Search the blog

Custom Search
ഇസ്ലാമികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇസ്ലാമികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മോറിസിനു ദൃഷ്ടാന്തമായ ഫറോവന്‍ മമ്മി


posted by Rushad Shad
***********************************
1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര്‍ മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്‍ സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തത്. 1981-ല്‍ ഫ്രാന്‍സോ മത്‌റാന്‍ ഫ്രാന്‍സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില്‍ ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന്‍ ഫ്രാന്‍സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലെ പാരീസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം നല്‍കി. പിന്നീട് ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെ പ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെ മാറ്റി. അക്കാലത്തെ ഏറ്റവും വിദഗ്ധരായ പുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ച ഗവേഷണപഠനങ്ങളില്‍ ഏര്‍പെട്ടു. മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഫ്രഞ്ചുകാരന്‍ തന്നെയായിരുന്ന മോറീസ് ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവ കുടുംബത്തില്‍ പിറന്ന, വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്‍സിലെ അറിയപ്പെടുന്ന സര്‍ജനായിരുന്നു. ഫ്രഞ്ച് അക്കാദമി 1988-ല്‍ ചരിത്രത്തില്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മിയുടെ പഴക്കം, അതിന്റെ ശരീരത്തിന് സംഭവിച്ച മാറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും പരിശോധിച്ചത്. അതേസമയം ഇവരില്‍ നിന്ന് ഭിന്നമായി ഈ ഫറോവ രാജാവ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചാണ് മോറീസ് ബുക്കായി അന്വേഷിച്ചത്. നിരന്തര പഠനത്തിന് ശേഷം ഒരു ദിവസം രാത്രിയുടെ അന്ത്യയാമങ്ങളില്‍ അദ്ദേഹം തന്റെ അവസാന നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു. മമ്മിയുടെ പേശിയുടെ ഏറ്റവും ചെറിയ ഭാഗമെടുത്ത് മൈക്രോസ്‌കോപ് കൊണ്ട് പരിശോധിച്ച അദ്ദേഹം അവയെല്ലാം പൂര്‍ണസുരക്ഷിതമാണെന്ന് മനസ്സിലാക്കുകയുണ്ടായി. വളരെ കുറഞ്ഞ നേരത്തേക്ക് പോലും വെള്ളത്തില്‍ കിടന്ന ഒരു ശരീരം ഇപ്രകാരം പൂര്‍ണസുരക്ഷിതമായിരിക്കുകയില്ല എന്നതാണ് വസ്തുത. എന്നിരിക്കെ, ശരീരത്തില്‍ പറ്റിപ്പിടിച്ച ഉപ്പുകണികള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രകാരം കടലില്‍ മുങ്ങി മരിച്ച ഒരു വ്യക്തിയുടെ മൃതദേഹം ഇത്ര സുരക്ഷിതമായി എങ്ങനെ അവശേഷിക്കുന്നു എന്ന ചോദ്യം മോറീസ് ബുക്കായിയെ വല്ലാതെ അലട്ടി. മാത്രമല്ല, ഈജിപ്ത് ഭരിച്ച മറ്റ് ഫറോവമാരുടെ മൃതദേഹത്തേക്കാള്‍ സുരക്ഷിതമായിരുന്നു കടലില്‍ നിന്നെടുത്ത ഫറോവയുടെ മൃതദേഹമെന്നത് കൂടുതല്‍ അല്‍ഭുതകരമായിരുന്നു. സൂക്ഷ്മപരിശോധനയില്‍ ബോധ്യപ്പെട്ട കാര്യം ഫറോവയുടെ മൃതദേഹം അധികകാലം കടല്‍ വെള്ളത്തില്‍ കിടന്നിട്ടില്ല എന്നാണ്. കാരണം വെള്ളത്തില്‍ അധികം നിന്നതിന്റെ എന്തെങ്കിലും കേട് ആ മൃതദേഹത്തില്‍ പ്രകടമായിരുന്നില്ല. അതൊരു പുതിയ കണ്ടെത്തലായിരുന്നു എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം അവസാന റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. അപ്പോഴാണ് ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നുവെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞത്. ഇത് കേട്ട അദ്ദേഹം അദ്ഭൂതസ്തബ്ധനായിരുന്നുപോയി. കാരണം ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ അത്തരമൊരു വിജ്ഞാനം ലഭിക്കുക അസാധ്യമാണ്. അതിനാല്‍ മുസ് ലിംകളുടെ വിശ്വാസത്തെ അദ്ദേഹം നിഷേധിച്ചു. പക്ഷേ വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവുകയും സൂറ യൂനുസ് 92-ാം വചനത്തില്‍ അക്കാര്യം കണ്ടെത്തുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യം തനിക്കുമുമ്പ് ആരും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. '1898-ലാണ് ഫറോവയുടെ മമ്മി ലഭിച്ചത്. അതിനും ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു' എന്നാണ് പിന്നീട് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ എഴുതിയത്. അതിന് ശേഷമുള്ള പത്തുവര്‍ഷം ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളും വിശുദ്ധ ഖുര്‍ആനിലെ സൂചനകളും തമ്മിലെ പാരസ്പര്യത്തെക്കുറിച്ച് അദ്ദേഹം പഠനമാരംഭിച്ചു. വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷേ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ ഒരു അസത്യവും കടന്നുകൂടിയിട്ടില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടിവന്നു.പ്രസ്തുത പഠനത്തെ തുടര്‍ന്ന് അദ്ദേഹം രചിച്ച ഗ്രന്ഥം പാശ്ചാത്യ ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. 'ഖുര്‍ആന്‍, തൗറാത്ത്, ഇഞ്ചീല്‍:ആധുനിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ വേദങ്ങളെക്കുറിച്ച പഠനം' എന്നായിരുന്നു ആ ഗ്രന്ഥത്തിന്റെ തലക്കെട്ട്. ബുക്കായ് പറയുന്നു:'വിശുദ്ധ ഖുര്‍ആന്റെ പ്രമാണങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയെ ആദ്യം ആശ്ചര്യപ്പെടുത്തുക അതിലെ ശാസ്ത്രീയ വിഷയങ്ങളുടെ സമ്പന്നതയാണ്. തൗറാത്തിലും ഇഞ്ചീലിലും ഭീമമായ ശാസ്ത്രീയ അബദ്ധങ്ങള്‍ കാണുമ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ഒരു ചെറിയ വീഴ്ച പോലും കാണാന്‍ സാധിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഒരു സാധാരണ മനുഷ്യന്റെ വചനങ്ങളാണെങ്കില്‍ ഒമ്പതാം നൂറ്റാണ്ടില്‍ അസംഭവ്യമെന്ന് കരുതപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എങ്ങനെ അവയില്‍ കടന്നുവന്നു?'തൗറാത്തിലെയും ഇഞ്ചീലിലെയും വൈരുധ്യങ്ങള്‍ തുറന്ന് കാണിച്ച അദ്ദേഹം അവ രണ്ടും ഒരു കാലത്ത് എഴുതപ്പെട്ടതല്ല എന്ന് സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, അവ ഈസാ, മൂസാ പ്രവാചകന്മാരിലേക്ക് ചേര്‍ക്കുന്നത് കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ പ്രവാചകന്മാരുടെ കാലശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവ എഴുതപ്പെട്ടതെന്ന് അദ്ദേഹം തെളിയിച്ചു. ഫറോവയുടെ മൃതദേഹം സൂക്ഷ്മമായി പരിചരിച്ച് പഠനങ്ങള്‍ക്കുവിധേയമാക്കിയശേഷം തിരികെ ഈജിപ്തിന് ഫ്രാന്‍സ് കൈമാറി. ആഢംബരപൂര്‍ണമായ സ്ഫടികക്കൂട്ടിലായിരുന്നു മമ്മിയെ കിടത്തിയിരുന്നത്. പ്രൊഫസര്‍ മോറീസ് ബുക്കായ് 1982-ല്‍ ഇസ്ലാം സ്വീകരിച്ചു. യൂറോപിന്റെയും ക്രൈസ്തചര്‍ച്ചിന്റെയും ഹൃദയത്തില്‍ പൊട്ടിത്തെറിച്ച ബോംബായിരുന്നു അത്.

ശിയാക്കളുടെ വഴി സ്വീകരിച്ച കേരള സുന്നി

19.കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല. 
20.ഇരുളും വെളിച്ചവും സമമല്ല. 
21.തണലും വെയിലും ഒരുപോലെയല്ല. 
22.ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. 
തീര്ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്പ്പി്ക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്പ്പിുക്കാന്‍ നിനക്കാവില്ല. (35 .aL Fathir 19:22)"


സ്വന്തം കണ്ണിലെ കൊലെടുത്തിട്ട് പോരെ... ആരാന്റെ കണ്ണിലെ ഇല്ലാത്ത കരട് .....

രണ്ടു സംഘടനകള്‍ .... ഒരേ മതം .... ഒരേ ആശയം.... ഒരേ നേതാവിന്റെ അനുയായികള്‍ (മുഹമ്മദ്‌ നബി (സ്വ ))... ഒന്ന് സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന എ പി കാന്തപുരം വിഭാഗവും പിന്നെ  സമസ്ത കേരള സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന ഇ കെ കാന്തപുരം വിഭാഗവും.... പക്ഷെ ചില ചെറിയതും എന്നാല്‍ ആര്‍കും ഉപകാരം ഇല്ലാത്തതുമായ കാരണങ്ങള്‍കൊണ്ട് എങ്ങനെയൊക്കെ ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ മേല്‍കോയ്മ നേടാന്‍ സാധിക്കും എന്നതിന് വേണ്ടി  എന്നും പ്രശ്നം സൃഷ്ടിച്ചു മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു. പള്ളികളും മദ്രസകളും പൊളിച്ചും കത്തിച്ചും പൂട്ടിച്ചും ഇവര്‍ ഒരുപാടു കാലമായി മതത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. 

ഇപ്പോയിതാ വീണ്ടും രണ്ടു പേര്‍ കൂടി രക്തം നല്‍കിയിരിക്കുന്നു... പക്ഷെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി എന്നും കൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു. മതത്തിനു വേണ്ടി അല്ല എന്നത് തീര്‍ച്ച... നാടിനു വേണ്ടിയും അല്ല... മതത്തിനു വേണ്ടി എന്ന് പറയാന്‍ മതത്തിന്റെ ശത്രുവിനോട് ഏറ്റു മുട്ടി അല്ല കൊല്ലപ്പെട്ടത്.. നാടിന്‍റെ ശത്രുവിനോടും അല്ല ഏറ്റുമുട്ടിയത്. വെറും വിഡ്ഢിത്തരത്തില്‍ നിന്നും ഉയര്‍ന്ന ചിന്തകള്‍ കൊണ്ടുണ്ടായ മൂഡത്തരം മാത്രമാണ് ഇതിനുള്ള കാരണം.. ഇതിനിടയില്‍ രാഷ്ട്രീയം കളിക്കാനും കൂടി ചിലര്‍ വന്നപ്പോള്‍ രംഗം കൊഴുത്തു.

