Search the blog

Custom Search
ഇരട്ട നീതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇരട്ട നീതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ!!!

posted by Sadique Sadi

ഒരു വ്യക്തിക്ക് വട്ടായാല്‍ കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ട് ചെന്നാക്കാം. പക്ഷെ ഒരു പാര്‍ട്ടിക്ക് വട്ട് പിടിച്ചാല്‍ അത് പറ്റില്ല. കൊച്ചിയിലെ ലുലു മാളിന് അനുമതി നല്കിയതും ഭൂമി നല്കിയതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. എല്ലാ പേപ്പറുകളിലും കാശ് വാങ്ങാതെയും വാങ്ങിച്ചും ഒപ്പിട്ടു കൊടുത്തത് ഇടത് നേതാക്കളും മന്ത്രിമാരുമാണ്‌. അതിന്റെ പണി നടക്കുമ്പോള്‍ പല്ലിളിച്ച് തെക്ക് വടക്ക് നടന്നതും സഖാക്കളാണ്. മാത്രമല്ല, മാളിന്റെ ഉദ്ഘാടനത്തിന് എം എ യൂസഫലിയെ കെട്ടിപ്പിടിച്ച് ലാവിഷായി പ്രസംഗിച്ച് ചായയും കുടിച്ച് പിരിഞ്ഞു പോയത് പ്രതിപക്ഷ നേതാവ് സഖാവ് വി എസ്സാണ്. എന്നിട്ടിപ്പോള്‍ അതേ പാര്‍ട്ടിക്കാര്‍ പറയുന്നു ലുലു മാള്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന്. അതിനു പിന്നില്‍ വഞ്ചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന്!. ചോര തിളക്കും തീപ്പന്തങ്ങള്‍ വെറുതെ വിടില്ലെന്ന്!!. അതാണ്‌ ഞാന്‍ പറഞ്ഞത് ഇത് കുതിരവട്ടം കൊണ്ടും അവസാനിക്കുന്ന കേസല്ലെന്നത്.

ഒരു സംരംഭത്തിന് എല്ലാ അനുമതിയും നല്‍കി പിറകെ കൂടിയവര്‍ തന്നെ ആ സംരംഭം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കൊടി പിടിച്ച് വന്നാല്‍ ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ കണ്ട്രോള് പോകും. യൂസഫലിയെന്നല്ല എന്റെ നാട്ടില്‍ പെട്ടിക്കട നടത്തുന്ന ഇന്നോളം ആരോടും മുഖം കറുപ്പിച്ചിട്ടില്ലാത്ത വാസുവേട്ടന്‍ വരെ ചൂടാവും. കൊച്ചിയില്‍ ആരംഭിക്കാനിരിക്കുന്ന എണ്ണൂറു കോടിയുടെ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പദ്ധതി നിര്‍ത്തിവെക്കുന്നതായി യൂസഫലി പ്രഖ്യാപിച്ചതില്‍ അതുകൊണ്ട് തന്നെ ഒട്ടും അത്ഭുതമില്ല.

കൊച്ചി തുറമുഖ അതോറിറ്റിയുടെ കീഴിലുള്ള കണ്ണായ ഇരുപത്തിയാറു ഏക്കര്‍ ഭൂമി ഒരു സ്വകാര്യ മുതലാളിക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനം ശരിയോ എന്ന വിഷയത്തില്‍ രണ്ടഭിപ്രായം ഉണ്ടാവും. തികച്ചും സ്വാഭാവികമാണത്. വളരെ ശ്രദ്ധിച്ചും പഠിച്ചും ചെയ്യേണ്ട സംഗതിയുമാണത്. പക്ഷേ സര്‍ക്കാര്‍ അത് പാട്ടത്തിന് കൊടുക്കാന്‍ വേണ്ടി ടെണ്ടര്‍ വിളിക്കുകയും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ തുക ടെണ്ടര്‍ നല്കിയ ഒരു നിക്ഷേപകന് അത് ലഭിക്കുകയും ചെയ്‌താല്‍ അതില്‍ ആ നിക്ഷേപകനെ തെറി പറയേണ്ട എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. അയാളില്‍ നിന്ന് ടെണ്ടര്‍ തുകക്കുള്ള കാശ് വാങ്ങി കീശയിലിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം ഇത് മുതലാളിത്ത ചൂഷണമാണ്, ബൂര്‍ഷ്വാസിയുടെ തേങ്ങാക്കുലയാണ് എന്നൊക്കെ പറയുന്നത് മിതമായ ഭാഷയില്‍ തെണ്ടിത്തരമല്ലേ. ഇത്തരമൊരു ഭരണ രാഷ്ട്രീയ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളതെന്നു വന്നാല്‍ തലയ്ക്കു വെളിവുള്ള ഏതെങ്കിലും നിക്ഷേപകന്‍ നമ്മുടെ മണ്ണിലേക്ക് വരുമോ?

