Search the blog

Custom Search

നല്ല നാള്‍ വരവായി.... പക്ഷെ ആര്‍ക്ക്‌ ?

നല്ല നാള്‍ വരവായി!!!! ....... ശുഭ ദിനങ്ങള്‍ വരവായി!!!!! ...... ഹോ എന്തൊരു ബഹളമായിരുന്നു... നല്ല നാള്‍ വരുമെന്ന് ഉറപ്പായി... പക്ഷെ അത് ആര്‍ക്കെന്ന് മാത്രം ഇനി നോക്കിയാല്‍ മതി . മോഡി വരുന്നതോട് കൂടി പൊതു ജനം ഒരുപാടു പ്രതീക്ഷ വച്ചതായിരുന്നു. അയാളെ എതിര്‍ത്തവര്‍ പോലും രഹസ്യമായി പറയുന്നുണ്ടായിരുന്നു - " ചിലപ്പോള്‍ അയാള്‍ നല്ല ഭരണം കാഴ്ച വെക്കും" എന്ന്. പക്ഷെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കാര്യങ്ങള്‍ തകിടം മറിയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. പാവങ്ങളുടെ വയറ്റത്തടിച്ചു കൊണ്ട് വിലക്കയറ്റം രൂക്ഷമാക്കാന്‍ ഉതകുന്ന എല്ലാ പണികളും തുടങ്ങി. ട്രെയിനിലെ പുകയെക്കാള്‍ ഇപ്പോള്‍ അതില്‍ യാത്ര ചെയ്യുന്നവരുടെ നെഞ്ചില്‍ ആണ് പുകയുന്നത്. അത്രയും കൂടി യാത്രാക്കൂലി. അപ്പോള്‍ പറഞ്ഞു സൗകര്യം വര്‍ധിപ്പിക്കാന്‍ ആണെന്ന്. തുടര്‍ന്ന് പഞ്ചസാരയും കൂടി കൈപ്പടിച്ചു. കുത്തനെ വിലകൂട്ടി ചായക്കടക്കാരന്‍ തന്നെ ചായക്കടക്കാരുടെ കരണത്തടിച്ചു.
30/06/2014
                                                           മോഡി വന്നാല്‍ പെട്രോള്‍ വിലനിയന്ത്രണം കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയും  എന്നൊക്കെ വീമ്പ്‌ അടിച്ചു നടന്നിട്ട് ഒരു ചുക്കും നടന്നില്ലെന് മാത്രമല്ല പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുത്തനെ കൂടി കൊണ്ടിരിക്കുന്നു. എങ്ങനെയാണ് മോഡിക്ക് കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയാന്‍ സാധിക്കുക. വികസനം മുഘമുദ്ര ആക്കിയ മോഡി സര്‍കാരിന് ഈ കുത്തക മുതലാളിമാര്‍ ഇല്ലാതെ എങ്ങനെ വികസിപിക്കാന്‍ സാധിക്കും. വോട്ട് ചെയ്യാന്‍ മാത്രം പാവങ്ങളും അതിനു ശേഷം കുത്തകകളുടെ പണിയാളുകള്‍ ആയി മാറുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറിനെകാള്‍ അതപതിച്ച ഭരണത്തിലേക്ക് ആണ് മോഡി സര്‍ക്കാര്‍ പാഞ്ഞടുക്കുന്നതു.
                                            
  സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ട് വന്നു ഇന്ത്യയെ അമുല്‍ കുടിപിച്ചു പരിപോഷിപ്പിക്കും എന്ന് പറഞ്ഞു ഇതും പാഴ്വാക്കായി. എല്ലാ അയല്‍രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും ഒത്തു ചേര്‍ന്ന് ഒരു വന്‍ മാറ്റം ഉണ്ടാക്കാനാണ് മോഡിജിയുടെ പ്ലാന്‍ എന്ന് ചിന്തിച്ചവര്‍ക്കും തെറ്റി. ശ്രിലങ്കയിലെ ഇന്ത്യന്‍ തടവുകാരെ ഇറക്കി കൊണ്ട് വന്നപ്പോള്‍ എല്ലാരും ഒന്ന് ഞെട്ടിയെങ്കിലും സമുദ്ര അതിര്‍ത്തി ലഘിചെന്നു പറഞ്ഞു ശ്രിലങ്ക വീണ്ടും ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
                                      
