Search the blog

Custom Search

സുമനസ്സുകളെ, ഒരു നിമിഷം ... ഇത് ശ്രദ്ധിക്കാതെ പോകല്ലേ



സുമനസ്സുകളെ, ഒരു നിമിഷം ...

പതിവിനു വിപരീതമായി, പാരമ്പര്യത്തിനതീതമായി, ലൈക്കൊ നെടുനീളൻ ചർച്ചകളോ പ്രതീക്ഷിക്കാതെ നിങ്ങളുടെ ദയാദാക്ഷിണ്യം മാത്രം കാംക്ഷിച്ചു കൊണ്ട് തികച്ചും സദുദ്ദേശ്യപരമായി ഇടുന്ന ഈ പോസ്റ്റ്‌ നിങ്ങൾ വായിച്ചുനോക്കണം എന്ന് ആദ്യമേ അപേക്ഷിക്കുന്നു ..

40,000 ൽ പരം അംഗങ്ങളുള്ള നമ്മുടെ ഈ ഗ്രൂപ്പ് വിശ്വാസികൾ അവിശ്വാസികൾ,ആജ്ഞേയവാദികൾ ഉൾപ്പടെ ഉള്ള എല്ലാ വിഭാഗത്തിന്റെയും സാന്നിധ്യത്താൽ സമ്പന്നമാണ്. ഈ ഗ്രൂപ്പിൽ സ്ഥിരം നടക്കുന്ന സാമൂഹ്യവും പ്രാസ്ഥാനികവും ആയ നിരന്തര സംവാദങ്ങൾക്കിടയിലും നമ്മെ പരസ്പ്പരം അടുപ്പിച്ചു നിർത്തുന്ന ഒരു ഘടകം ആത്യന്തികമായി നമ്മിൽ അന്തർലീനമായ മാനവികത എന്ന ഒരേ ഒരു വികാരമാണ്.

എല്ലാ ഇസങ്ങൾക്കുമപ്പുറത്ത് മനുഷ്യ ബന്ധങ്ങൾക്കും അവരുടെ കണ്ണീർ ഒപ്പുന്നതിലും നമ്മുടെഗ്രൂപ്പിലെ പരശ്ശതം അംഗങ്ങളും അങ്ങേയറ്റം ഉത്സുകരാണ് എന്ന മുൻകാല അനുഭവത്തിന്റെ തിരിച്ചറിവിൽ നിങ്ങളുടെ മുമ്പിൽ RIGHT THINKERS ഗ്രൂപ്പിന്റെ ചാരിറ്റി വിംഗ് ആയ We Are With You ഏറ്റെടുത്ത ഒരു വലിയ ദൗത്യത്തെ കുറിച്ച് നിങ്ങളെ തെര്യപ്പെടുത്താനാണ്‌ അൽപം ആമുഖം പറയേണ്ടി വന്നത് ...

ഗ്രൂപ്പ് അംഗം Najimudeen Naiju വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ചെയ്തിരുന്ന പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലൊ (https://www.facebook.com/groups/rightthinkers/permalink/619294171488529/) നിർധന കുടുംബത്തിലെ കടുത്ത ഹൃദ്രോഗിയായ ഒരു യുവാവിന്റെ കദന കഥ നിങ്ങൾ വായിച്ചു കാണുമല്ലോ. പരമ ദരിദ്രരായ നാലംഗ കുടുംബത്തിലെ നാളെയുടെ പ്രതീക്ഷയായ 25 വയസ്സ് മാത്രം പ്രായമുള്ള കൊല്ലം ജില്ലയിലെ പിറവന്തൂർ പഞ്ചായത്തിൽ പെട്ട ഗ്രാമമായ പുന്നല സ്വദേശി ഷമീർ എന്ന ഹത ഭാഗ്യനായ യുവാവ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ ഗ്രൂപ്പിലെ സന്തോഷ്‌ TN എന്ന സുഹൃത്ത് ഷമീറിന്റെ വീട് സന്ദർശിച്ചു കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു ഞങ്ങളുമായി പങ്കു വെച്ച വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്. ജീവ കാരുണ്യ രംഗത്ത് നിശബ്ദവും നിസ്തന്ത്രവും ആയ പ്രവർത്തനത്തിലൂടെ പുതിയ മാനം സൃഷ്ടിച്ച നമ്മുടെ ഗ്രൂപ്പിനെ കുറിച്ച് ആരോ പറഞ്ഞറിഞ്ഞാണ് ഷമീറിന്റെ സുഹൃത്തുക്കള്‍ നമ്മുടെ ഗ്രൂപ്പ് അംഗങ്ങളെ സമീപിച്ചത്. പിതാവും മാതാവും ഡ്രൈവർ ആയ ജ്യേഷ്ഠനും അടങ്ങുന്ന കുടുംബത്തിനു കനാൽ പുറമ്പോക്കില്‍ ഒരു കൊച്ചുകൂര ഉള്ളതൊഴിച്ചാൽ മറ്റു യാതൊരു ആസ്തിയും ഇല്ല. ബാപ്പയും ജ്യേഷ്ഠനും വണ്ടി ഓടിച്ചു കിട്ടുന്നത് കൊണ്ട് നിത്യജീവിത വൃത്തിക്കുള്ളത് കണ്ടെത്തുന്ന ഇവർക്ക് ഭാരിച്ച ചെലവ് വരുന്ന ഷമീറിന്റെ ദൈനംദിന ചികിത്സ തന്നെ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. സാധാരണ രീതിയിലുള്ള ഹൃദ്രോഗമാണെങ്കിൽ ഒരു ബൈപാസ്‌ ശസ്ത്രക്രിയയിലൂടെയോ മറ്റോ പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നു. ഇദ്ദേഹത്തിന്റെ അസുഖം അപൂർവങ്ങളിൽ അപൂർവമായി വരുന്ന ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത നശിക്കുന്ന, ക്രമേണ പ്രവർത്തനം മുഴുവൻ നിലച്ചു പോകുന്ന മാരക രോഗമാണ്.

