Search the blog

Custom Search

" തീവ്രവാദി ഉണ്ടോ ഏറ്റുമുട്ടാന്‍ "


posted by Haroon Mukalel
ഏറ്റുമുട്ടല്‍ കൊലകളിലൂടെ പേരെടുത്ത് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്ഡു് വരെ നേടിയ പൊലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദ കേസില്‍ അറസ്റ്റില്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണം നടത്തിയ തീവ്രവാദ സംഘത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയതിനെ തുടര്ന്നാ ണ് അറസ്റ്റ്. ദോദാ കിഷ്ത് വാര്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ 68 തീവ്രവാദികളെ വധിച്ചതിന്റെ പേരില്‍ നിരവധി ബഹുമതികള്ക്ക് അര്ഹിനായ സബ് ഇന്സ്പെ ക്ടര്‍ “ശിവ് കുമാര്‍ ശര്മ്മധയാണ്” അറസ്റ്റിലായത്. തീവ്രവാദ പ്രവര്ത്തരനങ്ങള്‍ നടത്തിയതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രി അറിയിച്ചു.

വ്യത്യ്സതന്റെ വീക്ഷണത്തില്‍.......,.....

ഇത് തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് വര്‍ഷങ്ങളായി പറഞ്ഞു നടക്കുന്നത്.. ഒരു പട്ടാളക്കാരന്‍ വിചാരിച്ചാല്‍ ആരെയും തീവ്രവാദി ആകാം എന്നിട്ട് കൊല്ലാം . എന്നിട്ട് അതിന്റെ പേരില്‍ കിട്ടുന്ന ബഹുമതികളും പണവും പേറി ജീവിക്കാം. പ്രൊമോഷന്‍ കിട്ടി വലിയ പദവികളില്‍ എത്താം. ഇങ്ങനെയുള്ള എത്ര പേര്‍ ഉണ്ട് നമ്മുടെ ഇന്ത്യന്‍ പട്ടാളത്തില്‍.., രാജ്യത്തിന്‍റെ സുരക്ഷയും മാനവും കാക്കുന്ന പട്ടാളക്കാര്‍ ഉണ്ടെന്നത് വിസ്മരിക്കുകയല്ല വ്യത്യസ്തന്‍...,.എല്ലാ പട്ടാളക്കാരെയും ഇവനെ പോലെ ഉള്ളവരില്‍ ഉള്പെടുതുന്നും ഇല്ല.. പക്ഷെ ഇവനെപ്പോലെയുള്ള രാജ്യദ്രോഹികളെ ഇവനെപ്പോലെയുള്ള പെറ്റ നാടിനെ ചതിക്കുന്ന തീവ്രവാദിയെ ആണ് നമ്മള്‍ തോല്പിക്കെണ്ടത്. അതിനു വേണ്ടി ആണ് നമ്മള്‍ ഒരുമിക്കെണ്ടത്. അല്ലാതെ ഇന്ത്യയുടെ ഐക്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുസല്‍മനെ തീവ്രവാദി ആയി മുദ്ര കുത്താന്‍ അല്ല. ദളിതനെ മാവോവാദി എന്ന് വിളിച് കല്‍തുറന്കില്‍ അടകുക്കയല്ല വേണ്ടത്‌., ഇവനെപ്പോലുള്ള സംഘ പരിവാര്‍ തീവ്രവാദിയെ ഒറ്റപ്പെടുത്തുക ...അതാണ്‌ ഇന്ത്യന്‍ മണ്ണിന്റെ ഇന്നത്തെ ആവശ്യം ...............

ജയ് ഹിന്ദ്‌ ......




നമ്മളെ വിഴുങ്ങുന്ന നമ്മുടെ വസ്ത്രത്തിലെ മൃഗം .

posted by vyathyasthan

ഇന്നിന്റെ കാലം ഫാഷന്‍ ന്റെ കാലമാണ്.എല്ലാര്‍ക്കും ആളുകളുടെ മുന്നില്‍ താന്‍ ആണ് പുതിയ ഫാഷന്‍വക്താവ്‌ എന്ന് കാണിക്കാന്‍ ദൃതി ആയി. അല്ലെ !! പല പല ട്ടി-ഷര്‍ട്ട്‌ , ഷര്‍ട്ട്‌ നോക്കി നോക്കി ഒരുപാട ഷോപ്പിംഗ് നടത്തിയവര്‍ ആണ് നമ്മള്‍. എന്നാല്‍ നിങ്ങള്‍ അറിയേണ്ട ഒരു വലിയ കാര്യമുണ്ട് നിങ്ങളുടെ ഷോപ്പിങ്ങില്‍ . നീ ധരിക്കുന്ന വസ്ത്രം നിന്റെ നിസ്കാരത്തെ ഇല്ലാതാക്കുമോ. മറ്റുള്ളവന്റെ നിസ്കാരം നീ ധരിച്ച വസ്ത്രത്താല്‍ ഇല്ലാതാവുമോ?? എപ്പോയെന്കിലും ചിന്തിക്കാന്‍ ശ്രമിചിടുണ്ടോ. ഇല്ലെങ്കില്‍ ഇപ്പൊ ചിന്തിക്കൂ. പണ്ഡിതന്മാര്‍ പറയുന്നു..മൃഗങ്ങളുടെയോ മനുഷ്യന്റെയോ ചിത്രം അടങ്ങിയ വസ്ത്രം ധരിച്ച് നിസ്കരിക്കുന്നവന്റെ നിസ്കാരം സ്വഹീഹായ നിസ്കാരം ആവില്ല. അത് പോലെ പിന്നില്‍ നിന്നും നിസ്കരിക്കുനവന്റെ ശ്രദ്ധ തിരിക്കുന്ന രീതിയില്‍ ഉള്ള വസ്ത്രം - അതായത്‌ പിറകില്‍ എഴുത്തും ചിത്രവും ഉള്ള വസ്ത്രം ധരിച്ചാല്‍ പിന്നില്‍ ഉള്ളവര്‍ അതിലേക്കു ശ്രദ്ധ മാറിപ്പോവും. അതിന്റെ പാപവും നിങ്ങള്‍ അറിയാതെ നിങ്ങളുടെ നേരെ വരും എന്നും നിങ്ങള്‍ ഓര്‍ക്കുക.


ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ഫാഷന്‍ ലോകത്ത്‌ ഉള്ള മിക്കവാറും ബ്രാന്‍ഡ്‌ കളും ഉപയോഗിക്കുന്ന ലോഗോ നിങ്ങള്‍ ശ്രധിചിടുണ്ടോ...

ഇല്ലേ????

എന്നാല്‍ ഇതാ നോക്കു : ൦-

ഇതൊക്കെ ആണ് മേജര്‍ ബ്രണ്ട്സ് ന്റെ ലോഗോ ... ഇവര്‍ ഇത് അതിനു വേണ്ടി ചെയ്തത് ആണോ അല്ലയോ എന്ന് വ്യത്യസ്തന്‍ പറയില്ല.. ഇതൊക്കെ അതിനു വേണ്ടിയും ആവാം എന്നെ പറയാന്‍ പറ്റുകയുള്ളൂ. കാരണം ഇതൊക്കെ അമേരിക്കന്‍ അല്ലേല്‍ അതുപോലെ ഉള്ള സയണിസ്റ്റ്‌ ബുദ്ധികളുടെ കളി ആകാനാണ് കൂടുതല്‍ സാധ്യത,,,




പിന്നെ വസ്ത്രം നിലത്ത് വലിച് ഇഴച് നടക്കരുത്‌ എന്നും നിങ്ങള്‍ക്ക്‌ അറിയാം. അങ്ങനെ നെരിയാണിക്ക് താഴെ വസ്ത്രം വച്ച് നിസ്കരിച്ചാലും നിങ്ങളുടെ നിസ്കാരം ശരിയാവില്ല. പക്ഷെ ജീന്‍സ്‌ പാന്റ ധരിക്കുന്ന എത്രപേര്‍ അത് ശ്രദ്ധിക്കുന്നു.. അങ്ങനെ നിലത്തു ഇഴച് പാന്റ ഇട്ടു കാണിച്ചു തന്നതും ആ ചാരന്മാര്‍ തന്നെയല്ലേ... ഓര്‍ക്കുക മുസല്‍മാനെ നിന്റെ നിസ്കാരം ശരിയാവണം എന്നു ഉണ്ടേല്‍ നീ നിന്റെ വസ്ത്രത്തില്‍ ഒന്ന് നോക്കുക...


റസൂല്‍ (സ) പറഞ്ഞു;

posted by Shoukathpacheeri Mannarkkad

അബൂമാലികില്‍ അശ്അരിയ്യി (റ) നിവേദനം; റസൂല്‍ (സ) പറഞ്ഞു;


"ശുദ്ധി സത്യവിശ്വാസത്തിന്റി പകുതിയാകുന്നു. അല്ഹംുദുലില്ലാഹ് (സര്വ്വആ സ്തുതിയും അല്ലാഹുവിന്നാകുന്നു) എന്ന വാക്ക് (നന്മ തിന്മകള്‍ തൂക്കുന്ന) തുലാസ് നിറക്കും. സുബ്ഹാനല്ലാഹ് (അള്ളാഹു പരിശുദ്ധനത്രെ) അല്ഹംുദു ലില്ലാഹ്(സര്വ്വി സ്തുതിയും അല്ലാഹുവിന്നാകുന്നു) എന്നിവ (ഈ രണ്ടു ദിക്റുകളുടെ പ്രതിഫലം) ആകാശങ്ങളുടെയും ഭൂമിയുടെയും ഇടയില്‍ നിറക്കും. നമസ്ക്കാരം ഒരു പ്രകാശവും, ധര്മ്മംെ ഒരു പ്രമാണവും, ക്ഷമ ഒരു പ്രകാശവും, ഖുര്ആ ന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ തെളിവുമാകുന്നു. എല്ലാ മനുഷ്യരും ജീവിത വ്യവഹാകങ്ങളിലൂടെ സ്വന്തം ശരീരത്തെ (അല്ലാഹുവിന്ന്) വില്പ്പവന നടത്തി. (അവന്റ ശിക്ഷത്തില്‍ നിന്ന്) മോചിപ്പിക്കുന്നവരോ അല്ലെങ്കില്‍ (പിശാചിന് വിറ്റ്) നശിപ്പിക്കുന്നവരോ ആയിരിക്കും."


