Search the blog

Custom Search

സ്റ്റുഡന്റ് ഫ്രട്ടേണിറ്റി സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് – 2013 സംഘടിപ്പിക്കുന്നു.



ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഫ്രട്ടേണിറ്റി; ആക്സസ് ഗൈഡൻസ് ഇന്ത്യയുമായി (അഡ്വാൻസ്ഡ് സെന്റർ ഫോർ കരിയർ എഡുകേഷൻ ആൻഡ് സോഷ്യല്‍ സർവീസ്-ഇന്ത്യ Advanced Centre for Career Education and Social Service) സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് (എസ്.ഒ.സി) സംഘടിപ്പിക്കുന്നു. ഡിസംബർ 27,28 വെള്ളി, ശനി ദിനങ്ങളിലായാണ് ക്യാംപ് നടക്കുന്നത്. 

വിദ്യാര്‍ത്ഥികളില്‍ പോസിറ്റിവ് മനോഭാവവും ആത്മവിവിശ്വാസവും നല്ല സൗഹൃദങ്ങളും വളര്‍ത്തിയെടുക്കുക, ഫലപ്രദവും ഉപകാരപ്രദവുമായ പഠനരീതികള്‍ പരിചയപ്പെടുത്തുക, സർഗ്ഗാത്മകത വളർത്തികൊണ്ടുവരിക എന്നിവക്കൊപ്പം ധാർമ്മികതയിൽ ഊന്നിക്കൊണ്ടുള്ള വ്യക്തിത്വ-നേതൃത്വ വികസന പരിശീലനമാണ് ക്യാംപ് ലക്ഷ്യമിടുന്നത്.. 

നിശ്ചിത അഡ്മിഷന്‍ മാത്രമുള്ള ക്യാംപില്‍ 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ആക്സസ് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ഡോ: അബ്ദുല്‍ വഹാബ്, ഡോ: അനസ് നിലമ്പൂര്‍ , ഡോ: സി.കെ അബ്ദുല്ല എന്നിവര്‍ ക്യാംപിനു നേതൃത്വം നല്കും.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77664147, 70056833 എന്നീ നമ്പറുകളിലോ sffqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . ???

കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള് വഴിയരികില് നാടന് ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില് ഉച്ച ഭക്ഷണം കഴിക്കാന് കയറി , സാമാന്യം തിരക്കുണ്ട്‌ .ഞങ്ങള് ഇരുന്ന മേശക്കു സമീപം മധ്യ വയസ്സ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൌഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു , ഈ സമയം മേശ ക്ലീനാക്കാന് ഒരു പയ്യനെത്തി , അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള് എടുത്തു മാറ്റുന്നതിനിടയില് കൈ തട്ടി ഗ്ലാസ്സിളിരുന്ന വെള്ളം അവരുടെ സാരിയില് വീണു . അവര് ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു , പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു , അവന് യാചനാ സ്വരത്തില് പറഞ്ഞു " ക്ഷമിക്കണം അമ്മാ , ഒരു അബദ്ധം പറ്റിയതാ മാപ്പ് " അത് അവര്ക്ക് തീരെ പിടിച്ചില്ല അതോടെ അവര് ഹോടലിന്റെ മനജരോടായി കയര്പ്പു .. അവരുടെ ഭര്ത്താവ് സമാധാനിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല അവര് ആക്രോശിക്കുകയാണ് " ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിരുതിയിരിക്കുന്നതിനു , നിങ്ങളുടെ പേരില് നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ " തുടങ്ങി ആയമ്മ കത്തി കയറി എനിക്ക് കലിപ്പ് അടക്കാന് പറ്റുന്നില്ല സാരിയില് അല്പ്പം വെള്ളം വീണു . അതിനിത്ര ബഹളം വെക്കണോ ഞാന് പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള് എന്റെ കൈയില് പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു . കുറെ നേരം ബഹളം വെച്ചിട്ട് ,ബില്ലും കൊടുത്തു അവരുപോയി ആ പയ്യന്റെ മുഖം വിളറി ,അവനു ദയനീയമായി ഞങ്ങളെ നോക്കി , ഞാന് അവനെ ആാസ്വസിപ്പിചു " സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ " ഞങ്ങള് ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുക്കുമ്പോ ഹോടലിന്റെ മാനേജര് പറഞ്ഞു "സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത്‌ എനിക്ക് ലാഭാതിനല്ല ...അവന്റെ അവസ്ഥ അറിഞ്ഞിട്ടാ .." ആ മനുഷ്യന് പറഞ്ഞത് മുഴുവനും കേട്ടപ്പോ കണ്ണുനിറഞ്ഞു . അവന്റെ അച്ഛന് തമിഴ് വംശജനാണ് , അമ്മ ഇവിടുത് കാരിയും , അച്ഛന് ലോറിയില് പണിക്കുപോയി ഒരു അപകടത്തി
ല് പെട്ട് , നാല് വര്ഷങ്ങളായി കിടപ്പിലാ , തോട്ടത്തില് പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മായുടെ ശല്യം കാരണം പണി ചെയ്യാന് വയ്യ , അവന്റെ മൂത്തത് ഒരു പെന്കുട്ട്യാണ് അത് പന്ത്രണ്ടാം ക്ലാസ്സില് പഠിക്കുന്നു കുടുംബം പുലര്താന് വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ രാവിലെ ഒരു ചായ പീടികയില് ചായകൊടുക്കാന് നിക്കും 1 0 0 രൂപ അവരുകൊടുക്കും , ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ ആ സമയം ഇവിടെ നിക്കും അതിനു 2 0 0 രൂപ കൊടുക്കും വൈകിട്ടവന് അങ്ങാടിയില് ലോട്ടറി വിക്കാന് പോകും അവിടെ ഞാന് കണ്ട രണ്ടു മുഖങ്ങള് ! പെങ്ങള് കുട്ടിയുടെ പഠനം ,അച്ഛനമ്മമാരുടെ ചികിത്സ , ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി ! സാരിയില് അല്പ്പം വെള്ളം വീണതിനു ഇത്രമേല് ബഹളം ഉണ്ടാക്കിയ , ബാലാ വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !! തിരികെ ഒന്നും പ്രതികരിക്കാത്ത , നിസ്സഹായരോട് കയര്ക്കുന്ന സ്വഭാവം പലര്ക്കുമുണ്ട് , ഒന്നോര്ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില് നിറയുന്ന കണ്ണ് നീരിനു നിങ്ങളുടെ എല്ലാ സവ്ഭാഗ്യങ്ങളും തകര്ത് കളയാനുള്ള ശക്തി ഉണ്ട് ! ബാലവേല നിയമം കൊണ്ട് നിരോധിക്കാം പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമൊ

ഹലോ.. ഓട്ടം പോവ്വോ..?? -

സ്നേഹം മനസ്സില്‍ ഉണ്ടെങ്കില്‍ മുഴുവന്‍ വായിക്കുക !!!!

