Search the blog

Custom Search

തേക്കടിയില്‍ ഒരു അന്തി ഉറക്കം


സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ നേരത്തെ മന്ത്രിയായിരുന്ന ഒരു എം.എല്‍.എയും മറ്റൊരു മന്ത്രിയും രഹസ്യമായി തേക്കടി കെ.ടി.ഡി.സി ഹോട്ടലില്‍ തങ്ങിയതായി റിപ്പോര്‍ട്ട്. നേരത്തെ തന്നെ ഇത്തമൊരു വിവാദം ഉയര്‍ന്നിരുന്നു. അന്ന് ഇവര്‍ക്കൊപ്പം ഒരു സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്നാണ് ആരോപണമുണ്ടായിരുന്നത്. എന്നാല്‍, സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ പുറത്തുവന്നതോടെയാണ് അന്നത്തെ സ്ത്രീ സരിത ആയിരുന്നുവെന്ന ആരോപണവും വന്നിരിക്കുന്നത്.സരിതയ്ക്കൊപ്പം ഹോട്ടലില്‍ ഒരു രാത്രി തങ്ങിയ മന്ത്രിമാര്‍ ഫോണ്‍ കോള്‍ ലിസ്റ്റിലുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവമുണ്ടായത്. അന്ന് ഈ രണ്ട് നേതാക്കള്‍ക്ക് വേണ്ടി രാത്രി ബോട്ട് സവാരി നടത്തിയതും വിവാദമായിരുന്നു. സംഭവദിവസം തേക്കടി ഇടപ്പാളയത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ നേതാക്കള്‍ തങ്ങിയിരുന്നു.അന്ന് മറ്റൊരു ബോട്ടിലാണ് പേരുവെളിപ്പെടുത്താത്ത സ്ത്രീ എത്തിയത്. രാത്രിയിലെ ബോട്ടു യാത്രകള്‍ വാര്‍ത്തയായിരുന്നു എങ്കിലും അന്വേഷണം നടന്നിരുന്നില്ല. സംഭവം വിവാദമായതോടെ ഒരു മന്ത്രി ഇക്കാര്യത്തില്‍വിശദീകരണം നല്‍കി പ്രശ്നം ഒതുക്കിയിരുന്നു.

DIALOGUE OF THE DAY : 

ഇതിപ്പോള്‍ പോയി പോയി കേരളത്തിലെ എല്ലാ മന്ത്രി മാരും MLAമാരും KSRTC ബസ്സ് പോലെ ആയല്ലോ ഇവളുടെ സ്ഥിതി.. ഒരാള്‍ ഒഴിവാകാതെ മുഖ്യനും അഭ്യന്തരനും ജോപനും കോപാനും എല്ലാം കേറി ഇറങ്ങി തീര്‍ത്തു ... ഇത്രയും കാലം ജനങ്ങള്‍ വിശ്വസിച്ചു ഏല്പിച്ച ഇക്കൂട്ടര്‍ ജനങ്ങള്‍ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല ഇവളെ പോലെ ഉള്ള 3rd റേറ്റ് പെണ്ണുങ്ങള്‍ക്കും അവരുടെ " മാമ"ന്‍മാര്‍ക്കും വേണ്ടി എന്തൊക്കെ ചെയ്തു കൊടുത്തു എന്ന് വരും ദിനങ്ങളില്‍ മാത്രമേ മനസ്സിലാക്കാന്‍ കഴുതകള്‍ എന്ന് അവര്‍ വിളിക്കുന്ന ജനത്തിനു മനസ്സിലാവുകയുള്ളൂ. ജനത്തിന്റെ കയ്യില്‍ നിന്നും ടാക്സ്‌ വണ്ടി കിട്ടിയുള്ള പൈസ കണ്ടവളുമാരുടെ ---- ലേക്ക്‌ ഇട്ടു കൊടുക്കാന്‍ വീണ്ടും നമ്മള്‍ തന്നെ ഇവരെയും തെറ്റയില്‍മാരെയും അധികാരത്തിലേക്ക്‌ എത്തിക്കും എന്നത് തീര്‍ച്ച..

ഏറ്റവും വല്യ തമാശ രാധയുടെ തമാശതന്നെ.......

POSTED BY Mustafa Kadangode


ഒരു പാലുകാച്ചുവീടിന്റെ മുന്‍പിലൂടെ കേരള ആഭ്യന്തരന്‍ പോലീസ്‌ അകമ്പടിയോടെ കാറില്‍ പോയപ്പോള്‍ ആരോ കൈകാട്ടി വിളിച്ചു. ആഭ്യന്തരന്‍ മുന്‍കൂട്ടി വിളിക്കാത്ത ആ ചടങ്ങില്‍ പങ്കെടുത്തെന്ന്‍........ കള്ളങ്ങള്‍ പറയുമ്പോള്‍ വിശ്വാസ യോഗ്യമായ കള്ളങ്ങള്‍ പറയേണ്ടേ രാധേ.......!
അഭ്യന്തരന്റെ ഈ കള്ളവും ഇതാ പോളിഞ്ഞടുങ്ങുന്നു. തിരുവഞ്ചൂര്‍ തങ്ങള്‍ ക്ഷണിച്ചിട്ടാണ് വന്നതെന്ന് ശാലൂമെനോന്റെ അമ്മ തിരുവഞ്ചൂരിന്റെ കുടുംബവുമായി അടുത്ത ബന്ധമുന്ടെന്നു സംമാധിക്കുന്നു. 4 മണിക്ക് ദുബായില്‍ പോകുന്നതിനാല്‍ 2 മണിക്കുതന്നെ ചടങ്ങിനു തിരുവഞ്ചൂര്‍ എത്തി. കൈരളി പ്യൂപ്പില്‍ നടത്തിയ ഇന്റെര്‍വ്യൂവില്‍ ശാലുവിന്റെ അമ്മ. ചടങ്ങില്‍ എടുത്ത തിരുവഞ്ചൂരിന്റെ ഫോട്ടോകള്‍ പിന്നീട് പോലീസ് പിടിച്ചെടുത് നശിപ്പിച്ചു...... എന്തിനു നിങ്ങള്‍ ആദ്യം കള്ളം പറഞ്ഞു തിരുവന്ചൂരെ മടിയില്‍ കനമുല്ലവനല്ലേ ഭയപ്പെടെന്ടതുള്ളൂ...!!

