Search the blog

Custom Search
മാധ്യമ-കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാധ്യമ-കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചിന്തിക്കാത്ത " വിചിന്തനം " - ചീന്തി കീറാന്‍ ആയിടുണ്ട്..

posted by 
Beemapally Beemapallyblog

ഇസ്ലാമിലെ ജിഹാദും ഭരണ രാഷ്ട്രീയ വ്യവസ്ഥയും എന്താണെന്നും അതെന്തിനാണെന്നും ഇതുവരെ മനസ്സിലാകാത്തവർ ആരെന്നെ ചോദ്യത്തിന്റെ മറുപടി അത് കേരളത്തിലെ ചില മുസ്ലിം സംഘങ്ങൾ എന്നു തന്നയാണ്.
കേരള മുസ്ലിങ്ങളിലെ അപാര ഇസ്ലാം സ്നേഹികളായ ഒരു സംഘത്തിന്റെ മുഖപത്ര ലേഖനമാണീ പോസ്റ്റിലെ പടം. ആ സംഘത്തിലുള്ളവര്‍ നയിക്കുന്നതു മാത്രമാണിസ്ലാം. അതിനാൽ അവർ തീവ്രവാദ വിരുദ്ധരും അവരെ എതിർക്കുന്നവർ തീവ്രവാദികളോ ശിർക്കന്മാരോ അവരെ പിന്തുണക്കുന്നവരോ ആണെന്നാണ് അവരുടെ സിദ്ധാന്തം.
കേരള മുസ്ലിങ്ങളില്‍ അധികവും വളരെ പാവങ്ങളായതിനാല്‍ അവരെ തീവ്രവാദിയെന്നോ അതിനെ പിന്തുണക്കുന്നവരെന്നൊ റോഡുവക്കിൽ നിന്നോന്നാരെങ്കിലും തമാശയായിട്ടെങ്കിലുമൊന്നു മൂളിയാൽ മതി പെട്ടന്നവരുടെ ശരീരം വിയർക്കുകയും അത് "ഞമ്മളല്ല"ന്ന്‌ കാണിക്കാന്‍, തീവ്രവാദിയെന്നും ഭീകരവാദിയെന്നും സാമ്രാജ്യത്വം ലേബൽ പതിച്ചു നൽകിയ, മതത്തിന്റെ അനുവദനീയതയിൽ പോലും നടക്കുന്ന സകല സ്വതന്ത്ര പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകുന്ന പോരാളി സംഘങ്ങളെയുംവരെ പ്രതിസ്ഥാനത്തു നിർത്തി, വിചാരണ കാമ്പയിനുകളെ കൊണ്ട് മലയാളക്കരയെതന്നെ മലീനസമാക്കിക്കളയും ഇത്തരം ഭക്തിപ്രസ്ഥാനങ്ങൾ...
ഈ ചങ്ങാതിമാരുടെ കാഴ്ച്ചയിൽ ഇന്നലെവരെ കൂടെയുണ്ടായിരുന്ന സഹയാത്രികന്റെ ഇന്നത്തെ പ്രാർത്ഥന നിഷിദ്ധമാക്കലും അവനെ പള്ളികളിൽകയറിപ്പോലും പരിക്കേൽപ്പിക്കുന്നതുമാണ് ഇസ്ലാമിലെ ജിഹാദ്. അതാണവർ പഠിച്ച ബദറുകളുടെ ആധുനിക രൂപം..
ഹമാസെന്ന ചെറുത്തു നിൽപ്പ് സംഘം അധിനിവേശം ജീവിത നിയോഗമാക്കിമാറ്റിയ ഇസ്രയേൽ ഫാസിസ്റ്റ്കളുടെ ക്രൂരതക്കിരയായ ഫലസ്തീൻ മക്കളുടെ കണ്ണുനീരിന്റെ പിറവിയാണെന്നു അറിയാത്തവരല്ല കേ
രളത്തിലെ ഈ മുസ്ലിം ഗ്രൂപ്പ്. സമാധാനത്തിന്റെ ഒലിവിലയേന്തിയ കൈകളിൽ കരിങ്കൽച്ചീളുകൾ വന്നതും അത് നിറതോക്കുകളും മിസൈലുകളുമാക്കി മാറ്റേണ്ടി വന്നതും എന്തിനെന്നുള്ള 'സ്വഹീഹും' അവർക്കറിയാഞ്ഞിട്ടല്ല..
അമേരിക്കൻ സാമ്രാജ്യത്വം കണ്ണുരുട്ടുമ്പോൾ വാർന്നുപൊകുന്ന ഇസ്ലാമിക ചെറുത്തുനിൽപ്പ് ചരിത്രങ്ങളുടെ 'അറബുതമ്പുരാക്കൻ' മാതൃകകൾ കേരളമുസ്ലിം യവ്വനങ്ങളിലും പറിച്ചു നടാനാണ് ഇത്തരം മത ഗ്രൂപ്പുകളുടെ ശ്രമമെങ്കിൽ തിരസ്കരിക്കപ്പെടുന്നത് അശരണർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി ശബ്ദിക്കാനുള്ള, അടിമത്വത്തെ ചെറുക്കാനുള്ള വേദ ഗ്രന്ഥത്തിലെ പേജുകൾ തന്നയാണ്.
കണ്ടാല്‍ പരസ്പരം സലാം പറയുകയോ നമസ്കാരത്തില്‍ കൈ പൊക്കിളിനടിയിലാണോ നെഞ്ചിനുമുകളിലാണോ കെട്ടേണ്ടതെന്ന്‌ ഓലകള്‍ തപ്പിനടന്ന്‌ തര്‍ക്കിക്കുന്നവർക്ക് നിലനിൽപ്പിനായുള്ള ഒരു ജനതയുടെ പോരാട്ടവും ഗാസയുടെ ധീരന്മാരും വെറും തമാശയും പള്ളിമുറ്റത്തെ സ്റ്റേജ് തർക്കത്തിനും സമാനമായിരിക്കാം...പക്ഷെ അവർ തർക്കിക്കുന്ന ജിന്നുകളുടെ ബാത്ത്‌ റൂമിലെ സാന്നിധ്യത്തെക്കുറിച്ചുള്ള അവമതിയെക്കാൾ, ഗാസയുടെ ബാല്യങ്ങളെ ചെറുത്തു നിൽക്കാൻ പഠിക്കുന്ന പോരാട്ടത്തിന്റെ ഇസ്ലാമിനു തന്നുയാണ് നാളത്തെ ഭാവി...!!

"മറുനാടന്‍ മലയാളി" യുടെ കള്ളത്തരം വീണ്ടും പൊളിയുന്നു..

 " മറുനാടന്‍ മലയാളി " പേരില്‍ ഒരു വെബ്സൈറ്റ് ഓപ്പണ്‍ ആക്കി വച്ചിട്ട് എന്ത് കള്ളവും വിളിച്ചു പറയാമെന്നു കരുതുന്നവര്‍ പണം മാത്രമാണോ ലക്‌ഷ്യം വെക്കുന്നത് ? അതോ ഇസ്ലാമിനെ താറടിച്ചു കാണിക്കാന്‍ അമേരിക്കന്‍ - ഇസ്രേലി മാധ്യമ ബന്ധം ഇവര്‍ക്ക്‌ ഉണ്ടോ എന്ന് കൂടി സംശയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കി ജനങ്ങളുടെ ഇടയില്‍ വന്‍ ഭിന്നിപ്പ്‌ ഉണ്ടാക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ അനവധി ആണ് . ഇപ്പോള്‍ അവസാനമായി യസീധികള്‍ മതം മാറിയതുമായി വന്ന വാര്‍ത്തകള്‍ കണ്ടാല്‍ മനസ്സിലാകും കാര്യങ്ങള്‍.. കൂട്ടക്കുരുതി ഭയന്ന് മാത്രമാണ് അവര്‍ മതം മാറാന്‍ സന്നദ്ധരായതു എന്നാണ് മറുനാടന്‍ ന്റെ കണ്ടെത്തലുകള്‍. യസീധികളോട് മതം മാറാന്‍ അല്ല മരിച്ചു കരം നല്‍കി ഇസ്ലാമിക്‌ സ്റ്റേറ്റ് ല് തന്നെ താമസിച്ചു കൊല്ലാനാണ് ഞങ്ങള്‍ പറഞ്ഞതെന് ഐ എസ് വക്താക്കള്‍ ഒരു വീഡിയോ യില്‍ പറയുമ്പോള്‍ - അത് അങ്ങനെയല്ല എന്ന് നേരിട്ട് കണ്ട പോലെ ആണ് മറുനാടന്‍ വിവരിക്കുന്നത്. 


