Search the blog

Custom Search

എന്തുകൊണ്ട് ക്രൈസ്തവർക്ക് സഹിഷ്ണുതയും സ്നേഹവും ഇല്ലാതെ പോകുന്നു ??



തത്വത്തിൽ പറയുകയാണെങ്കിൽ ഒരു കരണത്തടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കണമെന്നാണ് വേദ പുസ്തകം പറയുന്നത്.. പക്ഷെ ഇതിപ്പോ ആരും ഇങ്ങോട്ട് അടിച്ചില്ലെങ്കിലും അങ്ങോട്ട് അടിച്ച് നെരപ്പാക്കുക എന്ന നിലപാടാണ് പല ക്രൈസ്തവ മാനേജ്മെന്റുകളിലും ഇപ്പോൾ നടപ്പിലാക്കുന്നത് ! 

എന്തിന്.. സ്വന്തം ബൈബിളിൽ വരെ സ്ത്രീകൾ തല മറക്കണമെന്ന് കർശനമായി പറയുംബോൾ പോലും അന്യമതസ്തർക്ക് അതേ അവകാശം വച്ചു പൊറുപ്പിക്കാൻ തയ്യാറാവാത്ത വിധം വിരോധാഭാസം എങ്ങനെ ഇവരുടെ പ്രവർത്തനങ്ങളിൽ കടന്നു കൂടി എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയമാണ് ! 

ഇവിടെ മറ്റു സമുദായക്കാർ നടത്തുന്ന ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അവിടെയൊന്നും ഇത്തരത്തിലുള്ള അവകാശ നിഷേധങ്ങൾ എന്ത് കൊണ്ട് അരങ്ങേറുന്നില്ല ? യദ്ധാർതത്തിൽ ഇതൊക്കെ മിഷണറി പ്രവർത്തനത്തിന്റെ ഭാഗം മാത്രമല്ലേ ? 
ഞാൻ നഴ്സറി പഠിച്ചത് ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആയിരുന്നു.. അവിടെ പ്രാർത്ഥനാ സമയമായാൽ എല്ലാവnരും ഒരുപോലെ പള്ളിയിൽ ഹാജറാവണം.. എന്നിട്ട് അവിടെ നിന്ന് പ്രാർത്ഥിക്കുകയും വേണം.. ചെറുപ്രായത്തിൽ വകതിരിവില്ലാത്ത എന്നോട് കൈ കൂപ്പി പ്രാർത്ഥിക്കാൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. പള്ളിയിൽ.. യേശുവിന്റെ പ്രതിമയാണോ ഇനി കന്യാമറിയത്തിന്റെ പ്രതിമയാണോ അവിടെ ഉണ്ടായത് എന്നു പോലും ഓർമ്മയില്ല.. 
മുസ്ലീം വിശ്വാസപ്രകാരം കൊടിയപാപമാണ് അവരെ കൊണ്ട് ചെയ്യിക്കുന്നത് ! ഇത് ബോധപൂർവം ഒരാൾ ചെയ്താൽ പിന്നെ അയാൾ ഒരു മുസ്ലീം അല്ലാതെ തന്നെ ആയിത്തീരും !
അതൊന്നും തിരിച്ചറിയാനുള്ള പ്രായം അന്നായിട്ടില്ലല്ലോ.. ഇതുപോലെ പല തരത്തിലുള്ള പ്രലോഭനങ്ങളും നിയന്ത്രണങ്ങളും ഇന്നും നടക്കുന്നുണ്ടാകും.. മുസ്ലീം സ്ത്രീകളുടെ വിശ്വാസത്തിന്റെ ഭാഗവും അവർക്ക് നിർബന്ധവുമായ തല മറക്കാനുള്ള അവകാശം നിഷേധിക്കുന്നതും ഈ മിഷനറി പ്രവർത്തനത്തിന്റെ ഭാഗമല്ലാതെ മറ്റെന്താണ് ? മറ്റു മതസ്ഥരെ അവരുടെ മതാചാരങ്ങളിൽ അവർക്ക് തന്നെ ഒരുതരം അപകർഷതാ ബോധം സൃഷ്ടിച്ചെടുക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയുണ്ടോ ?
മത പ്രചരണവും പ്രവർത്തനങ്ങളുമെല്ലാം നമ്മുടെ നാട്ടിലെ ഏതൊരു പൗരന്റെയും അവകാശമാണ്, പക്ഷെ അത് ഇതുപോലുള്ള തല തിരിഞ്ഞ വഴിയിലൂടെ എത്രകാലം കൊണ്ടുപോകാനാണ് ഇവർ ഉദ്ദേശിക്കുന്നത് ?