മാനാഭിമാനം ഉമ്മനും തെറ്റയിലിനും മദനിക്കും ഒന്നല്ലേ !!!

POSTED BY VYATHYASTHAN ജോസ് തെറ്റയിലിന്റെ ഭാര്യ കരയുന്നത് കണ്ടു.. അദ്ദേഹം ഒരു തെറ്റും ചെയ്തില്ല എന്ന്..ഇങ്ങനെ അപമാനിക്കരുത് എന്ന്... ഊമന്‍ ചാണ്ടിയുടെ കേസ് വന്നപ്പോള്‍ എല്ലാരും ചോദിച്ചു എന്തിനിങ്ങനെ അപമാനിക്കുന്നു അദ്ധേഹത്തിനു ഒരു കുടുംബം ഇല്ലേ എന്ന് ...തെളിവുകള്‍ ഉണ്ടായിട്ടും ഇവരൊന്നും അറസ്റ്റ് ചെയ്യപ്പെടുന്നില്ല... കിടപ്പറ രംഗം വരെ കാണിച്ചു കൊടുത്തിട്ടും അത് വ്യാജമാണെന്ന് ഒരു കൂസലും ഇല്ലാതെ പറയുന്നു. കൂടെ ഉണ്ടായിരുന്നവര്‍ തെറ്റ് ചെയ്തു എന്ന് വച്ച താന്‍ തെറ്റുകാരന്‍ ആവുമോ എന്ന് ഉമ്മന്‍ ... ഇങ്ങനെയൊക്കെ പറയുന്ന നിങ്ങളോട വ്യത്യസ്തന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ.. എന്ത് തെളിവ്‌ ന്റെ അടിസ്ഥാനത്തില്‍ ആണ് അബ്ദുല്‍ നാസര്‍ മദനി സാഹിബിനെ ആദ്യം തെറ്റയിലിന്റെ പാര്‍ട്ടിക്കാരും പിന്നീട് ഉമ്മന്‍ ന്റെ പാര്‍ട്ടിക്കാരും ഒരു മനസ്താപവും മനസാക്ഷികുത്തും ഇല്ലാതെ ആദ്യം തമിഴ്‌നാട് പോലീസിന്റെ കൈയിലും പിന്നീട് കര്‍ണാടക പോലീസിന്റെ കൈയിലും ഏല്പിച്ചു കൊടുത്തപ്പോള്‍ ഓര്‍ത്തോ നീ അദേഹത്തിനും ഉണ്ട് ഒരു കുടുംബം അദ്ദേഹത്തിനും ഉണ്ട് മാന്യതയും അഭിമാനവും അദ്ധേഹത്തിന്റെ കുടുംബത്തിനും സങ്കടം വരും എന്നു ....അവര്‍ എത്ര മാത്രം അപമാനം സഹിക്കുന്നു എത്ര മാത്രം ദുഖിക്കുന്നു എന്ന് നിങ്ങള്‍ തിരിഞ്ഞു നോക്കിയോ??????

പത്തരമാറ്റു തനി തങ്കം - ഇതാണ് മനുഷ്യത്ത്വം




പത്തരമാറ്റ് സ്വര്‍ണ്ണത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലുമാകാം എന്ന് തെളിയിച്ച സ്വര്‍ണ്ണ വ്യാപാരി .ദുബായ്: ഗള്‍ഫ് നാടുകളില്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് സഹായവുമായി ഒരു ഇന്ത്യന്‍ വ്യവസായി. പണമില്ലാത്തതുകൊണ്ട് മാത്രം ജയിലില്‍ കഴിയുന്ന 3700 തടവുകാരെയാണ് ഈ വ്യവസായി സഹായിച്ചത്. ജ്വല്ലറി ഉടമയായ ഫിറോസ് ജി മെര്‍ച്ചന്റ് എന്ന ഇന്ത്യന്‍ വ്യവസായി 2011 മുതല്‍ 3700 ജയില്‍ പുള്ളികളെയാണ് മോചിതരാക്കിയത്. ഈ വര്‍ഷം മാത്രം 500 പേരെ ഫിറോസ് സഹായിച്ചു.

ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...

പല രീതിയിലും ഉള്ള പരസ്യങ്ങള്‍ കാണുന്നവരാണ് നമ്മള്‍ .. എന്നാല്‍ ഇങ്ങനെ ഒരു വ്യത്യസ്തമായ പരസ്യം കണ്ടു കാണില്ല.. ഈ ഒരു പരസ്യം മനസ്സില്‍ തോന്നിയവനും അത് സാധ്യമാക്കിയവനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ... ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...



(വ്യത്യസ്തന്റെ സ്ഥിരം ശൈലി അല്ലെങ്കിലും ഒരു രസത്തിനു മാത്രം..... ആസ്വദിക്കുമെന്ന് വിചാരിക്കുന്നു )

link

Related Posts Plugin for WordPress, Blogger...