യൂസഫലിയെ സംബന്ധിച്ചിടത്തോളം കൊച്ചിയിലെ മാളു കൊണ്ട് കഞ്ഞി കുടിച്ചു പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇതുപോലുള്ള നൂറിലധികം മാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിനുണ്ട്. ഓരോ മാസവും ഓരോ മാള്‍ വീതം അദ്ദേഹം തുറക്കുന്നുമുണ്ട്. അതിലൊക്കെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് യുവതീ യുവാക്കള്‍ തൊഴിലെടുക്കുന്നുണ്ട്. ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം നടത്തി കാശുണ്ടാക്കുന്ന ഒരു വ്യവസായിയാണ് അദ്ദേഹം. കേരളത്തെ ഉദ്ധരിക്കാനാണ് അദ്ദേഹം ഇവിടെ വന്നത് എന്ന് പറയുന്നത് ഒരു തമാശയായിട്ട് മാത്രം കൂട്ടിയാല്‍ മതി. ഏത് വ്യവസായിയും ഒരു സംരംഭം തുടങ്ങുന്നത് തറവാട് വിറ്റ് നാട്ടുകാരെ നന്നാക്കാനല്ല. അവര് കാശുണ്ടാക്കും. അതോടൊപ്പം അതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്ന നിരവധി പേര്‍ ജീവിച്ചു പോവുകയും ചെയ്യും. ഇതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ഏത് പോളിറ്റ് കൂറോ വിചാരിച്ചാലും ലോകത്ത് മൊത്തം നടക്കുന്ന ഈ പ്രതിഭാസത്തെ ഇല്ലായ്മ ചെയ്യാനുമാവില്ല.

സി പി എമ്മിനകത്തെ പടലപ്പിണക്കങ്ങളോ എം എം ലോറന്‍സും വി എസ്സും തമ്മിലുള്ള തുറന്ന യുദ്ധമോ കേരളത്തില്‍ പണം മുടക്കാന്‍ തയ്യാറാവുന്ന ഒരു നിക്ഷേപകനെ കുരങ്ങ് കളിപ്പിക്കാനുള്ള ന്യായീകരണമല്ല. നമുക്ക് വേണ്ടത് തൊഴില്‍ സംരംഭങ്ങളും നിക്ഷേപവും നമ്മുടെ നാട്ടില്‍ വരികയെന്നതാണ്. ഇത്തരം സംരംഭങ്ങള്‍ക്ക്‌ നല്കാവുന്ന ഭൂമിയേത്‌, നല്കാന്‍ പറ്റാത്ത ഭൂമിയേത്‌ എന്ന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും സമീപനവും ഭരണ രംഗത്തുള്ളവര്‍ക്ക് ആദ്യമുണ്ടാവണം. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ നിക്ഷേപകരെ വട്ടം കറക്കാതിരിക്കാനുള്ള സന്മനസ്സും വേണം. വന്‍കിട സംരംഭങ്ങള്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നതു അവിതര്‍ക്കിതമാണ്. അത്തരം സംരംഭങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ആട്ടിയോടിക്കുക വഴി നാം ചെയ്യുന്നത് വളരുന്ന തലമുറയോടുള്ള കൊടും പാതകമാണ്. കട്ടന്‍ ചായയും പരിപ്പുവടയും തിന്നു പണിയില്ലാതെ തെക്ക് വടക്ക് നടക്കുന്ന മന്ദബുദ്ധികളാക്കി കേരളത്തിലെ ചെറുപ്പക്കാരെ മാറ്റിയെടുത്താല്‍ മാത്രമേ തങ്ങളുടെ പാര്‍ട്ടിക്ക് കൊടി പിടിക്കാന്‍ ആളെക്കിട്ടൂ എന്ന് കരുതുന്ന പ്രത്യയശാസ്ത്ര അസംബന്ധത്തെ ഇനിയെത്ര കാലം നമുക്ക് കൊണ്ട് നടക്കാനാവും?