ഒരിക്കല്‍ നാടിനു ഉപകാരം ചെയ്യുന്ന ചില സംഘടനകളെ അക്രമികളും തീവ്രവാദികളും കലാപകാരികളും ആയി ചിത്രീകരിക്കാന്‍ വേണ്ടി നാട് തോറും പ്രചരണം നടത്തുകയും പൊതുവേദിയില്‍ ഘോര ഘോര പ്രസംഗിക്കുകയും ചെയ്തു നടന്നവര്‍ ആണ് ഇപ്പോള്‍ ഇത്രയും ആക്രമണങ്ങള്‍ ചെയ്തു കൂട്ടുനത്. എന്നാല്‍ ഇവരുടെ നേതാക്കള്‍ക്ക്‌ ഇതൊന്നും ഒരു വിഷയം ആയി മാറുന്നുമില്ല. അവര്‍ കവല പ്രസംഗത്തിലും കെട്ടിടങ്ങള്‍ ഉണ്ടാക്കി പണം സമ്പാദിക്കുന്ന തിരക്കിലാണ്. ചെറുതായി പോലും അവരെ തടയുന്ന ഒരു പ്രസ്താവന പോലും നടത്താന്‍ തയ്യാറാവാത്തതു ഇവരുടെ കള്ളത്തരം വിളിചോതുന്നതും ആയി മാറുകയാണ്. 

പക്ഷെ നേതാക്കന്മാര്‍ ഒന്ന് മാത്രം ആലോചിക്കുക... നിങ്ങള്‍ ഇങ്ങനെ തല്ലുകൂടുമ്പോള്‍ മാറി നിന്ന് ചിരികുന്നത് ഇന്ത്യയിലെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുവായ  സംഘ പരിവാര ശക്തികള്‍ ആണ് എന്ന് ഓര്‍ക്കുക... അവര്‍ ഇതൊക്കെ കണ്ടു മാറി നിന്ന് ചിരിക്കുന്നുണ്ട.... ഓര്‍ക്കുക....... 

11 injured in clash between SKSSF and SSF activists

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട്

ഫേസ്ബൂകിലെ എസ്.ഡി.പി.ഐ - ലീഗ് സഹോദരങ്ങളോട് 
===================================

എസ്.ഡി.പി ഐ അനുഭാവികളില്‍ പലരും ദീര്‍ഘകാല പ്രവാസികളും മറ്റു ജോലി പ്രശ്നങ്ങള്‍ കാരണവും ഔദ്യോഗികമായി എസ്.ഡി.പി.ഐ യുമായി ബന്ധപെടാനോ അതിന്‍റെ സംഘടന വിദ്യാഭ്യാസം ലഭിക്കാത്തവരോ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ, യാതൊരു കാരണ വശാലും പാര്‍ടിയുടെ ഔദ്യോഗിക നിലപാടിനു നിരക്കാത്ത രീതിയില്‍ ഉള്ള വികാര പ്രകടനങ്ങള്‍ നമ്മുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത്. മറ്റുള്ള പല പാര്‍ടി പ്രവര്‍ത്തകരുടെ താഴ്ന്ന നിലവാരവും അതി പ്രകോപനങ്ങളും നമ്മുടെ ലൈന്‍ കയ്യോഴിയാന്‍ നമുക്ക്‌ ന്യായം ആവരുത്. തികഞ്ഞ സമചിത്തതയും ആശയ സംപുഷ്ടതയും മാത്രമേ നമ്മില്‍ നിന്ന് നമ്മുടെ ശത്രുക്കള്‍ പോലും പ്രതീക്ഷിക്കുന്നുള്ളൂ. 

ആദ്യമായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ ഗ്രൂപുകളെ പറ്റി പ്രാഥമികമായി എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം. ഫേസ്ബൂക് ഗ്രൂപുകള്‍ (ഉദാ:,ലീഗ്,എസ്.ഡി.പി.ഐ ഗ്രൂപുകള്‍) വെബ്‌സൈറ്റ് പോലെയോ ബ്ലോഗ്‌ പോലെയോ പ്രൊമോട്ട് ചെയ്യുന്ന വിഭാഗത്തിന്‍റെയോ വ്യക്തിയുടെയോ ഔദ്യോഗിക നിലപാട്‌ മാത്രം അല്ല അവയിലൂടെ വെളിച്ചം കാണുന്നത്. എസ്.ഡി.പി.ഐ ഗ്രൂപിനെ പോലെ മിക്കവാറും എല്ലാ ഗ്രൂപ്പിലും പ്രൊമോട്ട് ചെയ്യുന്ന വിഭാഗതിനെക്കാള്‍ അവരുടെ അനുഭാവികളും ആരാധകരും അതിനേക്കാള്‍ വിമര്‍ശകരും എത്രെയോ ഇരട്ടി നിഷ്പക്ഷമതികളും ഒക്കെയായിരിക്കും ഗ്രൂപുകളെ സജീവമാക്കുക. 

എസ് ഡി പി ഐ യും ലീഗും ഓരോ രാഷ്ട്രീയ പാര്‍ട്ടിയാണ്. എന്ന് കരുതി പരസ്പരം കടിച്ചു കീരെണ്ടാവര്‍ അല്ല. നിര്‍ഭാഗ്യവശാല്‍ ഈ ഗ്രൂപ്പില്‍ നോക്കുമ്പോള്‍ കാണുന്നത് അതികവും ലീഗ് അനുഭാവികളുടെ എസ് ഡി പി ഐ കേതിരെയുള്ള പോസ്റ്റും എസ് ഡി പി ഐ അനുഭാവികളുടെ ലീഗിനെതിരെയുള്ള പോസ്റ്റും ആണ്.. അതില്‍ മാറ്റം വരേണ്ടതില്ലേ? എസ് ഡി പി ഐ ഒരിക്കലും ലീഗിന് എതിരെയുള്ള സംഘടന അല്ല. 

എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയം ഇന്ത്യയെ മൊത്തം മുന്നില്‍ കണ്ടു കൊണ്ടാണ്. കേരളത്തില്‍ ഒരു മൂല മലപ്പുറം ജില്ലയില്‍ ലീഗ് നില നില്‍ക്കുന്നത് കൊണ്ടോ മന്ത്രി സഭയില്‍ പ്രാതിനിധ്യം ഉള്ളത് കൊണ്ടോ എസ്.ഡി.പി.ഐ ക്ക് പ്രതേകിച്ചു അസ്വസ്ഥത ഒന്നും ഇല്ല. ഉള്ള സ്വാധീനം നേര്‍ വഴിക്ക്‌ ഉപയോഗിക്കാനുള്ള സാമൂഹിക സമ്മര്‍ദം ലീഗിന് മേല്‍ എസ്.ഡി.പി.ഐ ഉണ്ടാക്കി കൊണ്ടിരിക്കുക തന്നെ ചെയ്യും. അത് ഒട്ടും വിരോധം കൊണ്ടല്ല, പിന്നോക്ക സമുദായങ്ങലോടുള്ള ആത്മാര്‍ത്ഥതകൊണ്ടാണ് എന്ന് തിരിച്ചറിയാന്‍ ലീഗുകര്‍ക്ക് കഴിയണം. എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിനോടും കോണ്‍ഗ്രസ്‌നോടും ഉള്ളതിനേക്കാള്‍ സൌഹൃദത്തിന്‍റെ പൂച്ചെണ്ടുകള്‍ ലീഗിന് നീട്ടാന്‍ ആണ് എസ്.ഡി.പി.ഐ കൊതിക്കുന്നത്. 

നമ്മുടെ പോസ്റ്റുകളും കമന്റുകളും മാന്ന്യതയുള്ളതും പക്വതയുള്ളതും ആയിരിക്കാന്‍ ശ്രദ്ധിക്കുക., ദയവു ചെയ്തു എസ് ഡി പി ഐ , ലീഗ് തമ്മില്‍ ഉള്ള ഒരു തര്‍ക്ക ഗ്രൂപ്‌ ആക്കി ഇതിനെ മാറ്റാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ശ്രമിക്കുക . 

അതിനാല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ഡസ്ക്കിന്റെ ഭാകത്ത് നിന്നും ഒരു കാര്യം പറയുന്നു.. വെറുതെ ലീഗ് എസ് ഡി പി ഐ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പോസ്റ്റ്‌ & കമന്റ് ( നിങ്ങള്‍ കഷ്ടപ്പെട്ട് ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതിയതാവും) റിമൂവ് ചെയ്യും എന്നും അത് പിന്നീട് ഖേദിച്ചിട്ട് കാര്യം ഉണ്ടാവില്ല എന്നും അറിയിക്കുന്നു. അത് കൊണ്ട് അത്തരം വിഴുപ്പലക്കല്‍ പോസ്റ്റില്‍ നിന്നും കഴിയുന്നതും എസ് ഡി പി ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും വിട്ടു നില്‍ക്കണം എന്ന് അഭ്യാര്തിക്കുന്നു..

എന്ന് കരുതി ലീഗുകാര്‍ക്ക് എസ് ഡി പി ഐ യെ വിമര്‍ശിക്കാനും തിരിച്ചും അവകാശം ഉണ്ട്.. അത് അതിര് കടക്കരുത് എന്ന് മാത്രം.

