Search the blog

Custom Search
ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അവര്‍ ഫോട്ടോഷോപ്പ് പഠിക്കുകയാണ്...


ഒറിജിനല്‍ ഫോട്ടോ - ചെയ്യുന്ന കര്‍മത്തിന്റെ വിവരണത്തിന്റെ കൂടെ ....... 
ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ
"ട്ടയര്‍ പ്രഷര്‍ "

ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവര്‍ അത് ചെയ്താല്‍ എങ്ങനെ ഉണ്ടാകും. ഇതാ ഇവിടെ ഒരു ഉദാഹരണം കണ്ടോളു... ഇത് ഇന്നലെ ഹര്‍ത്താല്‍ദിനത്തില്‍ ചില സംഘപരിവാര്‍ കുഞ്ഞുങ്ങളുടെ സ്ത്രീ ജനങ്ങളോട് ഉള്ള സ്നേഹത്തിന്റെ പ്രകടനം ആണ്. " രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പം " എന്ന മോടിജി യുടെ പ്രസ്താവന കേള്‍ക്കുക പോലും ചെയ്യാത്ത ചങ്ങികള്‍ ആണെന്ന് തോനുന്നു ഇവര്‍. ഇങ്ങനെയണേല്‍ എങ്ങനെയാണ് സ്ത്രീകള്‍ മോഡിയുടെ കൂടെ നില്‍ക്കുക.

ആദ്യ ഫോട്ടോ ഒറിജിനല്‍ ആണ്. അവരുടെ കര്‍മത്തിന്റെ വ്യക്തമായ വിവരണത്തിന്റെ അകമ്പടിയോടെ ... ഹര്‍ത്താല്‍ ദിനത്തില്‍ സ്ത്രീ ഓടിച്ചു വന്ന സ്കൂട്ടര്‍ ന്റെ കാറ്റ് അഴിച്ചു വിടുന്ന സന്ഘി .... ഭാരത മാതാവിനെ വണങ്ങുന്ന ഇവര്‍ക്ക് നാട്ടിലെ മാതൃത്വം എത്ര വിലപ്പെട്ടത് ആണെന്ന് ഇത് കണ്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ഫോട്ടോ ഏതോ ഒരു മഹാന്റെ വിവരം കെട്ട ബുദ്ധിയില്‍ ഉദിച്ച മണ്ടത്തരം ആണ്. ഇത് ചെയ്തവനെ കിട്ടിയാല്‍ സന്ഘികള്‍ തന്നെ അടിക്കാന്‍ കാത്തു നില്കുക്കയാണ്.. കാരണം ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവന്‍ സന്ഘികളെ സഹായിക്കാന്‍ ചെയ്ത ഈ ഉദ്യമം ഇപ്പോള്‍ അവര്‍ക്ക് എതിരായി മാറിയിരിക്കുന്നു... " ട്ടയര്‍ പ്രഷര്‍ ചെക്കിംഗ് സെന്‍റെര്‍ " - " ഉറുസു ചിക്കന്‍ സെന്‍റെര്‍  " എന്നത് മാറ്റി ആണ് മേല്‍ പറഞ്ഞ പേര് ഇട്ടതു. പക്ഷെ മലയാളം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ "ടയര്‍" എന്നതിന് പകരം " ട്ടയര്‍" ആയിപ്പോയി... മാത്രമല്ല ചെക്കിംഗ് സെന്‍റെര്‍ എന്നതിന്റെ അടി ഭാഗം വെള്ള പൂഷിയതായും കാണാം... ഇത്ര വിവരം കെട്ട ഈ എഡിറ്റര്‍ കം ഫോട്ടോഷോപ്പ് എക്സ്പേര്‍ട്ട് നെ കയ്യില്‍ കിട്ടാന്‍ കാത്തു നില്‍ക്കുകയാണ് സന്ഘികള്‍...


മനോരമ കളി തുടങ്ങി;അൽ മൊയ്തുവിനു എതിരെ ???