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ അടിയന്തിരമായ ഒരു പ്രത്യയശാസ്ത്ര ചികിത്സ ആവശ്യമുണ്ട്. ഈ സ്വതന്ത്ര കമ്പോള ആഗോളവത്കരണ കാലത്ത് തങ്ങളുടെ നിലപാട് എന്ത് എന്ന് സ്വയം തിരിച്ചറിയുന്ന ഒരു പ്രത്യയ ശാസ്ത്ര ചികിത്സ. കൊയ്ത്തു യന്ത്രത്തെയും ട്രാക്റ്ററിനെയും കമ്പ്യൂട്ടറിനെയും എതിര്‍ത്ത പഴയ കാല വരട്ടു വാദമാണോ അതോ മാറിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രായോഗിക നിലപാടുകളാണോ വേണ്ടത് എന്ന് ഒരു തീര്‍പ്പിലെത്തുക. ഇതിനു രണ്ടിനുമിടയിലുള്ള ആണും പെണ്ണും കെട്ട ഒരു സമീപനമല്ല വേണ്ടത്. ഭരണത്തിലെത്തുമ്പോള്‍ പ്രായോഗിക നിലപാടുകളും ഭരണത്തില്‍ നിന്ന് ഇറങ്ങിയാല്‍ വരട്ടു വാദവും എന്ന സമീപനം ഒരു തലമുറയെ കൊലക്കു കൊടുക്കുന്നതിനു സമാനമാണ്. ഇതൊരു നിക്ഷേപകന്റെ പിന്മാറ്റത്തിന്റെ മാത്രം പ്രശ്നമല്ല, ഒരു സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിന്റെയും ഭാവിയുടെയും പ്രശ്നമാണ്.

ചുരുങ്ങിയത് പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു സംരംഭത്തെ കേരളത്തിന്റെ അതിര്‍ത്തി കടത്തി ഓടിച്ചതില്‍ സഖാക്കള്‍ക്ക് അഭിമാനിക്കാം. മറ്റൊരു ചരിത്ര ദൗത്യവും കൂടി നിറവേറ്റപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ചരിത്ര ദൗത്യങ്ങള്‍ തുടര്‍ന്നുകൊണ്ടു കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരോട് പാര്‍ട്ടി ഇനിയും ‘കരുണ’ കാട്ടേണ്ടതുണ്ട്.

മദനി ചെയ്ത തെറ്റെന്ത് ???

pposted by Rifas Kader
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാണെന്ന കുറ്റം ചുമത്തി 3990 ദിവസം ജയില്‍ പീഡനമനുഭവിച്ചു മഅ്ദനി തന്‍റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നത് 2007 ആഗസ്റ്റ് 1 നായിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സമാനമായ തിരക്കഥകളിലൂടെ ബാംഗ്ലൂര്‍ സ്ഫോടന കേസിലും പ്രതിയാക്കി വീണ്ടും ജയിലിലടച്ചിട്ട് രണ്ടു വര്‍ഷത്തിലധികമായി. കോയമ്പത്തൂര്‍ കേസിലെ ജയില്‍ മോചനത്തിന് ശേഷം സര്‍വ്വവിധ ഇന്റലിജന്‍സ്‌ കണ്ണുകളെയും വെട്ടിച്ചു മംഗലാപുരത്തെ ഇഞ്ചി തോട്ടത്തില്‍ പോയി ഗൂഡാലോചന യോഗത്തില്‍ പങ്കാളിയാകുന്നത് മുതല്‍ “കോയമ്പത്തൂര്‍ സ്ഫോടനത്തില്‍” തന്റെ ഒരു കാല്‍ നഷ്ടപ്പെടുന്നത് വരെയുള്ള തെളിവുകള്‍ നിരത്തിയാണ് തല്പരകക്ഷികള്‍ വീണ്ടും കെണികള്‍ ഒരുക്കി മഅ്ദനിയെ കൂട്ടിലടച്ചത്.

തന്റെ പൂര്‍വകാല പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി മതനിരപേക്ഷ നിലപാടിലൂടെ മര്‍ദ്ദിത സമൂഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സമൂഹത്തോട്‌ വിളിച്ചു പറഞ്ഞ ഒരു നേതാവിനെ കേരളക്കരയില്‍ കാണാന്‍ സാധിക്കില്ല.

നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഒരു പൌരനെ സാമ്രാജ്യത്വ – ഫാസിഷിസ്റ്റ്‌ ഗൂഡാലോചനയുടെ ഭാഗമായി കോഴിയെ പിടിച്ചു കൊണ്ടുപോകുന്നത് പോലെ ബംഗ്ലൂര്‍ പോലീസ് കൊണ്ടുപോയപ്പോള്‍ തിരശ്ശീലക്കു പിന്നില്‍ നിന്ന് ചിരിച്ചതും, വിജയം ആഘോഷിച്ചതും ആരൊക്കെ? ജയില്‍പീഡനത്തിലൂടെ മരണത്തിനു കീഴടങ്ങാന്‍ മാനസികമായി തയ്യാറെടുത്ത മഅ്ദനിയാണോ ജയിക്കുക അതല്ല കേരളത്തിലെ മുസ്ലിം പണ്ഡിത–സാമുദായിക നേതാക്കളും സാംസ്കാരിക നായകന്മാരോ എന്നത് കാലം തെളിയിക്കും...

ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം -





ഒന്നും രണ്ടും അല്ല ,25,000 ല്‍ അധികം മലയാളികള്‍ ലുലുവില്‍ ജോലി ചെയ്യുന്നു. അതായത് 25,000 കുടുംബങ്ങള്‍ പട്ടിണി ഇല്ലാതെ ജീവിക്കുന്നു..പല പ്രവാസികളും പറയുന്നത്‌ കേട്ടിട്ടുണ്ട് ജോലിക്കാരുടെ ശമ്പളം അവര്‍ അവര്‍ അറിയാതെ തന്നെ വീട്ടിലേക്കു തന്നെ അല്ലെ അയക്കുനത് എന്ന് രഹസ്യമായി അന്യോഷിക്കാറുണ്ട് എന്നും അവര്ക്ക് വേണ്ട മറ്റു നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട് എന്ന്!!! അങ്ങനെ ഉള്ള
ഒരു മുതലാളിയാണ് ശ്രീ യൂസഫലി, അത് നമ്മുടെ നാട്ടുകാര്ക്ക്് അതറിയില്ലെങ്ങിലും ഓരോ പ്രവാസിക്കും അതറിയാം അദ്ദേഹം ഇന്ന് 'കുത്തക മുതലാളി ' എങ്കില്‍ അദ്ധേഹത്തിന്റെ മിടുക്ക്..
ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം ..അംഗീകരിക്കുന്നവര്ക്ക് ഷെയര്‍ ചെയ്യാം അല്ലാത്തവര്ക്ക്ക പ്രതികരിക്കാം........................


PLEASE CLICK&LIKE THIS PAGE ‘നമ്മുടെ നാട്’╚►http://www.facebook.com/pages/നമ്മുടെ-നാട്/210394269098190

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകട - ഹെല്‍പ്പറെ ആവശ്യമുണ്ട് - കാക്കന്മാര്‍ക്ക് മുന്‍ഗണന


പോസ്റ്റിയത് : Mustafa Kadangode

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകടയിലേക്ക് ഹെല്‍പ്പറെ ആവശ്യമുണ്ട് കാക്കന്മാര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ സേവനത്തിനു രണ്ടു ലക്ഷവും വീടും വരെ നേടാം. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക
===============================================

പണ്ട് പണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായൊരു കഥയാണിത്. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം അല്ല കാരണം എന്തെന്ന് വെച്ചാല്‍ മുകളില്‍ പറഞ്ഞ മാതിരി ഇതൊരു കഥയല്ല എന്നത് തന്നെ. ഏകദേശം BC 2013 ഇല്‍ ഉണ്ടായ ഒരു ചരിത്രമെന്ന് വേണേല്‍ ഇതിനെ പറയാം.. പതിവ് പോലെ അന്ന് പുലര്‍കാലത്ത് നേരം വെളുത്തപ്പോള്‍ ചായക്കടയില്‍ വന്നിരുന്നു ബടായി പറഞ്ഞു ഇരിക്കാറുള്ള നമ്മടെ കഥാനായകന്‍ ഏറ്റവും കൂടുതല്‍ കളര്‍ ഫോട്ടോകളുള്ള മലയാളം മത്തിക്കറി എന്ന ഒരു മുത്തശി പത്രത്തില്‍ എന്തൊക്കെയോ നോക്കി കൊണ്ടിരുന്നു അപ്പോഴാണ്‌ ആ പരസ്യം ഓന്റെ കണ്ണില്‍ പെട്ടത്. അല്‍ മൊസാദ് എന്ന ഇറച്ചി വെട്ടുകടയിലേക്ക് ഒരു സഹായിയെ വേണം കാക്കന്മാര്‍ക്ക് മുന്‍ഗണന ഉയര്‍ന്ന വേതന. താമസം. ഭക്ഷണം. + കമ്മീഷന്‍ താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ വിളിക്കുക. ഇത് കണ്ട ഞമ്മടെ കഥാനായകനായ ബൂലോക ബടായിക്കാരന്‍ ഷംസു. ചായകുടി നിറുത്തി. ഇറച്ചികച്ചവടക്കാരനായ കൊപ്പുണ്ണി നായര്‍ക്ക് ഉടനെ തന്നെ ഫോണ്‍ ചെയ്തു. മാന്യമായ് സംസാരിക്കുന്ന ആ പോത്ത് കച്ചവടക്കാരനില്‍ പൂര്‍ണ്ണ വിശോസനായ ഷംസു. ഒഫ്കൊഴ്സ് പറഞു സന്തോഷപൂര്‍വ്വം അയാളുടെ അടുത്തേക്ക് എത്തിയത്. കാര്യം കാണാന്‍ ഏതു നാറിയേയും മാന്യമായി പ്രശംസിക്കുന്ന ശംസൂന് ആ ജോലി ശരിയായി. ശമ്പളത്തെ കുറിച്ച് എന്നന്ന്യേഷിച്ച ശംസൂനോട് കൊപ്പുണ്ണി നായര്‍ പറഞ്ഞു ശമ്പളം ഒന്നും ഒരു വിഷയാക്കണ്ട . കച്ചവടം ഒക്കെ ശരിയായി വന്നാല്‍ അണക്ക്‌ ഞമ്മള് ഒരു വീട് വെച്ച് തരാം. ഒരു കൊല്ലം പണി എടുത്താല്‍ രണ്ടു ലച്ചം ഉറുപ്പികയും തരാം ഇത് കേട്ട ബൂലോക ബടായിക്കാരന്‍ സന്തോഷം കൊണ്ട് ഉള്ളില്‍ ചിരിച്ചു കുഴപ്പമില്ല ഒഫ്കൊഴ്സ് ആയും നിങ്ങളെ വിശോസിക്കുന്നു എന്നും പറഞ്ഞു അന്നു തന്നെ ജോലിക്ക് കയറി.

