Search the blog

Custom Search

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ?




 "നുണയന്‍മുഖ്യമന്ത്രി "

മുഖ്യമന്ത്രി, മലയാളമനോരമയോട് പറഞ്ഞ കള്ളത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കണ്ണൂരില്‍ നടന്ന കല്ലേറ് പരിപാടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടന്നതാണ് എന്നതാണ്.

മുഖ്യമന്ത്രി മനോരമയോട് പറയുന്നു : 'ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ ആകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ച ശേഷം വലതുചില്ല് തകര്‍ത്ത് പുറത്തേക്ക് പോയി. നെഞ്ചില്‍ നേരിയ വെദനയുണ്ട്. ചില്ലിന്റെ പൊട്ടിയ കഷണങ്ങള്‍ തറച്ചാണ് നെറ്റിയിലെ മുറിവ്'. മുഖ്യമന്ത്രിയും മനോരമയും ചമച്ച കള്ളം വായിച്ച് മനോരമയുടെ വലതുപക്ഷ-നിഷ്പക്ഷ വായനക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ? ചില്ല് തകര്‍ത്ത് അകത്തേക്ക് പതിക്കുക. അവിടെ നിന്നും മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുക. അല്‍പ്പ സമയം അവിടെ വിശ്രമിച്ച ശേഷം വലതുഭാഗത്തെ ചില്ല് പൊട്ടിക്കാന്‍ അവിടെ നിന്ന് തെറിക്കുക! മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, താങ്കള്‍ മലയാളമനോരമയോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസിലാക്കാന്‍ ഹിന്ദുപത്രത്തിലെ കാറിന്റെ ചില്ല് പൊളിഞ്ഞുവീഴുന്ന ഫോട്ടോ മാത്രം മതി.

ആ ഫോട്ടോ കുറെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. താങ്കളുടെ കാറിന്റെ മുന്‍സീറ്റിലിരുക്കുന്ന വ്യക്തിക്ക് കല്ല് വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. ഉന്നം തെറ്റി കല്ല് തന്റെ ഗ്ലാസില്‍ കൊള്ളുമോ എന്ന് ഭയന്ന് അദ്ദേഹം പേപ്പര്‍ കൊണ്ട് മറ പിടിക്കുന്നു. മുഖ്യമന്ത്രിയാണെങ്കില്‍ കൂസലന്യേ ഇരിക്കുകയാണ്.ഹിന്ദു ഫോട്ടോ എടുക്കുമ്പോള്‍ ഗ്ലാസ് പൊളിച്ച കല്ല്, മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുന്ന സമയമാവും. നെഞ്ചില്‍ കല്ല് കൊള്ളുമ്പോള്‍ ആരും ഇത്തരത്തില്‍ നിസംഗതയോടെ ഇരിക്കില്ല. കൈകൊണ്ട് നെഞ്ച് പൊത്തിപ്പിടിക്കുകയെങ്കിലും ചെയ്യും.

ഇടതുഭാഗത്തെ ഗ്ലാസ് കല്ലേറ് കൊണ്ട് തകര്‍ന്നതാണെങ്കില്‍ വലതുഭാഗത്തെ ഗ്ലാസ് ആരുതകര്‍ത്തു? മുഖ്യമന്ത്രി സത്യം പറയണം. ഈ സത്യം തിരുവഞ്ചൂരിന്റെ പോലീസിന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മതി. കല്ലേറ് നടത്തി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സുധാകരന്‍മാരുടെ വീരകഥകള്‍ മൊത്തം പുറത്തേക്ക് വരും.

