Search the blog

Custom Search

എന്ത് കൊണ്ട് യു എ പി എ പിന്‍വലിക്കണം ??

POSTED BY M Sadiq C



കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ പി.അബ്ദുല്‍ നാസര്‍ കെ.കെ.രമയെ സന്ദര്‍ശിച്ചപ്പോള്‍

posted by Sidheeq Kappan 


കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ പി.അബ്ദുല്‍ നാസര്‍, സി.പി.ഐ.(എം) അതിദാരുണമായി വെട്ടി കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ ഡല്‍ഹിയിലെ കേരള ഹൗസില്‍ സന്ദര്‍ശിച്ചപ്പോള്‍, സമീപം ടി.പി.യുടെ മകന്‍ അഭിനന്ദ്‌.

Campus Front of India National President P. Abdul Nazar with brutally murdered TP Chandhra Shekaran's wife KK Rama and thier son Abhinand at Kerala house in New Delhi



See the power of Muslim women :

                                 

ഗോവധ നിരോധന ബില്‍ (2012) സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കും

കര്‍ണാകയില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന ബില്‍ (2012) സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കും. 1964 ലെ 'ഗോവധ നിരോധനവും കന്നുകാലി സംരക്ഷണവും' നിയമത്തില്‍ വരുത്തിയ ഭേദഗതി അംഗീകരിക്കേണ്ടെന്നാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം.
കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും ശക്‌തമായ പ്രതിഷേധം വകവയ്‌ക്കാതെയായിരുന്നു ബിജെപി സര്‍ക്കാര്‍ നിയമഭേദഗതി പാസാക്കിയത്‌. നിയമമനുസരിച്ച്‌ കാളയെയും പശുവിനെയും അറുക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കും. 15 വയസ്സുവരെയുളള എരുമകളെ കൊല്ലുന്നതും നിയമവിരുദ്ധമാണ്‌. കന്നുകാലിയുടെ നിര്‍വചനം കൂടുതല്‍ ബൃഹത്താക്കിയായിരുന്നു ബിജെപി സര്‍ക്കാര്‍ പഴയ നിയമത്തില്‍ ഭേദഗതി വരുത്തിയത്‌.
ബിജെപി സര്‍ക്കാര്‍ ബില്‍ പാസാക്കുന്നതിനെതിരെ കോണ്‍ഗ്രസ്‌ ഗവര്‍ണറെ സമീപിച്ചിരുന്നു. പുതിയ ബില്‍ ഗോമാംസം ഭക്ഷിക്കുന്നവരെയും കാലിക്കച്ചവടം നടത്തുന്നവരെയും തുകല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അന്ന്‌ സിദ്ധരാമയ്യ വാദിച്ചത്‌.

"തിരിച്ചറിയേണ്ട സത്യം"


മോഷ്ടിച്ച പശുവിനെ അറുത്ത് തിന്ന് അതിന്‍റെ വേസ്റ്റുകള്‍ അമ്പലപ്പറമ്പില്‍ ഉപേക്ഷിച്ച നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍ എന്ന വാര്‍ത്തയില്‍ നിന്നും തിരിച്ചറിയേണ്ട പലതുമുണ്ട്. ഓരോവാര്‍ത്തകളും വരികള്‍ക്കിടയില്‍ വായിക്കുന്നവന് കാര്യങ്ങള്‍ വെക്തമാവും.കണ്ണൂര്‍ മട്ടന്നൂരില്‍ നടന്ന ഈ സംഭവം വരാനുള്ള ഒരു വലിയ അപകടം ഒഴിവായി എന്നതിനപ്പുരത്ത് ഇനിയും വരാന്‍ സാധ്യതയുണ്ട് എന്ന് കൂടി മനസിലാക്കാന്‍ നമ്മള്‍ തെയ്യരാകണം.ഇപ്പോള്‍ ദൈവം നമ്മളെ രക്ഷിച്ചു.

മട്ടന്നൂരില്‍ അറസ്റ്റിലായ നാല് പ്രതികളും ഇന്ത്യയില്‍ തീവ്രവാദ പരിശീലനം നല്‍ക്കുന്ന ഒരു സംഘടനയുടെ(RSS) വക്താക്കള്‍ ആണ്.അത് കൊണ്ട് ഇത്തരം പരിശീലനം നേടിയിരങ്ങുന്നവര്‍ ഈ നാലുപേര്‍ മാത്രമാവില്ല.ഇതുപോലെ കലാപം ഉണ്ടാക്കാന്‍ ഈ സംഘടനയില്‍ നിന്നും പരിശീലനം നേടിയിരങ്ങിയവര്‍ പലഭാഗങ്ങളിലും ഉണ്ടാവും.അത് കൊണ്ട് സൂക്ഷിച്ചിരിക്കുന്നത് നല്ലതാവും.

