത ഒരു ഇതിഹാസ നായകന്‍റെ പേരില്‍ സംഘടന രൂപീകരിച്ചു തന്നെ വേണോ സമ്മിശ്ര സന്ഘികളെ ഈ വെട്ടിപ്പിടുത്തവും എച്ചില്‍ തീറ്റയും ?? രാമന്‍ ആയാലും റഹ്മാന്‍ ആയാലും ഹനുമാന്‍ ആയാലും സുലൈമാന്‍ ആയാലും ആശ്രമവും വിശ്രമവും പ്രതിഷ്ട്ടയും പ്രസംഗ പീഠവും അവരെ ആദരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നവരില്‍ നിന്ന് സ്വരൂപിച്ച കാശ് കൊണ്ടാവണം !! അതല്ലാതെ ചെറ്റത്തരവും ചട്ടമ്പിത്തരവും കാട്ടി ആരാന്റെ മണ്ണും മനസ്സും മാന്തി പൊളിച്ചാവരുത് . അവിടമേ ഈശ്വര സാന്നിധ്യം ഉണ്ടാവൂ .. അല്ലാത്തിടത്ത് ശ്വാനസംയോഗം നടത്താനേ ഉപകരിക്കൂ .. മറക്കേണ്ട ...

രാഹുലിനോട് ഒരു അപേക്ഷ - രാജ്യസ്നേഹത്തില്‍ തൊട്ടു കളിക്കരുത്


മുസഫര്‍ നഗര്‍ കലാപത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളെ ഐ.എസ്.ഐ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ കിരീടാവകാശി രാഹുല്‍ജി മൊഴിഞ്ഞിരിക്കുന്നു.
ഒന്നേ പറയാനുള്ളു... ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഞങ്ങളെ സഹായിച്ചില്ലെങ്കിലും ദയവ് ചെയ്ത് ഞങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യരുത്. മുസ്‌ലിംകള്‍ മുഴുവന്‍ ഐ.എസ്.ഐക്ക് വിടുപണിയെടുക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന താങ്കളുടെ ദുസ്സൂചന രാജ്യത്തിന്റെ ശത്രുക്കളെ മാത്രമേ സഹായിക്കൂ.
സ്വാതന്ത്ര്യ ഭാരതത്തിനു വേണ്ടി പടപൊരുതിയ മുസ്ലിംകളെ താങ്കള്‍ അറിയില്ലെങ്കില്‍ പൂര്‍വികര്‍ പറഞ്ഞു തരും. അപ്പോള്‍ മനസ്സിലാകും ഇന്ത്യയിലെ മുസ്ലിമിന് ഇന്ത്യയോടുള്ള കൂറും സ്നേഹവും. സ്വന്തം രാജ്യതിനു വേണ്ടി പടപൊരുതിയ ധീര പോരാളികള്‍ അന്ന് മതം സംസാരിച്ചിരുന്നില്ല. അത് ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കുകയും ഇല്ല... 

നിങ്ങള്‍ക്കൊരു കൈ സഹായം


ആയുധക്കടത്ത് : അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം

 തൂത്തുക്കുടിയില്‍ ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായ എം.വി. സീമാന്‍ ഗാര്‍ഡ് ഒഹായോ എന്ന അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന്. കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുപറയുന്നതിന് അധികൃതര്‍ തയ്യാറാവാത്തത് സര്‍ക്കാരിനുമേല്‍ കടുത്ത അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ആയുധവ്യാപാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡ്വന്റ്‌ഫോര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയുടേതാണു കപ്പല്‍ എന്നാണ് റിപോര്‍ട്ട്. രേഖകളില്ലാത്ത നിരവധി അത്യാധുനിക തോക്കുകളും വെടിക്കോപ്പുകളും കപ്പലില്‍നിന്നു കണ്ടെത്തിയിരുന്നു. ഒമ്പത് ഇന്ത്യക്കാരുള്‍പ്പെടെ 10 നാവികരെയും 25 ഗാര്‍ഡുകളെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ ജലാതിര്‍ത്തിക്കകത്തു ദിവസങ്ങളോളം സംശയകരമായ സാഹചര്യത്തില്‍ കപ്പല്‍ ചുറ്റിസഞ്ചരിച്ചത് ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ തീരസുരക്ഷാ പദ്ധതിയുടെ വിശ്വാസ്യതയെക്കൂടിയാണു സംഭവം ചോദ്യംചെയ്യുന്നത്. 
കൂടംകുളം ആണവോര്‍ജ പദ്ധതി, ക്രയോജനിക് റോക്കറ്റ് പ്ലാന്റ് തുടങ്ങി തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ഉള്ള പ്രദേശത്താണു കപ്പല്‍ കണ്ടെത്തിയത്. അനധികൃത ആയുധക്കടത്തിലും ചാരവൃത്തിയിലും ഏര്‍പ്പെട്ടിട്ടുള്ള നിരവധി അമേരിക്കന്‍ കമ്പനികളുണ്ട്. 
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒന്നിലധികം ഏജന്‍സികളടങ്ങിയ സംഘത്തെ നിയോഗിക്കണം. സുരക്ഷാ പാളിച്ചയ്ക്കുത്തരവാദികളായവര്‍കെതിരേ നടപടി സ്വീകരിക്കുകയും ജനങ്ങള്‍ക്കു മുന്നില്‍ യാഥാര്‍ഥ്യം വ്യക്തമാക്കുകയും ചെയ്യണം. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ അടിയറവ് പറയരുത് .