വീഡിയോ പുറത്തു എന്നും പറഞ്ഞു തലക്കെട്ട്‌ കൊടുത്തിട്ട് ലേഖനത്തില്‍ വീഡിയോ ഉള്പെടുത്തുകയോ അതിന്റെ ലിങ്ക് കൊടുക്കുകയോ ചെയ്തിട്ടില്ല. ആരോ എവിടെയോ റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് മാത്രം നല്‍കിയിരിക്കുന്നു. ഇങ്ങനെ നല്കിയാല്‍ പിന്നീട് ഒരു പ്രശ്നം വരുമ്പോള്‍ വാര്‍ത്ത‍ പിന്‍വലിക്കാം എന്നു മാത്രമല്ല ഇത് മറ്റൊരു മാധ്യമത്തില്‍ വന്നത് ഞങ്ങള്‍ ഏറ്റെടുത്തതാണ് എന്ന് പറഞ്ഞു തടിയൂരാന്‍ എളുപത്തില്‍ സാധിക്കും എന്ന അതിബുദ്ധിയും ഇതിനു പിന്നില്‍ ഉണ്ട് . 


 ഈ റിപ്പോര്‍ട്ടിന്റെ കൂടെ കൊടുതിരിക്കുനത് മുസ്ലിംകള്‍ നിസ്കരിക്കുന ചിത്രവും ഒരു സദസ്സില്‍ ഇരിക്കുന്ന ചിത്രവും ചിലര്‍ ചിരിച്ചു കൊണ്ട് മുഷവറത്തു ചെയ്യുന്ന ഫോട്ടോയും മാത്രമാണ് .. ഇതിനു പിന്നില്‍ ഇസ്ലാമിന്റെ ചിന്ഹങ്ങളെ അപമാനിക്കാനുമുള്ള ശ്രമം ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു ..


മറുനാടന്‍ന്റെ കെട്ടുകഥ കാണാന്‍ ...



IS  നു പറയാനുള്ളത് നിങ്ങള്‍ തന്നെ കാണുക  : http://youtu.be/VqG5-cKyB6s
                                                                                               http://youtu.be/3ktwHEMEK-8

ഫേസ്ബുക്കിലെ പോരാളികള്‍ ജീവിതത്തിലെ പൂച്ചകള്‍ ആവുന്നത് എന്ത് കൊണ്ട് ???

പലസ്തീന്‍ എന്ന ജയിലില്‍ ക്രൂരത അനുഭവിക്കുന്ന മുസ്ലിം സഹോദരങ്ങളെ ഓര്‍ത്തു വേദനിക്കുന്ന ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് ഉണ്ട്. റമളാന്‍ മാസത്തിലും തുടര്‍ന്നും  എന്തും ഏതും എഴുതാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്നതുമായ ഫേസ്ബുക്ക്  മുതലാക്കി പലസ്തീന് വേണ്ടി കണ്ണീര്‍ വാര്‍ത്തി കളയുന്ന മുസ്ലിം സഹോദരങ്ങളെ കണ്ടു ലോകം ഞെട്ടി.. എല്ലാവരും ആവേശത്തോടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും തിരിച്ച
ടിക്കാനുള്ള ആവേശവും കണ്ടു. 

പക്ഷെ എന്റെ ആ സഹോദരങ്ങളോട് ചോദിക്കാന്‍ ഉള്ളത് എന്താണെന്നോ... ഇതേ രീതിയില്‍ അവശത അനുഭവിക്കുന്ന അക്രമിക്കപ്പെടുന്ന മുസ്ലിം - പിന്നോക്ക സഹോദരങ്ങള്‍ ഇന്ത്യയില്‍ ഇല്ലേ ??? അവരെ നിരന്തരം ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നില്ലേ??? അതിനു എതിരെ എന്തെ നിങ്ങള്‍ ഒരക്ഷരം മിണ്ടാതെ ?? പലസ്തീനികളോട് കാണിക്കുന്ന സ്നേഹം എന്തെ അവിടെ കാണുന്നില്ല ?? ആവേശം ഫേസ്ബുക്ക് പോലുള്ള ഇടങ്ങളില്‍ പോലും പറയുന്നില്ല ??? എന്തെ പേടി ആണോ ?? 

ഇസ്രേല്‍ തീവ്രവധികള്‍ക്ക് എതിരെ പോരാടുന്ന ഹമാസ്‌ നിങ്ങള്ക്ക് ആവേശവും മാതൃകയും ആവുമ്പോള്‍ സംഘപരിവാര്‍ സംഘടനകളോട് പോരാടുന്ന പ്രതികരിക്കുന്ന പ്രതിരോധിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് - പി ഡി പി  പോലുള്ള സംഘടകള്‍ എങ്ങനെ നിങ്ങള്‍ക്ക്‌ വര്‍ജ്യമായി മാറുന്നു.. അത് പറയുമ്പോള്‍ മാത്രം എന്തെ നിങ്ങള്ക്ക് നബി തങ്ങളുടെ ക്ഷമയും സഹനവും മാത്രം ഓര്മ വരുന്നു... 

കാര്യം വേറെ ഒന്നും അല്ല... നല്ല പട്ടു മെത്തയില്‍ കിടന്നു മൊബൈലിലും എഫ ബി യിലും പോസ്റ്റ്‌ ഇടാന്‍ നല്ല സുഘമാണ്.. പക്ഷെ നേരിട്ട് ഇറങ്ങി തടിക്കു അല്പം ക്ഷീണം പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടി മാത്രമല്ല പേടിയും. ജയില്‍, കേസ് , കോടതി... എല്ലാം അഭിമുകീകരിക്കേണ്ടി വരുമെന്ന ആ ഒരു ഭയം. അതല്ലേ യഥാര്‍ത്ഥത്തില്‍ നിങ്ങളെ ഫേസ്ബുക്കില്‍ ഒരു പോരാളിയും ജീവിതത്തില്‍ ഒരു  ക്ഷമക്കാരനും ആക്കുന്നത്... 

ചിന്തിക്കുക സഹോദരാ... മാറ്റത്തിനുള്ള സമയം ആയി... അള്ളാഹു അല്ലാതെ നിനക്ക് ആരെ വേണം കൂട്ടിനു... കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയമായി... 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി


Israel Sderot Cinema. Israelis bringing chairs to the hilltops of Sderot to watch bombs fall on Gaza. Clapping and celebrating every time they hear a blast. Shame..


Confirmed by Al-Jazeera. 

ഈ ചിത്രത്തില്‍ നിങ്ങള്ക്ക് എന്താണ് കാണാന്‍ സാധിക്കുനത്
സഹോദരങ്ങളെ ഇവര്‍ ഈ ഇരിക്കുനത് കടലിന്റെ ഭംഗി ആസ്വദിക്കാന്‍ അല്ല...
ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങളെ കാണാനും അല്ല... 
ഇവര്‍ ഈ ഒത്തു കൂടി ഇരിക്കുന്ന ഇസ്രയേല്‍ നിന്നുള്ള മനുഷ്യത്വം ഇല്ലാത്തവര്‍ ഇരിക്കുന്നത് ഗാസയിലേക്ക് വീഴുന്ന ഡ്രോണ്‍ ബോംബുകള്‍ കണ്ടു ആസ്വദിക്കാന്‍ ആണെന്ന് കേള്കുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷെ സംശയിച്ചേക്കാം.. പക്ഷെ ഇത് അല്‍ - ജസീറ ചാനല്‍ സ്ഥിരീകരിച്ചിട്ടുള്ളത് ആണ്..