നുണപരിശോധനയ്ക്ക് ഉമ്മന്‍ചണ്ടി തയ്യാറാണോ?.....

post courtesy :Mustafa Kadangode

മദനി സാഹിബിന്റെ മക്കളുടെ പ്രതിഷേധം



ഉമര് മുഖ്താരിന്റെയും ,അയ്യൂബിയുടെയും നിലയ്ക്കാത്ത നിലവിളിക്ക്‌ കരുത്തു പകരാൻ അനന്തപുരിയിൽ 
ഒഴുകിയെത്തുന്ന പതിനായിരങ്ങൾ തീര്ക്കുന്ന പ്രതിഷേതം ഒരുക്കുന്നത് പുതിയൊരു പോരാട്ടത്തിന്റെ 
പോർക്കളം ആണ് .ആ പ്രിയ മക്കളുടെ കണ്ണീരിനു സ്വാന്തനം പകരാൻ പോരാട്ട ഭൂമികയിലേക്ക് കേരളത്തിന്റെ 
പൊതുബോധം ഒന്നായി ഒഴുകിയെത്തുന്നു .ഭരണകൂടങ്ങളും ,ഫാഷിസവും ഒന്നിച്ചു വില പറഞ്ഞെടുത്ത 
പതിനാലു വര്ഷത്തെ തങ്ങളുടെ പ്രിയ പിതാവിന്റെ ജീവിതത്തിനു വില വാങ്ങാനല്ല .ഒത്തിരി രോഗങ്ങളുമായി 
തടവറയിൽ എരിഞ്ഞു തീരുന്ന പിതാവിന്റെ ഇനിയുള്ള ജീവിതം തിരിച്ചു പിടിക്കാൻ ആണത്.
പ്രതിശേതത്തിന്റെ അഗ്നി ജ്വാലകൾ അനന്തപുരിയിൽ തീകാറ്റായി ആഞ്ഞടിക്കുന്നു .
തുല്യതയില്ലാത്ത ഭരണകൂട ,ഫാഷിസ ഭീകരതയ്ക്ക് എതിരെ അണപൊട്ടിയ 
ജനരോക്ഷം അനന്തപുരിയിൽ ജന സാഗരം തീര്ക്കുന്നു .മദനിയുടെ ജീവന് 
വേണ്ടി മദനിയുടെ മക്കളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു നാടിന്റെ 
നാനാ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന പതിനായിരങ്ങള്ക്ക് അഭിവാദ്യങ്ങൾ.....





ശാസ്താംകോട്ട പോലീസ് പിടിച്ച പുലിവാല്‍

പിടിക്കപ്പെട്ട ഒരാള്‍ മനോരോഗിയാണെന്ന് അറിയാന്‍ ഒരാഴ്ച വേണ്ടിവന്നു. കാരണം പേര് പറഞ്ഞ് കിട്ടണ്ടേ... പാവം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് വര്‍ഗീയ ഭ്രാന്ത് പിടിപ്പെട്ട വിവരം അതിന് മുമ്പ് ഭ്രാന്തനായ ഗുര്‍ബ്രീത് സംഗ് അറിഞ്ഞു കാണില്ല. ചെറുപത്തില്‍ പഠിച്ച ഇന്ത്യയുടെ ഭൂപടം കണ്ടപ്പോള്‍ തന്റെ മാഞ്ഞുപോയ ബുദ്ധിക്കിടയിലും മറഞ്ഞുപോകാത്ത ഹൃദയബന്ധം കൊണ്ട് സൂക്ഷിച്ചതാകും. ഏതായാലും ഈ പാവത്തിനെ തല്ലിക്കൊല്ലിയില്ലല്ലോ എന്നതില്‍ നമ്മുക്ക് ദൈവത്തിന് നന്ദി പറയാം..

post courtesy : നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.

