Search the blog

Custom Search

അതിരുകടന്ന ക്രൂരത


അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ പറ്റുന്നതല്ല .സുപ്രിം കോടതി നിര്‍ദേശപ്രകാരം മണിപ്പാല്‍ ആശുപത്രിയില്‍ പതിമൂന്നു ദിവസം വൈകിയാണ് മഅദനിയെ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ ഒരായ്ഴ്ചത്തെ ചികിത്സപോലും നല്‍കാതെ സുപ്രിംകോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു . ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് നിരപരാതിയായ ഒരു ഇന്ത്യന്‍ പൌരനോട്‌ കര്‍ണാടക സര്‍ക്കാര്‍ പെരുമാറികൊണ്ടിരിക്കുന്നത് .ഈ അനീതിക്കെതിരെ ജനകീയ ശബ്ദം ഉയരേണ്ടതുണ്ട്,ആരൊക്കെയോ ഈ ക്രൂരതക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു.അവരുടെ തനി നിറം പൊതുജനം അറിയേണ്ടതുണ്ട് .നിരപരാതിയായ ഒരു മനുഷ്യനോട് ഇനിയും ക്രൂരത കാണിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരിടം പോലും ആരോഗ്യത്തോടെ നിലവിലില്ല .മുംബൈ സ്ഫോടന കേസില്‍ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സഞ്ജയ്‌ ദത്തിന് കോടതി നാല് മാസത്തിനുള്ളില്‍ അനുവധിച്ഛത് രണ്ടു മാസത്തെ പരോള്‍ (ഇപ്പോളും ഇയാള്‍ പരോളില്‍ പുറത്താണ് ) ഒരു തെറ്റും ഈ നിമിഷം വരെ തെളിയിക്കാന്‍ കോടതികള്‍ക്കോ സര്കാരിനോ കഴിഞ്ഞിട്ടില്ലാത്ത മഅദനിക്ക് പരോള്‍ പോയിട്ട് മതിയായ ചികിത്സ പോലും നല്‍കാതെ കൊല്ലാകൊല ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയല്ലേ സുഹ്രത്തുക്കളെ!!!!! ജാതിയോ മതമോ നോക്കാതെ എന്നും സത്യത്തിനും നീതിക്കും വേണ്ടി ആരെയും ഭയപ്പെടാതെ നിലകൊണ്ടതിന്റെ പേരിലാണ് മഅദനി ഈ തീരാ ദുരിതം അനുഭവിക്കുന്നത്!! അദ്ദേഹത്തിനും കുടുംബമുണ്ട് മക്കളുണ്ട് മാതാപിതാക്കലുണ്ട് വര്‍ഷങ്ങളായി അവരെല്ലാം അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ ഇവിടെ വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പിതാവ് ജീവിച്ചിരുന്നിട്ടും ആ പിതാവിന്റെ വാല്സല്യമില്ലാതെ അനാതരെപ്പോലെ വളരേണ്ടി വന്ന മക്കള്‍ ,ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുന്ന ഭാര്യ ,വാര്‍ധക്യ കാലത്ത് തങ്ങള്‍ക്ക് കൂട്ടാകേണ്ട മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അസുഖ ഭാതിതരായ മാതാപിതാക്കള്‍ ..കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ ഇന്നേ വരെ ഒരു കോടതിയിലും ഒരു കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല . അത് കൊണ്ട് തന്നെ മഅദനിയുടെ മോചനത്തിനായി പൊതു ജനങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ തേടുകയാണ് .ഈ സന്ദേശം പരമാവതി ആളുകളിലെക്കെത്തിച്ച് ഒരു വലിയ ദൌത്യത്തിന് ,ഒരു നിരപരാതിയുടെ മോചനത്തിന് ഞങ്ങളോട് സഹകരിക്കണമെന്ന് എല്ലാ പ്രിയ ജനങ്ങളോടും ഞങ്ങള്‍ അഭ്യാര്‍ത്തിക്കുകയാണ് .നമ്മുടെ ഒന്നിച്ചുള്ള സ്വോരം കേള്‍ക്കാതിരിക്കാന്‍ ഒരു ഭീകര ഭരണകൂടത്തിനും കഴിയില്ല ഒരിക്കലും .