post courtesy : Majeed Oorakam

കല്യാണ പിറ്റേന്ന് മകന് കിട്ടിയ ഉമ്മയുടെ കത്ത്

കല്യാണ ദിവസം ആ ഉമ്മ മകന് ഒരു കത്ത് കൊടുത്തു അവനോ ട് പറഞ്ഞു മോനെ നീ നിന്റെ ഭാര്യ യുമയി പുതിയോ രു ജീവിതം തുടങ്ങുന്നതിനു മുമ്പ് ഇതൊന്ന് വായിക്കണം ..... എന്റെ പോന്നു മോനേ എനിക്കന്ന് ചർദ്ധി കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല അന്നാണ് ഞാൻ മനസ്സിലാക്കിയത് ഞാനെന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അന്ന് ഞാൻ എത്ര സന്തോഷിച്ചിരുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുകയില്ല ,എനിക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ,എനിക്ക് എത്ര ക്ഷീണമുണ്ടായിരുന്നിട്ടും ഒരിക്കലും ഞാനെന്റെ മോനെ ഒരു വെറുപ്പും കാണിച്ചില്ല ,വെറുപ്പുള്ള ഒരു വാക്ക് മനസ്സ് കൊണ്ട് പോലും ഞാൻ പറഞ്ഞില്ല .എന്റെ മോനെ പിന്നീട് നീ എന്റെ വയറിൽ വളരാൻ തുടങ്ങിയപ്പോൾ എനിക്ക് ഭാരവും വർദ്ധിച്ചു എനിക്ക് ഏറെ നേരം നിൽകാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് ഞാൻ ആഗ്ര ഹിക്കുന്ന രീതിയിൽ കിടന്നുറങ്ങാൻ സാധിക്കുമായിരുന്നില്ല അപ്പോഴും എന്റെ കുഞ്ഞിനോട് ഒരു വെറുപ്പും കാണിച്ചില്ല മോനേ .പിന്നീട് ആ ദിവസ്സം വന്നു മോനെ വേദന കൊണ്ട് ഞാൻ പുളഞ്ഞു ഞാൻ മരിച്ച് പോകുമെന്ന് ഉറപ്പിച്ച സമയം ,ഞാൻ ഒരിക്കലും രക്ഷപ്പെടില്ല എന്നുറച്ച സമയം ഒരോ നിമിഷവും എന്റെ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതിയ ആ ദിവസമായിരുന്നു കുഞ്ഞേ നീ ഈ ലോകത്തേക്ക് പിറന്നു വീണത് എന്റെ പോന്നു മോനേ അന്നും ഞാൻ മനസ്സ് കൊണ്ട്ട് പോലും എന്റെ മോനെ വെറുത്തില്ല മോനെ ,അപ്പോഴും ഒരോ നിമിഷവും നിന്നെ കാണാനുള്ള നിന്റെ പൂമുഖം ഒരു നോക്കു കാണാനുള്ള നിന്നെ മാറോട് ചേർത്തണക്കാനുള്ള ആഗ്രഹമായിരുന്നു ,നീ പിറന്നു വീണു നിന്റെ കുഞ്ഞു മുഖം കണ്ടപ്പോൾ ഞാന്റെ എല്ലാ വേദനകളും മറന്നു എന്റെ കണ്ണുകൾ നിറഞ്ഞു ,അത് സന്തോഷത്തിന്റെ കണ്ണ് നീരായിരുന്നു ,മോനെ അതിനു ശേഷം നീ എന്റെ കൂടെ കിടന്നുറങ്ങിയപ്പോൾ നീ എന്തെങ്കിലും ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയാൽ നിനക്ക് എന്തെങ്കിലും സംഭവിച്ചു പോകുമെന്ന ഭയത്താൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .നീ ആദ്യമായി പുഞ്ചിരിച്ച ദിവസം ,നീ ആദ്യമായി എന്നെ ഉമ്മാ എന്ന വിളിച്ച ദിവസം എന്റെ സന്തോ ഷത്തിന് അതിരില്ലായിരുന്നു ,നീ ആദ്യമായി സ്കൂളിൽ പോയ ദിവസം നീ കുറെ കരഞ്ഞു ,ഞാനും കുറെ കരഞ്ഞു നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണല്ലോ എന്നോര്ത്ത് സമാധാനിച്ചു ,ഇന്ന് നീ വളര്ന്നു വലുതായി നീ ഇന്ന് ഒരു ജീവിത പങ്കാളിയുമായി ഒരു ജീവിതം തുടങ്ങുകയാണ് ,അവൾ നിന്റെ കുഞ്ഞിന്റെ ഉമ്മയാകേണ്ടവളാണ് ,ഉമ്മയുടെ വില നില നീ മനസ്സിലാക്കണം ഒരു സ്ത്രീയുടെ വില നീ മനസ്സിലാക്കണം അവളെയും നീ ബഹുമാനിക്കണം നീ സ്നേഹിക്കണം ... ഒരിക്കലും അവളെ വേദനിപ്പിക്കരുത് ..ഇതാണ് ഈ ഉമ്മയ്ക്ക് നിന്നോട് പറയാനുള്ളത് .

തിരുകേശം രോഗശമനത്തിനു കാരണമാവുമെന്ന് ഉറപ്പില്ലെന്ന് കാന്തപുരം

തിരുകേശം എന്ന് കേട്ടപ്പോള്‍ ചാടി വീണ മണ്ടന്മാരെ ..... നിങ്ങളെ ഇയാള്‍ ശരിക്കും ശശിയാക്കി.... അന്നൊക്കെ ഈ മുടി വെള്ളത്തെ പറ്റി വാതോരാതെ പുണ്യം എന്നും രോഗ ശമനം എന്നുമൊക്കെ പറഞ്ഞ സ്ഥാനത്ത്‌ ഇപ്പോള്‍ പറയുന്നതു നിങ്ങള്‍ തന്നെ കേള്‍ക്കുക... എന്തിനാണ് ഇങ്ങനെ ഒരു നേതാവ്...എന്തിനാണ് ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നത്... പുണ്യം മാത്രം കിട്ടുന്ന ഒരു കേശമാണ് പോലും അത്. പുണ്യം പണം കൊടുത്തു വാങ്ങാനുള്ളത്‌ ആണോ ??അങ്ങനെയാണേല്‍ പണക്കാരന്‍ അല്ലെ കൂടുതല്‍ പുണ്യവാന്‍ ആവുക.. പാവപ്പെട്ടവന്‍ പണമില്ലാത്തത് കൊണ്ട് പുണ്യം നേടാന്‍ പറ്റാതെ പോവുകയും ചെയ്യും.... ഇങ്ങനെ ഒരു രീതി ഇസ്ലാമില്‍ ഉണ്ടോ????

യുക്തിവാദിയുടെ ബുദ്ധിയില്‍ വിരിഞ്ഞ ദൈവത്തിന്റെ CONTROL PANEL

ഒരു യുക്തിവാദി സുഹൃത്ത്‌ കുത്തിയിരുന്നു വരച്ചുണ്ടാക്കിയ സ്കെച്ചാണിത്. 
ഇത് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം. 
ദാരിദ്ര്യം, പട്ടിണി, ഉരുള്‍പൊട്ടല്‍, ഭൂകമ്പം, പേമാരി....അങ്ങനെയങ്ങനെ പ്രകൃതി ദുരന്തങ്ങളുടെയും മനുഷ്യന്മാര്‍ ചെയ്യുന്ന ക്രൂരതകളുടെയും എല്ലാം ഉത്തരവാദിത്തം ദൈവത്തിനാണ് എന്നാണു ഈ പടം പറയാന്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് സംശയം ഉണര്‍ത്തുന്നതും. 

നമുക്ക് വന്നു ഭവിക്കുന്ന നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം ദൈവത്തില്‍ നിന്ന് എന്നാണു വിശ്വാസികള്‍ മനസ്സിലാക്കുന്നത്. ഈ സ്കെച്ചില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയ എണ്ണാന്‍ കഴിയാത്ത ഒരു പാട് അനുഗ്രഹങ്ങള്‍ കൂടി ദൈവത്തിന്റെ പക്കല്‍ നിന്നാണ് എന്നും കൂടി വിശ്വസിച്ചാല്‍ വിശ്വാസിയായി. 


മണ്ണ്, സസ്യജാലങ്ങള്‍, ജലം, ഓക്സിജന്‍,ബുദ്ധി, വിവരം , വായു, കടല്‍, പുഴ, പൂക്കള്‍, ശലഭങ്ങള്‍, പക്ഷി മൃഗാദികള്‍, ഋതുക്കള്‍,അമ്മ, കുഞ്ഞു, മാതൃത്വം, സ്നേഹം, വാത്സല്യം, മഴ, മഞ്ഞു, വെയില്‍,കുന്ന്, ജീവന്‍, ആയുസ്സ്..ഫലമൂലാദികള്‍, പച്ചക്കറി..എണ്ണക്കുരു... അങ്ങനെ തുടങ്ങി വെള്ളയപ്പവും മുട്ടക്കറിയും വരെ ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്ന് കൂടി വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. 

അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. പരീക്ഷണ ഘട്ടങ്ങളില്‍ ക്ഷമ കൈക്കൊള്ളുക.
നന്മയില്‍ വ്യാപ്രുതരാവുക, തിന്മയില്‍ നിന്നും അകന്നു നില്‍ക്കുക.ഇത്രയുമേ ഒരു വിശ്വാസിയോട് ദൈവം കല്‍പ്പിക്കുന്നുള്ളൂ. എന്ന് വെച്ചാല്‍ നമുക്ക് കഴിയാത്ത ഹിമാലയന്‍ ടാസ്കുകള്‍ ഒന്നും നമ്മളെ കൊണ്ട് ചെയ്യിക്കണം എന്ന് ദൈവം നിശച്ചയിച്ചിട്ടില്ല. ഈ ഉലകത്തില്‍ സംവിധാനിക്കപ്പെട്ട അസംഖ്യം ഭൌതികപദാര്‍ഥങ്ങളും പ്രതിഭാസങ്ങളും കണ്ടെത്താനും നമുക്ക് ഉപയുക്തമാകുന്ന രീതിയില്‍ പരിവര്ത്തിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള ബുദ്ധിയും ചിന്താശേഷിയും കൂടെ അവന്‍ നമുക്ക് തന്നിരിക്കുന്നു. 

ഈ സ്കെച് കാണുന്നത് വരേയ്ക്കും ഞാന്‍ കരുതിയിരുന്നത് യുക്തിവാദികള്‍ എന്നാല്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നാര്‍ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ആ ധാരണ തെറ്റാണോ എന്നൊരു സംശയം. 

ശരിക്കും യുക്തിവാദികള്‍ എന്ന് വെച്ചാല്‍ ആരാണ്..? 
1- ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍....ആണോ..? 
അതോ..
2-ദൈവം ഉണ്ട്...പക്ഷെ ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നവന്‍ ആയതു കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമല്ല, അത് കൊണ്ട് അംഗീകരിക്കില്ല എന്ന് പറയുന്നവരാണോ..?

3- അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ മെനക്കെടുന്ന ഒരു Entity യെ 
എങ്ങനെ ഇപ്പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിയാക്കാന്‍ നിങ്ങള്ക്ക് കഴിയും..?
 post courtesy : Roon Hamis

ഹാജിമാരുടെ എണ്ണത്തിന്റെ കണക്കെടുപ്പ്‌ എന്തിനു ?


അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് (അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) 

പതിവുപോലെ ഈ വര്‍ഷത്തെ ഹജ്ജിന്റെ ചടങ്ങുകളും അവസാനിച്ചു. ഹാജിമാര്‍ സ്വന്തം നാടുകളിലേക്ക് മടക്കയാത്ര ആരംഭിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഇരുപത് ലക്ഷം പേരാണ് മക്കയില്‍ ഇത്തവണ ഹജ്ജിന് എത്തിയത്. ഇത് മുപ്പത് ലക്ഷം വരെ ആകാറുണ്ട്. എന്നാല്‍ വ്യപകമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍പം നിയന്ത്രണം വരുത്തിയത് കൊണ്ടാണ് ഇതില്‍ കുറവ് വന്നത്. ഇക്കാലത്ത് ഹജ്ജിന് അപേക്ഷ സ്വീകരിക്കപ്പെടുക എന്നത് തന്നെ വലിയ ഭാഗ്യം പോലെയായിരിക്കുന്നു. ഒരിക്കള്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് പിന്നീട് ഏതാനും വര്‍ഷത്തേക്ക് വിലക്കുണ്ട്. 