മുംസ്ലീം മാനേജ്മെന്റ് സ്കൂളുകളിൽ എല്ലാ മതസ്ഥരും നമസ്കാര സമയത്ത് പള്ളിയിൽ വന്ന് നമസ്കരിക്കണം എന്ന വല്ല നിയമവും ഉണ്ടാക്കിയാൽ ഇവിടെ കലാപ ഭൂമിയാകും ! പക്ഷെ ഇതിലും കർശനമായ പല നിയമങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റ് ചെയ്യുംബോൾ എന്ത് കൊണ്ട് അത് ഒരു ചർച്ചാ വിഷയം പോലുമാകുന്നില്ല ??
ഇനി മുസ്ലീം സമുദായത്തോടുള്ള ഒരു അപേക്ഷ.. ദയവു ചെയ്ത് നിങ്ങളുടെ മക്കളെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ അയക്കരുത് ! നാട്ടിൽ വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിൽ അവരെ അവിടെ ചേർക്കുക ! എന്തിനാണ് വെറുതേ ഈ അധിക്ഷേപങ്ങൾ വാങ്ങികൂട്ടുന്നത് 

BJP WITHOUT VANDE MATHARAM ???!!!


ആമേന്‍ വായിച്ചവര്‍ കൈ പൊക്കുക - by സിസ്റ്റര്‍ ജെസ്മി

Thrissoor Gadi എന്ന ഒരു വ്യക്തി കമന്റ് ചെയ്ത കമന്റ്സ് ഇവിടെ കൂട്ടി യോജിപ്പിക്കുന്നു -

"
ആമേന്‍ വായിച്ചവര്‍ കൈ പൊക്കുക ... സിസ്റ്റര്‍ ജെസ്മി തൃശ്ശൂര്‍ ഇപ്പോളും ഉണ്ടല്ലോ .... ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് ജീവിത സാഹ്യാനത്തില്‍ അവരനുഭവിക്കുന്ന ഏകാന്തത ആരറിയാന്‍.

എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർ‌നടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.......അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”.ജെസ്മി തുടരുന്നു.”സാധാരണ കാര്യങ്ങളിൽ പോലും നാമിത്രമാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവർത്തിച്ചുള്ള ചോദ്യം......യേശുവിന്റെ ‘മാർഗ’ത്തിലാണു നാം നീങ്ങുന്നതെങ്കിൽ മറയ്ക്കാൻ യാതൊന്നുമില്ല....................സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്.നമ്മുടെ പ്രവർത്തനങ്ങളിൽ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോൾ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിയ്ക്കുന്നത്.താൻ കൂടി അംഗമായിരുന്ന സഭയിൽ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാർഗിക പ്രവർത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റർ ജെസ്മി ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.അവയെ ഒക്കെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അത്തരം ഹീന പ്രവർത്തികൾക്ക് കൂട്ടു നിൽ‌ക്കുകയോ ചെയ്യാതിരിയ്ക്കുകയോ ഉണ്ടായതുകൊണ്ടാണു സഭ സിസ്റ്റർ ജെസ്മിയ്ക്കു നേരെ തിരിഞ്ഞത്.മഠത്തിലും ജോലി സ്ഥലത്തും അവരെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവരുടെ തലയ്ക്കു മീതെ കാര്യങ്ങൾ നീക്കുകയോ ചെയ്തു.അവസാനം അവരെ നിർബന്ധിതമായി മാനസിക രോഗ ചികിത്സയ്ക്കു വിധേയയാക്കാൻ പല വട്ടം സഭ ശ്രമിച്ചതായി കാണാം.സ്വന്തം കീഴ്‌ജീവനക്കാരുടേയും കുട്ടികളുടേയും മുന്നിൽ അവർ അപഹാസ്യയാക്കപ്പെട്ടു.എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്ന ഒരു സീനിയർ സിസ്റ്റർ മാസധ്യാനത്തിലെ പ്രാർത്ഥനകളിൽനിന്നും മന:പൂർവ്വം ഒഴിഞ്ഞു നിൽ‌ക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.അവിടെയുള്ള ഒട്ടു മിക്ക കന്യാസ്ത്രീകളും ജോഡികളായിരുന്നു.അവർ ഒരുമിച്ചു നടക്കുന്നു,ഉണ്ണുന്നു,പണിയെടുക്കുന്നു,വിനോദിയ്ക്കുന്നു,കുളിമുറി വാതിൽ വരെ അവർ ഒന്നിച്ചു തന്നെ.ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്പരം യുദ്ധം നടത്തുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ അവിടെ പ്രവർത്തിച്ചിരുന്നു.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ ഒരാൾക്കും അവിടെ സമാധാനപൂർണ്ണമായി ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല.അതു പോലെ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിയ്ക്കാനുള്ള ഓർഡർ അനുസരിച്ച് ഒക്ടോബർ 21 ചേർന്നതിനുശേഷം, ദിവസങ്ങൾക്കുശേഷം ഒക്ടോബർ 14 നു ചേരാനുള്ള മറ്റൊരു ഓർഡർ കൊണ്ടുവന്നു കാട്ടി ,14 മുതലുള്ള എല്ലാ കള്ളികളിലും ഒപ്പിടാൻ സൂപ്രണ്ട് നിരബന്ധിച്ചതനുസരിച്ച് ( അനുസരണ വ്രതത്തിന്റെ സമയത്ത്) ചെയ്തതിനെക്കുറിച്ച് ജെസ്മി ഇങ്ങനെ എഴുതുന്നു .”അദ്ധ്യാപനമെന്ന കുലീനമായ ജോലി ഞാനാരംഭിച്ചത് കളവായ ഒപ്പുകളോടെയാണല്ലോ എന്നതാണു എന്റെ ഏറ്റവും വലിയ ദു:ഖം”.അതുപോലെ തന്നെ കോൺ‌വെന്റിലെ ധ്യാനം നയിച്ച ധ്യാനഗുരുവായ അച്ചൻ കുമ്പസാരത്തിനു ഒറ്റയ്ക്കൊറ്റയ്ക്കു ചെന്ന ഓരോ കന്യാസ്ത്രീയേയും ചുംബിച്ചു തിരിച്ചയച്ചതും അതിനെ ജെസ്മി അദ്ദേഹത്തിനോടു തന്നെ എതിർത്തതും അവസാനം അദ്ദേഹം ജെസ്മിയുടെ വാദങ്ങൾ അംഗീകരിച്ചതും ഇതിൽ വിവരിയ്ക്കുന്നു.എന്നാൽ ഇത്തരം ബന്ധങ്ങൾ കോൺ‌വെന്റിനുള്ളിൽ അത്ര അസാധാരണമല്ല എന്നു കൂടി സിസ്റ്റർ ജെസ്മി എഴുതുന്നുണ്ട്.സിസ്റ്റർ ജെസ്മിയുടെ ഈ വെളിപ്പെടുത്തലുകൾ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണു ഉയർത്തുന്നത്.സമൂഹത്തിലെ സാമാന്യജനങ്ങളിൽ നിന്നും ഒരു പടി ഉയർന്നു നിൽക്കുന്ന മത പുരോഹിത വിഭാഗങ്ങളുടേതായ ലോകം സാധാരണ മനുഷ്യരിൽ നിന്നും എത്ര വിഭിന്നരാണ്?നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിർബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളിൽ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നൽ‌കുകയും ചെയ്യുന്ന പുരോഹിത വർഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയർന്നതാണ്?സാധാരണ ജനതയെ കാർന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ.സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്.മാനുഷികമായ എല്ലാ വികാരങ്ങൾക്കും അവർ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന അഴിമതി ഇവരുടെ നേതൃത്വത്തിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന ഒരു മാരക രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാൻ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റർ ജെസ്മി.2008 ഡിസംബർ 21 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി ജി.ഉഷാകുമാരിയും,ബാബുരാജ് ബി.എസും സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.അതിൽ അവർ ഇങ്ങനെ പരയുന്നു.”എന്റെ സ്വാതന്ത്ര്യബോധം മാനസിക രോഗമായിട്ടാണു മഠം അധികാരികൾക്ക് തോന്നിയത്.മാനസികരോഗത്തിനു മരുന്നു നൽ‌കാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോളാണ് ഞാൻ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്.”