   ചെറിയൊരു ഗുജറാത്ത്‌ പോലും നേരാവണ്ണം ഭരിക്കാന്‍ കഴിയാതിരുന്നു മോഡിക്ക് ഇത്രയൊക്കെയേ പറ്റുള്ളൂ എന്ന് സന്ഘികളും രഹസ്യം പറഞ്ഞു തുടങ്ങി. പക്ഷെ ഇപ്പോയും മോഡി മാജിക്‌ വരും എന്ന് പകല്‍ കിനാവ്‌ കാണുന്ന സന്ഘി കുഞ്ഞുങ്ങളും കുറവല്ല. മോഡിയെ പറ്റി വിമര്‍ശിച്ചാല്‍ വീട്ടില്‍ കേറി വെട്ടും എന്ന് പറയുന്ന സന്ഘിയുടെ പോസ്റ്റ്‌ കാണാതെയല്ല ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് എന്റെ പ്രതിഷേധം ഇങ്ങനെയെങ്കിലും അറിയിചില്ലേല്‍ ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ... അല്ലെ ?
ഒരു സങ്കിയുടെ സംസ്കാരം
ശ്രീജ നെയ്യാറ്റിങ്കരയുടെ ഇൻബൊക്സിൽ ചാർതിയ യവന്റെ ഒരു മംഗ്ലീഷ് ...
തെറി അഭിഷെകം നടതി എറിഞു വീഴ്താം എന്നത് സങ്കികളുടെ സ്ഥിരം ഏർപാടാണ്...



മഹാ നായ മോഡി ജി - പ്രത്യേകതകള്‍










1..ടെലഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യമായി അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് മോഡിയുടെ മൂന്ന് മിസ്ഡ് കോള്‍ വന്നു കിടപ്പുണ്ടായിരുന്നു.


2. മോഡി പേപ്പര്‍ മടക്കി എയറോപ്ലെയിന്‍ ഉണ്ടാക്കാറില്ല - അദ്ദേഹം എയറോപ്ലെയിന്‍ പേപ്പര്‍ പോലെ മടക്കാറാണ് പതിവ്.

3. മോഡിയുടെ സ്വീകരണമുറിയില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്. സത്യത്തില്‍ അതൊരു പ്രതിമയല്ല, മൂപ്പരെ പേടിച്ച് അനങ്ങാതിരിക്കുന്ന ഒരു ജീവനുള്ള കടുവ തന്നെയാണ്.


4. മോഡിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. തോല്‍ക്കുന്നയാള്‍ ശേഷിക്കുന്ന കാലം പാന്‍റിനു മുകളില്‍ ജട്ടി ഇടണമെന്നായിരുന്നു പന്തയം.

5. മോഡിക്ക് ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല, കാരണം അദ്ദേഹത്തെ "അറ്റാക്ക്" ചെയ്യാനും മാത്രം മണ്ടനല്ല ഹൃദയം.

7. ഒരിക്കല്‍ മോഡി ഒരു കുതിരയുടെ താടിക്കിട്ട് ഒരു തട്ടുകൊടുത്തു. അങ്ങനെയാണത്രേ ഭൂമിയില്‍ ജിറാഫുകള്‍ ഉണ്ടായത്.

8. മോഡി പുഷ്-അപ് എടുക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹം കൈകുത്തി മുകളിലേക്കുയരുകയല്ല ചെയ്യുന്നത്, അദ്ദേഹം ഭൂമിയെ താഴേക്കമര്‍ത്തുകയാണ്.