 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി.. 

ഇറാഖിലെ അമേരിക്കന്‍ ഒത്താഷക്കാരായ ശിയക്കള്‍ക്ക് വേദനിക്കുമ്പോള്‍ മാത്രം വരുന്ന യു എന്നും അവരുടെ ശിങ്കിടികളും ഐക്യമെന്നു പറഞ്ഞു വരുന്ന ലോക നേതാക്കളും ആരും ഇവിടേയ്ക്ക് തിരിഞ്ഞുനോകുനില്ല.. 

കാരണം ശത്രു ഭാഗത്ത് ഇസ്രയേല്‍ ഭീകരര്‍ ആണെന്ന പേടി ഒന്ന് മാത്രം.... 
മുസ്ലിം രാജ്യങ്ങള്‍ പോലും അതിനു നേരെ കണ്ണടച്ച് ഇരിക്കുന്നു എന്നത് ആണ് ഏറ്റവും വേദനാജനകം .... 


ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹി വാ നി'മല്‍ വകീല്‍ .........................................................

What if your neighborhood was a giant prison ????

Posted by If Americans Knew

The ADL posted the graphic on the left to their Twitter account, and it's been retweeted 37 times. In response, @selfagency created the graphic on the right, which has now been retweeted 1,022 times. Every time propaganda is countered with facts, people of conscience are making their voices heard. Please share if you agree with the graphic on the right! 


Asianet - ല്‍ വന്‍ ബ്ലോക്കിംഗ് - ഫേസ്ബുക്ക് പേജ് "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ "

Asianet - ല്‍ വന്‍ ബ്ലോക്കിംഗ് . 

Asianet  ന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകള്‍ക്ക്‌ എതിരെ കമെന്റ്റ്‌ ചെയ്യുന്നവരെ വന്‍ തോതില്‍ ബ്ലോക്ക്‌ ചെയ്യുന്നു. ഈ ഇടെ ആയി വാര്‍ത്തകള്‍ക്ക്‌ വേണ്ടി മാത്രം വര്തയുണ്ടാക്കുന്ന ഏഷ്യാനെറ്റ്‌ ന്റെ പല വാര്‍ത്തകള്‍ക്കും എതിരെ ജി സി സി രാജ്യങ്ങളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഏഷ്യാനെറ്റിന്റെ rating  വന്‍ തോതില്‍ കുറവ് വന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപിക്കുനത്. ചിലരെ വാനോളം ഉയര്‍ത്തിയും ചിലരെ തരം താത്തി താറടിച്ചു കാണിച്ചും ചിലര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കാന്‍ ഉറച്ചും ഏഷ്യാനെറ്റ്‌ കാണിക്കുന്ന ഈ നെറികേട് പലപ്പോഴും ഇസ്ലാമിക സമൂഹത്തിനു നേരെ ആണ് എത്തി നില്‍ക്കുന്നത്. ഇവരുടെ വാര്‍ത്താ ലേഖകര്‍ ചോദിക്കുന്ന ചോദ്യങ്ങളും ആ രീതിയില്‍ ഉള്ളതാണ്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കമെന്റ്റ്‌ ഇടുന്ന സഹോദരന്മാരെ ആണ് കൂടുതലായും ബ്ലോക്ക്‌ ചെയ്യുന്നത്. പൊതുവേ ബി ജെ പി - സംഘപരിവാര്‍ ചായ്‌വ് കാണിക്കുന്ന ഏഷ്യാനെറ്റിനെ എല്ലാവരും ഒഴിവാക്കി തുടങ്ങിയിരിക്കുന്നു... 



ഇപ്പോയിതാ "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ " ഫേസ് ബുക്ക്‌ പേജ് തുടങ്ങിയിരിക്കുന്നു .. പേജിൽ ഏകദേശം 8000 ആളുകള് പ്രതിഷേധം അറിയിച്ചു .

തെമ്മാടി ചാനലിനെതിരെ ഉള്ള കാമ്പയിനിൽ നിങ്ങളും പങ്കാളികളാവുക ..പേജിൽ ലൈക്‌ അടിക്കുക. പരമാവധിഷെയർ ചെയ്യുക ലിങ്ക് ഇതാ താഴെ









ജന്മഭൂമി ഫലിതങ്ങള്‍

Posted by Ashkar Lessirey

ഇന്നത്തെ ജന്മഭൂമി ഫലിതങ്ങള്‍.. 

ഇന്നിറങ്ങിയ ഓരോ പത്രത്തിലും ഇറാക്ക് സംഭവത്തെ പറ്റി വ്യത്യസ്ഥ കഥകള്‍ ആയിരുന്നു വന്നതെങ്കിലും ഏറ്റവും കോമഡി ജന്മഭൂമിയില്‍ വന്നതാണ്..
ആദ്യം തന്നെ മോഡിയുടെ കൂടെ കാശ്മീരില്‍ ആയിരുന്ന ഡോവലിനെ ഒറ്റയടിക്കാന് അച്ച് നിരത്തി ഡമാസ്കസ്സില്‍ എത്തിച്ചത് 

ഡമാസ്കസ് ഇറാക്കില്‍ എല്ല എന്നത് വേറെ തമാശ !
അമേരിക്കന്‍ പടക്കപ്പലുകള്‍ പോലും അവിടെ ഉണ്ടായിട്ടും ഒട്ടും അനങ്ങാതിരുന്ന വിമതരെയാണത്രേ ശക്തിപ്രകടനതിലൂടെ പേടിപ്പിച്ചത് !തട്ടികൊണ്ടുപോയ ഉടനെ വില്‍ക്കാന്‍ ആയിരുന്നത്രെ പരിപാടി.. ബോംബ്‌ ഏറ്റു തകരാന്‍ പോയ ആശുപത്രിയില്‍ നിന്ന് അവരെ രക്ഷിച്ച് വിമാനത്താവളം വരെ എത്ത്തിച്ചതായിരിക്കും വില്‍ക്കാന്‍ ഉള്ള പരിപാടി !
മൊബൈലും മരുന്നുമൊക്കെ ആയിരുന്നത്രെ ഭീകരര്‍ ഇത്രയും പേരെ "ബന്ദികളാക്കി" വച്ച് ഡിമാന്റ് ചെയ്തത്.. എന്നിട്ടും ഭീകരര്‍ ആ നേഴ്സുമാരുടെ കയ്യിലുള്ള മൊബൈല്‍ ഒന്ന് തട്ടിപ്പറിക്കുക പോലും ചെയ്തില്ല എന്നതാണ് തമാശ.. പോരാത്തതിന് അതില്‍ അവര്‍ക്ക് വെട്ടിലേക്ക് വിളിക്കാനും സൌകരിയം ചെയ്തുകൊടുത്തു.. പോരാത്തതിന് രീചാര്‍ജും !


ഭീകരര്‍ മോസ്യൂളിലെ താവളത്തില്‍ നിന്ന് ഒഴിഞ്ഞു പോകണം എന്നായിരുന്നത്രേ ഇന്ത്യയുടെ നിലപാട്, അമേരിക്കന്‍/ ഇറാക്കി സര്‍ക്കാര്‍ പോലും ഒരു ചുക്കും അവിടെ ചെയ്യാനാകാതെ ഇരിക്കുമ്പോഴാണ് ഇവിടെന്നുള്ള ആജ്ഞ കേള്‍ക്കാന്‍ പോകുന്നത് !


