Search the blog

Custom Search

അതിരുകടന്ന ക്രൂരത


അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ പറ്റുന്നതല്ല .സുപ്രിം കോടതി നിര്‍ദേശപ്രകാരം മണിപ്പാല്‍ ആശുപത്രിയില്‍ പതിമൂന്നു ദിവസം വൈകിയാണ് മഅദനിയെ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ ഒരായ്ഴ്ചത്തെ ചികിത്സപോലും നല്‍കാതെ സുപ്രിംകോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു . ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് നിരപരാതിയായ ഒരു ഇന്ത്യന്‍ പൌരനോട്‌ കര്‍ണാടക സര്‍ക്കാര്‍ പെരുമാറികൊണ്ടിരിക്കുന്നത് .ഈ അനീതിക്കെതിരെ ജനകീയ ശബ്ദം ഉയരേണ്ടതുണ്ട്,ആരൊക്കെയോ ഈ ക്രൂരതക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു.അവരുടെ തനി നിറം പൊതുജനം അറിയേണ്ടതുണ്ട് .നിരപരാതിയായ ഒരു മനുഷ്യനോട് ഇനിയും ക്രൂരത കാണിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരിടം പോലും ആരോഗ്യത്തോടെ നിലവിലില്ല .മുംബൈ സ്ഫോടന കേസില്‍ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സഞ്ജയ്‌ ദത്തിന് കോടതി നാല് മാസത്തിനുള്ളില്‍ അനുവധിച്ഛത് രണ്ടു മാസത്തെ പരോള്‍ (ഇപ്പോളും ഇയാള്‍ പരോളില്‍ പുറത്താണ് ) ഒരു തെറ്റും ഈ നിമിഷം വരെ തെളിയിക്കാന്‍ കോടതികള്‍ക്കോ സര്കാരിനോ കഴിഞ്ഞിട്ടില്ലാത്ത മഅദനിക്ക് പരോള്‍ പോയിട്ട് മതിയായ ചികിത്സ പോലും നല്‍കാതെ കൊല്ലാകൊല ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയല്ലേ സുഹ്രത്തുക്കളെ!!!!! ജാതിയോ മതമോ നോക്കാതെ എന്നും സത്യത്തിനും നീതിക്കും വേണ്ടി ആരെയും ഭയപ്പെടാതെ നിലകൊണ്ടതിന്റെ പേരിലാണ് മഅദനി ഈ തീരാ ദുരിതം അനുഭവിക്കുന്നത്!! അദ്ദേഹത്തിനും കുടുംബമുണ്ട് മക്കളുണ്ട് മാതാപിതാക്കലുണ്ട് വര്‍ഷങ്ങളായി അവരെല്ലാം അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ ഇവിടെ വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പിതാവ് ജീവിച്ചിരുന്നിട്ടും ആ പിതാവിന്റെ വാല്സല്യമില്ലാതെ അനാതരെപ്പോലെ വളരേണ്ടി വന്ന മക്കള്‍ ,ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുന്ന ഭാര്യ ,വാര്‍ധക്യ കാലത്ത് തങ്ങള്‍ക്ക് കൂട്ടാകേണ്ട മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അസുഖ ഭാതിതരായ മാതാപിതാക്കള്‍ ..കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ ഇന്നേ വരെ ഒരു കോടതിയിലും ഒരു കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല . അത് കൊണ്ട് തന്നെ മഅദനിയുടെ മോചനത്തിനായി പൊതു ജനങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ തേടുകയാണ് .ഈ സന്ദേശം പരമാവതി ആളുകളിലെക്കെത്തിച്ച് ഒരു വലിയ ദൌത്യത്തിന് ,ഒരു നിരപരാതിയുടെ മോചനത്തിന് ഞങ്ങളോട് സഹകരിക്കണമെന്ന് എല്ലാ പ്രിയ ജനങ്ങളോടും ഞങ്ങള്‍ അഭ്യാര്‍ത്തിക്കുകയാണ് .നമ്മുടെ ഒന്നിച്ചുള്ള സ്വോരം കേള്‍ക്കാതിരിക്കാന്‍ ഒരു ഭീകര ഭരണകൂടത്തിനും കഴിയില്ല ഒരിക്കലും .

കുറ്റിപ്പുറത്തെ വിജയം ആവേശകരം - തുടര്‍ വിജയങ്ങള്‍ ഉടന്‍ !!!!

കുറ്റിപ്പുറത്ത് ദേശീയ പാത സർവേ നടപടികൾ നിർത്തിവെച്ചു. 

എസ്.ഡി.പി.ഐ യുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ ഉള്ള ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്തത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്‌ നടപടികൾ നിർത്തിവെച്ചത്..

സന്ഘിയുടെ "കൊമ്പ്" ഒടിക്കാന്‍ നെഞ്ചുരപ്പുള്ള ഉദ്യോഗസ്ഥര്‍ ആരേലും ഉണ്ടോ ???

നമ്മള്‍ ഭാരതീയര്‍ കൊച്ചു ക്ലാസ് മുതലേ നമ്മള്‍ പഠിച്ചത് എല്ലാ ഭാരതീയരും ഒന്നാണ് എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്‍ മാരാണ്!!!!!!!!!! അത് അങ്ങനെ തന്നെ വേണം.....ഭാരതം മതേതര രാജ്യമാണ് പല മതം പല ഭാഷാ പല ജാതി ലോകത്തില്‍ വേറെ എവെടെയും ഇത് പോലെ മതേതരത്വം കാണാന്‍ കഴിയില്ല അതില്‍ നമുക്ക് അഭിമാനിക്കാം !!! എന്നാല്‍ 1 9 2 5 sep 2 8 നു നമ്മുടെ മതേതര ഭാരതത്തില്‍ രൂപം കൊണ്ട വര്‍ഗീയ സംഘടനയാണ് RSS ഇവര്‍ക്ക് ഇതൊന്നും ഭാതകമല്ല ....കാരണം അവരുടെ മുഖ്യ അജണ്ട ഹിന്ദു ഒഴികെയുള്ള മതങ്ങള്‍ ഭാരതത്തില്‍ നിന്നും പിഴുത് എറിയുക എന്നതാണ്.... ഇന്ത്യൻ പൌരന്മാർ ആയ ഇസ്ലാം -ക്രിസ്ത്യൻ മതവിശ്വാസികളെ ശത്രുകളായി തുറന്നു പ്രക്യാപിച്ചു കൊണ്ട് അവർ ഇന്ത്യയിൽ നര നായാട്ട്‌ തുടങ്ങി ..... ‪സംഘ_പരിവാറിന്‬‍റെ ആത്മാവ് ആയ ഗുരുജി ‪M‬. S. Golwalkar ന്‍റെ Bunch Of Thoughts (സംഘ പരിവാറിന്‍റെ വേത പുസ്തകം )എന്നാ പുസ്തകത്തില്‍ പറയുന്നു മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ശത്രുവായികാണാന്‍ എഴുത്തുകളുടെ ശേഖരമായ Bunch Of Thoughts ല്‍ Internal Threats എന്ന അദ്ധ്യായം വായിക്കുക " മുസ്ലീങ്ങളെ ഒന്നാം ശത്രു ആയും, കൃസ്ത്യാനികളെ രണ്ടാം ശത്രു ആയും കാണാൻ പറയുന്നു. മൂന്നാമത്തെ ശത്രു കമ്യൂണിസ്റ്റ്കാരാണ്! അവിടെ പറയുന്നു...അവിടെ പറയുന്നു It has been the tragic lesson of the history of many a country in the world that thehostile elements within the country pose a far greater menace to national security then aggressors from outside.” We or our Nationhood defined’ എന്ന പുസ്തകത്തിൽ ഗോൾവാൾക്കർ പറയുന്നു ......... “മറ്റ് പഴയ ‘സമർത്ഥരായ’ രാജ്യങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി പറയട്ടെ, ‘ഹിന്ദുസ്ഥാനിലെ’ മറ്റ് ‘വൈദേശിക വംശങ്ങൾ’ (മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ള ന്യൂനപക്ഷങ്ങൾ) ഒന്നുകിൽ ഹിന്ദു സംസ്ക്കാരവും ഭാഷയും സ്വീകരിക്കുകയും, ഹിന്ദു മതത്തെ ബഹുമാനിക്കുകയും, ഹിന്ദു മതത്തേയും, സംസ്ക്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതല്ലാത്ത മറ്റൊരു ആശയത്തേയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക. അല്ലെങ്കിൽ ഒരു അവകാശവും ആഗ്രഹിക്കാതെ, ഉന്നയിക്കാതെ, ഒരു പൗരന്റെ അവകാശം പോലുമില്ലാതെ ഹിന്ദുവിന്റെ ഔദാര്യത്തിൽ ഇവിടെ തുടരുക. പഴയ ‘സമർത്ഥരായ’ രാജ്യങ്ങൾ പിന്തുടർന്ന പാതയാണ് ഈ ‘വൈദേശികരെ’ നേരിടാനുള്ള മാർഗം” ഇതേ പുസ്തകത്തിൽ തന്നെ ന്യൂനപക്ഷങ്ങളെ അതിക്രൂരമായ മാർഗങ്ങളിലൂടെ ഉന്മൂലനം ചെയ്ത ഹിറ്റ്ലറുടെ ജർമനിയെ മാതൃകയാക്കാനും ആഹ്വാനമുണ്ട്. ക്രിസ്ത്യൻ വിശ്വാസികളെ കുറിച്ച് പറയുന്നത് കേള്കുക എവിടെയൊക്കെ കൃസ്ത്യൻ പാതിരിമാർ പോയിട്ടുണ്ടോ, അവിടെയൊക്കെ അവർ ജനങ്ങളെ കൊള്ളയടിച്ചിട്ടുണ്ട്. കളവും, വഞ്ചനയുമാണവരുടെ മതം. കൃസ്ത്യൻ പാതിരിമാർ കള്ളം പറയാനും, മതത്തിന്റെ പേരിൽ മോഷ്ടിക്കാനുമാണ് പഠിപ്പിക്കുന്നത്. അവർ ഹിന്ദുക്കളെ കുറ്റപ്പെടുത്തുകയും, ഹിന്ദു മതത്തെ അവഹേളിക്കുകയും ചെയ്യുന്നു. ഹിന്ദു ഉണരൂ, ഈ കള്ളന്മാരെ നേരിടൂ. നാം ചിന്തിക്കേണ്ട കാര്യം വേറെ ഒന്നാണ് സംഘ പരിവാറിന്‍റെ ലക്ഷ്യം മുസ്ലിം -ക്രിസ്ത്യൻ ഉന്മൂലനം ആണ് അതിനു അവർ എന്ത് മാർഗവും സ്വീകരികും ...സംഘ പരിവാര്‍ ദൂരെയുള്ള ശത്രു അല്ല നമ്മുടെ ചുറ്റും ഉള്ള ശത്രുകൾ ആണ് ,ഗ്രാമ പ്രദേശത്ത് പോലും അവർ സജീവം ആണ് ആയുധ പരിശീലനം വഴിയും മറ്റു വൃത്തികെട്ട രീതിയിലും അവർ അജണ്ട നടപ്പാകാൻ ശ്രമിക്കുന്നു ,മതേതര വിശ്വാസികൾ ആയ ഹിന്ദുകളെ കൂടു പിടിച്ചു മുസ്ലിം -ക്രിസ്ത്യൻ വിഭാഗം ഇവരെ പ്രത്തിരോധികുക തന്ന വേണം ,ഇവരെ അകറ്റി നിര്ത്തണം അല്ലങ്കിൽ ഗുജറാത്തും ഉത്തർ പ്രദേശും ,ഒറിസയും നമ്മുടെ കൊച്ചു കേരളത്തിൽ പോലും ഇവർ നടപ്പാകും മാനവികതയുടെ ശത്രുകളെ നേരിടാൻ നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം !! ഒരു ഇന്ത്യൻ പൌരൻ എന്ന നിലയിൽ മതേതര ഇന്ത്യയോടു ഒരു ചോദ്യം ഇന്ത്യൻ പൌരന്മാർ ആയ മുസ്ലിങ്ങൾ -ക്രിസ്ത്യാനികൾ -കമ്മ്യൂണിസ്റ്റ്‌ ആശയം ഉള്ളവർ എല്ലാം ശത്രുകൾ ആണ് എന്നും അവരുടെ ഉന്മൂലനം ആണ് ലക്‌ഷ്യം എന്നും പറഞ്ഞു പ്രവര്ത്തിക്കുന്ന ഈ സങ്ങടനയെ എന്ത് കൊണ്ട് നിരോധികുനില ........? ? ? ?
Post courtesy :  Sadakkath Kaify