(സ്വഹീഹു മുസ്‌ലിം: 223)

ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും

posted by vyathyastan

പ്രതിഷേധിക്കുക എന്നത് പൌരന്റെ അവകാശമാണ്. അത് ആര് തെറ്റ് ചെയ്താലും പ്രതിഷേധിക്കണം. അല്ലാതെ പോലീസ് എന്ത് തെറ്റ് ചെയ്താലും നോക്കി കയ്യും കെട്ടി നില്‍ക്കാന്‍ ഇത് പഴയ കാലം അല്ല. ഇത് ആണത്തം ആര്‍കും പണയം വെക്കാത്ത മാനഭിമാനം ഉയര്ത്തിപിടിക്കുന്ന ഇന്ത്യന്‍ മുസല്‍മാന്റെ പോരാട്ട കാലമാണ്. ഇസ്ലാമിനെതിരെ മുസ്ലിമിനെതിരെ വിവരക്കേടിന്റെ ഭണ്ടാരം  അഴിച്ചു വിട്ട ഡിവൈ .എസ പി സുകുമാരനു എതിരെ പോസ്റ്റര്‍ പതിച്ച കാരണത്തിന് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി വ്യക്തമാകുന്നത് പോലീസ് രാജ്‌ എന്ന് നാം വിളിക്കുന്ന പോലീസിന്റെ തെമ്മാടിത്തം ഒന്ന് മാത്രമാണ് . പോലീസുകാര്‍ മുസ്‌ലിം സമുദായത്തെ നോക്കി കണ്ടത്‌ മുസ്‌ലിം ലീഗ് - സുന്നി - മുജാഹിദ്‌ പോലെ ഉള്ള നിഷ്ക്രിയരായ ഒരു  പറ്റം മുസ്ലിമിനെ മാത്രമാണ്. പോലീസിനെ കണ്ടാല്‍ തിരിഞ്ഞോടുന്ന അറസ്റ്റ് - ജയില്‍ എന്ന് കേട്ടാല്‍ മുട്ടിടിക്കുന്ന ഒരു യുവത്വത്തെ മാത്രമാണ്. എന്നാല്‍ ഇതൊന്നും കേട്ടാല്‍ പേടിക്കാത്ത എന്തിന്യും നേരിടാന്‍ തയ്യാറായി മാറ്റിയെടുത്ത ഒരു വന്‍ സഘം ഇന്ന് ഇന്ത്യയുടെ മണ്ണില്‍ ഉള്ള കാര്യം സുകുവിനെ പോലുള്ള ഹൃദയത്തില്‍ കാവിയും ശരീരത്തില്‍ കാക്കിയും ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മറന്നു പോവുന്നുണ്ടോ എന്ന് ഒരു സംശയം. നാലും അഞ്ചും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ തീരുന്ന പ്രതിഷേധം ആണ് ഇതെന്നു മനസ്സില്‍ ഒരു തോനാല്‍ ഉണ്ടേല്‍ അത് വെറും ആഗ്രഹം മാത്രമാണെന്ന് ഒര്കുക്ക സുകുമാരാ........

കമ്മ്യൂണിസ്റ്റ്‌ സഖാകള്‍ കണ്ണൂര്‍ നഗരം മുയുവന്‍ അടിച്ച തകര്തപ്പോയും ഐ .ജി യെ നാട് കടത്താന്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോയും പ്രതിക്കരിക്കാത്ത അവരുടെ നേതാക്കളെ പോയിട്ട അണികളെ പോലും തൊടാന്‍ തയ്യാറാവാത്ത പോലീസുകാരാ നിനക്കെന്തേ അന്ന് മുട്ട് വിറച്ചു... ഇന്ന് നീ എന്ത് ധൈര്യത്തിലാണ് പോപ്പുലര്‍ ഫ്രന്റ്‌ ന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.. മറുപടി പറയിക്കും ഇവര്‍ .. കാരണം ഇവര്‍ വാരിയം കുന്നതിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ........


AMERICAN WOMEN GOT RAPED AGAIN IN INDIA

Posted by  vyathyasthan

Latest news!!!

India becoming the worst place for women. The security of Indian women is going day by day the worst and no actions are taking by the Government. Now again one more rape story announced from Manali, in Himachal pradesh. Now the victim is an American lady. She waiting for a vehicle to travel and saw a truck coming. She asked for a lift as she dont know the current worst things happening ib India against women. The truck with four people inside took her to a lonely place and she got raped by those devils. Protest started in India and after somedays it will again get cold. Again it will happen in another place. Need to have a real change in the law for those people who do this kind of worst activities..

Am I right!!!

കാവി വര്‍ഗീയതയുടെ ഫേസ്ബുക്ക് മുഖം


posted by Sameer Davood

പറയുന്നതില്‍ എങ്കിലും ഒരു വ്യക്തത വരുത്തുക . അവിടെ നിന്നും ,ഇവിടെ ഇന്നും കിട്ടിയത് ഒക്കെ പോസ്റ്റ്‌ ആക്കിയാല്‍ സോയം വിഡ്ഢി അകുകയെ ഉള്ളോ . വിഡ്ഢിത്തം അത്ര വലിയ പാപം ഒന്നും അല്ല .പക്ഷെ അലങ്കാരം ആയി കൊണ്ട് നടകരുധു .ഈ പോസ്റ്റ്‌ ഇട്ട ശ്രീ ധാരനോടും കേട്ട പാതി കേള്കാതെ പാതി ലൈകി യവരോടും . ==============
പ്രവാചകന്റെ  ഭാര്യയുടെ പേര് പോലും അറിയാത്ത ഒരു ഫേസ്ബുക്ക്  ഇസ്ലാം വിമര്‍ശകന്‍


വ്യത്യസ്തന്റെ അഭിപ്രായത്തില്‍......,,,,,,

പ്രിയ തെക്കിലെ ശ്രീധരന്‍ ഉണ്ണി സഹോദര - നബിയുടെ ഉപ്പ അബ്ദുള്ള ....ഉമ്മ ആമിന ബീവി .... ഇസ്ലാമിനെ വിമര്‍ശിക്കുനതിനു മുന്‍പ്‌ ഇസ്ലാമിനെ പഠിക്ക് .. എന്നിട്ട് തെറ്റുകള്‍ കാണുകയണേല്‍ വിമര്‍ശിക്കുക . അല്ലെങ്കില്‍ സ്വന്തം സമുദായക്കാര്‍ പോലും താങ്കളെ വെറുക്കും...


ഫേസ്ബുക്ക് എന്ന ഈ സോഷ്യല്‍ സൈറ്റില്‍ ഇപ്പൊ കണ്ടു വരുന്നത് ഇതാണ്. തനിക്ക്‌ ഫേമസ് ആകാന്‍ സ്വന്തം മന്ദ ബുദ്ധിയില്‍ തോന്നുന്ന എന്ത് വിഡ്ഢിത്തങ്ങളും എയുതുക. എയുതുന്നത് ശരിയാണോ എന്ന് പോലും അറിയാത്ത ചില വിമര്‍ശകര്‍ ശരിക്കും അത് വായിക്കുന്നവരെ വിഡ്ഢി ആകാന്‍ ശ്രമിക്കുന്നു .പ്രത്യേകിച്ച് മുസ്ലിംകളെ താഴ്ത്തി കെട്ടുന്ന കാര്യത്തില്‍ എന്തൊരു ഉത്സാഹം ആണ് ഇവര്‍ക്ക്‌., ഒരു മുസ്ലിം പോലും മറ്റൊരു മതത്തിന്റെ ദൈവത്തെയോ പ്രവാചകനെയോ കളിയകുകയോ ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാകുകയോ ചെയില്ല.. കാരണം - മറ്റു മത വിശ്വാസത്തെ കളിയകരുത് എന്നാണ് ഇസ്ലാം പടിപിച്ചത്.. നിന്റെ മതം നിനക്ക് - അവരുടെ മതം അവര്‍ക്ക്‌ എന്നു ഖുര്‍ആന്‍ പോലും പറയുന്നു.. രാഷ്ട്രീയം ഉണ്ടാകാം എല്ലാര്‍ക്കും . രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിക്കും. പക്ഷെ ഇവര്‍ എന്തിനു ഇസ്ലാമിന്റെ പ്രവാചകനായ മുസല്‍മാന്റെ ഖല്‍ബിന്റെ കഷണമായ മുഹമ്മദ്‌ നബി യുടെ നേരെ വരുന്നു.. അപ്പോള്‍ ഇവരുടെ അജണ്ട രാഷ്ട്രീയം അല്ല . വര്‍ഗീയം മാത്രം ആണ്. അത് നമ്മള്‍ തടയിട്ടെ പറ്റു. പക്ഷെ അത അവരുടെ ദൈവത്തെ നിന്ദിച്ചു കൊണ്ടല്ല. പകരം അവരുടെ തെറ്റുകള്‍ പൊളിച്ചടുക്കി കൊണ്ട മാത്രം.. അല്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്ത് വ്യത്യാസം...


സത്യം പറയുന്ന യുവത്വം.... അഭിവാദ്യങ്ങള്‍.......,,.....

മുസ്ലിം ഐക്യം ... ഒരു വിളിപ്പാടകലെ ....


ഇന്ന് ഇന്ത്യയിലുള്ള വിവിധ തരം മുസ്ലിം സംഘടനകള്‍ നടത്തിയ പരിപാടികളുടെ ചിത്രങ്ങള്‍ ആണ് ഇവിടെ  കാണുന്നത്. ഇത് കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്കും അവരെ തമ്മില്‍ താരതമ്യം ചെയ്യുകയും ഒരാളെ താഴ്ത്തി മറ്റേ ആളെ പൊക്കി വെക്കാന്‍ വേണ്ടി ഉള്ളതാണ് ഈ ചിത്രം എന്ന്.. അല്ല... വ്യത്യസ്തന്റെ ലക്‌ഷ്യം ഭിന്നിപ്പ് അല്ല.. മറിച് ഇസ്ലാമിന്റെ ഉമ്മത്തിന്റെ ഹൃദയത്തില്‍ നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്ന ഐക്യം എന്ന ഒരു ഫര്‍ള് വീണ്ടും ഒന്ന് മനസിലേക്ക് എത്തിക്കാനാണ്.

ഏതൊരു സംഘടന എടുത്ത് നോകിയാലും അവര്‍ക്ക്‌ അവരുടേതായ ആശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം . പക്ഷെ ഇസ്ലാമിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും മറ്റു മതക്കാരെ കൊണ്ട ചിരിപ്പികുകയും ചെയ്യുന്ന കോമാളികള്‍ ആയി മാറുന്ന തരത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ മാറി പോവുന്ന ഒരു സ്ഥിതി ഇന്നുണ്ട് എന്നത് ദുഖകരം തന്നെ. സ്വന്തം വാദം ശരിയാണ് എന്ന് സമര്‍ഥിക്കാന്‍ എന്ത് കളവും എന്ത് തെമ്മാടിത്തം ചെയ്യാനും തയ്യാറായി ചിലര്‍ മാറി പോകുന്നത് നോക്കി നില്കേണ്ടി വരുന്നു മുസല്‍മാന്‍.