ഏറ്റവും കോമഡി ഭീകരരുടെ വേഷത്തില്‍ എത്തിച്ച് അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുപോയത് ഇന്ത്യന്‍ കമാന്റോകള്‍ ആണെന്നതാണ്.. ഇറാക്കി സര്‍ക്കാരിന് പോലും നിയന്ത്രണം നഷ്ടപ്പെട്ടു അങ്ങോട്ട്‌ ചെല്ലാന്‍ പോലും ആകാതെ ഇരിക്കുമ്പോഴാണ് ഇങ്ങ് ഇന്ത്യയില്‍ നിന്ന് കമാന്റോകള്‍ അവിടെ ഭീകരരുടെ വേഷത്തില്‍ അറബിയൊക്കെ സംസാരിച്ച് രക്ഷിക്കാന്‍ പോയത് 

ഇന്ത്യന്‍ കമാന്റോകള്‍ ഭീകരരായി അഭിനയിക്കുമ്പോള്‍ നേഴ്സുമാര്‍ പറയുന്നത് ഇന്ത്യന്‍ കമാന്റൊകള്‍ക്കും, കമാന്റോകള്‍ പറയുന്നത് നേഴ്സുമാര്‍ക്കും മനസ്സിലായിരുന്നില്ല. അതിന് ഭീകരനായി അഭിനയിച്ച മറ്റൊരു ഭീകര ഡോക്റ്റര്‍ തര്‍ജ്ജുമ ചെയ്യാന്‍ ഉണ്ടായിരുന്നു. മുറിയന്‍ ഇംഗ്ലീഷില്‍ സംസാരിച്ചു അറബിയിലേക്ക് തര്‍ജ്ജുമ ചെയ്തു കൊടുത്തത് ഇങ്ങേരായിരുന്നു.. ബസ്സില്‍ ഭീകരര്‍ അടക്കം മുഴുവന്‍ ഇന്ത്യക്കാര്‍ ആയിരുന്നിട്ടും അവര്‍ അറബിയില്‍ ആയിരുന്നു സംസാരിച്ചിരുന്നത്. അത്രക്കും സൂക്ഷ്മതയായിരുന്നു. 

നാളെ ഇതൊക്കെ തെളിവായി മറ്റു പല കാര്യത്തിനും ഉപയോഗിക്കും. നേരത്തെ പറഞ്ഞ കൂട്ടത്തില്‍ അജിത്‌ ടോവലിന്റെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി ഈ സംഭവവും സ്ഥാനം പിടിക്കും. മോഡി മോഡിയായത് ഇജ്ജാതി നുണക്കഥകള്‍ കൊണ്ടായിരുന്നു എന്നതും മറക്കണ്ട..

പിന്നെ നേഴ്സുമാര്‍ അല്ലാത്ത ബാക്കിയുള്ള ഇന്ത്യക്കാരെ ഇതുപോലെ എന്തുകൊണ്ട് രക്ഷിച്ചില്ല എന്ന് ആരും ചോദിക്കരുത് 

എന്തായാലും നല്ല ഭാവിയുണ്ട്, മേജര്‍ രവിയുടെ വരെ ഭാവനയെ കടത്തി വെട്ടുന്ന തിരക്കഥ ആയിപ്പോയി

ഏഷ്യാനെറ്റ്‌ ഈ ചിത്രം തരുന്ന സന്ദേശം എന്ത് ???

post by Iqbal Muhammad

ഇന്നത്തെ ഏഷ്യാനെറ്റിൽ വന്ന വാർത്ത.. നോമ്പ് സമയത്ത് പൊതു സ്ഥലത്ത് ഭക്ഷണം കഴിച്ചതിനു 49 പേരെ പിടികൂടി.. കൂടെ ഒരു പോലീസുകാരൻ ഒരാളെ കൈകൾ പിറകിൽ കെട്ടി പിടിച്ചു കൊണ്ട് പോകുന്ന ചിത്രവും.. കൂടെ കൊടുത്ത ചിത്രം എവിടെയോ കണ്ടത് പോലെ ഒരു ഓർമ വന്നത് കൊണ്ട് ആ ഇമേജ് യു ആർ എൽ വെച്ച് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കി.. ദേ കിടക്കുന്നു, ഒരു വർഷത്തോളം മുംബ് പോലീസുകാരെ ആക്രമിച്ച് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടപ്പോ അതിന്റെ പേരിൽ എത്യോപ്പിയക്കാരായ അനധികൃത താമസക്കാരെ റിയാദിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ചിത്രം..!!! എന്താ ലെ..!!! റമദാനിലെ സൗദി പോലീസിന്റെ ക്രൂരത..!!!
വാൽകഷ്ണം:
ഏഷ്യാനെറ്റ്‌ ഈ ചിത്രം ഈ വാർത്തയുടെ കൂടെ കൊടുത്തതിന്റെ പൊരുൾ അറിയാൻ അരിയാഹാരം കഴിക്കുന്ന ആർക്കും എളുപ്പം സാധിക്കും..!!!


ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : Ethiopian in Saudi arabia

കേരളത്തിലെ എല്ലാ മാധ്യമസുഹൃത്തുക്കളും അറിയുന്നതിന്‌

കേരളത്തിലെ എല്ലാ മാധ്യമസുഹൃത്തുക്കളും അറിയുന്നതിന്‌,

ഇറാഖില്‍ അകപ്പെട്ടുകിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണ്‌. ഇപ്പോള്‍ അവരില്‍ ഒരാളുമായി സംസാരിച്ചിരുന്നു. നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടെന്നും ഇത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെ് അവരുടെ സ്ഥിതി വഷളാക്കരുത്. അവര്‍ക്ക് എല്ലാ പരിചരണങ്ങളും ഭക്ഷണവും എല്ലാം യഥാസമയം എത്തിക്കുന്നുണ്ട് വിമതര്‍. അവര്‍ക്ക് ഒരു ഉപദ്രവും ഉണ്ടാകില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരിക്കുന്നതായി സംസാരിച്ച നഴ്സ് അറിയിച്ചു. എന്നും, ദയവുചെയ്ത് ഇത് ഉടനടി നിര്‍ത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കുവേണ്ടി പരതിനടക്കുന്ന എല്ലാ മാധ്യമസുഹൃത്തുക്കളും ദയവു ചെയ്ത് കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച
ഒരിക്കല്‍ക്കൂടി മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്കൂപ്പുകളല്ല ആ നഴ്സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മലയാളികള്‍ക്കും ആവശ്യം. അവരുടെ സുരക്ഷയാണ്‌. അതിനെ ഹനിക്കുന്ന ഒന്നും ചെയ്യാതിരിക്കുക.
നിങ്ങളുടെ പരിചയത്തിലുള്ള മാധ്യമസുഹൃത്തുക്കള്‍ക്ക് ഈ വിവരം ഷെയര്‍ ചെയ്യുക.
------------------------------
ഇനി ഇന്ന് മാധമങ്ങളില്‍ വന്ന വാര്‍ത്തകളും ശ്രദ്ധിക്കുക.. നേഴ്സുമാര്‍ തങ്ങുന്ന ആശുപത്രി ഇറാക്കി സൈന്യം ആക്രമിക്കുന്ന സൂചന കിട്ടിയ "ഭീകരര്‍" അവരുടെ സുരക്ഷക്ക് വേണ്ടി ഭൂകര്‍ഭ അറകളിലേക്ക് മാറ്റി. പിന്നീട് അവരെ അവിടെ നിന്നും ഒഴിപ്പിച്ച് നെഴ്സുമാരെ വാഹനത്തില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു.. പുറപ്പെടുന്നതിനു മുന്പ് ഇറാക്കി സൈന്യം ആശുപത്രി ആക്രമിച്ചതില്‍ ചെറിയ പരിക്ക് ചിലര്‍ക്ക് പറ്റുന്നു. . 
നോമ്പിന്റെ മാസമായിട്ടും യാത്രയില്‍ അവര്‍ക്ക് വേണ്ട ഭക്ഷണവും ജൂസും എല്ലാം കൊടുക്കുന്നു. സുരക്ഷക്കായി അവരുടെ വാഹനത്തിനു അകമ്പടിയായി ആയുധം ഏന്തിയ ഒരു വാഹനവും പോകുന്നു. അവസാനം കരമാര്‍ഗ്ഗം യാത്ര ചെയ്ത് ഇപ്പോള്‍ എയര്‍ പോര്‍ട്ടിലേക്കും എത്തിക്കുന്നു.