കല്യാണ പിറ്റേന്ന് മകന് കിട്ടിയ ഉമ്മയുടെ കത്ത്

കല്യാണ ദിവസം ആ ഉമ്മ മകന് ഒരു കത്ത് കൊടുത്തു അവനോ ട് പറഞ്ഞു മോനെ നീ നിന്റെ ഭാര്യ യുമയി പുതിയോ രു ജീവിതം തുടങ്ങുന്നതിനു മുമ്പ് ഇതൊന്ന് വായിക്കണം ..... എന്റെ പോന്നു മോനേ എനിക്കന്ന് ചർദ്ധി കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല അന്നാണ് ഞാൻ മനസ്സിലാക്കിയത് ഞാനെന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അന്ന് ഞാൻ എത്ര സന്തോഷിച്ചിരുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുകയില്ല ,എനിക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ,എനിക്ക് എത്ര ക്ഷീണമുണ്ടായിരുന്നിട്ടും ഒരിക്കലും ഞാനെന്റെ മോനെ ഒരു വെറുപ്പും കാണിച്ചില്ല ,വെറുപ്പുള്ള ഒരു വാക്ക് മനസ്സ് കൊണ്ട് പോലും ഞാൻ പറഞ്ഞില്ല .എന്റെ മോനെ പിന്നീട് നീ എന്റെ വയറിൽ വളരാൻ തുടങ്ങിയപ്പോൾ എനിക്ക് ഭാരവും വർദ്ധിച്ചു എനിക്ക് ഏറെ നേരം നിൽകാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് ഞാൻ ആഗ്ര ഹിക്കുന്ന രീതിയിൽ കിടന്നുറങ്ങാൻ സാധിക്കുമായിരുന്നില്ല അപ്പോഴും എന്റെ കുഞ്ഞിനോട് ഒരു വെറുപ്പും കാണിച്ചില്ല മോനേ .പിന്നീട് ആ ദിവസ്സം വന്നു മോനെ വേദന കൊണ്ട് ഞാൻ പുളഞ്ഞു ഞാൻ മരിച്ച് പോകുമെന്ന് ഉറപ്പിച്ച സമയം ,ഞാൻ ഒരിക്കലും രക്ഷപ്പെടില്ല എന്നുറച്ച സമയം ഒരോ നിമിഷവും എന്റെ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതിയ ആ ദിവസമായിരുന്നു കുഞ്ഞേ നീ ഈ ലോകത്തേക്ക് പിറന്നു വീണത് എന്റെ പോന്നു മോനേ അന്നും ഞാൻ മനസ്സ് കൊണ്ട്ട് പോലും എന്റെ മോനെ വെറുത്തില്ല മോനെ ,അപ്പോഴും ഒരോ നിമിഷവും നിന്നെ കാണാനുള്ള നിന്റെ പൂമുഖം ഒരു നോക്കു കാണാനുള്ള നിന്നെ മാറോട് ചേർത്തണക്കാനുള്ള ആഗ്രഹമായിരുന്നു ,നീ പിറന്നു വീണു നിന്റെ കുഞ്ഞു മുഖം കണ്ടപ്പോൾ ഞാന്റെ എല്ലാ വേദനകളും മറന്നു എന്റെ കണ്ണുകൾ നിറഞ്ഞു ,അത് സന്തോഷത്തിന്റെ കണ്ണ് നീരായിരുന്നു ,മോനെ അതിനു ശേഷം നീ എന്റെ കൂടെ കിടന്നുറങ്ങിയപ്പോൾ നീ എന്തെങ്കിലും ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയാൽ നിനക്ക് എന്തെങ്കിലും സംഭവിച്ചു പോകുമെന്ന ഭയത്താൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .നീ ആദ്യമായി പുഞ്ചിരിച്ച ദിവസം ,നീ ആദ്യമായി എന്നെ ഉമ്മാ എന്ന വിളിച്ച ദിവസം എന്റെ സന്തോ ഷത്തിന് അതിരില്ലായിരുന്നു ,നീ ആദ്യമായി സ്കൂളിൽ പോയ ദിവസം നീ കുറെ കരഞ്ഞു ,ഞാനും കുറെ കരഞ്ഞു നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണല്ലോ എന്നോര്ത്ത് സമാധാനിച്ചു ,ഇന്ന് നീ വളര്ന്നു വലുതായി നീ ഇന്ന് ഒരു ജീവിത പങ്കാളിയുമായി ഒരു ജീവിതം തുടങ്ങുകയാണ് ,അവൾ നിന്റെ കുഞ്ഞിന്റെ ഉമ്മയാകേണ്ടവളാണ് ,ഉമ്മയുടെ വില നില നീ മനസ്സിലാക്കണം ഒരു സ്ത്രീയുടെ വില നീ മനസ്സിലാക്കണം അവളെയും നീ ബഹുമാനിക്കണം നീ സ്നേഹിക്കണം ... ഒരിക്കലും അവളെ വേദനിപ്പിക്കരുത് ..ഇതാണ് ഈ ഉമ്മയ്ക്ക് നിന്നോട് പറയാനുള്ളത് .