അനുസരണ വ്രതം, ബ്രഹ്മചര്യ വ്രതം,ദാരിദ്ര്യവ്രതം എന്നീ മൂന്നു വ്രതങ്ങളാണു പ്രധാനമായും ഒരു കന്യാസ്ത്രീ അനുഷ്ഠിയ്ക്കേണ്ടത്.എന്നാൽ ഈ മൂന്നു വ്രതങ്ങളുടേയും നഗ്നമായ ലംഘനം എങ്ങനെ സഭയ്ക്കുള്ളിൽ നടക്കുന്നു എന്ന് “ആമേനി’ലൂടെ സിസ്റ്റർ ജെസ്മി വെളിവാക്കുന്നു.നിയമന ഉത്തരവിലെ തീയതി മാറ്റി ഇല്ലാ‍ത്ത ദിവസങ്ങളിലെ ഒപ്പിടാൻ പ്രേരിപ്പിച്ചതും, സഭയുടെ മറ്റെല്ലാ അഴിമതികൾക്കും കൂട്ടു നിൽ‌ക്കാൻ നിരബന്ധിയ്ക്കുന്നതും എല്ലാം അനുസരണവ്രതത്തിന്റെ മറവിലാണ്.പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്കുള്ള സംവരണം കോളേജ് അഡ്മിഷൻ സമയത്ത് സഭ എങ്ങനെ തട്ടിയെടുക്കുന്നു എന്ന് ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അതുപോലെ കാപിറ്റേഷൻ ഫീ വാങ്ങുന്നതിനെ ചെറുത്തതിനു സഭയുടെ നേതൃത്വത്തിൽ നിന്നുണ്ടായ പീഡാനുഭവങ്ങളും ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അവർ പ്രിൻസിപ്പൽ ആയിരുന്ന സെന്റ് മേരീസ് കോളെജിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ക്യാപിറ്റേഷൻ ഫീസ് ഈടാക്കാനുള്ള സഭാ നേതൃത്വത്തിന്റെ നിലപാടിനെ എതിർത്തു നിന്നതാണു അഴിമതിയിൽ മുങ്ങിക്കുളിച്ച സഭയുടെ തലപ്പത്തുള്ളവരെ പെട്ടെന്നു ചൊടിപ്പിച്ചത്.’പാപത്തെ വെറുത്ത് പാപിയെ സ്നേഹിയ്ക്കാൻ’പഠിപ്പിയ്ക്കുന്ന ബൈബിളിൽ വിശ്വസിയ്ക്കുന്ന സിസ്റ്റർ ജെസ്മി, നളിനി ജമീലയുടെ ആത്മകഥാ പ്രകാശനം നടത്താമെന്നേറ്റതും സഭയെ ചൊടിപ്പിച്ചു.അനുസരണവ്രതത്തിന്റെ പേരിൽ ആ ചടങ്ങിൽ നിന്ന് അവരെ വിട്ടുനിർത്താൻ സഭയ്ക്കു കഴിഞ്ഞു.അതുപോലെ തന്നെ കുട്ടികളൂടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തതും സിസ്റ്ററിനെ സഭയുടെ കണ്ണിലെ കരടാക്കി മാറ്റി.അവർക്കു മാനസിക രോഗമാണെന്ന് പ്രചരിപ്പിയ്ക്കാ‍ൻ സഭ തയ്യാറായി എന്നറിയുമ്പോളാണു കത്തോലിക്കാ സഭാ ചെന്നുപെട്ടിട്ടുള്ള ചെളിക്കുണ്ടിന്റെ ആഴം നാമറിയുകയുള്ളൂ.

