Search the blog

Custom Search

ഹേമന്ത്‌ കര്‍കരയെ കൊന്നതാര് ?? എന്തിനു ???

ഹേമന്ത് കര്‍ക്കരെ; രാജ്യം മറന്ന വീര പുത്രന്‍ 

2008ലെ നവംബര്‍ 26, മുംബൈയില്‍ നടന്ന ആസൂത്രിതമായ ഭീകരാക്രമണത്തിനിടെ വധിക്കപ്പെട്ട എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെയെ രാജ്യം മറന്നു പോയോ. മുംബൈ ഭീകരാക്രമണം ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്നു കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ എസ് മണി മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഹേമന്ത് കര്‍ക്കരെയുടെ അഞ്ചാം ചരമവാര്‍ഷികം കടന്നു വരുന്നത്. കുറ്റകരമായ മൗനത്തിലൊളിച്ച് ഭരണകൂടം ഈ വീര പുത്രനെ മറവിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കര്‍ക്കരെ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍ര്യ ഹരജികളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതികരണം ഇപ്പോഴും ചുവപ്പു നാടയിലാണ്. 2010 ആഗസ്റ്റില്‍ ബിഹാറിലെ മുന്‍ എം.എല്‍.എ രാധാകാന്ത് യാദവും പിന്നീട് ജ്യോതി ബഡേക്കറും നല്‍കിയ പൊതുതാല്‍പര്യ ഹരജികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും മുംബൈ പൊലീസിന്റെയും പ്രതികരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതമായി നീളുന്നത്. കര്‍ക്കരെയെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്ന സംശയമുന്നയിച്ച് മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം മുശ്‌രിഫ് എഴുതിയ ‘ഹു കില്‍ഡ് കര്‍ക്കരെ’ (കര്‍ക്കരയെ കൊന്നതാര്) എന്ന പുസ്തകവും മുംബൈ ഭീകരാക്രമണ കേസിലെ പ്രത്യേക കോടതി വിധിയും അടിസ്ഥാനമാക്കിയായിയിരുന്നു രാധാകാന്ത് യാദവ് ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനപരമ്പരകള്‍ നടത്തിയുള്ള ആര്‍.എസ്.എസ് അശ്വമേധത്തിനു തടയിട്ടത് ഹേമന്ത് കര്‍ക്കരെയെന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവനായിരുന്ന കര്‍ക്കരെ മലേഗാവ് സ്‌ഫോടനക്കേസില്‍ നടത്തിയ അന്വേഷണമാണ് രാജ്യത്ത് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം പുറത്തുകൊണ്ടുവന്നത്. മുംബൈയില്‍ ഭീകരവിരുദ്ധസേനയുടെ തലവനായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് വിയന്നയില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിലായിരുന്നു ഏറെക്കാലം കര്‍ക്കരെ. സങ്കീര്‍ണമായ സന്ദര്‍ഭങ്ങളെ നയചാതുരിയോടെ കൈകാര്യം ചെയ്യുന്നതില്‍ കര്‍ക്കരെ മിടുക്കുകാട്ടി. മലേഗാവ് കേസന്വേഷണം നടക്കവെ മുംബൈ ആക്രമണത്തിനിടെ 2008 നവംബര്‍ 26നാണ് സംശയകരമായ സാഹചര്യത്തില്‍ കര്‍ക്കരെ കൊല്ലപ്പെടുന്നത്. ഇനി ഭാരതീയന്‍ എത്രക്കാലം കാത്തിരിക്കണം ഒരു ഹേമന്ത് കര്‍ക്കരേക്ക് വേണ്ടി?

(കടപ്പാട്: Media next)

തിരിച്ചടിച്ചാല്‍ രക്ഷപ്പെടുമോ??? ദയവായി വഞ്ചിതരാകാതിരിക്കൂ


from the Facebook friend....... 

ദയവായി വഞ്ചിതരാകാതിരിക്കൂ ... A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെ പിടിക്കുമോ...?? A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെപിടിക്കുമോ........ ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന് ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ് ആണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ നല്‍കിയത്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്.


 ‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക."

 ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. 1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ? അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരമാവധി ഷെയര്‍ ചെയ്യുക....

സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം .....!!!


സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം ......രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി മുഹമ്മദ്‌ ഷാഫിക്കാണ് നിലവിൽ കോട്ട MLA ആയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മനോഹരമായ വാഗ്ദാനം .....എസ് ഡി പി ഐ ഈ വാഗ്ദാനത്തെ പത്ര സമ്മേളനം വിളിച്ച് പുച്ഛിച്ച് തള്ളുകയും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കുകയും ചെയ്യും.പണാധിപത്യ രാഷ്ട്രീയം വാങ്ങിയും കൊടുത്തും കളിക്കുന്നവോടും ജയിക്കുന്നവരോടും എസ് ഡി പി ഐ ക്ക് പറയാനുള്ളത് ഇത് ജനുസ്സ് വേറെയാണ്. നിങ്ങളുടെ ആലയിൽ പണിതെടുത്ത രാഷ്ട്രീയ അടിത്തറയിലല്ല എസ് ഡി പി ഐ നിലകൊള്ളുന്നത്....ഞങ്ങൾക്കറിയാം ജനങ്ങളുടെ മനസ്സില്‍ ഞങ്ങളുടെ വിലയെന്താണെന്ന്.അതുകൊണ്ട് ഞങ്ങള്‍ക്കൊന്നേ നിങ്ങളോട് പറയാനുള്ളൂ,പണാധിപത്യത്തിന്റേയും ക്ഷമാപണത്തിന്റേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതിയിലധിഷ്ടിതമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യാ രാജ്യത്ത് രൂപപ്പെടുന്നത് വരെ നേരിന്റെ പോരാട്ടവീധിയിൽ അനീതിക്കെതിരെ മുൻനിരയിൽ തന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉണ്ടാകുമെന്ന് ഉറപ്പ് നല്കുന്നു.......

സ്വന്തം കണ്ണിലെ കൊലെടുത്തിട്ട് പോരെ... ആരാന്റെ കണ്ണിലെ ഇല്ലാത്ത കരട് .....

രണ്ടു സംഘടനകള്‍ .... ഒരേ മതം .... ഒരേ ആശയം.... ഒരേ നേതാവിന്റെ അനുയായികള്‍ (മുഹമ്മദ്‌ നബി (സ്വ ))... ഒന്ന് സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന എ പി കാന്തപുരം വിഭാഗവും പിന്നെ  സമസ്ത കേരള സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന്‍ എന്ന ഇ കെ കാന്തപുരം വിഭാഗവും.... പക്ഷെ ചില ചെറിയതും എന്നാല്‍ ആര്‍കും ഉപകാരം ഇല്ലാത്തതുമായ കാരണങ്ങള്‍കൊണ്ട് എങ്ങനെയൊക്കെ ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ മേല്‍കോയ്മ നേടാന്‍ സാധിക്കും എന്നതിന് വേണ്ടി  എന്നും പ്രശ്നം സൃഷ്ടിച്ചു മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു. പള്ളികളും മദ്രസകളും പൊളിച്ചും കത്തിച്ചും പൂട്ടിച്ചും ഇവര്‍ ഒരുപാടു കാലമായി മതത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. 

ഇപ്പോയിതാ വീണ്ടും രണ്ടു പേര്‍ കൂടി രക്തം നല്‍കിയിരിക്കുന്നു... പക്ഷെ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി എന്നും കൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു. മതത്തിനു വേണ്ടി അല്ല എന്നത് തീര്‍ച്ച... നാടിനു വേണ്ടിയും അല്ല... മതത്തിനു വേണ്ടി എന്ന് പറയാന്‍ മതത്തിന്റെ ശത്രുവിനോട് ഏറ്റു മുട്ടി അല്ല കൊല്ലപ്പെട്ടത്.. നാടിന്‍റെ ശത്രുവിനോടും അല്ല ഏറ്റുമുട്ടിയത്. വെറും വിഡ്ഢിത്തരത്തില്‍ നിന്നും ഉയര്‍ന്ന ചിന്തകള്‍ കൊണ്ടുണ്ടായ മൂഡത്തരം മാത്രമാണ് ഇതിനുള്ള കാരണം.. ഇതിനിടയില്‍ രാഷ്ട്രീയം കളിക്കാനും കൂടി ചിലര്‍ വന്നപ്പോള്‍ രംഗം കൊഴുത്തു.

ഒരിക്കല്‍ നാടിനു ഉപകാരം ചെയ്യുന്ന ചില സംഘടനകളെ അക്രമികളും തീവ്രവാദികളും കലാപകാരികളും ആയി ചിത്രീകരിക്കാന്‍ വേണ്ടി നാട് തോറും പ്രചരണം നടത്തുകയും പൊതുവേദിയില്‍ ഘോര ഘോര പ്രസംഗിക്കുകയും ചെയ്തു നടന്നവര്‍ ആണ് ഇപ്പോള്‍ ഇത്രയും ആക്രമണങ്ങള്‍ ചെയ്തു കൂട്ടുനത്. എന്നാല്‍ ഇവരുടെ നേതാക്കള്‍ക്ക്‌ ഇതൊന്നും ഒരു വിഷയം ആയി മാറുന്നുമില്ല. അവര്‍ കവല പ്രസംഗത്തിലും കെട്ടിടങ്ങള്‍ ഉണ്ടാക്കി പണം സമ്പാദിക്കുന്ന തിരക്കിലാണ്. ചെറുതായി പോലും അവരെ തടയുന്ന ഒരു പ്രസ്താവന പോലും നടത്താന്‍ തയ്യാറാവാത്തതു ഇവരുടെ കള്ളത്തരം വിളിചോതുന്നതും ആയി മാറുകയാണ്. 