ചന്തയില്‍ പോയി പോത്തിനെ ലേലം വിളിക്കാനും കൊണ്ടു വരാനും അറുത്തു വില്‍ക്കാനും എപ്പോഴും കൊപ്പുണ്ണി നായരുടെ കൂടെ ഒരു വാലായി ഷംസുവും കൂടി. അങ്ങനെ ലേലം വിളിക്കുന്ന സമയത്തൊക്കെ ലേല സന്ഘ്യ ആരെങ്കിലും കയറ്റി വിളിച്ച് പോത്തിനെ വാങ്ങുമെന്നു തോനുമ്പോള്‍ നായരുടെ പിന്നില്‍ നിന്ന് ഷംസു അയാളുടെ കുണ്ടീമേല്‍ അമര്‍ത്തി ഒന്ന് തോണ്ടും. കാരണം പോത്തിനെ വാങ്ങിയാലെ കച്ചവടം ഉശാറാകൂ. നായര്‍ക്കു നഷ്ട്ടം വന്നാലും വേണ്ടില്ല ഞമ്മക്ക് ഇറച്ചിക്കചോടം നടക്കണം എന്നെ ശംസൂന് ഒള്ളൂ. പിന്നെ എല്ലും തോലും ബോട്ടിയും ഒക്കെ വിറ്റാല്‍ കിട്ടുന്നനക്കാപിച്ചയും ശംസൂന് തന്നെ. എന്തായാലും കചോടം നടന്നാലെ ഞമ്മക്ക് പുതിയ പൊര കെറ്റാന്‍ പറ്റൂ എന്ന് ശംസൂന് അറിയാം. അങ്ങനെ കൊപ്പുണ്ണിനായരുടെ കുണ്ടീമേല്‍ തോണ്ടി തോണ്ടി നാലഞ്ചു മാസം കടന്നു പോയീ. അങ്ങനെ ഇരിക്കും മ്പോളാണ്. വയനാട്ടിലെ ഒരു പേരുകേട്ട മൂരി ക്കച്ചവടക്കാരന്‍ കൊപ്പുണ്ണി നായരെ തേടിവന്ന് പറഞ്ഞത്. നാറാത്ത് മറ്റന്നാള്‍ മറുകണ്ടം ചാടി അബ്ദുള്ളാന്‍റെ പൊരേല് ഒരു ബെല്ല്യ കല്ല്യാണം ഉണ്ട്. അവിടേക്ക് നാളെ ഒരു ആറു പോത്തിനെ വേണം അത്യാവശ്യമാണ്. അവര് ആട് ബിരിയാണി പ്ലാന്‍ ചെയ്തതാ സമരം കാരണം അതെനിക്ക് എത്തിക്കാനായില്ല. ഇപ്പോള്‍ പോതായാലും മതിയെന്ന് പറഞ്ഞക്കാ ഇങ്ങടെല് പോത്തുണ്ടോ ബിരിയാണിക്കുള്ള കഷ്ണങ്ങള്‍ ആക്കി അവിടെ എത്തിച്ചു കൊടുക്കണം. ഇത് കേട്ട് എന്താ ചെയ്യാന്ന് അന്തംവിട്ടു നിന്ന നായരോടു നിങ്ങക്ക് പറ്റുമെങ്കില്‍ ഞമ്മക്ക് അഞ്ചു ശതമാനം കമ്മീഷന്‍ തന്നാല്‍ ഇപ്പോള്‍ കച്ചോടം ഒറപ്പിക്കാം എന്നുംപറഞ്ഞ്. ഷാജി ഒരു വെല്ലുവിള്യാ പറ്റോ പറ്റോ ഇപ്പപ്പറിയണം. ഇതുകേട്ട നായര് പറഞ്ഞു ഞമ്മടെ കയ്യില്‍ പോത്തുകള്‍ ഒന്നും ഇല്ല്യ. എന്താ ചെയ്യാ എന്നാലോചിച്ചു നിന്ന നായരുടെ കുണ്ടിമേല്‍ ഞമ്മടെ ബടായി ഷംസു പതിവുള്ള ആ തോണ്ടല്‍ പാസാക്കി. ഷംസു തോണ്ടിയപ്പോള്‍ കൊപ്പുണ്ണി നായര് ഉള്ള സത്യംപറഞ്ഞു നല്ല അഞ്ചു മൂരികള്‍ ഉണ്ട് അത് വേണേല്‍ നുറുക്കി പോത്തെന്നും പറഞ്ഞ് കഷ്ണം ആക്കി കൊടുക്കാം എന്തേ വേണോ.? അവസാനം ബെല്ലാരി ഷാജി കൊപ്പുണ്ണി നായരോട് ഒരു കലക്ക് അങ്ങണ്ട് കലക്കി ഇങ്ങള് നാളെ വെയ്കീട്ടു ഇറച്ചി അവിടെ എത്തിചോളീം. നറാത്തെ ആളുകള്‍ക്ക് പോത്തിനിം മൂരീനിം മനസ്സിലാവില്ല അത് മനസ്സിലാക്കാന്‍ ബുദ്ദി ഉള്ള വല്ല നാറാത്തുകാരും ഉണ്ടേല്‍ ഞമ്മടെ അടുത്തേക്ക്‌ വരട്ടെ എന്ന് വല്ല്യ ഒരു വെല്ലുവിളിയും നടത്തി ഒന്നര ലക്ഷത്തിനു കച്ചോടം ഉറപ്പിച്ചു അഞ്ചു ശതമാനം കമ്മീഷനും ചോദിച്ചു തല ചൊറിയാന്‍ തുടങ്ങി. അന്‍റെ കമ്മീഷന്‍ വീട്ട്‌ കാരുടെ കയ്യില്‍നിന്നും കിട്ടിയിട്ട് തന്നാ പോരെ ഷാജ്യെ. അത് നട്ക്കിലെന്നു പറഞ്ഞ് ഷാജീം കൊപ്പുണ്ണി നായരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനം ആയപ്പോള്‍ . എങ്ങനെയെങ്കിലും കച്ചോടം നടക്കട്ടെ. എന്ന് വിചാരിച്ചു ബടായി ഷംസു കൊപ്പുണ്ണി നായരുടെ കുണ്ടിമേല്‍ വീണ്ടും തോണ്ടി അപ്പോള്‍ വര്‍ത്തമാനം നിറുത്തി ബെല്ലാരി ഷാജിക്ക് കമ്മീഷനും കൊടുത്ത് ഇറച്ചി കൊടുക്കേണ്ട അട്രെസ്സും വാങ്ങി കച്ചോടം ഉറപ്പിച്ചു ഷാജിയെ പറഞ്ഞു വിട്ടു.