ശ്രീ ചിത്ര ഇന്സിട്ടിറ്റ്യൂട്ടിലെ വിദഗ്ദ പരിശോധനയിൽ ഹൃദയം 20 ശതമാനമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഹൃദയം മാറ്റി വെക്കൽ അല്ലാതെ മറ്റു യാതൊരു പരിഹാരവും ഇല്ല എന്നും കേരളത്തിൽ സങ്കീര്ണ്ണമായ ഈ ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രി എറണാകുളം ലിസി ഹോസ്പിറ്റൽ ആണെന്നും പറഞ്ഞു അങ്ങോട്ട്‌ റഫർ ചെയ്തിരിക്കുകയാണ്‌. വളരെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതാണ് ഈ ശസ്ത്രക്രിയ. ഒന്നാമത് ഇതിന്റെ ഭാരിച്ച ചെലവ് തന്നെ. 25 ലക്ഷം രൂപയാണ് ഈ പ്രൊസെസ്സ് നടത്താൻ ആശുപത്രി അധികൃതർ പറഞ്ഞ ഏകദേശ സംഖ്യ. ഒപ്പം മസ്തിഷ്ക്ക മരണം സംഭവിച്ച ഏതെങ്കിലും സന്മനസ്സുള്ള കുടുംബത്തിലെ ഒരു ഡോണറെ ലഭിക്കണം. ഈ കടമ്പകളെല്ലാം കഴിഞ്ഞാലും ഭീമമായ ഈ തുക എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന നീറുന്ന മനസ്സുമായി ഷമീറിന്റെ കുടുംബം ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ്. ഡോണറെ കിട്ടിയാൽ അര മണിക്കൂറിനകം എടുത്തു മൂന്നു മണിക്കൂറിനകം ഹൃദയം രോഗിയിൽ തുന്നി പിടിപ്പികണം എന്നുള്ളത് കൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രി പരിസരത്ത് തന്നെ വലിയ തുക വാടക കൊടുത്തു നാട്ടുകാരുടെ സഹായത്താൽ ഷമീരും കുടുംബവും ഇപ്പോൾ കനിവുള്ള മനസുകളുടെ സഹായവും കാത്തു ആശങ്കയും ,പ്രതീക്ഷയും കലർന്ന സമിശ്ര വികാരത്തോടെ വേദനയുടെ ദിന രാത്രങ്ങൾ കഴിച്ചു കൂട്ടുകയാണ്.

റൈറ്റ് തിങ്കെർസ് ഗ്രൂപ്പിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിൽ യശോധാവള്യം പരത്തിയ ചില സുന്ദര മുഹൂർത്തങ്ങൾ നമ്മുടെ എല്ലാം സ്മൃതി പഥത്തിൽ മായാതെ കിടപ്പുണ്ട്. ഒരു വർഷം മുമ്പ് ലക്ഷ്മി എന്ന നിർധന കുടുംബത്തിലെ ഒരു കൊച്ചുകുട്ടി മാരകമായ ഹൃദ്രോഗം ബാധിച്ചവശയായ സമയം ,വിടരും മുമ്പ് കൊഴിഞ്ഞു പോകുമായിരുന്ന ആ കുട്ടിയുടെ ചികിത്സ നമ്മൾ ഏറ്റെടുത്തപ്പോൾ നമ്മുടെ പ്രതീക്ഷക്കും അപ്പുറം അംഗങ്ങൾ സമാഹരിച്ച് ആ ഉദ്യമം ഒരു വൻ വിജയമാക്കാനും ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമുക്ക് കഴിഞ്ഞു.

അസുഖം മാറി സ്കൂളിൽ പോയി തുള്ളി ചാടി വരുന്ന ആ കുട്ടിയുടെ പിന്നീട് നാം കണ്ട ഫോട്ടോകള്‍ ഈ ഗ്രൂപ്പിലെ ഓരോ അംഗത്തിന്റെയും അന്തരാത്മാവിൽ എന്നും പ്രകാശം പരത്തുന്ന കെടാവിളക്കായി അവശേഷിക്കുക തന്നെ ചെയ്യും. സുമോഹനമായ ഇത്തരം ഭൂതകാല സ്മരണകളുടെ പിന്ബലത്തിൽ പാവപെട്ട ഒരു കുടുംബത്തിന്റെ അത്താണിയും, ജിവിതം എന്ന മഹാ സാഗരത്തിലേക്ക് ഇനിയും നീന്തി തുടിക്കാൻ രോഗപീഡകളാൽ സാധിക്കാത്ത ഷമീറിനു ഒരു കൈത്താങ്ങ് സഹായം ചെയ്യാൻ നമുക്ക് ഒന്ന് കൈ കോർത്തുകൂടെ?

ദാരിദ്ര്യം തന്നെ ഒരു മഹാരോഗമാണ്. അവ ചികിത്സിക്കേണ്ടത് സ്റ്റെതെസ്കൊപ്പു അണിഞ്ഞ ഡോക്ടര്‍മാര്‍ അല്ല, മറിച്ചു സമൂഹം എന്ന വൈദ്യരാണ്. ഷമീരാകട്ടെ ഈ രണ്ടു രോഗത്തിന്റെയും പിടിയിൽ ഞെരിഞ്ഞമർന്ന അനുകമ്പ അർഹിക്കുന്ന ജന്മമാണ്. മുഴുവൻ തുകയും നമുക്ക് ശേഖരിക്കൻ കഴിഞ്ഞു എന്ന് വരില്ല. എങ്കിലും നമ്മുടെ ശ്രമം ഒരു പരിധിവരെയെങ്കിലും അവരിൽ പ്രത്യാശ ജനിപ്പിക്കാനും തജ്ജന്യമായി മറ്റുള്ളവരിൽ പ്രചോദനം ചെലുത്തി ഈ സംരംഭം വിജയത്തിൽ എത്താനും സഹായകമായേക്കാം.

നമ്മിലെ ഓരോരുത്തടെയും ചെറിയ സംഖ്യ മുതൽ കഴിവുള്ളവരുടെ വലിയ സഹായം വരെ സ്വീകരിച്ചാൽ തീർച്ചയായും മോശമല്ലാത്തൊരു ഫണ്ട്‌ നമുക്ക് സ്വരൂപിക്കാൻ കഴിയും എന്ന് തന്നെയാണ് ഞങ്ങളുടെ വിശാസം. മൌസും കീ ബോർഡും ചലിപ്പിച്ചുള്ള തർക്ക വിതർക്കങ്ങളുടെ നൈരന്തര്യത്തിനപ്പുറം മാനവികതയുടെയും പരജീവി സ്നേഹത്തിന്റെയും ഉദാത്ത മാതൃകള്‍ സൃഷ്ട്ടിച്ച നാം ഈ ഒരു മഹാദൗത്യവും ഒത്തു പിടിച്ചാൽ വിജയത്തിൽ എത്തിക്കാൻ നിശ്ചയമായും കഴിയും.

ജീവിതത്തിന്റെ സായംസന്ധ്യയിൽ നാം ഓരോരുത്തരും നമ്മുടെ ജീവിതപ്രയാണം അയവിറക്കുമ്പോൾ മനസ്സിന് കുളിരും സാന്ത്വനവും പകരുന്ന സുന്ദര മുഹൂർത്തങ്ങൾ തീര്ച്ചയായും നാം കാരണം ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ നമ്മുടെ സഹോദരങ്ങളെ കുറിച്ചുള്ള ഇത്തരം സ്മരണകൾ ആയിരിക്കും എന്നത് അവിതർക്കിതം.

