Search the blog

Custom Search

മാറ് മറക്കുന്നതും നിരോധിക്കുന്ന കാലം വരുമോ ?



ഹിജാബ്  വിവാദം കൊടുമ്പിരി കൊണ്ട് നില്‍കുന്ന സമയം ആണ് ഇപ്പോള്‍ നവ സാമൂഹ്യ മാധ്യമങ്ങളില്‍ . അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ പ്രസ്താവനകള്‍ ഇറക്കുമ്പോളും  ചില മാന്യന്മാരായ ഒറ്റുകാര്‍ മിണ്ടാതിരിക്കുംബോയും  (അവര്‍ ബദര്‍ വിജയം  - ഉഹുദ് പരാജയം - നാറാത്ത്  മോഡല്‍ - മെഴുകു തിരി  മീറ്റിംഗ് എന്നൊക്കെയേ പറയുകയുള്ളൂ.) തോനുന്ന സംശയം എന്താണെന് വച്ചാല്‍ കാലത്തിന്റെ പോക്ക് പുറകോട്ട് ആണോ എന്നാണു. കാരണം എക്സാം  ഹാളില്‍ ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന് മാത്രമല്ല ഹിജാബ് അല്‍പ സമയം ധരിചില്ലേല്‍ ഒന്നും സംഭാവികില്ല എന്ന് കൂടി പ്രസ്താവിച്ചത് കേട്ടപ്പോള്‍ പഴയ ഏതോ മാടമ്പി ആണ് ഇന്ന് രാജ്യം ഭരിക്കുനത് എന്ന് തോന്നി പോകുന്നു.. കാരണം തായ്ന്ന ജാതി പെണ്ണിന് മാറ് മറക്കാനുള്ള അവകാശം നിഷേധിച്ചത് അവരുടെ കാലത്താണ്. അവരാണ് ഈ നീതി നിഷേധം അടിച്ചേല്‍പ്പിചത്. വസ്ത്രം ധരിക്കുനത്‌ നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ വസ്ത്രം സ്വന്തം ഇഷ്ടത്തിന് ഇടാന്‍ പാടില്ല എന്ന് പറയുന്നത് ഏതു ലോജിക് ന്റെ അടിസ്ഥാനം ആണെന് അറിയില്ല. സ്ത്രീ പക്ഷത്ത്‌ നില്‍കുന്ന പ്രവര്‍ത്തക സംഘടനകള്‍ സ്ത്രീയുടെ അവകാശത്തിനു വേണ്ടി നടക്കുന്നവര്‍ ഈ ഹിജാബ് വിഷയം വന്നപ്പോള്‍ മൌനം പാലിച്ചു.  ഈ പോക്ക് പോയാല്‍ മാറ് അല്‍പ സമയം മറച്ചില്ല എന്ന് വച്ച് ഒന്നും സംഭാവികില്ല എന്നും പറഞ്ഞു അതും പല അവസരങ്ങളിലും നിരോധിക്കും എന്നത് സമീപ കാലങ്ങളില്‍ കാണാന്‍ സാധിക്കും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ..... 




ഒന്നുമില്ലെങ്കിലും അവള്‍ ജീവിക്കാന്‍ പോകുന്നത്ആണൊരുത്തന്‍റെ കൂടയല്ലേ!!''

 വടക്കന്‍ കേരളത്തില്‍ ഒരിടത്ത് ഒരു മുസ്ലിം പെണ്‍കുട്ടി ഹിന്ദു യുവാവിന്‍റെ കൂടെ ഒളിച്ചോടി പോയി. ദീനുല്‍ ഇസ്‌ലാമില്‍ ഒരാള്‍ കുറഞ്ഞു പോകുകയും അത് വഴി ദീനുല്‍ ഇസ്‌ലാം തകരാന്‍ പോകുകയും ചെയ്യുന്ന മഹാ സംഭവം അറിഞ്ഞ നാട്ടിലെ ദീനുല്‍ ഇസ്ലാമിന്‍റെ സംരക്ഷകരായ ഒരു കൂട്ടം യുവാക്കള്‍ പാഞ്ഞെത്തി.
പെണ്കുട്ടിയെ കടത്തിക്കൊണ്ടു പോയി ദീനുല്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ച കശ്മല കാഫിറിനെ അന്ന് തന്നെ കയ്യോടെ പിടികൂടി പഞ്ഞിക്കിട്ടു. ദീനുല്‍ ഇസ്‌ലാമിനെയും ഒരു പെണ്‍കുട്ടിയെയും സംരക്ഷിച്ച അങ്ങേയറ്റത്തെ ചാരിധാര്ത്യത്തോടെ അവര്‍ കുട്ടിയെ വീട്ടില്‍ കൊണ്ട് വന്നു പിതാവിന്‍റെ മുന്നില്‍ സമര്‍പ്പിച്ചു.
എന്നിട്ട് പെണ്‍കുട്ടിയെ ഇസ്ലാമികമായി വളര്‍ത്തണം എന്ന,
നല്ല ഇസ്ലാമികമായഉപദേശവും !!
പെണ്‍കുട്ടിയുടെ പിതാവ് അവരോടു അപ്പോള്‍ ചോദിച്ചു.
''നിങ്ങളില്‍ ആരെങ്കിലും രോഗിയായ ഞാനും എന്‍റെ പെണ്മക്കളും ഇത്രയും നാള്‍ എങ്ങനെ ഭക്ഷണം കഴിച്ചു ജീവിച്ചു എന്നന്വേഷിച്ചിരുന്നോ??
വിവാഹ പ്രായം ആയ പെണ്‍കുട്ടികള്‍ ഉണ്ടായിട്ടും നിങ്ങള്‍ ആരെങ്കിലും ഇവിടെ വിവാഹം ആലോചിച്ചു വന്നിരുന്നോ??
ഇത്രയും കാലം തിരിഞ്ഞു നോക്കാത്ത നിങ്ങള്‍ ഇപ്പോള്‍ എന്തിനാണ് വന്നത്??
നിങ്ങള്‍ കൊണ്ടുവന്ന എന്‍റെ മകളെ നിങ്ങളില്‍ ആര്‍ക്കും ഇപ്പോള്‍ വിവാഹം ചെയ്തു തരാം.
നിങ്ങളില്‍ ആരാണ് തയ്യാറുള്ളത് ??
ഇവള്‍ക്ക് താഴെ ഉള്ള പെണ്‍കുട്ടികളെ നിങ്ങള്‍ വിവാഹം കഴിക്കാന്‍ തയ്യാറാണോ??
അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ കേട്ട് പകച്ചു വീട് വിട്ടിറങ്ങാന്‍ തുടങ്ങിയ സമുദായത്തിന്‍റെ കൊട്ടേഷന്‍ ജിഹാദികളോട് ആ പിതാവ് പറഞ്ഞു.
''നില്‍ക്കൂ.. നിങ്ങള്‍ ഇവളെ എവിടെ നിന്നാണോ പിടിച്ചു കൊണ്ട് വന്നത് അവിടെ തന്നെ കൊണ്ട് പോയി വിടൂ; ഒന്നുമില്ലെങ്കിലും അവള്‍ ജീവിക്കാന്‍ പോകുന്നത്ആണൊരുത്തന്‍റെ കൂടയല്ലേ!!''
** ** ** ************* ********** ***********
പൊന്നിനും പണത്തിനും വേണ്ടി പുരുഷത്വം വില്‍പനക്ക് വച്ചിരിക്കുന്ന ഷ ണ്ഡികരിക്കപ്പെട്ട ഒരു കൂട്ടമാണ്‌ മുസ്ലിം യുവാക്കളില്‍ അധികവും.അവരുടെ കൂടെ ജീവിക്കണ്ട എന്ന് ഏതെങ്കിലും പെണ്‍കുട്ടി തീരുമാനിച്ചാല്‍ അവളെ കുറ്റം പറയാനൊക്കുമോ?
സ്ത്രീധനം വാങ്ങില്ല എന്ന് പറയുന്നവര്‍ പോലും കൃത്യമായി എന്ത് കിട്ടും എന്നറിഞ്ഞ ശേഷം മാത്രം വിവാഹം കഴിക്കുന്നു.
ഇതൊന്നും പോരാഞ്ഞു എല്ലാവര്ക്കും വേണ്ടത് ദീനിയ്യായ പെണ്‍കുട്ടിയെ ആണ്.
കുളിക്കടവില്‍ ഉളിഞ്ഞു നോക്കിയും കവലയില്‍ വായി നോക്കിയും നടക്കുന്ന വേലയും കൂലിയും ഇല്ലാത്ത പോങ്ങന്മാര്‍ കല്യാണ പരസ്യം കൊടുക്കുമ്പോഴും ''ദീനിയ്യായ'' പെണ്‍കുട്ടി എന്ന് പ്രത്യേകം പറയും.
സ്ത്രീധനം വേണം, അനാചാരങ്ങള്‍ വേണം, എല്ലാം വേണം;ഒപ്പം പെണ്‍കുട്ടി ദീനിയ്യും ആകണം. ചുരുക്കി പറഞ്ഞാല്‍ ദീനിയ്യ്‌ എന്ന് പറയുന്ന ഏര്‍പ്പാട് തന്നെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി റിസര്‍വ്വ് ചെയ്യപ്പെട്ടിരിക്കുന്നു.
ഒരിക്കല്‍ ഒരു ഇസ്ലാമിസ്റ്റ് സുഹൃത്തിന്‍റെ വിവാഹത്തിന് പോയി.
പെണ്‍കുട്ടി ധരിച്ചിരുന്ന അനിസ്ലാമിക വേഷമായ സാരി ആയിരുന്നു അവിടുത്തെ പ്രധാന ചര്‍ച്ചാ വിഷയം.
പങ്കെടുക്കാന്‍ വന്ന പല ഇസ്ലാമിസ്റ്റുകളും നെറ്റി ചുളിച്ചു.
ചിലരൊക്കെ ഭക്ഷണം കഴിക്കാതെ പോകുക വരെ ചെയ്തു.
പിന്നീടൊരിക്കല്‍ അയാളോട് എന്റടുത്തു മനസ്സ് തുറന്നു.
അത്രയൊന്നും ഇസ്ലാമികമായി ജീവിക്കാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്നുമാണ് കല്യാണം കഴിച്ചത്. പര്‍ദ്ദയും സാരിയും ഒന്നും വലിയ ഇശ്ശ്യൂ ആയി കാണാത്ത തെക്കന്‍ കേരളത്തിലെ സാധാരണ മുസ്ലിം കുടുംബം. സാമ്പത്തികമായി പിന്നോക്കം.
വെറുതെ ഞാന്‍ ചോദിച്ചു. എന്തുകൊണ്ടാണ് അങ്ങനെ വിവാഹം കഴിച്ചത് ?
അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ആണ് എന്നെ ഏറ്റവും അധികം ചിന്തിപ്പിച്ചത്.
''ഞാന്‍ കാരണം ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും ഒക്കെ നല്ല നിലയില്‍ മാറിയാല്‍ അതല്ലേ എന്‍റെ പരലോക ജീവിതത്തിനു കൂടുതല്‍ നല്ലത്? സല്‍ സ്വഭാവം മാത്രമേ വിവാഹത്തിന് പരിഗണിച്ചുള്ളൂ.... മറ്റുള്ളതൊക്കെ തനിയെ വരും''!!!
പെണ്‍കുട്ടി ജനിച്ചപ്പോള്‍ മുതല്‍ പര്‍ദ്ദ ഇടുന്നവള്‍ ആയിരിക്കണം, മുടങ്ങാതെ തഹജ്ജുദ് നമസ്കരിക്കണം പ്രസ്ഥാന സംഘടനാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നല്ല ഒന്നാന്തരം ബ്രോയിലര്‍ ഇസ്ലാമിസ്റ്റ് ആകണം എന്നൊക്കെ ഡിമാണ്ട് വയ്ക്കുന്ന എല്ലാവരും കേട്ടിരിക്കേണ്ട മറുപടി ആണിത്!!!
ലവ് ജിഹാദ് എന്ന സംഘി പ്രയോഗത്തിന് മറുപടി ലവ് കുരുക്ഷേത്ര എന്ന പേരില്‍
അടിച്ചിറക്കുന്ന ഒരു കൂട്ടം പോസ്റ്ററുകള്‍ ആണ് ഈ കുറിപ്പിന് കാരണം.
പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ പ്രണയ വലയത്തില്‍ വീണു പോകുന്നു എന്ന് വിലപിക്കുന്ന ആളുകള്‍ സത്യത്തില്‍ സ്ത്രീത്വത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്.
ഇനി ലവ് കുരു ക്ഷേത്ര എന്ന പ്രശ്നം മുസ്ലിം സമുദായം നേരിടുന്നുണ്ട് എങ്കില്‍ തന്നെ അതിനുള്ള പരിഹാരം അവിവാഹിതരായ മുസ്ലിം യുവാക്കളൊക്കെ ഒക്കെ നല്ല വൃത്തിയായി അന്തസ്സായി സമുദായത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ചു സ്ത്രീധനം വാങ്ങാതെ അവരുടെ കൈ പിടിച്ചു അവരെ സ്വന്തം ജീവിതത്തിന്‍റെ ഭാഗമാക്കുക എന്നതാണ്.
അല്ലാതെ ഉളുപ്പില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പരത്തി സമുദായത്തിലെ പെണ്‍കുട്ടികളെ അവഹേളിക്കല്‍ അല്ല.