ഹേമന്ത്‌ കര്‍കരയെ കൊന്നതാര് ?? എന്തിനു ???

ഹേമന്ത് കര്‍ക്കരെ; രാജ്യം മറന്ന വീര പുത്രന്‍ 

2008ലെ നവംബര്‍ 26, മുംബൈയില്‍ നടന്ന ആസൂത്രിതമായ ഭീകരാക്രമണത്തിനിടെ വധിക്കപ്പെട്ട എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെയെ രാജ്യം മറന്നു പോയോ. മുംബൈ ഭീകരാക്രമണം ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്നു കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ എസ് മണി മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഹേമന്ത് കര്‍ക്കരെയുടെ അഞ്ചാം ചരമവാര്‍ഷികം കടന്നു വരുന്നത്. കുറ്റകരമായ മൗനത്തിലൊളിച്ച് ഭരണകൂടം ഈ വീര പുത്രനെ മറവിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കര്‍ക്കരെ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍ര്യ ഹരജികളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതികരണം ഇപ്പോഴും ചുവപ്പു നാടയിലാണ്. 2010 ആഗസ്റ്റില്‍ ബിഹാറിലെ മുന്‍ എം.എല്‍.എ രാധാകാന്ത് യാദവും പിന്നീട് ജ്യോതി ബഡേക്കറും നല്‍കിയ പൊതുതാല്‍പര്യ ഹരജികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും മുംബൈ പൊലീസിന്റെയും പ്രതികരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതമായി നീളുന്നത്. കര്‍ക്കരെയെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്ന സംശയമുന്നയിച്ച് മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം മുശ്‌രിഫ് എഴുതിയ ‘ഹു കില്‍ഡ് കര്‍ക്കരെ’ (കര്‍ക്കരയെ കൊന്നതാര്) എന്ന പുസ്തകവും മുംബൈ ഭീകരാക്രമണ കേസിലെ പ്രത്യേക കോടതി വിധിയും അടിസ്ഥാനമാക്കിയായിയിരുന്നു രാധാകാന്ത് യാദവ് ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനപരമ്പരകള്‍ നടത്തിയുള്ള ആര്‍.എസ്.എസ് അശ്വമേധത്തിനു തടയിട്ടത് ഹേമന്ത് കര്‍ക്കരെയെന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവനായിരുന്ന കര്‍ക്കരെ മലേഗാവ് സ്‌ഫോടനക്കേസില്‍ നടത്തിയ അന്വേഷണമാണ് രാജ്യത്ത് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം പുറത്തുകൊണ്ടുവന്നത്. മുംബൈയില്‍ ഭീകരവിരുദ്ധസേനയുടെ തലവനായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് വിയന്നയില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിലായിരുന്നു ഏറെക്കാലം കര്‍ക്കരെ. സങ്കീര്‍ണമായ സന്ദര്‍ഭങ്ങളെ നയചാതുരിയോടെ കൈകാര്യം ചെയ്യുന്നതില്‍ കര്‍ക്കരെ മിടുക്കുകാട്ടി. മലേഗാവ് കേസന്വേഷണം നടക്കവെ മുംബൈ ആക്രമണത്തിനിടെ 2008 നവംബര്‍ 26നാണ് സംശയകരമായ സാഹചര്യത്തില്‍ കര്‍ക്കരെ കൊല്ലപ്പെടുന്നത്. ഇനി ഭാരതീയന്‍ എത്രക്കാലം കാത്തിരിക്കണം ഒരു ഹേമന്ത് കര്‍ക്കരേക്ക് വേണ്ടി?

(കടപ്പാട്: Media next)

തിരിച്ചടിച്ചാല്‍ രക്ഷപ്പെടുമോ??? ദയവായി വഞ്ചിതരാകാതിരിക്കൂ


from the Facebook friend....... 

ദയവായി വഞ്ചിതരാകാതിരിക്കൂ ... A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെ പിടിക്കുമോ...?? A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെപിടിക്കുമോ........ ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന് ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ് ആണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ നല്‍കിയത്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്.


 ‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക."

 ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. 1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ? അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരമാവധി ഷെയര്‍ ചെയ്യുക....

സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം .....!!!


സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം ......രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി മുഹമ്മദ്‌ ഷാഫിക്കാണ് നിലവിൽ കോട്ട MLA ആയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മനോഹരമായ വാഗ്ദാനം .....എസ് ഡി പി ഐ ഈ വാഗ്ദാനത്തെ പത്ര സമ്മേളനം വിളിച്ച് പുച്ഛിച്ച് തള്ളുകയും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കുകയും ചെയ്യും.പണാധിപത്യ രാഷ്ട്രീയം വാങ്ങിയും കൊടുത്തും കളിക്കുന്നവോടും ജയിക്കുന്നവരോടും എസ് ഡി പി ഐ ക്ക് പറയാനുള്ളത് ഇത് ജനുസ്സ് വേറെയാണ്. നിങ്ങളുടെ ആലയിൽ പണിതെടുത്ത രാഷ്ട്രീയ അടിത്തറയിലല്ല എസ് ഡി പി ഐ നിലകൊള്ളുന്നത്....ഞങ്ങൾക്കറിയാം ജനങ്ങളുടെ മനസ്സില്‍ ഞങ്ങളുടെ വിലയെന്താണെന്ന്.അതുകൊണ്ട് ഞങ്ങള്‍ക്കൊന്നേ നിങ്ങളോട് പറയാനുള്ളൂ,പണാധിപത്യത്തിന്റേയും ക്ഷമാപണത്തിന്റേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതിയിലധിഷ്ടിതമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യാ രാജ്യത്ത് രൂപപ്പെടുന്നത് വരെ നേരിന്റെ പോരാട്ടവീധിയിൽ അനീതിക്കെതിരെ മുൻനിരയിൽ തന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉണ്ടാകുമെന്ന് ഉറപ്പ് നല്കുന്നു.......

സ്വന്തം കണ്ണിലെ കൊലെടുത്തിട്ട് പോരെ... ആരാന്റെ കണ്ണിലെ ഇല്ലാത്ത കരട് .....

രണ്ടു സംഘടനകള്‍ .... ഒരേ മതം .... ഒരേ ആശയം.... ഒരേ നേതാവിന്റെ അനുയായികള്‍ (മുഹമ്മദ്‌ നബി (സ്വ ))... ഒന്ന് സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന എ പി കാന്തപുരം വിഭാഗവും പിന്നെ  സമസ്ത കേരള സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന ഇ കെ കാന്തപുരം വിഭാഗവും.... പക്ഷെ ചില ചെറിയതും എന്നാല്‍ ആര്‍കും ഉപകാരം ഇല്ലാത്തതുമായ കാരണങ്ങള്‍കൊണ്ട് എങ്ങനെയൊക്കെ ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ മേല്‍കോയ്മ നേടാന്‍ സാധിക്കും എന്നതിന് വേണ്ടി  എന്നും പ്രശ്നം സൃഷ്ടിച്ചു മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു. പള്ളികളും മദ്രസകളും പൊളിച്ചും കത്തിച്ചും പൂട്ടിച്ചും ഇവര്‍ ഒരുപാടു കാലമായി മതത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. 

ഇപ്പോയിതാ വീണ്ടും രണ്ടു പേര്‍ കൂടി രക്തം നല്‍കിയിരിക്കുന്നു... പക്ഷെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി എന്നും കൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു. മതത്തിനു വേണ്ടി അല്ല എന്നത് തീര്‍ച്ച... നാടിനു വേണ്ടിയും അല്ല... മതത്തിനു വേണ്ടി എന്ന് പറയാന്‍ മതത്തിന്റെ ശത്രുവിനോട് ഏറ്റു മുട്ടി അല്ല കൊല്ലപ്പെട്ടത്.. നാടിന്‍റെ ശത്രുവിനോടും അല്ല ഏറ്റുമുട്ടിയത്. വെറും വിഡ്ഢിത്തരത്തില്‍ നിന്നും ഉയര്‍ന്ന ചിന്തകള്‍ കൊണ്ടുണ്ടായ മൂഡത്തരം മാത്രമാണ് ഇതിനുള്ള കാരണം.. ഇതിനിടയില്‍ രാഷ്ട്രീയം കളിക്കാനും കൂടി ചിലര്‍ വന്നപ്പോള്‍ രംഗം കൊഴുത്തു.

