Search the blog

Custom Search

மோடி அலை'யின் எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !



மோடி அலை'யின்
எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !

'டைம்ஸ் ஆப் இந்தியா' செய்தி !!

முஸ்லிம் சமூகம் தற்காத்துக் கொள்வது எப்படி?


வகுப்பு வெறியை தூண்டி, மதக்கலவரங்களை ஏற்படுத்தி, நாட்டை துண்டாட நினைக்கும் சக்திகள், அதற்கு 'மோடி அலை' என பெயர் சூட்டி மகிழ்கின்றன.

மோடி அலையின் எழுச்சி காரணமாக கடந்த 3 மாதங்களில் மட்டும் 44,982 நபர்கள், RSS'ன் ஆயுத பயிற்சி (சாகா) பெற்றுள்ளதாக 'டைம்ஸ் ஆப் இந்தியா' தெரிவித்துள்ளது.

2,000 குழுக்களாக பிரிக்கப்பட்டு பயிற்சியளிக்கப்பட்டுள்ளதாகவும்,

உத்தரப்பிரதேசத்தில் மட்டும் 8,417 இளைஞர்கள் இப்பயிற்சிகளைப் பெற்றுள்ளதாகவும் அச்செய்தி விவரிக்கிறது.

നീതിപീഠം എന്തിനു ഇങ്ങനെ കണ്ണടച്ച് പുറംതിരിഞ്ഞ് നില്‍കുന്നു...


തിരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തു നിന്നതോ ഈ മൂരികള്‍

എന്താടോ താനൊന്നും നന്നാവാത്തത്??? പറഞ്ഞിട്ട് കാര്യമില്ല . എന്തിന്റെയോ വാല്‍ പന്തീരായിരം കൊല്ലം പി.വി.സി കുഴലില്‍ ഇട്ടാലും നിവരില്ല എന്നാണല്ലോ.. പാവപ്പെട്ട ജനത്തിന്റെ ഉന്നമനത്തിനുവേണ്ടി പിന്നോക്കക്കാരുടെ ഉന്നമനത്തിനായി എന്ന മുദ്രാവാക്യം ഏറ്റെടുത്ത്‌ ചിലരെങ്കിലും ഇറങ്ങിയപ്പോള്‍ അവരെ ജനം സ്വീകരിക്കുന്നുണ്ട് എന്ന ബോധം വന്ന ചിലര്‍ക്ക് ഇളകിയ ഹാല്‍ - അതാണ്‌ നമ്മള്‍ കേരളത്തില്‍ രണ്ടു ദിവസമായി കണ്ടത്. എന്തിനെന്നില്ലാതെ തുടങ്ങിയ അക്രമം അതിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കടകമ്പോളങ്ങള്‍ തീയിട്ടു നശിപിക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്യുന്നത് എന്തിനു വേണ്ടി. ഈ പോക്ക് എങ്ങോട്ട് ?? സാധാരണക്കാരന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ സമൂഹത്തില്‍ വിലക്കുണ്ടോ?? നിങ്ങളുടെ പണക്കാരായ നേതാക്കന്മാര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തിനു സ്വയം നശിക്കുന്നു.. ചിന്തിക്കൂ സുഹ്രത്തെ .... മനസ്സിലാക്കൂ സഹോദരന്മാരെ .... 

എസ്.ഡി.പി.ഐയെ അടിച്ചൊതുക്കും:മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ 
-കെ എം സൂപി. 

ഇതെന്താണ് - ഇന്ത്യയില്‍ ഇപ്പോയും ബ്രിട്ടീഷ്‌ ഭരണമാണോ അടിച്ചൊതുക്കാന്‍??? 


