രസകരമായ ചിത്രങ്ങള്‍ ,കാര്‍ട്ടൂണുകള്‍ ,നര്‍മ്മഭാവനകള്‍ ,തമാശകല്‍, വിമര്‍ശനങ്ങള്‍ തുടങ്ങിയവ് നിങ്ങളുടെ ഹോം പേജില്‍ ലഭിക്കുവാന്‍ കലയന്താനി കാഴ്ചകള്‍ ലൈക് ചെയ്യുകhttp://www.facebook.com/Kalayanthanikazhchakal
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
മാധ്യമ-കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാധ്യമ-കാപട്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???
posted by സത്യ സാക്ഷ്യം
"സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. കോടതി മുറിക്കുള്ളില്‍ ഞാനും എന്റെ അഭിഭാഷകരും കോടതി മുറിക്കു പുറത്തു, ആക്രമണോല്‍സുകമായി നില്‍ക്കുന്ന ഒരാള്‍ക്കൂട്ടവും . എന്റെ കൂടെ വന്ന സുഹൃത്തുക്കളും എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയാറായി വന്ന കുടക് സ്വദേശികളായ രവിയും യൂസുഫും സന്ഘികളുടെ ഭീഷണിക്ക് വിധേയരാവുന്നത് കോടതി വരാന്തയില്‍ ഇരുന്നു കാണേണ്ടി വന്നു എനിക്ക്"-' മാധ്യമ പ്രവര്‍ത്തക ഷാഹിന ഫേസ് ബുക്കില്‍ തന്‍റെ കോടതി അനുഭവം വിശദീകരിച്ചത് ഇങ്ങനെയാണ്...അവര്‍ ചോദിക്കുന്നു .....
"വര്‍ഗീയതയുടെ വിഷം മുറ്റിയ ഒരാള്‍ക്കൂട്ടം ആക്രമണോല്സുകമായി നില്‍ക്കുമ്പോള്‍ അതിനു നടുവില്‍ ഇരുന്നു കേസ് കേള്‍ക്കുന്ന ജഡ്ജിക്ക് എന്ത് നീതിയാണ് നടപ്പാക്കാന്‍ ആവുക.".......
യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്നുകൊണ്ടിക്കുന്ന നീതി വ്യവസ്ഥയുടെ നേര്‍ ചിത്രമാണിത്.ഭരണകൂട ഭീകരതയും,അല്ല,"അപ്രക്യാപിത അടിയതരാവസ്ഥയും" മാധ്യമ ഭീകരതയും തുല്യ അളവില്‍ ചേര്‍ത്ത് ഉരക്കപെടുന്ന "ജനാതിപത്യ" ഇന്ത്യയില്‍ ഭീകരവാദികള്‍ "സൃഷ്ട്ടിക്കപെടുന്നത്" എങ്ങനെയെന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അത്തരം ചില "മാന്യ പ്രവര്‍ത്തനങ്ങളുടെ" അണിയറയില്‍ നടക്കുന്ന തിരക്കഥാ നിര്‍മാണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന-"രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ തുറന്ന് ഭീകരവാദം വളര്‍ത്തുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ച് അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ മേല്‍ ചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ് അവരുടെ രീതി. സംഝോത എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്."
ദിവസങ്ങള്‍ക്കു മുമ്പ് ബാംഗ്ലൂര്‍ ല്‍ നടന്നതും വ്യതസ്തമല്ല.തീവ്രവാദ ത്തിന്റെ പേരില്‍ അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാരെ "തട്ടികൊണ്ടുപോവുകയും" അവസാനം ആറുമാസത്തിനു ശേഷം നിരപരാതികള്‍ എന്ന് പറഞ്ഞു അവരില്‍ ചിലരെ മോചിപ്പിക്കുകയും ചെയ്തു.ഈ ചെറുപ്പക്കാരുടെ ആറു മാസം ,ജോലി.അഭിമാനം .ആര് കൊടുക്കും ?നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഉത്തരമില്ല.സിനിമയിലൊക്കെ പറഞ്ഞു കേള്‍കാറുണ്ട് "ഇതെന്താ വെള്ളെരിക്കാ പട്ടണമോ"?.