ഇത്രയും കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. ചില വെബ് സൈറ്റുകളില്‍ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നടത്തുന്ന അവകാശവാദം ശരിയല്ല എന്ന നിലക്ക് വന്ന ലേഖനങ്ങളാണ്. സത്യത്തില്‍ ഹജ്ജിന്റെ മഹത്വം അത് ചെയ്യുന്ന ആളുകളുടെ വര്‍ദ്ധനവല്ല. അതിനാല്‍ ശബരിമലയിലോ കുംബമേളയിലോ ആണ് കൂടുതല്‍ ആളുകളെങ്കില്‍ അതിനോട് മത്സരിക്കണമെന്ന് ആര്‍ക്കും ഒരു താല്‍പര്യവും ഇല്ല. 

പക്ഷെ ഒന്നുണ്ട്. ...

ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും ഓരോ സമയം ഒരിടത്ത് ഒരുമിച്ച് കൂടി ഒരേ പ്രാര്‍ഥന ഒരേ ഭാഷയില്‍ ഒരേ വേഷത്തില്‍ നടത്തുന്ന ആരാധനാകര്‍മം ഇസ്ലാമിലെ ഹജ്ജല്ലാതെ മറ്റൊന്നും ഇല്ല. 
ഇസ്ലാമിലെ ആരാധനകളൊക്കെ ഇങ്ങനെ തന്നെയാണ്. നമസ്കാരം ഒരേ ദിശയിലേക്ക് തിരിഞ്ഞ് ഒരേ ഭാഷയില്‍ ഓരേ പ്രാര്‍ഥന ഓരേ രൂപത്തില്‍ ചെയ്യുന്നതാണ്. 

ലോകമാസകലമുള്ള മുസ്ലിംകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷക്കുന്നു. അതും ഓരേ മാസത്തില്‍. അതാണ് ഇസ്ലാമിലെ വ്രതം. 

സകാത്ത് എന്ന ആരാധനാകര്‍മത്തിന്റെ നടത്തിപ്പിലും അതുല്യമായ ഈ ഐക്യം കാണാം. 

ശഹാദത്ത് എന്ന ആദ്യത്തെ കര്‍മത്തിലും ഉണ്ട് ഈ അതുല്യത. അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ വഅശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ് എന്ന പ്രഖ്യാപനത്തോടെയാണ് ഒരാള്‍ മുസ്ലിമാകുന്നത്. അത് ഉച്ചരിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം. 

ആരാധനകളിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര ഊതിപ്പെരുപ്പിച്ചാലും പ്രയാഗികമായി നേരിയ അന്തരമേ ഉള്ളൂ എന്ന് കാണാം.

post courtesy : Abdul Latheef CK

അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം : വിവാദ പുസ്തകം ഇവിടെ വായിക്കാം.

അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം: വിവാദ പുസ്തകം ഇവിടെ വായിക്കാം. 

തക്ബീര്‍ എന്ന മുദ്രാവാക്യം


സവർണ്ണ ഫാഷിസ്റ്റ് മേധാവിത്വത്തിന്റെ പൂന്നൂൽ ബന്ധനം പൊട്ടിച്ച് എറിയാനുള്ള മർദ്ദിദന്റെ കാഹള ധ്വനിയാണ് തക്ബീർ,

പാർട്ടി കോട്ടകളിൽ സെക്യുലർ തമ്പുരാക്കന്മാർ കുരുക്കിയ ചങ്ങലകൾ പൊട്ടിച്ച് മലബാറിലെ മാപ്പിള വിളിക്കുന്ന ഇങ്കിലാബാണ് തക്ബീർ,

സ്വയം ദൈവമാർഗ്ഗത്തിൽ സമർപ്പിക്കാനുള്ള വിശ്വാസിയുടെ
ഉജ്ജ്വലമായ പ്രഖ്യാപനമാണ് തക്ബീർ,

തിന്മയുടെ അച്ചുതണ്ടിനെതിരെ ശക്തമായി എറിയാനുള്ള നന്മക്കു വേണ്ടിയുള്ള സൈറനാണ് തക്ബീർ,

ഹാർദമായ സ്നേഹത്താൽ പരസ്പരം കെട്ടിപിടിക്കുന്ന സഹോദരന്മാരുടെ 
പ്രചോദനമാണ് തക്ബീർ, 

സന്തോഷത്തിന്റെ പുഞ്ചിരിയാൽ ധീരമായി ഏറ്റുവിളിക്കുന്ന
വിമോചന മുദ്രാവാക്യമാണ് തക്ബീർ,

അതെ 'വസന്തത്തിലേക്കുള്ള ആഹ്വാനമാണ് ബലി പെരുനാളിലെ തക്ബീർ'.



post courtesy : Muhammed Shihad

മുടിപ്പള്ളി - Reloaded അഥവാ മര്‍കസ്‌ ടൌണ്‍ഷിപ്പ്

മര്കസ്സിന്റെ http://markazcity.com/ എന്ന വെബ്സൈറ്റ് നോക്കിയപ്പോള്‍ അതില്‍ http://markazcity.com/index.html എന്ന ലിങ്ക് കണ്ടു. മാര്‍ക്കസിന്റെ പുതിയ സംരംഭമായ മുടി പള്ളിയെ പറ്റി ആണല്ലോ ..എന്തായി എന്നറിയാന്‍ നോക്കിയതാണ്. കണ്ടപ്പോള്‍ ഒന്നും മനസ്സിലവുനില്ല.... കുറെ ദുബായ് സ്റ്റൈല്‍ ബില്‍ഡിംങ്ങും റോഡും എല്ലാം കൂടി ഒരു വന്‍ സെറ്റപ്പ്.


എന്റെ ഓര്‍മ ശരിയാണെങ്കില്‍ കാന്തപുരം സുന്നികള്‍ തുടങ്ങാനിരുന്നത് നബിയുടെ എന്ന് പറഞ്ഞു നടന്ന വ്യാജ മുടി സൂക്ഷിക്കാനും സംരക്ഷിക്കാനും കോഴിക്കോട് ഉള്ള പാവം ജനങ്ങള്‍ക്ക്‌ ഒരുമിച്ച് നിന്ന് നിസ്കരിക്കാനും സൌകര്യമുള്ള ഒരു പള്ളി ആണ് തുടങ്ങാന്‍ പദ്ധതി ഇട്ടതു. കോഴിക്കോട് ഭാവിയില്‍ വന്‍ വികസനം ഉണ്ടാകുമെന്നും ധാരാളം ജനങ്ങള്‍ തിങ്ങി നിറയും എന്നും അപ്പോള്‍ ഒരുമിച്ചു നിന്ന് നിസ്കരിക്കാന്‍ പള്ളി ഉണ്ടാവില്ല എന്നുമൊക്കെ പറഞ്ഞു പാവങ്ങളായ ജനങ്ങളെ പറ്റിച്ചു നാല്‍പതു കോടി (സത്യത്തില്‍ അതിലും എത്രയോ ഇരട്ടി) പിരിച്ചെടുത്തു. പക്ഷെ സ്ഥലം എടുത്തത്‌ അങ്ങ് താമരശ്ശേരി. കോഴിക്കോട് സിറ്റിയില്‍ ഉള്ള മുസ്ലിംകള്‍ താമരശ്ശേരിയില്‍ പോയി നിസ്കരിക്കനാവും..കൂലി കൂടുതല്‍ കിട്ടുമല്ലോ,. എന്നാലും സാരമില്ല പള്ളി വരുമല്ലോ എന്ന് കരുതി സമാധാനിച്ചു. പക്ഷെ മുകളില്‍ ഉള്ള ചിത്രത്തില്‍ '' Concept of the city " എന്നതില്‍ എഴുതിയ കണ്ടപ്പോള്‍ ഒരു സംശയം. ഈ സിറ്റിയില്‍ പള്ളി ഉണ്ടാകുമോ??? കാരണം 
"

Concept of City

The CITY concept is developed by integrating three different aspects of life ‘Live, Leisure and Work’- a city where children can walk to school, people can walk to office and walk to shops concept. The concept can be defined as “A town where people could live and work in a pleasant environment and take pride in their surroundings " 
ഇതില്‍ എവിടെയും പടച്ചവനെ സുജൂദ്‌ ചെയ്യാന്‍ ഒരു പള്ളി എന്ന ഒരു കാര്യം സൂചിപിക്കുന്ന്നു പോലും ഇല്ല. പക്ഷെ പണ്ടൊരു സഖാഫി പറഞ്ഞ പോലെ ടൌണ്‍ഷിപ്‌ ആകുമ്പോള്‍ കുറെ ആളുകള്‍ വരുമല്ലോ. കുറെ ആളുകള്‍ വന്നാല്‍ നിസ്കരിക്കാന്‍ ഒരു സ്ഥലം വേണ്ടി വരുമല്ലോ... അപ്പോള്‍ പിന്നെ പള്ളിയും ഉണ്ടാകും.... അതായതു പേരിനൊരു പള്ളി.. പള്ളിയുടെ പേരും പറഞ്ഞു നടന്നിട്ട് പണം പിരിച്ചു എന്നിട്ട് സ്ഥലം എടുത്തു അവിടെ ടൌണ്‍ഷിപ്‌ ഉണ്ടാക്കാന്‍ പോകുന്നു..പിരിച്ചെടുത്തത് ആകുമ്പോള്‍ പണത്തിന്റെ SOURCE ആയി. വമ്പന്മാരുടെ ഷെയര്‍ അതില്‍ ഇട്ടാലും മനസ്സിലാകില്ല.പിന്നെ അതിനു ചുറ്റുമുള്ള സ്ഥലം ബിനാമി പേരില്‍ വാങ്ങി കൂട്ടുക. ടൌണ്‍ഷിപ്‌ വരുന്നതോടുകൂടി ചുറ്റുമുള്ള സ്ഥലങ്ങള്‍ക്ക് മൂല്യം കൂടും. അപ്പോള്‍ അത് വില്‍ക്കുക... അങ്ങനെ എന്തൊക്കെ കണക്ക് കൂട്ടലുകള്‍ ഉണ്ടെന്നു കാലം തെളിയിക്കും... 

മരണത്തിന്റെ വ്യാപാരിയെ അനുകൂലിച്ചും ഗുജറാത്തില്‍ തുടങ്ങിയ സ്കൂള്‍ ഉയര്‍ത്തി കാണിച്ചും നടത്തുന്ന ഈ കാവി പ്രീണനം ഇടതന്റെയും വലതന്റെയും കൂട്ട് ഇനി കിട്ടില്ലെന് മനസ്സിലക്കിയപോള്‍ ഉണ്ടായതകാനും തരമുണ്ട്.. കാരണം നിന്ന നില്പില്‍ മറുകണ്ടം ചാടാനും തോനിയത് വിളിച്ചു പറയാനും പോരാത്തതിന് എല്ലാം വേദവാക്യമായി എടുത്തു വിശ്വസിച്ചു അനുസരിക്കാനും വിഡ്ഢിപ്പാവകളെ പോലെ കുറെ അണികളും കൂടി ഉണ്ടാകുമ്പോള്‍ ഇതൊക്കെ നടക്കും എന്നത് തീര്‍ച്ച...