ഒരു നാള്‍ മുഖ്യ മന്ത്രി ....

ഒരു ദിവസത്തേക്ക് മുഖ്യ മന്ത്രി ആവാന്‍ സാധിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന പോസ്റ്റിനു കിട്ടിയ അല്പം നിലവാരം പുലര്‍ത്തിയ കമന്റ്സ് ..... എല്ലാം ഒറ്റ ദിവസം കൊണ്ട് നടക്കുനത് അല്ല എങ്കിലും യുവാക്കളുടെ മനസ്സിലെ ചിന്തകള്‍ ഇവിടെ പ്രതിഫലിക്കുന്നു.... യുവാക്കള്‍ മുഖ്യധാരയില്‍ വരേണ്ട സമയം ആയെന്നു കാലം ആവശ്യപ്പെടുന്നു ..

കമന്റ്സ് :

1.) @Faizkk Faiz Safty

security force motham reconstruct cheyyum.Including police nd army. Corruption cheyuna ellareyum purathakum. Janagalde jeevitham budhimutilakuna oru vikasanavum nadathilla,ath ethra valya vyavasaya bheemanmar vannalum. Oru manushya jeevi polum rajyath pattini kidakathirikanulla soukaryangal cheyum.criminal bckgrnd ullavare Leadershipil ninu ozhivakum.Eth partiyayalum violence undakiyal pirichu vidum.Harthal,bandh poornamayi nirodhikum.Gathagatha soukaryangal mechapeduthum.Sthreekalkum kuttikalkumethireyulla aakramangalku kanatha shiksha reethikal thudangum.

2.Sirajudheen TP

a. വ്യാജ വാര്ത്ത , വെബ്സൈറ്റ് വഴി ഉള്ള കള്ള പ്രചരണം എന്നിവ തടയാൻ ഉള്ള ബില്ല അവതരിപ്പിക്കും . അത് നീര്ഷിക്കാനുള്ള പ്രത്യേക ഫോഴ്സ് നെ നിയമിക്കും . ജാമ്യം ഇല്ല കുറ്റമായി ഇതിനെ പരികനിക്കും.

50% സമാദാനം അപ്പൊ ഉണ്ടാക്കും.

b.ഓരോ ദിവസവും മന്ത്രി എന്തൊക്കെ കാര്യങ്ങൾ ജനങൾക്ക് വേണ്ടി ചെയ്യുന്നത് വെബ്സിറ്റൈൽ അപ്ഡേറ്റ് ചെയ്യണം എന്നുള്ള നിഴമം കൊണ്ട് വരും.

3.Ali Akber ജനപ്രധിനിധികള്‍ക്ക്‌ ലഭിക്കുന്ന അന്യായമായ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കും,അവര്‍ക്ക് താമസിക്കാന്‍ ആഡംബരവീടുകളും,സഞ്ചരിക്കാന്‍ ആഡംബര വാഹനങ്ങളും.വിദേശയാത്രക്ക് പരിമിതിയും ഏര്‍പ്പെടുത്തും.വര്‍ഷാവര്‍ഷം പ്രവര്‍ത്തനങ്ങളെ കുറിച്ച് സോഷ്യല്‍ ഓഡിറ്റു നടത്തും.ചുരുങ്ങിയത് അധികാരം ഒരു ഭാരിച്ച ഉത്തരവാദിത്വം ആക്കും.

4.Aji Geethu

Ee vadhashikshaikku vidhichittu jayilil aalukalkku bhaaramaayi kidakkunna ellaaathinem thookki kollum....pinne ee peedana veeanmaare on the spotil vedivachukollanulla niyamam koodi kondu varum...

5.Shafeek Sha

madhyam nirothikum. annitum arengilum kudichal avante botham varunnathuvare kastadiyil vechit arano avanu madhym koduthath avanethire jammyamilla case adukum. madhyamanu ella thinmaudeum karanam.
2: sthreekalude vasthra tharanathil matam kondu varum. manyamaya vasthram dharikan bhotha valkarana class nadathum. sthree peedana casil ujithamaya nadapadi. vikasanam. azhimathy thudachu neekum. ellathilum ubari umarinte faranam.