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! കരിയിലക്കര ജംഗ്ഷന് വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അധികപറ്റായി ഞാനൊന്നും വാങ്ങില്ല.. പോരെ..?? നിന്ന് ചിണുങ്ങാതെ എത്രയാന്ന് വെച്ചാ പറയെടോ..!! പോയ്യാ മാത്രം പോരെ..?? അല്ല.. ആ
ജംഗ്ഷന് പൊക്കിയെടുത്ത് ഇവിടെ കൊണ്ട് വരണം.. എന്താ പറ്റ്വോ..?? ചൂടാകാതെ ചേച്ചി.. 30 രൂപയാകും...!! 20 രൂപ തരും.. പറ്റുമെങ്കില് വണ്ടി വിട്..!! (കയ്യില് ഇരുന്ന വലിയ ഒരു കവര് വളരെ പ്രയാസപ്പെട്ട് അവര് ഒട്ടോയിലേക്ക് എടുത്ത് വെച്ചു..) (ഈശോയേ.. കൈനീട്ടമാ..!! കുരിശാണ് വന്നതെങ്കിലും എങ്ങനെ ഒഴിവാക്കും..) ഉം.. കേറ്.. ഉള്ളത് മതി.. വയറ്റി പിഴപ്പാ..!! നിങ്ങള് ഫെമിനിസ്റ്റാ...?? അല്ല.. കമ്മ്യൂണിസ്റ്റാ.. താന് വണ്ടി വിടെടോ..!! (രാവിലെ ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ച് ഇറങ്ങുന്നെടാ..) ഡോ.. ദേ ആ കാണുന്ന സിഗ്നലിന്റെ അടുത്തോട്ട് നിര്ത്ത്.. (ഓട്ടോ നിര്ത്തി അവര് ഇറങ്ങി പൈസ കൊടുക്കുന്നതിന് മുന്പ് അയാളോട് പറഞ്ഞു..) ഡോ.. ആ കവര് എടുത്തിട്ട് എന്റെ കൂടെ വാ..!! എനിക്കെങ്ങും വയ്യാ.. പോയിട്ട് വേറെ ഓട്ടമുള്ളതാ.. ചേച്ചി ആ കാശിങ്ങ് തന്നേ..!! ഞാന് കാശ് തന്നാലല്ലേ താന് ഇവിടുന്ന് പോകൂ.. എടുത്തോണ്ട് വാടോ...!! ഈശോയേ.. നീ രാവിലെ തന്നെ ഒരു മാരണത്തെയാണല്ലോ എന്റെ തലയില് വെച്ച് തന്നത്..?? ഇന്നത്തെ കാര്യം പോക്കാ.. എന്താടോ നിന്ന് പിറുപിറുക്കുന്നേ..?? ഒന്നുമില്ല.. വരുവാ.. (ഇവര് വല്ല പോലീസിലുമാണോ.. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാന് തോന്നുന്നു..) അയാള് കവറുമെടുത്ത് അവരുടെ പുറകെ നടന്നു.. നല്ല ഭാരം.. ഈ പെണ്ണുമ്പിള്ള എങ്ങനെ ഇതും തൂക്കി അവിടം വരെ വന്നു..?? എന്തായിരിക്കും ഇതില്..?? വീട്ടിലെ വേസ്റ്റ് വല്ലതും ആയിരിക്കും.. എന്ത് പണ്ടാരമെങ്കിലും ആവട്ടെ..!! ഡോ.. ആ കവര്.. ദോ അവിടെ വെയ്ക്ക്.. അവര് ഇരിക്കുന്നിടത്ത്..!! കുറെ ഭിക്ഷക്കാര്.. കുഷ്ഠരോഗികളും.. മുടന്തരും.. കുരുടരും.. നിരന്നിരിക്കുന്നു.. അയാള് ആ പൊതി അവിടെ വെച്ചു.. അവര് വന്ന് പൊതി അഴിച്ച്.. അതില് നിന്നും റൊട്ടിയും പാത്രത്തിലുള്ള കറിയും എടുത്ത് പുറത്ത് വെച്ചു.. പേപ്പര് പ്ലേറ്റില് അവര്ക്കെല്ലാം അത് വിതരണം ചെയ്യുമ്പോള്.. അയാള്ക്കത് നോക്കി നില്ക്കാനായില്ലാ..!! ചേച്ചി.. ഇങ്ങെട്.. ഞാന് വിളമ്പാം.. പണ്ട് ഓര്ഫനേജില് നില്ക്കുമ്പോള് ‍ ഞാനും ഇതൊക്കെ ചെയ്യുമായിരുന്നു... പട്ടിണിയുടെ വില എനിക്ക് ശരിക്കും അറിയാം.. ചേച്ചി ഒന്ന് മാറി നിന്നാട്ടെ...!! എല്ലാവര്ക്കും കൊടുത്ത് കഴിഞ്ഞ്.. കുശലം ചോദിച്ച് പിരിയാന് തുടങ്ങുമ്പോള്.. ഒരു 50 ന്റെ നോട്ട് അയാള്ക്ക് നേരെ നീട്ടിയിട്ട് അവര് പറഞ്ഞു.. ഇതിരിക്കട്ടെ.. ബാക്കിയൊന്നും വേണ്ടാ.. ഞാന് അങ്ങനെയൊക്കെ സംസാരിച്ചതും പെരുമാറിയതും വേറൊന്നുമല്ല.. നേരെ പറഞ്ഞാല് ആരും സഹായിക്കാന് വരില്ല.. ക്ഷമിക്കണം..!! ഞാന് ഇത് വാങ്ങില്ല ചേച്ചി.. അതിനും കൂടി നാളെ അവര്ക്ക് റൊട്ടി വാങ്ങി കൊടുത്തോളൂ.. നാളെയും വിളിക്കണം.. ഞാന് അവിടെ തന്നെ കാണും... കൈവീശി യാത്ര പറഞ്ഞു പോകുമ്പോള്.. അവരുടെ കയ്യിലെ പണത്തിന് സ്നേഹം എന്നൊരു അര്ത്ഥം കൂടി ഉണ്ടെന്ന് അയാള്ക്ക് മനസ്സിലായി.. 

കുറ്റിചൂലിന്റെ ഗദ്ഗദം - കാര്‍ട്ടൂണ്‍ by അന്‍വര്‍ സാദത്ത്‌

Cartoon by : Anwar Sadath

ബാബരി ദിനത്തിലെ മുസ്‌ലിം സംഘടനകള്‍

ബാബരി ധ്വംസനത്തിനം നടത്തി സംഘി ഭീകരര്‍ ഇന്ത്യന്‍ മതേതരത്വം തച്ചുടച്ച ഡിസംബര്‍ 6 എന്ന ബാബരി ദിനത്തില്‍ പോപ്പുലര്‍ഫ്രണ്ട്‌,ഇമംസ്‌ കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ ധര്‍ണ തികച്ചും ശ്രദ്ധേയമായി .അവര്‍ നടത്തിയ ധര്‍ണ കൊള്ളേണ്ട ഇടത്ത് തന്നെ കൊണ്ടിട്ടുണ്ട്. അതെ സ്ഥലത്ത് തന്നെ ബാബരി പള്ളി പുനര്‍ നിര്‍മിക്കും എന്ന് അവര്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യന്‍ സമൂഹത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ ഒരു പുത്തന്‍ പ്രസ്ഥാനം ഉണ്ടെന്ന ആഹ്ലാദവും ഉണ്ട്..
പതിറ്റാണ്ടുകളായി മുസ്ലിമുകള്‍ നാഥനായ ദൈവത്തെ സുജൂദ്‌ ചെയ്ത സ്ഥലം ഭരണകൂടത്തിന്റെയും സംഘപരിവാര്‍ ഭീകരരുടെയും കൈകളാല്‍ തകര്‍ത്ത ദിനം. പക്ഷെ ഇത് എന്തിനു വേണ്ടി എന്ന് ഇന്നും ഒരാള്‍ക്കും വ്യക്തമാക്കാന്‍ പറ്റാത്ത ഈ ചതിയെ ന്യയീകരിക്കുന്നതില്‍ മുസ്‌ലിം സമൂഹത്തില്‍ പോലും ആളുകള്‍ ഉണ്ടെന്നത് സങ്കടം ഉണ്ടാക്കുന കാര്യമാണ്. ഇതിന്റെ തെളിവാണ് ഈ കഴിഞ്ഞ ബാബരി ദിനത്തില്‍ എല്ലാവരും ശക്തമായി പ്രതിഷേധ ദിനം ആചരിച്ചപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിച്ച ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിം ലീഗ് എന്ന കുഞാപ്പയുടെ ലീഗ് പാര്‍ട്ടി ആഘോഷ ദിനം ആയിട്ടാണ് കൊണ്ട് നടന്നത്. ബാന്റ്‌ മേളവും ആഹ്ലാദ പ്രകടനവും ആയി നടന്ന റാലി ആണ് കേരളത്തിലെ ജനം കണ്ടത്. ഇത് പോലെ തന്നെ ആണ് ദുബൈയില്‍ കാന്തപുരത്തിന്റെ കുഞ്ഞുമക്കള്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാം. ആഘോഷിച്ചും പാട്ട് പാടിയും അവരും ആടി തിമിര്‍ത്തു. എന്തേ സുഹ്രത്തേ നിങ്ങള്‍ പള്ളിയെ മറന്നോ?? ഒരു മഹലില്‍ പെട്ട ഒരു മദ്രസ അടക്കേണ്ടി വന്നാല്‍ ആ മഹലില്‍ പെട്ട എല്ലാവരും കുറ്റക്കാര്‍ ആണെന് ഇസ്ലാം പടിപികുന്നു. അപ്പോള്‍ ഇത്രയും പഴക്കം നിറഞ്ഞ ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തില്‍ ഇടം ഉള്ള ബാബരി പള്ളി നിഷ്കരുണം തകര്‍ത്ത സഘികള്‍ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ " ഇനിയും നിങ്ങള്ക്ക് ഈ പള്ളി മറക്കാന്‍ ആയില്ലേ " എന്ന് ചോദിക്കുമ്പോള്‍ കൊള്ളുന്നത്‌ ഇന്ത്യയുടെ മതെതരത്വതെയും ഇസ്ലാമിനെയും ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഇന്ത്യയിലെ മുസ്ലിമിന്റെ ചങ്കില്‍ ആണ്. കാരണം അവര്‍ ഇത്രയും കാലം വിശ്വസിച്ച ഇവരെ പോലെ ഉള്ള രാഷ്ട്രീയക്കാരും മത സംഘടനകളും ഇവരെ യഥാര്‍ത്ഥത്തില്‍ ചതിക്കുകയാണ് എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന സങ്കടം. മാറുക നിങ്ങള്‍.... അല്ലെങ്കില്‍ നിങ്ങളെ ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തും എന്ന് തീര്‍ച്ച ...

നിയമസഭ തിരഞ്ഞെടുപ്പ്:കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ - ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?!!!



 നിയമസഭ  തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ....അല്ല ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?
*********************************************************************************



ഇന്നലെ പുറത്ത്‌ വന്ന നിയമസഭ  റിസൾട്ടിൽ കോൺഗ്രസ്സ്‌ പാഠം പടിക്കണം എന്ന കുഞ്ഞാപ്പയുടെ ഉപദേശം ഇന്ന് മലയാളത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും അതീവ്വ പ്രാധാന്യതേടെ നൽകുന്നത്‌ കണ്ടു... കുഞ്ഞാപ്പയുടെ സംസാരം കണ്ടാൽ തോന്നും ലീഗ്‌ മൽസരിച്ച സീറ്റിൽ എല്ലാം വിജയിച്ചിരിക്കുകയാണെന്ന്.......