ഒരിക്കല്‍ നാടിനു ഉപകാരം ചെയ്യുന്ന ചില സംഘടനകളെ അക്രമികളും തീവ്രവാദികളും കലാപകാരികളും ആയി ചിത്രീകരിക്കാന്‍ വേണ്ടി നാട് തോറും പ്രചരണം നടത്തുകയും പൊതുവേദിയില്‍ ഘോര ഘോര പ്രസംഗിക്കുകയും ചെയ്തു നടന്നവര്‍ ആണ് ഇപ്പോള്‍ ഇത്രയും ആക്രമണങ്ങള്‍ ചെയ്തു കൂട്ടുനത്. എന്നാല്‍ ഇവരുടെ നേതാക്കള്‍ക്ക്‌ ഇതൊന്നും ഒരു വിഷയം ആയി മാറുന്നുമില്ല. അവര്‍ കവല പ്രസംഗത്തിലും കെട്ടിടങ്ങള്‍ ഉണ്ടാക്കി പണം സമ്പാദിക്കുന്ന തിരക്കിലാണ്. ചെറുതായി പോലും അവരെ തടയുന്ന ഒരു പ്രസ്താവന പോലും നടത്താന്‍ തയ്യാറാവാത്തതു ഇവരുടെ കള്ളത്തരം വിളിചോതുന്നതും ആയി മാറുകയാണ്. 

പക്ഷെ നേതാക്കന്മാര്‍ ഒന്ന് മാത്രം ആലോചിക്കുക... നിങ്ങള്‍ ഇങ്ങനെ തല്ലുകൂടുമ്പോള്‍ മാറി നിന്ന് ചിരികുന്നത് ഇന്ത്യയിലെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുവായ  സംഘ പരിവാര ശക്തികള്‍ ആണ് എന്ന് ഓര്‍ക്കുക... അവര്‍ ഇതൊക്കെ കണ്ടു മാറി നിന്ന് ചിരിക്കുന്നുണ്ട.... ഓര്‍ക്കുക....... 

11 injured in clash between SKSSF and SSF activists

ഇതാണ് മക്കളേ യുക്തിവാദം


ഇതാണ് മക്കളേ യുക്തിവാദം

യുക്തിവാദം എന്നൊക്കെ പറയുമ്പോള്‍ പറയുന്നത് മിനിമം ശരിയാണ് എന്നെങ്കിലും ഉറപ്പിക്കണ്ടേ ? തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാം വിശ്വസിക്കുന്ന നിങ്ങള്‍ക്കൊക്കെ ഇസ്ലാമിന്‍റെ പേരില്‍ കേട്ടതൊക്കെ പ്രചരിപ്പിക്കാന്‍ ഒരു തെളിവും വേണ്ടാ അല്ലേ ? 




ആദ്യം പറഞ്ഞ ഖുര്‍ആന്‍ വചനം യഥാര്‍ത്ഥത്തില്‍ ഇതാണ് : 
" സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. " ഖുര്‍ആന്‍ [5:90]

രണ്ടാമത്തെ റഫറന്‍സ് മുഴു തെറ്റുമാണ് !!
 
" അവന്‍ അവരെ ലക്ഷ്യത്തിലേക്ക്‌ നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്‌. "
ഖുര്‍ആന്‍ [47:5]

ഇവിടെ മദ്യം നിഷിധമാക്കിയത് അതില്‍ ലഹരി ഉണ്ടെന്നത് കൊണ്ടാണ് ! ഖുര്‍ആനില തന്നെ പറയുന്നത് മദ്യത്തില്‍ ഗുണവും ദോഷവും ഉണ്ട് എന്നാണ്. എന്നാല്‍ അതില്‍ ദോഷം ഗുണത്തേക്കാള്‍ അധികമാണെന്നും പറയുന്നു. അതുകൊണ്ടാണ് അത് നിഷിദ്ധവും ആകുന്നത്. ഖുര്‍ആന്‍ [2:219]

ഇനി സ്വര്‍ഗത്തില്‍ മദ്യം ലഭിക്കുന്നതിനെ പറ്റി ഖുര്‍ആനില്‍ മറ്റിടങ്ങളില്‍ പറയുന്നുണ്ട്.. അതില്‍ തന്നെ ഒരു കാര്യം കൂടെ പറയുന്നുണ്ട്. അവിടെ ലഭിക്കുന്നതിനു ലഹരി ഉണ്ടാകില്ല എന്ന് !! ഖുര്‍ആന്‍ [56:19, 37:47]

ഇനിയെങ്കിലും യുക്തിവാദികള്‍ സംഘികള്‍ക്ക് പഠിക്കുന്നത് നിര്‍ത്തി മിനിമം സ്വയം അവകാശപ്പെടുന്ന യുക്തി എന്നതിനോടെങ്കിലും നീതി പാലിക്കണം 

സുഹൃത്ത് Abdul Nasser പറഞ്ഞത് പോലെ.. "രാത്രിയെ ഞാന്‍ നിങ്ങള്‍ക്ക് വസ്ത്രമാക്കി തരികയും ചെയ്തിരിക്കുന്നു (വി ഖുര്‍ആന്‍) എന്ന് കരുതി മഗരിബ്  നമസ്കാരം കഴിഞ്ഞാല്‍ കോയ മാര് എല്ലാവരും തുണി ഇല്ലാതെയാണ് നടക്കുന്നത് എന്ന് ഈ പൊട്ടന്മാര്‍ പറയുമോ ?? 


post courtesy : Ashkar Lessirey

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട്

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട് 
===================================

എസ്.ഡി.പി ഐ അനുഭാവികളില്‍ പലരും ദീര്‍ഘകാല പ്രവാസികളും മറ്റു ജോലി പ്രശ്നങ്ങള്‍ കാരണവും ഔദ്യോഗികമായി എസ്.ഡി.പി.ഐ യുമായി ബന്ധപെടാനോ അതിന്‍റെ സംഘടന വിദ്യാഭ്യാസം ലഭിക്കാത്തവരോ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ, യാതൊരു കാരണ വശാലും പാര്‍ടിയുടെ ഔദ്യോഗിക നിലപാടിനു നിരക്കാത്ത രീതിയില്‍ ഉള്ള വികാര പ്രകടനങ്ങള്‍ നമ്മുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത്. മറ്റുള്ള പല പാര്‍ടി പ്രവര്‍ത്തകരുടെ താഴ്ന്ന നിലവാരവും അതി പ്രകോപനങ്ങളും നമ്മുടെ ലൈന്‍ കയ്യോഴിയാന്‍ നമുക്ക്‌ ന്യായം ആവരുത്. തികഞ്ഞ സമചിത്തതയും ആശയ സംപുഷ്ടതയും മാത്രമേ നമ്മില്‍ നിന്ന് നമ്മുടെ ശത്രുക്കള്‍ പോലും പ്രതീക്ഷിക്കുന്നുള്ളൂ. 

ആദ്യമായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ ഗ്രൂപുകളെ പറ്റി പ്രാഥമികമായി എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം. ഫേസ്ബൂക് ഗ്രൂപുകള്‍ (ഉദാ:,ലീഗ്,എസ്.ഡി.പി.ഐ ഗ്രൂപുകള്‍) വെബ്‌സൈറ്റ് പോലെയോ ബ്ലോഗ്‌ പോലെയോ പ്രൊമോട്ട് ചെയ്യുന്ന വിഭാഗത്തിന്‍റെയോ വ്യക്തിയുടെയോ ഔദ്യോഗിക നിലപാട്‌ മാത്രം അല്ല അവയിലൂടെ വെളിച്ചം കാണുന്നത്. എസ്.ഡി.പി.ഐ ഗ്രൂപിനെ പോലെ മിക്കവാറും എല്ലാ ഗ്രൂപ്പിലും പ്രൊമോട്ട് ചെയ്യുന്ന വിഭാഗതിനെക്കാള്‍ അവരുടെ അനുഭാവികളും ആരാധകരും അതിനേക്കാള്‍ വിമര്‍ശകരും എത്രെയോ ഇരട്ടി നിഷ്പക്ഷമതികളും ഒക്കെയായിരിക്കും ഗ്രൂപുകളെ സജീവമാക്കുക. 

എസ് ഡി പി ഐ യും ലീഗും ഓരോ രാഷ്ട്രീയ പാര്‍ട്ടിയാണ്. എന്ന് കരുതി പരസ്പരം കടിച്ചു കീരെണ്ടാവര്‍ അല്ല. നിര്‍ഭാഗ്യവശാല്‍ ഈ ഗ്രൂപ്പില്‍ നോക്കുമ്പോള്‍ കാണുന്നത് അതികവും ലീഗ് അനുഭാവികളുടെ എസ് ഡി പി ഐ കേതിരെയുള്ള പോസ്റ്റും എസ് ഡി പി ഐ അനുഭാവികളുടെ ലീഗിനെതിരെയുള്ള പോസ്റ്റും ആണ്.. അതില്‍ മാറ്റം വരേണ്ടതില്ലേ? എസ് ഡി പി ഐ ഒരിക്കലും ലീഗിന് എതിരെയുള്ള സംഘടന അല്ല. 

എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയം ഇന്ത്യയെ മൊത്തം മുന്നില്‍ കണ്ടു കൊണ്ടാണ്. കേരളത്തില്‍ ഒരു മൂല മലപ്പുറം ജില്ലയില്‍ ലീഗ് നില നില്‍ക്കുന്നത് കൊണ്ടോ മന്ത്രി സഭയില്‍ പ്രാതിനിധ്യം ഉള്ളത് കൊണ്ടോ എസ്.ഡി.പി.ഐ ക്ക് പ്രതേകിച്ചു അസ്വസ്ഥത ഒന്നും ഇല്ല. ഉള്ള സ്വാധീനം നേര്‍ വഴിക്ക്‌ ഉപയോഗിക്കാനുള്ള സാമൂഹിക സമ്മര്‍ദം ലീഗിന് മേല്‍ എസ്.ഡി.പി.ഐ ഉണ്ടാക്കി കൊണ്ടിരിക്കുക തന്നെ ചെയ്യും. അത് ഒട്ടും വിരോധം കൊണ്ടല്ല, പിന്നോക്ക സമുദായങ്ങലോടുള്ള ആത്മാര്‍ത്ഥതകൊണ്ടാണ് എന്ന് തിരിച്ചറിയാന്‍ ലീഗുകര്‍ക്ക് കഴിയണം. എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിനോടും കോണ്‍ഗ്രസ്‌നോടും ഉള്ളതിനേക്കാള്‍ സൌഹൃദത്തിന്‍റെ പൂച്ചെണ്ടുകള്‍ ലീഗിന് നീട്ടാന്‍ ആണ് എസ്.ഡി.പി.ഐ കൊതിക്കുന്നത്. 