മനോരമ കളി തുടങ്ങി 
അൽ മൊയ്തു ഇറങ്ങിയ മുതൽ കാത്തിരിക്കുകയായിരുന്നു.. 

എന്തേ ഇത്ര വൈകി എന്നാലോചിച്ച് ഇരിക്കുകയായിരുന്നു.. എന്തായാലും മനോരമക്ക് വാർത്തകൾ എങ്ങനെ ഉണ്ടാക്കാം എന്ന് എഴുതാം എന്ന് നല്ല പോലെ അറിയാം.. അവിടെയും ഇവിടേയും തൊടാതെ, എന്നാൽ മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുന്ന രീതിയിൽ, പരാതി അങ്ങോട്ട് പോകാൻ പോലും പറ്റാത്ത വളരെ വിദഗ്ദമായ ശൈലിയിലൂടെ ഫീഷണിപ്പെടുത്താൻ. ഇന്റെലിജിൻസിനെ കളിയാക്കുന്നത് ക്രിമിനൽ കുറ്റമാണോ അച്ചായാ ? അല്ലാ.. അതിൽ തുടക്കം മുതൽ ഒടുക്കം വരെ കളിയാക്കുന്നത് ആരെയാണെന്ന് മനോരമക്കെന്നല്ല കണ്ടവർക്കും നല്ലപോലെ അറിയാം, അതുകൂടെ
കൊടുത്തിരുന്നെങ്കിൽ കുറച്ചും കൂടെ വായിക്കാൻ ഗുമ്മ് ഉണ്ടാകുമായിരുന്നു. ഹും.. പിന്നെ വേറൊരു ചാൻസ് കൂടെയുണ്ട്, നിങ്ങടെ പത്രത്തിൽ വരുന്നതൊക്കെ ശുദ്ധമായ ISI മാർക്കുള്ള ഔദ്യോഗിക ഇന്റലിജൻസ് വാർത്തകൾ ആണെന്നാണോ ഉദ്ദേശിച്ചത് ? 

ഇനി നിരീക്ഷണ ഫീഷണികൊണ്ടൊന്നും വല്ല്യ കാര്യമില്ല. ഇമ്മാതിരി ഉമ്മാക്കികൾ കാണിച്ച് ഒരോത്തർ വരുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. പിന്നെ, നിരീക്ഷണം.. ഇതൊക്കെ ഇറങ്ങുന്നതിനും എത്രയോ മുൻപേ തന്നെ അത് തുടങ്ങിയതാണ്, ഐബി സുഹൃത്തുക്കളെ നേരിലും ഫോണിലും വീട്ടിലുമൊക്കെ ആയി കണ്ടതുമാണ് 

പിന്നെ ഒരു കാര്യം കൂടെ, നിരീക്ഷണം നിർത്തി ഫീകരന്മാരെ അകത്താക്കാൻ തീരുമാനിച്ചാൽ ഇതുമായി സഹകരിച്ച എല്ലാവരേയും ഒരുമിച്ച് പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.. മാമുക്കോയ, ശശി കലിംഗ മുതൽ, പ്രോൽസാഹിപ്പിച്ച് ബൈറ്റ് തന്ന കമൽ, സിദ്ദീക്ക്, സുരാജ് വെഞ്ഞാറമൂട്, പിടി കുഞ്ഞുമുഹമ്മദ്, ജോയ്മാത്യൂ എന്നിവരെ കൂടെ ഉണ്ടെങ്കിൽ അകത്തിരുന്ന് അടുത്ത ഫീച്ചർ ഫിലിം തന്നെ പ്ലാൻ ചെയ്യാമായിരുന്നു 

തെമ്മാടികൾ വാഴുന്ന എല്ലാ കാലങ്ങളിൽ സത്യം വിളിച്ചു പറയുന്നതായിരുന്നു ഏറ്റവും കൊടിയ പാപം !