അന്യ മതസ്ഥന്‍ സലാം പറഞ്ഞാല്‍ " വ അലൈകും " എന്ന് തിരിച്ച് പറയാന്‍ പഠിപ്പിച്ച നബി (സ്വ) ആണ്. അതിനര്‍ത്ഥം ആര് സലാം പറഞ്ഞാലും മടക്കണം എന്നാണ്. പക്ഷെ ഇവിടെ കുറെ ആളുകള്‍ .. (സുന്നി - മുജാഹിദ്‌ വിഭാഗത്തില്‍ പെട്ടത് ) പരസ്പരം കണ്ടാല്‍ സലാം പറയില്ല. ഇനി ഒരാള്‍ പറഞ്ഞാല്‍ മറ്റേ ആള്‍ തിരിച്ച് മടക്കില്ല. എവിടെയാണ് ഇസ്ലാമില്‍ ഇങ്ങനെ ഒന്ന് പഠിപ്പിച്ചത് സഹോദരങ്ങളെ. അന്യ മത സഹോദരന്മാരുടെ കൈ ചേര്‍ത്ത് പിടിച് സ്റ്റേജ്കളില്‍ പ്രത്യക്ഷപ്പെടാറുള്ള മുസ്ലിം നേതാക്കള്‍ക്ക്‌ എന്തെ സ്വന്തം സമുദായത്തില്‍ പെട്ട സഹോദരനെ അവന്‍ മറ്റൊരു ആശയക്കാരന്‍ ആണെന്നുള്ള കാരണം പറഞ്ഞു അകറ്റി നിര്‍ത്തുന്നത്‌..., 

എന്താണ് ഇവര്‍ തമ്മിലുള്ള പ്രശ്നം .?? ഇസ്ലാമിന്റെ എല്ലാ ഫര്‍ള് ആയ കാര്യത്തിലും ഇവര്‍ യോജിച്ച അഭിപ്രായക്കാര്‍ ആണ്. നിസ്കാരം എല്ലാര്ക്കും അഞ്ചു വക്ത് ആണ് . നോമ്പ് മുപ്പത്. ഹജ്ജ്‌ , സകാത്ത്‌ എന്നിവയിലും യോജിപ്പുണ്ട്. പിന്നെ പ്രശനം ആകെ ഉള്ളത നിസ്കാരത്തില്‍ കൈ എവിടെ കെട്ടണം.. സുന്നത്ത്‌ ആയ തറാവീഹ്‌ നിസ്കാരം എത്ര , ഇങ്ങനെയുള്ള ചില കാര്യങ്ങള്‍.,,, ഇതിലാണ് ഇവര്‍ കൊമ്പ് കോര്കുന്നതും അടിചെയ്യുന്നതും . അപ്പൊ നിങ്ങള്‍ ചോദിക്കും " ഇസ്തിആസ " , " ജുമുഅ ഖുതുബ എന്നൊക്കെ ??? ഇതൊക്കെ മനുഷ്യന് നിര്‍ബന്ധമാകിയത് അല്ലാലോ.. ജുമുഅ ഖുതുബയുടെ ഭാഷ എവിടെയും രേഘപ്പെടുതിയിട്ടില്ല.. മുജാഹിദ്‌ കാരന്‍ ദുബൈയില്‍ വന്നാല്‍ അറബി ഖുതുബ നടക്കുനിടത് അല്ലെ നിസ്കരിക്കുന്നത് . അതുപോലെ സുന്നിക്കാരന്‍ ഹജ്ജ്‌ നു പോയാല്‍ ഇമാം സുന്നി ആണെന്ന് നോക്കിയാണോ പിന്‍തുടരുക. അല്ലാലോ. അള്ളാഹുവിനോട്  മാത്രം ദുആ ചെയ്താല്‍ സ്വര്‍ഗം ലഭിക്കില്ലെന്ന് വിശ്വസിക്കുനവര്‍ എത്ര ഉണ്ട സുന്നിയില്‍??? അങ്ങനെ ആണേല്‍ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്ത്‌ അല്ലെ . അങ്ങനെയുള്ള സ്ഥിതിക്ക്‌ മറ്റൊരാളോട് ദുആ ചെയ്യേണ്ടതിനെ പറ്റി ഉള്ള ചര്‍ച്ച തന്നെ എന്തിനു? 

വ്യത്യസ്തന്റെ അനുഭവത്തില്‍ ഉണ്ടായ ഒരു സംഭവം ഉണ്ട " പള്ളിയില്‍ നിസ്കരിക്കാന്‍ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള കുറച്ച പേര്‍ പോയി. പള്ളി കണ്ടപ്പോള്‍ പഴയ ഒരു നാലുകെട്ട് പള്ളി. നിസ്കരിക്കാന്‍ വന്ന ഇവരുടെ കൂട്ടത്തില്‍ സുന്നി ആശയക്കാരനും ഉണ്ട് ആശയങ്ങള്‍ക്ക്‌ അടിമപ്പെടാത്ത ആളുകളും ഉണ്ട്. എല്ലാരും ചേര്‍ന്ന് വുളു എടുത്ത് ഇമാമിനോട് ചേര്‍ന്ന് നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങാന്‍ പോകുമ്പോള്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായ രണ്ടു പേര്‍ മാറി നിന്ന് ജമാത്ത്‌ ആയി നിസ്കരിക്കുന്ന്നു. നിസ്കാരം കഴിഞ്ഞു കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞു മുന്നേ നടന്ന ജമാഅത്ത്നുള്ള ഇമാമിന്റെ തലയില്‍ കെട്ടിന് ഒരു വാലുണ്ട്. അതില്‍ നിന്നും അയാള്‍ ഒരു സുന്നി ആശയക്കാരന്‍ അല്ല എന്ന് മനസ്സിലായി. അതിനാല്‍ അയാളെ പിന്‍ തുടരാന്‍ പാടില്ലെന്നാണ് പഠിച്ചത്. അതുകൊണ്ട് വേറെ ഒരു ജമാഅത്ത് ഞങ്ങള്‍ ഇവിടെ നടത്തി എന്ന്. വ്യത്യസ്തന്‍ ആ സഹോദരന്മാരോട് ചോദിച്ചു : ഫിഖ്‌ഹ് ന്റെ അടിസ്ഥാനത്തിലും മറ്റു മത വിദ്യഭ്യാസത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെ വാല് നോകി നിങ്ങള്‍ ഇമാമിന്റെ ആശയം തീരുമാനിച് പിന്‍ തുടരാന്‍ പാടില്ല എന്ന് നിങ്ങളെ ആര് പഠിപ്പിച്ചു ?? ഏതു ഖിതാബില്‍ ആണ് അങ്ങനെ പഠിപ്പിച്ചത് എന്ന്. അപ്പൊ ആ വ്യക്തി പറഞ്ഞു എന്റെ ഉസ്താദുമാര്‍ എന്ന്. സുന്നി ആശയക്കാരനായ ഈ വ്യക്തിയുടെ അപ്പോള്‍ നിര്‍വഹിച്ച നമസ്കാരം അള്ളാഹു സ്വീകരിക്കും എന്ന് നിങ്ങള്‍ക തോന്നുണ്ടോ. ഒരു ജമാഅത്തെ നടക്കുമ്പോള്‍ അതില്‍ നിന്നും വിട്ടു മറ്റൊന്ന് അതേ സ്ഥലത്ത് നടത്തിയാല്‍ ആദ്യം നടന്നത് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ് മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ്വ) നമ്മെ പഠിപ്പിച്ചത് . അല്ലെ !!!!

ഇനിയെങ്കിലും ഇങ്ങനെയുള്ള വിഡ്ഢിത്തം നിര്‍ത്തി ഇസ്ലാമിന്റെ ഐക്യത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കു സഹോദര... കണ്ടില്ലേ മുകളില്‍ ഉള്ള ഫോട്ടോ. ഈ ജന സാഗരം ഒന്നിച്ചാല്‍ പിന്നെ ഒരു ശത്രുവിനെയും പേടിക്കേണ്ട ആവശ്യം ഇല്ല. മറ്റു മതത്തില്‍ പെട്ട സഹോദരന്മാരെയും നിങ്ങള്‍ക്ക് സഹായിക്കാന്‍ ആവും. അവരില്‍ ചിലര്‍ മാത്രം ആണ് ഇസ്ലാമിന്റെ ശത്രുക്കള്‍.. ..........,, ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാവിപ്പട.. ഹിന്ദുത്വ വാദികള്‍ ... ഹിന്ദുക്കള്‍ - ക്രിസ്ത്യാനി തുടങ്ങിയവര്‍ നമ്മുടെ സഹോദരങ്ങള്‍ ആണ് . അവരെയും നമ്മള്‍ യോജിപിച് നിര്‍ത്തിയാല്‍ ഒരു ശത്രുവിനെയും ഭയപ്പെടേണ്ടതില്ല......

ഇന്ഷാ അല്ലാഹ് ....... നിങ്ങളുടെ അഭിപ്രായങ്ങള്‍ തായെ എയുതുക ......

അള്ളാഹു നമ്മളെയും നമ്മുടെ സഹോദരങ്ങളെയും ഐക്യപ്പെട്ടു ജീവിക്കാന്‍ സഹായിക്കട്ടെ 

സങ്കിക്ക് പച്ച ഭയം..

ഇന്ന് യുവമോര്ച്ച പ്രവർത്തകർ ഒരു പ്രതിഷേധം നടത്തി
കോട്ടയം ആനിക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആണ് പ്രതിഷേധം നടന്നത്

കാരണം ആണ് രസകരം 
സ്‌പോണ്‍സറിംഗിലൂടെ ലഭിച്ച കുട കുട്ടികള്ക് വിതരണം ചെയ്തിരുന്നു , ആ കുടയുടെ നിറം പച്ച ആയതാണ് യുവമോരച്ചയെ ചോടിപിച്ചത്

സങ്ങപരിവാരിനു എന്തിനാണ് പച്ചയോട് ഇത്ര ദേഷ്യം ?
പച്ച കളർ ഇസ്ലാമിന്റെ സ്വതം കളർ ആണെന്ന് കരുതിയാണോ ?
ഇസ്ലാമിനോ ബന്ധപ്പെട്ട സമുദായത്തിനോ പച്ചവര്‍ണത്തോടു സവിശേഷമായ ഒരാഭിമുഖ്യവുമില്ല. പച്ച ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല. സപ്തവര്‍ണങ്ങളില്‍ ഒരു വര്‍ണം. ഏതെങ്കിലും ഒരു പ്രത്യേക വര്‍ണത്തിന് ഇസ്ലാം ഒരു പണത്തൂക്കം പ്രത്യേകത നല്‍കുന്നുവെങ്കില്‍ അതു ശുഭ്രവര്‍ണത്തിനാണ്. പച്ചയ്ക്കല്ല.