ബംഗാളിൽ മുസ്ലിം ലീഗിന്ന് ഒരു കാലത്ത്‌ 7 എം.എൽ.എ മാരും മന്ത്രിമാരും ഉണ്ടായിരുന്നു...ലീഗ്‌ അവിടെ പ്രവർത്തനം അവസാനിപ്പിച്ചിട്ട്‌ 40 വർഷത്തിൽ അതികമായി..എന്തു കൊണ്ട്‌ കോൺഗ്രസ്സ്‌ നെ ഉപദേശിച്ച കുഞ്ഞാപ്പ ബംഗാളിലെ ലീഗ്‌ നെ മറന്നു...മുർഷിദാബാദ്‌ മണ്ടലത്തിൽ നിന്ന് ലീഗ്‌ പ്രതിനിധി ലോകസദ യിലെക്ക്‌ പോയ കാലം ഉണ്ടായിരുന്നു...എന്ത്‌ കൊണ്ട്‌ പിന്നീട്‌ വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ്‌ പാഠമുൾകൊണ്ടില്ല? 


അസ്സാം.കർണ്ണാടക,തമിഴ്‌നാട്‌,പുതുച്ചേരി,മഹാരാഷ്ട്ര, ഡെൽഹി,ഉത്തർപ്രദേശ്‌..തുടങ്ങിയ സ്ഥലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിരുന്ന ലീഗ്‌ 65 വർഷം കൊണ്ട്‌ എങ്ങി നെ മലപ്പുറത്ത്‌ എത്തി എന്ന് പഠിക്കണ്ടെ മിസ്റ്റർ കുഞ്ഞാപ്പ...


അധികാരവും, സമ്പത്തും ധാരാളം ഉണ്ടായിട്ടും ഇന്നലെ വന്ന എസ്‌.ഡി.പി.ഐ ക്ക്‌ ലഭിക്കുന്ന സ്വീകാര്യത പോലും എന്ത്‌ കൊണ്ട്‌ നമുക്ക്‌ ലഭിക്കുന്നില്ല എന്ന് പഠിക്കണ്ടെ? കർണ്ണാടകയിൽ 5 മണ്ടലത്തിൽ മൽസരിച്ചിട്ട്‌ കിട്ടിയത്‌ വെറും 1280 വേട്ട്‌ അത്‌ എന്ത്‌ കൊണ്ട്‌ എന്ന് ലീഗ്‌ ഏതെങ്കിലും കമ്മിറ്റിയിൽ ചർച്ച ചൈതിട്ടുണ്ടേ? അവസാനം ഇതാ ലീഗ്‌ ദേശീയ പ്രസിഡന്റ്‌ ന്റെ സ്വന്തകാരൻ മുസ്ലിം ഭൂരിപക്ഷ മണ്ടലമായ ഒക്ല
യിൽ മൽസരിച്ചിട്ടും കിട്ടിയത്‌ 270 വേട്ട്‌.. 65 വർഷത്തെ ചരിത്രം പറയാനുള്ള ഒരു പാർട്ടി,എം.എൽ.എ മാരും,മന്ത്രിമാരും,ഒരു കേന്ദ്ര മന്ത്രിയും ഉണ്ടായിട്ട്‌ എന്ത്‌ കൊണ്ട്‌ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി ക്ക്‌ പുറകിൽ വരുന്നു കുഞ്ഞാപ്പയും പരിവാരങ്ങളും ചിന്തിച്ച്‌ കാണില്ല..


ലീഗ്‌ കാരെ ഷിഹാബ്‌ തങ്ങളുടെ ഫോട്ടോ വെച്ച്‌ വോട്ടു തട്ടുന്ന പരിപാടി കേരളത്തിനു പുറത്തു ചിലവാവില്ല...കുഞ്ഞാപ്പയും പരിവാരങ്ങളും ലീഗ്‌ ന്റെ ചരിത്രത്തിൽ നിന്ന് പാഠമുൾകൊണ്ടില്ലായങ്കിൽ മലപ്പുറത്തെ ലീഗ്‌ ബംഗാളിലെ ലീഗ്‌ ആവാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല ...

post courtesy : Muhammed Shereef Thanikkodan

ശിയാക്കളുടെ വഴി സ്വീകരിച്ച കേരള സുന്നി

19.കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല. 
20.ഇരുളും വെളിച്ചവും സമമല്ല. 
21.തണലും വെയിലും ഒരുപോലെയല്ല. 
22.ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. 
തീര്ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്പ്പി്ക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്പ്പിുക്കാന്‍ നിനക്കാവില്ല. (35 .aL Fathir 19:22)"


Congratulations Mr. Mohammed Shafi , kotta,Rajasthan.

ഇതൊരു നല്ല തുടക്കമാവട്ടെ ..............................

വര്ഗീയത തുപ്പുന്ന ശംഖു പരിവാരത്തിനും......
അഴിമതിയിൽ മുങ്ങിയ കൊണ്ഗ്രസിന്നും ഒരു ബതലായി ഇന്ത്യയിൽ ഒരു പുത്തൻ കാറ്റ് ആഞ്ഞു വീശട്ടെ .......!!!!



രാജസ്ഥാനിൽ SDPI ക്ക് മികച്ച നേട്ടം
ആദ്യ തെരഞ്ഞെടുപ്പിൽ നേടിയത് 13545
രാജസ്ഥാന്‍ കോട്ട ാര്‍ത്തില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിയ്ക്ക്
: രാജസ്ഥാന്‍ കോട്ട ാര്‍ത്ത് ിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിക്ക്. രാജസ്ഥാന്‍ സംസ്ഥാ പ്രസിഡന്റ് മുഹമ്മദ് ഷാഫിയാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന തോക്കള്‍ക്കെതിരെ ജവിധി തേടിയത്. ബി.ജെ.പി സ്ഥാാര്‍ത്ഥി 14861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതേസമയം 13545 വോട്ടുകള്‍ ടിേ ിര്‍ണായക സ്വാധീം എസ്.ഡി.പി.ഐയ്ക്ക് ഉറപ്പിക്കാായി. ആദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥി ഇവിടെ മത്സരിക്കുന്നത്. ജങ്ങളില്‍ ിന്ന് ല്ല പ്രതികരണമാണ് എസ്.ഡി.പി.ഐയ്ക്ക ലഭിച്ചത്. അഞ്ചു വര്‍ഷം കൂടുന്നതിനുസരിച്ച് രാജസ്ഥാില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി ഭരണത്തിലിരുന്നിട്ടും യാതൊരു വികസവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വരും കാലങ്ങളില്‍ രാജസ്ഥാില്‍ എസ്.ഡി.പി.ഐയ്ക്ക് രാഷ്ട്രീയ സ്വാധീമുണ്ടാക്കാാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍

അതിരുകടന്ന ക്രൂരത


അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ പറ്റുന്നതല്ല .സുപ്രിം കോടതി നിര്‍ദേശപ്രകാരം മണിപ്പാല്‍ ആശുപത്രിയില്‍ പതിമൂന്നു ദിവസം വൈകിയാണ് മഅദനിയെ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ ഒരായ്ഴ്ചത്തെ ചികിത്സപോലും നല്‍കാതെ സുപ്രിംകോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു . ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് നിരപരാതിയായ ഒരു ഇന്ത്യന്‍ പൌരനോട്‌ കര്‍ണാടക സര്‍ക്കാര്‍ പെരുമാറികൊണ്ടിരിക്കുന്നത് .ഈ അനീതിക്കെതിരെ ജനകീയ ശബ്ദം ഉയരേണ്ടതുണ്ട്,ആരൊക്കെയോ ഈ ക്രൂരതക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു.അവരുടെ തനി നിറം പൊതുജനം അറിയേണ്ടതുണ്ട് .നിരപരാതിയായ ഒരു മനുഷ്യനോട് ഇനിയും ക്രൂരത കാണിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരിടം പോലും ആരോഗ്യത്തോടെ നിലവിലില്ല .മുംബൈ സ്ഫോടന കേസില്‍ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സഞ്ജയ്‌ ദത്തിന് കോടതി നാല് മാസത്തിനുള്ളില്‍ അനുവധിച്ഛത് രണ്ടു മാസത്തെ പരോള്‍ (ഇപ്പോളും ഇയാള്‍ പരോളില്‍ പുറത്താണ് ) ഒരു തെറ്റും ഈ നിമിഷം വരെ തെളിയിക്കാന്‍ കോടതികള്‍ക്കോ സര്കാരിനോ കഴിഞ്ഞിട്ടില്ലാത്ത മഅദനിക്ക് പരോള്‍ പോയിട്ട് മതിയായ ചികിത്സ പോലും നല്‍കാതെ കൊല്ലാകൊല ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയല്ലേ സുഹ്രത്തുക്കളെ!!!!! ജാതിയോ മതമോ നോക്കാതെ എന്നും സത്യത്തിനും നീതിക്കും വേണ്ടി ആരെയും ഭയപ്പെടാതെ നിലകൊണ്ടതിന്റെ പേരിലാണ് മഅദനി ഈ തീരാ ദുരിതം അനുഭവിക്കുന്നത്!! അദ്ദേഹത്തിനും കുടുംബമുണ്ട് മക്കളുണ്ട് മാതാപിതാക്കലുണ്ട് വര്‍ഷങ്ങളായി അവരെല്ലാം അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ ഇവിടെ വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പിതാവ് ജീവിച്ചിരുന്നിട്ടും ആ പിതാവിന്റെ വാല്സല്യമില്ലാതെ അനാതരെപ്പോലെ വളരേണ്ടി വന്ന മക്കള്‍ ,ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുന്ന ഭാര്യ ,വാര്‍ധക്യ കാലത്ത് തങ്ങള്‍ക്ക് കൂട്ടാകേണ്ട മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അസുഖ ഭാതിതരായ മാതാപിതാക്കള്‍ ..കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ ഇന്നേ വരെ ഒരു കോടതിയിലും ഒരു കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല . അത് കൊണ്ട് തന്നെ മഅദനിയുടെ മോചനത്തിനായി പൊതു ജനങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ തേടുകയാണ് .ഈ സന്ദേശം പരമാവതി ആളുകളിലെക്കെത്തിച്ച് ഒരു വലിയ ദൌത്യത്തിന് ,ഒരു നിരപരാതിയുടെ മോചനത്തിന് ഞങ്ങളോട് സഹകരിക്കണമെന്ന് എല്ലാ പ്രിയ ജനങ്ങളോടും ഞങ്ങള്‍ അഭ്യാര്‍ത്തിക്കുകയാണ് .നമ്മുടെ ഒന്നിച്ചുള്ള സ്വോരം കേള്‍ക്കാതിരിക്കാന്‍ ഒരു ഭീകര ഭരണകൂടത്തിനും കഴിയില്ല ഒരിക്കലും .