THINK ! Its not illegal YET !

അൽ മൊയ്തു ഇനിയും കാണാത്തവർക്കായി ഇതാ സുവർണ്ണാവസരം 

ഇത് ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം - ചിത്രങ്ങള്‍




ചരിത്രം തിരുത്തി

=============

ഇത് പുതിയ തുടക്കം......... ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം
----------------------------------------------------------

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് 
മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം 

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന 1600ലേറെ പേര്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. പാര്‍ട്ടികളില്‍നിന്നും ഇത്രയുംകാലം ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവരുമെല്ലാമാണ് എസ്.ഡി.പി.ഐയില്‍ അംഗത്വമെടുത്തത്. പുതിയതായി ഒരു പാര്‍ട്ടിയില്‍ ഇത്രയുംപേര്‍ ഒരുമിച്ചു ചേരുന്നത് ഇതാദ്യമായാണ്. 
സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ജനങ്ങളെ പറ്റിക്കുന്ന സഹകരണസംഘങ്ങളാണ്. പല കേസുകളിലും ലീഡേഴ്‌സ് ഡീലേഴ്‌സാണു നടക്കുന്നത്. മുസ്‌ലിം ലീഗ് കാശു വാങ്ങി ഷുക്കൂര്‍ കേസ് അട്ടിമറിച്ചു. ടി പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍ക്കുമായില്ല. പോപുലര്‍ ഫ്രണ്ട് പിന്നാലെ കൂടിയതിനാല്‍ ഈ കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. സി.പി.എം. നേതാക്കള്‍ ജയിലിലുമാണ്. ഇത്രയുംകാലം ബോംബ് പൊട്ടി മരിക്കുന്ന ലീഗുകാര്‍ എസ്.ഡി.പി.ഐക്കാരാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. മരിച്ചവരെ എസ്.ഡി.പി.ഐക്കു നല്‍കുന്ന പതിവായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇതാ, ജീവിച്ചിരിക്കുന്ന ലീഗുകാര്‍ തന്നെ പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ ചേരുകയാണ്. പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള നാട്ടില്‍ ഒരു പോലിസുദ്യോഗസ്ഥനെ മാത്രം വിശുദ്ധ പശുവായി കാണണമെന്ന കാട്ടുനീതി അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിനെ വിമര്‍ശിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെടാനും ആര്‍ക്കും അധികാരമില്ലെന്നമട്ടിലേക്ക് കേരള സര്‍ക്കാര്‍ തരംതാണിരിക്കുന്നു. മോഡി വരുന്നേ എന്നു പറഞ്ഞ് വോട്ട് തട്ടാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. മോഡി വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കോര്‍പറേറ്റ് മുതലാളിമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ഈ നരാധമ മോഡി. എസ്.ഡി.പി.ഐയെ മുളയിലേ നുള്ളണമെന്നാണ് ആര്‍.എസ്.എസ്. ദേശീയ കൗണ്‍സില്‍ കൊച്ചിയില്‍ പ്രമേയം പാസാക്കിയത്. ഈ പാര്‍ട്ടി മുളപൊട്ടി വളര്‍ന്ന് ശിഖരങ്ങളായിട്ടുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു. 
മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷതവഹിച്ചു. പുതിയതായി അംഗത്വമെടുത്തവരെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ ഷാളണിയിച്ചു. ജില്ലാ ജന. സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് പി എം ബഷീര്‍ എന്നിവരും സംസാരിച്ചു. 
പുറങ്ങ് ജനകീയ കര്‍മസമിതി പ്രസിദ്ധീകരിച്ച കുഞ്ഞുമുഹമ്മദ് പനമ്പാടിന്റെ അവകാശങ്ങളും കടമകളും പുസ്തകം ഇ അബൂബക്കര്‍ മേമന ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു.













link

Related Posts Plugin for WordPress, Blogger...