Search the blog

Custom Search

"അല്‍ മൊയ്തു"വിന്റെ സന്ദേശം ശരിയെന്നു തെളിയിക്കപ്പെടുന്നു

അല്‍ മൊയ്തു ഇറങ്ങിയ ദിവസം തന്നെ വന്ന ഈ വാര്‍ത്ത‍ അല്‍ മൊയ്തുവിന്റെ സന്ദേശം അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്നു 
http://www.mangalam.com/print-edition/crime/141103

ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു | mangalam.com
www.mangalam.com
Mangalam Newspaper

http://www.mangalam.com/print-edition/crime/141103

" അല്‍ മൊയ്തു" - റിവ്യൂ -by ദാസൻ മടത്തിൽ


തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്ന്നു നൽകാൻ അവര്ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര് എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --

കൃത്യമായ അജണ്ട നിശ്ചയിച്ചുള്ള പ്രചാരണങ്ങളും, മാധ്യമങ്ങള് ഉപയോഗിച്ചുള്ള കടന്നാക്രമണങ്ങള ും കഴിഞ്ഞ കാലങ്ങളില് മുസ്ലീം സമൂഹത്തില് വിശിഷ്യാ യുവാക്കള്ക്കിടയില് സൃഷ്ടിച്ച അപകര്ഷതാ ബോധം ചെറുതായിരുന്നില്ല. വ്യക്തിയുടെ ചിന്തയെപ്പോലും സ്വാധീനിക്കാ കെല്പുള്ള ദൃശ്യ,

ശ്രാവ്യ മാധ്യമങ്ങളിലൂടെ പടച്ചുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെ യും ഇരകളായി മാറാനായിരുന്നു മുസ്ലീം സമുദായത്തിന്റെ നിയോഗം. നിക്ഷിപ്ത താല്പര്യക്കാര് തങ്ങളുടെ താല്പര്യങ്ങള് ക്കനുസൃതമായി പ്രസ്തുത മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യു വിജയിച്ചപ്പോള് അതില് പരിതപിച്ച് കാഴ്ചക്കാരന്റെ റോളിലായിരുന്നു നാം. സിനിമകളിലെ മുസ്ലീം വിരുദ്ധ പരാമര്ശങ്ങള് എണ്ണിപ്പറഞ്ഞ് വിലപിക്കാനല്ലാത െ "ഹറാമായ" ഈ മാധ്യമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതില് നാളിതുവരെ ഈ സമുദായം തികഞ്ഞ പരാജയമായിരുന്നു. ഒടുവില് മാധ്യമ അജണ്ടകളുടെ ഇരകളാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള് ഇന്നതിന്റെ സാധ്യതകള് തിരിച്ചറിഞ്ഞിരി ക്കുന്നു. ശക്തി പ്രകടനങ്ങള്ക്ക ് വേണ്ടി കോടികള് മുടക്കി സമ്മേളനങ്ങള് നടത്തുന്ന മുസ്ലീം സംഘടനകള് അതിനു വേണ്ടി പൊടിക്കുന്ന കോടികളുടെ ഒരംശം "അല് മൊയ്തു" പോലത്തെ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങു ന്നവരെ പ്രോല്സാഹിപ്പിക്കാന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്.... ലളിതമായ ഒരു ആക്ഷേപഹാസ്യത്തി ലൂടെ പ്രക്ഷകന്റെ മനസ്സില് ഗഹനമായ ഒരു 
ചിന്തയുണരത്താന് "അല് മൊയ്തു"വിനായി... ഇത്തരം സംരംഭങ്ങള് അപകര്ഷതാ ബോധത്തില് വിരാജിക്കുന്ന ഒരു കൂട്ടം ജനങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. "വിശ്വാസത്തിന്റ െ" പേരില് മുസ്ലീങ്ങള് മടിച്ചുനിന്ന ഒരു മേഖലയുടെ സാധ്യതകള് ഫലപ്രദമായി ഉപയോഗിക്കുകയും ആ ഉദ്യമത്തില് വിജയം വരിക്കുകയും ചെയ്ത റമീസിനും, അഷ്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്....
=================
കടപ്പാട്‌: ദാസൻ മടത്തിൽ