അടുത്തദിവസം നാറാത്തെ കല്യാണ വീട്ടിലേക്കു പോത്താനെന്നുംപറഞ്ഞു നാറാത്തുള്ള ആളുകള്‍ക്ക് നല്ല മൂരി ഇറച്ചി കൊണ്ടു കൊടുത്തു. മൂരിയുടെ കാശുവാങ്ങാന്‍ അബ്ദുള്ളാനെ ചെന്ന് കണ്ടപ്പോഴാണ് രസം ഞായറാഴ്ച ബാങ്ക് അവതിയായ കാരണം കയ്യിലെ കാശൊക്കെ തീര്‍ന്നു നാളെ വായോ കൊയെ. എന്ന് പറഞ്ഞ അബ്ദുള്ളായുമായ് ഷംസു നല്ല വര്‍ത്തമാനം ആയി. എന്നെ വിശോസല്ല്യെ ഞാന്‍ ആരാനെന്നറിയോ എന്നൊരു ചോദ്യം അബ്ദുള്ളാന്‍റെ വക. പെട്ടന്ന് ഷംസു അറിയാതെ മറുകണ്ടം ചാടി അബ്ദുല്ലയല്ലെന്നു തിരിച്ചു ചോദിച്ചു പോയി കണ്ണുരുട്ടി നോക്കുന്ന അയാളുടെ നോട്ടം കണ്ടപ്പോളാണ് ശംസൂന് പറഞ്ഞ വിഡ്ഢിത്തം മനസ്സിലായത്. ഷംസു പിന്നെ കൊപ്പുണ്ണി നായര്ടെ പിന്നിലേക്ക്‌ വലിഞ്ഞത് ചെറിയ വര്‍ത്തമാനം ഒക്കെ ആയി അവസാനം ഞമ്മടെ ബടായി ഷംസു നായരുടെ കുണ്ടീമേല്‍ പതിവുള്ള തൊണ്ട് കൊടുത്തു. എന്നാല്‍ കാലത്ത് 10.30 നു തന്നെ കാശ് വാങ്ങാന്‍ വരാമെന്ന് പറഞ്ഞു തിരിച്ച് പോന്നു. രാത്രിയില്‍ നെയ്ചോറിനു വെച്ച ചിക്കന്‍ കറി തേയാതെ വന്നപ്പോള്‍ ബിരിയാണി വെപ്പുകാരന്‍ ശംസുന്റെ കുറച്ച് പോത്തിറച്ചി എടുത്തു കറിവെച്ച്. നെയ്ചോറിനോപ്പം കൊടുത്തു. മൂരി യിറച്ചി തിന്ന വീട്ടുകാരു അടക്കം ഉള്ളവര്‍ കുറച്ചു കഴിഞ്ഞു വയറു വേതന വന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടി പറമ്പുകളില്‍ വരെ അഭയം പ്രാബിച്ചു. വീട്ടുകാരും നാട്ടുകാരും വെപ്പുകാരനെ ചീത്ത പറയാന്‍ തുടങ്ങി. വെപ്പുകാരന്‍ ഉള്ള സത്യം പറഞ്ഞു പത്തിരുപതിമൂനു കൊല്ലമായി ഞമ്മള് ബിരിയാണി വെക്കാന്‍ തുടങ്ങിയിട്ട് വയറു നിറഞ്ഞ് എണീല്‍ക്കുംപോള്‍ മാത്രമേ ഞമ്മളെ ചിലര് കുറ്റം പറയാറുള്ളൂ. അത് പള്ളയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ടു മാത്രമാണെന്ന് ഞമ്മക്കറിയാം. അല്ലാതെ ഞമ്മള് വെക്കണ ഭക്ഷണത്തെ ആരും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല. ഞാനും തിന്നു ഇങ്ങടെ ഈ പോത്ത് കറി. നിങ്ങളെ അല്‍ മോസാദിലെ അറവുകാര് പറ്റിച്ചതാണ് ഇത് പോത്തല്ല നല്ല മൂരിയാ. ഇത് കേട്ട് ഭ്രാന്തുവന്ന അബ്ദുള്ള. കൊപ്പുണ്ണി നായരെയും ശംസുവിനെയും അന്യേഷിച്ച് അവരുടെ അടുത്തു ചെന്ന് മതിവരുവോളം അങ്ങണ്ട് ആട്ടി. അവരുടെ ഒരു പോത്തിറച്ചിഎന്നും പറഞ്ഞ് മൂരി ഇറച്ചി മുറ്റത്തും വെച്ച് കാശ് കൊടുക്കാതെ തിരിച്ചു പോയപ്പോള്‍ ഇറചിക്കചോടത്തില്‍ നഷ്ട്ടം വന്ന കൊപ്പുണ്ണി നായര് വിഷമിച്ച് കൊണ്ട് നീയാണിതിനൊക്കെ കാരണമെന്ന് പറഞ്ഞ് ശംസൂനെ തുറിച്ചു നോക്കി. അത് ശംസൂന് ഇഷ്ട്ടയില്ല. ബൂ ലോക ബടായി ഷംസു നായരുടെ മുഖത്തു നോക്കി രണ്ടു വര്‍ത്തമാനം അങ്ങണ്ട് പറഞ്ഞു.

"എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നെ കല്യാണ വീട്ടില്‍ ഇറച്ചി കൊടുത്തിട്ട് കാശു വാങ്ങാതെ പോനത് നിങ്ങള്‍ തന്നെ അല്ലെ. നിങ്ങള്‍ തമ്മില്‍ വര്‍ത്താനം ആയപ്പോള്‍ ഞാന്‍ ഇങ്ങളെ തോണ്ടിയതല്ലേ. എന്നിട്ടും നിങ്ങള്‍ കാശ് വാങ്ങാതെ പോന്നത് എന്‍റെ കുറ്റാ.. ആ മൂരി ക്കച്ചവടക്കാരനുമായ് വര്‍ത്താനം ഉണ്ടായപ്പോഴും നിങ്ങളെ ഞാന്‍ തോണ്ടിയതാ അയാള്‍ക്കും നിങ്ങള് കാശ്കൊടുത്തു. എന്താ എനിക്കൊരു വിലയുമില്ലേ" ഞമ്മടെ കൊപ്പുണ്ണി നായര്‍ക്കു ഇത് കേട്ടപ്പോളാണ് ബൂലോക ബടായിക്കാരന്‍ ഷംസു വിനെ. ശരിക്കും മനസ്സിലായത്‌.. ഇറങ്ങി പോട പോത്തെ ഈ വഴിക്ക് കാണരുതെന്ന് പറഞ്ഞു അടിക്കാന്‍ ചെന്നപ്പോള്‍ ഷംസു പറയാ.. ഞാന്‍ സുന്നത്ത് ജമാത്തിനെ മുറുക്കെ പിടിക്കുന്ന ആളാ... അതുകൊണ്ട് തന്നെ ഞാനങ്ങനെ ഒന്നും പോകില്ല എനിക്ക് എന്‍റെ കൂലി വേണം ജോലി ചെയ്‌താല്‍ വിയര്‍പ്പു വറ്റുന്നതിന്നു മുന്നേ കൂലി കൊടുക്കാന്‍ ഞങ്ങളുടെ നേതാവ് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടു ഞാന്‍ വാങ്ങിയിട്ടേ പോകൂ എന്നും പറഞ്ഞു ഷംസു അവിടെ തന്നെനിന്നു ...... എന്നിട്ട്‌ എന്തായീ എന്നാകും ഇങ്ങള് ചിന്തിക്കുന്നത്. അല്ലെ. ...........................................................................................................................കൂടെ നടന്നു വഞ്ചിക്കുന്ന. ഷംസു വിനെ. ശരിക്കും മനസ്സിലാക്കിയ കൊപ്പുണ്ണി നായരും തനി സോഭാവം കാട്ടി എടാ നിന്റെ മുന്നേ എന്നെ സഹായിക്കാന്‍ നിന്നെ പോലെ വേറെ ഒരുത്തന്‍ ഉണ്ടായിരുന്നു. നിനക്ക് അറിയോ നാട്ടുകാരോട് ചോദിച്ചു നോക്ക്. ഓന്റെ പേര് നസീര്‍ന്നാ. അവന്‍ പോലും എന്നെ ഇങ്ങനെ പറ്റിച്ചിട്ടില്ല. എല്ലും തോലുമായ് നടന്ന അവനെ എന്‍റെ കൂടെ കൂട്ടി അവസാനം എന്‍റെ പോത്ത് ഇറച്ചിയും ചോറും തിന്നു തിന്നു എന്നേക്കാള്‍ തടിച്ചു വീര്‍ത്തു അങ്ങനെ നാട്ടുകാര്‍ എല്ലാം അവനെ തടിയന്‍റെവിടുത്തെ നസീര്‍ തടിയന്‍റെവിടുത്തെ നസീര്‍ എന്നാ വിളിച്ചിരുന്നെ. ആ അവനും എന്നോട് രണ്ടു ലക്ഷവും വീടും ചോദിച്ചു. ഒന്നര കൊല്ലം എന്‍റെ കൂടെ പണിയെടുത്ത അവന്ക്ക് ഒന്നും കൊടുത്തിട്ടില്ല. പിന്നെയാ ആറുമാസം പണിയെടുത്ത നിനക്ക് . വല്ലാണ്ട് കളിക്കല്ലേ. കളിച്ചാല്‍ കണ്ണൂര്‍ ജയ്‌ലില്‍ നസീറിന്‍റെ പഴയ റൂമിലേക്ക്‌ പറഞ്ഞയക്കും കളിക്കണ്ട ഇജ്...!