നമ്മുടെ പോസ്റ്റുകളും കമന്റുകളും മാന്ന്യതയുള്ളതും പക്വതയുള്ളതും ആയിരിക്കാന്‍ ശ്രദ്ധിക്കുക., ദയവു ചെയ്തു എസ് ഡി പി ഐ , ലീഗ് തമ്മില്‍ ഉള്ള ഒരു തര്‍ക്ക ഗ്രൂപ്‌ ആക്കി ഇതിനെ മാറ്റാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ശ്രമിക്കുക . 

അതിനാല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ഡസ്ക്കിന്റെ ഭാകത്ത് നിന്നും ഒരു കാര്യം പറയുന്നു.. വെറുതെ ലീഗ് എസ് ഡി പി ഐ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പോസ്റ്റ്‌ & കമന്റ് ( നിങ്ങള്‍ കഷ്ടപ്പെട്ട് ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതിയതാവും) റിമൂവ് ചെയ്യും എന്നും അത് പിന്നീട് ഖേദിച്ചിട്ട് കാര്യം ഉണ്ടാവില്ല എന്നും അറിയിക്കുന്നു. അത് കൊണ്ട് അത്തരം വിഴുപ്പലക്കല്‍ പോസ്റ്റില്‍ നിന്നും കഴിയുന്നതും എസ് ഡി പി ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും വിട്ടു നില്‍ക്കണം എന്ന് അഭ്യാര്തിക്കുന്നു..

എന്ന് കരുതി ലീഗുകാര്‍ക്ക് എസ് ഡി പി ഐ യെ വിമര്‍ശിക്കാനും തിരിച്ചും അവകാശം ഉണ്ട്.. അത് അതിര് കടക്കരുത് എന്ന് മാത്രം.

post courtesy : Majeed Oorakam

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത നിരീക്ഷിക്കാന്‍ ദുബായ് പോലീസ് ; ആര്‍ എസ് എസ് അനുബന്ധ സംഘടനയും നിരീക്ഷണത്തില്‍


സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിനെയും സ്ത്രീകളേയും അപമാനിക്കുകയും ഇല്ലാകഥകള്‍ മെനയുകയും ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ യിലെ ഏതെങ്കിലും IP അഡ്രസ്‌(Internet Protocol Address) വഴി ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ച് പിടികൂടാനും ജയില്‍ ശിക്ഷയും പിഴയും അടക്കമുള്ള ശിക്ഷ നല്‍കാനും ആണ് തീരുമാനം. ചില സംഘങ്ങള്‍ ദുബായ് അടക്കമുള്ള യു എ ഇ യുടെ എമിരേറ്റ്സില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് തീരുമാനം. ചിലര്‍ക്ക് താക്കീതു നല്‍കി വിട്ടയക്കുകയും ചില അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തിട്ടുണ്ട് . ഇതുപോലെ ഉള്ള വെബ്സൈറ്റ് / ഫേസ്ബുക്ക് / ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകല്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഒന്നുകില്‍ താഴെ കമന്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ ദുബായ് ഗവണ്മെന്റ്‌ ന്റെ '' അല്‍ അമീന്‍ '' (Al Ameen) സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കുനതാണ്. തെറ്റായ വിവരങ്ങളോ അനാവശ്യമായി മറ്റുള്ളവരെ കുടുക്കണം എന്ന രീതിയില്‍ നല്‍കുന്ന വിവരങ്ങള്‍ക്കും വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതിനാല്‍ വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ മാത്രം നല്കാന്‍ ശ്രമിക്കുക. മാത്രമല്ല യു എ ഇ  യിലുള്ള കേസ് മാത്രമേ നല്‍കാനും പാടുള്ളൂ ... 


ചില വര്‍ഗീയ - വിധ്വംസക സംഘടനകളുടെ ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും ആര്‍ എസ് എസ് ന്റെ അനുബന്ധ സംഘടനകളുടെ ശാഖ പോലുള്ള പ്രവര്‍ത്തനം "അല്‍-ബാറാഹ","അല്‍-ഖുസൈസ്‌ " , "നൈഫ്‌ " തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ സംഘാടകരെ നിരീക്ഷിക്കാനും പദ്ധതി ഉള്ളതായി അറിയുന്നു.

നേരിട്ട് ഇന്‍ഫോര്‍മേഷന്‍ നല്കാന്‍  സാധിക്കാത്തവര്‍ താഴെ ആ അക്കൗണ്ട്‌ന്റെ ലിങ്ക് ഷെയര്‍ ചെയ്യുക. ഇതുപോലെ യു എ ഇ യില്‍ നടക്കുന്ന ശാഖാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചേര്‍ക്കാന്‍ മറക്കാതിരിക്കുക...

ഇത് ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം - ചിത്രങ്ങള്‍




ചരിത്രം തിരുത്തി

=============

ഇത് പുതിയ തുടക്കം......... ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം
----------------------------------------------------------

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് 
മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം 

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന 1600ലേറെ പേര്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. പാര്‍ട്ടികളില്‍നിന്നും ഇത്രയുംകാലം ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവരുമെല്ലാമാണ് എസ്.ഡി.പി.ഐയില്‍ അംഗത്വമെടുത്തത്. പുതിയതായി ഒരു പാര്‍ട്ടിയില്‍ ഇത്രയുംപേര്‍ ഒരുമിച്ചു ചേരുന്നത് ഇതാദ്യമായാണ്. 
സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ജനങ്ങളെ പറ്റിക്കുന്ന സഹകരണസംഘങ്ങളാണ്. പല കേസുകളിലും ലീഡേഴ്‌സ് ഡീലേഴ്‌സാണു നടക്കുന്നത്. മുസ്‌ലിം ലീഗ് കാശു വാങ്ങി ഷുക്കൂര്‍ കേസ് അട്ടിമറിച്ചു. ടി പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍ക്കുമായില്ല. പോപുലര്‍ ഫ്രണ്ട് പിന്നാലെ കൂടിയതിനാല്‍ ഈ കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. സി.പി.എം. നേതാക്കള്‍ ജയിലിലുമാണ്. ഇത്രയുംകാലം ബോംബ് പൊട്ടി മരിക്കുന്ന ലീഗുകാര്‍ എസ്.ഡി.പി.ഐക്കാരാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. മരിച്ചവരെ എസ്.ഡി.പി.ഐക്കു നല്‍കുന്ന പതിവായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇതാ, ജീവിച്ചിരിക്കുന്ന ലീഗുകാര്‍ തന്നെ പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ ചേരുകയാണ്. പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള നാട്ടില്‍ ഒരു പോലിസുദ്യോഗസ്ഥനെ മാത്രം വിശുദ്ധ പശുവായി കാണണമെന്ന കാട്ടുനീതി അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിനെ വിമര്‍ശിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെടാനും ആര്‍ക്കും അധികാരമില്ലെന്നമട്ടിലേക്ക് കേരള സര്‍ക്കാര്‍ തരംതാണിരിക്കുന്നു. മോഡി വരുന്നേ എന്നു പറഞ്ഞ് വോട്ട് തട്ടാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. മോഡി വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കോര്‍പറേറ്റ് മുതലാളിമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ഈ നരാധമ മോഡി. എസ്.ഡി.പി.ഐയെ മുളയിലേ നുള്ളണമെന്നാണ് ആര്‍.എസ്.എസ്. ദേശീയ കൗണ്‍സില്‍ കൊച്ചിയില്‍ പ്രമേയം പാസാക്കിയത്. ഈ പാര്‍ട്ടി മുളപൊട്ടി വളര്‍ന്ന് ശിഖരങ്ങളായിട്ടുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു. 
മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷതവഹിച്ചു. പുതിയതായി അംഗത്വമെടുത്തവരെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ ഷാളണിയിച്ചു. ജില്ലാ ജന. സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് പി എം ബഷീര്‍ എന്നിവരും സംസാരിച്ചു. 
പുറങ്ങ് ജനകീയ കര്‍മസമിതി പ്രസിദ്ധീകരിച്ച കുഞ്ഞുമുഹമ്മദ് പനമ്പാടിന്റെ അവകാശങ്ങളും കടമകളും പുസ്തകം ഇ അബൂബക്കര്‍ മേമന ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു.













ഒടുവില്‍ കണ്ടെത്തിയ പരിഹാരം

കോളേജ് വിധ്യാര്തിയും എന്റെ അടുത്ത കൂട്ടുകാരനുമായ 
സന്ഘി നികൃഷ്ട ജീവി ഒരു ദിവസം കോളേജില്‍ നിന്നും വന്ന ശേഷം അവിടെ നടന്ന പയങ്ങരമായ അടിയെപ്പറ്റി എന്നോട് കഥ പറയുകയായിരുന്നു.
*********************************************************
കോളേജില്‍ എന്തോ ഊളത്തരവുമായി എബിവിപിക്കാരെ ആദ്യം കോളേജിലെ എസ് എഫ് ഐ ക്കാരും അതിനു ശേഷം നാട്ടിലെ സിപിഎമ്മുകാരു൦ പിടിച്ചു പഞ്ഞിക്കിട്ടു.
സന്ഖികള്‍ക്ക് തിരിച്ചടിക്കണം.
അപ്പോയാണ് പ്രശ്നം വരുന്നത്....

കോളേജിലും എസ് എഫ് ഐ യിലും ഭൂരിഭാഗവും ഹൈന്ദവ നാമം ഉള്ള ആളുകള്‍ ആണ്. അവരാണ് എബി വിപിക്കാരുടെ ചെള്ളക്ക് അടിച്ചത്.
അവരെ തിരിച്ചു തല്ലിയാല്‍ വിവരം അറിയും!!!
പിന്നെ എന്ത് ചെയ്യും ??
സന്ഘി നികൃഷ്ട ജീവികള്‍ തലപുകഞ്ഞു ആലോചിച്ചു.

ഒടുവില്‍ ഒരു പരിഹാരവും കണ്ടു പിടിച്ചു.