6.Muji Mujeeb

 Naanathwathil ekathwam enna adisthana thathwam muruke pidikkum so vargeeyathakkethire shakthamaaya niyamam kond varum pinne correption athinulla shiksha kai murikkal aaki maattum ..ith randum maathram illathayaal naad nannayi

7.Anwar Cheralil

(കമന്റില്‍ യുക്തിക്ക് നിരക്കാത്തത് അല്പം ഒഴിവാക്കിയിടുണ്ട് )
jana pradinidikalkk minimum university PG nirbandamaakum,Kettikidakkunna peedana case prathikal annu thanne shiksha wangikodukkum,night petrolinginu kooduthal police sannahangal orukkikodukkum,kaikooli wangi case othukkitheerkunna ella niyama palakareyum jayililadakkum,gulfil ninnum 10 kollam joliyeduth papparayi thirichu warunnawarkk arhamaya government jolinalkanulla niyamam konduwarum,nattilulla nallawarallatha kalla manthrawadikale jathibedamanyee jayililadakkum,ella hospitalilum hotelukalilum,medical shopukalilum, arogyawakuppinte cheking sakthamaakkum,olicamerakalil photos videos eduthupost cheyyunnaware udan pichakathidum,inyum thudarnnu orupaad karyangangal cheyyum ee oneday indian president,(മുഖ്യമന്ത്രി )

ദുബായ് മലയാളികളുടെ ശ്രദ്ധയ്ക്ക് :

ദുബായ് മലയാളികളുടെ ശ്രദ്ധയ്ക്ക് :

പുതുതായി ദുബായ് ആര്‍ ടി എ യുടെ ബസ്‌ നോള്‍ കാര്‍ഡില്‍ വന്ന മാറ്റം നിങ്ങള്‍ അറിഞ്ഞു കാണില്ല എങ്കില്‍ ഇത് വായിക്കുക,,

മുന്‍പൊക്കെ മിനിമം മൂണോ നാലോ ദിര്‍ഹം ബാലന്‍സ് ഉണ്ടേല്‍ നിങ്ങള്ക്ക് കാര്‍ഡ്‌ പഞ്ച് ചെയ്യാമെങ്കില്‍ അതിപ്പോള്‍ മാറ്റിയിരിക്കുന്നു .മിനിമം അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ്‌ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്ക്ക് ബസ്‌ അല്ലേല്‍ മെട്രോ യാത്ര നടത്താന്‍ പറ്റുകയുള്ളൂ. നിങ്ങളുടെ യാത്രക്ക് വരുന്നത് മിനിമം ചാര്‍ജ്ജ് ആയ ഒന്നേ എണ്പതു ആണെങ്കില്‍ പോലും നിങ്ങളുടെ കാര്‍ഡില്‍ മിനിമം ബാലന്‍സ് ആയ അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ്‌ ഉണ്ടായേ പറ്റുകയുള്ളൂ .. പലരും ഇത് അറിയാതെ ബസ്സില്‍ കയറുകയും ബസ്‌ പുറപ്പെട്ട ശേഷം പഞ്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ "ബാലന്‍സ് ഇല്ല " എന്ന സന്ദേശം വരുകയും ചെയ്യുന്നു. തൊട്ടടുത്ത്‌ ഉള്ള സ്റ്റോപ്പില്‍ നിങ്ങളുടെ കാത്തിരിക്കുനത് ആര്‍ ടി എ യുടെ ചെക്കര്‍ ആയിരിക്കും. അയാള്‍ നിങ്ങള്‍ക്ക്‌ ഇരുനൂറ്റി പത്തു ദിര്‍ഹം (AED 210 ) ഫൈന്‍ തരുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു... നിങ്ങളുടെ ഏതേലും സുഹ്രുത്ത് നാട്ടില്‍ വെക്കേഷന്‍ പോയി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിനും ബസ്സില്‍ ആണ് വരുന്നതെങ്കില്‍ ഈ വിവരം അയാളെ അറിയിക്കുകയും ചെയ്യുക. കാരണം അയാള്‍ ഇത് അറിഞ്ഞിരിക്കണം എന്നില്ല..... ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ്‌ ചെയ്യുക അല്ലേല്‍ പേര്‍സണല്‍ മെസ്സേജ് അയക്കുക..........

അവര്‍ ഫോട്ടോഷോപ്പ് പഠിക്കുകയാണ്...


ഒറിജിനല്‍ ഫോട്ടോ - ചെയ്യുന്ന കര്‍മത്തിന്റെ വിവരണത്തിന്റെ കൂടെ ....... 
ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ
"ട്ടയര്‍ പ്രഷര്‍ "

ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവര്‍ അത് ചെയ്താല്‍ എങ്ങനെ ഉണ്ടാകും. ഇതാ ഇവിടെ ഒരു ഉദാഹരണം കണ്ടോളു... ഇത് ഇന്നലെ ഹര്‍ത്താല്‍ദിനത്തില്‍ ചില സംഘപരിവാര്‍ കുഞ്ഞുങ്ങളുടെ സ്ത്രീ ജനങ്ങളോട് ഉള്ള സ്നേഹത്തിന്റെ പ്രകടനം ആണ്. " രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പം " എന്ന മോടിജി യുടെ പ്രസ്താവന കേള്‍ക്കുക പോലും ചെയ്യാത്ത ചങ്ങികള്‍ ആണെന്ന് തോനുന്നു ഇവര്‍. ഇങ്ങനെയണേല്‍ എങ്ങനെയാണ് സ്ത്രീകള്‍ മോഡിയുടെ കൂടെ നില്‍ക്കുക.

ആദ്യ ഫോട്ടോ ഒറിജിനല്‍ ആണ്. അവരുടെ കര്‍മത്തിന്റെ വ്യക്തമായ വിവരണത്തിന്റെ അകമ്പടിയോടെ ... ഹര്‍ത്താല്‍ ദിനത്തില്‍ സ്ത്രീ ഓടിച്ചു വന്ന സ്കൂട്ടര്‍ ന്റെ കാറ്റ് അഴിച്ചു വിടുന്ന സന്ഘി .... ഭാരത മാതാവിനെ വണങ്ങുന്ന ഇവര്‍ക്ക് നാട്ടിലെ മാതൃത്വം എത്ര വിലപ്പെട്ടത് ആണെന്ന് ഇത് കണ്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ഫോട്ടോ ഏതോ ഒരു മഹാന്റെ വിവരം കെട്ട ബുദ്ധിയില്‍ ഉദിച്ച മണ്ടത്തരം ആണ്. ഇത് ചെയ്തവനെ കിട്ടിയാല്‍ സന്ഘികള്‍ തന്നെ അടിക്കാന്‍ കാത്തു നില്കുക്കയാണ്.. കാരണം ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവന്‍ സന്ഘികളെ സഹായിക്കാന്‍ ചെയ്ത ഈ ഉദ്യമം ഇപ്പോള്‍ അവര്‍ക്ക് എതിരായി മാറിയിരിക്കുന്നു... " ട്ടയര്‍ പ്രഷര്‍ ചെക്കിംഗ് സെന്‍റെര്‍ " - " ഉറുസു ചിക്കന്‍ സെന്‍റെര്‍  " എന്നത് മാറ്റി ആണ് മേല്‍ പറഞ്ഞ പേര് ഇട്ടതു. പക്ഷെ മലയാളം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ "ടയര്‍" എന്നതിന് പകരം " ട്ടയര്‍" ആയിപ്പോയി... മാത്രമല്ല ചെക്കിംഗ് സെന്‍റെര്‍ എന്നതിന്റെ അടി ഭാഗം വെള്ള പൂഷിയതായും കാണാം... ഇത്ര വിവരം കെട്ട ഈ എഡിറ്റര്‍ കം ഫോട്ടോഷോപ്പ് എക്സ്പേര്‍ട്ട് നെ കയ്യില്‍ കിട്ടാന്‍ കാത്തു നില്‍ക്കുകയാണ് സന്ഘികള്‍...