നോട്ട്; ഇതിനു പകരമായി കാവി കുട കൊടുത്തു പകരം വീട്ടു , കുട ഇല്ലാത്ത കുട്ടികള്ക് അത് ഒരു ഉപകാരം ആകും

സ്കൂള്‍ പ്രവേശനോത്സവം VS കേരള രാഷ്ട്രീയം - കാര്‍ടൂണ്‍

posted by Siddiquel Akbar





posted by Ajesh MK

പ്രയത്നിക്കുന്ന യൌവനം നേടുന്ന വിജയങ്ങള്‍


posted by Abdul Basith

SiO ഇടപെടലിനു വിജയം ,നിര്‍മ്മല സ്കൂളില്‍ ശിരോവസ്ത്രം ധരിക്കാം....


ആലുവ നിര്‍മ്മല സ്കൂളില്‍ കഴിഞ്ഞ വര്ഷത്തെ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക്ശിരോവസ്ത്രം ധരിച്ചു വരാം.SiO നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് DYSP യുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ആരെങ്കിലും ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്താല്‍ മാതാപിതാക്കള്‍ക്ക്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ പരാതി നല്‍കാമെന്നും തീരുമാനിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് സംബന്ധിച്ച് പരാതി ഉള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും ധാരണയായി. ചര്‍ച്ചയിലെ തീരുമാങ്ങള്‍ അന്ഗീഗ്കരിച്ചു കൊണ്ട്‌ സ്കൂള്‍ പ്രിന്‍സിപ്പാളും, സ്കൂള്‍ അധികാരികളും ഒപ്പ്‌ വച്ചു.


രാവിലെ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂളിന് മുന്നില്‍ പോലിസ്‌ മാര്‍ച്ച് തടയുകയും 28 പ്രവര്‍ത്തകരെ അറസ്റ്റും ചെയ്തു. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ നടന്ന ധര്‍ണ SiO സംസ്ഥാന സെക്രട്ടറി തൌഫീഖ് മമ്പാട്‌ ഉദ്ഘാടനം ചെയ്തു. SiO ജില്ല പ്രസിഡന്റ് K.M ഷഫ്രിന്‍, GIO സെക്രട്ടറി ലബീബ, ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ്‌ പ്രസിഡന്റ് P.E ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനം ജില്ല സെക്രട്ടറി S.S musthafa, Abdul Azeez,Fasalurahman തുടങ്ങിയവര്‍ നയിച്ചു........................

പറഞ്ഞു നടക്കല്‍ അല്ല... പ്രവര്‍ത്തിച്ചു കാണിക്കുനവര്‍ ഇവര്‍


posted by Kpa Vahab

വേങ്ങര: കൂരിയാട് എസ്.ഡി.പി.ഐ ടൗണ്‍കമ്മിറ്റി സൗജന്യ പഠനോപകരണ വിതരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂരിയാട് ഭാഗത്ത് വര്‍ഷങ്ങളായി നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൂരിയാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സൗജന്യ പഠനോപകരണ വിതരണം നടത്തിവരുന്നുണ്ട്. 50ല്‍പരം കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷത്തില്‍ പഠനോപകരണ വിതരണം നടത്തിയത്. 
എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍കരീം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് അഡ്വ. എ എ റഹീം നിര്‍വഹിച്ചു. വി കെ നാസര്‍, കെ ഷൗക്കത്ത്, എന്‍ എം ഷറഫുദ്ദീന്‍, എം വി അബ്ദുല്ല സംസാരിച്ചു. 
വേങ്ങര കൂരിയാട് എസ്.ഡി.പി.ഐ നടത്തിയ സൗജന്യ പഠനോപകരണ വിതരണം എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്‍ കരീം നിര്‍വഹിക്കുന്നു

മുകളിലുള്ള വാര്‍ത്ത‍ നിങ്ങള്‍ വായിച്ച കാണുമല്ലോ 

ഇന്ന് കേരളത്തില്‍ മൊത്തം എത്ര സംഘടനകള്‍ ഉണ്ടാകും . ഇന്ത്യയില്‍ എത്ര ഉണ്ട് . അതിന്റെ സെന്‍സെസ് എടുക്കുകയല്ല ഇവിടെ. എന്നാലും വിരലില്‍ എണ്ണിയാല്‍ തീരാത്ത (കാലിന്റെ കൂടി എണ്ണിയാലും) അത്ര ഉണ്ട്. പല പല കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷെ അത് അവര്‍ക്ക്‌ ലാഭം ഉണ്ടാകനല്ലാതെ വേറൊന്നിനും അല്ല.. ലാഭം ഇല്ലാത്ത ഒന്നും അവര്‍ ചെയ്യില്ല. ചെയ്താല്‍ തന്നെ രണ്ടോ മൂന്നോ പേര്‍ക്ക്‌ ചെയ്തിട്ട് ഫോട്ടോ എടുത്ത് പത്രത്തില്‍ കൊടുത്തു ആളെ കാണിക്കും.. പക്ഷെ അതും ആര്‍കും ഉപകാരം ഇല്ലാത്ത കുറെ " ഉപകാരങ്ങള്‍ " മാത്രം. പക്ഷെ ഇവിടെ അതില്‍ നിന്നും വ്യത്യസ്തമായി ഒരു സംഘം.. അത് ആരും ആയിക്കൊള്ളട്ടെ. അവര്‍ ചെയ്യുന്ന ഈ പുണ്യ പ്രവര്‍ത്തിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. ഇന്നേ വരെ ഇത്ര ആത്മാര്‍ഥമായി ഇങ്ങനെ ഒരു പുണ്യ പ്രവര്‍ത്തി ചെയ്ത കണ്ടിട്ടില്ല ഈ  വ്യത്യസ്തന്‍ . "വിദ്യാഭ്യാസം - അത് ചൈന യില്‍ പോയിട്ട് ആണേലും നിര്‍വഹിക്കണം എന്ന് പറഞ്ഞ നബി വചനത്തിലൂടെ വിദ്യഭ്യാസത്തിന്റെ മഹത്വം മനസ്സിലാകി തന്ന ഇസ്ലാമിന്റെ സഹോദരന്മാര്‍ ജാതി മത വര്‍ണ ഭേദമന്യേ ചെയ്യുന്ന ഈ പുണ്ണ്യ പ്രവര്‍ത്തിയില്‍ എല്ലാവരും ഒരു രൂപ എങ്കിലും കൊടുത്ത് പങ്കാളി ആയി എങ്കില്‍ ആഖിറത്തില്‍ തീര്‍ച്ചയായും അത് ഒരു വന്‍ പുണ്യമായി അവനു തീരുമെന്ന് തീര്‍ച്ച... 

എല്ലാ അധ്യയന വര്‍ഷാരംഭം ഇവര്‍ രാജ്യം മുഴുവന്‍ ഈ പരിപാടി നടത്താറുണ്ട് . അതാത് സ്റ്റേറ്റ് കമ്മിറ്റി - കേരള കര്‍ണാടക തമിഴ്നാട് ഗോവ ആന്ധ്രാപ്രദേശ്‌ രാജസ്ഥാന്‍ മഹാരാഷ്ട്ര വെസ്റ്റ്‌ ബംഗാള്‍ മണിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് നടന്നു വരുന്നുണ്ട്. കഴിഞ്ഞ വര്ഷം ഒരു ലക്ഷം സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ഇവര്‍ക്ക്‌ സാധിച്ചു. രണ്ടു കോടിക്ക് മേല്‍ ഇതിനു ചിലവായിടുണ്ട് എന്നാണ് കണക്ക്‌ . ഇത് സന്മനസ്സുള്ള ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക ആണ് .

നിങ്ങള്‍ ഇതിനെ അനുകൂളിചില്ലേലും എതിര്കതിരിക്കുക... നിങ്ങള്‍ ഇതു പ്രസ്ഥാനക്കാര്‍ ആയാലും.. ഇവരെ പ്രോത്സാഹിപ്പിക്കുക.... എല്ലാരും ഈ മാതൃക ഏറ്റെടുക്കുക....

ഇത് പോലെ ഒരിക്കലും പ്രതികരിക്കരുത് : 

ഒരു ഫേസ്ബുക്ക് കമന്റ്‌ നോക്കു : 
Sharafudheen P K Pulinjal മോളെ നോകനെ മിക്കവാറും അതിനടിയില്‍ എവിടെ എങ്കിലും ബോംബു ഉണ്ടാകും സുടാപികലാണ് വിശ്വസിക്കാന്‍ കൊള്ളില്ലത്തവര്‍ .. ജൂതന്മാരുടെ എജെന്റാണ് .. 

ഇദ്ദേഹത്തെ അപമാനിക്കനല്ല...പകരം ഇത് പോലെ ഉള്ള നീച്ച മനസ്സുകളെ പുറത്ത്‌ കാട്ടുക മാത്രമാണ് ചെയ്യുനത് 
എന്ന് വിനീതനായ വ്യത്യസ്തന്‍  



സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ മോഡിക്കായി പ്രചാരണത്തിനിറങ്ങിയത് 6400 ഐ.ടി പ്രൊഫഷണല്‍സ്


posted by Semeer Vaikom
---------------------------------

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നടത്താനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിയോഗിച്ചത് 6400 ഐ.ടി പ്രൊഫഷണലുകളെ : നദിയാദില്‍ ശീതീകരിച്ച വലിയ ഐ.ടി.കേന്ദ്രം ഇതിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

ഓരോ സമയത്തും ഓരോ മുദ്രാവാക്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മോഡിയുടെ യശസ്സ് കൂട്ടണമെന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം.

എന്നാല്‍ ഇവരെല്ലാവരും ശമ്പളത്തിനുവേണ്ടി ജോലിചെയ്യുന്നവരല്ലെന്നാണ് പറയുന്നത്. ചിലര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ ജോലിയെ കണ്ടിരുന്നത്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഗുജറാത്ത് വികസനമായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ചിരുന്നത്. അതിന് ശേഷം ഒരേയൊരു ബദല്‍ മോഡി മാത്രമാണെന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്.