ഒരു ചുക്കും ചെയ്യാത്ത നമ്മുടെ സര്‍ക്കാരിന്റെ ഇമേജ് നന്നാക്കാനും വിമതരെ ഒന്നുകൂടെ "ഭീകരര്‍" ആക്കാനും ഉള്ള ശ്രമത്തില്‍ നാട്ടിലെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഉണ്ടാക്കിയ ഭീകര തലക്കെട്ടുകള്‍ ഇപ്പോള്‍ അന്യനാട്ടില്‍ ഉള്ള നെഴ്സുമാരെ തന്നെ ബാധിക്കുന്നു !
മേജര്‍ രവിയുടെ പടങ്ങള്‍ കാണാത്ത "ഭീകരര്‍" ആയത് കൊണ്ട് മാധ്യമങ്ങള്‍ക്ക് വേണ്ട മസാല കിട്ടിയില്ല. അതുകൊണ്ട് കൂടുതല്‍ എഴുതി പേടിപ്പിക്കാനുള്ള വകുപ്പും കിട്ടിയില്ല. പക്ഷെ ദയവു ചെയ്ത് നിങ്ങള്‍ രക്ഷിചില്ലെങ്കിലും ആ നിരപരാധികളുടെ ജീവിതം അപകടത്തില്‍ ആക്കരുത് !!

മഹാ നായ മോഡി ജി - പ്രത്യേകതകള്‍










1..ടെലഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യമായി അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് മോഡിയുടെ മൂന്ന് മിസ്ഡ് കോള്‍ വന്നു കിടപ്പുണ്ടായിരുന്നു.


2. മോഡി പേപ്പര്‍ മടക്കി എയറോപ്ലെയിന്‍ ഉണ്ടാക്കാറില്ല - അദ്ദേഹം എയറോപ്ലെയിന്‍ പേപ്പര്‍ പോലെ മടക്കാറാണ് പതിവ്.

3. മോഡിയുടെ സ്വീകരണമുറിയില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്. സത്യത്തില്‍ അതൊരു പ്രതിമയല്ല, മൂപ്പരെ പേടിച്ച് അനങ്ങാതിരിക്കുന്ന ഒരു ജീവനുള്ള കടുവ തന്നെയാണ്.


4. മോഡിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. തോല്‍ക്കുന്നയാള്‍ ശേഷിക്കുന്ന കാലം പാന്‍റിനു മുകളില്‍ ജട്ടി ഇടണമെന്നായിരുന്നു പന്തയം.

5. മോഡിക്ക് ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല, കാരണം അദ്ദേഹത്തെ "അറ്റാക്ക്" ചെയ്യാനും മാത്രം മണ്ടനല്ല ഹൃദയം.

7. ഒരിക്കല്‍ മോഡി ഒരു കുതിരയുടെ താടിക്കിട്ട് ഒരു തട്ടുകൊടുത്തു. അങ്ങനെയാണത്രേ ഭൂമിയില്‍ ജിറാഫുകള്‍ ഉണ്ടായത്.

8. മോഡി പുഷ്-അപ് എടുക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹം കൈകുത്തി മുകളിലേക്കുയരുകയല്ല ചെയ്യുന്നത്, അദ്ദേഹം ഭൂമിയെ താഴേക്കമര്‍ത്തുകയാണ്.

10. നൂറാം നിലയില്‍ നിന്നും വീണ coin മോഡി എത്ര തിരഞ്ഞിട്ടും കണ്ടില്ല! കാരണം മോഡി coin താഴെ ഇതും മുന്‍പേ തിരച്ചില്‍ തുടങ്ങിയിരുന്നു.

11. കാളയെ കറന്നു പത്തു ലിറ്റര്‍ പാല് ഡെയിലി മോഡി എടുക്കാര്‍ ഉണ്ടായിരുന്നു..

12. മോഡി ഒരിക്കലും ഉറങ്ങാറില്ല, അടുത്ത പ്രഭാതമാകുന്നത് വരെ കണ്ണടച്ചു കാത്തിരിക്കാറെ ഉള്ളൂ.

13. മോഡി കുളിക്കാന്‍ കൊണ്ടു വച്ച പാത്രം പിന്നീട് മലമ്പുഴ ഡാം എന്ന് അറിയപ്പെട്ടു......!!

തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....


ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ മുസ്്‌ലിലീഗ് റാവുവിന് മരണാനന്തര ബഹുമതിക്ക് എന്ത് പുരസ്‌കാരം നല്‍കണമെന്ന് ആലോചിക്കുന്ന തിരക്കിലായിരിക്കും. മോഡിഫോബിയ പിടിപ്പെട്ടവര്‍ ഇനി എന്ത് കസര്‍ത്തുകളാണാവോ കാണിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ആഘാതമാണ് മോഡിയുടെ വരവെങ്കില്‍ അതിന്റെ അടിവേര് 1992ല്‍ തന്നെ റാവു അറുത്ത് മാറ്റിയിരുന്നു..

കോണ്‍ഗ്രസിനു ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെന്നത് വെറുംമിഥ്യയാണ്. മോഡിയുടെ വരവ് തടയുന്നത് പോലെ തന്നെ തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....
ഭയരഹിതമായ ഇന്ത്യക്ക് ജനാധിപത്യ സംരക്ഷണത്തിനു എസ്.ഡി.പി.ഐക്ക് വോട്ടു ചെയ്യുക....






ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍

_________________________________________________________________________________
കണ്ടിരിക്കേണ്ട ഒരു ചർച്ച.. ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ശരിക്കും മനസ്സിലാക്കുക..
" പത്രക്കാര്‍ ഇത് അറിയാതെ ചെയ്യുന്നല്ല -
പാലമെന്റ്റ് ആക്രമണ കേസില്‍ നടന്ന കളികള്‍ എന്തായിരുന്നു എന്ന് ദല്‍ഹിയിലെ എല്ലാ സീനിയര്‍ പത്ര പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പക്ഷെ അത് എഴുതാനുള്ള ധൈര്യം അപൂര്‍വ്വം ചില പത്ര പ്രവര്‍ത്തകര്‍ക്കെ ഉള്ളൂ. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെയും അവരെ ജോലിയില്‍ നിര്‍ത്തുന്ന എത്ര പത്രങ്ങള്‍ ഉണ്ടാവും എന്ന ചോദ്യവും ഉണ്ട്.
തീവ്രവാദികളെ പടിച്ചു നടത്തുന്ന പ്രസ്‌ കൊണ്ഫരന്സിനു പോലും ചുരുക്കം ചില റിപ്പോര്‍ട്ടര്‍ മാരെ പോകാറുള്ളൂ . ബാക്കിയുള്ളവര്‍ വെബില്‍ കിട്ടുന്ന റഫറന്‍സുകള്‍ ഉപയോഗിക്കുന്നു. കാരണം ഈ വിഷയത്തിലൊന്നും തന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാം. "
"എല്ലാ ബോംബ്‌ സ്ഫോടനത്തിന് ശേഷവും ഒരു ഫോറന്‍സിക്‌ റിപ്പോര്‍ട്ട് ഉണ്ടായിരിക്കും. മാലേഗാവ്‌, ഹൈദരാബാദ്‌, മക്കാ മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനങ്ങള്‍ നടത്തിയത് വലതു പക്ഷ തീവ്രവാദികളാണ്. ഹൈദരാബാദ്‌ സ്ഫോടനത്തിന് ശേഷം പൊട്ടാത്ത ഒരു ബോംബ്‌ ബാക്കി ആയിരുന്നു. അതില്‍ ഒരു സിം ഉണ്ടായിരുന്നു. സിം കാര്‍ഡ്‌ അന്വേഷണം ലോക്കല്‍ പോലീസിനെ ആണ് അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ഏല്‍പ്പിച്ചത്. പൊട്ടിയ ബോംബിനെ കുറിച്ചുള്ള അന്വേഷണം ഏല്‍പ്പിക്കുന്നത് സി ബി ഐ യെയും. എന്ത് കൊണ്ടിത് മറിച്ചു ചെയ്യുന്നില്ല?
സി ബി ഐ ആയിരുന്നു ബാക്കിയായ ഫോറന്‍സിക്‌ വസ്തുക്കളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കെണ്ടിയിരുന്നത് . അന്ന് സിം കാര്‍ഡ്‌ ജാര്‍ഖണ്ടിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയത് എന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞ ഉടനെയാണ് സര്‍ക്കാര്‍ ആ സിം കാര്‍ഡ് അന്വേഷണം ധൃതി പ്പെട്ടു ഒരു ലോക്കല്‍ പോലീസിനെ എല്പ്പികുന്നത്. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം കേസുകളിലെ പൊതു സവിശേഷത കുറ്റസമ്മത മൊഴി മാത്രമാണ് പോലീസ്‌ ഹാജരാക്കാരുള്ളൂ. നല്ല വക്കീലിനെ വച്ചവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ദരിദ്രരായ, അല്ലെങ്കില്‍ നിരക്ഷരരായ വരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും."