ബ്രഹ്മചര്യവ്രതമാണു ഏറ്റവും കൂടുതൽ ലംഘിയ്ക്കപ്പെടുന്നത്.ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഈ വിഷയത്തിന്റെ പേരിലാണ്.എപ്രകാരമാണു സ്വവർഗാനുരാഗവും, പ്രണയ ബന്ധങ്ങളും സന്യാസിനി സമൂഹത്തിൽ പടരുന്നത് എന്ന് ഇതിൽ പച്ചയായി വ്യക്തമാക്കപ്പെട്ടിരിയ്ക്കുന്നു.സ്വവർഗാനുരാഗിയായ ഒരു സീനിയർ സിസ്റ്ററുടെ നിരന്തരമായ ശല്യപ്പെടുത്തലുകൾ സഹിയ്ക്കവയ്യാതെ അവസാനം മറ്റു സിസ്റ്റേർ‌സിന്റെ കൂടി ഉപദേശമനുസരിച്ച് കുറച്ചു നാളത്തേയ്ക്കു അവർക്കു വഴങ്ങി കൊടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഇങ്ങനെ വിവരിയ്ക്കുന്നു.”രാത്രികളിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് അവർ എന്റെ കട്ടിലിലേയ്ക് നുഴഞ്ഞു കയറും.എന്നിട്ട് എന്നോടു ചെയ്യുന്ന അശ്ലിലമായ കാര്യങ്ങൾ എനിയ്ക്കു തടയാൻ കഴിയുമായിരുന്നില്ല...........ഗർഭിണിയാകാതിരിയ്ക്കുന്നതിനാണ് അവർ സ്വവർഗ ലൈംഗികത ആഗ്രഹിയ്ക്കുന്നത് എന്നാണ് അവർ പറഞ്ഞത്.നേരത്തെ ഉണ്ടാ‍യിരുന്ന കൂട്ടുകാരിയായ സിസ്റ്ററെക്കുറിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്.അത്തരം ആവശ്യങ്ങൾക്കായി ആ സിസ്റ്റർ പുരോഹിതരുടെ അടുക്കൽ പോകാറുണ്ടെന്നും അവൾ ഗർഭിണി ആകാത്തതിൽ സിസ്റ്റർ വിമി( ഈ സീനിയർ സിസ്റ്റർ) അത്ഭുതപ്പെടുന്നുണ്ടെന്നും..”

ഈ വിഷയത്തിൽ പുരുഷന്മാരായ അച്ചന്മാരിൽ നിന്നുണ്ടായ അനുഭവങ്ങളും സിസ്റ്റർ തുറന്നെഴുതിയിട്ടുണ്ട്.ധാർവാഡിലേയ്ക്കുള്ള യാത്രാമദ്ധ്യേ ബാംഗ്ലൂരിൽ താമസമേർപ്പെടുത്തിയിരുന്നിടത്തെ അച്ചൻ സിസ്റ്ററിനെ വശീകരിയ്ക്കാൻ ചെയ്ത പ്രവർത്തികളും ,അവസാനം സ്വയം വിവസ്ത്രനായി അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു കാണിച്ചതുമൊക്കെ തുറന്നെഴുതുമ്പോൾ , ആ അടിയുടെ ശക്തിയിൽ അഴിഞ്ഞു വിഴുന്നത് നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യനെ ഉപദേശങ്ങളാൽ പറഞ്ഞു പറ്റിയ്ക്കുന്ന പുരോഹിത വർഗത്തിന്റെ മുഖം മൂടി തന്നെയാണ്.ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷിയാണ് ഞാൻ തുടക്കത്തിൽ പരാമർശിച്ച ആലപ്പുഴയിലെ സിസ്റ്റർ.