കാരണം മറയുന്ന കാവി പത്രം

പത്രം ആണേല്‍ ഇങ്ങനെ ആവണം. ഒരു മതക്കാരെ മാത്രം ഫോക്കസ് ചെയ്തിട്ട് അവര്‍കെതിരെ നീങ്ങുക .... വേറൊരു മതത്തില്‍ പെട്ട ഒരാള്‍ എന്ത് ചെയ്താലും അതിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രത. എന്ത് പറഞ്ഞാലും ആവിഷ്കാര സ്വാതന്ത്യ്രം അവര്‍ക്കും ഉണ്ടല്ലോ അല്ലെ... ബട്ട്‌ ഇതൊരു മറ്റെടത്തെ ആവിഷ്കാരം ആയിപോയി. ആ സുടാപ്പി പത്രം പൂട്ടികാനുള്ള നോട്ടീസ് ന്റെ ഒരു കോപ്പി എങ്കിലും ഇവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ജനം ആ നീക്കത്തെ അനുകൂലിച്ചു ആ കാര്യം ഏറ്റെടുത്തു നിര്‍വഹിക്കുമായിരുന്നു. പക്ഷെ അതിനുള്ള ആര്‍ജവം ഈ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇല്ല. അങ്ങനെയണേല്‍ കേരളത്തില്‍ നടക്കുന്ന എല്ലാ ഫിത്നയും ഇല്ലാതാകും.
വരന്‍ ഹിന്ദുവെങ്കില്‍ അത് ലൗ എക്‌സ്പ്രസും ഭാരതീയ സംസ്‌കാരത്തോടുള്ള അടങ്ങാത്ത അഭിനിവേശവും. വരന്‍ മുസ്‌ലിമെങ്കില്‍ ലൗ ജിഹാദും തീവ്രവാദവും. ഇന്നത്തെ ജന്മഭൂമി പത്രത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ നോക്കൂ........ അന്തക്കേട് മൂത്താല്‍ അവന്‍ ജന്മഭൂമിയുടെ എഡിറ്ററാവും എന്ന് പറയുന്നത് വെറുതെയല്ല .

പോപ്പുലര്‍ ഫ്രണ്ട് നിരോധനം - ഗിരീഷ്‌ ബാബുവിന്റെ ഹരജി കോടതി തള്ളി


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും സംഘടനയെ നിരോധിക്കണമെന്നും മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിന്റെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജി നല്‍കിയത്. എന്നാല്‍ സംഘടനകളെ നിരോധിക്കല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അധ്യാപകനെ ആക്രമിച്ച കേസ് നിലവില്‍ എന്‍.ഐ.എ. അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്റെ ഈ ആവശ്യത്തിനും പ്രസക്തിയില്ലെന്നു വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഏതെങ്കിലും സംഘടനകളെ നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
മുസ്‌ലിം മതമൗലികവാദികള്‍ ഉള്‍പ്പെട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഡി.ജി.പി, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രസിഡന്റ് വി പി നാസറുദ്ദീന്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രറട്ടറി എം കെ മനോജ്കുമാര്‍, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി 2010 ജൂലൈയില്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയെ അവഹേളിച്ച സങ്കി ഫേസ്ബുക്ക് അക്കൗണ്ട്‌ നിരീക്ഷണത്തില്‍

പ്രശസത മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും \ആയ അരുന്ധതി റോയ്‌ യെ അപമാനിച്ച പോസ്റ്റ്‌ ഇട്ട സങ്കപരിവാറിനു വിടുപണി എടുക്കുന്ന ഫേസ്ബുക്ക് അക്കൗണ്ട്‌ നിരീക്ഷണത്തില്‍. ഒരു തെളിവും ഇല്ലാത്ത അസത്യമായ വാര്‍ത്തകള്‍ ഇവരെ പറ്റി പറഞ്ഞു പരത്തുന്ന ഈ അക്കൗണ്ടന്റെ ലക്‌ഷ്യം മോഡിയെ അനുകൂലിക്കുക എന്നത് മാത്രം ആണ്. അതിനു വേണ്ടി ഒരു സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാതെ തികച്ചും വൃത്തികെട്ട വാക്കുകള്‍ കൊണ്ടുള്ള പോസ്റ്റും അതിനു താഴെ സങ്കികളുടെ അശ്ലീലമായ കമെന്റുകളും കൊണ്ട് അവരുടെ വൈകൃതമായ മുഖം കൂടുതല്‍ വ്യക്തമാകുന്നു. മോഡിക്കെതിരെ സംസാരിച്ചു എന്ന ഒറ്റ കാര്യമാണ് സങ്കികളെ അരുന്ധതിക്ക് എതിരെ തിരിയാന്‍ കാരണം ആക്കിയത്. സത്യത്തിനു വേണ്ടി നില നില്‍കുന്ന എല്ലാരേയും ഇല്ലാതാക്കുക എന്നതാണ് ഈ ഫാസിസ്റ്റ്‌ ശക്തികളുടെ സ്ഥിരം പണി. 