ഷമീറിന്റെ ഓരോ ദിനങ്ങളും അതി നിർണായകമാണ്. 20 ശതമാനം മാത്രം പ്രവർത്തിക്കുന്ന ഹൃദയം ശരീരത്തിനാവശ്യമായ പ്രാണവായു എത്തിക്കാൻ പര്യാപ്തമല്ല. ഓക്സിജന്റെ അഭാവം മറ്റു അവയവങ്ങളേയും പ്രവര്ത്തനരഹിതമാക്കിയേക്കാം. അതുകൊണ്ട് തന്നെ നമ്മുടെ ഉദ്യമം വളരെ വേഗത്തിൽ നടത്തിയാലെ എന്തെങ്കിലും പ്രയോജനം ചെയ്യൂ. നേർചിന്തകരുടെ വിശാലമായി തുടിക്കുന്ന ഹൃദയം ഷമീറിന്റെ ചുരുങ്ങുന്ന ഹൃദയത്തിന് സമാശ്വാസമാകട്ടെ എന്ന പ്രത്യാശയോടെ, പ്രാര്‍ത്ഥനയോടെ നല്ലവരായ നിങ്ങളുടെ മുമ്പിൽ ഈ അഭ്യർഥന സമർപ്പിക്കുന്നു ...

ഷമീറിന്റെ അവസ്ഥയെ കുറിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ കത്ത് : https://www.facebook.com/photo.php?fbid=10151937988992291&set=oa.621595864591693&type=3&theater
ഷമീറിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്റ് നല്കിയ സാക്ഷ്യപത്രം : https://www.facebook.com/photo.php?fbid=10151937991117291&set=oa.621595864591693&type=3&theater

സുഹൃത്തുക്കളെ, 
ഈ സാധു യുവാവിനെ ഈ ജീവിത പ്രതിസന്ധിയിൽ സഹായിക്കാനുള്ള ഈ സംരംഭത്തിൽ പങ്ക് ചേരണം എന്ന് നിങ്ങളുടെ മനസാക്ഷി നിങ്ങളോട് ആവശ്യപ്പെടുന്നു എങ്കിൽ ദയവായി താഴെ പറയുന്ന കോ ഓർഡിനേറ്റെഴ്സുമായി ഫേസ്ബുക്ക് മേസേജിലോ ഫോണിലോ ബന്ധപ്പെടുക. അവർ നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതായിരിക്കും.

ദയവായി ശ്രദ്ധിക്കുക :
"ലിസ്റ്റ് ചെയ്ത കോ ഓർഡിനേറ്റെഴ്സിന്റെ നിർദ്ദേശം അനുസരിച്ച് മാത്രം പണം അയക്കുക. ഈ സംരഭത്തിനു പണം ശേഖരിക്കാൻ റൈറ്റ് തിങ്കെഴ്സ് മറ്റാരെയും നിയോഗിച്ചിട്ടില്ല ."

കോ ഓർഡിനേറ്റെഴ്സ് 
-----------------------------------------
ഇന്ത്യ: 
Santosh tn

Abdul Latheef Ck 

Rahshad Rahman 

യു എ ഇ - 
(Phone :050 2534895) 
Tajudheen PT 

സൌദി അറേബ്യ-
Tandasseri Rasheed

ഖത്തര്‍ -
Aneesh Nuhammed 
Usaid Kadannamanna :-

ബഹറിന്‍ - 
Pankajanabhan 

ഒമാൻ 
Santhosh Kumar:

കുവൈറ്റ്‌ -
Muhammed Najeeb :-
--------------------------------------------------------------------
ഷെയര്‍ ചെയ്യുക... അതോടൊപ്പം സഹായിക്കുക.... അത് നൂറു രൂപ ആയാല്‍ പോലും ......

നിസ്കാരത്തിലെ ചില തെറ്റും ശരിയും









ചിട്ടിലപ്പള്ളിയും അഞ്ചു ലക്ഷവും പിന്നെ ???

ചിറ്റിലപ്പിള്ളി ... സ്വന്തം വൃക്ക ദാനം ചെയ്ത നല്ല ഒരു മനുഷ്യന്‍.. വിജയം എന്നും കൂടപ്പിറപ്പായ ഒരു ബിസിനസ്സ് മാന്‍ .. വി - ഗാര്‍ഡും വീഗാ ലാന്‍ഡും തുടങ്ങി അനവധി നിരവധി സ്ഥാപനങ്ങള്‍. കോടീശ്വരന്‍. പക്ഷെ ഈ ഇടെ ആയി ഇദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ എന്തോ ഒരു വിമ്മിഷ്ടം തോനുന്നു. പണം വച്ച് കളിക്കുന്ന...അല്ലേല്‍ പണം വച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു. കാരണം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയ ഒരു വനിതക്ക്‌ 5 ലക്ഷം രൂപ !!! സമര പോരാട്ടത്തില്‍ നിലയുറപ്പിച്ച ജസീറക്കും പ്രഖ്യാപിച്ചു 5ലക്ഷം. ജസീറ വേണ്ട എന്ന് പറഞ്ഞു കിട്ടിയപ്പോയേക്ക് അത് "തലോല"ത്തിനു കൊടുത്തു. എല്ലാം കണ്ടപ്പോള്‍ അര്‍ദ്ധ രാത്രിക്ക് കുട പിടിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു.
                                     കുഞ്ഞുങ്ങളുടെ ഭാവിയെ ഓര്‍ത്താണ് പണം നല്‍കുന്നതെന്ന് പറയുന്ന ചിറ്റിലപ്പിള്ളിക്ക് ആ കുഞ്ഞുങ്ങളോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ന് കൊച്ചിയിലെ വെയില്‍ച്ചൂടും അസഹനീയമായ കൊതുക് കടിയും കുഞ്ഞുങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരില്ലായിരുന്നു.നിങ്ങള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷത്തിന്‍െറ വിലയോ മൂല്യമോ ആ കുഞ്ഞുങ്ങള്‍ക്ക് അറിയില്ല.ഡല്‍ഹിയിലെ ത
ണുപ്പും കൊച്ചിയിലെ ചൂടും കൊതുകും ഒന്നുമില്ലാതെ ആ കുഞ്ഞുങ്ങള്‍ ഒരു ദിവസം നേരത്തെയെങ്കിലും വീടിനകത്ത് സ്വസ്ഥമായി ഉറങ്ങട്ടെ.രാവിലെ ഏണീറ്റ് കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകട്ടെ. ഇനിയെങ്കിലും ആ കുഞ്ഞുങ്ങള്‍ മഞ്ഞും വെയിലും കൊള്ളാതിരിക്കട്ടെ..

