Search the blog

Custom Search

ഭാഷ ക്ലാസ്സിക്കൽ ആയാൽ എല്ലാം തികഞ്ഞോ?





പുതിയ പദങ്ങളും ശൈലികളും വികസിപ്പിക്കുന്ന കാര്യത്തിൽ പതിറ്റാണ്ടുകളായി മരവിച്ചു നില്ക്കുന്ന മലയാളത്തിന് ഇംഗ്ലിഷ് ഭാഷയുടെ അമ്പരപ്പിക്കുന്ന വികാസം കണ്ട് അന്തം വിട്ട് നിൽക്കാനേ വിധിയുള്ളു. പത്ത് വർഷത്തിലേറെയായി വ്യാപകമായി ഉപയോഗത്തിലുള്ള വാക്കുകൾ നിഘണ്ടുവിൽ ചേർത്തുകൊണ്ട് ഓക്സ്ഫോർഡ് ഡിക്ഷനറി ഈ വളർച്ചക്ക് ചുക്കാൻ പിടിക്കുകയാണ്. എന്തിന്, തമിഴരെ എങ്കിലും കണ്ട് പഠിച്ചുകൂടെ നമുക്ക് ?സാങ്കേതികവിദ്യയിലും മറ്റും ഉണ്ടാകുന്ന പുതിയ പദങ്ങൾ ഭാഷയിൽ ചേർത്ത് മുന്നേറുകയാണ് അവർ, അതിവേഗം ബഹുദൂരം. 

മലയാളത്തിൽ അത്തരത്തിൽ എന്ത് ശ്രമമാണുള്ളത് ? ഫോണ്‍, ഇമെയിൽ, സ്വിച്ച് എന്നിങ്ങനെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നൂറു കണക്കിന് ഇംഗ്ലിഷ് പദങ്ങളുടെ ആത്മാക്കൾ മലയാളരൂപം കിട്ടാതെ അലയുകയാണ് ഇവിടെ. നമ്മുടെ സാഹിത്യകാരന്മാരും ഭാഷാ പണ്ഡിതരും ഒക്കെ എന്തെടുക്കുകയാണ്? അതോ, മലയാളഭാഷയുടെ പുരോഗതി അവരൊക്കെകൂടെ ചേർന്ന് പി.സി.ജോർജ്ജിനേയും , എം. എം. മണിയെയും പോലുള്ളവരെ ഏൽപ്പിച്ചിരിക്കുകയാണോ? വെറുതെ ക്ലാസ്സിക്കൽ മഹത്വം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. മലയാളഭാഷയും അതിന്റെ സങ്കീർണ്ണമായ ലിപിയും കാലത്തിനൊത്ത് ഒരുപാട് മാറാനുണ്ട്. മലയാളിക്ക് മലയാളം ശരിയായി വഴങ്ങുന്നില്ലെങ്കിൽ, മലയാളമാണ് മാറേണ്ടത്, മലയാളിയല്ല. ചെരുപ്പിനനുസരിച്ച് ആരും കാല് വെട്ടാറില്ലല്ലോ. 

പുതുതായി രൂപം കൊണ്ട മലയാള സർവകലാശാലയേയും, അതിന്റെ പ്രഗൽഭനായ സാരഥി ശ്രീ. ജയകുമാറിനേയും, ക്ലാസ്സിക്കൽ പദവി കൊണ്ടുവരുന്ന നൂറു കോടിരൂപയും ഒക്കെ പരമാവധി പ്രയോജനപ്പെടുത്തി മലയാളഭാഷയെ വളർത്താൻ ശ്രമിക്കുകയാണ് സർക്കാരും ഭാഷ പ്രേമികളും അടിയന്തിരമായി ചെയ്യേണ്ടത് . എന്നിട്ട് പോരേ ക്ലാസിക്കൽ ഗർവ്വ്‌ ?