ഏതു മതത്തിലും സ്ത്രീയെ ബഹുമാനിക്കാന്‍ മാത്രമാണ് പറഞ്ഞത്. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പികുമ്പോള്‍ ഈ സങ്കികളുടെ ഹിന്ദുത്വം സ്ത്രീയുടെ മാന്യത ഹനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതു ആണെന്ന് ഈ പിതൃശൂന്യവും സത്യത്തിനു നിരക്കാത്തതും ആയതും ഒരു അടിസ്ഥാനവും ഇല്ലാത്ത  പോസ്റ്റ്‌ കൊണ്ടാല്‍ മനസ്സിലാകും. ഈ പേജില്‍ പോയാല്‍ കൂടുതല്‍ വൃത്തികെട്ട പോസ്റ്റുകള്‍ കാണാന്‍ സാധിക്കും. പ്രതിഷേധിക്കുക സഹോദരന്മാരെ ......


ആദ്യം പൂട്ടാനുളള കാരണം കാണിക്കൂ: ഇ അബൂബക്കര്‍


എസ്‌.ഡി.പി.ഐ മലപ്പുറം: ജനങ്ങളുടെ കടന്നു വരവിൽ വൻ വർദ്ദന


മലപ്പുറത്ത്‌ 17 പേർ ദിവസവും എസ്‌.ഡി.പി.ഐ ലെക്ക്‌...


മലപ്പുറം ജില്ലാ ഹർത്താൽ കഴിഞ്ഞതിന്ന് ശേഷം (സെപ്റ്റെമ്പർ3) എസ്‌.ഡി.പി.ഐ ലെക്ക്‌ മലപ്പുറം ജില്ലയിൽ ജനങ്ങളുടെ കടന്നു വരവിൽ വൻ വര്‍ധന .ഒരോ ദിവസവും ശരാശരി 17 ൽ കൂടുതൽ പുതിയ പ്രവർത്തകരുടെ വര്‍ധനവ്‌ കാണിക്കുന്നത്‌.. ഹർത്താൽ കഴിഞ്ഞു ഇന്നെക്ക്‌ 48 ദിവസം ആയപ്പോയേക്കും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി 1000 ൽ അധികം പുതിയ പ്രവർത്തകർ വന്നുകഴിഞ്ഞു... ഇന്നലെ വരെ പച്ച കോടിയും, ചുവപ്പ്‌ കൊടിയും, ഖദറും മാത്രം കണ്ടിരുന്ന മലപ്പുറത്തെ സാധാരണക്കാരനും ഈ നവ വിപ്ലവ പ്രസ്ഥാനത്തെ നെഞ്ചോടു ചെർക്കാൻ തുടങ്ങിയിരിക്കുന്നു.. 

യു.എ.പി.എ യും, രാജ്യദ്രേഹവും, പത്രമാരണ വും കാട്ടി ഭയപെടുത്തി കീഴ്‌പെടുത്താം എന്ന് ധരിച്ചിരിക്കുന്ന ' സർ സി.പി' മാർക്ക്‌ മലപ്പുറത്ത്‌കാർ നൽകുന്ന മറുപടിയാണ്‌ 60 ദിവസം കെണ്ട്‌ 1000 പേർ......

ആയിരം വർഷം എലിയെ പോലെ ജീവിക്കുന്നതിലും നല്ലത്‌ ഒരു ദിവസം പുലിയെ പോലെ ജീവിച്ച്‌ മരിക്കുന്നതാ..

...ഭയത്തില്‍ നിന്ന് മോചനം
....വിശപ്പിൽ നിന്ന് മോചനം

post courtesy  : 