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം...

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം... സി.പി.എം ന്റെ കൊലക്കത്തി രാഷ്ട്രീയത്തിൽ സ്വന്തം ഭർത്താക്കന്മാർ നഷ്ടപ്പെട്ട രണ്ട്‌ വിധവകൾ.... ഇഷ്ട്പ്പെട്ട ആദർശ്ശം സ്വീകരിച്ചു എന്ന വൻ പാപം ആൺ ഇവരുടെ ഭർത്താക്കന്മാർ സി.പി.എം നോട്‌ ചെയ്ത്‌ തെറ്റ്‌ ... അതെ,,,, പൊറുക്കാനാവത്ത തെറ്റ്‌. പാർട്ടി കോടതി അതിൻ നൽകിയ ശിക്ഷ ഇരുളിന്റെ മറവിൽ കൊട്ടേഷൻ കുരുതിയും... എന്നാൽ സ്വന്തം ഭർത്താക്കന്മാർ നഷ്ട്‌ പ്പെട്ട ഈ വിധവകളുടെ നിശ്ചയദാർദ്ദ്യതതിനും നിയമപോരട്ടത്തിനും മുന്നിൽ കേരളത്തിൽ എറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അടിപതറുകയാൺ... രാഷ്ട്രീയ ഫാസിസം അനാഥമാക്കിയ ഈ വിധവകളുടെ പോരാട്ടം വെറുതെയാവില്ല......

തിരൂര്‍ അക്രമം - എസ് ഡി പി ഐ പറഞ്ഞതെന്ന് വിശ്വസിക്കുനതിനു മുന്‍പ്‌...


തിരൂരില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം എസ് ഡി പി ഐ ഏറ്റെടുത്തു എന്ന് മാധ്യമങ്ങള്‍ പറയുന്നതിന് കൂടെ ഏറ്റു പാടുന്നതിനു മുന്‍പ്‌... വിശ്വസികുന്നതിനു മുന്‍പ്‌... എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ സത്യാവസ്ഥ കേള്‍ക്കൂ ......

ജില്ലാ പ്രസിഡന്റ് പറയുന്നത് :-

"മംഗലത്ത്‌ നടന്ന സംഭവം അപലപനീയമാണു...ലത്തീഫിനെ അക്രമിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും അപലപനീയമാണു...പാർട്ടി തീരുമാനമല്ല...പ്രവർത്തകരുടെ സ്വഭാവിക പ്രതികരണം മാത്രം ആയിരുന്നു അതു...പ്രവർത്തകർ പ്രകോപിതരായ സാഹചര്യം ലത്തീഫ്‌ ആക്രമിക്കപെട്ടതാണു....മുമ്പുള്ള 16 കേസുകളിൽ പോലീസ്‌ നിഷ്ക്രിയത്വം കാട്ടിയതാണു, ഈ രീതിയിൽ പ്രവർത്തകർ പ്രതികരിക്കുന്ന അവസ്ഥയിലേക്കെത്തിയതു...വിഷയത്തിൽ ഉള്ള പ്രവർത്തകർ പോലീസ്‌ കസററഡിയിൽ ആയതിനാൽ അവരുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല...
പോലീസ്‌ അന്വോഷണം നടക്കട്ടെ, പൂർണ്ണമായും അന്വോഷണവുമായി പാർട്ടി സഹകരിക്കും..."


പൂര്‍ണ രൂപം കാണുക : 

വീണ്ടും കാവലാള്‍ തയ്യാര്‍ - പുതിയ യൂണിഫോമുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്


കേരള ജനതയെ ഏറ്റവും ആകര്‍ഷിച്ചതും സ്വാതന്ത്ര്യ ദിനത്തിന്റെ അന്തസ്സുയര്‍ത്തിയതും എല്ലാവരും ഓര്‍മിക്കുന്നു ഒരു ദിനമായി മാറ്റി എടുത്തതുമായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ഫ്രീഡം പരേഡ്‌ ആര്‍കും മറക്കാന്‍ സാധിച്ചു കാണില്ല. ഇന്ത്യന്‍ സമൂഹത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഗസ്റ്റ്‌ 15 എന്ന ദിനം വെറും ഒരു അവധി ദിനമായി കൊണ്ടാടിയ സമയത്ത് തികച്ചും വ്യത്യസ്തമായി ജനത്തിന്റെ മനസ്സ് കവര്‍ന്ന ഫ്രീഡം പരേഡ്‌. ഇന്നിതാ അതിന്റെ നിറം മാറി കയിഞ്ഞിരിക്കുന്നു. പുത്തന്‍ നിറത്തില്‍ കൂടുതല്‍ ശോഭയോടെ വീണ്ടും കേരളത്തിന്റെ മനസ്സ് കീയടക്കാന്‍ അവര്‍ എത്തുന്നു.

                                             യൂണിഫോമിന്റെ നിറത്തെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ അനവധി ആയിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ യൂനിഫോര്‍മുമായി സാമ്യത ഉണ്ടെന്ന പേരില്‍ തല്‍പരകക്ഷികള്‍ അടിച്ചിറക്കിയ കള്ള വാദങ്ങള്‍ ഏറ്റുപിടിച്ചു മാധ്യമവും ഇറങ്ങി . അതോടെ കപട മതേതര വാദികളും കപട പുരോഗമന പ്രസ്ഥാനങ്ങളും ഹിന്ദുത്വ വര്‍ഗീയവാദികളും ഒന്നുചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ പരേഡ്‌ ആണ് ഇപ്പോള്‍ നിറത്തില്‍  മാത്രം മാറ്റം വരുത്തി ആവേശവും അഭിമാനവും അല്പം പോലും കുറവ് വരാതെ വീണ്ടും അലയടിക്കാന്‍ പോകുന്നത്. മുന്‍പ്‌ കൊടുത്ത പോലെ മുഴുവന്‍ ജനങ്ങളും തുടര്‍ന്നും എല്ലാവിധ സപ്പോര്‍ട്ടും നല്‍കണം. 

ഇന്ത്യവിഷന്‍-കാര്‍ക്ക് തലയ്ക്കു സ്ഥിരത ഇല്ലേ ? വാര്‍ത്ത‍ പിന്‍വലിക്കുക-മാപ്പ് പറയുക

ഇന്ത്യ വിഷന്‍ കാരെ നിങ്ങള്‍ വാര്‍ത്ത‍ പിന്‍വലിച്ചു ഖേദം പ്രകടിപിക്കുക.. തെറ്റായ വാര്‍ത്ത‍ നല്‍കിയതിനു... അതാണ് നാട്ടു നീതി ... 