കുറ്റിപ്പുറത്തെ വിജയം ആവേശകരം - തുടര്‍ വിജയങ്ങള്‍ ഉടന്‍ !!!!

കുറ്റിപ്പുറത്ത് ദേശീയ പാത സർവേ നടപടികൾ നിർത്തിവെച്ചു. 

എസ്.ഡി.പി.ഐ യുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ ഉള്ള ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്തത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്‌ നടപടികൾ നിർത്തിവെച്ചത്..

സന്ഘിയുടെ "കൊമ്പ്" ഒടിക്കാന്‍ നെഞ്ചുരപ്പുള്ള ഉദ്യോഗസ്ഥര്‍ ആരേലും ഉണ്ടോ ???

നമ്മള്‍ ഭാരതീയര്‍ കൊച്ചു ക്ലാസ് മുതലേ നമ്മള്‍ പഠിച്ചത് എല്ലാ ഭാരതീയരും ഒന്നാണ് എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്‍ മാരാണ്!!!!!!!!!! അത് അങ്ങനെ തന്നെ വേണം.....ഭാരതം മതേതര രാജ്യമാണ് പല മതം പല ഭാഷാ പല ജാതി ലോകത്തില്‍ വേറെ എവെടെയും ഇത് പോലെ മതേതരത്വം കാണാന്‍ കഴിയില്ല അതില്‍ നമുക്ക് അഭിമാനിക്കാം !!! എന്നാല്‍ 1 9 2 5 sep 2 8 നു നമ്മുടെ മതേതര ഭാരതത്തില്‍ രൂപം കൊണ്ട വര്‍ഗീയ സംഘടനയാണ് RSS ഇവര്‍ക്ക് ഇതൊന്നും ഭാതകമല്ല ....കാരണം അവരുടെ മുഖ്യ അജണ്ട ഹിന്ദു ഒഴികെയുള്ള മതങ്ങള്‍ ഭാരതത്തില്‍ നിന്നും പിഴുത് എറിയുക എന്നതാണ്.... ഇന്ത്യൻ പൌരന്മാർ ആയ ഇസ്ലാം -ക്രിസ്ത്യൻ മതവിശ്വാസികളെ ശത്രുകളായി തുറന്നു പ്രക്യാപിച്ചു കൊണ്ട് അവർ ഇന്ത്യയിൽ നര നായാട്ട്‌ തുടങ്ങി ..... ‪സംഘ_പരിവാറിന്‬‍റെ ആത്മാവ് ആയ ഗുരുജി ‪M‬. S. Golwalkar ന്‍റെ Bunch Of Thoughts (സംഘ പരിവാറിന്‍റെ വേത പുസ്തകം )എന്നാ പുസ്തകത്തില്‍ പറയുന്നു മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ശത്രുവായികാണാന്‍ എഴുത്തുകളുടെ ശേഖരമായ Bunch Of Thoughts ല്‍ Internal Threats എന്ന അദ്ധ്യായം വായിക്കുക " മുസ്ലീങ്ങളെ ഒന്നാം ശത്രു ആയും, കൃസ്ത്യാനികളെ രണ്ടാം ശത്രു ആയും കാണാൻ പറയുന്നു. മൂന്നാമത്തെ ശത്രു കമ്യൂണിസ്റ്റ്കാരാണ്! അവിടെ പറയുന്നു...അവിടെ പറയുന്നു It has been the tragic lesson of the history of many a country in the world that thehostile elements within the country pose a far greater menace to national security then aggressors from outside.” We or our Nationhood defined’ എന്ന പുസ്തകത്തിൽ ഗോൾവാൾക്കർ പറയുന്നു ......... “മറ്റ് പഴയ ‘സമർത്ഥരായ’ രാജ്യങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി പറയട്ടെ, ‘ഹിന്ദുസ്ഥാനിലെ’ മറ്റ് ‘വൈദേശിക വംശങ്ങൾ’ (മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ള ന്യൂനപക്ഷങ്ങൾ) ഒന്നുകിൽ ഹിന്ദു സംസ്ക്കാരവും ഭാഷയും സ്വീകരിക്കുകയും, ഹിന്ദു മതത്തെ ബഹുമാനിക്കുകയും, ഹിന്ദു മതത്തേയും, സംസ്ക്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതല്ലാത്ത മറ്റൊരു ആശയത്തേയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക. അല്ലെങ്കിൽ ഒരു അവകാശവും ആഗ്രഹിക്കാതെ, ഉന്നയിക്കാതെ, ഒരു പൗരന്റെ അവകാശം പോലുമില്ലാതെ ഹിന്ദുവിന്റെ ഔദാര്യത്തിൽ ഇവിടെ തുടരുക. പഴയ ‘സമർത്ഥരായ’ രാജ്യങ്ങൾ പിന്തുടർന്ന പാതയാണ് ഈ ‘വൈദേശികരെ’ നേരിടാനുള്ള മാർഗം” ഇതേ പുസ്തകത്തിൽ തന്നെ ന്യൂനപക്ഷങ്ങളെ അതിക്രൂരമായ മാർഗങ്ങളിലൂടെ ഉന്മൂലനം ചെയ്ത ഹിറ്റ്ലറുടെ ജർമനിയെ മാതൃകയാക്കാനും ആഹ്വാനമുണ്ട്. ക്രിസ്ത്യൻ വിശ്വാസികളെ കുറിച്ച് പറയുന്നത് കേള്കുക എവിടെയൊക്കെ കൃസ്ത്യൻ പാതിരിമാർ പോയിട്ടുണ്ടോ, അവിടെയൊക്കെ അവർ ജനങ്ങളെ കൊള്ളയടിച്ചിട്ടുണ്ട്. കളവും, വഞ്ചനയുമാണവരുടെ മതം. കൃസ്ത്യൻ പാതിരിമാർ കള്ളം പറയാനും, മതത്തിന്റെ പേരിൽ മോഷ്ടിക്കാനുമാണ് പഠിപ്പിക്കുന്നത്. അവർ ഹിന്ദുക്കളെ കുറ്റപ്പെടുത്തുകയും, ഹിന്ദു മതത്തെ അവഹേളിക്കുകയും ചെയ്യുന്നു. ഹിന്ദു ഉണരൂ, ഈ കള്ളന്മാരെ നേരിടൂ. നാം ചിന്തിക്കേണ്ട കാര്യം വേറെ ഒന്നാണ് സംഘ പരിവാറിന്‍റെ ലക്ഷ്യം മുസ്ലിം -ക്രിസ്ത്യൻ ഉന്മൂലനം ആണ് അതിനു അവർ എന്ത് മാർഗവും സ്വീകരികും ...സംഘ പരിവാര്‍ ദൂരെയുള്ള ശത്രു അല്ല നമ്മുടെ ചുറ്റും ഉള്ള ശത്രുകൾ ആണ് ,ഗ്രാമ പ്രദേശത്ത് പോലും അവർ സജീവം ആണ് ആയുധ പരിശീലനം വഴിയും മറ്റു വൃത്തികെട്ട രീതിയിലും അവർ അജണ്ട നടപ്പാകാൻ ശ്രമിക്കുന്നു ,മതേതര വിശ്വാസികൾ ആയ ഹിന്ദുകളെ കൂടു പിടിച്ചു മുസ്ലിം -ക്രിസ്ത്യൻ വിഭാഗം ഇവരെ പ്രത്തിരോധികുക തന്ന വേണം ,ഇവരെ അകറ്റി നിര്ത്തണം അല്ലങ്കിൽ ഗുജറാത്തും ഉത്തർ പ്രദേശും ,ഒറിസയും നമ്മുടെ കൊച്ചു കേരളത്തിൽ പോലും ഇവർ നടപ്പാകും മാനവികതയുടെ ശത്രുകളെ നേരിടാൻ നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം !! ഒരു ഇന്ത്യൻ പൌരൻ എന്ന നിലയിൽ മതേതര ഇന്ത്യയോടു ഒരു ചോദ്യം ഇന്ത്യൻ പൌരന്മാർ ആയ മുസ്ലിങ്ങൾ -ക്രിസ്ത്യാനികൾ -കമ്മ്യൂണിസ്റ്റ്‌ ആശയം ഉള്ളവർ എല്ലാം ശത്രുകൾ ആണ് എന്നും അവരുടെ ഉന്മൂലനം ആണ് ലക്‌ഷ്യം എന്നും പറഞ്ഞു പ്രവര്ത്തിക്കുന്ന ഈ സങ്ങടനയെ എന്ത് കൊണ്ട് നിരോധികുനില ........? ? ? ?
Post courtesy :  Sadakkath Kaify

ഹേമന്ത്‌ കര്‍കരയെ കൊന്നതാര് ?? എന്തിനു ???