യുഎപിഎ വിരുദ്ധ പ്രതിഷേധ മഹാസംഗമവും ദേശാഭിമാനിയുടെ ചൊറിയും!!!

posted by Pulari Pk


‘കുരുടൻ ആനയെ കണ്ടതു പോലെ‘ എന്നൊരു ചൊല്ലുണ്ട്. യുഎപിഎ എന്ന കരിനിയമത്തിനെതിരെ പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടന്ന യുഎപിഎ വിരുദ്ധ പ്രതിഷേധ റാലിയെയും പൊതുസമ്മേളനത്തെയും ദേശാഭിമാനി കണ്ടത് മേല്പറഞ്ഞ കുരുടന്റെ കണ്ണോടെയെന്ന് പറയാതെ വയ്യ. മറ്റൊന്നും കിട്ടാതെ വന്നപ്പോൾ റാലിയോടനുബന്ധിച്ചു പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ എകെജി സെന്റരിനു മുന്നിലൂടെ മുദ്രാവാക്യം വിളിച്ചു എന്നത് മഹാപാതകം പോലെയാണ് ദേശാഭിമാനി മുൻപേജിൽ പ്രധാന വാർത്തയായി കൊടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുന്നതെന്നും ദേശാഭിമാനി വാർത്ത എഴുതി. മാത്രാമല്ല എകെജി സെന്റരിലേക്കും തിരികെ പുറത്തേക്കും ആളുകൾക്കു സഞ്ചരിക്കാനാകാത്ത വിധം പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ ഉപരോധം നടത്തിയെന്നും, ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പോലീസ് കയ്യും കെട്ടി നോക്കി നിന്നെന്നും ദേശാഭിമാനി എഴുതിവെച്ചു.


ഈ വാർത്തയോടെ അവസാനിപ്പിച്ചില്ല ദേശാഭിമാനിയുടെ പ്രതിഷേധം, ജൂൺ ഒന്നാം തിയതി പ്രധാന എഡിറ്റോറിയൽ ലേഖനം തന്നെ പോപ്പുലർ ഫ്രെണ്ടിന്റെ (ദേശാഭിമാനി ഭാഷ്യത്തിൽ എസ്ഡിപിഐ യുടെ) പ്രതിഷേധ റാലിയെ കുറിച്ചാണ്. പി എം മനോജ് എന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പേരുവെച്ചെഴുതിയ ലേഖനത്തിൽ പ്രധാനമായും അദ്ദേഹം പറയുന്നതു എകെജി സെന്റരിനു മുന്നിലെ പ്രകടനവും, ഉപരോധവും മാത്രമല്ല യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ്, ഉമ്മൻ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിക്കാതെ സിപീഎമ്മിനു നേരെയാണ് പോപ്പുലർ ഫ്രെണ്ട് മുദ്രാവാക്യം വിളിക്കുന്നതു, നാറാത്ത് നടന്നത് ഭീകര പരിശീലനം തന്നെയാണ്, പ്രധാന പ്രതിക്ക് വിദേശത്തു നിന്ന് ധാരാളം പണം വന്നിട്ടുണ്ട്, അരിയിൽ ശുക്കൂർ വധവും, ഫസൽ വധവും പൊലീസ് കെട്ടിച്ചമച്ച കേസാണ്.


യുഎപിഎക്കെതിരെ നടന്ന പ്രതിഷേധ മഹാസംഗമം നടത്തിയത് പിഎം മനോജ് സൂചിപ്പിച്ചതു പോലെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടി അല്ല. പോപ്പുലർ ഫ്രെണ്ട് എന്ന നവസാമൂഹിക പ്രസ്ഥാനം ആണ് ഈ മഹാസംഗമം നടത്തിയതു എന്ന അദ്ദേഹത്തെ ആദ്യമായി ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.


വിഷയത്തിലേക്കു വന്നാൽ ദേശാഭിമാനിയിൽ വാർത്തയായും പിറ്റേന്നു ലേഖനമായും വന്ന പ്രധാന ആരോപണം എകെജി സെന്ററിനു മുന്നിലെ പോപ്പുലർ ഫ്രെണ്ട് പ്രകടനം ആണ്. ചരിത്രത്തിൽ ആദ്യമായിട്ടാണത്രെ എകെജി സെന്ററിനു മുന്നിൽ പ്രകടനം നടക്കുന്നതും, പോലീസ് പ്രകടനത്തിനു അനുമതി നൽകുന്നതും. ഗുരുവായൂർ ക്ഷേത്രവളപ്പ്, തിരുവനന്തപുരത്തെ പത്മനാഭക്ഷേത്ര പരിസരം, ഹൈകോടതി കോമ്പൌണ്ട് ഇവിടെയൊക്കെ നിലനിൽക്കുന്നതു പോലുള്ള പ്രകടന നിരോധനം മാർക്കിസ്റ്റ് പാർട്ടി അസ്ഥാനത്തിനു മുന്നിലുള്ള റോഡിലും നിലനിൽക്കുന്നുണ്ടോ? എകെജി സെന്ററിനു മുന്നിൽ പ്രകടനം നടത്തുന്നതിനു നിയമപരമായ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോ? അന്വേഷിച്ചപ്പോൾ അത്തരം വിലക്കുകളോ, നിരോധനമോ നിലവിലില്ല എന്നാണ് അറിയാൻ സാധിച്ചതു. എകെജി സെന്റരിലേക്ക് മാത്രമായി ഒരു മാർച്ച് സംഘടിപ്പിച്ചു ഉപരോധം നടത്തുകയാണെങ്കിൽ അതൊരു വാർത്തയാണ്. യുഎപിഎക്കെതിരെയുള്ള പ്രതിഷേധ മഹാസംഗമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളിലൂടെയും പ്രകടനം നീങ്ങുമ്പോൾ എകെജി സെന്റരിനു മുന്നിലെത്തിയാൽ മുദ്രാവാക്യം വിളിച്ചു നിശ്ശബ്ദരായി കടന്നു പോകണെമെന്നു പറയുന്നതിന്റെ സാംഗത്യം എന്താണ്? ആരാധനാലയങ്ങൾ പോലെ ദിവ്യത്വമോ വിശുദ്ധ പഥവിയോ എകെജി സെന്റരിനു പാർട്ടിയോ സർക്കാരോ നൽകിയിട്ടുണ്ടോ? ഇതര പാർട്ടി ഓഫീസുകൾക്ക് മുന്നിലൂടെ പ്രകടവുമായി പോകുമ്പൊൾ സിപീഎം പ്രവർത്തകർ നിശ്ശബ്ദരായാണോ നീങ്ങാറുള്ളത്? സിപീഎം പ്രവർത്തകർ സ്വയം പാലിക്കാത്ത മര്യാദകൾ ഇതരപർട്ടി പ്രവർത്തകർ സിപീഎം ആസ്ഥാനത്തൊട് കാണിക്കണം എന്നത് പി എം മനോജിന്റെ അധികവായനയായി മാത്രമേ കണക്കാക്കാൻ സാധിക്കൂ..


പ്രകടനം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മുന്നോട്ടു സഞ്ചരിക്കാനാകാത്തവിധം വലിയ ജനസഞ്ചയം ഈ പ്രതിഷേധ മഹാസംഗമത്തിനെത്തിയതു കൊണ്ട് പലപ്പോഴും പ്രകടനത്തിനു പ്രതീക്ഷിച്ച വേഗത്തിൽ സമ്മേളന സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ പ്രവർത്തകർക്ക് പലസ്ഥലത്തും ധാരാളം സമയം മുന്നൊട്ടു സഞ്ചരിക്കാനാകാതെ വരികയും ചെയ്തു. ദേശാഭിമാനി എഡിറ്റർ തെറ്റിദ്ധരിച്ചതു പോലെ എകെജി സെന്റർ ഉപരോധമായിരുന്നില്ല അതിനു കാരണം. രസകരമായ വിഷയം എന്തെന്നാൽ ദിവസങ്ങൾക്കു മുൻപാണ് സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിച്ചു കൊണ്ട് സിപീഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഓഫീസ് ഉപരോധസമരം നടന്നതു. സമരത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും സർക്കാർ ഉഗ്യോഗസ്ഥർക്കും ഇല്ലാത്തെ എന്തു പ്രയാസമാണ് അല്പസമയം എകെജി സെന്റരിനു മുന്നിലൂടെ പ്രകടനം നടക്കുമ്പോഴേക്ക് പാർട്ടിക്ക് നേരിടേണ്ടി വന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ചോരച്ചാലുകൾ നീന്തി കടന്നുവന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനം അല്പ സമയത്തെ മുദ്രാവാക്യം വിളി കേൾക്കുമ്പോഴെക്ക് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ആ പാർട്ടി അവകാശപ്പെടുന്ന വിപ്ലവ പാരമ്പര്യത്തിനു ചേർന്നതല്ല എന്നു മാത്രം ഓർമ്മപ്പെടുത്തുന്നു.


ലേഖനത്തിന്റൈ ഇടയിലൂടെ അദ്ദേഹം കടത്തിവിടാൻ ശ്രമിച്ച മറ്റൊരു വിഷയം യുഎപിഎ പ്രയോഗിച്ചതു സിപീഎം അല്ല, ഉമ്മൻ ചാണ്ടി ആണെന്നായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ്ങ് നടത്തിയ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർക്കു നേരെ കരിനിയമമായ യുഎപിഎ പ്രയോഗിച്ചതു എന്നത് വാസ്തവമാണ്. ഇതിനെ തുടർന്നാണ് കരിനിയമത്തിനെതിരെയുള്ള പ്രതിഷേധ കാമ്പയിനും സമ്മേളനവും നടന്നതു. എന്നാൽ ഈ കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയതും, മുസ്ലിംകൾക്കു നേരെ ആദ്യമായി പ്രയോഗിച്ചതും സിപീഎം സർക്കാർ ആണെന്നതാണ് വാസ്തവം. ഇടതു ഭരണകാലത്ത് മുവാറ്റുപുഴയിൽ പ്രവാചകനിന്ദ നടത്തിയ ആധ്യാപകനു നേരെ നടന്ന അക്രമണത്തിന്റെ പേരിൽ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകരും അല്ലാതവരുമായ അൻപത്തിനാലോളം പേർക്കെതിരെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന് ഈ കരിനിയമം കേരളത്തിൽ പ്രയോഗിച്ചതു. മാത്രമല്ല അന്നു സർക്കാർ സംവിധാനങ്ങൽക്കൊപ്പം സിപീഎമ്മിന്റെ പാർട്ടി സംവിധാനങ്ങളും ഈ വേട്ടക്ക് മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുഎപിഎ എന്ന കരിനിയമത്തെ കേരളത്തിൽ പരിചയപ്പെടുത്തിയ സർക്കാരെന്ന നിലക്ക് സിപീഎമ്മിന്റെ ആഭ്യന്തരവകുപ്പിനു ഈ കരിനിയമത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ നിന്നു മാറി നിൽക്കാനാകില്ല. സ്വാഭാവികമായും യുഎപിഎ എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നു ഈ കരിനിയമം പ്രയോഗിച്ച സർക്കാരുകളെയും അതിനു നേതൃത്വം നൽകിയ പാർട്ടികളെയും ഒഴിവാക്കാൻ സാധിക്കില്ല.