അറസ്റിലായ നാലുപ്രതികളും അറസ്റ്റ്നു മുന്‍പ് ഇത് മറ്റു മതസ്ഥര്‍ ചെയ്തതാണ് എന്ന് പ്രജരണം നടത്തിയിരുന്നു.ഇതിനിടയിലാണ് ഇവര്‍ പിടിയിലാക്കുന്നത്.അത് കൊണ്ട് തന്നെ ഒരു കലാപത്തിനുള്ള എല്ലാ മുന്നോരുക്കവും ഇവര്‍ ആസൂത്രണം നടത്തിരിരുന്നു എന്ന് സാരം.എന്നാല്‍ നാലുപേര്‍ മാത്രം ആലോചിച്ചു ഒരു കലാപം ആസൂത്രണം ചെയ്യില്ല.വലിയ ഒരു ശക്തിതന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിചിട്ടുണ്ടാവും.പശുവിനെ ക്ഷേത്ര വളപ്പില്‍ കൊണ്ടിട്ടാല്‍ അത് ഒരു കലാപം ആയി മാറുമ്പോള്‍ അതില്‍ എന്തെല്ലാം ആണ് നമ്മള്‍ ചെയ്യേണ്ടത്,ആരുടെ തലയില്‍ കെട്ടിവെക്കണം,എങ്ങെനെ കലാപം നടത്താം,അതിനു വേണ്ടിയുള്ള സജീകരണം,ആയുധങ്ങള്‍,സംഘം ചേര്‍ന്ന് പലഭാഗങ്ങളിലേക്ക്‌ ആളുകളെ വിടണം,എന്തെല്ലാം പ്രചാരണം നടത്തി വിശ്വാസികളെ പ്രഗോപിപ്പിക്കണം എന്ന് അടക്കമുള്ള ഗൂഡാലോചന അവര്‍ നടത്തിയിട്ടുണ്ടാവും,ഇത് ഈ നാലുപേര്‍ക്ക് മാത്രം ചെയ്യാവുന്നതല്ല,അത് കൊണ്ട് തന്നെ ഈ ഗൂടാലോജനയില്‍ വലിയൊരു വിഭാഗം ഇടപ്പെട്ടിട്ടുണ്ട് എന്ന് ആര്‍ക്കും മനസിലാകും.ഇവരെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത കാലത്തോളം ഇത്തരം അപകടങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷപെടാന്‍ കേരളത്തിനു സാധിക്കില്ല.

മാംസം ക്ഷേത്ര വളപ്പില്‍ കണ്ട് അത് വാര്‍ത്തയായപ്പോള്‍ തന്നെ ആര്‍ എസ് എസ് കള്ള പ്രജരണം ആരംഭിച്ചിട്ടുണ്ട്,എന്ന് വെച്ചാല്‍ കലാപം പെട്ടന്ന് തന്നെ നടത്താന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നു .എങ്കില്‍ അതിനുള്ള ആയുധങ്ങളും ആളുകളും മട്ടന്നൂരില്‍ തെയ്യാരാക്കി വെച്ചിട്ടുണ്ടാവും ,ഈ ആയുധങ്ങള്‍ കണ്ടത്താനും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ പുറത്തുകൊണ്ടുവരാനും പോലീസ് തെയ്യരായില്ലെങ്കില്‍ ഈ അപകടം ഇനിയും കേരളത്തില്‍ നടക്കും,എന്നാല്‍ ഇതിന്‍റെ രൂപം വേറെ ഒന്നാവും എന്ന് മാത്രം.

ഹൈദരാബാദിലെ ബഹദൂര്‍പുരയില്‍ ഇതുപോലെ ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞ ഒരു RSS കാരന്‍ പിടിയിലായിരുന്നു.ഒരു കലാപം നടത്താനുള്ള ശ്രമത്തിന്റെ ഭാഗം ആയിരുന്നു ഇത്.അതാണ്‌ ഞാന്‍ പറഞ്ഞത് ഇത്തരം പരിശീലനം ലഭിച്ച RSS ക്കാര്‍ നമ്മുടെ നാട്ടിലെ ഓരോ ശാഖയിലും ഉണ്ട്.നമ്മള്‍ അവരെ സൂക്ഷിക്കേണ്ടതുണ്ട്.RSS ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംഘം മാത്രമല്ല. ഈ രാജ്യത്തെ തന്നെ തകര്‍ത്തുകളയുമാര്‍ കലാപംങ്ങള്‍ നടത്താനും സ്ഫോടനങ്ങള്‍ നടത്താനും കഴിവുള്ള തരത്തില്‍ ആയുധപരിശീലനം നേടിയിട്ടുള്ള ഒരു ഭീഗരസംഘടനയാണ്.അതിനായി ഇസ്രായേല്‍,അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നും ഇവര്‍ക്ക് സഹായവും ലഭിക്കുന്നുണ്ട്.എന്തായാലും നമ്മുടെ രാജ്യത്തെ ദൈവം കാക്കട്ടെ.....