" SHAHID " - മൂവി റിവ്യൂ

ഭരണകൂട ഭീകരതയുടെ കുതന്ത്രങ്ങളെ തൊലിയുരിച്ച് കാട്ടിയതിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഷാഹിദ് ആസ്മിയെന്ന യുവ അഭിഭാഷകന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഹന്‍സല്‍ മേത്തസംവിധാനം ചെയ്ത സിനിമാണ് ‘ഷാഹിദ്’. ഒക്ടോബര്‍ 18ന് റിലീസ് ആകുന്നതിന് മുന്നോടിയായി എറണാകുളത്ത് പ്രദര്‍ശിപ്പിച്ച പ്രിവ്യൂ ഷോ കാണാന്‍ ആകെയുണ്ടായിരുന്നത് ആറുപേര്‍. ധീരമായ ഈ പരിശ്രമത്തെ മാധ്യമപ്രവര്‍ത്തകരെങ്കിലും കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ലായിരുന്നു. ‘ഈ സിനിമയിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല’ എന്ന് തുടക്കത്തിലേ എഴുതിക്കാട്ടി തടിയൂരുന്ന ഭീരുത്വം ഹന്‍സല്‍ മേത്ത കാണിച്ചിട്ടില്ല. സിനിമയിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഒറിജിനലായിരുന്നു. ആളുകളുടെയും സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ പോലും അതേപടി ഉപയോഗിച്ചു. സംഭവങ്ങളും പശ്ചാത്തലങ്ങളും എല്ലാം അതേപോലെ. എന്നിട്ടും ഇതിന് ഒരു ഡോക്യൂമെന്‍ററിയുടെ സ്വഭാവം ഉണ്ടായിരുന്നില്ല . . ചില ജീവിതങ്ങള്‍ ഹിച്ച്കോക്ക് സിനിമകളേക്കാള്‍ സ്തോഭജനകമാണ് എന്നതും ഷാഹിദ് ആസ്മി അങ്ങനെ ഒരാളായിരുന്നു എന്നതുമാണ് അതിന് കാരണം. ആ അര്‍ഥത്തില്‍ ഷാഹിദ് ആസ്മിയുടെ ജീവിതത്തോട് സിനിമ പൂര്‍ണമായും നീതി പുലര്‍ത്തിയോ എന്ന് സംശയമാണ്. എന്നാലും അതിനുള്ള ആത്മാര്‍ഥമായ ശ്രമം ഉണ്ടായിട്ടുണ്ട്. 1993ലെ ബോംബെ കലാപത്തില്‍ കൊല്ലപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത് മുതല്‍ 2010 ഫെബ്രുവരി 11ന് കുര്‍ളയിലെ ഓഫിസില്‍ വെടിയേറ്റ് മരിക്കുന്നത് വരെയുള്ള ഷാഹിദിന്റെ ജീവിതം സംഭവബഹുലമായിരുന്നു. ഏഴ് വര്‍ഷത്തെ കരിയറിനിടെ അമ്പതിലേറെ പേരെയാണ് ഷാഹിദ് നിരപരാധിത്വം തെളിയിച്ച് ജയിലിന് പുറത്തത്തെിച്ചത്. അതിലേറെയും അകാരണമായി തീവ്രവാദ മുദ്ര ചുമത്തപ്പെട്ട മുസ്ലിംകളായിരുന്നു. തീവ്രവാദക്കേസില്‍ ഏഴുവര്‍ഷം തിഹാര്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ട അനുഭവം ഷാഹിദിനുണ്ട്. അവിടെ നിന്നാണ് നിയമജ്ഞനാവണമെന്നും നീതിക്കായി പോരാടണമെന്നുമുള്ള തീര്‍ച്ച കൈവരുന്നത്. ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ഷാഹിദിന് (കുടുംബ) ജീവിതവും നഷ്ടപ്പെടുന്നു. പാതിരാവിലും തീരാത്ത പോരാട്ടത്തിനിടയില്‍ ഭാര്യക്കും കുഞ്ഞിനും നല്‍കാന്‍ എവിടെ നേരം. എന്നെ തൊട്ടുപോകരുതെന്ന് പ്രിയതമയെക്കൊണ്ട് പറയിപ്പിക്കുമാറ് ഷാഹിദ് തിരക്കിലമരുന്നുണ്ട്. പനി പിടിച്ച് കിടക്കുന്ന കുഞ്ഞിനെ ആശുപത്രിയിലത്തെിക്കാന്‍ പോലും അദ്ദേഹത്തിനാവുന്നില്ല. അവസാനം അവര്‍ അവരുടെ വഴിക്ക് പോവുകയാണ്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തട്ടുപൊളിപ്പന്‍ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്‍ നായകന്റെ വണ്‍മാന്‍ ഷോ ആയിരുന്നില്ല ചിത്രത്തിലെ കോടതിമുറി. എന്നിട്ടും നാം ശ്വാസമടക്കി ഇരുന്നുപോകും. കീബോര്‍ഡും ഡ്രംസും സൃഷ്ടിക്കുന്ന കൃത്രിമമായ ഉദ്വേഗമായിരുന്നില്ല ‘ഷാഹിദ്’ സൃഷ്ടിച്ചത്. സര്‍വസന്നാഹങ്ങളും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസ്സുമായി ഭരണകൂട മെഷിനറിയുടെ പിണിയാളുകള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ചക്രവ്യൂഹം ഭേദിക്കാന്‍ ശ്രമിക്കുന്ന ഒറ്റയാന്റെ പിടച്ചിലുകള്‍ക്ക് ഉദ്വേഗഭാവം കൈവരുകയായിരുന്നു. കരിനിയമങ്ങളില്‍ കരിഞ്ഞുതീരുന്ന ജീവിതങ്ങള്‍ക്ക് നിറം പിടിപ്പിക്കാനും ശ്രമം ചടുലമാകാതെ പറ്റില്ലായിരുന്നു. ഈ സിനിമയില്‍ സംഗീതമുണ്ട്. പക്ഷേ, അത് ഇടിവെട്ട് സംഗീതമായിരുന്നില്ല, നിശബ്ദതയുടെ സൗന്ദര്യവും ആഴവും പരമാവധി ഉപയോഗപ്പെടുത്തിയുള്ള മനോഹര സംഗീതമായിരുന്നു. ഒരു കോടിയുടെ ബജറ്റില്‍ ചിത്രീകരിച്ചതാണെങ്കിലും അതറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യണം. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഷാഹിദായി അഭിനയിച്ച രാജ്കുമാര്‍ യാദവ് ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു പ്രധാന താരങ്ങളായ പ്രഭലീന്‍ സന്ധു, മുഹമ്മദ് സീഷാന്‍ അയ്യൂബ്, വിപിന്‍ ശര്‍മ, ശാലിനി വസ്ത, തിഗ്മാന്‍ഷു ധൂലിയ, കെ.കെ. മേനോന്‍ എന്നിവരും മോശമാക്കിയില്ല. ഒരേയൊരു പോരായ്മ 1992ലെ ഷാഹിദ് ആസ്മിയും 2010 വെടിയേറ്റ് മരിക്കുന്ന ഷാഹിദ് ആസ്മിയും തമ്മില്‍ പ്രായവ്യത്യാസമില്ല എന്നത് മാത്രമാണ്. ആധികാരികമായും സത്യസന്ധതയോടെയും വിശ്വസനീയമായ രീതിയില്‍ തന്നെ വിഷയത്തെ കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞു. യു.ടി.വിയാണ് ചിത്രം വിതരണം ചെയ്യുന്നത്. സാമുദായിക ഭിന്നിപ്പിനിടയാക്കുന്നതോ ഉള്ളിലെ പിശാചിനെ ഇളക്കിവിടുന്നതോ ആയ ഒരു വാക്ക് പോലും ഈ സിനിമയിലില്ല. അതങ്ങനെയേ വരൂ, കാരണം സത്യം ശാന്തമാണ്. http://www.youtube.com/watch?v=YsAlxHKVnWI