മാത്രമല്ല നാറാത്ത് നടന്ന ഫിസിക്കൽ ട്രെയിനിങ്ങിനെ ഭീകര പരിശീലനമാക്കു മുദ്രകുത്തുവാനും, ഭരണകൂടത്തെ കൊണ്ട് കരിനിയമങ്ങൾ പ്രയോഗിക്കിപ്പിക്കുവാനും മറ്റാരേക്കാൾ ആവേശത്തൊടെയാണ് സിപീഎമ്മും പാർട്ടി പത്രവും പ്രചാരണം നടത്തുന്ന വസ്തുത വിസ്മരിക്കാനാകില്ല. ടീപി ചന്ദ്ര ശേഖരൻ വധവും,ഷുക്കൂർ വധവും അന്വേഷിക്കുന്ന കേരള പോലീസും, ഫസൽ വധം അന്വേഷിക്കുന്ന സിബിഐയുമൊക്കെ അഴിമതിക്കാരും കോങ്രസിന്റെ സ്വകാര്യം പോലീസും അവർ കണ്ടെത്തിയ വസ്തുതകൾ പെരും നുണകളുമായി പാർട്ടിയും പാർട്ടി മാധ്യമങ്ങളും പ്രചാരണം നടത്തുമ്പോൾ തന്നെയാണ് ഇതേ പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്ന (ഷുക്കൂർ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുകുമാരനെ ചാനലുകൾക്കു മുൻപിൽ വെച്ച് അസഭ്യം പറഞ്ഞത് പാർട്ടി സെക്രട്ടരിയേറ്റ് അംഗമായ എം വി ജയരാജനാണ്, ഇതേ പോലീസ് ഉഗ്യോഗസ്ഥൻ തന്നെയാണ് നാറാത്തെ ഫിസിക്കൽ ട്രെയിനിങ് കേസും അന്വെഷിക്കുന്നത്) പോലീസ് ഉഗ്യോഗസ്ഥർ എല്ലാം തികഞ്ഞ സത്യസന്ധരും, അവർ പുറത്തു വിടുന്ന വാർത്തകൾ പരമസത്യവുമായി പാർട്ടിപത്രത്തിലും ചാനലുകളിലും അവതരിക്കുന്നതു.


സമീപകാലത്തായി ന്യൂനപക്ഷ വിഷയങ്ങളിൽ പലപ്പോഴും സംഘപരിവാര ഭാഷ്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പാർട്ടിക്കും പാർട്ടി മാധ്യമങ്ങൾക്കുമെതിരെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നു നാമമാത്ര പ്രതിഷേധം പോലും ഉണ്ടാകില്ല എന്നു പാർട്ടിയും പാർട്ടി മാധ്യമങ്ങളും തെറ്റിദ്ധരിക്കരുതു എന്നു മാത്രം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം - മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍ ഒരു "പൊന്‍"" തൂവല്‍ " കൂടി

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം 


പാലം ഏതു തോട് ഏതു എന്ന് നാട്ടുകാര്‍ തപ്പികൊണ്ടിരിക്കുന്നു .... മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍  ഒരു" പൊന്‍ തൂവല്‍ "കൂടി.... കണ്ണൂരില്‍ നിന്നുള്ള വീഡിയോ ........


ഇസ്ലാമിന്നും സുന്നത്തിനും എതിരായിട്ട് പോപ്പുലര്‍ ഫ്രണ്ട് എന്ത് ചെയ്തു ??

posted by Mustafa Kadangode


"ആസ്സലാമു അല്യ്ക്കും സഹോദരന്മാരെ "


അറിയാതെ ചോദിക്കുകയാണ് കുറെ കാലമായ കേള്‍ക്കുന്നു. " പോപ്പുലര്‍ ഫ്രണ്ടിന്റെ ചില പ്രവര്‍ത്തനങ്ങളോട് വിയോജിപ്പുണ്ട് വിയോജിപ്പുണ്ട് എന്ന് " ഇസ്ലാമിന്നും സുന്നത്തിനും എതിരായിട്ട് പോപ്പുലര്‍ ഫ്രണ്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് തുറന്ന് കാട്ടാന്‍ നിങ്ങള്‍ മുഘവിലക്കെടുക്കുന്ന പണ്ഡിതന്മാരും തങ്ങന്മാരും അടങ്ങുന്ന സമുദായ നേതാക്കള്‍ തയ്യറാകട്ടെ അതവരുടെ ബാത്യതയല്ലേ. ? തീര്‍ച്ചയായും അവരുടെ ബാധ്യത തന്നെയാണ്. അവര്‍ അതിനെന്തു കൊണ്ട് തയ്യാറാകുന്നില്ല. ഉള്ള അറിവ് വെച്ച് എനിക്ക് പറയാന്‍ കഴിയും അവര്‍ക്ക് ഒരിക്കലും ഖുര്‍ ആനും ഹദീസും നിരത്തി അത് സ്ഥാപിക്കാന്‍ കഴിയില്ലെന്ന്. അവിടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിജയവും എതിര്‍ക്കുന്നവരുടെ തോല്‍വിയും. കാരണം അതിനു നേതൃത്തം കൊടുക്കുന്നത് അല്ലാഹുവിനെയും പ്രവാചകനെയും തിരു സുന്നത്തിനെയും ഖുര്‍ആനിനേയും പൂര്‍ണ്ണമായി അങ്ങീകരിക്കുന്നവര്‍ ആണ്. അല്ലാതെ അവനവന്ന് ഉപകാരപ്പെടുന്ന ഏതെങ്കിലും ചില ആയത്തുകളും ഹദീസുകളും എടുത്തു ബാക്കിയുള്ളതിനെ എതിര്‍ക്കുന്ന രീതിയിലുള്ള സമുദായ സംഘടനകള്‍ അല്ല എന്നത് തന്നെ. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കഷണങ്ങള്‍  തന്നെയല്ലേ...! 


(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം


 (2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.


(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.


(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു.


(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും. മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ് പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ്‌ പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്. എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ പണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സ്വന്തം സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു. കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണം വരെ തുടരുകതന്നെ ചെയ്യും. കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.." കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..! എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം, ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം... അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു. " സുഡാപ്പി ". ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട. ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.) ഞങ്ങള്‍ പറയുന്നു ഇവിടെയും കുഴപ്പങ്ങള്‍ ഉണ്ട്. ഇല്ലെന്നു പറയാന്‍ കഴിയുമോ.? ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു. വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍ ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് കാരനോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ നട്ടെല്ല് ആയാല്‍ പോലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകുമെന്നു ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി നിര്ത്തുന്നു. അസ്സലാമു അലയ്കും വറഹ് മതുള്ളാഹി വബറകാതുഹു. നിങ്ങളുടെ അഭിപ്രായങ്ങളും മറുപടിയും പ്രതീക്ഷിക്കുന്നു...!

ആടിനെ പട്ടി ആക്കുക എന്നിട്ട് പേ പട്ടി ആകുക എന്നിട്ട് തല്ലി കൊല്ലുക .

posted by Shuhaib Kasim Shine

" തീവ്രവാദികൾ" , എന്നും കേള്കുന്ന വിളി പേര്നമുക്ക് കുറച്ചു തീവ്രവാദികളെ പരിചയപെടാം



1 .അഫ്ഗാനിലെ തീവ്രവാദികൾ -അഫ്ഗാനിൽ അതിക്രമിച്ചു കടന്നു റഷ്യ , അമേരിക്ക തുടങ്ങിയ്യ വൻ ശക്തികൾ ആ നാട്ടിലെ കുട്ടികെളയും , ആണുങ്ങളെയും വെടി വെച്ച് കൊല്ലുന്നു , മുടി പോലും അന്യ പുരുഷനെ കാണികാത്തെ ജീവിക്കുന്ന മുസ്ലിം സ്ത്രീകളെ കൂടം ചേര്ന്നു ക്രൂരമായി ബലാല്സന്ഘം ചെയുന്നു , അതിനു എതിരെ അവിടെയുള്ള യുവാകൾ ശബ്ദം ഉയരത്തി , അതിനെ നിങ്ങൾ തീവ്രവാദം എന്ന് പറഞ്ഞു

2 .ഇറാകിൽ ഇല്ലാത്ത രാസായുധതിന്റെ പേര് പറഞ്ഞു , കുരിശു യുദ്ധം എന്ന് പറഞ്ഞു ആ നാട്ടിൽ അതിക്രമിച്ചു കടന്നു അവരുടെ മണ്ണും പെണിന്റെ മാനവും കവര്ന്നു , സ്ത്രീകളെ കൂടം ചേർന്ന് ബലാല്സന്ഘം ചെയ്തു രസിച്ചു , ഭർത്താവിന്റെ കുട്ടികളുടെ മുന്നില്ലിട്ടു അവരെ പിച്ചി കീറി , എനിട്ട്‌ ആ ഭർത്താവിനെ നിങ്ങൾ ഒരു പേര് വിളിച്ചു തീവ്രവാദി

3 .ജൂതന്മാരെ ലോകത്ത് എവിടെ വെച്ച് കണ്ടാലും കൊന്നു കളയുന്ന നാസി പട , പക്ഷെ ഫാലസ്തീൻ എന്ന മുസ്ലിം രാജ്യം അവര്ക് അഭയം കൊടുത്തു , ഇന്ന് ആ അഭയം കൊടുത്ത ആളുടെ കുട്ടികളുടെ ജീവനും ഭാര്യയുടെ മാനവും അവർ എടുക്കുന്നു , എതിർത്ത് പറയുന്ന ഫാൽസ്തീൻ ജനതയെ നിങ്ങൾ തീവ്രവാദി എന്ന് വിളിച്ചു .
4 .മ്യാന്മാറിൽ മുസ്ലിങ്ങളെ വെട്ടി കൊലാൻ നെത്ര്തം കൊടുകുന്നത് ബുദ്ധ സന്യാസികൾ ആണ് , ആ മണ്ണിൽ തലമുറകൾ ആയി ജീവിച്ചു വരുന്ന മുസ്ലിങ്ങളെ നാട് കടത്തുന്നു , എന്നിട്ട് അവരെ വിളിച്ചു തീവ്രവാദികൾ

5 .ചൈന്ന എന്ന രാജ്യത്ത് നോയമ്പ് എടുക്കുന്ന മുസ്ലിങ്ങളെ നിര്ബന്ധിച്ചു ഭക്ഷണം കഴിപികുന്നു , വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവദികണം എന്ന് പറഞ്ഞ മുസ്ലിങ്ങളെ അവരും വിളിച്ചു തീവ്രവാദികൾ
6.കാശ്മീരിൽ സൈന്യം മുടി പോലും പുറത്തു കാണികാത്ത മുസ്ലിം സ്ത്രീകളെ കടിച്ചു കീറി , സഹോദരന്റെ മുന്നില് ഇട്ടു ബലാല്സന്ഘം ചെയുന്നു , എനിട് ആ സഹോദരനെ അവർ വിളിച്ചു തീവ്രവാദി (എല്ലാ സൈനികരും അങ്ങനെ ആണ് എന്ന് ഞാൻ പറയില്ല )

ഒരുപാട് ഉദാഹരണം ഉണ്ട് , തല്കാലം ഇത്രയും പറഞ്ഞു നിര്ത്തുന്നു
ഏതെകിലും മുസ്ലിം രാജ്യം മറ്റൊരു രാജ്യത്ത് കയറി ഇത് പോലെ തെമാടിതം ചെയുന്നത് ഒന്ന് കാണിച്ചു തരാമോ ?
ഏതെകിലും രാജ്യത്ത് കയറി മുസ്ലിം സൈന്യം അന്യ സ്ത്രീകളെ ബലാല്സന്ഘം ചെയ്തത് കാണിച്ചു തരാമോ ?
ഇവരോകെ ചെയുന്ന തെമാടിതം ന്യയികരികാൻ ഇവിടെ പലരും പറയുന്ന കാര്യം ആണ് പാകിസ്ഥാനിലെ ഹിന്ദു ജനതയുടെ കാര്യം , അവിടെ കലാപങ്ങൾ ഉണ്ടാവാറുണ്ട് പക്ഷെ ഒരു കാര്യം ഓർക്കുക ഇന്ത്യയിൽ ഗുജറാത്തിൽ നടന്ന കലാപത്തിന്റെയും , നര നായട്ടിന്റെയും അടുത്ത് പോലും എത്തുന്ന ഒരു കലാപം പാകിസ്ഥാനിൽ ഉണ്ടായിടുന്ടെകിൽ അതിനുള്ള തെളിവ് നിങ്ങൾ കാണിക് , ഒരു വംശത്തെ ലോകം മുഴുവൻ വേട്ടയാടി അവരെ തീവ്രവാദി എന്ന് വിളിച്ചു നിങ്ങൾ മാന്യത ചമയുന്നു അല്ലെ , ??
നിങ്ങൾ നിങ്ങളുടെ പണി തുടരുക , ആടിനെ പട്ടി ആക്കുക എന്നിട്ട്‌ പേ പട്ടി ആകുക എന്നിട്ട് തല്ലി കൊല്ലുക .

NOTE ;എല്ലാത്തിനും മറുപടി പറയേണ്ടി വരുന്ന കാലം വിദൂരം അല്ല , അത് വരെ ഈ നാണം കെട്ട  കളി നിങ്ങൾ തുടരുക

പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും

യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും 

REPEAL U.A.P.A - പ്രതിഷേധ സമ്മേളനം വീഡിയോ


Repeal UAPA


ഈ സ്വമിക്കുള്ള ധൈര്യം നമ്മടെ മൌല്യാക്കള്‍ക്ക് ഇല്ലാതായി പോയല്ലോ

Repeal UAPA popular front of india. 30/05/2013 trivadrum - swami speech 




COMMENT AND LIKE 

ചരിത്രം വഴിമാറുന്നു...ഇവര്‍ക്ക്‌ മുന്നില്‍






ചിലര്‍ക്ക് ഭയം, ചിലര്‍ക്ക് മൌനം. മറ്റുചിലര്‍ ഒന്നിച്ചെതിര്‍ക്കാന് ആഹ്വാനം ചെയ്യുന്നു. ‍ഇങ്ങനെയൊരു മുന്നേറ്റമില്ലെന്ന് നടിച്ചവര്‍, ഉണ്ടെങ്കിലും അതൊരു ഭീഷണിയെയല്ലന്നു വീമ്പുപറഞ്ഞവര്‍. ഇന്നുന്ടെങ്കിലും നാളെ സ്വയം ഇല്ലാതായിത്തീരുമെന്നു ആശ്വസിച്ചവര്‍... എല്ലാവര്‍ക്കും കാര്യങ്ങള് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ഉപഗ്രഹങ്ങലാല്‍ മറച്ചുപിടിച്ച ചാനലുകള്‍ മിഴിതുറന്നു. വികലമായും വികൃതമായും അച്ചുനിരത്തിയിരുന്ന പത്രങ്ങള്‍ അക്ഷരങ്ങളെ മയപ്പെടുത്തി. ചരിത്രം വഴിമാറുന്നു. ചിലര്‍ക്ക് സന്ധിയാവണം, മറ്റുചിലര്‍ക്ക് സഹകരിക്കണം.... 

ആടുതരാം മാടുതരാം കൊഴിതരാം. സമ്മേളനത്തിനുവന്നാല്‍ പഞ്ചായത്തിന്റെ വീടുതരാം. പ്രകടനത്തില്‍ നിന്നാല്‍ ദിവസക്കൂലിതരാം. ഇതൊക്കെ ചെയ്താലും മലപ്പുറം കോഴിക്കോട് കാസര്‍കോഡ് അതിനുമപ്പുറം നാലാളെക്കൂട്ടാന്‍ ജീവിച്ചിരിക്കുന്ന അഹ്ലുബൈത് നേരിട്ട് ശ്രമിച്ചാലും നടക്കുകയുമില്ല... നിങ്ങള്‍ക്കറിയാം, തലസ്ഥാനത്തെത്തിയ ജനക്കൂട്ടം ഒരുരാഷ്ട്രീയപാര്‍ട്ടിയുടെയും പണിയാളുകളല്ല. രാഷ്ട്രീയലാഭങ്ങള്‍ക്കും ഭൌതീകസുഖങ്ങള്‍ക്കും പകരം ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ഭീകരനിയമങ്ങളും തടവറകളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഈ ജനക്കൂട്ടത്തിനറിയാം. എന്നിട്ടും നേരിന്റെ- നീതിയുടെ- വിളിക്കുത്തരം നല്‍കാന്‍ ഇവര്‍ രണ്ടാമതൊന്നലോചിച്ചില്ല. ആര്‍ജ്ജവവും ആണത്തവും നിശ്ചയദാര്‍ഢൃത്തിന്റെ പ്രതീകവുമായ മനുഷ്യജന്മങ്ങള്‍... 

അധര്‍മ്മവും അനീതിയുമല്ലാതെ ഇവര്‍ക്ക് വിരോധിളില്ല. നീതിയോടും ന്യായത്തോടുമല്ലാതെ ഇവര്‍ക്ക് വിധേയത്വവുമില്ല. എന്നിട്ടും ഇവര്‍ നിങ്ങള്‍ക്ക് മൌനം-ഭയം നല്‍കുന്നുവെങ്കില്‍ നിങ്ങളതര്‍ഹിക്കുന്നു... 

21 യുവാക്കളെ അകാരണമായി അറസ്റ്റുചെയ്ത് ഭീകരനിയമം ചാര്‍ത്തി ജയിലിലെക്കയക്കുമ്പോള്‍... അത് ചെയ്തവരും അതിന് വഴികാട്ടിയവരും അതില്‍ സന്തോഷിച്ചവരും അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഒറ്റുകാരുടെ പിതാക്കളും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. നിങ്ങള്‍ക്കൊന്നു പ്രതീക്ഷിക്കാം, ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഈ യാത്രാസംഘം ചരിത്രം തിരുത്തുകതന്നെ ചെയ്യും. ചരിത്രം... അത് തിരുത്താനുള്ളത് തന്നെയാണ്. മൂടിപ്പുതച്ചുറങ്ങാനുള്ളതല്ല.....

LIKE THIS PAGE TO READ MORE POSTS FROM THAT : 

യഥാര്‍ത്ഥ മുസ്ലിം നീയോ ഞാനോ ?????



wirttten by JABIR K V - shared by  Ansar Majeed  




താങ്കളെ പോലുള്ള ഒരു ഇമാം ഇപ്പോഴും ഉണ്ടെന്നതിൽ അഭിമാനമുണ്ട്.തികഞ്ഞ മുസ്ലിം ലീഗ് ആണെന്ന് പറഞ്ഞു.അതോടൊപ്പം തന്നെ അതിൽ തിന്മയുന്ടെങ്കിൽ PFI യെക്കാളും അതിനെ എതിര്ക്കുക ഞാൻ ആണെന്നും നിങ്ങൾ പറഞ്ഞു.ഞാന്‍  കഴിഞ്ഞ 13 കൊല്ലമായി പോപ്പുലര്‍ ഫ്രന്റ്‌ ഓഫ് ഇന്ത്യയില്‍  പ്രവർത്തകൻ ആണ്.എന്റെ അഭിപ്രായത്തിൽ പോപ്പുലര്‍ ഫ്രന്റ്‌ ഓഫ് ഇന്ത്യ ഭരണ കൂടത്തിൽ നിന്ന് മാത്രമല്ല, സമുദായ സംഘടനകളില്‍ നിന്ന് കൂടി വിവേജനം അനുഭവിക്കുന്നുണ്ട്..ശരിഅത്തു വിവാദ കാലത്ത് പോലും ഭിന്നിച്ചു നിന്ന മുസ്ലിം സങ്ങടനകൾ ഇന്ന് രണ്ടു  കാര്യത്തില്‍ ഐക്യപ്പെടുന്നുനണ്ട്