ഹേമന്ത് കര്‍ക്കരെ; രാജ്യം മറന്ന വീര പുത്രന്‍ 

2008ലെ നവംബര്‍ 26, മുംബൈയില്‍ നടന്ന ആസൂത്രിതമായ ഭീകരാക്രമണത്തിനിടെ വധിക്കപ്പെട്ട എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെയെ രാജ്യം മറന്നു പോയോ. മുംബൈ ഭീകരാക്രമണം ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്നു കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ എസ് മണി മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഹേമന്ത് കര്‍ക്കരെയുടെ അഞ്ചാം ചരമവാര്‍ഷികം കടന്നു വരുന്നത്. കുറ്റകരമായ മൗനത്തിലൊളിച്ച് ഭരണകൂടം ഈ വീര പുത്രനെ മറവിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കര്‍ക്കരെ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍ര്യ ഹരജികളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതികരണം ഇപ്പോഴും ചുവപ്പു നാടയിലാണ്. 2010 ആഗസ്റ്റില്‍ ബിഹാറിലെ മുന്‍ എം.എല്‍.എ രാധാകാന്ത് യാദവും പിന്നീട് ജ്യോതി ബഡേക്കറും നല്‍കിയ പൊതുതാല്‍പര്യ ഹരജികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും മുംബൈ പൊലീസിന്റെയും പ്രതികരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതമായി നീളുന്നത്. കര്‍ക്കരെയെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്ന സംശയമുന്നയിച്ച് മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം മുശ്‌രിഫ് എഴുതിയ ‘ഹു കില്‍ഡ് കര്‍ക്കരെ’ (കര്‍ക്കരയെ കൊന്നതാര്) എന്ന പുസ്തകവും മുംബൈ ഭീകരാക്രമണ കേസിലെ പ്രത്യേക കോടതി വിധിയും അടിസ്ഥാനമാക്കിയായിയിരുന്നു രാധാകാന്ത് യാദവ് ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനപരമ്പരകള്‍ നടത്തിയുള്ള ആര്‍.എസ്.എസ് അശ്വമേധത്തിനു തടയിട്ടത് ഹേമന്ത് കര്‍ക്കരെയെന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവനായിരുന്ന കര്‍ക്കരെ മലേഗാവ് സ്‌ഫോടനക്കേസില്‍ നടത്തിയ അന്വേഷണമാണ് രാജ്യത്ത് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം പുറത്തുകൊണ്ടുവന്നത്. മുംബൈയില്‍ ഭീകരവിരുദ്ധസേനയുടെ തലവനായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് വിയന്നയില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിലായിരുന്നു ഏറെക്കാലം കര്‍ക്കരെ. സങ്കീര്‍ണമായ സന്ദര്‍ഭങ്ങളെ നയചാതുരിയോടെ കൈകാര്യം ചെയ്യുന്നതില്‍ കര്‍ക്കരെ മിടുക്കുകാട്ടി. മലേഗാവ് കേസന്വേഷണം നടക്കവെ മുംബൈ ആക്രമണത്തിനിടെ 2008 നവംബര്‍ 26നാണ് സംശയകരമായ സാഹചര്യത്തില്‍ കര്‍ക്കരെ കൊല്ലപ്പെടുന്നത്. ഇനി ഭാരതീയന്‍ എത്രക്കാലം കാത്തിരിക്കണം ഒരു ഹേമന്ത് കര്‍ക്കരേക്ക് വേണ്ടി?

(കടപ്പാട്: Media next)

തിരിച്ചടിച്ചാല്‍ രക്ഷപ്പെടുമോ??? ദയവായി വഞ്ചിതരാകാതിരിക്കൂ


from the Facebook friend....... 

ദയവായി വഞ്ചിതരാകാതിരിക്കൂ ... A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെ പിടിക്കുമോ...?? A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെപിടിക്കുമോ........ ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന് ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ് ആണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ നല്‍കിയത്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്.


 ‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക."

 ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. 1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ? അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരമാവധി ഷെയര്‍ ചെയ്യുക....

സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം .....!!!


സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം ......രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി മുഹമ്മദ്‌ ഷാഫിക്കാണ് നിലവിൽ കോട്ട MLA ആയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മനോഹരമായ വാഗ്ദാനം .....എസ് ഡി പി ഐ ഈ വാഗ്ദാനത്തെ പത്ര സമ്മേളനം വിളിച്ച് പുച്ഛിച്ച് തള്ളുകയും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കുകയും ചെയ്യും.പണാധിപത്യ രാഷ്ട്രീയം വാങ്ങിയും കൊടുത്തും കളിക്കുന്നവോടും ജയിക്കുന്നവരോടും എസ് ഡി പി ഐ ക്ക് പറയാനുള്ളത് ഇത് ജനുസ്സ് വേറെയാണ്. നിങ്ങളുടെ ആലയിൽ പണിതെടുത്ത രാഷ്ട്രീയ അടിത്തറയിലല്ല എസ് ഡി പി ഐ നിലകൊള്ളുന്നത്....ഞങ്ങൾക്കറിയാം ജനങ്ങളുടെ മനസ്സില്‍ ഞങ്ങളുടെ വിലയെന്താണെന്ന്.അതുകൊണ്ട് ഞങ്ങള്‍ക്കൊന്നേ നിങ്ങളോട് പറയാനുള്ളൂ,പണാധിപത്യത്തിന്റേയും ക്ഷമാപണത്തിന്റേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതിയിലധിഷ്ടിതമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യാ രാജ്യത്ത് രൂപപ്പെടുന്നത് വരെ നേരിന്റെ പോരാട്ടവീധിയിൽ അനീതിക്കെതിരെ മുൻനിരയിൽ തന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉണ്ടാകുമെന്ന് ഉറപ്പ് നല്കുന്നു.......

സ്വന്തം കണ്ണിലെ കൊലെടുത്തിട്ട് പോരെ... ആരാന്റെ കണ്ണിലെ ഇല്ലാത്ത കരട് .....

രണ്ടു സംഘടനകള്‍ .... ഒരേ മതം .... ഒരേ ആശയം.... ഒരേ നേതാവിന്റെ അനുയായികള്‍ (മുഹമ്മദ്‌ നബി (സ്വ ))... ഒന്ന് സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന എ പി കാന്തപുരം വിഭാഗവും പിന്നെ  സമസ്ത കേരള സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന ഇ കെ കാന്തപുരം വിഭാഗവും.... പക്ഷെ ചില ചെറിയതും എന്നാല്‍ ആര്‍കും ഉപകാരം ഇല്ലാത്തതുമായ കാരണങ്ങള്‍കൊണ്ട് എങ്ങനെയൊക്കെ ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ മേല്‍കോയ്മ നേടാന്‍ സാധിക്കും എന്നതിന് വേണ്ടി  എന്നും പ്രശ്നം സൃഷ്ടിച്ചു മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു. പള്ളികളും മദ്രസകളും പൊളിച്ചും കത്തിച്ചും പൂട്ടിച്ചും ഇവര്‍ ഒരുപാടു കാലമായി മതത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. 

ഇപ്പോയിതാ വീണ്ടും രണ്ടു പേര്‍ കൂടി രക്തം നല്‍കിയിരിക്കുന്നു... പക്ഷെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി എന്നും കൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു. മതത്തിനു വേണ്ടി അല്ല എന്നത് തീര്‍ച്ച... നാടിനു വേണ്ടിയും അല്ല... മതത്തിനു വേണ്ടി എന്ന് പറയാന്‍ മതത്തിന്റെ ശത്രുവിനോട് ഏറ്റു മുട്ടി അല്ല കൊല്ലപ്പെട്ടത്.. നാടിന്‍റെ ശത്രുവിനോടും അല്ല ഏറ്റുമുട്ടിയത്. വെറും വിഡ്ഢിത്തരത്തില്‍ നിന്നും ഉയര്‍ന്ന ചിന്തകള്‍ കൊണ്ടുണ്ടായ മൂഡത്തരം മാത്രമാണ് ഇതിനുള്ള കാരണം.. ഇതിനിടയില്‍ രാഷ്ട്രീയം കളിക്കാനും കൂടി ചിലര്‍ വന്നപ്പോള്‍ രംഗം കൊഴുത്തു.

ഒരിക്കല്‍ നാടിനു ഉപകാരം ചെയ്യുന്ന ചില സംഘടനകളെ അക്രമികളും തീവ്രവാദികളും കലാപകാരികളും ആയി ചിത്രീകരിക്കാന്‍ വേണ്ടി നാട് തോറും പ്രചരണം നടത്തുകയും പൊതുവേദിയില്‍ ഘോര ഘോര പ്രസംഗിക്കുകയും ചെയ്തു നടന്നവര്‍ ആണ് ഇപ്പോള്‍ ഇത്രയും ആക്രമണങ്ങള്‍ ചെയ്തു കൂട്ടുനത്. എന്നാല്‍ ഇവരുടെ നേതാക്കള്‍ക്ക്‌ ഇതൊന്നും ഒരു വിഷയം ആയി മാറുന്നുമില്ല. അവര്‍ കവല പ്രസംഗത്തിലും കെട്ടിടങ്ങള്‍ ഉണ്ടാക്കി പണം സമ്പാദിക്കുന്ന തിരക്കിലാണ്. ചെറുതായി പോലും അവരെ തടയുന്ന ഒരു പ്രസ്താവന പോലും നടത്താന്‍ തയ്യാറാവാത്തതു ഇവരുടെ കള്ളത്തരം വിളിചോതുന്നതും ആയി മാറുകയാണ്. 