മൂന്ന് മണിക്കൂര്‍ മുന്നേ വന്ന വാര്‍ത്ത‍ കണ്ടില്ലേ ??


അന്നേരം വരെ പോപ്പുലര്‍ ഫ്രണ്ട് കാരുടെ "കാടത്തം" കൊണ്ട് അടി കൊണ്ട ആള്‍ കിടന്നു അല്ലാഹ് അല്ലാഹ് അല്ലാഹ് എന്നൊക്കെ വിളിച്ചു കരഞ്ഞെന്നുന്നും എന്നിട്ടും അവര്‍ വിട്ടില്ലെന്നും പറഞ്ഞു പ്രച്ചരിപിച്ച അവര്‍ക്ക് പെട്ടെന്ന് വെളിപാട് വന്നു .....





 ഇപ്പോയിത അതിനു ലീഗിന്റെ തീവ്രവാദം എന്ന തലക്കെട്ടില്‍ വാര്‍ത്ത. എന്താണ് നിങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് കളിക്കുകയാണോ?? വാര്‍ത്തകള്‍ നിങ്ങളുടെ കുട്ടിക്കളിക്ക് ഉള്ളതാണോ ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം കൊടുത്ത വാര്‍ത്ത‍ പിന്‍വലിക്കുന്നില്ല???  ആദ്യം നിങ്ങള്‍ കൊടുത്ത വാര്‍ത്ത‍ ഷെയര്‍ ചെയ്തത് 2066 പേര്‍ ആണ്.. അവര്‍ വഴി എത്ര പേര്‍ ??? ഇതിന്റെ അടിസ്ഥാനം നിങ്ങള്‍ അല്ലെ?? നിങ്ങളുടെ പത്ര ധര്‍മത്തിന്റെ തേര്‍വാഴ്ച അല്ലെ?  എന്തെ നിങ്ങള്‍ക്ക്‌ പത്രം എന്നത് വിട്ടു കാശ് ആക്കാനുള്ള ഒരു പേപ്പര്‍ മാത്രമാണോ? വാര്‍ത്ത‍ എന്നത് വാര്‍ത്തക്ക് വേണ്ടി മാത്രമാണോ ? ലജ്ജിക്കുന്നു കേരളം നിങ്ങളെ ഓര്‍ത്തു... 

ടി പി കേസ്സില്‍ "മാഷാ അല്ലാഹ്" - തിരൂരില്‍ " അല്ലാഹ് അല്ലാഹ് "




ഇന്ന് രാവിലെ വന്ന വാര്‍ത്തകളിലൂടെ പോയി നോക്കിയപ്പോള്‍ കണ്ട ഒരു ചെറിയ സംശയം -വാര്‍ത്ത‍ ഇങ്ങനെ - തിരൂരില്‍ സി പി എം കാരന്‍ വെട്ടേറ്റു കിടക്കുന്നു - ആരോ തലയില്‍ കേട്ട് കെട്ടിയ ആള്‍ വെട്ടുന്നു - അടിക്കുന്നു - അടി കൊള്ളുന്ന ആള്‍ സ്വാഭാവികമായി (മുസ്ലിം ആയതുകൊണ്ട് ) അല്ലാഹ് അല്ലാഹ് എന്ന് വിളിക്കുന്നു.. കരയുന്നു..വീണ്ടും അടിക്കുന്നു... എന്നിട്ട് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട് ന്റെ കാടത്തം എന്ന്.. ഈ ക്യാപ്ഷന്‍ കൊടുത്തത്‌ ഇന്ത്യവിഷന്‍ എന്ന ചാനല്‍ വക ആണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വാര്‍ത്ത‍. എന്ത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കുത്തിത്തിരിപ്പ് . ഏഷ്യാനെറ്റ്‌ പോലെയുള്ള സന്ഘി ചിന്താഗതി ഉള്ള ന്യൂസ്‌ പോലും പോപ്പുലര്‍ ഫ്രണ്ട് ന്റെ നേര്‍ക്ക്‌ സംശയം മാത്രം പ്രകടിപിച്ചപ്പോള്‍ ഇന്ത്യ വിഷന്‍ തീര്‍ച്ചപ്പെടുത്തി ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്. ഇങ്ങനെയണേല്‍ പോലീസ് ഓഫീസേര്‍സ് ആവശ്യമില്ലല്ലോ.. അന്വേഷണവും വേണ്ട. എല്ലാം നിങ്ങള്‍ അങ്ങ് തീരുമാനിച്ചു കൊള്ളുക. കഥക്ക് അല്പം മേമ്പൊടി പോലെ " അല്ലാഹ് അല്ലാഹ് അന്ന് കരഞ്ഞിട്ടും വിട്ടില്ല " എന്ന പ്രയോഗം കണ്ടപ്പോള്‍ " അല്‍ മൊയ്തു " എന്ന ചിത്രത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനം പോലെ തോന്നി. വാര്‍ത്തകള്‍ കൊടുക്കേണ്ട എന്നല്ല - പക്ഷെ വാര്‍ത്തകള്‍ സത്യസന്ധമായി കൊടുക്കണം.. അല്ലാതെ തനിക്ക്‌ തോന്നിയതല്ല.... പണ്ട് ടി പി യെ കൊന്നപ്പോയും മഷ അല്ലാഹ് കാണിച്ചു എന്‍ ഡി എഫ ന്റെ തലയില്‍ ഇട്ട പോലെ " അല്ലാഹ് അല്ലാഹ് " കാണിച്ചു പോപ്പുലര്‍ ഫ്രണ്ട് ന്റെ തലയില്‍ വെക്കുനതിനു മുന്‍പ്‌ നല്ല ഒരു ന്യൂസ്‌ ടീം ഉണ്ടാക്കി അന്വേഷണാത്മക സമീപനം ഉണ്ടാക്കാന്‍ നോക്ക്.. അല്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പണി ഇനിയെങ്കിലും നിര്‍ത്തിവച്ചു വേറെ പണി നോക്കുക.. 


ഇതാതാസ് കമ്പനി എന്ന പേജ് നീക്കം ചെയ്യാന്‍ സഹായിച്ചവര്‍ക്ക് നന്ദി

കുടുംബ സ്നേഹമുള്ളവരുടെ ഉറക്കം കെടുത്തിയ ആ പേജ് നീക്കം ചെയ്യാന്‍ സഹായിച്ച എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി....

