Search the blog

Custom Search

തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....


ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ മുസ്്‌ലിലീഗ് റാവുവിന് മരണാനന്തര ബഹുമതിക്ക് എന്ത് പുരസ്‌കാരം നല്‍കണമെന്ന് ആലോചിക്കുന്ന തിരക്കിലായിരിക്കും. മോഡിഫോബിയ പിടിപ്പെട്ടവര്‍ ഇനി എന്ത് കസര്‍ത്തുകളാണാവോ കാണിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ആഘാതമാണ് മോഡിയുടെ വരവെങ്കില്‍ അതിന്റെ അടിവേര് 1992ല്‍ തന്നെ റാവു അറുത്ത് മാറ്റിയിരുന്നു..

കോണ്‍ഗ്രസിനു ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെന്നത് വെറുംമിഥ്യയാണ്. മോഡിയുടെ വരവ് തടയുന്നത് പോലെ തന്നെ തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....
ഭയരഹിതമായ ഇന്ത്യക്ക് ജനാധിപത്യ സംരക്ഷണത്തിനു എസ്.ഡി.പി.ഐക്ക് വോട്ടു ചെയ്യുക....






ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍

_________________________________________________________________________________
കണ്ടിരിക്കേണ്ട ഒരു ചർച്ച.. ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ശരിക്കും മനസ്സിലാക്കുക..
" പത്രക്കാര്‍ ഇത് അറിയാതെ ചെയ്യുന്നല്ല -
പാലമെന്റ്റ് ആക്രമണ കേസില്‍ നടന്ന കളികള്‍ എന്തായിരുന്നു എന്ന് ദല്‍ഹിയിലെ എല്ലാ സീനിയര്‍ പത്ര പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പക്ഷെ അത് എഴുതാനുള്ള ധൈര്യം അപൂര്‍വ്വം ചില പത്ര പ്രവര്‍ത്തകര്‍ക്കെ ഉള്ളൂ. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെയും അവരെ ജോലിയില്‍ നിര്‍ത്തുന്ന എത്ര പത്രങ്ങള്‍ ഉണ്ടാവും എന്ന ചോദ്യവും ഉണ്ട്.
തീവ്രവാദികളെ പടിച്ചു നടത്തുന്ന പ്രസ്‌ കൊണ്ഫരന്സിനു പോലും ചുരുക്കം ചില റിപ്പോര്‍ട്ടര്‍ മാരെ പോകാറുള്ളൂ . ബാക്കിയുള്ളവര്‍ വെബില്‍ കിട്ടുന്ന റഫറന്‍സുകള്‍ ഉപയോഗിക്കുന്നു. കാരണം ഈ വിഷയത്തിലൊന്നും തന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാം. "
"എല്ലാ ബോംബ്‌ സ്ഫോടനത്തിന് ശേഷവും ഒരു ഫോറന്‍സിക്‌ റിപ്പോര്‍ട്ട് ഉണ്ടായിരിക്കും. മാലേഗാവ്‌, ഹൈദരാബാദ്‌, മക്കാ മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനങ്ങള്‍ നടത്തിയത് വലതു പക്ഷ തീവ്രവാദികളാണ്. ഹൈദരാബാദ്‌ സ്ഫോടനത്തിന് ശേഷം പൊട്ടാത്ത ഒരു ബോംബ്‌ ബാക്കി ആയിരുന്നു. അതില്‍ ഒരു സിം ഉണ്ടായിരുന്നു. സിം കാര്‍ഡ്‌ അന്വേഷണം ലോക്കല്‍ പോലീസിനെ ആണ് അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ഏല്‍പ്പിച്ചത്. പൊട്ടിയ ബോംബിനെ കുറിച്ചുള്ള അന്വേഷണം ഏല്‍പ്പിക്കുന്നത് സി ബി ഐ യെയും. എന്ത് കൊണ്ടിത് മറിച്ചു ചെയ്യുന്നില്ല?
സി ബി ഐ ആയിരുന്നു ബാക്കിയായ ഫോറന്‍സിക്‌ വസ്തുക്കളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കെണ്ടിയിരുന്നത് . അന്ന് സിം കാര്‍ഡ്‌ ജാര്‍ഖണ്ടിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയത് എന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞ ഉടനെയാണ് സര്‍ക്കാര്‍ ആ സിം കാര്‍ഡ് അന്വേഷണം ധൃതി പ്പെട്ടു ഒരു ലോക്കല്‍ പോലീസിനെ എല്പ്പികുന്നത്. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം കേസുകളിലെ പൊതു സവിശേഷത കുറ്റസമ്മത മൊഴി മാത്രമാണ് പോലീസ്‌ ഹാജരാക്കാരുള്ളൂ. നല്ല വക്കീലിനെ വച്ചവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ദരിദ്രരായ, അല്ലെങ്കില്‍ നിരക്ഷരരായ വരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും."