10. നൂറാം നിലയില്‍ നിന്നും വീണ coin മോഡി എത്ര തിരഞ്ഞിട്ടും കണ്ടില്ല! കാരണം മോഡി coin താഴെ ഇതും മുന്‍പേ തിരച്ചില്‍ തുടങ്ങിയിരുന്നു.

11. കാളയെ കറന്നു പത്തു ലിറ്റര്‍ പാല് ഡെയിലി മോഡി എടുക്കാര്‍ ഉണ്ടായിരുന്നു..

12. മോഡി ഒരിക്കലും ഉറങ്ങാറില്ല, അടുത്ത പ്രഭാതമാകുന്നത് വരെ കണ്ണടച്ചു കാത്തിരിക്കാറെ ഉള്ളൂ.

13. മോഡി കുളിക്കാന്‍ കൊണ്ടു വച്ച പാത്രം പിന്നീട് മലമ്പുഴ ഡാം എന്ന് അറിയപ്പെട്ടു......!!

மோடி அலை'யின் எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !



மோடி அலை'யின்
எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !

'டைம்ஸ் ஆப் இந்தியா' செய்தி !!

முஸ்லிம் சமூகம் தற்காத்துக் கொள்வது எப்படி?


வகுப்பு வெறியை தூண்டி, மதக்கலவரங்களை ஏற்படுத்தி, நாட்டை துண்டாட நினைக்கும் சக்திகள், அதற்கு 'மோடி அலை' என பெயர் சூட்டி மகிழ்கின்றன.

மோடி அலையின் எழுச்சி காரணமாக கடந்த 3 மாதங்களில் மட்டும் 44,982 நபர்கள், RSS'ன் ஆயுத பயிற்சி (சாகா) பெற்றுள்ளதாக 'டைம்ஸ் ஆப் இந்தியா' தெரிவித்துள்ளது.

2,000 குழுக்களாக பிரிக்கப்பட்டு பயிற்சியளிக்கப்பட்டுள்ளதாகவும்,

உத்தரப்பிரதேசத்தில் மட்டும் 8,417 இளைஞர்கள் இப்பயிற்சிகளைப் பெற்றுள்ளதாகவும் அச்செய்தி விவரிக்கிறது.

നീതിപീഠം എന്തിനു ഇങ്ങനെ കണ്ണടച്ച് പുറംതിരിഞ്ഞ് നില്‍കുന്നു...


തിരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തു നിന്നതോ ഈ മൂരികള്‍

എന്താടോ താനൊന്നും നന്നാവാത്തത്??? പറഞ്ഞിട്ട് കാര്യമില്ല . എന്തിന്റെയോ വാല്‍ പന്തീരായിരം കൊല്ലം പി.വി.സി കുഴലില്‍ ഇട്ടാലും നിവരില്ല എന്നാണല്ലോ.. പാവപ്പെട്ട ജനത്തിന്റെ ഉന്നമനത്തിനുവേണ്ടി പിന്നോക്കക്കാരുടെ ഉന്നമനത്തിനായി എന്ന മുദ്രാവാക്യം ഏറ്റെടുത്ത്‌ ചിലരെങ്കിലും ഇറങ്ങിയപ്പോള്‍ അവരെ ജനം സ്വീകരിക്കുന്നുണ്ട് എന്ന ബോധം വന്ന ചിലര്‍ക്ക് ഇളകിയ ഹാല്‍ - അതാണ്‌ നമ്മള്‍ കേരളത്തില്‍ രണ്ടു ദിവസമായി കണ്ടത്. എന്തിനെന്നില്ലാതെ തുടങ്ങിയ അക്രമം അതിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കടകമ്പോളങ്ങള്‍ തീയിട്ടു നശിപിക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്യുന്നത് എന്തിനു വേണ്ടി. ഈ പോക്ക് എങ്ങോട്ട് ?? സാധാരണക്കാരന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ സമൂഹത്തില്‍ വിലക്കുണ്ടോ?? നിങ്ങളുടെ പണക്കാരായ നേതാക്കന്മാര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തിനു സ്വയം നശിക്കുന്നു.. ചിന്തിക്കൂ സുഹ്രത്തെ .... മനസ്സിലാക്കൂ സഹോദരന്മാരെ .... 