അടുത്ത പെണ്‍കുട്ടിയെ കൊലയ്ക്ക് കൊടുക്കാന്‍ "റിസ്വാന നസ്രിന്‍ " - ബ്ലോക്ക്‌ ചെയ്യിക്കുക ഇതിനെയും


പ്രിയ ചങ്ങാതിമാരെ,


ഫേസ്ബുക്കില്‍ "റിസ്വാന നസ്രിന്‍" - Rizwana Nazrin എന്ന പേരില്‍ ഫാന്‍ പേജ് ഉണ്ടാക്കി നൂറുകണക്കിനു മുസ്ലീം സഹോദരിമാരുടെ ഫോട്ടോകള്‍ അതില്‍ പോസ്റ്റ് ചെയ്തു വൃത്തികെട്ട കമന്റ്സ് ഇട്ടു അവരെ അവഹേളിക്കുന്ന ഒരു ഫാന്‍ പേജ് ഉണ്ട്,ആ പേജിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാവുക,സൈബര്‍ സെല്‍ ആ പേജിനെതിരെ നടപടി എടുക്കുന്നതിനുള്ള ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.



August 24, 2013 തുടങ്ങിയ ഈ ഫേസ്ബുക്ക് പേജ് നു ഇതുവരെ 17000+ മേലെ ലൈക്‌ കിട്ടിയിടുണ്ട്. മിക്കവാറും ലൈകും fake account വഴി ആണ് . ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉടന്‍ ഉണ്ടയില്ലേല്‍ വീണ്ടും നമ്മുടെ സഹോദരിമാരുടെ മരണത്തിന് കാരണം ആയി മാറും. ഇതാതാസ് കമ്പനി യെ പൂടിച്ച പോലെ നിങ്ങള്‍ ഇതിനെയും പൂട്ടിക്കുക...

ഇതില്‍ കാണിക്കുന്ന അഡ്രസ്‌ - Nest, Kozhikode, Kerala, India




ഇതുപോലെയുള്ള പേജ് ഉണ്ടാക്കുന്ന സഹോദരന്മാരോട് ഒരു ചോദ്യം.. ഇത് ഇങ്ങനെ ഉണ്ടാകിയത് കൊണ്ട് സാമ്പത്തികമായി യാതൊരു ലാഭവും നിങ്ങള്‍ക്കില്ല.. എന്നിട്ടും എന്തിനു വേണ്ടി നിങ്ങള്‍ ഇത് ചെയ്യുന്നു.. ലൈക്‌ കിട്ടുമ്പോയുള്ള താത്കാലിക സന്തോഷമാണ് ഇതിനു പിന്നില്‍ എങ്കില്‍ തനിക്കും ഒരു അമ്മയുണ്ട് -പെങ്ങളുണ്ട്- ഭാര്യയുണ്ട് എന്ന കാര്യം ഓര്‍ക്കുനത് നല്ലതാണ്... 
ദയവ് ചെയ്തു ഇത് താങ്കള്‍ തന്നെ ഡിലീറ്റ് ചെയ്യുക അല്ലെങ്കില്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ താങ്കള്‍ തന്നെ അനുഭവിക്കേണ്ടി വരും...തീര്‍ച്ച 



സ്ഥിരം നരമ്പ് രോഗികള്‍ - ഇവര്‍ - ഇവരെ സൂക്ഷിക്കുക....

ഇവര്‍ ഇതാതാസ് എന്ന ഫേസ്ബുക്ക് പേജ് ലെ ഫോട്ടോസ് നു ലൈക്‌ അടിച്ച നരമ്പ് രോഗികള്‍ .... ഈ കൂട്ടത്തില്‍ നിങ്ങള്‍ ഉണ്ടെങ്കില്‍ ദയവ് ചെയ്തു അതിലെ ലൈക്‌ ഒഴിവാക്കുക.കൂടുതല്‍ പേരുടെ വിവരം ഉടന്‍ വരുന്നതാണ്.. ഇതില്‍ നിങ്ങളുടെ കൂട്ടുകാരുടെ പേര് ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അവരെ അറിയിക്കുക... 

എങ്ങിനെ ഒരു പേജ് അല്ലേല്‍ പേജ്-ലെ വ്യാജ ഫോട്ടോസ് റിപ്പോര്‍ട്ട്‌ ചെയ്യും ??



എങ്ങിനെ ഒരു പേജ് അല്ലേല്‍ പേജ്-ലെ വ്യാജ ഫോട്ടോസ് റിപ്പോര്‍ട്ട്‌ ചെയ്യും ??

നിങ്ങള്ക്ക് റിപ്പോര്‍ട്ട്‌ ചെയ്യണം എന്നുള്ള ഫോട്ടോയുടെ മുകളില്‍ വലതു ഭാഗത്ത് ഉള്ള ആറോ മാര്‍ക്കില്‍ ക്ലിക്ക് ചെയ്താല്‍ മുകളില്‍ ഉള്ള ചിത്രത്തില്‍ കാണുന്ന പോലെ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന പോലെ ഉള്ള ഒരു വിന്‍ഡോ വരും.


അതില്‍ ഉള്ള റിപ്പോര്‍ട്ട്‌ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ ഉള്ള വിന്‍ഡോ വരും 


ഇനി മുകളില്‍ കാണുന്ന വിന്‍ഡോയില്‍ " Its spam" എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് കണ്ടിന്യൂ ചെയ്യുക. 

അവസാനം ഇങ്ങനെ ഒരു വിന്‍ഡോ വരും... അതിലുള്ള എല്ലാ ഫോട്ടോസിനും ഇതുപോലെ റിപ്പോര്‍ട്ട്‌ ചെയ്യുക....



പേജ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....plzzzz

നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയോ, പെങ്ങന്മാരോ ചിലപ്പോള്‍ ഇതില്‍ ഉണ്ടാകാം, ശ്രദ്ധിക്കുക !!!


Posted by Ratheesh R Menon

പ്രിയ ചങ്ങാതിമാരെ,

ഫേസ്ബുക്കില്‍ ഇത്താത്താസ് കംബനി എന്ന പേരില്‍ ഫാന്‍ പേജ് ഉണ്ടാക്കി നൂറുകണക്കിനു മുസ്ലീം സഹോദരിമാരുടെ ഫോട്ടോകള്‍ അതില്‍ പോസ്റ്റ് ചെയ്തു വൃത്തികെട്ട കമന്റ്സ് ഇട്ടു അവരെ അവഹേളിക്കുന്ന ഒരു ഫാന്‍ പേജ് ഉണ്ട്,ആ പേജിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാവുക,സൈബര്‍ സെല്‍ ആ പേജിനെതിരെ നടപടി എടുക്കുന്നതിനുള്ള ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.