പ്രവാചകനെയും ഇസ്ലാമിനെയും അപമാനിക്കാന്‍ കച്ചകെട്ടുന്നവര്‍


എന്താണെന്ന് അറിയില്ല ചിലര്‍ക്ക് ഇടയ്ക്കിടെ ഇസ്ലാമിനെയും മുസ്ലിമിനെയും അവരുടെ കരളിന്റെ കഷണമായ പ്രവാചകനെയും അപമാനിക്കാന്‍ ഉള്ള ആവേശം ഇടയ്ക്കിടെ ഉയര്‍ന്നു വരുന്നത്.??? ഇതിനെതിരെ എന്തൊക്കെ പ്രതിഷേധം വന്നിട്ടും കേസ് വരെ കൊടുത്തിട്ടും അതിനെയൊക്കെ പുല്ലു വില കല്പിച്ചു വീണ്ടും ഇങ്ങനെ തുടരാന്‍ ഉള്ള ആര്‍ജവം എവിടെ നിന്ന് വരുന്നു എന്ന് മനസ്സിലാവില്ല... യൂണിറ്റി ഓഫ് കേരള പീപ്പിള്‍ എന്ന പേരില്‍ ഉള്ള അക്കൗണ്ട്‌ പോസ്റ്റ്‌ ചെയ്ത ഫോട്ടോയില്‍ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം. ചില പോസ്റ്റുകള്‍ക്ക് കമെന്റ്റ്‌ ആയും ഈ ഫോട്ടോ ഇട്ടതായും കാണാന്‍ സാധിച്ചു... പ്രതികരിക്കുക.... 


ഇതാണ് നുമ്മ പറഞ്ഞ " തീവ്രവാദി "

നാലു പാകിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍...രണ്ടു ദിവസം മുമ്പ് എല്ലാമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഒരു വാര്‍ത്ത‍...പാകിസ്താന്‍ സ്വദേശികളെ രാജസ്ഥാനില്‍ നിന്നും ദല്‍ഹി പോലീസ് പിടികൂടിയെന്ന വാര്‍ത്ത‍ നാമെല്ലാം ശ്രവിച്ചതും കണ്ടതുമാണ്..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു എന്നും വാര്‍ത്തകള്‍...പിന്നാലെ വന്നു കേരളത്തിലെ അഭ്യന്തര മന്ത്രി "ചെന്നിത്തലയുടെ" പ്രസ്താവന..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു പക്ഷേ ഞാന്‍ അത് ആരോടും പറയാതിരുന്നതാണ് എന്നെല്ലാം തട്ടിവിട്ടു നമ്മുടെ ഏഭ്യന്തരന്‍...കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി പൊതു സമൂഹത്തില്‍ ചിത്രീകരിക്കപ്പെടാന്‍ അഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന തന്നെ ധാരാളം..ചെന്നിത്തലയുടെ പ്രസ്താവന കല്ലുവെച്ച നുണയാണ് എന്നുള്ളതിന് രണ്ടു ദിവസം വേണ്ടി വന്നില്ല തെളിയാന്‍...നാലു പാകിസ്താന്‍ ഭീകരവാദികളില്‍ മൂന്നു തീവ്രവാദികളെ ഇന്നലെ ദല്‍ഹി പോലീസ് വിട്ടയച്ചു...ഈ വാര്‍ത്ത‍ ഒരു മാധ്യമങ്ങളും കണ്ടില്ല കേട്ടില്ല..ദല്‍ഹിയിലെ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികള്‍ ആക്കാനുള്ള പോലീസിന്‍റെ നീക്കത്തെ പ്രധിരോധിച്ചത് അവിടത്തെ നാട്ടുകാരും ബന്ധുക്കളുമാണ്..അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ട് പോയി തീവ്രവാദികളാക്കി കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കുകയെന്ന ഗൂഡ ലക്ഷ്യമാണ്‌ ഇവിടെ പൊളിഞ്ഞു വീണത്‌..മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനുള്ള രമേശ്‌ ചെന്നിത്തലയുടെ ത്വര കേരളം ഇതിനു മുമ്പ് കണ്ടതാണ്..കോയമ്പത്തൂര്‍ സ്ഫോടനക്കേസ്സില്‍ നിരുപാധികം വിട്ടയച്ച അബ്ദുള്‍ നാസര്‍ മഅദനി ബംഗലുരു സ്ഫോടനക്കേസ്സില്‍ പ്രതിയാണെന്ന് ആദ്യം പറഞ്ഞത് ഈ രമേശ്‌ ചെന്നിത്തല തന്നെയായിരുന്നു..അന്ന് മഅദനി പറഞ്ഞിരുന്നു ചെന്നിത്തലക്ക് നരേന്ദ്ര മോഡിയുടെ ഭാഷ്യമാണ്..മുസ്ലിം സമുദായത്തോടുള്ള അന്ധമായ വിരോധമാണ് പ്രകടമാക്കുന്നത് എന്നും...കാലം അതെല്ലാം തെളിയിച്ചു കൊണ്ടിരിക്കുന്നു.....
ഈ ഭീകരര്‍ കേരളത്തില്‍ എവിടെയാണ് വന്നതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത കേരളത്തിലെ അഭ്യന്തര മന്ത്രി കാണിക്കണം...അത് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്..........യഥാര്‍ത്ഥ തീവ്രവാദികളെ പിടികൂടു..അതിനു വേണ്ടി കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് കൂടെയുണ്ടാകും..നിരപരാധികളെ വേട്ടയാടരുത്..