കുറ്റിപ്പുറത്തെ വിജയം ആവേശകരം - തുടര്‍ വിജയങ്ങള്‍ ഉടന്‍ !!!!

കുറ്റിപ്പുറത്ത് ദേശീയ പാത സർവേ നടപടികൾ നിർത്തിവെച്ചു. 

എസ്.ഡി.പി.ഐ യുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ ഉള്ള ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്തത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്‌ നടപടികൾ നിർത്തിവെച്ചത്..

സന്ഘിയുടെ "കൊമ്പ്" ഒടിക്കാന്‍ നെഞ്ചുരപ്പുള്ള ഉദ്യോഗസ്ഥര്‍ ആരേലും ഉണ്ടോ ???

നമ്മള്‍ ഭാരതീയര്‍ കൊച്ചു ക്ലാസ് മുതലേ നമ്മള്‍ പഠിച്ചത് എല്ലാ ഭാരതീയരും ഒന്നാണ് എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്‍ മാരാണ്!!!!!!!!!! അത് അങ്ങനെ തന്നെ വേണം.....ഭാരതം മതേതര രാജ്യമാണ് പല മതം പല ഭാഷാ പല ജാതി ലോകത്തില്‍ വേറെ എവെടെയും ഇത് പോലെ മതേതരത്വം കാണാന്‍ കഴിയില്ല അതില്‍ നമുക്ക് അഭിമാനിക്കാം !!! എന്നാല്‍ 1 9 2 5 sep 2 8 നു നമ്മുടെ മതേതര ഭാരതത്തില്‍ രൂപം കൊണ്ട വര്‍ഗീയ സംഘടനയാണ് RSS ഇവര്‍ക്ക് ഇതൊന്നും ഭാതകമല്ല ....കാരണം അവരുടെ മുഖ്യ അജണ്ട ഹിന്ദു ഒഴികെയുള്ള മതങ്ങള്‍ ഭാരതത്തില്‍ നിന്നും പിഴുത് എറിയുക എന്നതാണ്.... ഇന്ത്യൻ പൌരന്മാർ ആയ ഇസ്ലാം -ക്രിസ്ത്യൻ മതവിശ്വാസികളെ ശത്രുകളായി തുറന്നു പ്രക്യാപിച്ചു കൊണ്ട് അവർ ഇന്ത്യയിൽ നര നായാട്ട്‌ തുടങ്ങി ..... ‪സംഘ_പരിവാറിന്‬‍റെ ആത്മാവ് ആയ ഗുരുജി ‪M‬. S. Golwalkar ന്‍റെ Bunch Of Thoughts (സംഘ പരിവാറിന്‍റെ വേത പുസ്തകം )എന്നാ പുസ്തകത്തില്‍ പറയുന്നു മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ശത്രുവായികാണാന്‍ എഴുത്തുകളുടെ ശേഖരമായ Bunch Of Thoughts ല്‍ Internal Threats എന്ന അദ്ധ്യായം വായിക്കുക " മുസ്ലീങ്ങളെ ഒന്നാം ശത്രു ആയും, കൃസ്ത്യാനികളെ രണ്ടാം ശത്രു ആയും കാണാൻ പറയുന്നു. മൂന്നാമത്തെ ശത്രു കമ്യൂണിസ്റ്റ്കാരാണ്! അവിടെ പറയുന്നു...അവിടെ പറയുന്നു It has been the tragic lesson of the history of many a country in the world that thehostile elements within the country pose a far greater menace to national security then aggressors from outside.” We or our Nationhood defined’ എന്ന പുസ്തകത്തിൽ ഗോൾവാൾക്കർ പറയുന്നു ......... “മറ്റ് പഴയ ‘സമർത്ഥരായ’ രാജ്യങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി പറയട്ടെ, ‘ഹിന്ദുസ്ഥാനിലെ’ മറ്റ് ‘വൈദേശിക വംശങ്ങൾ’ (മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ള ന്യൂനപക്ഷങ്ങൾ) ഒന്നുകിൽ ഹിന്ദു സംസ്ക്കാരവും ഭാഷയും സ്വീകരിക്കുകയും, ഹിന്ദു മതത്തെ ബഹുമാനിക്കുകയും, ഹിന്ദു മതത്തേയും, സംസ്ക്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതല്ലാത്ത മറ്റൊരു ആശയത്തേയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക. അല്ലെങ്കിൽ ഒരു അവകാശവും ആഗ്രഹിക്കാതെ, ഉന്നയിക്കാതെ, ഒരു പൗരന്റെ അവകാശം പോലുമില്ലാതെ ഹിന്ദുവിന്റെ ഔദാര്യത്തിൽ ഇവിടെ തുടരുക. പഴയ ‘സമർത്ഥരായ’ രാജ്യങ്ങൾ പിന്തുടർന്ന പാതയാണ് ഈ ‘വൈദേശികരെ’ നേരിടാനുള്ള മാർഗം” ഇതേ പുസ്തകത്തിൽ തന്നെ ന്യൂനപക്ഷങ്ങളെ അതിക്രൂരമായ മാർഗങ്ങളിലൂടെ ഉന്മൂലനം ചെയ്ത ഹിറ്റ്ലറുടെ ജർമനിയെ മാതൃകയാക്കാനും ആഹ്വാനമുണ്ട്. ക്രിസ്ത്യൻ വിശ്വാസികളെ കുറിച്ച് പറയുന്നത് കേള്കുക എവിടെയൊക്കെ കൃസ്ത്യൻ പാതിരിമാർ പോയിട്ടുണ്ടോ, അവിടെയൊക്കെ അവർ ജനങ്ങളെ കൊള്ളയടിച്ചിട്ടുണ്ട്. കളവും, വഞ്ചനയുമാണവരുടെ മതം. കൃസ്ത്യൻ പാതിരിമാർ കള്ളം പറയാനും, മതത്തിന്റെ പേരിൽ മോഷ്ടിക്കാനുമാണ് പഠിപ്പിക്കുന്നത്. അവർ ഹിന്ദുക്കളെ കുറ്റപ്പെടുത്തുകയും, ഹിന്ദു മതത്തെ അവഹേളിക്കുകയും ചെയ്യുന്നു. ഹിന്ദു ഉണരൂ, ഈ കള്ളന്മാരെ നേരിടൂ. നാം ചിന്തിക്കേണ്ട കാര്യം വേറെ ഒന്നാണ് സംഘ പരിവാറിന്‍റെ ലക്ഷ്യം മുസ്ലിം -ക്രിസ്ത്യൻ ഉന്മൂലനം ആണ് അതിനു അവർ എന്ത് മാർഗവും സ്വീകരികും ...സംഘ പരിവാര്‍ ദൂരെയുള്ള ശത്രു അല്ല നമ്മുടെ ചുറ്റും ഉള്ള ശത്രുകൾ ആണ് ,ഗ്രാമ പ്രദേശത്ത് പോലും അവർ സജീവം ആണ് ആയുധ പരിശീലനം വഴിയും മറ്റു വൃത്തികെട്ട രീതിയിലും അവർ അജണ്ട നടപ്പാകാൻ ശ്രമിക്കുന്നു ,മതേതര വിശ്വാസികൾ ആയ ഹിന്ദുകളെ കൂടു പിടിച്ചു മുസ്ലിം -ക്രിസ്ത്യൻ വിഭാഗം ഇവരെ പ്രത്തിരോധികുക തന്ന വേണം ,ഇവരെ അകറ്റി നിര്ത്തണം അല്ലങ്കിൽ ഗുജറാത്തും ഉത്തർ പ്രദേശും ,ഒറിസയും നമ്മുടെ കൊച്ചു കേരളത്തിൽ പോലും ഇവർ നടപ്പാകും മാനവികതയുടെ ശത്രുകളെ നേരിടാൻ നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം !! ഒരു ഇന്ത്യൻ പൌരൻ എന്ന നിലയിൽ മതേതര ഇന്ത്യയോടു ഒരു ചോദ്യം ഇന്ത്യൻ പൌരന്മാർ ആയ മുസ്ലിങ്ങൾ -ക്രിസ്ത്യാനികൾ -കമ്മ്യൂണിസ്റ്റ്‌ ആശയം ഉള്ളവർ എല്ലാം ശത്രുകൾ ആണ് എന്നും അവരുടെ ഉന്മൂലനം ആണ് ലക്‌ഷ്യം എന്നും പറഞ്ഞു പ്രവര്ത്തിക്കുന്ന ഈ സങ്ങടനയെ എന്ത് കൊണ്ട് നിരോധികുനില ........? ? ? ?
Post courtesy :  Sadakkath Kaify

ഹേമന്ത്‌ കര്‍കരയെ കൊന്നതാര് ?? എന്തിനു ???