ഇതുകൂടാതെ സഭയിലെ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനം എപ്രകാരം നിലനിൽക്കുന്നു എന്നും അറിയുക.കന്യാസ്ത്രീകൾ ദാരിദ്ര്യവ്രതത്തിൽ കഷ്ടപ്പെടുമ്പോൾ പുരുഷന്മാരായ അച്ചന്മാരുടെ സുഖജീവിതം അധികമാരും അറിയുന്നില്ല.ഈശോയുടെ ജീവിതകാലം മുഴുവൻ എല്ലാ വേദനകളിലും കൂടെ നിന്നിരുന്നത് സ്ത്രീകളായിരുന്നുവെങ്കിൽ, ഇന്നത്തെ സഭയിൽ സ്ത്രീകൾ രണ്ടാം കിട പൌരന്മാർ തന്നെ.വൈദികർക്കു സ്വകാര്യ സ്വത്തു അനുവദനീയമാണ്.മാത്രവുമല്ല അവർ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കന്യാ‍സ്ത്രീകൾ അനുഭവിയ്ക്കുന്നുമില്ല.അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവർ നയിക്കുന്നത്.പുരുഷ മേധാവിത്വം അവിടെ കൊടികുത്തി വാഴുന്നു.ഒരു സ്ത്രീ ദൈവദാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അവളുടെ പരമ്പരാഗതമായ സ്വത്തുക്കളും സഭയുടേതാകുന്നു.എന്നാൽ ഏതെങ്കിലും കാരണത്താൽ അവൾക്ക് മഠത്തിൽ നിന്നു വിട്ടുപോരേണ്ടി വരുമ്പോൾ ഈ സ്വത്തുക്കളൊന്നും തിരികെ ലഭിയ്ക്കുന്നുമില്ല.അതുകൊണ്ട് തന്നെ അങ്ങനെ മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു.ഇത്തരം എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു.

ലൈംഗികത മനുഷ്യണ്റ്റെ സ്വാഭാവിക ശാരീരിക ആവശ്യമാണു... അതു ശരിയായ രീതിയില്‍ നിറവേറ്റപ്പെടാനുള്ള വഴികളായിരിക്കണം മതം മനുഷ്യനെ പഠിപ്പിക്കേണ്ടതു... യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുകയല്ല.... യേശു ബ്രഹ്മചര്യം പറഞ്ഞിട്ടില്ല... ബൈബിളും... ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം സഭകള്‍ ബ്രഹ്മചര്യയുടെ മതപരമായ അസ്തിത്വം തള്ളിക്കളഞ്ഞിട്ടുണ്ട്‌... പരിഷ്കരണം നടപ്പിലാക്കാന്‍ കത്തോലിക്കാ മത വിശ്വാസികളും, സഭയും മുന്നോട്ടു വരണം... ചരിത്രം നിങ്ങളെ കുറ്റവിചാരണ നടത്തും മുന്‍പേ...


" നമ്മുടെ സംസ്കാര നായകര്‍ അഥവാ സംസ്കാരം ഇല്ലാത്ത നായകള്‍ "