പക്ഷെ നേതാക്കന്മാര്‍ ഒന്ന് മാത്രം ആലോചിക്കുക... നിങ്ങള്‍ ഇങ്ങനെ തല്ലുകൂടുമ്പോള്‍ മാറി നിന്ന് ചിരികുന്നത് ഇന്ത്യയിലെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുവായ  സംഘ പരിവാര ശക്തികള്‍ ആണ് എന്ന് ഓര്‍ക്കുക... അവര്‍ ഇതൊക്കെ കണ്ടു മാറി നിന്ന് ചിരിക്കുന്നുണ്ട.... ഓര്‍ക്കുക....... 

11 injured in clash between SKSSF and SSF activists

ഇതാണ് മക്കളേ യുക്തിവാദം


ഇതാണ് മക്കളേ യുക്തിവാദം

യുക്തിവാദം എന്നൊക്കെ പറയുമ്പോള്‍ പറയുന്നത് മിനിമം ശരിയാണ് എന്നെങ്കിലും ഉറപ്പിക്കണ്ടേ ? തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാം വിശ്വസിക്കുന്ന നിങ്ങള്‍ക്കൊക്കെ ഇസ്ലാമിന്‍റെ പേരില്‍ കേട്ടതൊക്കെ പ്രചരിപ്പിക്കാന്‍ ഒരു തെളിവും വേണ്ടാ അല്ലേ ? 




ആദ്യം പറഞ്ഞ ഖുര്‍ആന്‍ വചനം യഥാര്‍ത്ഥത്തില്‍ ഇതാണ് : 
" സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. " ഖുര്‍ആന്‍ [5:90]

രണ്ടാമത്തെ റഫറന്‍സ് മുഴു തെറ്റുമാണ് !!
 
" അവന്‍ അവരെ ലക്ഷ്യത്തിലേക്ക്‌ നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്‌. "
ഖുര്‍ആന്‍ [47:5]

ഇവിടെ മദ്യം നിഷിധമാക്കിയത് അതില്‍ ലഹരി ഉണ്ടെന്നത് കൊണ്ടാണ് ! ഖുര്‍ആനില തന്നെ പറയുന്നത് മദ്യത്തില്‍ ഗുണവും ദോഷവും ഉണ്ട് എന്നാണ്. എന്നാല്‍ അതില്‍ ദോഷം ഗുണത്തേക്കാള്‍ അധികമാണെന്നും പറയുന്നു. അതുകൊണ്ടാണ് അത് നിഷിദ്ധവും ആകുന്നത്. ഖുര്‍ആന്‍ [2:219]

ഇനി സ്വര്‍ഗത്തില്‍ മദ്യം ലഭിക്കുന്നതിനെ പറ്റി ഖുര്‍ആനില്‍ മറ്റിടങ്ങളില്‍ പറയുന്നുണ്ട്.. അതില്‍ തന്നെ ഒരു കാര്യം കൂടെ പറയുന്നുണ്ട്. അവിടെ ലഭിക്കുന്നതിനു ലഹരി ഉണ്ടാകില്ല എന്ന് !! ഖുര്‍ആന്‍ [56:19, 37:47]

ഇനിയെങ്കിലും യുക്തിവാദികള്‍ സംഘികള്‍ക്ക് പഠിക്കുന്നത് നിര്‍ത്തി മിനിമം സ്വയം അവകാശപ്പെടുന്ന യുക്തി എന്നതിനോടെങ്കിലും നീതി പാലിക്കണം 

സുഹൃത്ത് Abdul Nasser പറഞ്ഞത് പോലെ.. "രാത്രിയെ ഞാന്‍ നിങ്ങള്‍ക്ക് വസ്ത്രമാക്കി തരികയും ചെയ്തിരിക്കുന്നു (വി ഖുര്‍ആന്‍) എന്ന് കരുതി മഗരിബ്  നമസ്കാരം കഴിഞ്ഞാല്‍ കോയ മാര് എല്ലാവരും തുണി ഇല്ലാതെയാണ് നടക്കുന്നത് എന്ന് ഈ പൊട്ടന്മാര്‍ പറയുമോ ?? 


post courtesy : Ashkar Lessirey

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട്

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട് 
===================================

എസ്.ഡി.പി ഐ അനുഭാവികളില്‍ പലരും ദീര്‍ഘകാല പ്രവാസികളും മറ്റു ജോലി പ്രശ്നങ്ങള്‍ കാരണവും ഔദ്യോഗികമായി എസ്.ഡി.പി.ഐ യുമായി ബന്ധപെടാനോ അതിന്‍റെ സംഘടന വിദ്യാഭ്യാസം ലഭിക്കാത്തവരോ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ, യാതൊരു കാരണ വശാലും പാര്‍ടിയുടെ ഔദ്യോഗിക നിലപാടിനു നിരക്കാത്ത രീതിയില്‍ ഉള്ള വികാര പ്രകടനങ്ങള്‍ നമ്മുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത്. മറ്റുള്ള പല പാര്‍ടി പ്രവര്‍ത്തകരുടെ താഴ്ന്ന നിലവാരവും അതി പ്രകോപനങ്ങളും നമ്മുടെ ലൈന്‍ കയ്യോഴിയാന്‍ നമുക്ക്‌ ന്യായം ആവരുത്. തികഞ്ഞ സമചിത്തതയും ആശയ സംപുഷ്ടതയും മാത്രമേ നമ്മില്‍ നിന്ന് നമ്മുടെ ശത്രുക്കള്‍ പോലും പ്രതീക്ഷിക്കുന്നുള്ളൂ. 

ആദ്യമായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ ഗ്രൂപുകളെ പറ്റി പ്രാഥമികമായി എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം. ഫേസ്ബൂക് ഗ്രൂപുകള്‍ (ഉദാ:,ലീഗ്,എസ്.ഡി.പി.ഐ ഗ്രൂപുകള്‍) വെബ്‌സൈറ്റ് പോലെയോ ബ്ലോഗ്‌ പോലെയോ പ്രൊമോട്ട് ചെയ്യുന്ന വിഭാഗത്തിന്‍റെയോ വ്യക്തിയുടെയോ ഔദ്യോഗിക നിലപാട്‌ മാത്രം അല്ല അവയിലൂടെ വെളിച്ചം കാണുന്നത്. എസ്.ഡി.പി.ഐ ഗ്രൂപിനെ പോലെ മിക്കവാറും എല്ലാ ഗ്രൂപ്പിലും പ്രൊമോട്ട് ചെയ്യുന്ന വിഭാഗതിനെക്കാള്‍ അവരുടെ അനുഭാവികളും ആരാധകരും അതിനേക്കാള്‍ വിമര്‍ശകരും എത്രെയോ ഇരട്ടി നിഷ്പക്ഷമതികളും ഒക്കെയായിരിക്കും ഗ്രൂപുകളെ സജീവമാക്കുക. 

എസ് ഡി പി ഐ യും ലീഗും ഓരോ രാഷ്ട്രീയ പാര്‍ട്ടിയാണ്. എന്ന് കരുതി പരസ്പരം കടിച്ചു കീരെണ്ടാവര്‍ അല്ല. നിര്‍ഭാഗ്യവശാല്‍ ഈ ഗ്രൂപ്പില്‍ നോക്കുമ്പോള്‍ കാണുന്നത് അതികവും ലീഗ് അനുഭാവികളുടെ എസ് ഡി പി ഐ കേതിരെയുള്ള പോസ്റ്റും എസ് ഡി പി ഐ അനുഭാവികളുടെ ലീഗിനെതിരെയുള്ള പോസ്റ്റും ആണ്.. അതില്‍ മാറ്റം വരേണ്ടതില്ലേ? എസ് ഡി പി ഐ ഒരിക്കലും ലീഗിന് എതിരെയുള്ള സംഘടന അല്ല. 

എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയം ഇന്ത്യയെ മൊത്തം മുന്നില്‍ കണ്ടു കൊണ്ടാണ്. കേരളത്തില്‍ ഒരു മൂല മലപ്പുറം ജില്ലയില്‍ ലീഗ് നില നില്‍ക്കുന്നത് കൊണ്ടോ മന്ത്രി സഭയില്‍ പ്രാതിനിധ്യം ഉള്ളത് കൊണ്ടോ എസ്.ഡി.പി.ഐ ക്ക് പ്രതേകിച്ചു അസ്വസ്ഥത ഒന്നും ഇല്ല. ഉള്ള സ്വാധീനം നേര്‍ വഴിക്ക്‌ ഉപയോഗിക്കാനുള്ള സാമൂഹിക സമ്മര്‍ദം ലീഗിന് മേല്‍ എസ്.ഡി.പി.ഐ ഉണ്ടാക്കി കൊണ്ടിരിക്കുക തന്നെ ചെയ്യും. അത് ഒട്ടും വിരോധം കൊണ്ടല്ല, പിന്നോക്ക സമുദായങ്ങലോടുള്ള ആത്മാര്‍ത്ഥതകൊണ്ടാണ് എന്ന് തിരിച്ചറിയാന്‍ ലീഗുകര്‍ക്ക് കഴിയണം. എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിനോടും കോണ്‍ഗ്രസ്‌നോടും ഉള്ളതിനേക്കാള്‍ സൌഹൃദത്തിന്‍റെ പൂച്ചെണ്ടുകള്‍ ലീഗിന് നീട്ടാന്‍ ആണ് എസ്.ഡി.പി.ഐ കൊതിക്കുന്നത്. 