ഭീകരവാതവും തീവ്രവാതവും ശക്തമായെതിര്‍ക്കുന്ന ഒരു മതത്തിന്റെ പേരില്‍ ഇതിന്റെ പേട്ടെന്റു അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര സ്‌പോണ്‍സേര്‍ഡ് ഭീകര സ്‌ഫോടനങ്ങളുടെ അടിത്തറകളിലേക്ക് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്.
അന്ധത ബാധിച്ച അധികാരി വര്‍ഗം ഉല്ബുധരാകേണ്ടിയിരിക്കുന്ന ു..അല്ല്നെങ്കിലും ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???
ഗ്ലോബലുകാരന്റെ ചൊറിച്ചിൽ
posted by : Najmudheen CT
സുകുമാരൻ നായര് നല്ല ഉദ്യോഗസ്തനാണോ മോശക്കാരനാണോ എന്നത് തീരുമാനിക്കേണ്ടത് ഗ്ലോബലുകാരനല്ലല്ലോ. ഒരു ആരോപണം ഇവിടെ നിലനില്ക്കുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെട്ടുകൊണ്ടിരി ക്കുന്നു. തേജസ് പത്രം ഇതുവരെ വാര്ത്ത പിൻവലിക്കുകയോ തിരുത്ത് കൊടുക്കുകയോ ചെയ്തിട്ടില്ല. മുസ്ലികളുടെ മനോഭാവമാണ് പ്രശ്നമെന്ന് പറഞ്ഞു എന്ന പരാമര്ശം എൻ സി എച് ആർ ഒ യും പിൻവലിച്ചിട്ടില്ല. അതോടൊപ്പം ഇയാൾ മറ്റൊര...ുത്തന്റെ ഭാര്യുമായി പൊറുതിയുന്ടെന്ന ആരോപണം നിലനില്ക്കുന്നു. എല്ലാം അന്യ്ഷിച്ചു തെളിയും വരെ കാത്തിരിക്കാന്പോലും ഗ്ലോബലുകാര്ക്കെന്തേ സമയമില്ലാത്തതു. സമൂഹത്തിൽ ഫിത്നയും ഫസാദും ഉണ്ടാകുന്ന ഭയമാണോ നിങ്ങള്ക്ക്. അങ്ങനെയെങ്കില വേറെ എത്ര ഫിത്നയും ഫസാദും ഒതുക്കണം നിങ്ങൾ ആദ്യം. പള്ളിയും മദ്രസകളും പൂട്ടിയും ഉളിഹിയ്യത്തിന്റെ പ്രശ്നം പറഞ്ഞു മുസ്ലിം സമൂഹത്തിന്റെ ഇടയിൽ കൊലപാതകം നടത്തി അറുത്ത ഉളിഹിയ്യത്തിന്റെ മാംസം വാങ്ങാൻ ആളെക്കിട്ടാതെ മാംസം മുഴുവൻ കുഴിച്ചു മൂടിയാതൊക്കെ മറന്നോ നിങ്ങൾ. മുസ്ലിം ചെറുപ്പക്കാർ സങ്കടിക്കുന്നതും ശക്തി സംഭരിക്കുന്നതും എന്ന്മുതലാ നിങ്ങള്ക്ക് ഹരാമായത്? ചേകനൂർ കേസിൽ എസ ഡി പി ഐ ക്കാരെ യല്ല അന്യേഷണ സംഘം പൊക്കിയത്. ഇസ്മായീൽ വഫ എന്ന നിങ്ങളുടെ നേതാവ് ടൈഗർ സുന്നി ഉണ്ടാക്കിയതും പല വഅള് നടക്കുന്ന സ്ഥലത്തും എ പി ഇ കെ പ്രശ്നം പറഞ്ഞു ഉറുമിയും വാളും കത്തിയും പിടിചിരുന്നതും ഒക്കെ നിങ്ങൾ മറന്നോ? അതിന്റെ പത്രക്കട്ടിങ്ങുകൾ എല്ലാവരും വലിച്ചെറിഞ്ഞു എന്ന് നിങ്ങൾ കരുതരുത്. അന്ന് ഹലാലായ കാര്യം പിന്നീട് നിങ്ങള്ക്ക് ഹരാമാകാൻ പുതിയ ഖുർആൻ വല്ലതും ഇറങ്ങിയോ? അന്ന് ടൈഗറിൽ ഉണ്ടായിരുന്നവർ ഒക്കെയും ഇപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടല്ലോ. അപ്പൊ പിന്നെ ഒരു സുകുമാരാൻ നായരുടെ മേല ആരോപണം വരുമ്പോഴെക്കു ഇത്ര ചൊറിച്ചിൽ ഇളകാൻ എന്താ കാരണം. ആരോപണം വന്നു കഴിഞ്ഞു. അത് പറഞ്ഞവർ പിവളിക്കാത്ത കാലത്തോളം അയാൾക്ക് ആ സങ്കടനകൽക്കെതിരെ കേസ് കൊടുക്കാം. ആ പത്രത്തിനെതിരെ മാന നഷ്ട കേസുകൊടുക്കാം. ഇതൊന്നും അറിയാത്ത മണ്ടനല്ല അയാള് എന്ന് എല്ലാവര്ക്കും അറിയാം. ഞാൻ കേസ് കൊടുക്കും എന്ന് പറയുന്നു. ഈകാര്യം പുറത്തുവന്നിട്ടു രണ്ടാഴ്ചയിൽ കൂടുതലായല്ലോ. എന്തെ ഇത്ര താമസം? തേജസിലെ ഒരു പയ്യനാണ് അതിനു പിന്നിലെന്നാണ് തോന്നുന്നത് എന്നെന്തിനാ അയാള് പറയുന്നത്. തേജസ് പത്രത്തിൽ വാര്ത്ത വന്നാൽ പത്രമാണ് അതിനുത്തരവാദി. അയാള്ക്കറിയാം ഇത് വലിയ വിഷയമായാൽ കൂടുതൽ നാറും. അപ്പോൾ പിന്നെ വല്ല ഗ്ലോബലുകാരെയും പിടിച്ചു രംഗത്തിരക്കുന്നതാ ബുദ്ധി എന്ന് അയാള് സ്വയം മനസ്സിലാക്കിക്കാനും. ചൊറിച്ചിലിന്റെ കാരണം കടെത്തുക ചികിത്സിക്കുക.See More
ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..!
posted by :Ullath Parayum
ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..!
ബീമാപള്ളിയിൽ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ എന്ന് വിടുവായത്തം പറയുന്നവർ അറിയാൻ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ എന്നാണിനി ശിക്ഷിക്കപ്പെടുക.!
പാർട്ടി കോടതികൾ സ്ഥാപിച്ചു തങ്ങൾ ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച് ബാക്കി കൊലപാതകങ്ങളിൽ മനുഷത്വമില്ലന്നു നിർവചിച്ച് ഹർത്താലുകളും അക്രമവും ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ ദുരാത്മാക്കൾ മാത്രമായി മാറിയോ.?
ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക് കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച് പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന് വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു.
ഇതൊരു ആപൽക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച് ജീവിക്കുന്നവർ എന്ന് ധരിപ്പിച്ച് വിശ്വസിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ് കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർവഹണത്തിന്‍റെ പോലീസിനെയും സർക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല.
പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന് പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ് ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്.
വെടിയേറ്റുമരിച്ചവരുടെ എഫ്.ഐ.ആർ ജാതകം നോക്കിയ ഏമാന്മാർ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന് സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!
ഇനിയുള്ളതു സർക്കാർ ഇരന്ന് വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്‍റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച് കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!
പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ കമീഷൻ മുമ്പാകെ കലക്ടര്‍ സമർപ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ ഉൾപ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.
ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.
'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകൻ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ ബീമാപള്ളി നിവാസികൾ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന് കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ അപമാനിച്ചു.!
നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.
വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്വേകിച്ചും.!
നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക.
കയ്യില്‍ വെട്ടി പരിക്കേൽപ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..
ഓപ്പണ്‍ഐ.- ഒരു ബദല്‍ മാധ്യമം
POSTED BY Mtp Rafeek
മുഖ്യധാരകള്‍ എന്ന് നടിക്കുന്ന മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നതിന് ഒരു ബദല്‍ മാധ്യമം- ഓപ്പണ്‍ഐ.