ചിന്തിക്കാത്ത " വിചിന്തനം " - ചീന്തി കീറാന്‍ ആയിടുണ്ട്..

posted by 
Beemapally Beemapallyblog

ഇസ്ലാമിലെ ജിഹാദും ഭരണ രാഷ്ട്രീയ വ്യവസ്ഥയും എന്താണെന്നും അതെന്തിനാണെന്നും ഇതുവരെ മനസ്സിലാകാത്തവർ ആരെന്നെ ചോദ്യത്തിന്റെ മറുപടി അത് കേരളത്തിലെ ചില മുസ്ലിം സംഘങ്ങൾ എന്നു തന്നയാണ്.
കേരള മുസ്ലിങ്ങളിലെ അപാര ഇസ്ലാം സ്നേഹികളായ ഒരു സംഘത്തിന്റെ മുഖപത്ര ലേഖനമാണീ പോസ്റ്റിലെ പടം. ആ സംഘത്തിലുള്ളവര്‍ നയിക്കുന്നതു മാത്രമാണിസ്ലാം. അതിനാൽ അവർ തീവ്രവാദ വിരുദ്ധരും അവരെ എതിർക്കുന്നവർ തീവ്രവാദികളോ ശിർക്കന്മാരോ അവരെ പിന്തുണക്കുന്നവരോ ആണെന്നാണ് അവരുടെ സിദ്ധാന്തം.
കേരള മുസ്ലിങ്ങളില്‍ അധികവും വളരെ പാവങ്ങളായതിനാല്‍ അവരെ തീവ്രവാദിയെന്നോ അതിനെ പിന്തുണക്കുന്നവരെന്നൊ റോഡുവക്കിൽ നിന്നോന്നാരെങ്കിലും തമാശയായിട്ടെങ്കിലുമൊന്നു മൂളിയാൽ മതി പെട്ടന്നവരുടെ ശരീരം വിയർക്കുകയും അത് "ഞമ്മളല്ല"ന്ന്‌ കാണിക്കാന്‍, തീവ്രവാദിയെന്നും ഭീകരവാദിയെന്നും സാമ്രാജ്യത്വം ലേബൽ പതിച്ചു നൽകിയ, മതത്തിന്റെ അനുവദനീയതയിൽ പോലും നടക്കുന്ന സകല സ്വതന്ത്ര പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകുന്ന പോരാളി സംഘങ്ങളെയുംവരെ പ്രതിസ്ഥാനത്തു നിർത്തി, വിചാരണ കാമ്പയിനുകളെ കൊണ്ട് മലയാളക്കരയെതന്നെ മലീനസമാക്കിക്കളയും ഇത്തരം ഭക്തിപ്രസ്ഥാനങ്ങൾ...
ഈ ചങ്ങാതിമാരുടെ കാഴ്ച്ചയിൽ ഇന്നലെവരെ കൂടെയുണ്ടായിരുന്ന സഹയാത്രികന്റെ ഇന്നത്തെ പ്രാർത്ഥന നിഷിദ്ധമാക്കലും അവനെ പള്ളികളിൽകയറിപ്പോലും പരിക്കേൽപ്പിക്കുന്നതുമാണ് ഇസ്ലാമിലെ ജിഹാദ്. അതാണവർ പഠിച്ച ബദറുകളുടെ ആധുനിക രൂപം..
ഹമാസെന്ന ചെറുത്തു നിൽപ്പ് സംഘം അധിനിവേശം ജീവിത നിയോഗമാക്കിമാറ്റിയ ഇസ്രയേൽ ഫാസിസ്റ്റ്കളുടെ ക്രൂരതക്കിരയായ ഫലസ്തീൻ മക്കളുടെ കണ്ണുനീരിന്റെ പിറവിയാണെന്നു അറിയാത്തവരല്ല കേ
രളത്തിലെ ഈ മുസ്ലിം ഗ്രൂപ്പ്. സമാധാനത്തിന്റെ ഒലിവിലയേന്തിയ കൈകളിൽ കരിങ്കൽച്ചീളുകൾ വന്നതും അത് നിറതോക്കുകളും മിസൈലുകളുമാക്കി മാറ്റേണ്ടി വന്നതും എന്തിനെന്നുള്ള 'സ്വഹീഹും' അവർക്കറിയാഞ്ഞിട്ടല്ല..
അമേരിക്കൻ സാമ്രാജ്യത്വം കണ്ണുരുട്ടുമ്പോൾ വാർന്നുപൊകുന്ന ഇസ്ലാമിക ചെറുത്തുനിൽപ്പ് ചരിത്രങ്ങളുടെ 'അറബുതമ്പുരാക്കൻ' മാതൃകകൾ കേരളമുസ്ലിം യവ്വനങ്ങളിലും പറിച്ചു നടാനാണ് ഇത്തരം മത ഗ്രൂപ്പുകളുടെ ശ്രമമെങ്കിൽ തിരസ്കരിക്കപ്പെടുന്നത് അശരണർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി ശബ്ദിക്കാനുള്ള, അടിമത്വത്തെ ചെറുക്കാനുള്ള വേദ ഗ്രന്ഥത്തിലെ പേജുകൾ തന്നയാണ്.
കണ്ടാല്‍ പരസ്പരം സലാം പറയുകയോ നമസ്കാരത്തില്‍ കൈ പൊക്കിളിനടിയിലാണോ നെഞ്ചിനുമുകളിലാണോ കെട്ടേണ്ടതെന്ന്‌ ഓലകള്‍ തപ്പിനടന്ന്‌ തര്‍ക്കിക്കുന്നവർക്ക് നിലനിൽപ്പിനായുള്ള ഒരു ജനതയുടെ പോരാട്ടവും ഗാസയുടെ ധീരന്മാരും വെറും തമാശയും പള്ളിമുറ്റത്തെ സ്റ്റേജ് തർക്കത്തിനും സമാനമായിരിക്കാം...പക്ഷെ അവർ തർക്കിക്കുന്ന ജിന്നുകളുടെ ബാത്ത്‌ റൂമിലെ സാന്നിധ്യത്തെക്കുറിച്ചുള്ള അവമതിയെക്കാൾ, ഗാസയുടെ ബാല്യങ്ങളെ ചെറുത്തു നിൽക്കാൻ പഠിക്കുന്ന പോരാട്ടത്തിന്റെ ഇസ്ലാമിനു തന്നുയാണ് നാളത്തെ ഭാവി...!!

യുകതിവാദികളുടെ പേടി സ്വപ്നമാകുന്ന ബ്ലോഗ്‌ - വായിക്കുക

ബ്ലോഗിങ്ങ് അല്ലേല്‍ ബ്ലോഗ്ഗര്‍ എന്നതു എങ്ങനെയൊക്കെ ഉപയോഗിക്കാം.. ചിലര്‍ അത് സ്വന്തം കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നു.. ചിലര്‍ അത് ബിസ്നെസ്സ് നു വേണ്ടി ഉപയോഗിക്കുന്നു.. ചിലര്‍ അത് ചീത്ത കാര്യങ്ങള്‍ക്ക്ക് വേണ്ടി ഉപയോഗിക്കുന്നു... എന്നാല്‍ ഇവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു ബ്ലോഗ്‌ എങ്ങനെ ഇസ്ലാമിന്റെ ആശയങ്ങള്‍ക്കും അതിനെ ഒരു സംവാദ വേദിയും ആക്കി മാറ്റം എന്ന് ചിന്തിക്കുന്നു. അതിലൂടെ പല യുക്തിവധികളുടെയും കപട വിശ്വാസികളുടെയും കള്ളത്തരവും മറ്റും വ്യക്തമായി കാണിച്ചു കൊണ്ട് ജനങ്ങളില്‍ അവര്‍ ഉണ്ടാക്കുന്ന ഫിത്ന തെളിവ് സഹിതം പുറത്തു കൊണ്ട് വരുന്നു.. ഇല്ലാത്ത ഹദീസും ഇല്ലാത്ത ഇസ്ലാമിക കാര്യങ്ങളും പറഞ്ഞു എങ്ങനെയെങ്കിലും ഇസ്ലാമിനെയും മുസ്ലിമിനെയും അപമാനിക്കാനും കളിയാക്കാനും ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരാനും ഈ ബ്ലോഗ്‌ സഹായിക്കുന്നു.. ഈ ബ്ലോഗ്ഗിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു ...

ഇതോടൊപ്പം അവരുടെ ചില ബ്ലോഗ്‌ പോസ്റ്റും ഇവിടെ കൊടുക്കുന്നു.. എല്ലാവരും വായിക്കുക... ഷെയര്‍ ചെയ്യുക...

http://www.islamsamvadam.blogspot.ae/
കൂടുതല്‍ പോസ്റ്റുകള്‍ ഈ ബ്ലോഗ്ഗില്‍ പോയി വായിക്കുക... 