ആ വര്ഷം കോളേജില്‍ മൂന്നു മുസ്ലിം ചെര്‍ക്കന്മാര്‍ ചേര്‍ന്നിട്ടുണ്ട്.
വീണ്ടും സന്ഘി കുട്ടികള്‍ നടത്തിയ പയങ്ങരമായ അന്വേഷണത്തില്‍ അവര് എസ് എഫ് ഐ യുടെ പ്രകടനത്തില്‍ പങ്കെടുത്തിട്ടും ഉണ്ട് എന്ന വിവരം കിട്ടി.
ചുരുക്കി പറഞ്ഞാല്‍ സന്ഘികള്‍ക്ക് 
തല്ലാന്‍ പറ്റിയ ''സഖാക്ക''ളെ കിട്ടി. 
മൂന്നു പേരെയും തിരഞ്ഞു പിടിച്ചു തല്ലി പ്രതികാരം തീര്‍ത്തു.!!! 
************************************************************

സത്യത്തില്‍ ഇങ്ങനെ നടന്ന സംഭവം അവന്‍ പറഞ്ഞതും ഏകദേശം ഇതേപോലെ തന്നെയാണ്.

അവനോടു നാന്‍ നിഷ്കലങ്ങനായി ചോയിച്ചു. ''തല്ലിയ പിള്ളേരെ ആണോ തിരിച്ചു തല്ലിയത്??
അവന്‍ നിഷ്കലങ്ങമായി പറഞ്ഞ മറുപടി ഇതാണ്.
''അല്ലടാ... ഞങ്ങള്‍ എസ് എഫ് ഐ ക്കാരെ തല്ല്മ്പോള്‍ പരമാവധി അതിലുള്ള കാക്കാമാരേയാകാന്‍ ശ്രദ്ധിക്കാറുണ്ട്.'' 

സന്ഘികളെ നാന്‍ ഇത്രമാത്രം വെറുക്കാന്‍ ഉള്ള കാരണം ഇങ്ങനെ സന്ഘികളില്‍ നിന്നും സംഘത്തെ പഠിച്ചത് കൊണ്ടാണ്.

എല്ലാ സംഭവങ്ങളെയും സാമുദായികമായി ചിത്രീകരിക്കുന്ന രീതിയോട് എനിച്ചു വെറുപ്പാണ്. പക്ഷെ ഇപ്പോള്‍ ഈ സംഭവം ഓര്‍മ്മ വരാനുള്ള കാരണം ഈ ന്യൂസും ഇത് ഷെയര്‍ ചെയ്ത ചില ആളുകള്‍ കൂടെ ചേര്‍ത്ത വരികളും ഒക്കെ വായിച്ചതാണ്.

--------------------------------------------------------------------------------------------------ഗുരുവായൂരില്‍ ഡി.വൈ.
എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ഗുരുവായൂര്‍: ബ്രഹ്മകുളത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തൈക്കാട് മേഖല ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ. മണലൂര്‍ ഏരിയാ വൈസ് പ്രസിഡന്റുമായ ബ്രഹ്മകുളം കുന്നംകോരന്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഫാസിലാ(22)ണു വെട്ടേറ്റു മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ വീട്ടില്‍ിന്നു കീയംകോള്‍ ഗറിലേക്ക് വരുമ്പോള്‍ വീടിടുത്തുവച്ചാണ് അക്രമിസംഘം ഫാസിലി വെട്ടിക്കൊലപ്പെടുത്തിയത്. ശരീരമാസകലം വെട്ടേറ്റ് ടുറോട്ടില്‍ കിടന്ന ഫാസിലി ചാവക്കാട് മുതുവട്ടൂര്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി മരിച്ചു. ആര്‍.എസ്.എസുകാരാണ് സംഭവത്തിു പിന്നിലെന്ന് സി.പി.എം. മണലൂര്‍ ഏരിയാ സെക്രട്ടറി ടി വി ഹരിദാസ് പറഞ്ഞു.

post courtesy : Sudu Mon

ആരുടെയും ഫ്ലെക്സില്‍ ഇടംപിടിക്കാത്ത ഈ മുഖം - ഇവള്‍ മലാല അല്ല നബീല

ഒരു എസ്.എഫ്.ഐക്കാരന്റെയും ഡി.വൈ.എഫ്.ഐക്കാരന്റെയും ഫഌക്‌സില്‍ ഈ സഹോദരി ഇടം പിടിച്ചേക്കില്ല. കാരണം ഇതു തലയ്ക്കു വെടിയേറ്റിട്ടും പോറല്‍പോലും ഏല്‍ക്കാത്ത മലാലയല്ല.ഇത് ഒമ്പതു വയസ്സുകാരി നബീലാ റഹ്മാന്‍, അമേരിക്കയുടെ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക് വേണ്ടിയാണ് ഈ സഹോദരിയുടെ ശബ്ദം മുഴങ്ങിക്കേട്ടത്. വസീറിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഈ സഹോദരിയെ അമേരിക്കന്‍ കോണ്‍ഗ്രസ്സിനു മുന്നിലെത്തിച്ചത്.നബീല വസീറിസ്താനില്‍ നിന്ന് വാഷിങ്ടണിലേക്ക് പിതാവും സഹോദരനുമൊത്തു പോയത് അമേരിക്കയുടെ ആളില്ലാ വിമാനങ്ങളുടെ ആക്രമങ്ങളെ ചോദ്യം ചെയ്യാനായിരുന്നു. The Dirty Imperialism... Fight against it
post courtesy: Rahuf Muhammed

വൃക്ക ചികിത്സക്ക് കനിവ് തേടി സൈനബ

Phone number /: 9747088961
Account number : 572002010002676
Union bank Perinthalmanna branch

അവഗണിക്കരുത്....

അവഗണിക്കരുത്....

"ദയവായി ഷെയര്‍ ചെയ്യുക" നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് ഒരു പക്ഷേ ഒരു ജീവന്‍ രക്ഷപട്ടെക്കാം.... 
നിങ്ങളുടെ സന്മനസ്സ് തീർച്ചയായും ഈ കുഞ്ഞുനൊരു തണലായി തീരുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട് .

Account number : 67221913740
SBT Thazhkattukara
Phone number : 9846634739
 

റാണീ.... നീയും ഒരു അമ്മയോ?


കാമുകന്റെ കൂടെ ചേര്‍ന്ന് അനാശാസ്യം നടത്തുന്നതിനു തടസ്സമായ നാല് വയസ്സ് മാത്രമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ട് നിന്ന അമ്മയുടെ കഥ കേരളത്തെ മൊത്തം ഞെട്ടിച്ചു.. ഒരു മനസ്സാക്ഷി കുത്ത് പോലും ഇല്ലാത്ത ഇവലെപോലുള്ള അമ്മമാര്‍ സ്ത്രീ സമൂഹത്തിനു തന്നെ അപമാനം. മുന്‍പ്‌ മക്കളെയും ഭാര്യയെയും രണ്ടാം വിവാഹത്തിന് വേണ്ടി നടത്തിയ ആസൂത്രിതമായ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിനിടെ വീണ്ടും ഇതാ ഒരു ക്രൂര വാര്‍ത്ത‍. അതിനു ശേഷം ഇതിപ്പോള്‍ എത്ര എണ്ണം ആയി എന്ന് ഒരു കണക്കും ഇല്ല. പീഡനവും ക്രൂരമായ കൊലപാതകങ്ങളും ഒരു പഞ്ഞവും ഇല്ലാതെ തുടരുന്നു. ഇതൊന്നും അറുതി വരുത്താന്‍ ഇനി എന്ത് നിയമം ആണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാന്‍ പറ്റുക. ഒരു വിധം വരെ ഇതിനെ തടയിടാന്‍ സൗദിയിലെ നിയമങ്ങള്‍ കടമെടുക്കുനത് കൊണ്ട് സാധിക്കും എന്നത് തീര്‍ച്ചയാണ്. അല്ലാതെ ജയിലില്‍ കിടക്കമെന്നുള്ള ധൈര്യവും ഇനി അല്പം പണം ഉണ്ടേല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍  സാധിക്കും എന്നുള്ള അഹങ്കാരവും ആണ് കുറ്റകൃത്യം ഇത്രമേല്‍ കൂടാന്‍ കാരണം. 

കല്ലേറില്‍ മുങ്ങിയ സലിം രാജ് കേസ്

ഇപ്പോള്‍ എല്ലാ പത്രവും ടി വി ന്യൂസ്‌ ചാനലിലും ഉള്ള ഒരേ ഒരു ന്യൂസ്‌ തന്ത ആരെന്നു അറിയാത്ത ഒരു കല്ലും കുറേ അനുമാനങ്ങളും. മുഖ്യനെ കല്ലെറിഞ്ഞത് ആരു? ആ കല്ല്‌ തെക്ക് നിന്ന് വടക്കൊട്ടാണോ വടക്ക് നിന്ന് തെക്കൊട്ടാണോ അതോ അകത്തു നിന്നോ പുറത്തു നിന്നോ വന്നത് എന്നുമുള്ള ചൂടേറിയ ചര്‍ച്ച നടകുന്നു.. ഇനിയിപ്പോള്‍ അല്‍പ്പം കഴിഞ്ഞാല്‍ കല്ലേറ് വേണേല്‍ ഇന്ത്യന്‍ മുജാഹിദീന്‍ ന്റെ തലയില്‍ വേണേല്‍ കെട്ടി വെച്ച് അതിന്റെ കൂടെ സുടപികളെ കൂടി ചേര്‍ക്കുകയും ചെയ്യാം. 
പക്ഷെ ഇതിന്‍റെയൊക്കെ ഇടയില്‍ ചുളുവില്‍ കിട്ടിയ ഗാപ്പിലൂടെ ഒരാള്‍ മുങ്ങുന്നതും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന ഒരാളുണ്ട് ,,, നമ്മുടെ മുഖ്യന്റെ സ്വന്തം സലിം രാജ്.." ഗണ്‍മാന്‍ " എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഇയാളുടെ കണക്കില്ലാത്ത സ്വത്തും സമ്പാദ്യവും മുക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിട്ടല്ലേ മുഖ്യന്‍ ഇതിനെ പെരുപ്പിച്ചു കാണിച്ചതും ഇത്ര വലിയ ചര്‍ച്ചാ വിഷയം ആക്കി മാറ്റിയതും എന്ന് തികച്ചും സംശയിക്കാവുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കി നടക്കുന്ന ഈ പൊറോട്ട നാടകം മനസ്സിലകുന്നവര്‍ വീണ്ടും സലിം രാജ് ന്റെ കേസ് ഉയര്‍ത്തിക്കൊണ്ടു വരണം എന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവനാണ് ഈ വ്യത്യസ്തന്‍....