അദ്വാനിക്കും തൊഴിലാളി വിഭാഗം - തൊഴിലാളികള്‍ക്ക്‌ മാതൃക


നമ്മുടെ തൊഴിലാളി സംഘടനയായ എസ് ഡി ടി യു വിന്റെ സംസ്ഥാന പ്രസിഡനന്റ് ഗ്രോ വാസുവേട്ടന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ മാതൃകയാണ് . തിരക്കിട്ട സാമൂഹ്യ പ്രവര്‍ത്തനത്തിന് അദേഹം കണ്ടെത്തിയ ഉപജീവാനമാര്‍ഗം കുട നിര്‍മാണം ആണ്. ഒരു മഴക്കാലത്ത് വില്‍ക്കുന്ന കുടകളില്‍ നിന്നുള്ള മിച്ചമാണ് വാസുഏട്ടന്റെ വരുമാനം.....ജീവിക്കാനും പൊതുപ്രവര്‍ത്തനത്തിനുമുള്ള ചിലവ് കാശ് മാത്രമാണ് ലാഭമെന്ന പേരില്‍ വാസുവേട്ടന്‍ എടുക്കുന്നത്........തിരുനെല്ലിക്കേസില്‍ ജയില്‍മോചിതനായ ശേഷം ജീവിക്കാനൊരു തൊഴില്‍ തേടിയപ്പോഴാണ് ഈ വിപ്ളവകാരിക്ക് ശീലിച്ച തൊഴില്‍ തുണയായത്........ഇദേഹത്തിന്റെ കുടയുടെ പേര് "മാരിവില്‍ ", മഴ കനക്കുകയാണ്..ഇനി കോഴിക്കോട്ട് പോകുന്നവര്‍ മാരിവില്‍ കുട ചോദിച്ചു വാങ്ങുമല്ലോ 

ആധുനിക ലോകത്തെ ജന നായകന്‍ - റജബ് തയ്യിബ് ഉര്‍ദുഗാന്‍


ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങല്ല, ലോകകപ്പ്ഫുട്ബാൾ മാമാങ്കവുമല്ല, 
2003 മുതൽ 25 മത് തുർക്കി പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാമതും അധികാരത്തിൻറെ ഉന്നത സ്ഥാനങ്ങളിൽ ലോക രാജ്യങ്ങളുടെ അധികായകന്മാരെ നാണിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളും, സാമ്പത്തിക സൈനിക സ്വയം പര്യാപ്തതയും കൈവരിക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന ജനനായകാൻ 'റജബ് തയ്യിബ് ഉർദുഗാൻ' ഇന്ന് ഇസ്താമ്പൂൾ നഗരത്തിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ റാലിയാണിത്.
അറ്റം കാണാത്ത ജന സഞ്ചയത്തെ, ദശലക്ഷക്കണക്കിനു വരുന്ന എ കെ പാർട്ടി പ്രവർത്തകരും ഉർദുഗാൻ അനുകൂലികളും അടങ്ങുന്ന പ്രബുദ്ധമായ മനുഷ്യ സമുദ്രം ലോക രാഷ്ട്ര നായകന്മാരുടെ ഇന്ന് ജീവിച്ചിരിക്കുന്ന മാതൃകാ വ്യക്തിത്വം സ്വത്വസിദ്ധമായ ശൈലിയിൽ മണിക്കൂറുകളോളം തുടരുന്ന സംമ്പാഷണം ആവേശകരമായ ആർപ്പുവിളികളുടെയും ഹർഷാരവങ്ങളോടെയും ശ്രവിച്ചുകൊണ്ടിരിക്കുന്നു 

എന്ത് കൊണ്ട് സഹിയിച്ചു കൂടാ..?