posted by സഗാവ് മനു


സുടാപികള്‍ നായയെ വെട്ടി പരിശീലിക്കുന്നതായ് വേശ്യാനെറ്റിലും മറ്റു ചില സിണ്ടിക്കേറ്റ് അമേധ്യങ്ങളിലും കുറച്ച് മുന്നേ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു നിങ്ങളും കണ്ടിരിക്കുമല്ലോ. അച്ചായന്മാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന കന്യാസ്ത്രീകള്‍  ശിരോവസ്ത്രം ധരിക്കാം. അവിടെ പഠിക്കുന്ന സുടാപികുട്ടികള്‍ക്ക് ശിരോവസ്ത്രം പാടില്ല. ഇതെന്തു നീതി...!! ഈ വിഷയത്തില്‍ മാന്യമായി പ്രതികരിക്കാത്ത സംസ്കാരമില്ലാത്ത നമ്മുടെ നാട്ടിലെ സംസ്കാരനായകരെ നായകള്‍ എന്ന് വിളിച്ചതില്‍ നായകളോടു ഞാന്‍ ആദ്യമായ് ക്ഷമ ചോദിക്കുന്നു...!! സംസ്കാരമില്ലാത്ത സംസ്കാര നായകളെ യാണോ സുടാപികള്‍ വെട്ടി പരിശീലിച്ചത്.? അങ്ങനെ എങ്കില്‍ അവര്‍ അത് അര്‍ഹിക്കുന്നു. സുടാപികള്‍ ശിരോവസ്ത്രം ധരിക്കുന്നതില്‍ ആര്‍ക്കാണ് ഇത്ര "ഇര്‍ണ്ണം" പൊട്ടുന്നത് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പള്ളീലച്ചനോ അതോ സംസ്കാരം ഇല്ലാത്ത സംസ്കാര നായകള്‍ക്കോ.....? വിദ്യാ"ആഭാസം" ഭരിക്കുന്നത്‌ മതേതരത്തം പുലമ്പുന്ന ഷാജിയുടെ പച്ച പാര്‍ട്ടിക്കാര് തന്നെയല്ലേ. ശിരോ വസ്ത്രം നിരോധിച്ച സ്കൂളിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തിയ നട്ടെല്ല് പണയം വെക്കാത്ത സുടാപ്പികല്‍ക്കെതിരെ സര്‍ക്കുലര്‍ ഇറക്കിയ ഈ ഐബി യിലെക്കാണോ ഷാജി അണ്ണന്‍ പണ്ട് ജോലിക്ക് പോകാന്‍ തെയ്യാരാണെന്ന് പറഞ്ഞത്. അറിയാതെ ചോദിച്ചതാണ് IUML (ഇന്ത്യന്‍ യുനിയന്‍ മാനംവിറ്റ ലീഗ്) കാരെ .....!!

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

യേശുവിനെ ഒറ്റിക്കൊടുത്തവനും സ്വർഗ്ഗത്തിൽ..!


posted by Beemapally Beemapallyblog



ഒരു പ്രവാചകന്‍ ദൈവത്തിന്റെ നിർദ്ദേശപ്രകാരമാണോ സംസാരിക്കുന്നത് എന്ന് അറിയുവാനുള്ള മാനദണ്ഡമായി ബൈബിൾ‍ പറയുന്നത് ആ പ്രാവാചകന്റെ പ്രവചനങ്ങളുടെ പൂർ‍ത്തീകരണമാണ്. ആവർ‍ത്തന പുസ്തകം പറയുന്നത് കാണൂക.



'ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ വചനം യാഥാര്‍ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താൽ ആ വചനം
കർ‍ത്താവ് അരുൾ‍ ചെയ്തിട്ടുള്ളതല്ല. പ്രവാചകൻ‍ അത് തോന്ന്യാസമായി
പറഞ്ഞതാണ്. നീ അയാളെ ഭയപ്പെടേണ്ടതില്ല' (ബൈബിൾ -ആവർ‍ത്തനം 18:22).

പ്രവാചകന്മാരെ തിരിച്ചറിയുന്നതിന് ബൈബിളിൽ നിർദ്ദേശിക്കപ്പെട്ട ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ‍ഇന്ന് നിലനിൽക്കുന്ന ബൈബിൾ‍ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ‍പ്രവാചകന്മാരുടേതല്ലാത്ത വചനങ്ങൾ‍ അവരിൽ ആരോപിക്കപ്പെട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയും. 