നാല് വോട്ടിനു തരം താഴുന്ന മോഡി ഭക്തര്‍


നാല് വോട്ടു കിട്ടാൻ വേണ്ടി മോഡിയും അനുയായികളും ഏത് അറ്റം വരെയും പോകും എന്ന് മനസ്സിൽ ആക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അടുത്തത് മോഡി കക്കൂസ് കഴുകുന്ന പടം വെച്ചാവും വോട്ടു പിടിത്തം ...

പോപുലര്‍ ഫ്രണ്ടിനെതിരേ മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കാന്‍ ഉതകുന്ന ഒരു വിവരവും മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.സി.ഐ.)യില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചില ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം പ്രസ് കൗണ്‍സിലില്‍ മൊത്തം പത്ത് പരാതികളാണു പോപുലര്‍ ഫ്രണ്ട് സമര്‍പ്പിച്ചിരുന്നത്. അഞ്ചെണ്ണം ജൂലൈ 16ന് പ്രസ് കൗണ്‍സില്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയിലാണ് ഇന്നലെ വാദം കേട്ടത്. 
സണ്‍ഡേ ഗാര്‍ഡിയന്‍, ഏഷ്യന്‍ ഏജ്, പയനിയര്‍ തുടങ്ങിയ പത്രങ്ങളില്‍ വന്ന വാര്‍ത്തകളായിരുന്നു പരാതിക്ക് ആധാരം. വാര്‍ത്തകള്‍ എന്‍.ഐ.എയും ഐ.ബിയുമാണ് നല്‍കിയതെന്നായിരുന്നു പ്രസ് കൗണ്‍സിലില്‍ അന്വേഷണ കമ്മീഷന് ഈ പത്രങ്ങള്‍ നല്‍കിയ മറുപടി. തുടര്‍ന്നാണ് ഐ.ബിക്കും എന്‍.ഐ.എക്കും പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചത്. 

''
എന്‍.ഐ.എയും ഐ.ബിയും തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ഉത്തരവാദിത്തം അവര്‍ തന്നെ നിഷേധിച്ചുകഴിഞ്ഞ

ഇതാണ് യഥാര്‍ത്ഥ ജന പ്രധിനിധി - ഇതാണ് നമ്മള്‍ ആഗ്രഹിച്ചത്‌

ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ കോണ്ഗ്രസ്സിന്റെ കൗണ്‍സില്‍ മെമ്പര്‍മാര്‍ സോണിയാഗാന്ധിയുടെ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ട അവധിയെടുത്ത് പോയപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ ഏകയായി ഇരിക്കുന്ന SDPI കൗണ്‍സില്‍ മെമ്പര്‍ നാസ്നി ബീഗം .
ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ മീറ്റിങ്ങില്‍ നിന്നുള്ള കാഴ്ച 


( The show must go on: With Congress councillors leaving for Mandya to attend Sonia Gandhi's rally, alone Independent SDPI councilor Nazni Begam sits in the Opposition benches of the BBMP council in Bangalore on Monday. Photo: K. Murali Kumar )

ഇങ്ങനെയുള്ള ഒരു ജന പ്രധിനിധിയെ ആണ് നമുക്ക് ആവശ്യം... ഇനിയും അനേകായിരം നാസ്നി ബീഖങ്ങള്‍ ഉണ്ടാകട്ടെ !!!

ഒരു വയര്‍(കറന്റ്‌ വയറിംഗ് കേബിള്‍ ) മതി നിങ്ങളുടെ ജീവിതം മാറ്റാന്‍


നിങ്ങള്‍ മോഡിയോ സംഗപരിവാര്‍ നടത്തുന്ന ഏതെങ്കിലും റാലി നടക്കുന്ന അല്ലെങ്കില്‍ നടത്താന്‍ ഉദേഷിക്കുന്ന ജില്ലയില്‍ താമസിക്കുന്ന ആളാണോ???


എങ്കില്‍!!!



ആരുടെയെങ്കിലും വീട്ടില്‍ കരന്റിനു വേണ്ടി വയറിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം പിഴുത് കളയണം. അല്ലെങ്കില്‍ ബോംബ്‌ ഉണ്ടാക്കാനുള്ള വയറുകള്‍ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ച് സൂക്ഷിച്ചു എന്ന് പറഞ്ഞായിരിക്കും കേസ്. സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് സകല മാപ്പുകളും പറിച്ചു കളയണം.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ഗൂഗിള്‍ മാപ്സ്, ബിംഗ് മാപ്സ്, ടൈമര്‍, സേര്‍ച്ച്‌ ഫസിലിറ്റി (അതുപയോഗിച്ചു ബിന്‍ ലാദിന്‍ എന്ന് സേര്‍ച്ച്‌ ചെയ്യാന്‍ പറ്റും എന്നവര്‍ തെളിവായി സമര്‍പ്പിക്കും), ബ്രൌസറുകള്‍ (അതുപയോഗിച്ച് ബിന്‍ ലാദിന്റെ പോട്ടം കാണാമല്ലോ), കോള്‍ ചെയ്യാനുള്ള ഫെസിലിറ്റി (അതുകൊണ്ട് ഭീകരര്‍ക്ക്‌ വിളിക്കാന്‍ പറ്റുമല്ലോ) തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ വീട്ടില്‍ പ്രഷര്‍ കുക്കര്‍, വയറുകള്‍, മാര്‍ബിള്‍ എന്നിവ ഒഴിവാക്കുക. ഇഷ്ട്ടികകള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കണം.

post courtesy : സത്യം മനസ്സിലാക്കുക

ഇതൊരു ഭീഷണിയാണ്. സങ്കിയുടെ ഭീഷണി


ഇതൊരു ഭീഷണിയാണ്. സംഘപരിവാര്‍ ദശകങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ആത്യന്തിക ലക്ഷ്യം. മോഡി കൊല്ലപ്പെട്ടില്ലെങ്കില്‍ ഗോധ്രയും മക്കാ മസ്ജിദും, മലെഗാവും ഉണ്ടാക്കിയത് പോലെ അവര്‍ കൊല്ലാനും തയ്യാറാവും. ആനന്ദമഠം, വിചാര ധാര, കേസരി, ഓര്‍ഗനൈസര്‍, ഹിന്ദു ജനജാഗൃതി തുടങ്ങിയ അനേകം പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും അവര്‍ കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി അഹോരാത്രം പണിയെടുക്കുന്നതിന്‍റെ പരിസമാപ്തി. ഒരു സമുദായത്തെ വൃത്തികെട്ട രീതിയില്‍ ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാണെന്ന് ചിത്രീകരിക്കുകയും അവരുടെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ സ്വപ്നം കാണുന്ന വര്‍ണ്ണാശ്രമ സമ്പ്രദായം അടിസ്ഥാനമാക്കുന്ന ആര്‍ഷ ഭാരതം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കു എന്നും അവര്‍ നാസികളെപ്പോലെ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ജാതികള്‍ക്ക് അതീതമായ എല്ലാ മതങ്ങളെയും ഇസങ്ങളെയും സംഘികള്‍ക്ക് വെറുപ്പായത് കൊണ്ട് മാനവിക സമത്വം ഏറ്റവും ശക്തമായി പ്രഖ്യാപിക്കുന്ന ഇസ്ലാം മതവും മുസ്ലിംകളും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ശത്രുവാകുന്നത് സ്വാഭാവികം. 

ഇനിയുള്ള ദിനങ്ങള്‍ ഭയാനകമാണ്. ഗുജറാത്തില്‍ കലാപാനന്തരം മുസ്ലിംകള്‍ മുഴുവനും ഗെറ്റോവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (http://www.thehindu.com/opinion/op-ed/worlds-apart-in-a-divided-city/article5278661.ece?homepage=true) ജൂതരെ നാസി ജര്‍മ്മനി ഗെറ്റോകളില്‍ തള്ളിയത് പോലെ. ഇനി മോഡി വന്നാല്‍ അവര്‍ക്ക് ചെയ്യാനുള്ളത് കര്‍മ്മ മണ്ഡലമാണ്.

ആ തെരുവ് വിളക്കുകള്‍ തല്ലിയുടക്കൂ ...ഞങ്ങളൊന്നു മോഷ്ട്ടിക്കട്ടെ ...

ഈ ആപ്പ ഊപ്പ വളിപ്പന്‍ കോമഡികള്‍ ഒന്നും കേട്ടാല്‍ അധരം ചലിപ്പിച്ചു ചിരിക്കാത്ത എനിക്ക് , ഒന്ന് ചിരിക്കാന്‍ സൂപര്‍ ക്വാളിറ്റി ജോക്ക് തന്നെ വേണമെന്നിരിക്കെ വയറു നിറക്കാനും വാരിക്കൊടുക്കാനും മാത്രം ഹാസ്യം സമ്മാനിച്ച്‌ കൊണ്ട് നമ്മുടെ ആര്‍ എസ് എസ് കാരന്റെ പ്രമേയ പ്രഹസന അതിസാര മാമാങ്കം കൊച്ചിയില്‍ "ചിരി " സമാപ്തി കുറിച്ചു . അല്ലെങ്കില്‍ തന്നെ തൈലക്കുപ്പിയിലെ തൂവല്‍ തണ്ട് പോലെ ഈ ആര്‍ എസ് എസുകാരന്റെ ' സൌസര്‍ ' ഇട്ടു കൊണ്ടുള്ള ആ നിര്‍ത്തം കണ്ടാല്‍ തന്നെ എന്നിലെ ഹാസ്യോദ്ദീപക നാഡി ശ്രേണികള്‍ ഓട്ടന്‍ തുള്ളല്‍ ആരംഭിക്കും .ധരിച്ച കുടവയറന്‍റെ രണ്ടു കാലും ഒന്നിച്ചും ,കൂട്ടക്കാരും കുടുംബക്കാരും മുഴുവന്‍ കാലിട്ടാലും പിന്നെയും യഥെഷ്ട്ടം സ്ഥല വ്യാപ്തിയുള്ള ഈ സൌസറിന്റെ വിശാലത കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദ്യം പ്രത്യയശാസ്ത്രപരമല്ലാത്തതിനാല്‍ ഉന്നയിച്ചില്ല , എങ്കിലും സംശയം ഇപ്പോഴും ബാക്കി തന്നെ ..കാര്യം അതല്ല ...