വാര്‍ത്തകളില്‍ ഇടം ലഭിക്കാത്ത ദലിത്, ആദിവാസി, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് ഒരു ഓണ്‍ലൈന്‍ മാധ്യമം-ഓപ്പണ്‍ഐ. ഓപ്പണ്‍ ഐ വീഡിയോകള്‍ ലഭിക്കുന്നതിന് ഈ പേജില്‍ പോയി ലൈക്ക് ബട്ടന്‍ പ്രസ് ചെയ്യുക
മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം
POSTED BY : Muhammed Khan
സൂര്യാ ടിവിയില്‍ അടുത്തിടെ തുടങ്ങിയ റിയാലിറ്റി ഷോയാണ് മലയാളി ഹൗസ്. റിയാലിറ്റി ഷോകള്‍ നിറഞ്ഞാടുമ്പോള്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഹോട്ടായിട്ടുള്ള ഒരു ഷോ വേണമെന്ന് സൂര്യയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു തോന്നിയതില്‍ കുറ്റം പറയാനില്ല. പൊതു സ്ഥലങ്ങളിലും സിനിമ-ടിനി ഷോകളിലും പുകവലിക്കും മദ്യപാനത്തിനും വരെ നിയന്ത്രണമുള്ള ഇക്കാലത്ത് ഇത്തരത്തിലൊരു ഷോ വേണമായിരുന്നോ എന്നാണ് പ്രക്ഷകര്‍ ചോദിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്ന പല മത്സരാര്‍ഥികളുടെയും ചോദ്യവും ഉത്തരവും സംസാരവും കേട്ടാല്‍ ഇവര്‍ തങ്ങളുടെ സ്വകാര്യ ബെഡ്‌റൂമിലാണെന്നു തോന്നിപ്പോകും. പുകവലി മദ്യപാനം എന്നിവ കാണിക്കുമ്പോള്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കുന്നതുപോലെ മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതിക്കാണിക്കേണ്ടിയിരിക്കുന്നു എന്നാണ് നല്ലൊരു വിഭാഗം പ്രക്ഷകരും പറയുന്നത്.
എന്തിനാണ് മുസ്ലിം സഹോദരങ്ങളെ തമ്മില്‍ കുത്തുന്നത്
എന്‍ സി എച് ആര്‍ ഓ ഉത്തരവാദിത്തപെട്ട ഒരു മനുഷ്യാവകാശ സംഘടനയും തേജസ് ഉത്തരവാദിത്തപെട്ട ഒരു പത്രവും ആണ് . ഇങ്ങനെ ഒരു സംഘടനയുടെ വസ്തുതാന്വേഷണ സംഘം നല്‍കിയ പത്രകുറിപ്പും പ്രസിദ്ധീകരിച്ച പത്രവും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു . സോഷ്യല്‍ മീഡിയയില്‍ വിത്തും വേരും സുപരിചിതം അല്ലാത്ത ഏതെങ്കിലും ഗ്ലോബന്മാര്‍ എന്തെങ്കിലും ഗ്ലോബുന്നതിനൊക്കെ മറുപടി പറയേണ്ട ബാധ്യത ഇങ്ങനെയുള്ള സംഘടനക്കോ പത്രത്തിനോ ഇല്ല . ഓഡിയോ ക്ലിപ്പ് സുകുമാരന്റെതു തന്നെയാണോ എന്ന് പോലും ഉറപ്പിക്കാന്‍ നമുക്ക് മുന്നില്‍ വഴികള്‍ ഒന്നും ഇല്ല. സുകുമാരന്‍ വിവാദ പ്രസ്താവന നിഷേധിക്കാനും നിയമ നടപടി സ്വീകരിക്കാനും തന്റേടം ഉണ്ട് എങ്കില്‍ ആ വിവരം പുറത്തു വിടാനുള്ള വ്യവസ്ഥാപിത മാര്‍ഗം ഏതെങ്കിലും ഗ്ലോബന്മാരോട് ഗ്ലോബുന്നത് അല്ല എന്ന് അറിയാത്ത ആള്‍ ഒന്നും അല്ല അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് എവിടെയും ഒരു മദ്രസ്സയും നടത്തുന്നില്ല. കുട്ടികള്‍ക്ക് മാനവിക മൂല്യങ്ങളെയും ധാര്‍മിക പാഠങ്ങളും പകര്‍ന്നു നല്‍കുന്ന മദ്രസ്സകള്‍ നടത്തുന്നത് കേരളത്തിലെ പ്രമുഖ മുസ്ലിം മുഖ്യധാര സംഘടനകള്‍ ആണ് . മദ്രസ്സയെ കുറിച്ചുള്ള വിഷലിപ്തമായ ആരോപണം കൊള്ളുന്നതു മുഖ്യാധാര മുസ്ലിം സംഘടനകളുടെ ഇടനെഞ്ചില്‍ ആണ് എന്ന് വൈകി