നമ്മുടെ പോസ്റ്റുകളും കമന്റുകളും മാന്ന്യതയുള്ളതും പക്വതയുള്ളതും ആയിരിക്കാന്‍ ശ്രദ്ധിക്കുക., ദയവു ചെയ്തു എസ് ഡി പി ഐ , ലീഗ് തമ്മില്‍ ഉള്ള ഒരു തര്‍ക്ക ഗ്രൂപ്‌ ആക്കി ഇതിനെ മാറ്റാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ശ്രമിക്കുക . 

അതിനാല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ഡസ്ക്കിന്റെ ഭാകത്ത് നിന്നും ഒരു കാര്യം പറയുന്നു.. വെറുതെ ലീഗ് എസ് ഡി പി ഐ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പോസ്റ്റ്‌ & കമന്റ് ( നിങ്ങള്‍ കഷ്ടപ്പെട്ട് ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതിയതാവും) റിമൂവ് ചെയ്യും എന്നും അത് പിന്നീട് ഖേദിച്ചിട്ട് കാര്യം ഉണ്ടാവില്ല എന്നും അറിയിക്കുന്നു. അത് കൊണ്ട് അത്തരം വിഴുപ്പലക്കല്‍ പോസ്റ്റില്‍ നിന്നും കഴിയുന്നതും എസ് ഡി പി ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും വിട്ടു നില്‍ക്കണം എന്ന് അഭ്യാര്തിക്കുന്നു..

എന്ന് കരുതി ലീഗുകാര്‍ക്ക് എസ് ഡി പി ഐ യെ വിമര്‍ശിക്കാനും തിരിച്ചും അവകാശം ഉണ്ട്.. അത് അതിര് കടക്കരുത് എന്ന് മാത്രം.

post courtesy : Majeed Oorakam

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത നിരീക്ഷിക്കാന്‍ ദുബായ് പോലീസ് ; ആര്‍ എസ് എസ് അനുബന്ധ സംഘടനയും നിരീക്ഷണത്തില്‍


സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിനെയും സ്ത്രീകളേയും അപമാനിക്കുകയും ഇല്ലാകഥകള്‍ മെനയുകയും ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ യിലെ ഏതെങ്കിലും IP അഡ്രസ്‌(Internet Protocol Address) വഴി ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ച് പിടികൂടാനും ജയില്‍ ശിക്ഷയും പിഴയും അടക്കമുള്ള ശിക്ഷ നല്‍കാനും ആണ് തീരുമാനം. ചില സംഘങ്ങള്‍ ദുബായ് അടക്കമുള്ള യു എ ഇ യുടെ എമിരേറ്റ്സില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് തീരുമാനം. ചിലര്‍ക്ക് താക്കീതു നല്‍കി വിട്ടയക്കുകയും ചില അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തിട്ടുണ്ട് . ഇതുപോലെ ഉള്ള വെബ്സൈറ്റ് / ഫേസ്ബുക്ക് / ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകല്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഒന്നുകില്‍ താഴെ കമന്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ ദുബായ് ഗവണ്മെന്റ്‌ ന്റെ '' അല്‍ അമീന്‍ '' (Al Ameen) സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കുനതാണ്. തെറ്റായ വിവരങ്ങളോ അനാവശ്യമായി മറ്റുള്ളവരെ കുടുക്കണം എന്ന രീതിയില്‍ നല്‍കുന്ന വിവരങ്ങള്‍ക്കും വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതിനാല്‍ വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ മാത്രം നല്കാന്‍ ശ്രമിക്കുക. മാത്രമല്ല യു എ ഇ  യിലുള്ള കേസ് മാത്രമേ നല്‍കാനും പാടുള്ളൂ ... 


ചില വര്‍ഗീയ - വിധ്വംസക സംഘടനകളുടെ ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും ആര്‍ എസ് എസ് ന്റെ അനുബന്ധ സംഘടനകളുടെ ശാഖ പോലുള്ള പ്രവര്‍ത്തനം "അല്‍-ബാറാഹ","അല്‍-ഖുസൈസ്‌ " , "നൈഫ്‌ " തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ സംഘാടകരെ നിരീക്ഷിക്കാനും പദ്ധതി ഉള്ളതായി അറിയുന്നു.

നേരിട്ട് ഇന്‍ഫോര്‍മേഷന്‍ നല്കാന്‍  സാധിക്കാത്തവര്‍ താഴെ ആ അക്കൗണ്ട്‌ന്റെ ലിങ്ക് ഷെയര്‍ ചെയ്യുക. ഇതുപോലെ യു എ ഇ യില്‍ നടക്കുന്ന ശാഖാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചേര്‍ക്കാന്‍ മറക്കാതിരിക്കുക...

ഇത് ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം - ചിത്രങ്ങള്‍




ചരിത്രം തിരുത്തി

=============

ഇത് പുതിയ തുടക്കം......... ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം
----------------------------------------------------------

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് 
മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം 

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന 1600ലേറെ പേര്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. പാര്‍ട്ടികളില്‍നിന്നും ഇത്രയുംകാലം ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവരുമെല്ലാമാണ് എസ്.ഡി.പി.ഐയില്‍ അംഗത്വമെടുത്തത്. പുതിയതായി ഒരു പാര്‍ട്ടിയില്‍ ഇത്രയുംപേര്‍ ഒരുമിച്ചു ചേരുന്നത് ഇതാദ്യമായാണ്. 
സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ജനങ്ങളെ പറ്റിക്കുന്ന സഹകരണസംഘങ്ങളാണ്. പല കേസുകളിലും ലീഡേഴ്‌സ് ഡീലേഴ്‌സാണു നടക്കുന്നത്. മുസ്‌ലിം ലീഗ് കാശു വാങ്ങി ഷുക്കൂര്‍ കേസ് അട്ടിമറിച്ചു. ടി പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍ക്കുമായില്ല. പോപുലര്‍ ഫ്രണ്ട് പിന്നാലെ കൂടിയതിനാല്‍ ഈ കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. സി.പി.എം. നേതാക്കള്‍ ജയിലിലുമാണ്. ഇത്രയുംകാലം ബോംബ് പൊട്ടി മരിക്കുന്ന ലീഗുകാര്‍ എസ്.ഡി.പി.ഐക്കാരാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. മരിച്ചവരെ എസ്.ഡി.പി.ഐക്കു നല്‍കുന്ന പതിവായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇതാ, ജീവിച്ചിരിക്കുന്ന ലീഗുകാര്‍ തന്നെ പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ ചേരുകയാണ്. പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള നാട്ടില്‍ ഒരു പോലിസുദ്യോഗസ്ഥനെ മാത്രം വിശുദ്ധ പശുവായി കാണണമെന്ന കാട്ടുനീതി അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിനെ വിമര്‍ശിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെടാനും ആര്‍ക്കും അധികാരമില്ലെന്നമട്ടിലേക്ക് കേരള സര്‍ക്കാര്‍ തരംതാണിരിക്കുന്നു. മോഡി വരുന്നേ എന്നു പറഞ്ഞ് വോട്ട് തട്ടാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. മോഡി വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കോര്‍പറേറ്റ് മുതലാളിമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ഈ നരാധമ മോഡി. എസ്.ഡി.പി.ഐയെ മുളയിലേ നുള്ളണമെന്നാണ് ആര്‍.എസ്.എസ്. ദേശീയ കൗണ്‍സില്‍ കൊച്ചിയില്‍ പ്രമേയം പാസാക്കിയത്. ഈ പാര്‍ട്ടി മുളപൊട്ടി വളര്‍ന്ന് ശിഖരങ്ങളായിട്ടുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു. 
മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷതവഹിച്ചു. പുതിയതായി അംഗത്വമെടുത്തവരെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ ഷാളണിയിച്ചു. ജില്ലാ ജന. സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് പി എം ബഷീര്‍ എന്നിവരും സംസാരിച്ചു. 
പുറങ്ങ് ജനകീയ കര്‍മസമിതി പ്രസിദ്ധീകരിച്ച കുഞ്ഞുമുഹമ്മദ് പനമ്പാടിന്റെ അവകാശങ്ങളും കടമകളും പുസ്തകം ഇ അബൂബക്കര്‍ മേമന ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു.













ഒടുവില്‍ കണ്ടെത്തിയ പരിഹാരം

കോളേജ് വിധ്യാര്തിയും എന്റെ അടുത്ത കൂട്ടുകാരനുമായ 
സന്ഘി നികൃഷ്ട ജീവി ഒരു ദിവസം കോളേജില്‍ നിന്നും വന്ന ശേഷം അവിടെ നടന്ന പയങ്ങരമായ അടിയെപ്പറ്റി എന്നോട് കഥ പറയുകയായിരുന്നു.
*********************************************************
കോളേജില്‍ എന്തോ ഊളത്തരവുമായി എബിവിപിക്കാരെ ആദ്യം കോളേജിലെ എസ് എഫ് ഐ ക്കാരും അതിനു ശേഷം നാട്ടിലെ സിപിഎമ്മുകാരു൦ പിടിച്ചു പഞ്ഞിക്കിട്ടു.
സന്ഖികള്‍ക്ക് തിരിച്ചടിക്കണം.
അപ്പോയാണ് പ്രശ്നം വരുന്നത്....