അഗതികളെയും അനാഥരെയും ആധാരിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം

നബി (സ്വ) പറഞ്ഞതായി ശിഷ്യന്‍ അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: ‘ഒന്നോ രണ്ടോ ചുള കാരക്കയോ, ഒന്നോ രണ്ടോ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല) അഗതി, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് അഗതി. നിശ്ചയം നിങ്ങള്‍ (കൂടുതല്‍ തെളിവ് ഉദ്ദേശിക്കുന്നുവെങ്കില്‍) അല്ലാഹുവിന്റെ പ്രസ്താവന കൂടി വായിക്കുക. “ഭൂമിയില്‍ സഞ്ചരിച്ചു ഉപജീവനം നേടാന്‍ സാധിക്കാത്ത നിലയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രര്‍ക്കുള്ളതാണ് ദാനധര്‍മങ്ങള്‍. അവരുടെ മാന്യത നിമിത്തം, അറിയാത്തവര്‍ അവരെ സമ്പന്നരാണെന്നു ധരിച്ചുപോകും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ടു താങ്കള്‍ക്ക് അവരെ മനസ്സിലാക്കാം. അവര്‍ ജനങ്ങളോടു നിര്‍ബന്ധിച്ച് ഒന്നും ചോദിക്കുകയില്ല. ഏതൊരു നല്ല വസ്തു നിങ്ങള്‍ ദാനം ചെയ്യുകയാണെങ്കിലും അത് അല്ലാഹു അറിയുന്നവനാണ് (അല്‍ബഖറ 273), (ബുഖാരി 65/48/4539 മുസ്ലിം 12/34/102/1029).
സമ്പത്തിലും ഉപജീവനമാര്‍ഗങ്ങളിലും അല്ലാഹു ജനങ്ങളെ വിവിധ തട്ടില്‍ നിര്‍ത്തിയിരിക്കുന്നു. ‘ആകാശത്തിന്റെയും ഭൂമിയുടെയും താക്കോല്‍ അവന്റെ അധീനത്തിലാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, ഉപജീവനം വിശാലമാക്കുകയും മറ്റുള്ളവര്‍ക്ക് അതു സങ്കുചിതമാക്കുകയും ചെയ്യുന്നു. അവന്‍ സകല കാര്യവുമറിയുന്നവനത്രെ നിശ്ചയം’ (42/12). അപ്പോള്‍ സമൂഹത്തില്‍ ദരിദ്രരും സമ്പന്നരുമുണ്ട്. ദരിദ്രര്‍ക്കാവശ്യമായതു സമ്പന്നരുടെ വശം നല്‍കി, തങ്ങളുടെ ആവശ്യം കഴിച്ചു ശിഷ്ടമുള്ളതില്‍ നിന്ന് ദരിദ്രരുടെ അവകാശം നല്‍കാന്‍ അവന്‍ കല്‍പ്പിക്കുന്നു. അതു സംതൃപ്തമായ വിധത്തില്‍ ഭംഗിയായി നല്‍കണമെന്നാണു കല്‍പ്പന. ‘ഓ സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നിങ്ങള്‍ക്കു നാം ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. മോശമായതിനെ, അതില്‍ നിന്നു ചെലവഴിക്കാനായി, നിങ്ങള്‍ ലക്ഷ്യം വെക്കരുത്. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങളതു കൈപ്പറ്റുകയില്ല. അല്ലാഹു ഐശ്വര്യവാനും സ്തുത്യര്‍ഹനുമാണെന്നു നിങ്ങള്‍ മനസ്സിലാക്കുക’ (2/267).
വയറും വിശപ്പും വളരെ പ്രധാനമെങ്കിലും അതുമാത്രമല്ല സമൂഹത്തിന്റെ പ്രശ്നങ്ങള്‍. ജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന മറ്റു നിരവധി പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനു നിര്‍ബന്ധവും ഐച്ഛികവുമായ ബഹുവിധ ദാന ധര്‍മ പദ്ധതികള്‍ ഇസ്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധ ദാനങ്ങളുടെ അവകാശികളെ നേരത്തെതന്നെ നിര്‍ണയിച്ചിട്ടുമുണ്ട്. അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ അവസരോചിതം നല്‍കേണ്ടതാണ്. ഐച്ഛികമായ സ്വദഖകളോ? അത് ആര്‍ക്കും നല്‍കാം. സമ്പന്നനു നല്‍കിയാലും അവിശ്വാസിക്കു നല്‍കിയാലും ശത്രുവിനു നല്‍കിയാലും അതു സുന്നത്താണ്. പ്രതിഫലമുണ്ട്. ഏതൊരു പച്ചക്കരളിലും പ്രതിഫലമുണ്ട്. അഥവാ ജീവനുള്ള ഏതൊരു വസ്തുവിനു ദാനം ചെയ്താലും അല്ലാഹുവിങ്കല്‍ അതിനു പ്രതിഫലമുണ്ട് എന്ന നബിവചനം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ 7/177 – 179 നോക്കുക).
ആര്‍ക്കു ദാനം ചെയ്താലും പ്രതിഫലമുണ്ടെങ്കിലും സദ്വൃത്തര്‍ക്കും ആവശ്യക്കാര്‍ക്കും കൊടുക്കുന്നതാണ് ഏറ്റം ഉത്തമം. അവരില്‍ അടുത്ത ബന്ധുക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, അയല്‍വാസികള്‍ മുതലായവര്‍ക്കു പ്രത്യേകം മുന്‍ഗണന നല്‍കേണ്ടതാണ്. രഹസ്യ ദാനമാണ് പരസ്യദാനത്തേക്കാള്‍ ശ്രേഷ്ഠം. വലതുകൈ കൊടുക്കുമ്പോള്‍ ഇടതുകൈ അറിയാത്തവിധം ദാനം ചെയ്യുന്നവര്‍ വിചാരണ ദിനം മഹ്ശറില്‍ അര്‍ശിന്റെ ശീതളച്ഛായയില്‍ ആശ്വസിക്കുമെന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ദാനധര്‍മങ്ങള്‍ കൊണ്ടു പാവപ്പെട്ടവരെ സഹായിക്കുക എന്നതിലുപരി ദാതാവിന്റെ മനഃസംസ്കരണമാണ് ഇസ്ലാം ലക്ഷ്യം വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പേരിനും പ്രശസ്തിക്കും സ്വാധീനത്തിനും അംഗീകാരത്തിനും വേണ്ടി ബാഹ്യപ്രകടനരീതിയില്‍ നടത്തുന്ന സാമ്പത്തിക സഹായങ്ങള്‍, അതു കൈപ്പറ്റുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുവെങ്കിലും ദാതാവിനെ സംസ്കരിക്കുന്നില്ല. അതുകൊണ്ടുതന്നെ അതു സ്വീകാര്യമല്ല. പ്രതിഫലാര്‍ഹവുമല്ല. അപ്രകാരംതന്നെ ചെയ്ത ഉപകാരങ്ങള്‍ എടുത്തുപറയുകയോ സ്വീകര്‍ത്താവിനെ ഉപദ്രവിക്കുകയോ ചെയ്താലും പ്രതിഫലം നഷ്ടപ്പെടും. ദാതാവ് സ്വീകര്‍ത്താവിനോടു പൊങ്ങച്ചം കാണിക്കുന്നതും കൊടുത്തതു വിളംബരം ചെയ്യുന്നതും അതിന്റെ പേരില്‍ നന്ദിയോ പ്രാര്‍ഥനയോ സേവനമോ വന്ദനമോ അനുധാവനമോ ആവശ്യപ്പെടുന്നതും ഗുണം എടുത്തുപറയുന്നതില്‍ പെടുന്നു. അതിന്റെ പേരില്‍ ശകാരിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ അത് ഉപദ്രവത്തിലും പെടുന്നു. ഇതൊക്കെ ദാനത്തിന്റെ നിഷ്കളങ്കതയ്ക്കു ഭംഗം വരുത്തുന്നു എന്നതുകൊണ്ടാണു നിഷിദ്ധവും പ്രതിഫലസംഹാരകവുമായിത്തീരുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, എടുത്തു പറഞ്ഞു കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവു ചെയ്യുന്നവന്‍ തന്റെ ദാനം നിഷ്ഫലമാക്കുന്നതുപോലെ’ (2/264).
അല്ലാഹുവിന്റെ ജീവ ജാലങ്ങളില്‍ ആര്‍ക്കു കൊടുത്താലും പ്രതിഫലമുണ്ട്. മനുഷ്യര്‍ക്കു കൊടുക്കുന്നതു കൂടുതല്‍ ഉത്തമം. ആവശ്യക്കാര്‍ക്കു കൊടുക്കുന്നത് അതിലും ഉത്തമം. അവരില്‍ സദ്വൃത്തര്‍, കുടുംബബന്ധുക്കള്‍, അയല്‍വാസികള്‍, സ്നേഹിതന്മാര്‍ എന്നിവര്‍ക്കു കൊടുക്കുന്നത് അത്യുത്തമം. എന്നാല്‍ അധികപേരുടെയും അധികധര്‍മങ്ങളും അസ്ഥാനത്താണു സംഭവിക്കുന്നത്. യഥാര്‍ഥാവകാശികളും അഗതികളും മിക്കപ്പോഴും ശ്രദ്ധേയരല്ലാതെ പോകുന്നു. സങ്കോചമില്ലാതെ യാചിച്ചുനടക്കുന്നവരും ദാരിദ്യ്രപ്രകടനം നടത്തുന്നവരുമാണു ശ്രദ്ധേയരാവുന്നത്. അവര്‍ക്ക് എന്തു കിട്ടിയാലും അവര്‍ സംതൃപ്തരാണ്. കാരണം അവര്‍ക്കു പലതുള്ളി പെരുവെള്ളമായി മാറുന്നു. ദാരിദ്യ്രം സഹിച്ചു, ദുഃഖം കടിച്ചിറക്കി, ലജ്ജ നിമിത്തം വിഷമം പുറത്തുപറയാതെ മാന്യത പുലര്‍ത്തി ജീവിക്കുന്ന അധികപേരും സാധു സംരക്ഷകരുടെയും ധര്‍മിഷ്ഠന്മാരുടെയും അഗതി ലിസ്റ്റിലില്ല എന്നതു വളരെ ഖേദകരമാണ്.
ഒരു നാണയത്തുട്ടോ ഒരു ചുള കാരക്കയോ ഒരുപിടി ആഹാരമോ നല്‍കിയാല്‍ സംതൃപ്തരാകുന്ന യാചകര്‍ക്കു വല്ലതും നല്‍കി, തങ്ങളുടെ ബാധ്യത കഴിഞ്ഞുവെന്നു ധരിച്ചുവശായ പലരുമുണ്ട്. എന്നാല്‍ യാചകരല്ല യഥാര്‍ഥ ദരിദ്രര്‍. യാചകരില്‍ പലരും സമ്പന്നരാണ് എന്ന യാഥാര്‍ഥ്യം നാം അറിയുന്നില്ല. യാചനയെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. നബി (സ്വ) പറയുന്നു: ‘ഒരാളെ ദാരിദ്യ്രം ബാധിക്കുകയും എന്നിട്ട് അതു ജനങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ അവന്റെ ദാരിദ്യ്രം പരിഹൃതമാവുകയില്ല. അവന്‍ അത് അല്ലാഹുവില്‍ അവതരിപ്പിച്ചാല്‍ അല്ലാഹു അവന് താമസംവിനാ ഐശ്വര്യം നല്‍കും. ഒന്നുകില്‍ ദീര്‍ഘായുസ്സു കൊണ്ട്, അല്ലെങ്കില്‍ ഭൌതികൈശ്വര്യം കൊണ്ട്‘ (അഹ്മദ്). ‘ജനങ്ങളോട് ഒന്നും യാചിക്കുകയില്ലെന്ന് ആരെങ്കിലും എനിക്ക് ഉത്തരവാദിത്വം വഹിച്ചാല്‍ അവനു സ്വര്‍ഗം നല്‍കാമെന്നു ഞാനും ഉത്തരവാദിത്വം വഹിക്കാം’ (ഹാകിം). ജോലികൊണ്ടോ സമ്പത്തു കൊണ്ടോ സ്വയം പര്യാപ്തതയുള്ള ഏതൊരാള്‍ക്കും ദാനധര്‍മങ്ങള്‍ സ്വീകരിക്കുന്നതു കറാഹത്താണ്. ദാരിദ്യ്രം പ്രകടിപ്പിച്ചുകൊണ്ടോ യാചിച്ചുകൊണ്ടോ ആണെങ്കില്‍ അത് ഹറാമുമാണ്. ദാതാവിനെ കബളിപ്പിച്ചു വാങ്ങുന്ന ഒരു ദാനവും അനുവദനീയമാവുകയില്ല. ദരിദ്രനെന്ന ധാരണയില്‍ സമ്പന്നനോ, സദ്വൃത്തനെന്ന ധാരണയില്‍ ദുഷ്കര്‍മിക്കോ കുടുംബ ബന്ധു എന്ന ധാരണയില്‍ അന്യനോ നല്‍കപ്പെടുന്ന ധര്‍മം അനുവദനീയമാകുന്നതല്ല. അപ്രകാരം തന്നെ ചോദ്യകര്‍ത്താവിനെയോ സദസ്യരെയോ കുറിച്ചുള്ള ലജ്ജ നിമിത്തം നല്‍കുന്ന ദാനവും സ്വീകരിക്കല്‍ ഹറാമാണ്. അവ്വിധം വാങ്ങിയതു തിരിച്ചുകൊടുക്കേണ്ടതുമാണ്’ (തുഹ്ഫ 7/178 നോക്കുക).
മാന്യത നിമിത്തം യാചന വെടിഞ്ഞു വിശുദ്ധ ജീവിതം നയിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. മുസ്ലിംകളുടെയും ശത്രുതയില്ലാത്ത അമുസ്ലിംകളുടെയും ഭക്ഷണം, വസ്ത്രം, ചികിത്സ ആദിയായ അനിവാര്യ ആവശ്യങ്ങള്‍ അവര്‍ ദരിദ്രരാകുമ്പോള്‍ നിറവേറ്റിക്കൊടുക്കല്‍ സമ്പന്നരുടെ കടമയാണ് (തുഹ്ഫ 9/220-221 നോക്കുക). അതുകൊണ്ടുതന്നെ ആവശ്യക്കാരെ കണ്ടെത്തി. സത്വര സഹായമെത്തിക്കുന്നതില്‍ ബദ്ധശ്രദ്ധ പതിക്കേണ്ടതാണ്. ലജ്ജാശീലരായ മാന്യന്മാരെ അത്യധികം ശ്രദ്ധിക്കണം. പ്രവാചകരുടെ മേലുദ്ധരിച്ച പ്രസ്താവന നമുക്ക് ഒന്നുകൂടി വായിക്കാം: ‘ഒന്നോ രണ്ടോ ചുള കാരക്കയോ ഒന്നോരണ്ടോ പിടി ഭക്ഷണമോ തിരിച്ചയക്കുന്നവനല്ല അഗതി. പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് യഥാര്‍ഥ അഗതി.’ ഈ ആശയം കൂടുതല്‍ വ്യക്തമാക്കുന്ന മറ്റൊരു ഹദീസ് കൂടി കാണുക: ‘ജനങ്ങളുടെ സമീപത്തു കറങ്ങി നടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ചുള കാരക്കയോ തിരിച്ചയക്കുകയും ചെയ്യുന്ന യാചകനല്ല മിസ്കീന്‍. സ്വഹാബിമാര്‍ ചോദിച്ചു: ‘എങ്കില്‍ പിന്നെ ആരാണ് മിസ്കീന്‍ പ്രവാചകരേ,’ തിരുമേനി പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന ഐശ്വര്യം ഒരാള്‍ക്കില്ല. അവനെ ആരെങ്കിലും ശ്രദ്ധിച്ച് സ്വദഖ ചെയ്യുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. ഇവനാണു മിസ്കീന്‍.’ (മുസ്ലിം 12/34/101 1039).