ഇത് ഹനുമാന്‍ സേനയല്ല ... GUNMEN സേനയാണ് !!!


post courtesy : Bin Hussain

തീവ്രവാദത്തിന്‍റെ അട്ടിപ്പേര്‍ അവകാശം മുഴുക്കെ മുസ്ലിംകളില്‍ ചാര്‍ത്തിയത് കൊണ്ട് , ശേഷിത സൃഷ്ട്ടികളുടെ ചെയ്തികള്‍ എല്ലാം വെറും "ക്രിമിനല്‍ ഒഫെന്സുകള്‍ ' ആയി ലളിതവല്‍ക്കരിച്ച നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ ... ചാനല്‍ ചര്‍ച്ചകളുടെ മുഖ്യ കപ്പിത്താന്‍ ആയി നായരും നസ്രാണിയും കോട്ടും സ്യൂട്ടും ധരിച്ചെത്തി അപഗ്രഥന തേങ്ങാക്കൂട്ടത്തില്‍ ദാര്‍ശനികതയുടെ പാറക്കോല്‍ പിടിക്കുമ്പോള്‍ ... അമേരിക്കന്‍ കപ്പലോ ... അതിലെ ആയുധങ്ങളോ ,അന്തേവാസികളോ , അതില്‍ ഇന്ധനം നിറക്കാന്‍ "ധനം " കൊടുത്തവന്റെ മതമോ വിശ്വാസമോ വിഷയമേ ആവുകയില്ല !! സൈബര്‍ ചര്‍ച്ചകളില്‍ ചിന്തക വേഷം പൂണ്ടിരിക്കുന്ന ചില ചിലന്തികല്‍ക്കും ഒന്ന് അനങ്ങാന്‍ തോന്നണം എങ്കില്‍ വലയില്‍ വീണത്‌ ഒരു മുസ്ലിം നാമം ആയിരിക്കണം ..!! അല്ലെങ്കില്‍ വാ കീറല്‍ യന്ജത്തിനു വാടകയും വാങ്ങി ഭുജിക്കുന്ന ഈ വാല്‍മാക്രികള്‍ മിണ്ടില്ല .. 