ഉദിച്ച വിവേകം കൊണ്ട് ആണോ സമുദായത്തിലെ പ്രബല രാഷ്ട്രീയ സംഘടനക്ക് വേണ്ടി സുകുമാരന്‍ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ലാത്ത ഓഡിയോ ക്ലിപ്പില്‍ രാഷ്ട്രീയ പ്രസംഗം നടത്തി കൊപന്‍സെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും അറിയില്ല. ഏതായാലും നിയമ നടപടി ഉണ്ട് എന്ന് പറഞ്ഞത് ശരിയാണ് എങ്കില്‍ അത് സംബന്ധമായ വാര്‍ത്തകള്‍ താമസിയാതെ പുറത്തു വരുമല്ലോ. എന്‍ സി എച്ച് ആര്‍ ഓ പറഞ്ഞതും തേജസ് റിപ്പോര്‍ട്ട് ചെയ്തതും ആയ കാര്യങ്ങള്‍ തെളിവ് നല്‍കേണ്ടിടത് അവരും തെളിവ് നല്‍കട്ടെ. എന്തിനാണ് മുസ്ലിം സഹോദരങ്ങളെ ഇങ്ങനെ ആര്‍ക്കോ വേണ്ടി ദുഷ്പ്രചരണം നടത്തി തമ്മില്‍ കുത്തുന്നത്. അത് ശരിയാണോ മനസ്സാക്ഷിയോട് ചോദിക്കുക... ഒരാളോടും ഉള്ള എതിര്‍പ്പ് അവര്‍ക്ക് നീതി നല്‍കാതിരിക്കാന്‍ കാരണമാകരുത്.
പ്രവാസി കുടുംബത്തിന് എയര്‍ പോര്‍ട്ടില്‍ രഞ്ജിനിയുടെ പീഡനം.
posted by Shi Ju
നമ്മുടെ സ്പോണ്‍സര്‍ഷിപ്പില്‍ നമ്മുടെ ടിക്കെറ്റില്‍ നമ്മളയക്കുന്ന വിസയില്‍ ഇവളിനിയും വരും. ദുബായിലും ഷാര്‍ജയിലും സലാലയിലും മസ്കറ്റിലുമെല്ലാം...
ലീവില്‍ നാട്ടിലേക്ക് വന്ന നമ്മളില്‍ ഒരാളെ കുടുംബത്തെ തനിച്ചാക്കി എയര്‍പോര്‍ട്ടില്‍ വെച്ച് പോലീസ് സ്റ്റെഷനിലെക്കയച്ച ഇവളെ, ഇതെല്ലാം മറന്ന് നമ്മളിനിയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കും.
നമ്മുടെ ചെലവില്‍ ഇതുപോലുള്ള സാധനങ്ങള്‍ ഇനിയും നമ്മുടെ സ്റ്റേജുകളില്‍ കയറണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സമയമായി.
വാര്‍ത്തയുടെ ചുരുക്കം:
********************
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രഞ്ജിനി ഹരിദാസിനെ ക്യൂ തെറ്റിച്ചതിന്റെ പേരില്‍ ഒരു പ്രവാസി ചോദ്യം ചെയ്തു. ഇതിന്റെ പ്രതിഷേധമെന്ന നിലയില്‍ ക്യൂവില്‍ ഒരു പാവം പ്രവാസിയുടെ മുന്നില്‍ കയറി നിന്നത് പോരാഞ്ഞിട്ട് മറ്റ് രണ്ട് പേരെയും കൂടി മുന്നില്‍ കയറ്റി നിര്‍ത്തി. ഇത് വാക്ക് തര്‍ക്കത്തിലായപ്പോള്‍ രഞ്ജിനി ഹരിദാസിലെ പെണ്മ ഉണര്‍ന്നു ഉടന്‍ തന്നെ പോലീസിനെ വിളിച്ചു, തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി ആരോപിച്ച് കുടുംബത്തോടൊപ്പമായിരുന്ന ഈ പ്രവാസിയെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. ആരോപണം പെണ്ണിന്റേതല്ലേ കേസെടുക്കാതിരിക്കാനും അറസ്റ്റുചെയ്യാതിരിക്കാനും വകുപ്പില്ല. ഇതുതന്നെയാണ് പല പീഢന കഥകളിലും സംഭവിക്കുന്നത്. താന്‍ സെലിബ്രിറ്റിയാണെന്ന അഹങ്കാരവും പെണ്ണ് എന്ന ലേബലില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമാണ് ഈ അറസ്റ്റിന് പിന്നിലെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ബന്ധുക്കളെയും നാട്ടുകാരെയും കാണാന്‍ സന്തോഷത്തോടെ നാട്ടിലേക്കെത്തുന്ന പ്രവാസികളോട് കാണിച്ച ഈ അനീതിയ്‌ക്കെതിരെ പ്രവാസിയ്‌ക്ക് എവിടെയാണ് നീതി ലഭിക്കുക. അറസ്റ്റിലൂടെ അവിടെ നിന്നവര്‍ക്ക് മുന്നില്‍ അപമാനിതനാകുകയും, നീതി നഷ്‌ടപ്പെടുകയും ചെയ്‌ത ഈ പ്രവാസിയോടുള്ള രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക. ഇതിനകം തന്നെ നിരവധി യാതനകളും അവഗണനകളും അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത സംഭവത്തില്‍ ഉണ്ടായ അവഗണന എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഇതിനെ അഹങ്കാരം എന്നല്ലാതെ മറ്റെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുക. എന്തായാലും രഞ്ജിനി ഹരിദാസ് താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കുകയാണ്, ആ പേര് എന്താണെന്നല്ലേ “ഒറ്റ ഒരുത്തിയും ശരിയല്ല”.
************
എല്ലാവരും അറിയേണ്ട വിവരമാണിത്. സാധ്യമായത്ര പ്രചരിപ്പിക്കുക.
നാറാത്തെ ആയുധപരിശീലം പോലിസ് കെട്ടുകഥയെന്ന്
നാറാത്തെ ആയുധപരിശീലം പോലിസ് കെട്ടുകഥയെന്ന് വസ്തുതാ്വഷണ റിപോര്‍ട്ട്:
പിടികൂടിയത് ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തുവെന്ന് പോലിസ്
21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമേല്‍ യു.എ.പി.എ. ചുമത്താനിടയാക്കിയ നാറാത്ത് സംഭവം പോലിസ് സൃഷ്ടിയാണെന്നു വ്യക്തമായി. നാറാത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ല്‍ നിന്ന് ആയുധപരിശീലത്തിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവമാണ് പോലിസ് സൃഷ്ടിയായിരുന്നുവെന്ന് വസ്തുതാന്വെഷണസംഘം കണ്ടെത്തിയത്. ദേശീയ മുഷ്യാവകാശ ഏകോപ സമിതി(എന്‍.സി.എച്ച്.ആര്‍.ഒ.) സംഘം പ്രദേശത്തു ടത്തിയ തെളിവെടുപ്പിലാണ് പോലിസ് ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞത്.
തണല്‍ ട്രസ്റ്റിനു കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തെന്ന് പറയുന്നതില്‍ ബോംബുകളില്ലെന്നും, ബോംബെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കളാണെന്നും റെയ്ഡിനു നേതൃത്വം നല്‍കിയ മയ്യില്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്‍ വസ്തുതാ്വഷണ സംഘത്തോടു വെളിപ്പെടുത്തി.
കേസ്വഷിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി. പി സുകുമാരന്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം. പ്രതിിധി കെ വി മേമി, വാര്‍ഡ് മെംബര്‍ മുസ്ലിംലീഗ് പ്രതിനിധി കെ വി സലാം ഹാജി, കെട്ടിടത്തിന്റെ പരിസരത്തുള്ള വീട്ടുകാര്‍, മഹല്ല് കമ്മിറ്റിയംഗങ്ങള്‍, ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ പി മുസ്തഫ, അറസ്റിു ദൃക്സാക്ഷികളായ സലീം, ജാഫര്‍, കെ പി മൂസാന്‍കുട്ടി തുടങ്ങി നിരവധി പേരില്‍ നിന്നാണു സംഘം തെളിവെടുത്തത്. കെട്ടിടത്തില്‍ ബോംബ് നിര്‍മാണമോ മറ്റോ ടന്നതായുള്ള വാര്‍ത്തകള്‍ പരിസരവാസികളായ സുധീഷ്, അബ്ദുല്ല, സലീം, മൂസാന്‍കുട്ടി എന്നിവര്‍ നിരാകരിച്ചിട്ടുണ്ട്.