1. പരസ്പരം സലാം ചൊല്ലാതെ , വിവാഹ ഭന്ധം, എന്തിനേറെ ഒന്നിച്ചു ഭക്ഷണം പോലും കഴിക്കാൻ പാടില്ലാത്ത കേരളീയ മതപുരോഹിതന്മാർ എന്‍ ഡി എഫ്  നെതിരെ ഒരേ വേദിയിൽ ഇരിക്കാനും ഐക്യപ്പെടാനും തയ്യാറാവുന്നു 
2. ബാബറി മസ്ജിദ് പൊളിച്ച , ഗുജറാത്തിലും ഭീവണ്ടിയിലും കോയമ്പത്തൂരിലും മലെഗവിലും നാഗ്പൂരിലും തുടങ്ങി പേര് കേട്ട ഇന്ത്യൻ പട്ടണങ്ങള മുഴുവനും മുസ്ലിം മയ്യിത്തുകളെ കൊണ്ട് നിറച്ച, സംഗ പരിവാരത്തിന്റെ കേരള നേതാവ് ശ്രീധരൻ പിള്ളയെ ക്ഷണിക്കുന്നതിലും സമുധായ്തിലെ IUML ,ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌  , മുജാഹിദ്, സുന്നികൾ എല്ലാം ഐക്യപ്പെടുന്നു.ഇവരിൽ ആര് സമ്മേളനം നടത്തിയാലും  അതിന്റെ മുന് നിരയിലെ ഒരു സീറ്റ്‌ റിസര്‍വ്  ആണ്.ശ്രീധരൻ പിള്ളക്ക്.അപ്പൊ ശ്രീധരൻ പിള്ളയുടെ കാര്യത്തിലും NDF ന്റെ കാര്യത്തിലും സമുദായം ഐക്യപ്പെടുന്നു.സമുധയതിന്റെ കാര്യത്തിൽ, മിമ്ബരിൽ നിന്ന് വലിച്ചിറക്കി അടി, സ്റ്റേജ് ലേക്ക്‌  തീ  പന്തം എറിയുക , മാസ പിറവിയുടെ പേരില്‍ കൊല, കേരളത്തില്‍ ആയിരത്തിൽ ഏറെ മദ്രസ്സകൾ കേസിലാണ്.നിരവധി പള്ളികൾ പ്രശ്നത്തിലാണ്.മറ്റൊന്ന്, കണ്ണൂര് ജില്ലയിലെ പുന്നാട്, പ്രദേശത്തെ മഹല്ല് പ്രസിഡന്റും NDF പ്രവര്തകാനും ആയിരുന്ന മുഹമ്മദ്‌ സുബ്ഹി നമസ്കാരത്തിന് പോവുമ്പോ മകന്റെ മുമ്പിലിട്ടു വെട്ടി കൊന്നു.മകനും പരിക്കേറ്റു.ഒരു മുസ്ലിം നേതാവും അവിടെ വന്നില്ല.പക്ഷെ അതിലെ പ്രതിയും വിഷം ചീറ്റുന്ന പ്രാസങ്ങികാനും ആയിരുന്ന അശ്വിനി എന്ന ഭീകരവാദി കൊല്ലപ്പെട്ടപ്പോൾ മലപ്പുറം ജില്ലയിൽ നിന്നും ഓടി പോയി അശ്വിനിയുടെ വീട്ടിലെത്തി പ്രാര്‍ഥിച്ച  ഫോട്ടോ നാം എല്ലാവരും കണ്ടതാണ്.എന്തായാലും ഇതൊക്കെ കാണുമ്പോഴും ഒരു സമാധാനമുണ്ട്.1400 വര്ഷം മുന്‍പ്‌  പ്രവാചകന വന്നപ്പോളും, ഒട്ടകം വേലി ചാടിയതിന്റെ പേരില് വർഷങ്ങൾ നീണ്ട യുദ്ധം നടത്തിയ, ഗോത്ര തല്ലും കൊലയും  തൊഴിൽ ആക്കി മാറ്റിയ  മക്ക ഖുറൈശികള്‍  പ്രവാചകനെതിരെ എല്ലാം മറന്നു, ഒന്നിച്ചല്ലോ..അവസാനം ധാറുന്നദ്വായിൽ സമ്മേളിച്ചു പ്രവാചകനെ കൊല്ലാനും . ഓരോ ഗോത്രത്തിൽ നിന്നും ഓരോ ആളുകള്‍ അതിനു തയ്യാറാവുകയും ചെയ്തു .എന്തായാലും സ്രഷ്ട്ടി ശ്രേഷ്ട്ടൻ റസൂല്‍ (സ്വ) ജീവിച്ച കാലത്ത് പോലും ഉബയ്യുബ്നു സുലൂലുമാർ ഉണ്ടായെങ്കിൽ ഇന്നത്തെ കാലാത്ത് എന്ത് പറയാൻ.പക്ഷെ നമുക്ക് ജിബ്രീൽ (AS ) വഹിഹ്  കൊണ്ട് വരാത്തതിനാൽ ആരാണ് സുലൂൽ എന്ന് ചൂണ്ടി കാണിക്കാൻ പറ്റിയില്ല .എന്തായാലും, താങ്കളെ പോലുള്ള വിരലിൽ എണ്ണാവുന്നവര്‍  ഉണ്ടെന്നതിൽ സന്തോഷമുണ്ട്..........താങ്കളെ പോലുള്ള മുസ്ലിം ലീഗുകാര്ക്ക് അല്ലാഹു ദീര്‍ഘായുസ്സും ആഫിയത്തും നല്കട്ടെ. കണ്ണില്‍  കണ്ട സത്യം വിളിച്ചു പറയുക........എതിര്കെണ്ടതിനെ എതിര്‍ക്കുക .....ജാബിര്‍ കെ വി 


COMMENTS പറയാന്‍ തോന്നുന്നു എങ്കില്‍ താഴെ എയുതുക 

TRIVANDRUM edition of Madhyamam front page photo, and Page 7 report

TRIVANDRUM edition of Madhyamam front page photo, and Page 7 report

പോപ്പുലര്‍ ഫ്രണ്ട് ന്റെ കളി എ കെ ജി സെന്റര്‍നോടൊ?????

" കഴിഞ്ഞ ദിവസം അവസാനിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ യു എ പി എ ക്ക് എതിരെ നടന്ന പ്രതിഷേധ മഹാ സമ്മേളനത്തിന്റെ മുന്നോടി ആയി നടന്ന പ്രതിഷേധ പ്രകടനം എ കെ ജി സെന്‍റര്‍ നു മുന്നിലൂടെ കടന്നു പോയത്‌ അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ട് ., തിരുവന്‍ജൂരിന്റെ പോലീസ് തികച്ചും നിഷ്ക്രിയരായി നോകി നിലക്കുക മാത്രമാണ് ചെയ്തത് " ദേശാഭിമാനി പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ വ്യത്യസ്തന് ഒരു സംശയം - ഒരു ലക്ഷത്തിനു മേല്‍ ആളുകള്‍ പങ്കെടുത്ത പ്രകടനത്തിലെ നൂറു പേര്‍ ഒന്ന് കൈ വച്ചിരുന്നെങ്കില്‍ ..അതും പോപ്പുലര്‍ ഫ്രണ്ട് ന്റെ "" ആയുധ പരിശീലനം "" നടത്താറുള്ള പ്രവര്‍ത്തകര്‍ കൈവചിരുന്നെങ്കില്‍ എ കെ ജി സെന്റര്‍ ന്റെ പൊടി പോലും ഉണ്ടാവില്ലല്ലോ കണ്ടു പിടിപ്പാന്‍ ( ഈ വാക്കുകള്‍ക്ക് കടപ്പാട് - തീവ്രവാദിനി ശശികല ). അങ്ങനെ ഉള്ളപ്പോള്‍ പിന്നെ എന്ത് സംഘര്‍ഷം ആണാവോ അവിടെ നടന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഈ വ്യത്യസ്തന് മനസ്സിലാവുന്നില്ല. ഒരു കാര്യം കൂടി ആ റിപ്പോ
ര്‍ട്ടില്‍ അടിവരയിട്ടു വായിക്കേണ്ടത് ഉണ്ട് - അതായത്‌ ഇന്നേ വരെ ഒരു സംഘടനയുടെയും പ്രകടനം ആ 'എ കെ ജി സെന്റര്‍ നു മുന്നിലൂടെ കടന്നു പോയിട്ടില്ല പോലും. മൂന്ന് മണിക്കൂര്‍ സെന്റര്‍ നു ഉള്ളില്‍ നിന്നും ഒരാള്‍ക പോലും പുറത്തേക്കു ഇറങ്ങാന്‍ പോലും പറ്റാത്ത അത്ര വലിയ സംഘര്‍ഷാവസ്ഥ ആണ് അവടെ ഉണ്ടായിരുന്നത് പോലും. ഇപ്പോയല്ലേ അതിനൊക്കെ ചങ്കുറ്റമുള്ള കര്‍മ പോരാളികള്‍ ഉണ്ടായത്‌ സഖാകളെ . അത് പോലെ മൂന്ന് മണിക്കൂര്‍ ബുദ്ധിമുട്ടിയ കാര്യം -- തുടങ്ങിയ സ്ഥലത്ത് നിന്നും പ്രകടനത്തിനുള്ള ആളുകള്‍ തീര്‍ന്നു കിട്ടിയത്‌ മൂന്ന് മണിക്കൂര്‍ കയിഞ്ഞിട്ടാണ്. അത്രക്ക് ജന പിന്തുണ ഉള്ള ഒരു പ്രകടനം തിരുവന്തപുരം കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ മൂന്ന് മണിക്കൂര്‍ പുറത്ത്‌ പോവാന്‍ പറ്റാത്തതില്‍ അവര്‍ എന്ത് ചെയ്യാനാണ്. പിന്നെ സംഘര്‍ഷം ഉണ്ടാകാന്‍ ശ്രമിച്ചു എന്നത് ദേശാഭിമാനിയില്‍ പോപ്പുലര്‍ ഫ്രന്റ്‌ നെ പറ്റി ന്യൂസ്‌ വന്നാല്‍ രണ്ടു പേപ്പര്‍ കൂടുതല്‍ ചെലവാകും എന്ന് വിചാരിച്ചാവും. പോപ്പുലര്‍ ഫ്രണ്ട് കാരെ എതിര്കുന്നവരും വാങ്ങും.ആകാംഷ കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് - എസ്‌ ഡി പി ഐ കാരും ങ്ങും .തുപ്പിയത്തിനും തൂറിയതിനും വരെ പ്രകടനവും ഹര്‍ത്താലും പോരാത്തതിനു അക്രമവും നടത്തുന്ന സഖാക്കളാണ് ഡയലോഗ് അടിക്കുനത്. അന്നൊക്കെ പാവം ജനങ്ങള്‍ വലഞ്ഞതിന്റെ മൂന്നിലൊന്നു പോലും അനുഭവിച്ചട്ടില്ല .

DESHABHIMANI NEWSPAPER REPORT 


എന്തേലും കമന്റ്‌ ഉണ്ടേല്‍ തായെ ചേര്‍ക്കുക........

link

Related Posts Plugin for WordPress, Blogger...