post courtesy : Asim Chenganakattil

ഹൈകോടതിയിലും സുപ്രീംകോടതിയിലും രണ്ടു നിയമ പുസ്തകമോ????


മദനി സാഹിബിനു ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം കൊടുത്ത ചികിത്സക്കുള്ള അനുമതി ഉയര്‍ത്തുന്ന ചില  ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് ഇത്രയും കാലം ഈ നീതി മദനിക്ക്‌ അന്യമായി നിന്നത്. സുപ്രീംകോടതി നിയമം നടപ്പാകാന്‍ ഉപയോഗികുന്നത് ഹൈകോടതിയും സെഷന്‍സ്‌ കോടതിയും ഉപയോഗിക്കുന്ന അതെ നിയമ പുസ്തകവും അതെ നീതിയും തന്നെ അല്ലെ. എന്നിട്ടും എന്ത് കൊണ്ട് ഇപ്പോള്‍ കിട്ടിയ ഈ നീതി .. അത് ചെറുതെങ്കിലും മറ്റു കോടതികള്‍ തടഞ്ഞത്? ഇപ്പോള്‍ അദ്ധേഹത്തിന് ലഭിച്ച അനിവാര്യമായ ഈ ചെറിയ നീതി തികച്ചും സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ നീതി നിയമം നശിച്ചിട്ടില്ല എന്ന് ഒര്മിപിക്കുന്ന ഒരു വിധിയാണ് ഇന്ന് വന്നത്. ജാമ്യമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത് എങ്കിലും ആരോഗ്യം നിലനിര്‍ത്തുകയാണ് അദ്ധേഹത്തിനു ഇപ്പോള്‍ അത്യാവശ്യം. 
കര്‍ണാടക ജയിലില്‍ അദ്ധേഹത്തെ അടച്ച ശേഷം നീതിക്ക് വേണ്ടി നടന്ന പോരാട്ടത്തില്‍ തട്ട് മുട്ട് ന്യായങ്ങള്‍ പറഞ്ഞ ഹൈകോടതി നിയമത്തിനു കൂച്ചുവിലങ്ങ് ഇട്ടും നീതി നിര്‍വഹണത്തില്‍ കാട്ടിയ നിസ്സങ്കതയും തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഒരു സിറ്റിംഗ് കൊണ്ട് തന്നെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ നടപ്പിലായ നീതി എന്ത് കൊണ്ട് വന്നു എന്നും പഠിക്കേണ്ടതുണ്ട്.

മദനി സാഹിബിനെ സഹായിക്കാനും അദ്ധേഹത്തിനു വേണ്ടി പണം ചിലവാക്കാനും ജനങ്ങളും പ്രബുദ്ധരായ മദനി സ്നേഹികളും ഉള്ളത് കൊണ്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ സാധിച്ചു. പക്ഷെ പണം ഇല്ലാതെ വലയുന്ന കള്ള കേസില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാര്‍ എന്ത് ചെയ്യും എന്ന് ചിന്തിക്കേണ്ട കാര്യമാണ്. അങ്ങനെയുള്ള അനേകായിരം ചെറുപ്പക്കാരെയും മറ്റും സഹായിക്കാന്‍ ജനം മുന്നോട്ട് വരേണ്ടതുണ്ട്...രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരേണ്ടതുണ്ട്.. അല്ലാത്ത പക്ഷം നീതി നടപ്പിലകില്ല... 