ഇസ്ലാം സംവാദം എന്ന ബ്ലോഗിനെ യുക്തിവാദികള്‍ എന്തിനാണ് ഭയപ്പെടുന്നത് ?

post in facebook by : 




ഈ ബ്ലോഗിനെ യുക്തിവാദികള്‍ എന്തിനാണ് ഭയപ്പെടുന്നത് ?
ഇസ്ലാം സംവാദം (www.islamsamvadam.blogspot.com) എന്ന ബ്ലോഗ്‌ ഇന്നലെ എടുത്തപ്പോള്‍ ഒരു ഞെട്ടിക്കുന്ന മെസ്സേജ് കണ്ടു
Content Warning
Some readers of this blog have contacted Google because they believe that this blog's content is objectionable. In general, Google does not review nor do we endorse the content of this or any blog. For more information about our content policies
" I understand and I wish to continue " എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മാത്രമേ ബ്ലോഗില്‍ കയറുവാന്‍ പറ്റൂ..a
ഗൂഗളിനു ഈ ബ്ലോഗ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു, കുറച്ചു പേര്‍ ശ്രമിച്ചാല്‍ മാത്രം നടക്കുന്നതല്ല ഇപ്പോള്‍ സംഭവിച്ചതെന്ന് ഗൂഗിളിനെ അറിയുന്നവര്‍ക്കൊക്കെ മനസ്സിലാവും. അപ്പോള്‍ ഇതൊരു പ്ലാന്‍ ചെയ്ത റിപ്പോര്‍ട്ടിംഗ് പോലെയാനുള്ളത് !
കാരണം ഈ ബ്ലോഗ്‌ അതികവും ഫെസ്ബൂകില്‍ ആണ് പ്രചാരം കിട്ടല്, അതില്‍ തന്നെ അതികവും free thinkers ഇല്‍ നിന്നും ആയിരിക്കും.. കാരണം അതുമായി ബന്ധപ്പെട്ട പോസ്ടുകാലാണ് അതികവും.
ഇത് ഏതോ ചില യുക്തിവാദികള്‍ ചെയ്തതാണെന്നതില്‍ സംശയമുണ്ടെന്ന് തോന്നുന്നില്ല ! അഭിപ്രായ സ്വാതന്ത്രത്തെ പറ്റി വാ തോരാതെ സംസാരിക്കുന്ന ചിലര്‍ തെന്നെയാണ് അവര്‍ക്കെതിരെ അതേ അഭിപ്രായ സ്വാതന്ത്ര്യം വരുമ്പോള്‍ വെകിളി പിടിക്കുന്നത്.

മതം മാറ്റാന്‍ എന്നും പറഞ്ഞിങ്ങു വന്നാല്‍ .....

 " ഒരു ഹിന്ദു പെണ്‍കുട്ടിക്ക് പകരം 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് ബിജെപി നേതാവ്‌ " എന്താണ് നേതാവെ !!! നിങ്ങള്‍ക്കൊന്നും വിവരമില്ലേ ?? മതം എന്താ ഇങ്ങനെ ചുമ്മാ മാറാനുള്ള ഉടുപ്പാണോ ?? ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ഇസ്ലാമിലേക്ക് തിരിച്ചു വരുന്നത് പ്രേമത്തിലൂടെയോ മറ്റു ചതിയിലൂടെയോ ആയാല്‍ അതിനു യാതൊരു സാധുതയും ഇസ്ലാമില്‍ ഇല്ല. അങ്ങനെ വരു
ന്നവരെ മുസ്ലിം എന്ന് വിളിക്കാനും ഇസ്ലാം അനുവധികുന്നില്ല. കാരണം മുസ്ലിം എന്ന് പറയുന്നത് ഇസ്ലാമിന്റെ എല്ലാ അടിസ്ഥാനങ്ങളും അനുസരിച്ച് വ്യക്തമായി മനസ്സിലാക്കി വരുന്നവരാണ്.  " ആഷ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹു വ ആഷ്ഹദു അന്ന മുഹമ്മദു റസൂലുള്ള " അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യന്‍ ) ഇല്ല എന്നും മുഹമ്മദ്‌ നബി സ്വ അല്ലാഹുവിന്റെ റസൂല്‍ (പ്രവാചകന്‍ ) ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് ശഹാദത്ത് ഖലിമ... ഇതില്‍ അടിയുറച്ചു വിശ്വസിച്ചു ഇസ്ലാമിലേക്ക് വരുന്നവരാണ് മുസ്ലിംകള്‍. അല്ലാതെ " എന്റെ കാമുകനാണ് എനിക്ക് എല്ലാം . അദ്ധേഹത്തെ ഞാന്‍ അതിയായി സ്നേഹിക്കുന്നു എന്നും പറഞ്ഞു ഇസ്ലാമിലേക്ക് കടന്നു വരുന്ന ഒരു പെണ്ണും മുസ്ലിം ആവില്ല.. ഇനി ഏതെന്കിലും പെണ്ണോ ആണോ സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് തിരിച്ചു വരുന്നതാണേല്‍ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഇസ്ലാം തയ്യാറാണ്. അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും ഇസ്ലാമും മുസ്ലിംകളും നല്‍കും. അതിനു ആര് എതിരായി വന്നാലും. തടയാന്‍ നിങ്ങള്‍ നോകണ്ട. 

ഇനി മുസ്ലിം പെണ്ണിനെ അങ്ങനെ അങ്ങ് മതം മാറ്റി കൊണ്ട് പോകാം എന്ന് ചിന്തിക്കണ്ട. വിവരമില്ലാത്ത ഏതേലും പെണ്ണിനെ വശീകരിച്ചു പ്രേമിച്ചു ആളെ കൂട്ടേണ്ട ഒരു അവസ്ഥയിലാണ് ഹിന്ദു മതം എന്ന് ആരും വിശ്വസിക്കുന്നില്ല. ഇനി ഹിന്ദുത്വര്‍ക്ക് നിങ്ങളുടെ സംഘത്തിലേക്ക് ആളെ കിട്ടാത്ത അവസ്ഥ ഉണ്ടേല്‍ നിങ്ങള്‍ ശ്രമിക്കു . എന്നിട്ട് കൊണ്ട് പോയി കൊള്ളുക. കാരണം മുകളില്‍ പറഞ്ഞ " ആഷ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹു വ ആഷ്ഹദു അന്ന മുഹമ്മദു റസൂലുള്ള " വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ വിശ്വാസിയേയും നിങ്ങള്‍ക്ക്‌ കിട്ടില്ല. 

സ്കൂള്‍ ചലോ - മഹാരാഷ്ട്ര 2014

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിവരുന്ന സ്കൂൾ ചലോ പരിപാടിയുടെ ഭാഗമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ മഹാരാഷ്ട്രയിലേ നന്ദെദ് ജില്ലയിൽ സംഘടിപ്പിച്ച സ്കൂൾ കിറ്റ് വിതരണ പരിപാടി
എല്ലാ വര്‍ഷവും നടത്തുന്ന ഈ മഹത്തായ കര്‍മം മനുഷ്യ സമൂഹത്തിനു തന്നെ മാതൃക ആയി മാറുകയാണ്. പഠനം എന്നത് ജന്മാവകാശം ആണ്..എന്നാല്‍ പല കുട്ടികള്‍ക്കും ഇത് ലഭിക്കുനില്ല. പണം ഇല്ലാത്തതിന്റെ പ്രശ്നത്തില്‍ ഈ ഒരു അവകാശം നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും സഹായകമായി മാറുകയാണ് ഈ സല്‍കര്‍മ്മം .




തലശ്ശേരി കിവിസ്‌ ക്ലബ്‌ ; തീവണ്ടി ശുചീകരണ യത്നം

post by Nakash


തലശ്ശേരിയില്‍ ഒരു കൂട്ടം  യുവാക്കളുടെ സംഘമായ  കിവിസ്‌ ക്ലബ്‌ ഏറ്റവും നല്ല ഒരു ഉദ്യമം സംഘടിപിക്കുന്നു . ഫാഷന്‍ന്റെയും മറ്റും പിറകെ ഓടുന്ന ഇന്നത്തെ സമൂഹത്തിലെ യുവാക്കള്‍ക്ക്‌ ഒരു മാതൃക ആകും ഇവരുടെ ഈ ഒരു ഉദ്യമം എന്നത് തീര്‍ച്ച.  . സെപ് : 03 ബുധനാഴ്ച യാത്ര ചെയ്യുന്ന ട്രെയിനും  ബാത്ത്റൂമും  ശുചീകരിച്ചു കൊണ്ട് തലശ്ശേരി മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ സാമൂഹ്യ - സാംസ്‌കാരിക  പ്രവര്‍ത്തകരെയും നല്ലവരായ നാട്ടുകാരും  ഇതില്‍ പങ്കെടുക്കണം . ഇതുപോലെ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക്‌ പ്രജോദനം ആവണം.... ഈ മഹത്തായ ഉദ്യമതിന്നു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ....