ഇതാണ് നുമ്മ പറഞ്ഞ " തീവ്രവാദി "

നാലു പാകിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍...രണ്ടു ദിവസം മുമ്പ് എല്ലാമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഒരു വാര്‍ത്ത‍...പാകിസ്താന്‍ സ്വദേശികളെ രാജസ്ഥാനില്‍ നിന്നും ദല്‍ഹി പോലീസ് പിടികൂടിയെന്ന വാര്‍ത്ത‍ നാമെല്ലാം ശ്രവിച്ചതും കണ്ടതുമാണ്..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു എന്നും വാര്‍ത്തകള്‍...പിന്നാലെ വന്നു കേരളത്തിലെ അഭ്യന്തര മന്ത്രി "ചെന്നിത്തലയുടെ" പ്രസ്താവന..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു പക്ഷേ ഞാന്‍ അത് ആരോടും പറയാതിരുന്നതാണ് എന്നെല്ലാം തട്ടിവിട്ടു നമ്മുടെ ഏഭ്യന്തരന്‍...കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി പൊതു സമൂഹത്തില്‍ ചിത്രീകരിക്കപ്പെടാന്‍ അഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന തന്നെ ധാരാളം..ചെന്നിത്തലയുടെ പ്രസ്താവന കല്ലുവെച്ച നുണയാണ് എന്നുള്ളതിന് രണ്ടു ദിവസം വേണ്ടി വന്നില്ല തെളിയാന്‍...നാലു പാകിസ്താന്‍ ഭീകരവാദികളില്‍ മൂന്നു തീവ്രവാദികളെ ഇന്നലെ ദല്‍ഹി പോലീസ് വിട്ടയച്ചു...ഈ വാര്‍ത്ത‍ ഒരു മാധ്യമങ്ങളും കണ്ടില്ല കേട്ടില്ല..ദല്‍ഹിയിലെ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികള്‍ ആക്കാനുള്ള പോലീസിന്‍റെ നീക്കത്തെ പ്രധിരോധിച്ചത് അവിടത്തെ നാട്ടുകാരും ബന്ധുക്കളുമാണ്..അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ട് പോയി തീവ്രവാദികളാക്കി കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കുകയെന്ന ഗൂഡ ലക്ഷ്യമാണ്‌ ഇവിടെ പൊളിഞ്ഞു വീണത്‌..മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനുള്ള രമേശ്‌ ചെന്നിത്തലയുടെ ത്വര കേരളം ഇതിനു മുമ്പ് കണ്ടതാണ്..കോയമ്പത്തൂര്‍ സ്ഫോടനക്കേസ്സില്‍ നിരുപാധികം വിട്ടയച്ച അബ്ദുള്‍ നാസര്‍ മഅദനി ബംഗലുരു സ്ഫോടനക്കേസ്സില്‍ പ്രതിയാണെന്ന് ആദ്യം പറഞ്ഞത് ഈ രമേശ്‌ ചെന്നിത്തല തന്നെയായിരുന്നു..അന്ന് മഅദനി പറഞ്ഞിരുന്നു ചെന്നിത്തലക്ക് നരേന്ദ്ര മോഡിയുടെ ഭാഷ്യമാണ്..മുസ്ലിം സമുദായത്തോടുള്ള അന്ധമായ വിരോധമാണ് പ്രകടമാക്കുന്നത് എന്നും...കാലം അതെല്ലാം തെളിയിച്ചു കൊണ്ടിരിക്കുന്നു.....
ഈ ഭീകരര്‍ കേരളത്തില്‍ എവിടെയാണ് വന്നതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത കേരളത്തിലെ അഭ്യന്തര മന്ത്രി കാണിക്കണം...അത് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്..........യഥാര്‍ത്ഥ തീവ്രവാദികളെ പിടികൂടു..അതിനു വേണ്ടി കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് കൂടെയുണ്ടാകും..നിരപരാധികളെ വേട്ടയാടരുത്..

മനോരമ കളി തുടങ്ങി;അൽ മൊയ്തുവിനു എതിരെ ???

മനോരമ കളി തുടങ്ങി 
അൽ മൊയ്തു ഇറങ്ങിയ മുതൽ കാത്തിരിക്കുകയായിരുന്നു.. 

എന്തേ ഇത്ര വൈകി എന്നാലോചിച്ച് ഇരിക്കുകയായിരുന്നു.. എന്തായാലും മനോരമക്ക് വാർത്തകൾ എങ്ങനെ ഉണ്ടാക്കാം എന്ന് എഴുതാം എന്ന് നല്ല പോലെ അറിയാം.. അവിടെയും ഇവിടേയും തൊടാതെ, എന്നാൽ മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുന്ന രീതിയിൽ, പരാതി അങ്ങോട്ട് പോകാൻ പോലും പറ്റാത്ത വളരെ വിദഗ്ദമായ ശൈലിയിലൂടെ ഫീഷണിപ്പെടുത്താൻ. ഇന്റെലിജിൻസിനെ കളിയാക്കുന്നത് ക്രിമിനൽ കുറ്റമാണോ അച്ചായാ ? അല്ലാ.. അതിൽ തുടക്കം മുതൽ ഒടുക്കം വരെ കളിയാക്കുന്നത് ആരെയാണെന്ന് മനോരമക്കെന്നല്ല കണ്ടവർക്കും നല്ലപോലെ അറിയാം, അതുകൂടെ
കൊടുത്തിരുന്നെങ്കിൽ കുറച്ചും കൂടെ വായിക്കാൻ ഗുമ്മ് ഉണ്ടാകുമായിരുന്നു. ഹും.. പിന്നെ വേറൊരു ചാൻസ് കൂടെയുണ്ട്, നിങ്ങടെ പത്രത്തിൽ വരുന്നതൊക്കെ ശുദ്ധമായ ISI മാർക്കുള്ള ഔദ്യോഗിക ഇന്റലിജൻസ് വാർത്തകൾ ആണെന്നാണോ ഉദ്ദേശിച്ചത് ? 