ഫോട്ടോ:-
1-വാളുകൊണ്ടുള്ള പരിശീലനം 
2,3- തോക്ക് കൊണ്ടുള്ള പരിശീലനം
4- ഗുജറാത്ത് കലാപം
5-അജ്മീര്‍ സ്ഫോടനം 
6-മക്കാ മസ്ജിദ് സ്ഫോടനം
7-മലെഗാവ് സ്ഫോടനം
89- സ്ഫോടനങ്ങള്‍ നടത്തിയ RSS നേതാക്കള്‍

രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ ആഭാസന്മാരുടെ വക്താക്കള്‍ : തോക്കുസ്വാമി

posted by : Rafeeqm Tvc

സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മലയാളി ഹൗസ്‌ റിയാലിറ്റി ഷോയ്ക്കെതിരെ തോക്കു സ്വാമിയെന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്തെത്തി. രാഹുല്‍ ഈശ്വര്‍, ജി.എസ്‌.പ്രദീപ്‌, സിന്ധു ജോയ്‌, സന്തോഷ്‌ പണ്ഡിറ്റ്‌ തുടങ്ങിയവര്‍ കേരളത്തിലെ ആഭാസന്മാരുടെ വക്താക്കളാണെന്ന് സ്വാമി പറഞ്ഞു. തന്റെ ബ്ലോഗിലൂടെയാണ് മലയാളി ഹൗസിനെതിരെ തോക്കുസ്വാമി ആഞ്ഞടിക്കുന്നത്. "രാഹുലിന്റെ റിയാലിറ്റി" എന്ന പേരില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ബ്ലോഗ്‌ പോസ്റ്റില്‍ രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സ്വാമി നടത്തുന്നത്.

ലണ്ടനില്‍ നിന്ന് ബിരുദം നേടി വന്ന രാഹുല്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെയും, ശബരിമല തന്ത്രി കുടുംബത്തിന്റെയും സല്‍പ്പേര് തകര്‍ക്കാനുള്ള ബിരുദമാണ് നേടിയതെന്ന് സ്വാമി കുറ്റപ്പെടുത്തുന്നു. യുവതലമുറയെ വഴി തെറ്റിക്കുന്ന അശ്ലീല ചുവയുള്ള പരിപാടികള്‍ ചാനല്‍ അധികൃതര്‍ സംപ്രേഷണം ചെയ്യാന്‍ പാടുള്ളതല്ല. എന്ത് അഴിഞ്ഞാട്ടത്തിനും തയ്യാറായി നില്‍ക്കുന്ന സ്ത്രീകളെ കണ്ട്‌ മദമിളകുന്ന കാമവെറിയന്മാരുടെ ഇരകളാകുന്നത് സൗമ്യയേയും, ജ്യോതിയേയും പോലുള്ള നിരപാധികളായ സ്ത്രീ സമൂഹമാണെന്നും സ്വാമി ബ്ലോഗില്‍ കുറിക്കുന്നു.

ആഭാസപരിപാടി നടത്തിയ ചാനല്‍ അധികൃതരും പങ്കെടുത്ത അഴിഞ്ഞട്ടക്കാരും സമൂഹത്തോട്‌ മാപ്പ് പറയണമെന്ന് സ്വാമി ആവശ്യപ്പെടുന്നു. രാഹുല്‍ ഈശ്വര്‍ എങ്കിലും ഇത്തരത്തിലുള്ള അഴിഞ്ഞാട്ട പരിപാടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതായിരുന്നു. രാഹുല്‍ ഈശ്വറിന്റെ പ്രവര്‍ത്തികള്‍ തന്ത്രി കുടുംബാംഗമെന്ന നിലയില്‍ ശബരിമല ധര്‍മ്മശാസ്താവിന്റെ യശസിന് കോട്ടം തട്ടിക്കുന്നവയാണെന്നും, രാഹുല്‍ ഈശ്വറിന്റെ ആര്‍ഷഭാരത സംസ്കാരം പൊള്ളയായ അവകാശവാദമാണെന്നും സ്വാമി ആരോപിക്കുന്നു.

ഭാരതത്തിലെ സഹോദരികളെ സംരക്ഷിക്കുകയും ഭാരതത്തിന്റെ യശസ്‌ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടിയിരുന്ന രാഹുല്‍ ഈശ്വറിന്റെ "തനിനിറം" പുറത്തുവന്നതില്‍ ലജ്ജിക്കുന്നുവെന്നും സ്വാമി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സമുദായ നേതാക്കള്‍ രാഹുല്‍ ഈശ്വറിനെ പോലെയുള്ള കപട സാംസ്‌കാരിക വാദികളുടെ വക്താക്കളായതില്‍ സമൂഹത്തിന് വേദനയുണ്ടെന്ന് പറഞ്ഞാണ് സ്വാമി ബ്ലോഗ്‌ അവസാനിപ്പിക്കുന്നത്. തന്റെ വെബ്‌സൈറ്റായ maheshwara.me ബ്ലോഗിലാണ് മഹേശ്വര ഹിമവല്‍ ഭദ്രാനന്ദ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലും പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

link

Related Posts Plugin for WordPress, Blogger...