അതിനു വേണ്ടി ഒരു പുത്തനുണര്‍വ് നല്‍കി കൊണ്ട് ജയിലില്‍ നിന്ന് തന്നെ മദനി സാഹിബ്‌ തിരഞ്ഞെടുപ്പ്‌ നേരിടണം. എന്നിട്ട് ഇത് പോലെ ജയിലില്‍ കിടക്കുന്ന പാവങ്ങള്‍ക്ക്‌ വേണ്ടി ശബ്ദം ഉയര്‍ത്താനും പ്രതിഷേധിക്കാനും തയ്യാറാവുകയും ചെയ്യണം.

വിഎസിനെ പുകഴ്ത്തി മുസ്ലീംലീഗ് എം.എല്‍.എ

വിഎസിനെ പുകഴ്ത്തി മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജി. എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന വി എസ് ചെറുപ്പക്കാരായ എം.എല്‍.എമാര്‍ക്ക് പാഠമാണ്. പാര്‍ട്ടി വേറെയാണെങ്കിലും വി എസ്സിന്റെ പോരാട്ട വീര്യത്തെ താന്‍ ബഹുമാനിക്കുന്നു. വി എസിന്റെ എല്ലാ നിലപാടുകളും തെറ്റല്ല എന്നും വിശ്വസിക്കുന്ന പോളിസിക്ക് വേണ്ടിയാണ് വി എസ് പോരാടുന്നതെന്നും കെ എം ഷാജി എംഎല്‍എ വടകരയില്‍ പറഞ്ഞു.

ഇത് കുഞ്ഞാലിക്കുട്ടിക്ക് ഇട്ടുള്ള കൊട്ടാണ് 

ഐസ്ക്രീം കേസില്‍ കുഞ്ഞാപ്പയെ വിടാതെ പിന്തുടരുന്നതില്‍ തനിക്കുള്ള സന്തോഷം പങ്കുവെച്ചതാണ് ഷാജി. അതാണ് എല്ലാ നിലപാടുകളും തെറ്റല്ല എന്നു പറഞ്ഞത് 

ഷാജിക്ക് കുഞ്ഞുങ്ങളുടെ മനസ്സാണ്. ഇങ്ങനെ മനസ്സിലുള്ള സന്തോഷം മൈക് കിട്ടിയാല്‍ വിളിച്ച് പറഞ്ഞുകളയും

സൈനബയെ സഹായിക്കൂ;മനുഷ്യത്വം കാണിക്കൂ


തിരുകേശം രോഗശമനത്തിനു കാരണമാവുമെന്ന് ഉറപ്പില്ലെന്ന് കാന്തപുരം

തിരുകേശം എന്ന് കേട്ടപ്പോള്‍ ചാടി വീണ മണ്ടന്മാരെ ..... നിങ്ങളെ ഇയാള്‍ ശരിക്കും ശശിയാക്കി.... അന്നൊക്കെ ഈ മുടി വെള്ളത്തെ പറ്റി വാതോരാതെ പുണ്യം എന്നും രോഗ ശമനം എന്നുമൊക്കെ പറഞ്ഞ സ്ഥാനത്ത്‌ ഇപ്പോള്‍ പറയുന്നതു നിങ്ങള്‍ തന്നെ കേള്‍ക്കുക... എന്തിനാണ് ഇങ്ങനെ ഒരു നേതാവ്...എന്തിനാണ് ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നത്... പുണ്യം മാത്രം കിട്ടുന്ന ഒരു കേശമാണ് പോലും അത്. പുണ്യം പണം കൊടുത്തു വാങ്ങാനുള്ളത്‌ ആണോ ??അങ്ങനെയാണേല്‍ പണക്കാരന്‍ അല്ലെ കൂടുതല്‍ പുണ്യവാന്‍ ആവുക.. പാവപ്പെട്ടവന്‍ പണമില്ലാത്തത് കൊണ്ട് പുണ്യം നേടാന്‍ പറ്റാതെ പോവുകയും ചെയ്യും.... ഇങ്ങനെ ഒരു രീതി ഇസ്ലാമില്‍ ഉണ്ടോ????

യുക്തിവാദിയുടെ ബുദ്ധിയില്‍ വിരിഞ്ഞ ദൈവത്തിന്റെ CONTROL PANEL

ഒരു യുക്തിവാദി സുഹൃത്ത്‌ കുത്തിയിരുന്നു വരച്ചുണ്ടാക്കിയ സ്കെച്ചാണിത്. 
ഇത് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം. 
ദാരിദ്ര്യം, പട്ടിണി, ഉരുള്‍പൊട്ടല്‍, ഭൂകമ്പം, പേമാരി....അങ്ങനെയങ്ങനെ പ്രകൃതി ദുരന്തങ്ങളുടെയും മനുഷ്യന്മാര്‍ ചെയ്യുന്ന ക്രൂരതകളുടെയും എല്ലാം ഉത്തരവാദിത്തം ദൈവത്തിനാണ് എന്നാണു ഈ പടം പറയാന്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് സംശയം ഉണര്‍ത്തുന്നതും. 