ഇനി നിരീക്ഷണ ഫീഷണികൊണ്ടൊന്നും വല്ല്യ കാര്യമില്ല. ഇമ്മാതിരി ഉമ്മാക്കികൾ കാണിച്ച് ഒരോത്തർ വരുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. പിന്നെ, നിരീക്ഷണം.. ഇതൊക്കെ ഇറങ്ങുന്നതിനും എത്രയോ മുൻപേ തന്നെ അത് തുടങ്ങിയതാണ്, ഐബി സുഹൃത്തുക്കളെ നേരിലും ഫോണിലും വീട്ടിലുമൊക്കെ ആയി കണ്ടതുമാണ് 

പിന്നെ ഒരു കാര്യം കൂടെ, നിരീക്ഷണം നിർത്തി ഫീകരന്മാരെ അകത്താക്കാൻ തീരുമാനിച്ചാൽ ഇതുമായി സഹകരിച്ച എല്ലാവരേയും ഒരുമിച്ച് പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.. മാമുക്കോയ, ശശി കലിംഗ മുതൽ, പ്രോൽസാഹിപ്പിച്ച് ബൈറ്റ് തന്ന കമൽ, സിദ്ദീക്ക്, സുരാജ് വെഞ്ഞാറമൂട്, പിടി കുഞ്ഞുമുഹമ്മദ്, ജോയ്മാത്യൂ എന്നിവരെ കൂടെ ഉണ്ടെങ്കിൽ അകത്തിരുന്ന് അടുത്ത ഫീച്ചർ ഫിലിം തന്നെ പ്ലാൻ ചെയ്യാമായിരുന്നു 

തെമ്മാടികൾ വാഴുന്ന എല്ലാ കാലങ്ങളിൽ സത്യം വിളിച്ചു പറയുന്നതായിരുന്നു ഏറ്റവും കൊടിയ പാപം !

THINK ! Its not illegal YET !

അൽ മൊയ്തു ഇനിയും കാണാത്തവർക്കായി ഇതാ സുവർണ്ണാവസരം 

ഇന്ത്യവിഷന്‍-കാര്‍ക്ക് തലയ്ക്കു സ്ഥിരത ഇല്ലേ ? വാര്‍ത്ത‍ പിന്‍വലിക്കുക-മാപ്പ് പറയുക

ഇന്ത്യ വിഷന്‍ കാരെ നിങ്ങള്‍ വാര്‍ത്ത‍ പിന്‍വലിച്ചു ഖേദം പ്രകടിപിക്കുക.. തെറ്റായ വാര്‍ത്ത‍ നല്‍കിയതിനു... അതാണ് നാട്ടു നീതി ... 

മൂന്ന് മണിക്കൂര്‍ മുന്നേ വന്ന വാര്‍ത്ത‍ കണ്ടില്ലേ ??


അന്നേരം വരെ പോപ്പുലര്‍ ഫ്രണ്ട് കാരുടെ "കാടത്തം" കൊണ്ട് അടി കൊണ്ട ആള്‍ കിടന്നു അല്ലാഹ് അല്ലാഹ് അല്ലാഹ് എന്നൊക്കെ വിളിച്ചു കരഞ്ഞെന്നുന്നും എന്നിട്ടും അവര്‍ വിട്ടില്ലെന്നും പറഞ്ഞു പ്രച്ചരിപിച്ച അവര്‍ക്ക് പെട്ടെന്ന് വെളിപാട് വന്നു .....





 ഇപ്പോയിത അതിനു ലീഗിന്റെ തീവ്രവാദം എന്ന തലക്കെട്ടില്‍ വാര്‍ത്ത. എന്താണ് നിങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് കളിക്കുകയാണോ?? വാര്‍ത്തകള്‍ നിങ്ങളുടെ കുട്ടിക്കളിക്ക് ഉള്ളതാണോ ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം കൊടുത്ത വാര്‍ത്ത‍ പിന്‍വലിക്കുന്നില്ല???  ആദ്യം നിങ്ങള്‍ കൊടുത്ത വാര്‍ത്ത‍ ഷെയര്‍ ചെയ്തത് 2066 പേര്‍ ആണ്.. അവര്‍ വഴി എത്ര പേര്‍ ??? ഇതിന്റെ അടിസ്ഥാനം നിങ്ങള്‍ അല്ലെ?? നിങ്ങളുടെ പത്ര ധര്‍മത്തിന്റെ തേര്‍വാഴ്ച അല്ലെ?  എന്തെ നിങ്ങള്‍ക്ക്‌ പത്രം എന്നത് വിട്ടു കാശ് ആക്കാനുള്ള ഒരു പേപ്പര്‍ മാത്രമാണോ? വാര്‍ത്ത‍ എന്നത് വാര്‍ത്തക്ക് വേണ്ടി മാത്രമാണോ ? ലജ്ജിക്കുന്നു കേരളം നിങ്ങളെ ഓര്‍ത്തു... 

ടി പി കേസ്സില്‍ "മാഷാ അല്ലാഹ്" - തിരൂരില്‍ " അല്ലാഹ് അല്ലാഹ് "




ഇന്ന് രാവിലെ വന്ന വാര്‍ത്തകളിലൂടെ പോയി നോക്കിയപ്പോള്‍ കണ്ട ഒരു ചെറിയ സംശയം -വാര്‍ത്ത‍ ഇങ്ങനെ - തിരൂരില്‍ സി പി എം കാരന്‍ വെട്ടേറ്റു കിടക്കുന്നു - ആരോ തലയില്‍ കേട്ട് കെട്ടിയ ആള്‍ വെട്ടുന്നു - അടിക്കുന്നു - അടി കൊള്ളുന്ന ആള്‍ സ്വാഭാവികമായി (മുസ്ലിം ആയതുകൊണ്ട് ) അല്ലാഹ് അല്ലാഹ് എന്ന് വിളിക്കുന്നു.. കരയുന്നു..വീണ്ടും അടിക്കുന്നു... എന്നിട്ട് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട് ന്റെ കാടത്തം എന്ന്.. ഈ ക്യാപ്ഷന്‍ കൊടുത്തത്‌ ഇന്ത്യവിഷന്‍ എന്ന ചാനല്‍ വക ആണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വാര്‍ത്ത‍. എന്ത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കുത്തിത്തിരിപ്പ് . ഏഷ്യാനെറ്റ്‌ പോലെയുള്ള സന്ഘി ചിന്താഗതി ഉള്ള ന്യൂസ്‌ പോലും പോപ്പുലര്‍ ഫ്രണ്ട് ന്റെ നേര്‍ക്ക്‌ സംശയം മാത്രം പ്രകടിപിച്ചപ്പോള്‍ ഇന്ത്യ വിഷന്‍ തീര്‍ച്ചപ്പെടുത്തി ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്. ഇങ്ങനെയണേല്‍ പോലീസ് ഓഫീസേര്‍സ് ആവശ്യമില്ലല്ലോ.. അന്വേഷണവും വേണ്ട. എല്ലാം നിങ്ങള്‍ അങ്ങ് തീരുമാനിച്ചു കൊള്ളുക. കഥക്ക് അല്പം മേമ്പൊടി പോലെ " അല്ലാഹ് അല്ലാഹ് അന്ന് കരഞ്ഞിട്ടും വിട്ടില്ല " എന്ന പ്രയോഗം കണ്ടപ്പോള്‍ " അല്‍ മൊയ്തു " എന്ന ചിത്രത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനം പോലെ തോന്നി. വാര്‍ത്തകള്‍ കൊടുക്കേണ്ട എന്നല്ല - പക്ഷെ വാര്‍ത്തകള്‍ സത്യസന്ധമായി കൊടുക്കണം.. അല്ലാതെ തനിക്ക്‌ തോന്നിയതല്ല.... പണ്ട് ടി പി യെ കൊന്നപ്പോയും മഷ അല്ലാഹ് കാണിച്ചു എന്‍ ഡി എഫ ന്റെ തലയില്‍ ഇട്ട പോലെ " അല്ലാഹ് അല്ലാഹ് " കാണിച്ചു പോപ്പുലര്‍ ഫ്രണ്ട് ന്റെ തലയില്‍ വെക്കുനതിനു മുന്‍പ്‌ നല്ല ഒരു ന്യൂസ്‌ ടീം ഉണ്ടാക്കി അന്വേഷണാത്മക സമീപനം ഉണ്ടാക്കാന്‍ നോക്ക്.. അല്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പണി ഇനിയെങ്കിലും നിര്‍ത്തിവച്ചു വേറെ പണി നോക്കുക.. 


കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ?




 "നുണയന്‍മുഖ്യമന്ത്രി "

മുഖ്യമന്ത്രി, മലയാളമനോരമയോട് പറഞ്ഞ കള്ളത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കണ്ണൂരില്‍ നടന്ന കല്ലേറ് പരിപാടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടന്നതാണ് എന്നതാണ്.