ഈ പേജ് ലൈക്‌ ചെയ്തവരെയും നിങ്ങള്‍ സൂക്ഷിക്കുക... അവരെ അറിയുന്നവര്‍ അവര്‍ക്ക്‌ ഒരു വിവരം നല്‍കുക..അതായത്‌ നിനക്കും ഒരു ഉമ്മയും പെങ്ങളും ഭാര്യയും ഉണ്ട് എന്ന് .... അവരുടെ ഫോട്ടോയും ഇതുപോലെ ഒരിക്കല്‍ വരും എന്ന് .....

ഈ പേജുകളിലെ ഫോട്ടോയില്‍ ചിലപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയോ, പെങ്ങന്മാരോ ഉണ്ടാകാം, 
ഇതിനെതിരെ നിങ്ങള്‍ പ്രതികരിക്കുക

We must block this page : plzzzzzzzzzzzzzzzzzzzzzzzzzzzzz.........

ആര്‍ എസ് എസ് കാരന് പോലും സഹിക്കാന്‍ പറ്റാത്ത മുസ്‌ലിം വിരുദ്ധത

ആർ എസ്‌ എസ്‌ കാരനുപോലും സഹിക്കുന്നില്ല....

എന്നിട്ടും എന്റെ സമുദായ പാർട്ടികാരൻ ഇപ്പൊഴും ഒന്നും ഉരിയാടിയില്ല....

മലപ്പുറം ജില്ലക്കാരെ നിങ്ങൾ ഉണരാൻ സമയം വൈകിക്കുകയാണോ??? 

കുഞ്ഞു കുട്ടികളെ ഇങ്ങനെ അപമാനിക്കാനും തീവ്രവാദ മുദ്ര ഇത്ര ചെറുപ്പത്തിലെ ചാര്‍ത്തി കൊടുത്തു ജീവിതം നശിപിക്കാന്‍ തീരുമാനിച്ച ഒരു നിയമ പാലകന്റെ ദൃതി എന്തിന്‍റെ ലക്ഷണം ആണ്. മുഹ്സിനെ പോലെ ഉള്ള നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവധിയക്കാന്‍ ആയിരുന്നു ഇത്രയും കാലം ശ്രമിച്ചത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഊഴം കഴിഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളാണ് ഇവരുടെ ലക്ഷ്യം. പഠനവും ഭാവിയും അവതാളത്തില്‍ ആക്കാനുള്ള ശ്രമം ആണ് ഇത് ..... സര്‍ക്കാര്‍ മൌനം പാലിക്കാതെ ആ ഉദ്യോഗസ്ഥനെ ഉടന്‍ സര്‍വീസില്‍ നിന്നും പുറത്താക്കണം.... 

ആര്‍ എസ് എസ് കാരന് തോന്നിയ ഈ ചിന്താഗതി എന്തെ ചില മൂരികളുടെ മനസ്സില്‍ തോന്നുന്നില്ലല്ലോ ...അവരുടെ നേതാകന്മാര്‍ക്കും തോന്നുന്നില്ലല്ലോ???? കഷ്ടം തന്നെ..
ചുവപ്പന്മാരും ചഗാക്കള്‍ക്കും മിണ്ടാട്ടമില്ല !!!

ഒരു മാമാ സങ്കിയുടെ രോദനം



ഒരു സങ്കിയുടെ രോദനം.. എന്തോ ഏതോ ആയിക്കോട്ടെ... പക്ഷെ ഇവര്‍ എന്നും ഇവരുടെ ഊളത്തരം കാണിക്കും.  ഒരു സുഹൃത്ത് ഒരു കമന്റ്‌ക്കും അയാള്‍ക്ക് എതിരെ തെറി അഭിഷേകം... അയാളുടെ പേര്‍സണല്‍ മെസേജിലേക്ക് തെറി മെസ്സേജ്. അക്കൗണ്ട്‌ ഒറിജിനല്‍ ആണെന്ന് ഉറപ്പില്ല. പക്ഷെ സങ്കി അനുകൂല അക്കൗണ്ട്‌ ആണെന്നത് തീര്‍ച്ച. അല്ലായിരുന്നെകില്‍ ഈ മാമാ പണി ചെയ്യില്ലായിരുന്നു... പക്ഷെ ഇത് ഒരു മാതിരി മൂനാങ്കിട കൂതറ പരിപാടി ആയിപ്പോയി... 


ഗംഭീരം ഈ അല്‍ മൊയ്തു - സുരാജ് വെഞ്ഞാറമ്മൂട്..!!

അല്‍ മൊയ്തുവിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ റിവ്യൂ കേള്‍ക്കുക !!
ഷോര്‍ട്ട് ഫിലിം - Releasing on Jan-21 !

അല്‍ മൊയ്തു - എ 'ഷോര്‍ട്ട്' ഫിലിം വിത്ത്‌ എ 'ബിഗ്‌' മിഷന്‍


" അല്‍ മൊയ്തു " വിന്റെ റൈറ്റിങ് നില

Published on Jan 21, 2014
അൽ മൊയ്‌തു - A short film with a BIG MISSION !
Starring: Mamu Koya, Nirmal Palazhi, Shafi Kollam, Sasi Kalinga

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് !

Like & Share.. spread the message !

Visit us and follow us:
http://www.zakeen.in
http://facebook.com/ZakeenTV

http://youtube.com/ZakeenTV
http://twitter.com/ZakeenTV

Al moidu, Al moydu, Al moithu

Rating Review by time :
















*******************************************************************************

Date : 24/01/2014
Time : 02:05AM
Total views : 61,472
Like      Dislike 72

ALL COMMENTS (1,082)



*******************************************************************************

Date : 23/01/2014
സമയം : 3:53 AM
Total views : 42,688
Like      Dislike 50

ALL COMMENTS (868)

"അല്‍ മൊയ്തു"വിന്റെ സന്ദേശം ശരിയെന്നു തെളിയിക്കപ്പെടുന്നു

അല്‍ മൊയ്തു ഇറങ്ങിയ ദിവസം തന്നെ വന്ന ഈ വാര്‍ത്ത‍ അല്‍ മൊയ്തുവിന്റെ സന്ദേശം അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്നു 
http://www.mangalam.com/print-edition/crime/141103

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു | mangalam.com
www.mangalam.com
Mangalam Newspaper

http://www.mangalam.com/print-edition/crime/141103

" അല്‍ മൊയ്തു" - റിവ്യൂ -by ദാസൻ മടത്തിൽ


തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്ന്നു നൽകാൻ അവര്ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര് എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --

കൃത്യമായ അജണ്ട നിശ്ചയിച്ചുള്ള പ്രചാരണങ്ങളും, മാധ്യമങ്ങള് ഉപയോഗിച്ചുള്ള കടന്നാക്രമണങ്ങള ും കഴിഞ്ഞ കാലങ്ങളില് മുസ്ലീം സമൂഹത്തില് വിശിഷ്യാ യുവാക്കള്ക്കിടയില് സൃഷ്ടിച്ച അപകര്ഷതാ ബോധം ചെറുതായിരുന്നില്ല. വ്യക്തിയുടെ ചിന്തയെപ്പോലും സ്വാധീനിക്കാ കെല്പുള്ള ദൃശ്യ,

ശ്രാവ്യ മാധ്യമങ്ങളിലൂടെ പടച്ചുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെ യും ഇരകളായി മാറാനായിരുന്നു മുസ്ലീം സമുദായത്തിന്റെ നിയോഗം. നിക്ഷിപ്ത താല്പര്യക്കാര് തങ്ങളുടെ താല്പര്യങ്ങള് ക്കനുസൃതമായി പ്രസ്തുത മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യു വിജയിച്ചപ്പോള് അതില് പരിതപിച്ച് കാഴ്ചക്കാരന്റെ റോളിലായിരുന്നു നാം. സിനിമകളിലെ മുസ്ലീം വിരുദ്ധ പരാമര്ശങ്ങള് എണ്ണിപ്പറഞ്ഞ് വിലപിക്കാനല്ലാത െ "ഹറാമായ" ഈ മാധ്യമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതില് നാളിതുവരെ ഈ സമുദായം തികഞ്ഞ പരാജയമായിരുന്നു. ഒടുവില് മാധ്യമ അജണ്ടകളുടെ ഇരകളാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള് ഇന്നതിന്റെ സാധ്യതകള് തിരിച്ചറിഞ്ഞിരി ക്കുന്നു. ശക്തി പ്രകടനങ്ങള്ക്ക ് വേണ്ടി കോടികള് മുടക്കി സമ്മേളനങ്ങള് നടത്തുന്ന മുസ്ലീം സംഘടനകള് അതിനു വേണ്ടി പൊടിക്കുന്ന കോടികളുടെ ഒരംശം "അല് മൊയ്തു" പോലത്തെ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങു ന്നവരെ പ്രോല്സാഹിപ്പിക്കാന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്.... ലളിതമായ ഒരു ആക്ഷേപഹാസ്യത്തി ലൂടെ പ്രക്ഷകന്റെ മനസ്സില് ഗഹനമായ ഒരു 
ചിന്തയുണരത്താന് "അല് മൊയ്തു"വിനായി... ഇത്തരം സംരംഭങ്ങള് അപകര്ഷതാ ബോധത്തില് വിരാജിക്കുന്ന ഒരു കൂട്ടം ജനങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. "വിശ്വാസത്തിന്റ െ" പേരില് മുസ്ലീങ്ങള് മടിച്ചുനിന്ന ഒരു മേഖലയുടെ സാധ്യതകള് ഫലപ്രദമായി ഉപയോഗിക്കുകയും ആ ഉദ്യമത്തില് വിജയം വരിക്കുകയും ചെയ്ത റമീസിനും, അഷ്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്....
=================
കടപ്പാട്‌: ദാസൻ മടത്തിൽ

ഫേസ്ബുക്കിലും യൂ-ടുബിലും വൈറല്‍ ആവുന്ന ഹിറ്റ് അല്‍- മൊയ്തു



അങ്ങനെ മൊയ്തീന്‍ ആ സാധനമെടുത്തു... 


നിങ്ങള്‍ ഏറെ കാത്തിരുന്ന അല്‍ മൊയ്തു ഇതാ നിങ്ങള്ക്ക് മുന്നില്‍.. ഇനി ഇത് നിങ്ങളുടെതാണ്.. 

കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം 

അപ്പൊ കൂടുതല്‍ ഒന്നും പറയാനില്ല... മൊയ്തീനേ, കണ്ടോക്ക്... 



37,709 views.. അല്‍ മൊയ്തു കുതിച്ചു പായുന്നു...

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് കാണുക ഷയര്‍ ചെയ്യുക.


കേജ്രിവാള്‍ മൈനസ് മാര്‍ക്ക് വാങ്ങി തുടങ്ങുന്നു - നാസറുദ്ദീന്‍ എളമരം


അരവിന്ദ് കേജ്‌‌രിവാളിനെതിരെ കാവിപ്പട ഫേസ്ബുക്കില്‍

അരവിന്ദ് കേജ്‌‌രിവാളിനെതിരെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ പ്രചാരണം നടത്താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാറിന്‍റെ ഫോട്ടോ ഫോട്ടോഷോപ്പിൽ മാറ്റം വരുത്തി ഉപയോഗിച്ചതായി തെളിഞ്ഞു. അരവിന്ദ് കേജ്‌രിവാൾ നീല ലൈറ്റ് ഘടിപ്പിച്ച കാർ ഉപയോഗിക്കുന്നു എന്ന വാചകത്തോടൊപ്പം നൽകിയ കാറിന്‍റെ കേരളാ രജിസ്‌‌‌ട്രേഷനും ചുവപ്പ് ലൈറ്റും ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത്. ഉമ്മൻചാണ്ടിയുടെ കേരളാ സ്‌റ്റേറ്റ് ഒന്നാം നമ്പർ എന്ന നമ്പർ പ്ളേറ്റിനു പകരം ഡൽഹി രജിസ്‌ട്രഷൻ നമ്പരായ 0786 എന്നാക്കി മാറ്റി. ചുവപ്പ് ലൈറ്റ് മാറ്റി നീല ലൈറ്റും നൽകി. ട്വിറ്ററിൽ ബി.ജെ.പി അനുകൂല സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യുന്ന അശോക് കുമാർ എന്ന ആളാണ് ചിത്രത്തിനു പിന്നിൽ.

വാര്‍ത്ത‍:http://news.keralakaumudi.com/news.php?nid=468be4e0dddcac2faf0a6e43f7fbb49b
ഇങ്ങനെ ഉള്ള പല കുപ്രചാരണങ്ങളും ഇപ്പോള്‍ കൂടുതാലായി കണ്ടുവരുന്നു.സൈബര്‍ പോലീസ്‌ ഇതിനെതിരായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഉള്ള ചിത്രങ്ങള്‍ കണ്ടു തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും പരാതിപ്പെടാവുന്നതാണ്.

കേരള പോലീസിന്‍റെ ഫേസ്ബുക്ക്‌ പേജ്:https://www.facebook.com/keralapolice
സൈബര്‍ ക്രൈം ഹൈ ടെക് സെല്‍: http://keralapolice.gov.in/newsite/hitech_cell.html

link

Related Posts Plugin for WordPress, Blogger...