Khalid Mujahid's death in UP Police van shocked the whole country


Khalid Mujahid's death in UP Police van shocked the whole country again, who was about to release after Nimesh Commission report and this report clearly says that the charges against Khalid Mujahid and Tariq Qasmi are false and recommended action against named police officers who framed them and fabricated evidence to implicate them. Nimesh Commision clearly says that Khalid Mujahid was innocent a...nd his release was only a matter of time.


Khalid Mujahid was threatened by Police of killing him in encounter several times and this was told to court also. It seems that Police Officers who arrested him and fabricated false evidences against him were about to be prosecuted, that's why this INNOCENT INDIAN CITIZEN is dead now. FIR and ordering CBI inquiry in this incident under pressure of public is itself a proof that these policemen may have killed him.


It seems that the GROUP OF KILLERS of Indian Citizens finally killing innocents out of court because they don't believe in Indian Law System. Now they are doing their judgment out of court. They also threaten that court will free them because they have no evidence or fabricated evidences. This is not the only incident, before it, several other incidents happened in high security in Pune, Jammu & Hyderabad.


Adv Shoaib who was fighting the case of Khalid Mujahid since he was arrested in 2007 left him at 3:17pm and around 5pm he got the call that Khalid died of heart attack though he was fine when dispatched from jail (confirmed by Barabanki jail superintendent). Adv Shoaib said that the post-mortem shows several marks of torture and serious injuries on the body, deep swelling on his face, nails are dark, signs of strangulation on neck are visible, signs of bleeding from nose and ear, injuries on thighs.


Popular Front of India demands for fair inquiry and arrest of all police officers involved in his death & also those police officers who arrested him in 2007. We also demand to table the Nimesh Commission report & CBI fair & quick inquiry.

for more new like this .....like the page  : http://www.facebook.com/PopularFrontOfIndiaOfficial?hc_location=timeline

link

Related Posts Plugin for WordPress, Blogger...