ഹേമന്ത് കര്‍ക്കരെ; രാജ്യം മറന്ന വീര പുത്രന്‍ 

2008ലെ നവംബര്‍ 26, മുംബൈയില്‍ നടന്ന ആസൂത്രിതമായ ഭീകരാക്രമണത്തിനിടെ വധിക്കപ്പെട്ട എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെയെ രാജ്യം മറന്നു പോയോ. മുംബൈ ഭീകരാക്രമണം ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്നു കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ എസ് മണി മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഹേമന്ത് കര്‍ക്കരെയുടെ അഞ്ചാം ചരമവാര്‍ഷികം കടന്നു വരുന്നത്. കുറ്റകരമായ മൗനത്തിലൊളിച്ച് ഭരണകൂടം ഈ വീര പുത്രനെ മറവിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കര്‍ക്കരെ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍ര്യ ഹരജികളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതികരണം ഇപ്പോഴും ചുവപ്പു നാടയിലാണ്. 2010 ആഗസ്റ്റില്‍ ബിഹാറിലെ മുന്‍ എം.എല്‍.എ രാധാകാന്ത് യാദവും പിന്നീട് ജ്യോതി ബഡേക്കറും നല്‍കിയ പൊതുതാല്‍പര്യ ഹരജികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും മുംബൈ പൊലീസിന്റെയും പ്രതികരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതമായി നീളുന്നത്. കര്‍ക്കരെയെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്ന സംശയമുന്നയിച്ച് മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം മുശ്‌രിഫ് എഴുതിയ ‘ഹു കില്‍ഡ് കര്‍ക്കരെ’ (കര്‍ക്കരയെ കൊന്നതാര്) എന്ന പുസ്തകവും മുംബൈ ഭീകരാക്രമണ കേസിലെ പ്രത്യേക കോടതി വിധിയും അടിസ്ഥാനമാക്കിയായിയിരുന്നു രാധാകാന്ത് യാദവ് ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനപരമ്പരകള്‍ നടത്തിയുള്ള ആര്‍.എസ്.എസ് അശ്വമേധത്തിനു തടയിട്ടത് ഹേമന്ത് കര്‍ക്കരെയെന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവനായിരുന്ന കര്‍ക്കരെ മലേഗാവ് സ്‌ഫോടനക്കേസില്‍ നടത്തിയ അന്വേഷണമാണ് രാജ്യത്ത് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം പുറത്തുകൊണ്ടുവന്നത്. മുംബൈയില്‍ ഭീകരവിരുദ്ധസേനയുടെ തലവനായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് വിയന്നയില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിലായിരുന്നു ഏറെക്കാലം കര്‍ക്കരെ. സങ്കീര്‍ണമായ സന്ദര്‍ഭങ്ങളെ നയചാതുരിയോടെ കൈകാര്യം ചെയ്യുന്നതില്‍ കര്‍ക്കരെ മിടുക്കുകാട്ടി. മലേഗാവ് കേസന്വേഷണം നടക്കവെ മുംബൈ ആക്രമണത്തിനിടെ 2008 നവംബര്‍ 26നാണ് സംശയകരമായ സാഹചര്യത്തില്‍ കര്‍ക്കരെ കൊല്ലപ്പെടുന്നത്. ഇനി ഭാരതീയന്‍ എത്രക്കാലം കാത്തിരിക്കണം ഒരു ഹേമന്ത് കര്‍ക്കരേക്ക് വേണ്ടി?

(കടപ്പാട്: Media next)

തിരിച്ചടിച്ചാല്‍ രക്ഷപ്പെടുമോ??? ദയവായി വഞ്ചിതരാകാതിരിക്കൂ


from the Facebook friend....... 

ദയവായി വഞ്ചിതരാകാതിരിക്കൂ ... A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെ പിടിക്കുമോ...?? A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെപിടിക്കുമോ........ ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന് ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ് ആണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ നല്‍കിയത്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്.


 ‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക."

 ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. 1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ? അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരമാവധി ഷെയര്‍ ചെയ്യുക....

link

Related Posts Plugin for WordPress, Blogger...