ഫേസ്ബുക്കിലും യൂ-ടുബിലും വൈറല്‍ ആവുന്ന ഹിറ്റ് അല്‍- മൊയ്തു



അങ്ങനെ മൊയ്തീന്‍ ആ സാധനമെടുത്തു... 


നിങ്ങള്‍ ഏറെ കാത്തിരുന്ന അല്‍ മൊയ്തു ഇതാ നിങ്ങള്ക്ക് മുന്നില്‍.. ഇനി ഇത് നിങ്ങളുടെതാണ്.. 

കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം 

അപ്പൊ കൂടുതല്‍ ഒന്നും പറയാനില്ല... മൊയ്തീനേ, കണ്ടോക്ക്... 



37,709 views.. അല്‍ മൊയ്തു കുതിച്ചു പായുന്നു...

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് കാണുക ഷയര്‍ ചെയ്യുക.


കേജ്രിവാള്‍ മൈനസ് മാര്‍ക്ക് വാങ്ങി തുടങ്ങുന്നു - നാസറുദ്ദീന്‍ എളമരം


അരവിന്ദ് കേജ്‌‌രിവാളിനെതിരെ കാവിപ്പട ഫേസ്ബുക്കില്‍

അരവിന്ദ് കേജ്‌‌രിവാളിനെതിരെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ പ്രചാരണം നടത്താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാറിന്‍റെ ഫോട്ടോ ഫോട്ടോഷോപ്പിൽ മാറ്റം വരുത്തി ഉപയോഗിച്ചതായി തെളിഞ്ഞു. അരവിന്ദ് കേജ്‌രിവാൾ നീല ലൈറ്റ് ഘടിപ്പിച്ച കാർ ഉപയോഗിക്കുന്നു എന്ന വാചകത്തോടൊപ്പം നൽകിയ കാറിന്‍റെ കേരളാ രജിസ്‌‌‌ട്രേഷനും ചുവപ്പ് ലൈറ്റും ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത്. ഉമ്മൻചാണ്ടിയുടെ കേരളാ സ്‌റ്റേറ്റ് ഒന്നാം നമ്പർ എന്ന നമ്പർ പ്ളേറ്റിനു പകരം ഡൽഹി രജിസ്‌ട്രഷൻ നമ്പരായ 0786 എന്നാക്കി മാറ്റി. ചുവപ്പ് ലൈറ്റ് മാറ്റി നീല ലൈറ്റും നൽകി. ട്വിറ്ററിൽ ബി.ജെ.പി അനുകൂല സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യുന്ന അശോക് കുമാർ എന്ന ആളാണ് ചിത്രത്തിനു പിന്നിൽ.

വാര്‍ത്ത‍:http://news.keralakaumudi.com/news.php?nid=468be4e0dddcac2faf0a6e43f7fbb49b
ഇങ്ങനെ ഉള്ള പല കുപ്രചാരണങ്ങളും ഇപ്പോള്‍ കൂടുതാലായി കണ്ടുവരുന്നു.സൈബര്‍ പോലീസ്‌ ഇതിനെതിരായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഉള്ള ചിത്രങ്ങള്‍ കണ്ടു തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും പരാതിപ്പെടാവുന്നതാണ്.

കേരള പോലീസിന്‍റെ ഫേസ്ബുക്ക്‌ പേജ്:https://www.facebook.com/keralapolice
സൈബര്‍ ക്രൈം ഹൈ ടെക് സെല്‍: http://keralapolice.gov.in/newsite/hitech_cell.html

link

Related Posts Plugin for WordPress, Blogger...