നമുക്ക് വന്നു ഭവിക്കുന്ന നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം ദൈവത്തില്‍ നിന്ന് എന്നാണു വിശ്വാസികള്‍ മനസ്സിലാക്കുന്നത്. ഈ സ്കെച്ചില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയ എണ്ണാന്‍ കഴിയാത്ത ഒരു പാട് അനുഗ്രഹങ്ങള്‍ കൂടി ദൈവത്തിന്റെ പക്കല്‍ നിന്നാണ് എന്നും കൂടി വിശ്വസിച്ചാല്‍ വിശ്വാസിയായി. 


മണ്ണ്, സസ്യജാലങ്ങള്‍, ജലം, ഓക്സിജന്‍,ബുദ്ധി, വിവരം , വായു, കടല്‍, പുഴ, പൂക്കള്‍, ശലഭങ്ങള്‍, പക്ഷി മൃഗാദികള്‍, ഋതുക്കള്‍,അമ്മ, കുഞ്ഞു, മാതൃത്വം, സ്നേഹം, വാത്സല്യം, മഴ, മഞ്ഞു, വെയില്‍,കുന്ന്, ജീവന്‍, ആയുസ്സ്..ഫലമൂലാദികള്‍, പച്ചക്കറി..എണ്ണക്കുരു... അങ്ങനെ തുടങ്ങി വെള്ളയപ്പവും മുട്ടക്കറിയും വരെ ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്ന് കൂടി വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. 

അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. പരീക്ഷണ ഘട്ടങ്ങളില്‍ ക്ഷമ കൈക്കൊള്ളുക.
നന്മയില്‍ വ്യാപ്രുതരാവുക, തിന്മയില്‍ നിന്നും അകന്നു നില്‍ക്കുക.ഇത്രയുമേ ഒരു വിശ്വാസിയോട് ദൈവം കല്‍പ്പിക്കുന്നുള്ളൂ. എന്ന് വെച്ചാല്‍ നമുക്ക് കഴിയാത്ത ഹിമാലയന്‍ ടാസ്കുകള്‍ ഒന്നും നമ്മളെ കൊണ്ട് ചെയ്യിക്കണം എന്ന് ദൈവം നിശച്ചയിച്ചിട്ടില്ല. ഈ ഉലകത്തില്‍ സംവിധാനിക്കപ്പെട്ട അസംഖ്യം ഭൌതികപദാര്‍ഥങ്ങളും പ്രതിഭാസങ്ങളും കണ്ടെത്താനും നമുക്ക് ഉപയുക്തമാകുന്ന രീതിയില്‍ പരിവര്ത്തിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള ബുദ്ധിയും ചിന്താശേഷിയും കൂടെ അവന്‍ നമുക്ക് തന്നിരിക്കുന്നു. 

ഈ സ്കെച് കാണുന്നത് വരേയ്ക്കും ഞാന്‍ കരുതിയിരുന്നത് യുക്തിവാദികള്‍ എന്നാല്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നാര്‍ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ആ ധാരണ തെറ്റാണോ എന്നൊരു സംശയം. 

ശരിക്കും യുക്തിവാദികള്‍ എന്ന് വെച്ചാല്‍ ആരാണ്..? 
1- ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍....ആണോ..? 
അതോ..
2-ദൈവം ഉണ്ട്...പക്ഷെ ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നവന്‍ ആയതു കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമല്ല, അത് കൊണ്ട് അംഗീകരിക്കില്ല എന്ന് പറയുന്നവരാണോ..?

3- അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ മെനക്കെടുന്ന ഒരു Entity യെ 
എങ്ങനെ ഇപ്പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിയാക്കാന്‍ നിങ്ങള്ക്ക് കഴിയും..?
 post courtesy : Roon Hamis

ഹാജിമാരുടെ എണ്ണത്തിന്റെ കണക്കെടുപ്പ്‌ എന്തിനു ?


അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് (അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) 

പതിവുപോലെ ഈ വര്‍ഷത്തെ ഹജ്ജിന്റെ ചടങ്ങുകളും അവസാനിച്ചു. ഹാജിമാര്‍ സ്വന്തം നാടുകളിലേക്ക് മടക്കയാത്ര ആരംഭിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഇരുപത് ലക്ഷം പേരാണ് മക്കയില്‍ ഇത്തവണ ഹജ്ജിന് എത്തിയത്. ഇത് മുപ്പത് ലക്ഷം വരെ ആകാറുണ്ട്. എന്നാല്‍ വ്യപകമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍പം നിയന്ത്രണം വരുത്തിയത് കൊണ്ടാണ് ഇതില്‍ കുറവ് വന്നത്. ഇക്കാലത്ത് ഹജ്ജിന് അപേക്ഷ സ്വീകരിക്കപ്പെടുക എന്നത് തന്നെ വലിയ ഭാഗ്യം പോലെയായിരിക്കുന്നു. ഒരിക്കള്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് പിന്നീട് ഏതാനും വര്‍ഷത്തേക്ക് വിലക്കുണ്ട്. 