എസ്.ഡി.പി.ഐയെ അടിച്ചൊതുക്കും:മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ 
-കെ എം സൂപി. 

ഇതെന്താണ് - ഇന്ത്യയില്‍ ഇപ്പോയും ബ്രിട്ടീഷ്‌ ഭരണമാണോ അടിച്ചൊതുക്കാന്‍??? 


മൊട്ടാമ്പ്രത്ത് SDPI പ്രവര്‍ത്തകനായ തൌഫീക്കിന്റെ ഗാര്‍മെന്റ്സ് ഷോപ്പ് ഇന്നലെ രാത്രി അക്രമികള്‍ തീ വെച്ച് നശിപ്പിച്ചു. ഷോപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും ലീഗ് പ്രവര്‍ത്തകരിലേക്കാണ് സംശയം നീളുന്നത്. ഒരു വര്ഷം മുന്‍പ് ഇതേ ഷോപ്പ് തീ വെച്ച് നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ലീഗ്കാരായിരുന്നു അന്നത്തെ സംഭവത്തിനു പിന്നില്‍ . തൊട്ടടുത്തെ ലീഗ് പ്രവര്‍ത്തകന്‍ സതാരിന്റെ പെയിന്റു കടയും ഇന്നലെ രാത്രി തീവെച്ചു നശിപ്പിക്കപ്പെട്ടു . രണ്ടു സംഭവത്തിനു പിന്നിലും ആരെന്നു വ്യക്തമല്ല. ഇലക്ഷന്‍ കഴിഞ്ഞു കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ചു ആരംഭിച്ച സംഘര്‍ഷം സമാധാനം നിലനില്‍കുന്ന മാടായി പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ചില അക്രമികളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു .
പത്താം തിയ്യതി വോട്ടെടുപ്പ് ദിവസം കള്ളവോട്ട് തടഞ്ഞു എന്നാരോപിച്ച് SDPI പ്രവര്‍ത്തകനായ ഫസലിനെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കപ്പാലം മക്കി ഷബീറിന്റെ നേതൃത്വത്തില്‍ മാരകമായി അക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസല്‍ ഇപ്പോള്‍ മംഗലാപുരത്താണ്‌. അന്ന് രാത്രി തന്നെ ഒരു പ്രകോപനവും ഇല്ലാതെ കപ്പാലത്തെ SDPI ഓഫീസ് ആക്രമിച്ച ലീഗുകാര്‍ ഓഫീസ് മുഴുവര്‍ അടിച്ചു തകര്‍ത്തു തീവെച്ച് നശിപ്പിച്ചിരുന്നു. പിറ്റേ ദിവസങ്ങളിലായി പല SDPI പ്രവര്‍ത്തകരുടെയും വീടിനു നേരെ കല്ലേറുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ കട വീടുകള്‍ ഓഫീസുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. എല്ലാത്തിന്റെയും പിന്നില്‍ ലീഗ്മി പ്രവര്‍ത്തകരായിരുന്നുനിഞ്ഞാന്ന് രാത്രി തളിപ്പറമ്പിലെ ലീഗ് മണ്ഡലം ഓഫീസ് അജ്ഞാതാര്‍ അക്രമിച്ചിരുന്നു. അതിനെതിരെ ഇന്നലെ ലീഗ് നടത്തിയ പ്രകടനത്തിനിടെ തളിപ്പറമ്പിലെ ഇരുപതോളം കടകള്‍ ആക്രമിക്കപ്പെട്ടു . നാല് SDPI പ്രവര്‍ത്തകരെയും ആക്രമിച്ചു. തളിപ്പറമ്പില്‍ നിരോധനാജ്ഞ തുടരുകയാണ് . അപ്പോഴാണ്‌ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമം നടന്നത്.

link

Related Posts Plugin for WordPress, Blogger...