യോഗാ പരിശീലത്തിലേര്‍പ്പെട്ട 21 യുവാക്കളെയും ആദ്യമെത്തിയ നാലു പോലിസുകാര്‍ സ്റ്റേഷിലേക്കു വരണമെന്നു പറഞ്ഞാണ് മയ്യില്‍ പോലിസ് സ്റ്റേഷിലേക്കെത്തിച്ചത്. ഈ സമയത്ത് ആയുധങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടെടുത്തിരുനില്ല. പിന്നീട് 45 മിനിറ്റിനും ഒന്നര മണിക്കൂറിനും ഇടയിലാണ് ആയുധപരിശീലമെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അ്വഷണത്തില്‍ ബോധ്യപ്പെട്ടു.
രണ്ടു വര്‍ഷത്തിലധികമായി കെട്ടിടത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. സംശയകരമായ യാതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിപാടികളൊക്കെ സമാധാപരമായിട്ടായിരുന്നുവെന്നും പരിസരവാസികള്‍ വ്യക്തമാക്കിയതായി എന്‍.സി.എച്ച്.ആര്‍.ഒ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മാത്രമല്ല, ജവാസകേന്ദ്രത്തിലുള്ള കെട്ടിടത്തികത്ത് എന്തു നടന്നാലും അതുവഴി നടന്നുപോവുന്നവര്‍ക്കു വ്യക്തമായി കാണാം. പുറത്തുിന്നു നോക്കിയാല്‍ കാണാവുന്ന വലിയ ഗ്രില്ലുകളാണ് കെട്ടിടത്തിന്റെ ജനലിനുള്ളത്. ഏതെങ്കിലും വിധത്തിലുള്ള പരിശീലങ്ങള്‍ ഇവിടെ നടത്താനാവുമെന്നു ചിന്തിക്കുന്നത് യുക്തിക്കു നിരക്കാത്തതാണ്. ഇതിനു മുമ്പും പരാതി ലഭിച്ചതിത്തുടര്‍ന്ന് ഇവിടെ പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടടെത്തിയില്ലെന്നു മയ്യില്‍ എസ്.ഐ. പറഞ്ഞു. പോലിസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു കെട്ടിടമെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്ഥാാര്‍ഥിക്കു ലഭിച്ച വോട്ടുകള്‍ പഞ്ചായത്ത് ഭരണം ലീഗിനു നഷ്ടപ്പെടുത്തിയിരുന്നു. കൂടാതെ, മണല്‍മാഫിയക്കെതിരേ പോസ്റ്ററുകളും മറ്റും പതിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം രാഷ്ട്രീയ പകപോക്കല്‍ നടന്നിട്ടുണ് ടോയെന്ന് അന്വെഷികണം. തൊണ്ടി മുതലുകളായി പോലിസ് പറയുന്ന 172 വസ്തുക്കളില്‍ യു.എ.പി.എ. എന്ന കരിിയമം ചുമത്താന്‍ മാത്രം ഒന്നുമില്ല. 10 രൂപ നോട്ടുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കിഷിലെ ഫ്രീസോണ്‍ പാസ്, 65 സെന്റീമീറ്റര്‍ നിള മുള്ള വടിവാള്‍, ചണൂല്‍, ആണികള്‍, തിരിച്ചറിയല്‍ കാര്‍ഡ്, വടികള്‍, ഇഷ്ടിക തുടങ്ങിയവയാണ് മാരകമായ വസ്തുക്കളായി പോലിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കടകളില്‍നിന്നു ലഭിക്കുന്ന സി.ഡികളും പൊതുജങ്ങള്‍ക്കു വിതരണം ചെയ്ത ലഘുലേഘകളുമാണ് രഹസ്യരേഖകളെന്ന വ്യാജേന പ്രചരിപ്പിച്ചത്. അറസ്റ് ചെയ്യുമ്പോള്‍ പാലിക്കണമെന്നു സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങളൊന്നും 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കാര്യത്തില്‍ പോലിസ് പാലിച്ചിട്ടില്ലെന്നും തെളിവെടുപ്പില്‍ വ്യക്തമായി.