ഇത്രയും കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. ചില വെബ് സൈറ്റുകളില്‍ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നടത്തുന്ന അവകാശവാദം ശരിയല്ല എന്ന നിലക്ക് വന്ന ലേഖനങ്ങളാണ്. സത്യത്തില്‍ ഹജ്ജിന്റെ മഹത്വം അത് ചെയ്യുന്ന ആളുകളുടെ വര്‍ദ്ധനവല്ല. അതിനാല്‍ ശബരിമലയിലോ കുംബമേളയിലോ ആണ് കൂടുതല്‍ ആളുകളെങ്കില്‍ അതിനോട് മത്സരിക്കണമെന്ന് ആര്‍ക്കും ഒരു താല്‍പര്യവും ഇല്ല. 

പക്ഷെ ഒന്നുണ്ട്. ...

ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും ഓരോ സമയം ഒരിടത്ത് ഒരുമിച്ച് കൂടി ഒരേ പ്രാര്‍ഥന ഒരേ ഭാഷയില്‍ ഒരേ വേഷത്തില്‍ നടത്തുന്ന ആരാധനാകര്‍മം ഇസ്ലാമിലെ ഹജ്ജല്ലാതെ മറ്റൊന്നും ഇല്ല. 
ഇസ്ലാമിലെ ആരാധനകളൊക്കെ ഇങ്ങനെ തന്നെയാണ്. നമസ്കാരം ഒരേ ദിശയിലേക്ക് തിരിഞ്ഞ് ഒരേ ഭാഷയില്‍ ഓരേ പ്രാര്‍ഥന ഓരേ രൂപത്തില്‍ ചെയ്യുന്നതാണ്. 

ലോകമാസകലമുള്ള മുസ്ലിംകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷക്കുന്നു. അതും ഓരേ മാസത്തില്‍. അതാണ് ഇസ്ലാമിലെ വ്രതം. 

സകാത്ത് എന്ന ആരാധനാകര്‍മത്തിന്റെ നടത്തിപ്പിലും അതുല്യമായ ഈ ഐക്യം കാണാം. 

ശഹാദത്ത് എന്ന ആദ്യത്തെ കര്‍മത്തിലും ഉണ്ട് ഈ അതുല്യത. അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ വഅശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ് എന്ന പ്രഖ്യാപനത്തോടെയാണ് ഒരാള്‍ മുസ്ലിമാകുന്നത്. അത് ഉച്ചരിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം. 

ആരാധനകളിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര ഊതിപ്പെരുപ്പിച്ചാലും പ്രയാഗികമായി നേരിയ അന്തരമേ ഉള്ളൂ എന്ന് കാണാം.

post courtesy : Abdul Latheef CK

മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക

മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക
``````````````````````````````````````````````````````````````
കൊല്ലം: പതിറ്റാണ്ടിലതികമായി ഭരണകൂടഭീകരതയാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെമര്ധിധ ജനതതിയുടെ സമരനായകനും,പിഡിപി ചെയർമാനുമായ ജനാബ്:അബ്ദുൾനാസർ മഅദനിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ പൊന്നോമന മക്കളായ ഉമർമുക്താരും,സലാഹുദ്ധീൻഅയ്യൂബിയും ഒക്ടോബർ ഇരുപത്തിഎട്ടാം തിയ്യതി തിരുവനന്തപുരത്ത് സെക്രട്ടറിയേട്ടിനു മുന്നില്നടത്തുന്ന ഉപവാസസമരത്തിനു പിഡിപിയുടെ പരിപൂർണ്ണമായ പിന്തുണയും,ഐക്ക്യധാർഡ്യവും ഉറപ്പാക്കുന്നതിലേക്കായി പാര്ട്ടിയുടെ മുഴുവൻഘടഘങ്ങളും,നേതാക്കളും,പ്രവര്ത്തകരും അടിയന്തിരമായി രംഗത്തിരങ്ങണമെന്നും, പരമാവതി പ്രവര്ത്തകരും അനുഭാവികളും എത്തിചേരുന്നതിനും പ്രതേശങ്ങളിൽ ആവ്ശ്യാനുസരണമായ പ്രജാരണ പ്രവർത്തനങ്ങൾ നല്കുന്നതിനും ശ്രദ്ധാപൂര്‍വമായ ഇടപെടലുകൾ അതാതു കമ്മിറ്റികളിൽ നിന്നുണ്ടാകണമെന്നും പാര്ട്ടി സെൻട്രൽആക്ഷൻകമ്മിറ്റിക്കു വേണ്ടി അറിയിക്കുന്നു.

സാബുകൊട്ടാരക്കര
സങ്കടനാകാര്യ ജെനറൽ സെക്രട്ടറി 
പിഡിപി

link

Related Posts Plugin for WordPress, Blogger...