ഇന്നുവരെ അധികമാരും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു തീരുമാനം ആണ് ഇത്. വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ നമ്മുടെ നാട്ടിലെ ട്രെയിന്‍ ടോയിലറ്റ് എന്നും യാത്രക്കാര്‍ക്ക് ദുരിതമായ  ഒരു കാര്യമാണ്. എന്നാല്‍ ഇതിനൊരു പരിഹാരം എന്നോണം ഇവര്‍ നടത്തുന്ന ഉദ്യമം തികച്ചും ശ്ലാഘനീയമാണ് . എല്ലാവര്ക്കും ഒരു മാതൃകയാണ്. ആദ്യം പരശുറാം എക്സ്പ്രസ്സ്‌ , ഇന്റര്‍ സിറ്റി എക്സ്പ്രസ്സ്‌ തുടങ്ങിയ തീവണ്ടികള്‍ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. 

നാറാത്തെ ഉശിരൻ പോരാളികൾക്ക് അഭിവാദ്യങ്ങൾ

അഭിനന്ദനങ്ങൾ ..!!!!


നാറാത്ത് മേഖലയിൽപ്പെട്ട കമ്പിൽ ഹൈസ്കൂളിൽ കാംപസ് തിരഞ്ഞെടുപ്പിൽ campus front of india അതി ഗംഭീരൻ പ്രകടനം കാഴ്ചവെച്ചു. 16 സീറ്റുകളിൽ മത്സരിച്ച് 13 സീറ്റുകളിൽ വിജയിച്ചിരിക്കുന്നു.CFI യുടെ പോരാളികൾക്ക് ഉശിരൻ അഭിവാദ്യങ്ങൾ നേരുന്നു
ജനവിരുദ്ധ നിയമത്തിലൂടെ 21 ചെറുപ്പക്കാരെ അന്യായമായി അറസ്റ്റു ചെയ്തതിലൂടെ നാറാത്ത് കുപ്രസിദ്ധി നേടിയിരുന്നു. ഭരണകൂടത്തിന്റെ അത്തരം വെട്ടയാടലുകൾ , ഒറ്റുകാരുടെ വിളയാടലുകൾ ഒന്നും - ഒന്നുംതന്നെ ഈ പോരാട്ടത്തിന്റെ കനൽ പഥങ്ങൾ താണ്ടാൻ എന്റെ വിദ്യാർഥി സഹോദരങ്ങൾക്ക്‌ തടസ്സമേതുമായില്ല .
MSF ന്റെ പിതാക്കന്മാരായ ലീഗോർക്ക് വിറളി പൂണ്ടിരിക്കുന്നു. ഇന്നലെ സ്‌കൂളിൽ കയറി Campus front ജയിച്ചതിലെ അരിശം തീർത്തത്‌ അവർക്ക് മാത്രം കഴിയുന്ന രീതിയിൽ തെറി പറഞ്ഞ് കൊണ്ടായിരുന്നത്രെ.
തെരഞ്ഞെടുപ്പിന് മുന്പും ശേഷവും കുട്ടികളെ പലരും ഭീഷണിപ്പെടുത്തിയിരിക്കുന്നു. CFIയുടെ ചുണക്കുട്ടികൾ അതൊക്കെയും ' ഒന്ന് പോടാ .....തരത്തിൽ പോയി കളിക്കെടാ...' style ൽ അങ്ങനെ ഒഴിവാക്കി .
പാപ്പിനിശ്ശേരിയിലെ സ്കൂളിലെ കാര്യത്തിൽ പണ്ട് DYFI ഗുണ്ടകളെ പുഷ്പം പോലെ തലോടിയവർക്ക് , എന്തോന്ന് യൂത്ത് എന്തോന്ന് ഫെഡറേഷൻ ... 
ഹല്ല പിന്നെ !!!

നമ്മള്‍ക്ക്‌ നഷ്ടമായത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നഷ്ടമാവാതിരിക്കാന്‍ ......

                                           

നമ്മുടെ ഉമ്മത്ത് മുജാഹിദും സുന്നിയും എസ് കെ യും ഇ കെ യും ആയി മാറിയപ്പോള്‍ നമ്മള്‍ക്ക്‌ നഷ്ടമായത് ഈ രീതിയില്‍ ഉള്ള പ്രഭാഷണങ്ങള്‍ ആണ് . ഇതുപോലെ നമ്മളെ ചെറുത്‌ മുതല്‍ പഠിപ്പിച്ചു എങ്കില്‍ നമ്മളൊക്കെ ഇന്ന് എത്ര മനോഹരമായി ഖുറാന്‍ പാരായണം ചെയ്തേനെ. പക്ഷെ പരീക്ഷ ജയിപ്പിക്കാന്‍ വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയില്‍ ആണ് അധിക മദ്രസകളും ഇന്ന് കേരളത്തില്‍ ഉള്ളത്. അല്ല എങ്കില്‍ തങ്ങള്‍ പിന്തുടര്‍ന്ന് പോരുന്ന സംഘടനക്ക് വേണ്ടി കോടി പിടിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരക്കാനുള്ള ഒരു വേദി .... ശ്രദ്ധിക്കുക നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഇതേ ഗതി വരുത്താതിരിക്കുക.... 

ചുവപ്പിന്റെ മക്കള്‍ കാവിയിലേക്ക് ചേക്കേറുമ്പോള്‍ സന്തോഷിക്കാന്‍ ചില കാര്യങ്ങള്‍

ഒളിച്ചിരുന്ന് ആക്രമിക്കുന്ന ശത്രുവിനെക്കള്‍ നേരിട്ട് വരുന്ന ശത്രുവിനെ നേരിടാനാണ് എളുപ്പം. അതിനുള്ള വഴി എന്നോണം ആണ് കണ്ണൂരില്‍ ഇന്നലെ നടന്ന ചുവപ്പിന്റെ മക്കളുടെ കാവിവല്കരണം. ശരീരം മാത്രമേ മാറുന്നുള്ളൂ മനസ്സ് പണ്ടേ സന്ഘിയോടു ചേര്‍ന്നുള്ളതാണ് എന്ന് പലക്കുറി തെളിയിച്ചതാണ്. കമ്മ്യൂണിസത്തിന്റെ മറയിലിരുന്നു ഇസ്ലാമിനെതിരെയും ഇതര സാധാരണ മനുഷ്യര്‍ക്കിടയിലും കുത്തിത്തിരിപ്പും കലാപവും ഉണ്ടാക്കികൊണ്ടിരുന്ന ഇവര്‍ ഇപ്പോള്‍ മുഖം മൂടി മാറ്റി വച്ച് വന്നിരിക്കുന്നു. " അതെ ഞങ്ങള്‍ നിങ്ങള്ക്ക് എതിരാണ് " എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ. ഫസല്‍ സാഹിബിനെ കൊന്നിട്ട് അത് ഞങ്ങളല്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌കാര്‍ കൈ കഴുകിയതും അത് പിന്നീട് അവരുടെ തന്നെ നേര്‍ക്ക്‌ തന്നെ വന്നപ്പോള്‍ എല്ലാരും ഞെട്ടിയതാണ്. പക്ഷെ ഇന്ന് സമൂഹത്തിനു മനസ്സിലായിരിക്കുന്നു ശുക്കൂറിനെ കൊന്ന ആ കമ്മ്യൂണിസം കയ്യാളിയിരുന്നതു സന്ഘിന്റെ പണിയാളികള്‍ ആണെന്ന്. അതിനു പിന്നില്‍ കലാപം ശ്രുഷ്ടിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നും . ഫസലും ഷുക്കൂറും മാത്രമല്ല ഇങ്ങനെ ഒരുപാടു ചെറുപ്പക്കാര്‍ ഈ മുഖം മൂടി ഇട്ട ചെന്നായ്ക്കളുടെ കത്തിക്ക് ഇരയായിടുണ്ട്. 
പണ്ട് സ്വന്തന്ത്ര്യ പോരാട്ട കാലത്തും ഇതുപോലെ ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ടവരാണ് സംഘപരിവാര്‍ നരഭോജികള്‍. സമര സേനാനികളുടെ കൂടെ കൂടി അവരുടെ ആളാണെന്ന് തോന്നിപിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടീഷ്‌ സൈന്യത്തിന് ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ഇവരുടെ പൂര്‍വികരായ ഗോള്വര്‍ക്കാര്‍ സവര്‍ക്കര്‍ മാരെ ഇന്ന് നമ്മള്‍ ഇവിടെ വീണ്ടും കണ്ടു എന്ന് മാത്രമേ കണ്ണൂരില്‍ നടക്കുന്നത്. 

സംഘപരിവാര്‍ ഭീകരര്‍ക്കെതിരെ പോരാട്ട വഴിയില്‍ ഉള്ള സഹോധരന്മാര്‍ക്ക് ഇവരുടെ ഈ കാലുമാറ്റം സഹായിക്കുകയെ ഉള്ളു എന്നത് തീര്‍ച്ച. കാരണം മുകളില്‍ നേരത്തെ പറഞ്ഞ പോലെ ഒളിച്ചിരുന്ന് ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മറപറ്റി നടക്കുന്ന  സന്ഘികളെക്കാള്‍ നേരിടാന്‍ എളുപ്പം നേര്‍ക്ക്‌ നേരെ വരുന്ന ഈ സന്ഘി കൂട്ടങ്ങളെ ആണ്. മറ്റേതു കണ്ടെത്തി പ്രതിരോധിക്കേണ്ടി വരും. പക്ഷെ ഇത് നേര്‍ക് നേരെ പ്രതിരോധിക്കാം . 