അല്ല ... നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ .. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് നാട്ടുകാര്‍ മുഴുക്കെ കാണെ , ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി പട്ടാ പകല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ ഒരു പരിപാടിയെ ഏതു വിധേനയാണ് സന്ഘു പരിവാരത്തിനു ദല്ലാള്‍ പണി ചെയ്യുന്ന ചില മാധ്യമങ്ങളും ചില കാവി മനസ്ക കാക്കി ധാരികളും കൂടി ചേര്‍ന്ന് 'ഒരു കൊടിയ ഭീകര തീവ്ര നിഗൂഡ സംഭവം ' ആക്കി പൊലിപ്പിച്ചു എടുത്തത് . 'ബോംബിനെ ' പോലെ തോന്നിപ്പിക്കുന്ന ചില സാധനങ്ങള്‍ ആണ് തൊണ്ടി മുതലായി മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന ഇവന്മാര്‍ തപ്പിയെടുത്തത് !! ചേമ്പും ബോംബും കണ്ടാല്‍ തിരിച്ചറിയാത്തവന്മാര്‍ ആണോ തിരുവഞ്ചൂര്‍ നായരുടെ കാക്കിപ്പട ? ആ വിഷയം ഒരു പാട് ചര്‍ച്ച ചെയ്തത് ആയത് കൊണ്ടും കോടതിയുടെ മുമ്പില്‍ ആയത് കൊണ്ടും അതെ പറ്റി ദീര്‍ഘിപ്പിക്കുന്നില്ല ....പക്ഷെ .... ചിലതിനെ പോലെ തോന്നിപ്പിക്കുന്നു എന്ന ചിന്തയില്‍ മറ്റു ചിലതിനെ പ്രാപിക്കാനും പ്രകോപിപ്പിക്കാനും തുനിയുന്നത് ആശാസ്യമല്ല എന്ന് പറയാതെ വയ്യ . തീവ്ര ഭീകര വേട്ടയുടെ തെയ്യം കെട്ടിയാടല്‍ ത്വരിതഗതിയില്‍ ഗമനം ചെയ്യുമ്പോള്‍ .... "തേക്കിനെ ' പോലെ തോന്നിപ്പിക്കുന്നതല്ലാത്ത 'തോക്ക് ' കൊണ്ട് തന്നെ സന്ഘി സദസ്സിലെ ചിന്ന സന്ഘി ...ഹനുമാന്‍ സേനയുടെ സംസ്ഥാന - ജില്ല ഭാരവാഹികള്‍ അടങ്ങുന്ന സംഘം മനുഷ്യനെ ഭീഷണിപ്പെടുത്തി കമ്മീഷന്‍ കരസ്ഥമാക്കാനും കാശിടപാടുകള്‍ നടത്താനും ധൈര്യം കാട്ടുമ്പോള്‍ ... അതെ പറ്റി ഒരക്ഷരം ഉരിയാടാന്‍ ഒരാള്‍ക്കും ചങ്കൂറ്റമില്ല . മാത്രമല്ല , പരാതിക്കാര്‍ കൊടുത്ത കേസിന്റെ പേരില്‍ ഇഴഞ്ഞു നീങ്ങിയ പോലീസ്‌ നടപടിയില്‍ പ്രകോപിതരായി തസ്കര സംഘം കണ്ണുരുട്ടിയപ്പോഴേക്കും ആഭ്യന്തര മന്ത്രി അവരെ ക്ഷണിച്ചു വരുത്തി കേസ്‌ പുനരന്വേഷിക്കാം എന്ന ഉറപ്പും നല്‍കി ! അവര്‍ ഉപയോഗിച്ച തോക്കും , അതില്‍ നിറച്ചതും , നിറക്കാനായി കരുതി വെച്ച ഉണ്ടകളും എവിടെ നിന്ന് കിട്ടി ? ആര് നല്‍കി , കോടികള്‍ മറിയുന്ന സാമ്പത്തിക ഇടപാടുകളിലെ വന്‍ കമ്മീഷനുകള്‍ വാങ്ങിക്കൊടുക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍ ആയി ഇവര്‍ നേടുന്ന ലക്ഷങ്ങള്‍ ഏതു മാര്‍ഗത്തില്‍ ആണ് ഉപയോഗിക്കുന്നത് ? വിധംസക പ്രവര്‍ത്തങ്ങളുടെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ട ഹനുമാന്‍ സേന എന്ന തീവ്ര ഹിന്ദുത്വ വര്‍ഗീയ സംഘടനയുടെ സംസ്ഥാന സാരഥികള്‍ , നാട്ടിലെ പേര് കേട്ട ഗുണ്ടകളുമായി ചേര്‍ന്ന് നടത്തിയ ഒരു പോക്കിരിത്തത്തെ തെച്ചുമായ്ച്ചു കളയാന്‍ സംസ്ഥാന അഭ്യന്തര മന്ത്രി തന്നെ അരു നില്‍ക്കുന്നതിനെ വിമര്‍ശിക്കാന്‍ പോട്ടെ ... ഒന്ന് വിലയിരുത്താനെങ്കിലും ആരും വരുന്നില്ല !!