പക്ഷെ നേതാക്കന്മാര്‍ ഒന്ന് മാത്രം ആലോചിക്കുക... നിങ്ങള്‍ ഇങ്ങനെ തല്ലുകൂടുമ്പോള്‍ മാറി നിന്ന് ചിരികുന്നത് ഇന്ത്യയിലെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ശത്രുവായ  സംഘ പരിവാര ശക്തികള്‍ ആണ് എന്ന് ഓര്‍ക്കുക... അവര്‍ ഇതൊക്കെ കണ്ടു മാറി നിന്ന് ചിരിക്കുന്നുണ്ട.... ഓര്‍ക്കുക....... 

11 injured in clash between SKSSF and SSF activists

ഇതാണ് മക്കളേ യുക്തിവാദം


ഇതാണ് മക്കളേ യുക്തിവാദം

യുക്തിവാദം എന്നൊക്കെ പറയുമ്പോള്‍ പറയുന്നത് മിനിമം ശരിയാണ് എന്നെങ്കിലും ഉറപ്പിക്കണ്ടേ ? തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാം വിശ്വസിക്കുന്ന നിങ്ങള്‍ക്കൊക്കെ ഇസ്ലാമിന്‍റെ പേരില്‍ കേട്ടതൊക്കെ പ്രചരിപ്പിക്കാന്‍ ഒരു തെളിവും വേണ്ടാ അല്ലേ ? 




ആദ്യം പറഞ്ഞ ഖുര്‍ആന്‍ വചനം യഥാര്‍ത്ഥത്തില്‍ ഇതാണ് : 
" സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. " ഖുര്‍ആന്‍ [5:90]

രണ്ടാമത്തെ റഫറന്‍സ് മുഴു തെറ്റുമാണ് !!
 
" അവന്‍ അവരെ ലക്ഷ്യത്തിലേക്ക്‌ നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്‌. "
ഖുര്‍ആന്‍ [47:5]

ഇവിടെ മദ്യം നിഷിധമാക്കിയത് അതില്‍ ലഹരി ഉണ്ടെന്നത് കൊണ്ടാണ് ! ഖുര്‍ആനില തന്നെ പറയുന്നത് മദ്യത്തില്‍ ഗുണവും ദോഷവും ഉണ്ട് എന്നാണ്. എന്നാല്‍ അതില്‍ ദോഷം ഗുണത്തേക്കാള്‍ അധികമാണെന്നും പറയുന്നു. അതുകൊണ്ടാണ് അത് നിഷിദ്ധവും ആകുന്നത്. ഖുര്‍ആന്‍ [2:219]

ഇനി സ്വര്‍ഗത്തില്‍ മദ്യം ലഭിക്കുന്നതിനെ പറ്റി ഖുര്‍ആനില്‍ മറ്റിടങ്ങളില്‍ പറയുന്നുണ്ട്.. അതില്‍ തന്നെ ഒരു കാര്യം കൂടെ പറയുന്നുണ്ട്. അവിടെ ലഭിക്കുന്നതിനു ലഹരി ഉണ്ടാകില്ല എന്ന് !! ഖുര്‍ആന്‍ [56:19, 37:47]

ഇനിയെങ്കിലും യുക്തിവാദികള്‍ സംഘികള്‍ക്ക് പഠിക്കുന്നത് നിര്‍ത്തി മിനിമം സ്വയം അവകാശപ്പെടുന്ന യുക്തി എന്നതിനോടെങ്കിലും നീതി പാലിക്കണം 

സുഹൃത്ത് Abdul Nasser പറഞ്ഞത് പോലെ.. "രാത്രിയെ ഞാന്‍ നിങ്ങള്‍ക്ക് വസ്ത്രമാക്കി തരികയും ചെയ്തിരിക്കുന്നു (വി ഖുര്‍ആന്‍) എന്ന് കരുതി മഗരിബ്  നമസ്കാരം കഴിഞ്ഞാല്‍ കോയ മാര് എല്ലാവരും തുണി ഇല്ലാതെയാണ് നടക്കുന്നത് എന്ന് ഈ പൊട്ടന്മാര്‍ പറയുമോ ?? 


post courtesy : Ashkar Lessirey

link

Related Posts Plugin for WordPress, Blogger...