ദിവസവും അനവധി പണം അവിടേം ഇവിടേം ആയി കളയുന്നവര്‍ ആണ് നമ്മള്‍..,... സിനിമ തിയേറ്റര്‍, സിഗരറ്റ്,പുതിയ പാന്റ്സ് , ഷര്‍ട്ട്‌,അങ്ങനെ എല്ലാം വാങ്ങും. മക്കള്‍ക സ്കൂള്‍ലേക്ക്‌ ബാഗ്‌ . അതും സാദാരണ നിരയുപോര ബെന്‍ ടെന്‍ (BEN 10) വാട്ടര്‍ ബോട്ട്ലെ അങ്ങനെ പലതും. ഇതൊക്കെ എന്റെ മോനിക്കല്ലേ അതിനു വ്യത്യസ്തന് എന്താണ് എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ... നിന്റെ അയല്‍പക്കത്ത്‌ ഉള്ളവനും മകനുണ്ട് .അല്ലേല്‍ മകള്‍ ഉണ്ട.. അവനും പഠിക്കേണ്ടേ അവള്‍ക്കും പഠിക്കേണ്ടേ ... അതിനു അവരുടെ മാതാപിതാക്കള്‍ക്ക് വഴി കാണില്ല... അല്ലേല്‍ അവര്‍ക്ക്‌ പിതാവ്‌ ഉണ്ടാവില്ല.. അപ്പൊ നമുക്ക്‌ എന്ത് കൊണ്ട സഹായിച്ചു കൂടാ.. ആ വെറുതെ ചെലവാകുന്ന ഒരു അമ്പത്‌ രൂപ അല്ലേല്‍ നൂറു രൂപ ... ഗള്‍ഫ്‌ നടില്‍ ഉള്ളവരണേല്‍ പത്തു ദിര്‍ഹം അല്ലേല്‍ ഇരുപതു  ദിര്‍ഹം കൊടുക്കാന്‍ തയ്യാറായാല്‍ ഒരുപാട കുഞ്ഞു മനസ്സുകളില്‍ അക്ഷരങ്ങള്‍  കൊണ്ട് നിറയും . അവര്‍ പിന്നീട് അവരുടെ അറിവുകള്‍ ഏതെന്കിലും നല്ല കാര്യങ്ങല്കായി ചെയ്താല്‍ അത് നിങ്ങള്കൊരു പുണ്യമായി മാറും നിങ്ങള്‍ അറിയാതെ.. ഇനി നിങ്ങള്‍ക്ക്‌ ആളെ തപ്പി ബുദ്ധിമുട്ടാന്‍ മടി ഉണ്ടോ ?? അല്ലെങ്കില്‍ ആളെ കണ്ടത്താന്‍ വയ്യാത്ത അവസ്ഥ ആണോ... എങ്കില്‍ തീര്ച്ചയും നിങ്ങളുടെ പണം തായേ കാണുന്ന വിശ്വസ്തമായ കരങ്ങളില്‍ എത്തിക്കുക...ഇന്ന് വരെ ഒരു അഴിമതിയിലും പെടാത്ത കൈകള്‍... ,... അര്‍ഹതപെട്ടവന് മാത്രം എത്തുന്ന സേവനം.. കമ്മിഷന്‍ എടുത്ത് നക്കി ബാക്കി എത്തിക്കുക എന്ന നയം വച്ച് പുലര്‍ത്താത്ത യഥാര്‍ത്ഥ വിശ്വാസികള്‍... ,.... ഇവര്‍ നിങ്ങള്‍ക്ക്‌ വേണ്ടി ബുദ്ധിമുട്ടാന്‍ തയ്യാറാണ്... തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ (ദൈവത്തിന്റെ കാരുണ്യം അല്ലാതെ ) ...... സഹായിക്കു....അറിവ് നല്‍കു 
------------------------------------------------------------------------------------------------------------
ACCOUNT DETAILS : POPULAR FRONT OF INDIA 
ACCOUNT NO : 90861010000865
SYNDICATE BANK,DELHI Dtc. DEPOT SUKHDEV VIHAR
IFS CODE : SYNB0009086
------------------------------------------------------------------------------------
SCHOOL CHALO 

ഭക്ഷണമര്യാദകള്‍.


ഭക്ഷണ പാനീയങ്ങളെ മറ്റൊരു കാര്യത്തിനുള്ള മാര്ഗം മാത്രമായിട്ടാണ് മുസ്‌ലിം കാണുന്നത്. വെറും ഭക്ഷണം കഴിക്കുക എന്നതിലുപരി തന്റെു ശരീരത്തിന്റെത പരിരക്ഷയും അതുമൂലം അല്ലാഹുവിന് ആരാധന ചെയ്യാനുള്ള ശക്തി സംഭരിക്കലുമാണ് അതിലൂടെ അവന്‍ ലക്ഷ്യമാകുന്നത്. ഈ ആരാധനയാണ് അവനെ പരലോകത്തിലുള്ള മാന്യതക്കും പ്രതിഫലത്തിനും അര്ഹകനാക്കുകയുള്ളൂ. ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുക എന്നതല്ല അവന്റെ് ലക്ഷ്യം. അക്കാരണത്താല്‍ തന്നെ ഓരോ മുസ്‌ലിമും അവന്റെ് ഭക്ഷണ പാനീയങ്ങളുടെ കാര്യത്തില്‍ മതപരമായ മര്യാദകള്‍ പാലിക്കണം.