മൊട്ടാമ്പ്രത്ത് SDPI പ്രവര്‍ത്തകനായ തൌഫീക്കിന്റെ ഗാര്‍മെന്റ്സ് ഷോപ്പ് ഇന്നലെ രാത്രി അക്രമികള്‍ തീ വെച്ച് നശിപ്പിച്ചു. ഷോപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും ലീഗ് പ്രവര്‍ത്തകരിലേക്കാണ് സംശയം നീളുന്നത്. ഒരു വര്ഷം മുന്‍പ് ഇതേ ഷോപ്പ് തീ വെച്ച് നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ലീഗ്കാരായിരുന്നു അന്നത്തെ സംഭവത്തിനു പിന്നില്‍ . തൊട്ടടുത്തെ ലീഗ് പ്രവര്‍ത്തകന്‍ സതാരിന്റെ പെയിന്റു കടയും ഇന്നലെ രാത്രി തീവെച്ചു നശിപ്പിക്കപ്പെട്ടു . രണ്ടു സംഭവത്തിനു പിന്നിലും ആരെന്നു വ്യക്തമല്ല. ഇലക്ഷന്‍ കഴിഞ്ഞു കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ചു ആരംഭിച്ച സംഘര്‍ഷം സമാധാനം നിലനില്‍കുന്ന മാടായി പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ചില അക്രമികളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു .
പത്താം തിയ്യതി വോട്ടെടുപ്പ് ദിവസം കള്ളവോട്ട് തടഞ്ഞു എന്നാരോപിച്ച് SDPI പ്രവര്‍ത്തകനായ ഫസലിനെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കപ്പാലം മക്കി ഷബീറിന്റെ നേതൃത്വത്തില്‍ മാരകമായി അക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസല്‍ ഇപ്പോള്‍ മംഗലാപുരത്താണ്‌. അന്ന് രാത്രി തന്നെ ഒരു പ്രകോപനവും ഇല്ലാതെ കപ്പാലത്തെ SDPI ഓഫീസ് ആക്രമിച്ച ലീഗുകാര്‍ ഓഫീസ് മുഴുവര്‍ അടിച്ചു തകര്‍ത്തു തീവെച്ച് നശിപ്പിച്ചിരുന്നു. പിറ്റേ ദിവസങ്ങളിലായി പല SDPI പ്രവര്‍ത്തകരുടെയും വീടിനു നേരെ കല്ലേറുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ കട വീടുകള്‍ ഓഫീസുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. എല്ലാത്തിന്റെയും പിന്നില്‍ ലീഗ്മി പ്രവര്‍ത്തകരായിരുന്നുനിഞ്ഞാന്ന് രാത്രി തളിപ്പറമ്പിലെ ലീഗ് മണ്ഡലം ഓഫീസ് അജ്ഞാതാര്‍ അക്രമിച്ചിരുന്നു. അതിനെതിരെ ഇന്നലെ ലീഗ് നടത്തിയ പ്രകടനത്തിനിടെ തളിപ്പറമ്പിലെ ഇരുപതോളം കടകള്‍ ആക്രമിക്കപ്പെട്ടു . നാല് SDPI പ്രവര്‍ത്തകരെയും ആക്രമിച്ചു. തളിപ്പറമ്പില്‍ നിരോധനാജ്ഞ തുടരുകയാണ് . അപ്പോഴാണ്‌ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമം നടന്നത്.

തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....


ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ മുസ്്‌ലിലീഗ് റാവുവിന് മരണാനന്തര ബഹുമതിക്ക് എന്ത് പുരസ്‌കാരം നല്‍കണമെന്ന് ആലോചിക്കുന്ന തിരക്കിലായിരിക്കും. മോഡിഫോബിയ പിടിപ്പെട്ടവര്‍ ഇനി എന്ത് കസര്‍ത്തുകളാണാവോ കാണിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ആഘാതമാണ് മോഡിയുടെ വരവെങ്കില്‍ അതിന്റെ അടിവേര് 1992ല്‍ തന്നെ റാവു അറുത്ത് മാറ്റിയിരുന്നു..

കോണ്‍ഗ്രസിനു ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെന്നത് വെറുംമിഥ്യയാണ്. മോഡിയുടെ വരവ് തടയുന്നത് പോലെ തന്നെ തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....
ഭയരഹിതമായ ഇന്ത്യക്ക് ജനാധിപത്യ സംരക്ഷണത്തിനു എസ്.ഡി.പി.ഐക്ക് വോട്ടു ചെയ്യുക....






ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍

_________________________________________________________________________________
കണ്ടിരിക്കേണ്ട ഒരു ചർച്ച.. ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ശരിക്കും മനസ്സിലാക്കുക..
" പത്രക്കാര്‍ ഇത് അറിയാതെ ചെയ്യുന്നല്ല -
പാലമെന്റ്റ് ആക്രമണ കേസില്‍ നടന്ന കളികള്‍ എന്തായിരുന്നു എന്ന് ദല്‍ഹിയിലെ എല്ലാ സീനിയര്‍ പത്ര പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പക്ഷെ അത് എഴുതാനുള്ള ധൈര്യം അപൂര്‍വ്വം ചില പത്ര പ്രവര്‍ത്തകര്‍ക്കെ ഉള്ളൂ. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെയും അവരെ ജോലിയില്‍ നിര്‍ത്തുന്ന എത്ര പത്രങ്ങള്‍ ഉണ്ടാവും എന്ന ചോദ്യവും ഉണ്ട്.
തീവ്രവാദികളെ പടിച്ചു നടത്തുന്ന പ്രസ്‌ കൊണ്ഫരന്സിനു പോലും ചുരുക്കം ചില റിപ്പോര്‍ട്ടര്‍ മാരെ പോകാറുള്ളൂ . ബാക്കിയുള്ളവര്‍ വെബില്‍ കിട്ടുന്ന റഫറന്‍സുകള്‍ ഉപയോഗിക്കുന്നു. കാരണം ഈ വിഷയത്തിലൊന്നും തന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാം. "
"എല്ലാ ബോംബ്‌ സ്ഫോടനത്തിന് ശേഷവും ഒരു ഫോറന്‍സിക്‌ റിപ്പോര്‍ട്ട് ഉണ്ടായിരിക്കും. മാലേഗാവ്‌, ഹൈദരാബാദ്‌, മക്കാ മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനങ്ങള്‍ നടത്തിയത് വലതു പക്ഷ തീവ്രവാദികളാണ്. ഹൈദരാബാദ്‌ സ്ഫോടനത്തിന് ശേഷം പൊട്ടാത്ത ഒരു ബോംബ്‌ ബാക്കി ആയിരുന്നു. അതില്‍ ഒരു സിം ഉണ്ടായിരുന്നു. സിം കാര്‍ഡ്‌ അന്വേഷണം ലോക്കല്‍ പോലീസിനെ ആണ് അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ഏല്‍പ്പിച്ചത്. പൊട്ടിയ ബോംബിനെ കുറിച്ചുള്ള അന്വേഷണം ഏല്‍പ്പിക്കുന്നത് സി ബി ഐ യെയും. എന്ത് കൊണ്ടിത് മറിച്ചു ചെയ്യുന്നില്ല?
സി ബി ഐ ആയിരുന്നു ബാക്കിയായ ഫോറന്‍സിക്‌ വസ്തുക്കളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കെണ്ടിയിരുന്നത് . അന്ന് സിം കാര്‍ഡ്‌ ജാര്‍ഖണ്ടിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയത് എന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞ ഉടനെയാണ് സര്‍ക്കാര്‍ ആ സിം കാര്‍ഡ് അന്വേഷണം ധൃതി പ്പെട്ടു ഒരു ലോക്കല്‍ പോലീസിനെ എല്പ്പികുന്നത്. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം കേസുകളിലെ പൊതു സവിശേഷത കുറ്റസമ്മത മൊഴി മാത്രമാണ് പോലീസ്‌ ഹാജരാക്കാരുള്ളൂ. നല്ല വക്കീലിനെ വച്ചവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ദരിദ്രരായ, അല്ലെങ്കില്‍ നിരക്ഷരരായ വരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും."

link

Related Posts Plugin for WordPress, Blogger...