സ്തോഭജനകമായ ഒരു അരുതായ്മയെ കുറിച്ച് ആലോചിച്ച് ഇരിക്കുമ്പോള്‍ ആണ് അതിനേക്കാള്‍ ഭയാനകമായ മറ്റൊരു വാര്‍ത്ത കേട്ടത് . ഈ പറഞ്ഞ തോക്ക് ചൂണ്ടി പണം പിരിക്കുന്ന ഹനുമാന്‍ സേനയുടെ അതെ ആളുകള്‍ തന്നെ കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ എന്ന സ്ഥലത്ത് പുഴയില്‍ നിന്ന് കിട്ടിയ ഒരു വിഗ്ഗ്രഹത്തിന്റെ പേരും പറഞ്ഞു സര്‍ക്കാര്‍ വക സ്ഥലം കയ്യേറി പ്രതിഷ്ഠയുടെ പേരില്‍ പ്രകോപനം സൃഷ്ട്ടിക്കുന്നത് !! ഒറ്റ ദൈവത്തിലും ഒരു കോടി ദൈവങ്ങളിലും വിശ്വസിക്കുന്നവരും ' ഒരു ' ദൈവത്തിലും വിശ്വസിക്കാത്തവരും അടങ്ങുന്ന ജനതയുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത കരം കൊണ്ട് മുന്നേറുന്ന സര്‍ക്കാര്‍ ഭൂമിയില്‍ , ചക്കാത്തിനു പ്രതിഷ്ട്ട സ്ഥാപിക്കുന്നതിലെ ധാര്‍മികത ഏതു വേദത്തില്‍ നിന്നാണ് ഹനുമാന്‍ സേനക്കാരാ വിവരിക്കാന്‍ ആവുക ? അറിഞ്ഞിടത്തോളം ഹൈന്ദവ പുരാണത്തിലെ ഹനുമാന്‍ ,, അന്യരുടെ സ്വത്തും മുതലും അപഹരിച്ചില്ലെന്നു മാത്രമല്ല , അന്യായ അപഹര്‍ത്താക്കള്‍ക്കെതിരെ ആഗ്നേയ മനസ്സോടെ ആഞ്ഞടിച്ചവന്‍ ആണ് !! അത് കൊണ്ടാണ് സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോയ രാവണനെ ലങ്കാ ദഹനം നടത്തി രാമസന്നിധിയില്‍ എത്തിക്കാന്‍ ആവേശം കാട്ടിയത് .. അവകാശിളുടെ വസ്തു വഹകള്‍
അന്യധീനപ്പെടുന്നതോ അപഹരിക്കപ്പെടുന്നതോ തെല്ലും അന്ഗീകരിക്കാത്ത ഒരു ഇതിഹാസ നായകന്‍റെ പേരില്‍ സംഘടന രൂപീകരിച്ചു തന്നെ വേണോ സമ്മിശ്ര സന്ഘികളെ ഈ വെട്ടിപ്പിടുത്തവും എച്ചില്‍ തീറ്റയും ?? രാമന്‍ ആയാലും റഹ്മാന്‍ ആയാലും ഹനുമാന്‍ ആയാലും സുലൈമാന്‍ ആയാലും ആശ്രമവും വിശ്രമവും പ്രതിഷ്ട്ടയും പ്രസംഗ പീഠവും അവരെ ആദരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നവരില്‍ നിന്ന് സ്വരൂപിച്ച കാശ് കൊണ്ടാവണം !! അതല്ലാതെ ചെറ്റത്തരവും ചട്ടമ്പിത്തരവും കാട്ടി ആരാന്റെ മണ്ണും മനസ്സും മാന്തി പൊളിച്ചാവരുത് . അവിടമേ ഈശ്വര സാന്നിധ്യം ഉണ്ടാവൂ .. അല്ലാത്തിടത്ത് ശ്വാനസംയോഗം നടത്താനേ ഉപകരിക്കൂ .. മറക്കേണ്ട ...

link

Related Posts Plugin for WordPress, Blogger...