ദേശീയ നിര്‍വഹണത്തിന്റെ (? ) ഉത്തരം താങ്ങി വ്യാളികള്‍ ഉന്നയിച്ച ആവശ്യം കേട്ടോ നിങ്ങള്‍ ? അതാണ്‌ രസം .. പോപ്പുലര്‍ ഫ്രന്റ് ഈ രാജ്യത്ത് സാമൂഹിക അശാന്തി വിതക്കുന്നുവെന്നും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയ ചേരി തിരിവുകള്‍ ഉണ്ടാക്കുന്നുവെന്നും മേപ്പടി കാരണങ്ങള്‍ കൊണ്ട് , ഉപരി സംഘടനയെ നിരോധിക്കണം എന്നും !! പറയുന്നത് ആരെന്നു അറിയണം ... സമാധാനത്തിനുള്ള നോബല്‍ സമ്മാനങ്ങള്‍ അടിക്കടി നേടിയെടുത്തു കൊണ്ട് സ്വീഡിഷ് അക്കാദമിയെയും വിശ്വ വിശാലതയെയും അത്ഭുത പരതന്ത്രര്‍ ആക്കിയ ആര്‍ എസ് എസ് ആസാമിമാര്‍ !! ജലദോഷക്കാരന്റെ മൂക്കിലെ മൂക്കള പ്രവാഹം പോലെ എന്റെ ചിരി പ്രവാഹവും അനിയന്ത്രിതമാ കൂട്ടരേ .. എന്താണീ കേള്‍ക്കുന്നത് ? ലൈംഗിക തൊഴിലാളികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു ജീവിതം വഴിമുട്ടിയെന്നും അതിന്റെ പേരില്‍ ഇനി മുതല്‍ വിവാഹം നിരോധിക്കണം എന്നും പറയും പോലെ ഒക്കെയുള്ള ഒരു സൂപര്‍ കൂപര്‍ കോമഡി അല്ലെ ഇത് ?


അല്ല ആര്‍ എസ് എസുകാരാ ... അറിയാന്‍ വേണ്ടി തന്നെയാണ് ചോദിക്കുന്നത് . സ്വാതന്ത്ര്യ ലബ്ധിക്കു മുന്നും പിന്നുമായി രാജ്യത്ത് നടന്ന എണ്ണമറ്റ വര്‍ഗീയ കലാപങ്ങളുടെ പേരില്‍ എണ്ണിയാല്‍ തീരാത്ത മനുഷ്യരുടെ ജീവനും ജീവിതവും കശക്കിയെറിഞ്ഞ നിങ്ങള്‍ , നിങ്ങളോട് ലളിതമായി ഒരു ചോദ്യം ... ഈ രാജ്യത്ത് ഈ പറഞ്ഞ പോപ്പുലര്‍ ഫ്രന്റുകാരന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു നിര്‍വഹിച്ച ഒരൊറ്റ സാമുദായിക സംഘര്‍ഷമോ വര്‍ഗീയ കലാപമോ ചൂണ്ടിക്കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് ത്രാണിയുണ്ടോ ? ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യൂ .എന്നിട്ട് പറയൂ . ഇനി ഇത് പറയുന്ന നിങ്ങളോ ? സ്വച്ചന്ദമായ ശാന്തി പരിസരങ്ങളില്‍ പോലും വിദ്വേഷത്തിന്റെ കളകള്‍ വിതറാന്‍ കരുതിക്കൂട്ടി ചരട് വലിച്ചവര്‍ നിങ്ങള്‍ .. അമ്പല മുറ്റത്തെ പോത്തിന്‍ തല മുതല്‍ , കൊടി മരക്കംബിലെ പാകിസ്താന്‍ പതാക വരെ , തീരുന്നില്ല പാതകങ്ങള്‍ !! രാജ്യത്ത് നൂറ്റാണ്ടുകളായി നെയ്തെടുത്ത ഹിന്ദു മുസ്ലിം മൈത്രിയുടെ പവിഴ പരവതാനികളില്‍ ചാണകം വിതറിയ ചണ്ടാള മനസുകള്‍ ,,, കടല്‍ മത്സ്യങ്ങളെ പിടിച്ച് വിറ്റ് ഉപജീവനം കഴിക്കുന്ന മുക്കുവ മനസ്സുകളില്‍ പോലും കാലുഷ്യത്തിന്റെ മതിലുകള്‍ തീര്‍ക്കുന്നു . വര്‍ണാശ്രമ വ്യവസ്ഥിതിയുടെ ബലിയാടുകളായി സവര്‍ണ തമ്പ്രാന്റെ അടിമത്ത്വ നുകം ചുമലിലേറ്റപ്പെട്ട് കിടപ്പാടം പോലും ഇല്ലാത്ത കീഴാള ഹിന്ദു യുവത്വത്തെ ,ഉള്ളതെല്ലാം മുഹമ്മദ്‌ ഗോറിയും ബാബറും കൊണ്ട് പോയതാണെന്നും അതിനാല്‍ അവരുടെ പിന്തലമുറയെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കാന്‍ 'ഹിന്ദു ഉണരണം ' എന്നും പറഞ്ഞു യുദ്ധ സജ്ജരാക്കി ഒരു സമാന്തര സേനാ വിഭാഗത്തെ സുസജ്ജമാക്കി നിര്‍ത്തിയ നിങ്ങളാണോ ഇവിടെ സാമുദായിക മൈത്രിയെയും മാനവിക സഹോദര്യത്തെയും പ്രതി പോപ്പുലര്‍ ഫ്രന്റിനെ നിരോധിക്കാന്‍ മുറവിളി കൂട്ടുന്നത്‌ ??? പോപ്പുലര്‍ ഫ്രന്റുകാരന്‍ ഒരമ്പലം തകര്‍ക്കുന്നത് പോയിട്ട് അതെ പറ്റി ആലോചിക്കുന്നതായി പോലും ആരും കേട്ടിട്ടില്ല !! ഒരു വര്‍ഗീയ സംഘര്‍ഷവും ഉണ്ടാക്കിയിട്ടില്ല . ഒരു ഹിന്ദു സഹോദരിയുടെയും മാനം മാന്തി പൊളിച്ചിട്ട് ഇല്ല . വ്യാജ വീഡിയോ ഫൂട്ടേജ് ഉണ്ടാക്കി സാമുദായിക കലാപത്തിനു തിരികൊളുത്തിയിട്ടില്ല . അപ്പോള്‍ പിന്നെ പോപ്പുലര്‍ ഫ്രന്റ് എന്ത് ചെയ്തിട്ടാണ് ആര്‍ എസ് എസുകാര്‍ നെറ്റി ചുളിക്കുന്നതു ? തീരെ തീ ഇല്ലെങ്കില്‍ പുക വരില്ലല്ലോ അല്ലെ ..

അതെ ,, അതാണ്‌ തലവാചകത്തില്‍ ഞാന്‍ സൂചിപ്പിച്ചത് . മോഷണം പതിവാക്കിയ തസ്കര വീരന്മാര്‍ക്കു , നിയമപാലക സുരക്ഷാ വിഭാഗങ്ങളില്‍ നിന്ന് കാര്യമായി അസൌകര്യങ്ങള്‍ ഒന്നും നേരിട്ടില്ലെങ്കിലും നഗരത്തില്‍ പുതുതായി നാട്ടിയ തെരുവ് വിളക്കുകകള്‍ അനായാസ പ്രയാണത്തിന് അല്‍പം അസ്വസ്ഥത ഉണ്ടാക്കി . അര്‍ദ്ധ രാത്രിഉടെ വിജനതയില്‍ കയ്യില്‍ കിട്ടവുന്നതെല്ലാം അയല്‍വീടില്‍ നിന്ന് മോഷ്ട്ടിച്ചു , നേരം പുലര്‍ന്നാല്‍ അത് അന്യ ദേശക്കാരായ അപരിചിതരില്‍ ആരോപിച്ചു നല്ല പിള്ള ചമയുന്ന വേലത്തരം ... വിളക്ക് മരം ചൊരിഞ്ഞ പ്രഭാ വലയത്തില്‍ പൊളിഞ്ഞു പാളീസായി .. അപ്പോള്‍ വെളിച്ചമാണ് പ്രശനം .. ആ "തേജസ്‌ ' ഇനിയും നിലനിന്നാല്‍ ..അപകടം ..

ഇരുളിന്റെ ഇടനാഴികളിലൂടെ പകയുടെ വിഷ ശരങ്ങളും ഏന്തി ദേശവാസികളെ തന്നെ വെട്ടി നുറുക്കാന്‍ വരുന്ന വിദ്രോഹ സംഘങ്ങളെ കാണിച്ചു കൊടുക്കാന്‍ സഹായമകാം വിധം , തമസ്സിനെ തമസ്കരിക്കുന്ന ഒരു പ്രകാശ രേണുവായി നിലകൊണ്ടു എന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രന്റ് ചെയ്ത അപരാധമെങ്കില്‍ , നിരോധിക്കെണ്ടതും നിര്‍ത്തലാക്കെണ്ടതും തമസിന്റെ മറവില്‍ വിലസുന്ന തസ്കര സന്ഘത്തെയോ .. പ്രകാശ വലയം തീര്‍ത്ത്‌ പ്രശ്നക്കാരെ അകറ്റി നിര്‍ത്തുന്ന പോപ്പുലര്‍ ഫ്രെന്റിനെയോ ?

post courtesy : Bin Hussain

ഉമ്മന് ഏറു കൊണ്ട് ; തങ്ങള്‍ക്കു പൊള്ളി

അണികള്‍ പള്ളിയും മദ്രസയും പൊളിച്ചു!!! മിണ്ടിയില്ല... ബോംബുണ്ടാക്കി!!!മിണ്ടിയില്ല... പക്ഷെ ഉമ്മന്‍ചാണ്ടി സാഹിബിനു ഏറു കൊണ്ട് ; തങ്ങള്‍ക്കു ചൂടായി .... എന്താണ് തങ്ങളെ നിങ്ങള്‍ മുസ്ലിം ലീഗ് ന്റെ ആളാണോ അതോ ഉമ്മന്റെ ആളാണോ?? 