ബി ജെ പി യുടെയും മോഡിയുടെയും മോഡി കുറച്ചു കൊണ്ട് ഇലക്ഷന്‍ റിസള്‍ട്ട്

 ബീഹാറില്‍ ആര്‍ജെഡി- ജെഡിയു- കോണ്‍ഗ്രസ് സഖ്യത്തിനു നേട്ടം. പത്തില്‍ മൂന്നുസീറ്റുകള്‍ മാത്രമാണ് ബിജെപിക്കു നേടാനായത്. ബീഹാറടക്കം നാലുസംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ പത്തും കര്‍ണാടകത്തിലും മധ്യപ്രദേശിലും മൂന്നും പഞ്ചാബില്‍ രണ്ടും സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയില്‍നിന്നാണ് ബെല്ലാരി റൂറല്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

ബിഹാറിലെ ഹാജിപൂരില്‍ ബിജെപിയുടെ അവിതേഷ് സിങ്ങും ചാപ്രയില്‍ ആര്‍ജെഡിയുടെ രണ്‍ധീര്‍ സിങ്ങും ജാലേയില്‍ ജെഡിയുവിന്റെ ഋഷി മിശ്രയും വിജയിച്ചു. മൊഹാനിയയില്‍ ബിജെപിയിലെ നിരഞ്ജന്‍ റാമും ബാന്‍കയില്‍ ബിജെപിയിലെ രാം നാരായണന്‍ മണ്ഡലും വിജയിച്ചു. പഞ്ചാബിലെ തല്‍വണ്ടി സാബോയില്‍ അകാലിദളിലെ ജീത് മൊഹീന്ദര്‍ വിജയിച്ചു. മധ്യപ്രദേശില്‍ രണ്ട് സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

പശുവിനെ ദേശീയ മൃഗമാക്കുമ്പോള്‍ ...

posted in Facebook by
Abdul Latheef CK

പശുവിനെ ദേശീയ മൃഗമാക്കണം എന്ന നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടാല്‍ - ബി.ജെ.പി ഭരിക്കുമ്പോള്‍ അതിന് തടസ്സമൊന്നും കാണുന്നില്ല - എന്തൊക്കെ പുകിലുകളാണ് ഉണ്ടാവുക എന്ന് പലരും ഭാവനയില്‍ കണ്ടുതുടങ്ങി. അതിനെക്കുറിച്ച് ഒന്ന് വിശദമായി ചര്‍ച ചെയ്തുകൂടെ. ഏതായാലും പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം ഒരു ഹിന്ദു സഹാദരന്‍ ചൂണ്ടിക്കാണിച്ചത്. ഇതുവരെ ഗോമാതാവ് എന്ന് വിളിച്ചുവന്ന പശുവിനെ ഇനി മൃഗം.. മൃഗം എന്ന് പരാമര്‍ശിക്കേണ്ടിവരും എന്നതാണ്. പിന്നെ എന്തൊക്കെ മാറ്റമാണ് ഉണ്ടാവുക എന്നറിയില്ല. പാലുകുടിക്കാന്‍ പറ്റുമോ എന്നറിയില്ല. ഏതായാലും അറുക്കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ പിന്നെ പതിനായിരങ്ങള്‍ നല്‍കി ആരും പശുവിനെ വാങ്ങില്ല. പാല് നില്‍ക്കുമ്പോള്‍ ഇറച്ചിക്ക് നല്‍കാമല്ലോ എന്ന് കരുതിയാണ് മിക്കവരും ഇപ്പോള്‍ വളര്‍ത്തുന്നത്. അപൂര്‍വം ചിലര്‍ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. അങ്ങനെ രോഗം വന്ന് വളരെ ദീനമായ വിധം അത് ചത്തുപോകുന്നു. ഏതായാലും പശുവിനെ സംബന്ധിച്ച് നല്ല നാളുകളല്ല വരാന്‍ പോകുന്നത്. മിക്കവാറും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവയുടെ സ്ഥാനം കൂടി പശു കയ്യേറുമോ എന്നതാണ് ഞാന്‍ ആശങ്കിക്കുന്നത്.

നിങ്ങള്‍ ഈ പ്രഭാഷണം കേട്ടിടുണ്ടോ ??? ഇല്ലേല്‍ നിങ്ങള്ക്ക് വലിയ നഷ്ടമാണ്.. തീര്‍ച്ച


ശശികലയെ പോലുള്ളവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി .... യാഥാര്‍ത്ഥ്യം ഇത്രയ്ക്ക് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ മറ്റു ഏതു സംഘടനയുടെ ആളുകള്‍ക്ക് സാധിക്കും..... മാഷാ അല്ലാഹ്.....

മീര നന്ദന്‍ ന്റെ ഇല്ലാത്ത ഇസ്ലാം ആശ്ലേഷം | കള്ളക്കഥകളുമായി സന്ഘികള്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു

 " മലയാളത്തില്മാത്രമല്ലതമിഴകത്തും തന്റേതായസ്ഥാനം ഉറപ്പിച്ചയുവ നായിക മീരനന്ദന് പുതിയചിത്രത്തില് ഒരുമുസ്ലീം പെണ്കുട്ടിയുടെ വേഷത്തില്അഭിനയിക്കുന്നു.മലയാളത്തില്അടുത്തിടെ ഒട്ടുമിക്കതട്ടമിട്ടനായികമാരും മലബാര്ടച്ചുള്ളകഥാപാത്രങ്ങളും കൈയ്യടി നേടിയതിനുപിന്നാലെയാണ്മീരനന്ദനും തട്ടമിട്ട്മൊഞ്ചത്തിയാവാന്ഒരുങ്ങുന്നത്.തന്റെ അഭിനയജീവിതത്തില്ഇതാദ്യമായാണ്മീരമുസ്ലീം പെണ്കുട്ടിയാവുന്നത്.മൈലാഞ്ചി മൊഞ്ചുള്ളവീട് എന്നചിത്രത്തിലാണ്മീരമുസ്ലീമായി വേഷമിടുന്നത്.ചിത്രത്തില്ജയറാമും ആസിഫ്അലിയുമാണ്പ്രധാനവേഷത്തില്അഭിനയിക്കുന്നത്.ആസിഫിന്റെ നായികയായാണ്മീരചിത്രത്തിലഭിനയിക്കുക.വരിക്കാശ്ശേരി മനയില്ചിത്രത്തിന്റെ ഷൂട്ടിംഗ്പുരോഗമിയ്ക്കുകയാണ്.ഉദയ്കൃഷ്ണ,സിബികെ തോമസ്എന്നിവര്തിരക്കഥയൊരുക്കുന്നചിത്രം സംവിധാനം ചെയ്യുന്നത്ബെന്നി തോമാസാണ്.മലബാറിലെ ഒരുമുസ്ലീം കുടുംബത്തിന്റെ കഥയാണ്ചിത്രം പറയുന്നത്.ആദ്യമായി മുസ്ലീം പെണ്കുട്ടിയുടെ വേഷമിടുന്നമീരസന്തോഷത്തിലാണ്.മൈലാഞ്ചി മൊഞ്ചുള്ളവീട്, സന്ദമരുതം.കസിന്സ്എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി ഇപ്പോള്കൈനിറയെ ചിത്രങ്ങളാണ്മീര നന്ദന്. "

ഇതാണ് യഥാര്‍ത്ഥ കഥ . Bignewslive എന്ന വെബ്സൈറ്റ് കൊടുത്ത ഒരു വാര്‍ത്തയെ വളച്ചൊടിച്ചു സംഘപരിവാര്‍ തീവ്രവാദികള്‍ ഇസ്ലാമിന് എതിരെ മുസ്ലിംകള്‍ക്ക് എതിരെ പുതിയ വാര്‍ത്ത‍ എന്ന രീതിയില്‍ കൊടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. 

Dileep K Nair എന്ന അക്കൗണ്ട്‌ ആണ് ഇങ്ങനെ ഒരു വാര്‍ത്ത‍ പ്രജരിപ്പിക്കുനത് . ലവ്‌ ജിഹാദ്‌ എന്ന കള്ളക്കഥ കോടതി പോലും നിരസിച്ചതാണ്. എന്നാല്‍ അത് വീണ്ടും കുത്തിപ്പോക്കാന്‍ സന്ഘികള്‍ ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്. കാള പെറ്റ് എന്ന് കേള്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം ഈ വിവരമില്ലാത്ത വര്‍ഗീയ വാദികള്‍ക്ക് പണ്ടേ ഉള്ളതാണ്. 