പേടിപിക്കല്ലേ - ഞങ്ങള്‍ ഇവിടെ കടന്നു വന്നത് ഫാസിസം എന്ന ഭീകരത കണ്ട്കൊണ്ട് തന്നെ

posted by Vava Tnr




ഫാസിസം എന്ന യാഥാർത്ഥ്യം കണ്ട്കൊണ്ട് തന്നെയാണ് ഞങ്ങൾ ഇവിടെ കടന്നു വന്നത്.

സുഖകരമായ സംഘടനാപ്രവർത്തനം ഞങ്ങളുടെ മനസ്സിൽ ഒരിക്കൽ പോലും വന്നിട്ടില്ല.. ഞങ്ങൾ എതിർക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് അർദ്ധ സൈനീക സംഘടനെയും ഫാസിസ്റ്റ് മനസുള്ള അധികാരികളയും ഇതേ സ്വാധീനം വർദ്ധിച്ചുവരുന്ന രാഷ്ട്രീയത്തെയുമാണ് എന്ന പ്രാഥമികമായ തിരിച്ചറിവു പ്രസ്ഥാനത്തിനുണ്ട്. അതുകൊണ്ട് തന്നെ പ്രവർത്തന മണ്ഡലവും പ്രയാസംനിറഞ്ഞതായിരിക്കുമെന്നും വ്യക്തമായ ബോധ്യമുണ്ട്. ഈ യാത്രാസംഘത്തെയും ആശയത്തെയും ഇല്ലായ്മ ചെയ്യണമെന്ന ആഗ്രഹം പലർക്കും ഉണ്ടാകുമെന്നും,അതിനുള്ള ശ്രമങ്ങളും മുറപോലെ നടക്കുന്നുണ്ട് എന്നും അറിയാം.

എന്നാൽ ഒന്നറിയുക തടവറകളും മരണവും ഞങ്ങളെ തെല്ലുപോലും ഭയപ്പെടുത്തിന്നില്ല. മാത്രമല്ല ഈ മാർഗ്ഗത്തിലുള്ള ജീവത്യാഗത്തിനു മറ്റെന്തിനേക്കാൾ മാധുര്യമുണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു..

നിങ്ങളോടു പറയുവാനുള്ളത്, ഇതൊരു യാത്രാ സംഘമാണ്. അധികാരത്തിന്റെ സിംഹഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ച സവർണ്ണ പ്രത്യയശാസ്ത്രത്തെ കടപുഴകി എറിഞ്ഞു പകരം ഇന്ത്യയുടെ യഥാർത്ഥ അവകാശീകൾക്ക് അധികാരം കൈമാറാനുറച്ചു യാത്രചെയ്യുന്ന യാത്രാസംഘം.. ഈ യാത്രയെ താൽകാലികമായിഅ അലൊസരം ശ്രിഷ്ടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ ഈ യാത്രസംഘത്തിനെതിരെയുള്ള നിങ്ങളുടെ ഓരോ നീക്കവും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയാണ് ചെയ്യുന്നതു. അതു ശാശ്വതമായ ലക്ഷ്യത്തിലേക്കുള്ള ഈ യാത്രക്ക് മുതൽകൂട്ടാകുകയാണ് ചെയ്യുന്നതു.

അതിനുള്ള തെളിവാണ് ഈ കാണുന്ന ജനസഞ്ചയം..

ഇതൊരു ആൾക്കൂട്ടമല്ല.

അധികാരത്തിന്റെയും പണത്തിന്റെയും ദുസ്വാധീനത്തിൽ കൊണ്ടുവരപ്പെട്ട കൊട്ടേഷൻ പ്രകടന തൊഴിലാളികളുമല്ല..

ഈ യാത്രാ സംഘത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ, സംഘടനക്കെതിരെയുള്ള ഗൂഡനീക്കങ്ങളെ തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രാതിനിധ്യമാണ് ഈ കാണുന്നതു. ഈ സംഘത്തിലേക്ക് ദിനേനയെന്നോണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇന്ത്യയുടെ അടിസ്ഥാന ജനത കടന്നുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ യാത്രാസംഘത്തെ നിങ്ങൾക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ലെന്നും, ലക്ഷ്യം നേടും വരെയും ഈ യാത്ര തുടരുമെന്നും ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.

ഇല്ല ഈ യാത്രാസംഘത്തെ തടഞ്ഞുനിർത്തുവാൻ നിങ്ങൾക്കാകില്ല..

മുസ്ലിംകള്‍ക്ക് ഒരു മുന്നറിയിപ്പ്‌. ; അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഇങ്ങനെ അല്ല . ശ്രദ്ധിക്കുക

മുസ്ലിംകള്‍ക്ക് ഒരു മുന്നറിയിപ്പ്‌. ; അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഇങ്ങനെ അല്ല . ശ്രദ്ധിക്കുക  

DEAR BROTHERS AND SISTERS PLEASE DON'T POST THESE TYPES OF PICTURES.


STOP promoting such images as MIRACLES and WONDERS,which has nothing to do with our faith ! It could be fake too ..! 



Show them the Real miracle,the Glorious Quran!I kindly request all my brothers and 
sisters to refrain from sharing and promting these types of clueless Images to prove our religion!

Share everything according to Quran and sunnah !

THE NAME OF ALLAH IS MOST PURIFIED. DO YOU THINK IT WILL APPEAR ON COWS AND GOATS, WHICH URINATE,EXCRETE, REPRODUCE AND LIVE IN DIRTY ENVIRONMENT? WHEN ALLAH REVEALED THE WAHI OF TORAH IN THE MOUNT SINAI, HE ORDERED PROPHET MUSA AS TO REMOVE HIS FOOTWEAR BEFORE ENTERING IN TO THE PLACE. HE IS MOST GRACIOUS. SO DO NOT EARN THE ANGER OF ALLAH. 