നമുക്ക് മഅദനിയോടു ഐക്യപ്പെടാം


 
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

അബ്ദുൽ നാസിർ മഅ്ദനിയുടെ രണ്ടാം ജയിൽവാസത്തിനു ഇന്ന് മൂന്നേകാല്‍ വർഷം ആയി. കോയമ്പത്തൂരിനു സമാനമായ മറ്റൊരു കെയ്സിൽ കേവലം ആരോപണങ്ങളുടെ പേരിൽ ഒരു മൂന്നേകാല്‍ വർഷം കൂടി ജയിലിൽ കഴിയേണ്ടി വരുന്ന ഈ മനുഷ്യൻ ഇതിനകം പന്ത്രണ്ടര വർഷം ജയിലിൽ തെറ്റ് ചെയ്യാതെ അല്ലെങ്കിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെടാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു ! ആരോപിക്കപ്പെട്ട കെയ്സുകൾ ഒരിക്കൽ പോലും തെളിയിക്കാൻ കഴിയില്ലെന്ന് അന്വേഷിക്കുന്ന എയ്ജെൻസികൾ തന്നെ അടക്കം പറയുന്ന കെയ്സിൽ ശിക്ഷ വാങ്ങി കൊണ്ടുക്കാൻ കഴിയാത്തവർ മഅ്ദനിയുടെ വിഷയത്തിൽ കണ്ടുപിടിച്ച വിദ്യയാണ് വിചാരണത്തടവ് !
പൊതുജീവിതത്തിൽ ഇത്രയധികം ആരോപണങ്ങൾ നേരിടേണ്ടി വന്ന ഒരു മനുഷ്യൻ ഒരു പക്ഷേ, ചരിത്രത്തില തന്നെ അപൂർവ്വമായിരിക്കും ? എന്തൊക്കെ കള്ളങ്ങൾ ! ഒരു കള്ളം സമർഥിക്കാൻ നൂറു കള്ളങ്ങൾ !
മറവിയുടെ മാറാല ബാധിച്ചിട്ടില്ലാത്തവർ കഴിഞ്ഞ കാലങ്ങളിൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു പിന്നീട് എന്ത് സംഭവിച്ചുവെന്നും എത്ര വലിയ കള്ളങ്ങളാണ് അണ്ണാക്ക് തൊടാതെ പലരും നമ്മെ വിഴുങ്ങാൻ പ്രേരിപ്പിച്ചതെന്നും ചിന്തിച്ചിട്ടുണ്ടോ ?
എന്തിനേറെ, അദ്ദേഹത്തിന്‍റെ വലതു കാൽ നഷ്ടപ്പെട്ടത് ബോംബ്‌ സംസ്കാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഈ കക്ഷി കയ്യിൽ ബോംബ്‌ കൊണ്ട് നടക്കുമ്പോൾ വീണു പൊട്ടുകയും കാലു നഷ്ടപ്പെടുകയായിരുന്നുവെന്നും നമ്മെ വിശ്വസിപ്പിക്കാൻ ഒരു കൂട്ടർ ശ്രമിച്ചില്ലേ ?
ഭൂലോക തീവ്രവാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിൻലാദിനുമായി വരെ ഇദ്ദേഹത്തെ ബന്ധിപ്പികാൻ എന്തിനു ഹൈദരാബാദിൽ വെച്ച് അദ്ദേഹം ബിൻലാദിനെ കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഒരു സംസ്ഥാനത്തിന്‍റെ ഭരണം നിയന്ത്രിച്ച മുഖ്യമന്ത്രി വിളിച്ചു പറഞ്ഞില്ലേ ? തീർന്നോ, തീവ്രവാദികൾ കാണ്ടഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടു പോയപ്പോൾ തീവ്രവാദികൾ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടു എന്ന് ഇന്ത്യയുടെ ഒരു സഹമന്ത്രി പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു!
ബാംഗ്ലൂർ കെയ്സിലും സംഭവിച്ചത് എന്താണ് ? നമ്മുടെ സാമാന്യബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളുടെ പേരിലല്ലേ അദ്ദേഹത്തെ തടവിൽ വെച്ചിരിക്കുന്നത്? ഇരുപത്തിനാലു മണിക്കൂറും സർക്കാർ സുരക്ഷയുള്ള ഒരു വ്യക്തി അംഗരക്ഷകരുടെ അകമ്പടിയിൽ മറ്റൊരു സംസ്ഥാനത്ത് പോയി തീവ്രവാദി കെയ്സിൽ പങ്കെടുത്തുവെങ്കിൽ അതിന്‍റെ പേരിൽ ആദ്യം ജയിലിൽ അടക്കേണ്ടത് അതിനു അദ്ദേഹത്തിന് സൗകര്യം ഒരുക്കിയ അന്ന് സംസ്ഥാനത്തിന്റെ ആഭ്യന്തരം നിയന്ത്രിച്ചിരുന്നവരെ അല്ലേ ? (ഈ സംഭവത്തിന്‌ സാക്ഷിയായി എന്ന് പറയപ്പെടുന്നവര്‍ തന്നെ പിന്നീട് തങ്ങള്‍ ഒരു മൊഴി കൊടുത്തില്ല എന്നാണു വെളിപ്പെടുത്തിയത് എന്നത് വേറെ കാര്യം!)
മഅ്ദനി നസീറുമായി കൂടിക്കാഴ്ച നടത്തി എന്നതിന് സാക്ഷി മൊഴി രേഖപ്പെടുത്തിയ ജോസ് എന്ന വ്യക്തിയും കന്നഡ ഭാഷയില്‍ ഒരു മൊഴി എഴുതിയുണ്ടാക്കി തന്നെ നിർബന്ധിച്ചു ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നുവെന്നും പറഞ്ഞില്ലേ ?
പ്രിയപ്പെട്ടവരേ ഇവിടെ നമുക്ക് മഅ്ദനിയുടെ രാഷ്ട്രീയവും അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും മറക്കാം. ഒരു മനുഷ്യന്‍റെ അന്യായമായ വിചാരണത്തടവ് എന്ന പേരിലുള്ള ഈ ശിക്ഷയെ അപലപിക്കാം. അതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് കരുത്തു പകരണം. ഇത് ഇവിടം കൊണ്ട് അവസാനിക്കണം; ഒരു മനുഷ്യനും വരുംനാളിൽ ഇത്തരം ക്രൂരതക്ക് ഇരയാവാൻ പാടില്ല. തെറ്റ് ചെയ്തെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ പക്ഷെ, ഇനിയും ഈ വിചാരണത്തടവ് നീണ്ടു പോവാൻ നാം അനുവദിച്ചു കൂടാ.
എല്ലാവരും LIKE ചെയ്തും ഷെയെര്‍ ചെയ്തും ഈ പെയ്ജിലേക്ക് കൂട്ടുകാരെ ക്ഷണിച്ചും സഹകരിക്കുക. സുപ്രീം കോടതി കാണട്ടെ, ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ?




 "നുണയന്‍മുഖ്യമന്ത്രി "

മുഖ്യമന്ത്രി, മലയാളമനോരമയോട് പറഞ്ഞ കള്ളത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കണ്ണൂരില്‍ നടന്ന കല്ലേറ് പരിപാടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടന്നതാണ് എന്നതാണ്.

മുഖ്യമന്ത്രി മനോരമയോട് പറയുന്നു : 'ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ ആകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ച ശേഷം വലതുചില്ല് തകര്‍ത്ത് പുറത്തേക്ക് പോയി. നെഞ്ചില്‍ നേരിയ വെദനയുണ്ട്. ചില്ലിന്റെ പൊട്ടിയ കഷണങ്ങള്‍ തറച്ചാണ് നെറ്റിയിലെ മുറിവ്'. മുഖ്യമന്ത്രിയും മനോരമയും ചമച്ച കള്ളം വായിച്ച് മനോരമയുടെ വലതുപക്ഷ-നിഷ്പക്ഷ വായനക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ? ചില്ല് തകര്‍ത്ത് അകത്തേക്ക് പതിക്കുക. അവിടെ നിന്നും മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുക. അല്‍പ്പ സമയം അവിടെ വിശ്രമിച്ച ശേഷം വലതുഭാഗത്തെ ചില്ല് പൊട്ടിക്കാന്‍ അവിടെ നിന്ന് തെറിക്കുക! മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, താങ്കള്‍ മലയാളമനോരമയോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസിലാക്കാന്‍ ഹിന്ദുപത്രത്തിലെ കാറിന്റെ ചില്ല് പൊളിഞ്ഞുവീഴുന്ന ഫോട്ടോ മാത്രം മതി.

ആ ഫോട്ടോ കുറെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. താങ്കളുടെ കാറിന്റെ മുന്‍സീറ്റിലിരുക്കുന്ന വ്യക്തിക്ക് കല്ല് വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. ഉന്നം തെറ്റി കല്ല് തന്റെ ഗ്ലാസില്‍ കൊള്ളുമോ എന്ന് ഭയന്ന് അദ്ദേഹം പേപ്പര്‍ കൊണ്ട് മറ പിടിക്കുന്നു. മുഖ്യമന്ത്രിയാണെങ്കില്‍ കൂസലന്യേ ഇരിക്കുകയാണ്.ഹിന്ദു ഫോട്ടോ എടുക്കുമ്പോള്‍ ഗ്ലാസ് പൊളിച്ച കല്ല്, മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുന്ന സമയമാവും. നെഞ്ചില്‍ കല്ല് കൊള്ളുമ്പോള്‍ ആരും ഇത്തരത്തില്‍ നിസംഗതയോടെ ഇരിക്കില്ല. കൈകൊണ്ട് നെഞ്ച് പൊത്തിപ്പിടിക്കുകയെങ്കിലും ചെയ്യും.

ഇടതുഭാഗത്തെ ഗ്ലാസ് കല്ലേറ് കൊണ്ട് തകര്‍ന്നതാണെങ്കില്‍ വലതുഭാഗത്തെ ഗ്ലാസ് ആരുതകര്‍ത്തു? മുഖ്യമന്ത്രി സത്യം പറയണം. ഈ സത്യം തിരുവഞ്ചൂരിന്റെ പോലീസിന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മതി. കല്ലേറ് നടത്തി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സുധാകരന്‍മാരുടെ വീരകഥകള്‍ മൊത്തം പുറത്തേക്ക് വരും.

നുണപരിശോധനയ്ക്ക് ഉമ്മന്‍ചണ്ടി തയ്യാറാണോ?.....

post courtesy :Mustafa Kadangode

link

Related Posts Plugin for WordPress, Blogger...