ഈ പോസ്റ്റ്‌ ന്റെ കൂടെ കൊടുത്ത കമന്റ്‌ ശ്രദ്ധിക്കുക : 




വ്യക്തമായ ഗൂഡ തല്പര്യങ്ങളോട് കൂടി തന്നെ ആണ് ഈ വ്യാജ അക്കൗണ്ട്‌ വഴി ഇത് പ്രജരിപിക്കുനത്. "വീണ്ടും പിടി മുറുക്കുന്നു " എന്ന വാക്കുകള്‍ ഇവര്‍ രണ്ടാമതും ആ ഇല്ലാക്കഥകള്‍ കുത്തിപ്പൊക്കി കൊണ്ട് വരന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവ്‌ ആണ്. ഇതിനെതിരെ പ്രതികരിക്കാനും ഉള്ള ആഹ്വാനം ഇയാള്‍ നല്കുനുണ്ട്. ഇതിനു പിന്നില്‍ ഉള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഒരു വട്ടം പോലും ചിന്തിക്കാതെ ഈ സംഘ പരിവാര്‍ ചെയ്യുനതിന്റെ ഫലം പല അക്രമങ്ങള്‍ക്ക് വഴി ഒരുക്കിയിടുണ്ട് എന്ന ഒരു വസ്തുത നില നില്‍ക്കെ ആണ് വീണ്ടും ഇങ്ങനെയുള്ള കെട്ടി ചമച്ച കഥകള്‍ പ്രജരിക്കുനത്. 

Bignewslive ല്‍ വന്ന വാര്‍ത്ത‍ കാണുക : 






ശ്രി രാമ സേനക്ക് ഗോവയില്‍ വിലക്ക് | ഇന്ത്യില്‍ നിന്നും പൂര്‍ണമയി വിലക്കണം ആയിരുന്നു

ഗോവ യില്‍ ഇനി ശ്രീ രാമ സേന യുടെ ശല്യം ഉണ്ടാവില്ല. ഗോവന്‍ മുഖ്യ മന്ത്രി മനോഹര്‍ പരിക്കാര്‍ ഹിന്ദുത്വ വര്‍ഗീയ സംഘടന ആയ ശ്രി രാമ സേന ഗോവയില്‍ നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഇവരെ പറ്റിയുള്ള എല്ലാ വിവരങ്ങളും അന്വേഷിക്കാനും ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇവര്‍ ഗോവന്‍ ജനതയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി ആണ്. ഇന്ത്യയില്‍ നിന്നും പൂര്‍ണമായി ഇതിനെ പിഴുതുമാറ്റി കളയണം. അങ്ങനെയാണേല്‍ ഒരുപാട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാത്രമല്ല വ്യാജ ഏറ്റുമുട്ടലുകളും അക്രമങ്ങളും ബോംബ്‌ സ്ഫോടനങ്ങളും ഇല്ലാതാവും. കൂട്ടത്തില്‍ ആര്‍ എസ് എസ് - ബജുരന്ഗ് ദള്‍ എന്നിവരെ കൂടി അങ്ങ് നിരോധിചിരുന്നെന്കില്‍ ഇന്ത്യയില്‍ ശാന്തിയും സമാധാനവും ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍ സാധിക്കും. ഈ കയിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന എല്ലാ സ്ഫോടനങ്ങളും ചെയ്തത് ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് വ്യക്തമായ പങ്കോട് കൂടി ആണെന്നും ഇതിനകം തെളിഞ്ഞിട്ടുല്ലതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പടെ എല്ലാം അവരുടെ കുബുദ്ധിയില്‍ തെളിഞ്ഞത് ആണെന്നും കണ്ടെത്തിയിട്ടുള്ളത് ലോകം കണ്ടതാണ്. എന്നിട്ടും ഇവരെ ഇന്ത്യയില്‍ നിരോധിക്കാന്‍ എന്ത് തടസ്സം എന്ന് ജനം ചിന്തിക്കുമ്പോള്‍ വന്ന ഈ വാര്‍ത്ത‍ തികച്ചും ആശവഹം ആണ്. 


ഗോവയില്‍ പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ഉള്ള പ്രമോദ്‌ മുത്തലിക്കിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ആണ് ഈ നിരോധനം എന്നതും ശ്രദ്ധേയം ആണ്. വളരെ ആഹ്ലാദിപ്പിക്കുന്നതും പ്രശംസനീയമായതും ആയ ഒരു തീരുമാനം ആണ് എന്നാണ് ഇതിനെ പൊതു ധാരയില്‍ നിന്നും വീക്ഷിക്കുന്നവരുടെ പക്ഷം. 



The Goa government has banned the Hindu right wing Shri Ram Sena from entering the state, chief minister Manohar Parrikar told the state legislative assembly late Wednesday evening.

"I had asked police to prepare a report and it was sent to the collector to ban the entry of Shri Ram Sena in the state. We have banned Shri Ram Sena," Parrikar said.

In June Shri Ram Sena chief Pramod Mutalik had announced his plan to set up a branch of the sena in the state in September.


ടൈംസ്‌ ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത വായിക്കാന്‍  : 


ഈ വാര്‍ത്ത‍ കേട്ട് സന്തോഷവതി ആയ ഒരു സ്ത്രീയുടെ കത്ത് വായിക്കാന്‍ : 

Woman of letters: Bye Bye Muthalik


മരണം ആഘോഷമാക്കുന്ന കാവി ഭീകരര്‍

യു ആര്‍ അനന്തമൂര്തിക്ക്
വ്യത്യസ്തന്റെ അനുശോചനങ്ങള്‍
 
എന്തും ഏതുമാവാം ഞങ്ങള്‍ക്ക് മാത്രം .. ഇതാണ് ഇപ്പോള്‍ ഇന്ത്യയിലെ കാവി ഭീകര്രരുടെ മുദ്രവാക്യം . ഇപ്പോയിതാ ഒരാള്‍ മരിച്ചപ്പോള്‍ അത് ആഘോഷിച്ചു പ്രകടനം വരെ നടത്തിയിരിക്കുന്നു ഈ വിഡ്ഢി പരിഷകള്‍.. എന്നാണ് ഇവര്‍ക്ക് ബുദ്ധി ഉദിക്കുക ?? മരണം അത് ആരുടെ തന്നെ ആയാലും അതില്‍ അനുശോചിക്കുക ; അതാണ്‌ ബദ്ധവൈരികളായ രാഷ്ട്രീയക്കാര്‍ പോലും ചെയ്യുന്നത് .

വീഡിയോ കാണുക : https://www.facebook.com/photo.php?v=807603319273157

ഇവിടെയാണ് പണ്ട് മുഹമ്മദ്‌ നബി സ്വ യുടെ ഒരു കഥ ഓര്മ വന്നത് . ഒരു അമുസ്ലിമിന്റെ മയ്യത്ത് കൊണ്ട് പോകുന്നത് കണ്ട നബി എഴുന്നേറ്റു നിന്ന് . കൂടെ ഉണ്ടായിരുന്നവര്‍ ചോദിച്ചു നബിയെ താങ്കള്‍ എന്തിനു എഴുന്നേറ്റു എന്ന്. അപ്പോള്‍ നബി തങ്ങള്‍ കൊടുത്ത മറുപടി മയ്യത്ത് ആരുടേത് ആയാലും അതിനെ ബഹുമാനിക്കണം . നിന്ദിക്കരുത് എന്നാണ്. 
ഒരു പട്ടി ചത്ത്‌ കിടക്കുമ്പോള്‍ അത് ജീര്‍ണിച്ച അവസ്ഥ കണ്ടു ഒരു സ്വഹാബി അയ്യേ എന്ന് പറഞ്ഞപ്പോള്‍ അത് വിലക്കുകയാണ് നബി ചെയ്തത്. പകരം അതിന്റെ പല്ലിന്റെ മൂര്ച്ചയെ പറ്റി നല്ലത് പറയുക എന്നാണ് നബി പഠിപ്പിച്ചത്. 

പക്ഷെ ഇതൊന്നും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാവി ഭീകരരോടും സന്ഘികലോടും പറഞ്ഞിട്ട് എന്ത് കാര്യം. മോഡി പ്രധാന മന്ത്രി ആയപ്പോയെക്കു ഇന്ത്യ മൊത്തത്തില്‍ തീറെഴുതി കിട്ടിയ പോലെ ആണ് ഇവരുടെയൊക്കെ പെരുമാറ്റം. 

link

Related Posts Plugin for WordPress, Blogger...