These Images were created by some begger from Indian 
subcontinent (India,Pakistan 
and Bangladesh) to beg some likes and shares. 

சேரமன் பெருமான் ஜும்மா மஸ்ஜித் - இந்தியாவின் முதலாவது பள்ளிவாசல் (கி.பி. 629 / ஹி. 5)

Information: Abdul Rahman, India.

Translation: Hisham Hussain, Sri Lanka.


சேரமன் பெருமான் ஜும்மா மஸ்ஜித் - இந்தியாவின் முதலாவது பள்ளிவாசல் (கி.பி. 629 / ஹி. 5)
இந்தியாவின் முதலாவது பள்ளிவாசல் கி.பி. 629 / ஹி. 5 ஆம் வருடம் முஹம்மத் நபி (ஸல்) அவர்கள் வாழ்ந்த காலத்திலேயே கேரள மாநிலம், திரிசூர் மாவட்டம், குடங்கலூர் நகரில் நிருமாணிக்கப்பட்டது. இது உலகிலுள்ள ஆரம்ப பள்ளிவாசல்களில் ஒன்றாகவும் கருதப்படுகின்றது.

மாலிக் பின் தினார் எனும் ஸஹாபி (இதே பெயருடைய அறிஞர் அல்ல) அவர்கள் குடங்கலூர் மன்னன் சேரமன் பெருமானின் வேண்டுகோளுக்கு இனங்க இப் பள்ளிவாசலையும் இன்னும் சில பள்ளிவாசல்களையும் நிருமாணித்தார்.
இஸ்லாத்தை ஏற்றிருந்த மன்னன் சேரமன் பெருமான் மதீனாவுக்குச் சென்று முஹம்மத் நபியவர்களை தரிசித்துவிட்டு திரும்பி வரும் வழியில் இறையடி சேர்ந்ததாகவும், அவரது ஜனாசா ஒமான் நாட்டில் சலாலா எனும் இடத்தில் நல்லடக்கம் செய்யப்பட்டதாகவும் தகவல்கள் உண்டு. எவ்வாறாயினும் மன்னனின் இறுதி விருப்பத்தின் பேரில், மாலிக் பின் தினார் அவர்களினால் நிருமாணிக்கப்பட்ட இப்பள்ளிவாசல், சேர அரச வம்சத்தைச் சேர்ந்த மன்னன் ‘சேரமன் பெருமான்’ பெயர்கொண்டே அழைக்கப்படுகின்றது.
கி.பி. 620 அன்மித்த ஒரு நாளில் மன்னன் சேரமன் பெருமான் மகாராணியுடன் மேல்மாடியில் உலா வரும் போது சந்திரன் இரண்டாகப் பிளந்து பின் ஒட்டிக்கொண்டதைக் கண்டான். திகைப்படைந்த மன்னன் வானியல் சாஸ்திர நிபுணர்களை உடன் அழைத்து அந்த அற்புதத்தை உறுதிப்படுத்திக்கொண்டான் என்று வரலாற்றில் பதிவாகியுள்ளது.
அன்றைய கடல்வழி வர்த்தகம் அராபிய (முஸ்லிம்)களினால் மேற்கொள்ளப்பட்டு வந்தது. சிறிய அளவிலான கப்பல்களில் ‘மிளகு’ (கருப்புத் தங்கம்), மாணிக்கம், பருத்தித் துணி, தேக்கு மரம், துணிகளுக்கு வண்ணம் ஏற்றும் சாயம் ஆகியவற்றை இந்தியாவிலிருந்து அராபிய, எகிப்து மற்றும் பண்டைய ஐரோப்பிய துறைமுகங்களுக்கு ஏற்றுமதி செய்து, பகரமாக முத்து மற்றும் தங்கத்தை இந்தியாவுக்கு இறக்குமதி செய்து வந்தனர்.
புகைப்பட விபரம்: மேல் நடு: அரபு-மலையாள எழுத்திலான கல்வெட்டு, இரு புறமும் 400 வருடங்களுக்கு முன் தோற்றம். கீழ் வரி இன்றைய தோற்றம்.)





വിവാഹ സഹായം നല്‍കുന്നു - അര്‍ഹരായവര്‍ ബന്ധപ്പെടുക.

വിവാഹ പ്രായമെത്തിയ സാധുക്കളായ മുസ്ലിം സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്നു.നിങ്ങളുടെ കുടുംബത്തിലോ പരിസരത്തോ അര്‍ഹതപ്പെട്ടവരുണ്ടെങ്കില്‍ ഉടന്‍ ഓഫീസുമായി ബന്ധപ്പെടുക. 

www.babunikkah.com
email :- babunikkah313@gmail.com
0091-9947311766


ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദര്‍ - നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

posted by Nichu Mon


ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന അവസാന ദിവസങ്ങളിലാണ്‌ നാം. ഈ രാത്രി ലൈലത്തുന്‍ മുബാറക അഥവാ അനുഗ്രഹത്തിന്റെ യാമങ്ങള്‍ കൂടിയാണ്‌. മനുഷ്യര്‍ക്ക്‌ അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ നാഥന്‍ തെരഞ്ഞെടുത്ത രാത്രിയാണത്‌.
``നിശ്ചയം നാമത്‌ (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്‌ര്‍ എന്താണെന്ന്‌ നിനക്ക്‌ അറിയുമോ? ലൈലത്തുല്‍ ഖദ്‌ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അന്നു മലക്കുകളും റൂഹും (ജിബ്‌രീലും) തങ്ങളുടെ രക്ഷിതാവിന്റെ അനുമതിയോടെ എല്ലാ ആജ്ഞകളുമായി ഇറങ്ങുന്നതാണ്‌. പുലരും വരെ അന്ന്‌ സമാധാനം തന്നെയാണ്‌.'' (സൂറത്തുല്‍ഖദ്‌ര്‍) നിര്‍ണയത്തിന്റെ രാത്രി

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്‌ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വൈകുന്നേരമാവുമ്പോള്‍ അത്‌ അസ്‌തമിക്കുന്നു. അടുത്ത ദിവസം അത്‌ വീണ്ടും ഉദിക്കുന്നു. അതിന്റെ ഉദയാസ്‌തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു.

ഇന്ന്‌ സൂര്യന്‍ ഉദിച്ചത്‌ ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന്‌ സൂര്യന്‍ അസ്‌തമിക്കുന്നതും നാളത്തെ അസ്‌തമനവും തമ്മിലന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത്‌ തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീട്‌ അസ്‌തമിക്കുകയും ചെയ്യുന്നു. ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്‌തുക്കള്‍ക്കുമുണ്ട്‌. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപഥത്തിനും വിധേയമായി ചരിക്കുന്നു.

ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്‌. അവയുടെ ആയുഷ്‌കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്‌. നമ്മുടെ ശരീരത്തിന്റെ അവസ്ഥയും ഇതില്‍ നിന്ന്‌ ഭിന്നമല്ല. മനുഷ്യന്റെ കാഴ്‌ചക്കും കേള്‍വിക്കും പരിമിതികളുണ്ട്‌. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്‌. മനുഷ്യന്റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്‌. അതെ, സ്ഥൂല ഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക. അവനാണവയെ സൃഷ്‌ടിച്ചത്‌. അതിനെ ക്രമീകരിച്ചതും അവനാണ്‌. അതിനെ നിര്‍ണയിച്ചതും അതിന്‌ വഴികാണിച്ചതും അവന്‍ തന്നെ.'' (വി.ഖു 87:1-3)

പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ആ രേഖയാണ്‌ ലൗഹുല്‍ മഹ്‌ഫൂദ്‌. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്‌തിട്ടുണ്ട്‌. റമദാന്‍ മാസത്തിലാണ്‌ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്‌. അത്‌ ജനങ്ങള്‍ക്ക്‌ സന്മാര്‍ഗദായകവും സന്മാര്‍ഗ വിശദീകരണവും സത്യാസത്യ വിവേചനവുമാണ്‌. നിങ്ങളില്‍ നിന്ന്‌ ആ മാസത്തില്‍ സന്നിഹിതരാകുന്നവര്‍ വ്രതമനുഷ്‌ഠിക്കട്ടെ.'' (2:185)

ഖുര്‍ആന്‍ അവതരിപ്പിച്ച മാസം വ്രതാനുഷ്‌ഠാനം നിര്‍ബന്ധമാണ്‌. അന്ന്‌ ``വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതം അനുഷ്‌ഠിച്ചവന്‌ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

റമദാനിന്റെ രാത്രികളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ പുണ്യകരമാണ്‌. ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ നമസ്‌കരിക്കുന്നവര്‍ക്ക്‌ പാപമോചനം ലഭിക്കുമെന്ന്‌ നബി(സ) വാഗ്‌ദാനം ചെയ്യുന്നു.

അബൂഹുറയ്‌റ(റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും നമസ്‌കരിക്കുന്നവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

നിര്‍ണയത്തിന്റെ രാത്രി റമദാനിലാണെന്ന്‌ ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. ഇബ്‌നുകസീര്‍(റ) തന്റെ ഖുര്‍ആന്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌ റമദാന്‍ മാസത്തിലാണെന്ന്‌ ഖുര്‍ആന്‍ 2:185ല്‍ സംശയമില്ലാത്തവണ്ണം വ്യക്തമാക്കുന്നു. അത്‌ ഒരു നിര്‍ണയിക്കപ്പെട്ട രാത്രിയിലാണെന്ന്‌ സൂറത്തുല്‍ ഖദ്‌റിലും പ്രസ്‌താവിക്കുന്നു. ഇതില്‍ നിന്നു തന്നെ റമദാനിലാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍ എന്നത്‌ ഗ്രാഹ്യമാണ്‌.

റമദാനില്‍ ഏതു ദിവസമാണത്‌ എന്ന്‌ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത്‌ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത്‌ റമദാനിലെ അവസാനത്തെ പത്തുദിവസങ്ങളിലേതെങ്കിലുമൊന്നിലായിരിക്കാമെന്ന്‌ ധാരാളം പ്രബലമായ നബിവചനങ്ങളിലുണ്ട്‌. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി കാണാവുന്നതാണ്‌.

ഇബ്‌നുഉമറി(റ)ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ അവസാനത്തെ ഏഴു ദിവസങ്ങളിലൊന്നിലാണെന്ന്‌ സ്വപ്‌നദര്‍ശനമുണ്ടായെന്ന്‌ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. അവരത്‌ നബി(സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്ന്‌ നബി(സ) അവരോട്‌ പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കാന്‍ അവരോട്‌ ആഹ്വാനം നടത്തുകയും ചെയ്‌തു.

ആയിരം മാസത്തെക്കാള്‍ ഉത്തമമായൊരു രാവ്‌! ഒരു മനുഷ്യന്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേക്കുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

Facts about the glorious Qu'ran - Must read and Share


1) What is the meaning of the word "Qur'an" ? 