ഭക്ഷണത്തിന് മുമ്പുള്ള മര്യാദകള്‍.

ഒന്ന്: ഭക്ഷണം ശുദ്ധവും നിഷിദ്ധം കലരാത്ത അനുവദനീയമായതുമായിരിക്കുക. അല്ലാഹു പറയുന്നു;
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ. (البقرة :172)
"സത്യവിശ്വാസികളെ, നിങ്ങള്ക്ക്ഷ നാം നല്കിദയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (സൂറ, ബഖറ; 172)

ശുദ്ധമായത് എന്നത് കൊണ്ടുദ്ധേശ്യം മ്ലേച്ചമല്ലാത്ത ഹലാലായ വസ്തുക്കളാകുന്നു. നബി (സ) പറഞ്ഞു;
"നിഷിദ്ധത്തില്‍ മുളച്ച വസ്തു നരകത്തിലേക്കുള്ളതാകുന്നു." (ഹദീസ്: ഹാകിം)

രണ്ട്: അല്ലാഹുവെ ആരാധിക്കാനുള്ള ശക്തി സംഭരിക്കുക എന്ന സദുദ്ദേശ്യം അവനുണ്ടായിരിക്കുക. അതിലൂടെ അവന്റെക ഭക്ഷണ പാനീയങ്ങള്ക്ക്ന പ്രതിഫലം ലഭ്യമായി തീരും. അനുവദനീയമായ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ മുസ്‌ലിമിന് തന്റെദ സദുദ്ധ്യേഷ പ്രകാരം പ്രതിഫലം ലഭിക്കുന്നു.

മൂന്ന്: കയ്യില്‍ അഴുക്ക് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ വൃത്തിയുണ്ടെന്നു ഉറപ്പില്ലെങ്കില്‍ ഭക്ഷണത്തിന് മുമ്പ് അഴുക്ക് കഴുകി വൃത്തിയാക്കുക.

നാല്: നബി (സ) ഇരിക്കാരുണ്ടായിരുന്നത് പോലെ വിനയത്തോടെ ഇരിക്കുക. നബി (സ) പറഞ്ഞു;
"കൈ നിലത്തൂന്നിയിരുന്നു കൊണ്ട് ഞാന്‍ ഭക്ഷണം കഴിക്കുകയില്ല. ഞാനൊരു ദാസന്‍ മാത്രമാകുന്നു. ഒരു അടിമ ഭക്ഷണം കഴിക്കുന്നത്‌ പോലെ മാത്രമേ ഞാന്‍ ഭക്ഷണം കഴിക്കുകയുള്ളൂ. ഒരടിമ ഇരിക്കുന്നത് പോലെ മാത്രമേ ഞാന്‍ ഇരിക്കുകയുള്ളൂ. (ബുഖാരി)
വലതു തണ്ടല്കാൂല്‍ നാട്ടിവെച്ച്, ഇടതു കാല്പാ്ദത്തില്‍ ചന്തിയൂന്നി ഇരിക്കുക. അതാണ് സുന്നത്തായ രൂപം.

അഞ്ച്: കിട്ടിയ ഭക്ഷണം കൊണ്ട് സംതൃപ്തനാവുക. ഭക്ഷണത്തിന്റെര കുറ്റം പറയാതിരിക്കുക. ഇഷ്ട്ടപ്പെട്ടെങ്കില്‍ കഴിക്കുക. ഇല്ലെങ്കില്‍ ഉപേക്ഷിക്കുക.
അബൂ ഹുറൈറ (റ) വില്‍ നിവേദനം;
"നബി (സ) ഒരു ഭക്ഷണത്തിനും കുറ്റം പരയാരുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ടെങ്കില്‍ ഭക്ഷിക്കും. വേറുപ്പാണെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി)

ആറു: ഭാര്യ, മക്കള്‍, വേലക്കാരന്‍, വിരുന്നുകാരന്‍ എന്നിവരുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കുക. നബി (സ) പറഞ്ഞു;
"നിങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. അല്ലാഹു അതില്‍ അനുഗ്രഹം വര്ഷികക്കും."
(ഹദീസ്; അബൂ ദാവൂദ്)

link

Related Posts Plugin for WordPress, Blogger...