എന്‍.സി.എച്ച്.ആര്‍.ഒ. ദേശീയ സെക്രട്ടറി റെനി ഐലിന്‍(തിരുവന്തപുരം), ദേശീയ എക്സിക്യൂട്ടീവ് മെംബര്‍മാരായ പ്രഫ. എ മാര്‍ക്സ്(ചെന്നൈ), ജി സുകുമാരന്‍(പുതുച്ചേരി), കേരള ചാപ്റ്റര്‍ മെംബര്‍ അഡ്വ. എം എ ഷുക്കൂര്‍(മലപ്പുറം), എഴുത്തുകാരും ആക്റ്റിവിസ്റുമായ കെ എം വേണുഗോപാല്‍(കണ്ണൂര്‍), മാധ്യമപ്രവര്‍ത്തകായ മുഹമ്മദ് ശബീര്‍(മംഗലാപുരം) എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
തെളിവെടുപ്പിന്റെ സംക്ഷിപ്ത രൂപം ഇന്നലെ കണ്ണൂരില്‍ വാര്‍ത്താസമ്മേളത്തില്‍ വിതരണം ചെയ്തു.
മലയാളി ഹൌസ് ആണ് പോലും മലയാളി ഹൌസ്..................
posted by Kochi, Queen of the Arabian Sea on behalf of Ignatious Kalayanthani
മലയാളി ഹൌസ് ആണ് പോലും മലയാളി ഹൌസ്..................
comments:
ഇതാണോ കേരളത്തിന്റെ പാരമ്പര്യം.. ഇതാണോ കേരള സ്റ്റൈല്‍ ... ഇത് സായിപ്പിന്റെ ആഭാസമല്ലേ... ഇതിനു സായിപ്പു തെവിടിച്ചി ഹൌസ് എന്ന് അല്ലെ ഉചിതമായ നാമം....
ഇതെന്താ മാധ്യമങ്ങളോ ,കൂട്ടി കൊടുപ്പ് കേന്ദ്രങ്ങളോ ??
posted by Nihas Kannu
ഇതെന്താ മാധ്യമങ്ങളോ ,കൂട്ടി കൊടുപ്പ് കേന്ദ്രങ്ങളോ ?? ഇത്തരം നാറിയ പ്രോഗ്രാമുകള്‍ വിതറുന്ന വിഷവിത്തുക്കളാണ് സമൂഹത്തില്‍
ഗോവിന്ദച്ചാമിമാരേ സൃഷ്ടിക്കുന്നത്..വന്‍തുകയും മേടിച്ച് മേക്കപ്പും അഴിച്ച് വെച്ച് അഴിച്ചിട്ട തുണിയുമെടുത്ത് ഇവളുമാരു പാട് നോക്കി പ്പോവും...
വിഷം ഉള്ളില്‍ക്കയറിയ അവസാനം കുട്ടിയെ ഉണ്ടാക്കുന്നതും ,ആണും പെണ്ണും ബന്ദ്ധപ്പെടുന്നത് വരെ ,ഈ നാറിയ ചാനലുകള്‍ നടത്തും .അതിനു ഫ്ലാറ്റും ,കോടികളും സമ്മാനം വെക്കും .ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് .വിവാഹത്തിനു മുന്‍പ് സ്ത്രീധന തുക ഒപ്പിക്കാനും ,വേണമെങ്കില്‍ ഫ്രീയായ് ,കേട്ടുന്നവനെ ബുദ്ധിമുട്ടിക്കാതെ .ഒരു കുട്ടിയെ ,ഉണ്ടാക്കാനും .ഇത് വഴി സാധിക്കട്ടെ .എന്ന് ആശംസിക്കുന്നു .പക്ഷെ .പുതു തലമുറയെ ,ഓരോ പേര് പറഞ്ഞു ,ഇത് പോലെ വെഭ്യചാരശാലയില്‍ എത്തിക്കുന്നതിന് .നമ്മുടെ ചാനലുകള്‍ വഹിക്കുന്ന പങ്കു വളരെ വലുതാണ് ...പിന്നെ സ്വന്തം ശരീരം അന്യ പുരുഷന്മാരുടെ കൈകളില്‍ ഇട്ടു കൊടുക്കുന്ന പെണ്ണുങ്ങള്‍ അത് എന്തിന്റെ പേരിലായാലും ,അവര്‍ ചെയ്യുന്നത് വെഭ്യചാരം ആണ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)