കോളേജിലും എസ് എഫ് ഐ യിലും ഭൂരിഭാഗവും ഹൈന്ദവ നാമം ഉള്ള ആളുകള്‍ ആണ്. അവരാണ് എബി വിപിക്കാരുടെ ചെള്ളക്ക് അടിച്ചത്.
അവരെ തിരിച്ചു തല്ലിയാല്‍ വിവരം അറിയും!!!
പിന്നെ എന്ത് ചെയ്യും ??
സന്ഘി നികൃഷ്ട ജീവികള്‍ തലപുകഞ്ഞു ആലോചിച്ചു.

ഒടുവില്‍ ഒരു പരിഹാരവും കണ്ടു പിടിച്ചു.

ആ വര്ഷം കോളേജില്‍ മൂന്നു മുസ്ലിം ചെര്‍ക്കന്മാര്‍ ചേര്‍ന്നിട്ടുണ്ട്.
വീണ്ടും സന്ഘി കുട്ടികള്‍ നടത്തിയ പയങ്ങരമായ അന്വേഷണത്തില്‍ അവര് എസ് എഫ് ഐ യുടെ പ്രകടനത്തില്‍ പങ്കെടുത്തിട്ടും ഉണ്ട് എന്ന വിവരം കിട്ടി.
ചുരുക്കി പറഞ്ഞാല്‍ സന്ഘികള്‍ക്ക് 
തല്ലാന്‍ പറ്റിയ ''സഖാക്ക''ളെ കിട്ടി. 
മൂന്നു പേരെയും തിരഞ്ഞു പിടിച്ചു തല്ലി പ്രതികാരം തീര്‍ത്തു.!!! 
************************************************************

സത്യത്തില്‍ ഇങ്ങനെ നടന്ന സംഭവം അവന്‍ പറഞ്ഞതും ഏകദേശം ഇതേപോലെ തന്നെയാണ്.

അവനോടു നാന്‍ നിഷ്കലങ്ങനായി ചോയിച്ചു. ''തല്ലിയ പിള്ളേരെ ആണോ തിരിച്ചു തല്ലിയത്??
അവന്‍ നിഷ്കലങ്ങമായി പറഞ്ഞ മറുപടി ഇതാണ്.
''അല്ലടാ... ഞങ്ങള്‍ എസ് എഫ് ഐ ക്കാരെ തല്ല്മ്പോള്‍ പരമാവധി അതിലുള്ള കാക്കാമാരേയാകാന്‍ ശ്രദ്ധിക്കാറുണ്ട്.'' 

സന്ഘികളെ നാന്‍ ഇത്രമാത്രം വെറുക്കാന്‍ ഉള്ള കാരണം ഇങ്ങനെ സന്ഘികളില്‍ നിന്നും സംഘത്തെ പഠിച്ചത് കൊണ്ടാണ്.

എല്ലാ സംഭവങ്ങളെയും സാമുദായികമായി ചിത്രീകരിക്കുന്ന രീതിയോട് എനിച്ചു വെറുപ്പാണ്. പക്ഷെ ഇപ്പോള്‍ ഈ സംഭവം ഓര്‍മ്മ വരാനുള്ള കാരണം ഈ ന്യൂസും ഇത് ഷെയര്‍ ചെയ്ത ചില ആളുകള്‍ കൂടെ ചേര്‍ത്ത വരികളും ഒക്കെ വായിച്ചതാണ്.

--------------------------------------------------------------------------------------------------ഗുരുവായൂരില്‍ ഡി.വൈ.
എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ഗുരുവായൂര്‍: ബ്രഹ്മകുളത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തൈക്കാട് മേഖല ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ. മണലൂര്‍ ഏരിയാ വൈസ് പ്രസിഡന്റുമായ ബ്രഹ്മകുളം കുന്നംകോരന്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഫാസിലാ(22)ണു വെട്ടേറ്റു മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ വീട്ടില്‍ിന്നു കീയംകോള്‍ ഗറിലേക്ക് വരുമ്പോള്‍ വീടിടുത്തുവച്ചാണ് അക്രമിസംഘം ഫാസിലി വെട്ടിക്കൊലപ്പെടുത്തിയത്. ശരീരമാസകലം വെട്ടേറ്റ് ടുറോട്ടില്‍ കിടന്ന ഫാസിലി ചാവക്കാട് മുതുവട്ടൂര്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി മരിച്ചു. ആര്‍.എസ്.എസുകാരാണ് സംഭവത്തിു പിന്നിലെന്ന് സി.പി.എം. മണലൂര്‍ ഏരിയാ സെക്രട്ടറി ടി വി ഹരിദാസ് പറഞ്ഞു.

post courtesy : Sudu Mon

ആരുടെയും ഫ്ലെക്സില്‍ ഇടംപിടിക്കാത്ത ഈ മുഖം - ഇവള്‍ മലാല അല്ല നബീല

ഒരു എസ്.എഫ്.ഐക്കാരന്റെയും ഡി.വൈ.എഫ്.ഐക്കാരന്റെയും ഫഌക്‌സില്‍ ഈ സഹോദരി ഇടം പിടിച്ചേക്കില്ല. കാരണം ഇതു തലയ്ക്കു വെടിയേറ്റിട്ടും പോറല്‍പോലും ഏല്‍ക്കാത്ത മലാലയല്ല.ഇത് ഒമ്പതു വയസ്സുകാരി നബീലാ റഹ്മാന്‍, അമേരിക്കയുടെ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക് വേണ്ടിയാണ് ഈ സഹോദരിയുടെ ശബ്ദം മുഴങ്ങിക്കേട്ടത്. വസീറിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഈ സഹോദരിയെ അമേരിക്കന്‍ കോണ്‍ഗ്രസ്സിനു മുന്നിലെത്തിച്ചത്.നബീല വസീറിസ്താനില്‍ നിന്ന് വാഷിങ്ടണിലേക്ക് പിതാവും സഹോദരനുമൊത്തു പോയത് അമേരിക്കയുടെ ആളില്ലാ വിമാനങ്ങളുടെ ആക്രമങ്ങളെ ചോദ്യം ചെയ്യാനായിരുന്നു. The Dirty Imperialism... Fight against it
post courtesy: Rahuf Muhammed

വൃക്ക ചികിത്സക്ക് കനിവ് തേടി സൈനബ

Phone number /: 9747088961
Account number : 572002010002676
Union bank Perinthalmanna branch

അവഗണിക്കരുത്....

അവഗണിക്കരുത്....

"ദയവായി ഷെയര്‍ ചെയ്യുക" നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് ഒരു പക്ഷേ ഒരു ജീവന്‍ രക്ഷപട്ടെക്കാം.... 
നിങ്ങളുടെ സന്മനസ്സ് തീർച്ചയായും ഈ കുഞ്ഞുനൊരു തണലായി തീരുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട് .

Account number : 67221913740
SBT Thazhkattukara
Phone number : 9846634739
 

റാണീ.... നീയും ഒരു അമ്മയോ?


കാമുകന്റെ കൂടെ ചേര്‍ന്ന് അനാശാസ്യം നടത്തുന്നതിനു തടസ്സമായ നാല് വയസ്സ് മാത്രമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ട് നിന്ന അമ്മയുടെ കഥ കേരളത്തെ മൊത്തം ഞെട്ടിച്ചു.. ഒരു മനസ്സാക്ഷി കുത്ത് പോലും ഇല്ലാത്ത ഇവലെപോലുള്ള അമ്മമാര്‍ സ്ത്രീ സമൂഹത്തിനു തന്നെ അപമാനം. മുന്‍പ്‌ മക്കളെയും ഭാര്യയെയും രണ്ടാം വിവാഹത്തിന് വേണ്ടി നടത്തിയ ആസൂത്രിതമായ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിനിടെ വീണ്ടും ഇതാ ഒരു ക്രൂര വാര്‍ത്ത‍. അതിനു ശേഷം ഇതിപ്പോള്‍ എത്ര എണ്ണം ആയി എന്ന് ഒരു കണക്കും ഇല്ല. പീഡനവും ക്രൂരമായ കൊലപാതകങ്ങളും ഒരു പഞ്ഞവും ഇല്ലാതെ തുടരുന്നു. ഇതൊന്നും അറുതി വരുത്താന്‍ ഇനി എന്ത് നിയമം ആണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാന്‍ പറ്റുക. ഒരു വിധം വരെ ഇതിനെ തടയിടാന്‍ സൗദിയിലെ നിയമങ്ങള്‍ കടമെടുക്കുനത് കൊണ്ട് സാധിക്കും എന്നത് തീര്‍ച്ചയാണ്. അല്ലാതെ ജയിലില്‍ കിടക്കമെന്നുള്ള ധൈര്യവും ഇനി അല്പം പണം ഉണ്ടേല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍  സാധിക്കും എന്നുള്ള അഹങ്കാരവും ആണ് കുറ്റകൃത്യം ഇത്രമേല്‍ കൂടാന്‍ കാരണം. 

link

Related Posts Plugin for WordPress, Blogger...