A) That which is Read.


2) Where was the Qur'an revealed first ?

A) In the cave of Hira (Makkah)


3) On which night was the Qur'an first revealed ?

A) Lailatul-Qadr (Night of the Power)


4) Who revealed the Qur'an?

A) Allah revealed the Qur'an

5) Through whom was the Qur'an revealed?

A) Through Angel Jibraeel (Alaihis-Salaam)


6) To whom was the Qur'an revealed?

A) To the last Prophet, Muhammed (Sallahu Alaihi Wasallam)


7) Who took the responsibility of keeping the Qur'an safe?

A) Allah himself


8) What are the conditions for holding or touching the Qur'an?

A) One has to be clean and to be with wudhu (ablution)


9) Which is the book which is read most?

A) The Qur'an


10) What is the topic of the Qur'an?

A) Man


11) What are the other names of the Qur'an according to the Qur'an
itself?

A) A l-Furqaan, Al-Kitaab, Al-Zikr, Al-Noor,Al-Huda


12) How many Makki Surahs (chapters) are there in the Qur'an?

A) 86


13) How many Madani Surahs (chapters) are there in the Qur'an?

A) 28


14) How many Manzils (stages) are there in the Qur'an?

A) 7


15) How many Paara or Juz (parts) are there in the Qur'an?

A) 30


16) How many Surahs (chapters) are there in the Qur'an?

A) 114


17) How many Rukoo (paragraphs) are there in the Qur'an?

A) 540


18) How many Aayaath (verses) are there in the Qur'an?

A) 6666


19) How many times is the word 'Allah' repeated in the Qur'an?

A) 2698


20) How many different types of Aayaath (verses) are there in the
Qur'an?

A) 10


21) Who is the first 'Haafiz' of the Qur'an?

A) Prophet Muhammed (Sallalahu Alaihi Wasallam)


22) At the time of the death of Prophet Muhammed (Sallallahu Alaihi
Wasallam) how many Huffaz were there?

A) 22


23) How many Aayaath (verses) on Sajda (prostation) are there in the
Qur'an?

A) 14


24) In which Paara (part) and Surah (chapter) do you find the first
verse
about Sajda (prostation)?

A) 9th Paara, 7th Chapter-Surah-al-Araaf, Verse 206


25) How many times has the Qur'an stressed about Salaat or Namaaz
(prayer)?

A) 700 times


26) How many times has the Qur'an emphasized on alms or charity?

A) 150


27) How many times in the Qur'an, is the Prophet Muhammed (Sallallahu
Alaihi
Wasallam) addressed asYaa-Aiyu-Han-Nabi?

A) 11 times


28) Where in the Qur'an has Prophet Muhammed (Sallallahu Alaihi
Wasallam)
been named 'Ahmed'?

A) Paara 28th, Surah Saff, Ayath 6th


29) How many times has the name of Rasool-ullah (Sallallahu Alaihi
Wasallam)
been mentioned in the Qur'an?

A) Muhammed (Sallallahu Alaihi Wasallam)-4times Ahmed (Sallallahu Alaihi
Wasallam)-1 time

30) Name the Prophet whose name is mentionedand discussed most in the
Qur'an?

A) Moosa (Alahis-Salaam)

39) Which is the first and the most ancient Mosque according to the
Qur'an?

A) Kaaba


40) In Qur'an mankind is divided into two groups.Which are those two
groups?

A) Believers and disbelievers


41) Who is the man about whom, Allah has said in the Qur'an that his
body is
kept as an admonishing example for future generations to come?

A) Fir'aun. (Pharaoh)


42) Besides the body of Pharaoh, what is that thing which is kept as an
admonishing example for future generations to come?

A) Noah's Ark.


43) After the wreckage of Prophet Noah's Ark, which is its place of rest
mentioned in theQur'an?

A) Cave of Judi.


46) In the Qur'an there is a mention of a Prophet who has been called by
his
mother's name. Who was he?

A) Jesus [Prophet Isa (Alahis salaam)] is mentioned as bn Maryam.


47) Which was the agreement that was titled Fath-hum-Mubeen' without
fighting a battle?

A) Treaty of Hudaibiya


48) What are the different names used for Satan or Devil in the Qur'an?

A) Iblees and Ash-Shaitaan.


49) Which category of creature does the Qur'an put 'Iblees' into?

A) Jinn.


50) What were those worships and prayers that were ordered by Allah to
the
community of Bani Israeel and which were continued by the Muslim Ummah
also?

A) Salaat and Zakaat. (Al-Baqarah:43)


51) The Qur'an repeatedly warns of a certain day.Can you say which day
it
is?

A) Youmal Qiyamah.(Doomsday)


52) Who were those people with whom Allah was pleased and they were
pleased
with Him, as mentioned in the Qur'an?

A) Companions of Prophet Muhammed.(Sallallahu Alaihi Wasallam)


53) In which Holy Book of Non-Muslims the Qur'an mentioned repeatedly?

A) In the Holy Book of Sikh Community-Granth Saheb.


54) In which year were the vowels inserted in the Qur'an?

A) 43 Hijri.


55) Who were the first serious students of the Qur'an?

A) As-haabus Suffah.


56) Which is the first Residential University where the faculty of the
Qur'an was established for the first time?

A) Masjid-e-Nabvi.[Mosque of the Prophet (Sallallahu Alaihi Wasallam)]


57) By what name did the Qur'an address those noble and pious people who
were selected by Allah to convey His message to mankind?

A) Nabi (Prophet) and Rasool (Messenger).


58) What type of a person does the Qur'an want to make?

A) Momin.


59) What is the scale or measure of one's dignity according to the
Qur'an?

A) Thaqwa. (Piety)


60) What according to the Qur'an is the root cause of the evil?

A) Alcohol.


61) What are the two most important types of kinds of Aayaat
(Verses)found
in the Qur'an?

A) Muhakamaat and muthashabihaath.


62) Which is the longest Surah (Chapter) in the Qur'an?

A) Surah-al-Baqarah.


63) Which is the smallest Surah in the Qur'an?

A) Surah-al-Kausar.


64) What was the age of Prophet Muhammed (Sallallahu Alaihi Wasallam)
when
Qur'an was first revealed to him through Jibraeel (Alaihis-salaam)?

A) 40 Years.


65) How long did Prophet Muhammed (Sallallahu Alaihi Wasallam) receive
the
revelation of the Qur'an in Makkah?

A) 13 Years.


66) How long did Prophet Muhammed (Sallallahu Alaihi Wasallam) receive
the
revelation of the Qur'an in Madinah?

A) 10 Years.


67) Where was the first Surah revealed?

A) In Makkah.


68) Where was the last Surah revealed?

A) In Madinah.


69) How many years did it take for the complete revelation of the
Qur'an?

A) 22 years,5 months and 14 days.


70) Which Surah(Chapter) of the Qur'an is to be read compulsorily in
each
raka'at of the Salaat (Namaaz)?

A) Surah-al-Fatihah.


71) Which is the Surah, which Allah taught as a Du'a(Prayer)?

A) Surah-al-Fatihah.


72) What is the reason of keeping Surah-al-Fatihah in the beginning of
the
Qur'an?

A) It is the door to the Qur'an


73) What is the Surah (Chapter) revealed completely and found first
place in
the Qur'an?

A) Surah-al-Fatihah.


74) Who was the only lady whose personal name is found in the Qur'an?

A) Mariam(Alaihis-salaam).


75) In which Surah (Chapter) of the Qur'an do you find maximum
instructions?

A) Surah-al-Baqarah.


76) When and Where did the Prophet Muhammed Sallallahu Alaihi Wasallam)
and
Jibraeel (Alaihis-salaam) meet for the second time?

A) On Friday,18th Ramadan,in the Cave of Hira.


77) What was the interval between the first and the second revelation?

A) 2 years and six months.


78) Which is the Surah (Chapter) that does not start without Bismillah?

A) Surah-al-Taubah or Bara'ath.


79) In which Surah (Chapter) of the Qur'an Bismillah is repeated twice?

A) Surah-al Naml.


80) How many Surah (Chapter) in the Qur'an have the titles named after
different Prophets?

A) 6 Surahs (Chapters):

a) Surah-al-Yunus.

b)Surah-al-Hood.

c) Surah-al-Yusuf.

d) Surah-al-Ibraheem.

e)Surah-al-Nuh.

f) Surah-al-Muhammed.


81) In which part of the Qur'an do you find 'Ayat-ul-Kursi'(Verse of the
Throne)?

A) In the beginning of the third Part .(Chapter2-55)


82) How many different names of Allah are mentioned in the Qur'an?

A) 99


85) Which is that only book which is completely memorized by millions of
people in the world?

A) Al-Qur'an.


86) What did the Jinns who heard a few Aayaath Verses) of the Qur'an say
to
each other?

A) We have heard a unique discourse which shows the right path, verily
we
believe in it.


88) Into how many languages of the world has the Holy Qur'an been
translated?

A) Nearly 103 languages.


90) What will be our condition on 'The day of the Judgment' according to
the
Qur'an?

A) Everybody will be in a state of anxiety.


91) Who was the Prophet mentioned in the Qur'an whose three generations
were
prophets?

A) Ibraheem (Alaihis-salaam).


92) What is that book which abolished all old rules and regulations?

A) Al-Qur'an.


93) What does the Qur'an say about property and wealth?

A) They are tests of one's faith.


94) According to the Qur'an who is "khaatamun Nabiyyeen" (the last of
the
Prophets)?

A) Prophet Muhammed (Sallallahu Alaihi Wasallam)


95) What is the name of the book that tells us clearly about the reality
of
the beginning and the end of the world?

A) Al-Qur'an.


96) In the Qur'an what other name is given to the city of Makkah?

A) Bakkah and Baladul Ameen.


97) According to the Qur'an what other name is given to the city of
Madinah?

A) Yathrib.


98) Whose Generation is known as "Bani Israeel" according to the Qur'an?

A) The generation of Prophet Yaqoob(Alaihis salaam) who is also known as
Israeel.


99) Which are the mosques that are mentioned in the Qur'an

a) Masjid-ul-Haram.

b) Masjid-ul-Zirar.

c) Masjid-ul-Nabawi.

d) Masjid-u l-Aqsa.

e) Masjid Quba.


100) The name of which angels are mentioned in the Qur'an?

a) Jibraeel Ameen.Alaihis salaam)

b) Meekaeel.(Alaihis salaam)

c) Haroot.(Alaihis salaam)

d) Maroot.(Alaihis salaam)

Share this as much as u can and get the your extra.bonus points to reach at Jannath

അനാഥ ബാലന്‍ ലോകത്തെ മാറ്റി മറിച്ചത് എങ്ങനെ ??? വായിക്കുക - Amazing article in Zakeen - Must read

posted by Ashkar Lessirey
" പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ. മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക"

click this link to read it full :

കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ....



subscribe to Zakeen youtube channel : http://www.youtube.com/user/ZakeenTV

link

Related Posts Plugin for WordPress, Blogger...