"പെണ്‍പിള്ളേരെ കണ്ട്ക്കാ" - കേരളത്തിലെ പുതിയ ആഭാസം

കൊലവെരിയും ആഷിക്കിയും ഹിറ്റ്‌ ആയതോടുകൂടി എങ്ങനെ എങ്കിലും തന്നെയും നാല് ആളുകള്‍ അറിയണം എന്ന ആഗ്രഹത്തോട് കൂടി കുറച്ചു തലതിരിഞ്ഞു പോയ പെണ്‍ പിള്ളേര്‍ ഉണ്ടാക്കി ഇപ്പോള്‍ ഫേസ്ബുക്ക്-വാട്സ്അപ്പ് വഴി പ്രചരിക്കുന്ന "പെണ്‍പിള്ളേരെ കണ്ട്ക്കാ" എന്ന ആഭാസ ഗാനം എന്താണ് ഉദ്ദേശിക്കുന്നത്. പെണ്ണിന്റെ മാന്യതയും സൗമ്യതയും മാറ്റി തന്റെ സൗന്ദര്യം കാണാന്‍ ആണിനെ ക്ഷണിക്കുന്ന ഈ വൃത്തികെട്ട രീതി ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിക്ക് ചേര്‍ന്നതോ?? പുതിയ ട്രെന്‍ഡ് വിറ്റ് കാശാക്കാന്‍ സിനിമാക്കാര്‍ കൂടി ഇറങ്ങിയെന്നു കേട്ടപ്പോള്‍ ആ പെണ്‍ പടക്ക് ഉണ്ടായ സന്തോഷം ഒരു ദുരന്തത്തിലേക്ക് വഴി തെളിക്കുന്നത് ആണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. കാരണം അസഭ്യതയുടെ മൂര്‍ച്ച കൂട്ടി ഇതിലും അശ്ലീലമായ ഗാനം ഇനിയും ഉടലെടുക്കും എന്നത് തീര്‍ച്ച. അതും ഈ സോഷ്യല്‍ മീഡിയ വഴി പ്രച്ചരിപിച്ചു തരംഗം ആക്കാന്‍ അണിയറക്കാര്‍ ഏതറ്റംവരെയും പോകാന്‍ ശ്രമിക്കും.ഇത് നമ്മുടെ പുതു  തലമുറയിലെ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ വരെ നിറഞ്ഞു നില്കും. ഇങ്ങനെ ഒരു തലമുറയുടെ മുഴുവന്‍ ചുണ്ടിലും അസഭ്യത തട്ടിക്കളിച്ചു അവരുടെ മനസ്സില്‍ അത് സഭ്യത ആയി മാറും. 

"മാതാപിതാക്കള്‍ ദയവു ചെയ്തു ഒരു കാരണ വശാലും ഈ വൃത്തികെട്ട പാട്ടുകള്‍ മക്കള്‍ക്ക്‌ കേള്‍ക്കാന്‍ ഇടയുണ്ടാക്കരുത്. ഈ രീതിയില്‍ ഉള്ള അശ്ലീല-അസഭ്യ ഗാനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും വേണം. "

മീഡിയ വണ്‍ പോലെയുള്ള ചാനല്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യരുത് .... ഒരു ചാനലും ഈ അസഭ്യതക്ക് കൂട്ട് നില്കരുത് ....ഇതിനു പ്രചാരണം നല്‍കരുത് ..... 

link

Related Posts Plugin for WordPress, Blogger...