ബൈബിൾ‍ പുതിയ നിയമത്തിൽ‍ യേശുവിന്റേതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള പല പ്രവചനങ്ങളും പൂർ‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് സൂക്ഷ്മ വിശകലനത്തില്‍ നിന്ന്
ആര്‍ക്കും ബോധ്യമാകും. യേശുവിന്റേതായി മത്തായി ഉദ്ധരിക്കുന്ന ഒരു പ്രവചനം നോക്കുക.

'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. യുഗസമാപ്തിയിലെ പുനർ‍ജീവിതത്തിൽ,
മനുഷ്യപുത്രൻ‍ തന്റെ സിംഹാസനത്തിൽ‍ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട്
പന്ത്രണ്ട് സിംഹാസനത്തില്‍ ഇരിക്കും' (മത്തായി 19:28)

യേശു ഈ പ്രവചനം നടത്തുന്നത് തന്റെ ശിഷ്യന്മാരായ അപ്പോസ്തലന്മാരെക്കുറിച്ചാണ്. ആരൊക്കെയാണ് ഈ പന്ത്രണ്ട് അപ്പോസ്തലന്മാര്‍? ബൈബിള്‍ തന്നെ പറയുയട്ടെ.

'ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ , അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ , ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ' (മത്തായി10:2-4)

ഇവിടെ പറയുന്ന യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത ഈ യൂദാസ്. മരണാനന്തര സ്വർ‍ഗീയ ജീവിതത്തിൽ‍ ഈ യൂദാസ് അടക്കമുള്ള പന്ത്രണ്ട് ശിഷ്യന്മാര്‍ ഇസ്രായേലിന്റെ പന്ത്രണ്ട്
ഗോത്രങ്ങളെവിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുമെന്ന് യേശുപ്രവചിച്ചുവെന്നാണ് മത്തായി പറയുന്നത്.

ദൈവദാസനായ യേശുവിനെ ഒറ്റികൊടുക്കുക വഴി ദൈവകോപത്തിന് നിമിത്തമായവനായാണ് സുവിശേഷങ്ങളുടെ അവസാനഭാഗവും അപ്പോസ്തല പ്രവര്‍ത്തികളുമെല്ലാം യൂദാസിനെ പരിചയപ്പെടുത്തുന്നത്. 

അപ്പോസ്തല പ്രവർ‍ത്തികളിലെ ചില വരികള്‍ കാണൂ.

'അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു
ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു'(അപ്പോസ്തല പ്രവർ‍ത്തികൾ 1-18,20)

യേശുപോലും തന്നെ ഒറ്റികൊടുത്തവരെക്കുറിച്ച് പറയുന്നത്
'മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ, ഹാ അവനു ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു' (മത്തായി 26:24) എന്നാണ്.

സ്വന്തം ഗുരുവിനെ ഒറ്റികൊടുത്തുകൊണ്ട് ശാപഗ്രസ്ഥനായ യൂദാസ് പുനരുത്ഥാനനാളില്‍ ഇസ്രായീലിന്റെ ഒരു ഗോത്രത്തിന് ന്യായം വിധിച്ചുകൊണ്ട്
സ്വര്‍ഗ്ഗ സിംഹാസനത്തിലിരിക്കുമെന്നോ? ഈ വിഡ്ഢിത്തമാണ് ബൈബിൾ പറയുന്നത്. 

യേശുവിന്റെ കാലത്തുതന്നെ ഈ പ്രവചനം പൊളിഞ്ഞുവെന്നല്ലേ ഇതിനർ‍ത്ഥം.!

മനുഷ്യന്റെ കൈകടത്തലുകൾക്കു വിധേയമായിട്ടുള്ള ഇത്തരം മത ഗ്രന്ഥങ്ങൾ പ്രവാചക പ്രബോധനങ്ങളും ദൈവീക വചനങ്ങളും നേർമാർഗ്ഗം പഠിക്കുവാനായി മനുഷ്യർ എങ്ങിനെയാണ് ആശ്രയിക്കുക..? 

link

Related Posts Plugin for WordPress, Blogger...