മുഖ്യമന്ത്രി മനോരമയോട് പറയുന്നു : 'ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ ആകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ച ശേഷം വലതുചില്ല് തകര്‍ത്ത് പുറത്തേക്ക് പോയി. നെഞ്ചില്‍ നേരിയ വെദനയുണ്ട്. ചില്ലിന്റെ പൊട്ടിയ കഷണങ്ങള്‍ തറച്ചാണ് നെറ്റിയിലെ മുറിവ്'. മുഖ്യമന്ത്രിയും മനോരമയും ചമച്ച കള്ളം വായിച്ച് മനോരമയുടെ വലതുപക്ഷ-നിഷ്പക്ഷ വായനക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ? ചില്ല് തകര്‍ത്ത് അകത്തേക്ക് പതിക്കുക. അവിടെ നിന്നും മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുക. അല്‍പ്പ സമയം അവിടെ വിശ്രമിച്ച ശേഷം വലതുഭാഗത്തെ ചില്ല് പൊട്ടിക്കാന്‍ അവിടെ നിന്ന് തെറിക്കുക! മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, താങ്കള്‍ മലയാളമനോരമയോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസിലാക്കാന്‍ ഹിന്ദുപത്രത്തിലെ കാറിന്റെ ചില്ല് പൊളിഞ്ഞുവീഴുന്ന ഫോട്ടോ മാത്രം മതി.

ആ ഫോട്ടോ കുറെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. താങ്കളുടെ കാറിന്റെ മുന്‍സീറ്റിലിരുക്കുന്ന വ്യക്തിക്ക് കല്ല് വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. ഉന്നം തെറ്റി കല്ല് തന്റെ ഗ്ലാസില്‍ കൊള്ളുമോ എന്ന് ഭയന്ന് അദ്ദേഹം പേപ്പര്‍ കൊണ്ട് മറ പിടിക്കുന്നു. മുഖ്യമന്ത്രിയാണെങ്കില്‍ കൂസലന്യേ ഇരിക്കുകയാണ്.ഹിന്ദു ഫോട്ടോ എടുക്കുമ്പോള്‍ ഗ്ലാസ് പൊളിച്ച കല്ല്, മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുന്ന സമയമാവും. നെഞ്ചില്‍ കല്ല് കൊള്ളുമ്പോള്‍ ആരും ഇത്തരത്തില്‍ നിസംഗതയോടെ ഇരിക്കില്ല. കൈകൊണ്ട് നെഞ്ച് പൊത്തിപ്പിടിക്കുകയെങ്കിലും ചെയ്യും.

ഇടതുഭാഗത്തെ ഗ്ലാസ് കല്ലേറ് കൊണ്ട് തകര്‍ന്നതാണെങ്കില്‍ വലതുഭാഗത്തെ ഗ്ലാസ് ആരുതകര്‍ത്തു? മുഖ്യമന്ത്രി സത്യം പറയണം. ഈ സത്യം തിരുവഞ്ചൂരിന്റെ പോലീസിന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മതി. കല്ലേറ് നടത്തി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സുധാകരന്‍മാരുടെ വീരകഥകള്‍ മൊത്തം പുറത്തേക്ക് വരും.

നുണപരിശോധനയ്ക്ക് ഉമ്മന്‍ചണ്ടി തയ്യാറാണോ?.....

post courtesy :Mustafa Kadangode

ക്യാമറ കണ്ടാല്‍ പേടിച്ചു വിറയ്ക്കുന്ന സങ്കികള്‍

ആര്‍ എസ് എസ് ന്റെ മുട്ട് വിറക്കുന്നു പോലും. അതും ഒരു വ്യക്തി തന്‍റെ സ്വന്തം മൊബൈലില്‍ അവരുടെ പഥ സഞ്ചലനത്തിന്റെ വീഡിയോ എടുത്തത്‌ ആണ് വിഷയം. പ്രവര്‍ത്തകര്‍ക്ക്‌ അതോടു കൂടി പേടി തുടങ്ങി. രാത്രി ഉറക്ക് ഇല്ലായ്മ. ആകെ ഒരു ബെജാര്‍. അപ്പോള്‍ തന്നെ അയാളെ പൊക്കി. പോലീസിന് ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ല. അപ്പോയെക്കും അത് ഫോറന്‍സിക്‌ വിധഗ്ദര്‍ക്ക് കൈമാറി. എന്തൊക്കെയാണ് ഈ നടക്കുനത്. എല്ലാ പാര്‍ട്ടിക്കാരും കൂടി ദിവസവും നൂറു കണക്കിന് റാലിയും റുട്ട് മാര്‍ച്ചും ജാഥയും നടത്തുന്ന കേരളത്തില്‍ ഒരു വിധം എല്ലാവരും അത് മൊബൈലില്‍ അല്ലെങ്കില്‍ വീഡിയോ ക്യാമറയില്‍ അത് വീഡിയോ എടുക്കും. എന്തിനു... ഈ പറയുന്ന പോലീസ് എമാന്മാരും എടുക്കാറുണ്ട് വീഡിയോ. എന്നിട്ടിപോള്‍ മാത്രം എന്തിനീ അറസ്റ്റ്. എടുത്ത്‌ പ്രധാന മന്ത്രിയുടെയോ അല്ലേല്‍ അത്രയും വലിയ സെക്യൂരിറ്റി പ്രോബ്ലം ഉള്ള ഒരു പരിപാടിയോ യാത്രയോ അല്ല. രാജ്യത്തിന്‍റെ ശത്രുക്കളായ സങ്കികള്‍ സ്വാതന്ത്ര്യ ദിനത്തില്‍ പോലും നടത്താത്ത റൂട്ട് മാര്‍ച്ച്‌ അല്ലെ ഇത്. ഇതിനു എന്തിനു ആണ് ഇത്ര കണ്ടു വേവലാതി പെടുന്നത്. ആയുധം എടുത്തു ശാഖകള്‍ നടത്തുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഒന്ന് തൊടാന്‍ പോലും സാധിക്കാതെ നിങ്ങള്‍ ചെയ്യുന്ന ഈ ചെയ്തികള്‍ ആരെ സംരക്ഷിക്കാന്‍ വേണ്ടി ആണ്? പോലീസില്‍ ഉള്ള എല്ലാവരെയും ഉദേശിച്ച് അല്ല ... കക്കികുള്ളിലെ കാവി മനസ്സുള്ള ചിലരെ പറ്റി മാത്രമേ വ്യത്യസ്തന്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. നിയമം എല്ലാവര്ക്കും ഒരേ രീതിയില്‍ ആകണം എന്ന് മാത്രമേ ഉള്ളു. അവനു അത് ചെയാന്‍ അനുവാദം ഉണ്ട് എങ്കില്‍ എനിക്ക് എന്ത് കൊണ്ട് ആയിക്കൂടാ?? ഇന്ത്യന്‍ നിയമം ഇന്ത്യക്കാര്‍ക്ക് വേണ്ടി ഉള്ളതാണ്. അല്ലാതെ ഇന്ത്യന്‍ മുസ്ലിമിന് ഒരു നിയമം - ഇന്ത്യന്‍ ഹിന്ദുവിന് ഒരു നിയമം - ഇന്ത്യന്‍ ക്രൈസ്തവനു ഒരു നിയമം എന്ന് എവിടെയും ഇല്ല.. എല്ലാ നിയമവും എല്ലാ ഇന്ത്യക്കാരനും സമം ആകണം... അല്ലാത്ത പക്ഷം നിയമവും നീതിയും നടപ്പിലാവില്ല....

പുറത്തുപറയാന്‍ കൊള്ളാത്ത പ്രസംഗം നടത്തിയാല്‍ പ്രശനമില്ല, റെക്കോഡ്‌ ചെയ്തതാണ് പ്രശ്നമായത്‌ !

link

Related Posts Plugin for WordPress, Blogger...